ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

“ഞങ്ങൾ നിന്നെ കണ്ടെത്തുന്ന വരെ വിശ്രമിക്കുകയില്ല” ഒലിവിയ പ്രാറ്റ്-കോർബെലിന്റെ കൊലയാളിയെ കണ്ടെത്താനുള്ള പ്രതിജ്ഞ എടുത്ത് പോലീസ്. തിങ്കളാഴ്ച രാത്രി ലിവർപൂളിൽ കുട്ടിയുടെ മാതാവിനെ ആക്രമിക്കുന്നതിന് ഇടയിലാണ് ഒമ്പത് വയസുകാരി ഒലീവിയയ്ക്ക് വെടിയേറ്റത്. തോക്കുധാരി ഇപ്പോഴും ഒളിവിലാണെന്നും ഇയാൾ വിദേശത്തേക്ക് കടന്നതാണോയെന്ന് വ്യക്തമല്ലെന്നും മെർസിസൈഡ് പോലീസ് പറഞ്ഞു. അതേസമയം അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ഡെറ്റ് സിഎച്ച് സൂപ്റ്റ് മാർക്ക് കമീൻ പറഞ്ഞു. കുറ്റവാളി എവിടെ പോയാലും തങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒലീവിയയുടെ അമ്മ ചെറിൽ തോക്കുധാരിയെ അകത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിച്ചുവെങ്കിലും ലക്ഷ്യം തെറ്റി വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ചെറിലിന്റെ കൈത്തണ്ടയിലും മറ്റൊന്ന് മകളുടെ നെഞ്ചിലും പതിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിവെയ്പ്പിൽ ഒലീവിയയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയാളിയെ കണ്ടെത്തുന്നതുവരെ തങ്ങൾ വിശ്രമിക്കുകയില്ലാ എന്ന് ഡിറ്റക്റ്റീവ് ചീഫ് സുപ്രട്ടണ്ട് സുപ്ത് കമീൻ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ലിവർപൂളിൽ നടന്ന മൂന്നാമത്തെ വെടിവയ്പ്പാണിത്. 48 മണിക്കൂർ മുമ്പ് ഒരു കൗൺസിൽ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് ശേഷമാണ് ഈ ദാരുണ സംഭവം. ക്രോക്‌സ്‌റ്റെത്തിൽ വച്ച് 11 വയസുകാരൻ റൈസ് ജോൺസ് വെടിയേറ്റ് മരിച്ചതിന് 15 വർഷത്തിന് ശേഷമാണ് ഒലിവിയ കൊല്ലപ്പെട്ടത്. സെന്റ് മാർഗരറ്റ് മേരീസ് കാത്തലിക് ജൂനിയർ സ്‌കൂളിലാണ് ഒലിവിയ പഠിച്ചിരുന്നത്. സ്‌കൂളിലെ വിദ്യാർത്ഥികൾ എല്ലാം പ്രിയ കൂട്ടുകാരിയുടെ വേർപാടിൻെറ ദുഃഖത്തിലാണ്. കൊല നടന്ന സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തിൽ കൈപ്പടയിൽ എഴുതിയ സന്ദേശങ്ങളുള്ള പൂക്കൾ സമർപ്പിച്ചു. അതിലെ വാക്കുകൾ ഇങ്ങനെയായിരുന്നു; ഞാൻ നിന്നെ മിസ്സ് ചെയ്യും, നീ പോയതിൽ ഞാൻ ഖേദിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.’