ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്വന്തം പറമ്പിലെ ആപ്പിൾ മരത്തിൽ നിന്നുമുള്ള അഴുകിയ ആപ്പിളുകൾ മൂലം അയൽക്കാരിക്ക് അലർജി ഉണ്ടായതിനെ തുടർന്നുള്ള തർക്കത്തിൽ ആപ്പിൾ മരത്തിന്റെ ഉടമയ്ക്ക് 2 ലക്ഷം പൗണ്ട് പിഴ കോടതി വിധിച്ചിരിക്കുകയാണ്. അന്റോയ്നെറ്റ് വില്യംസാണ് തന്റെ അയൽക്കാരിയായ ബാർബറ പിൽച്ചറിനു 2 ലക്ഷം രൂപ പൗണ്ട് പിഴ നൽകുവാൻ വിധിക്കപ്പെട്ടിരിക്കുന്നത്. അന്റോയ്നെറ്റിന്റെ ഗാർഡനിലെ 40 അടിയോളം നീളമുള്ള ആപ്പിൾ മരത്തിൽ നിന്നും നിരവധി അഴുകിയ ആപ്പിളുകൾ പിൽച്ചറിന്റെ ലോണിൽ വീഴുന്നത് മൂലം വാസ്പുകൾ ( കടന്നൽ ) വരികയും ഇവ മൂലം തനിക്ക് അലർജി ഉണ്ടായതായുമാണ് പിൽച്ചർ കോടതിയിൽ വ്യക്തമാക്കിയത്. തനിക്കെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കപ്പെട്ടു എന്ന അന്റോയ്നെറ്റിന്റെ വാദം കോടതി തള്ളി. നിരവധി തവണ തനിക്ക് അലർജി മൂലം ആശുപത്രിയിൽ കഴിയേണ്ടതായി വന്നുവെന്ന് പിൽച്ചർ കോടതിയിൽ വെളിപ്പെടുത്തി. ഇതോടൊപ്പം തന്നെ തന്റെ ഗാർഡൻ ഒരു ഭാഗം തനിക്ക് ഉപയോഗിക്കാൻ പോലും സാധ്യമല്ലാത്ത തരത്തിലാണ്. തന്റെ വീട്ടിൽ തന്നെ തടവിലാക്കപ്പെട്ട അനുഭവമാണ് ഉള്ളതെന്നും പിൽച്ചർ കോടതിയിൽ പറഞ്ഞു. ആപ്പിൾ മരത്തെ പ്രുണിംഗിന് വിധേയമാക്കാതെ, അത് വൻ മരമായി വളർന്നത് മൂലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടെന്നും പിൽച്ചർ വ്യക്തമാക്കി.

സ്കൂൾ കുട്ടികളുടെ തരത്തിലാണ് അന്റോയ്നെറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രതികരണമെന്ന് കോടതി വിലയിരുത്തി. ഇതിനെ തുടർന്നാണ് കോടതി രണ്ട് ലക്ഷം പൗണ്ട് പിഴ നൽകുവാൻ വിധിച്ചിരിക്കുന്നത്. നിരവധി തവണ ഇരുവരും ഈ വിഷയം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിട്ടുള്ളതായി കോടതി വിലയിരുത്തി. അതിനാൽ തന്നെയാണ് അന്തിമ വിധി ഉണ്ടായിരിക്കുന്നത്.