എന്തിലും വ്യത്യസ്ഥത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു തലമുറയുടെ യുഗത്തിലാണ് നാം ഇപ്പോൾ. അത്തരത്തിൽ കൊണ്ടുവന്ന ഒരു ന്യൂജൻ കല്യാണാലോചന ആണ് ഇപ്പോൾ ചർച്ചാവിഷയം. തങ്ങളുടെ പ്രൊഫൈലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ ഇടുകയാണ്  യുവാക്കള്‍.  ചിലർ ഫേസ്ബുക് ഉപയോഗിച്ച് ജീവിത പങ്കാളിയെ കണ്ടുപിടിച്ച കാര്യം നേരത്തെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞദിവസം കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ബിനോ ഔസേപ്പ് ഇറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെൻഡ്. ഗ്രെയിന്‍ഡര്‍ ഏജന്‍സിയും കണ്‍സ്ട്രഷന്‍ ജോലികളും നടത്തി വരുന്ന ബിനോ സിനിമകളില്‍ കോ പ്രൊഡ്യൂസറായും അഭിനേതാവായും പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തുതന്നെ ഒരു തമിഴ് സിനിമ ചെയ്യാനാനുള്ള ആലോചനയിലാണ് താനെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. ഇതിനായാണ് മുടി നീട്ടി വളര്‍ത്തിയതെന്ന് യുവാവ് വീഡിയോയിൽ പറയുന്നു.

പിതാവ് നേരത്തെ മരിച്ച ബിനോയ്‌ക്കൊപ്പം മാതാവു മാത്രമാണ് ഉള്ളത്. ഒരു സഹോദരനും നാലു സഹോദരിമാരും ബിനോയ്ക്കുണ്ട്. ഇവരെല്ലാം വിവാഹിതരായി മാറി താമസിക്കുകയാണ്. ദൈവ വിശ്വാസവും നല്ല സ്വഭാവവും ഉള്ള അനുയോജ്യയായ പെണ്‍കുട്ടിയെയാണ് ബിനോ തേടുന്നത്. സാമാന്യം പൊക്കമുണ്ടായിരിക്കണം. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടാകണമെന്നും വരുന്ന പെണ്‍കുട്ടിയെ സ്വതന്ത്ര ചിന്താഗതിക്ക് വിടുന്ന ആളാണ് താനെന്നും ബിനോ പറയുന്നു.

ബുധനാഴ്ച രാത്രിയാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതിനോടകം തന്നെ 1000 ത്തിൽ അധികം ആലോചനകള്‍ തനിക്ക് വന്നതായും ഇതില്‍ ഏതാനും ആലോചനകള്‍ തനിക്ക് ഇഷ്ടപ്പെട്ടതായും മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് തനിക്കിണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തുമെന്നും ആണ് ഇപ്പോൾ ഉള്ള പ്രതികരണം. ഇപ്പോഴും ഫോണിലൂടെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെ വിളിച്ചുകൊണ്ടിരിക്കയാണെന്നും ബിനോ പറഞ്ഞു. വിവാഹം ആലോചിക്കുന്ന പെണ്ണ് കിട്ടാതെ വലയുന്ന യുവാക്കള്‍ക്ക് ഈ പുത്തന്‍ രീതി ഒരു പ്രചോദനം ആകും എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല എന്ന് വേണം കരുതാൻ.

[ot-video][/ot-video]