ഡയാന രാജകുമാരിയുടെ അപകടമരണത്തിനു പിന്നില്‍ ദുരൂഹതകള്‍ ഉണ്ടെന്നു കിംവദന്തികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോള്‍ ഇതാ ഡയാന രാജകുമാരിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ എംഐ-5 ഏജന്റ് ജോണ്‍ ഹോപ്കിന്‍സ്.

ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താനാണ് ഡയാന രാജകുമാരിയെ കൊന്നതെന്നാണ് മരണക്കിടക്കയില്‍ ജോണിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ചാരസംഘടനയായ എംഐ-5ല്‍ 35 വര്‍ഷം ജോലി ചെയ്ത വ്യക്തിയാണ് ജോണ്‍. 1973-1999 കാലഘട്ടത്തിനിടെ രാജകുടുംബത്തിന്റെ നിര്‍ദ്ദേശ പ്രകാരം താന്‍ കൊന്ന 23 പേരില്‍ ഏക വനിതയും രാജകുടുംബാഗവും ആണ് ഡയാന എന്നാണ് ജോണിന്റെ വെളിപ്പെടുത്തല്‍.

ഏഴംഗ സംഘമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി രഹസ്യ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്. രാജകുടുംബം നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവരെ കൊന്നത്. അവര്‍ ആ മരണം അര്‍ഹിച്ചിരുന്നില്ല, പക്ഷേ രാജകുടുംബത്തിന് ഭീഷണിയായിരുന്നു. ഡയാനയ്ക്ക് പല രാജകുടുംബ രഹസ്യങ്ങളും അറിയാമായിരുന്നു അവര്‍ അത് പരസ്യപ്പെടുത്തുമെന്ന് ഇവര്‍ ഭയന്നിരുന്നു.

അതിനാല്‍ കൊല്ലണമെന്ന് ഫിലിപ്പ് രാജകുമാരനില്‍ നിന്ന് നേരിട്ട് ഉത്തരവ് ഉണ്ടായിരുന്നു. അതൊരു അപകട മരണമാക്കി മാറ്റുകയായിരുന്നു. ഞാന്‍ അത് ചെയ്തത് രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണെന്ന് ജോണ്‍ പറഞ്ഞു. മരണക്കിടക്കയില്‍ കഴിയുന്ന മുന്‍ ഏജന്റിന് മൂന്നാഴ്ച മാത്രമാണ് ആയുസ്സ് പറഞ്ഞിരിക്കുന്നത്.