ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

20 ലക്ഷത്തോളം മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎൻപിസിയുടെ പിന്നിലെ സത്യങ്ങൾ പുറത്തുവരുന്നു.റൂട്ട് റെക്കോർഡ്‌സിലെ അഷ്‌റഫ്‌ എക്സൽ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായ അനുഭവം അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. പോളാർ എക്സ്പീഡിഷൻ പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന മലയാളികളെ സാധാരണയായി ഈ ഫേസ്ബുക്ക് കൂട്ടായ്മ സപ്പോർട്ട് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ അഷ്‌റഫ്‌ തന്റെ പോസ്റ്റ് ഈ ഫേസ്ബുക്ക് കൂട്ടായ്മയിൽ ഇട്ടതായി പറയുന്നു. എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ അറിവില്ലാതെ തന്നെ ആണ് അദ്ദേഹത്തിന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടത്.

അതിനു പറഞ്ഞ കാരണം ജിഎൻപിസി യുടെ ലോഗോ ഉപയോഗിച്ചു എന്നതാണ്. എന്നാൽ ജിഎൻപി സിയുടെ ലോഗോ ഉപയോഗിച്ചിട്ടുള്ള മറ്റു പോസ്റ്റുകൾ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. അങ്ങനെ അദ്ദേഹം തന്റെ പോസ്റ്റ് മാറ്റുകയും, പകരം ലോഗോ ഇല്ലാതെതന്നെ മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ കുറച്ച് അധികം ലൈക്കുകൾ നേടിയതിനുശേഷം, ആ പോസ്റ്റ് അപ്രത്യക്ഷമായതായി അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ വോട്ടിംഗ് ലിങ്കോടുകൂടി ജിഎൻ പിസിയിൽ ഒരു പോസ്റ്റ് വന്നതായി അഷ്റഫ് പറയുന്നു. എന്നാൽ അദ്ദേഹത്തിന് ഇതിനെ സംബന്ധിച്ച് ഒരു വിവരവും അറിയില്ല. എന്നാൽ അഡ്മിൻ അറിയാതെ എങ്ങനെ ഒരു സംഭവം നടക്കുകയില്ല എന്നാണ് അഷ്റഫ് പറയുന്നത്. അഷ്റഫിനെ പിന്നീട് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. പിന്നീട് അഷ്റഫിന് മുമ്പിലുണ്ടായിരുന്ന ആന്ധ്രപ്രദേശിലെ ഒരു വ്യക്തിയുടെ പോസ്റ്റ് ജി എൻ പി സി യുടെ ഗ്രൂപ്പിൽ വരുകയും അതിനു തുടർച്ചയായി ലൈക്കുകൾ നേടുകയും ചെയ്തു. അങ്ങനെ മലയാളികളെ ഒന്നും സപ്പോർട്ട് ചെയ്യാതെ ആന്ധ്രപ്രദേശ് കാരന്റെ പോസ്റ്റ് സപ്പോർട്ട് ചെയ്തതായി അദ്ദേഹം പറയുന്നു.

ജിഎൻപിസി എന്ന ഗ്രൂപ്പ് അതിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ വ്യക്തി താൽപര്യങ്ങൾക്കും സാമ്പത്തിക താല്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നതാണെന്നാണ് അഷ്റഫ് വെളിപ്പെടുത്തുന്നത്. വീഡിയോ ലിങ്ക് താഴെ: