മലയാള സിനിമ ലോകവുമായി വളരെ അടുത്ത ബന്ധമാണ് എസ്പിബിക്കുള്ളത്. അദ്ദേഹത്തിനും കൈനിറയെ ആരാധകരാണുള്ളത്. പ്രിയഗായകന്റെ മലയാളം പാട്ടുകൾ മാത്രമല്ല എല്ല ഭാഷയിവുമുള്ള ഗാനങ്ങളും മലയാളി ജനത പാടി നടക്കുന്നുണ്ട്. ഇപ്പോഴിത എസ്പിബിയെ കുറിച്ച് പഴയകാല സിനിമ പ്രവർത്തകൻ ബാബു ഷാഹിർ. പ്രിയഗായകന് മലയാളത്തിനോടുള്ള അടുപ്പത്തെ കിറിച്ചായിരുന്നു ബാബു ഷാഹിറിന്റെ വാക്കുകൾ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സിദ്ദിഖ്- ലാൽ സംവിധാനം ചെയ്ത റാം ജി റാവു സ്പീക്കിങ്ങിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ബാബു ഷാഹീർ. ചിത്രത്തിലെ കളിക്കളം എന്ന ഗാനം ആലപിച്ചത് എസ്പിബിയായിരുന്നു. റെക്കോഡിങ്ങ് സമയത്തുണ്ടായ മറക്കാനാവാത്ത സംഭവാമയിരുന്നു ബാബു ഷഹീർ മാത്യഭൂമിയോട് പങ്കുവെച്ചത്. എസ്പിബി സാർ അന്ന് തമിഴിൽ ഏറ്റവും തിരിക്കേറിയ ഗായകനായിരുന്നു. അതിനാൽ തന്നെ അദ്ദേഹം പാടാൻ വരുമോ എന്നുള്ള സംശയവുമുണ്ടായിരുന്നു .എസ്പിബി വന്നാൽ അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തു നൽകാൻ എന്നെയായിരുന്നു ഏർപ്പാടാക്കിയത്.

എസ് ബാലകൃഷ്ണനായിരുന്നു സംഗീത സംവിധായകൻ. അന്ന് അദ്ദേഹം പുതുമുഖമാണ്. എസ്പിബിയെ നേരിട്ട് വിളിക്കാൻ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. എസ്പിബിയുടെ നമ്പർ ഞാൻ സംഘടിപ്പിച്ച് ഫോൺ ചെയ്തു. അദ്ദേഹത്തിന്റെ മനേജരാണ് ഫോൺ എടുത്തത്. എസ്പി സാർ തിരക്കിലാണെന്ന്എനിക്കറിയാം. എന്നിരുന്നാലും പാടാൻ വരുമോ? എന്ന് ചോദിച്ചു. സാറുമായി സംസാരിക്കട്ടെ… എന്ന് പറഞ്ഞ് മാനേജർ ഫോൺ വച്ചു. അന്നു വൈകിട്ട് എസ്പിബി സാറിന്റെ ഓഫീസിൽ നന്ന് കോൾ എത്തി. നാളെ 10 മണിക്ക് ശേഷം സാർ ഫ്രീയാകും. അത് കഴിഞ്ഞാൽ സാർ പാടാൻ വരും. മറ്റുളള പാട്ടുകളുടെ റെക്കോഡിങ്ങ് എ.വി.എം സ്റ്റുഡിയോയിലാണ് നടന്നത്. എന്നാൽ ഈ പാട്ട് എസ്.പി.ബിയുടെ തന്നെ കോദണ്ഡപാണി സ്റ്റുഡിയോയിൽ വച്ച് റെക്കോഡിങ് നടത്താമെന്ന് ഞങ്ങൾ തീരുമാനിച്ചു.

തൊട്ട് അടുത്ത ദിവസം റെക്കോഡിങ്ങിന് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു. അദ്ദേഹം പറഞ്ഞത് പോലെ 9.45 ആയപ്പോൾ എത്തി. അന്ന് എസ്പിബി എത്ര രൂപ പ്രതിഫലം വാങ്ങുന്നതിനെ കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണയുമില്ലായിരുന്നു. ബാലകൃഷ്ണനോട് ചോദിച്ചപ്പോൾ അദ്ദേഹം തമിഴിൽ ഒരു പാട്ടിന് 15000 രൂപയാണ് വാങ്ങുന്നത്. അത്ര തന്നെ കരുതേണ്ടി വരുമെന്ന് പറഞ്ഞു.ഞാൻ 15000 രൂപ കവറിലാക്കി, രണ്ട് വൗച്ചറുകളും സ്റ്റുഡിയോ വാടകയും കയ്യിൽ കരുതി.

തമിഴ് ലിറിക്സാണ് ഞങ്ങൾ എസ്പിബിക്ക് നൽകിയത്. അതുകൊണ്ട് അദ്ദേഹം കലിക്കളം എന്നാണ് ആദ്യം പാടിയത്. സാർ, അത് ‘കലിക്കളമല്ല’, ‘കളിക്കള’മാണെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ഒരു മടിയും കൂടാതെ തിരുത്തി പാടി. 12 മണിയായപ്പോഴേയക്കും പാട്ട് തീർന്നു. അദ്ദേഹം പോകാൻ തയ്യാറെടുത്തപ്പോൾ. ഞാൻ ആളുടെ അടുത്തേയ്ക്ക് ചെന്നു. പണമടങ്ങിയ കവർ നൽകി.

ഞാൻ പണമടങ്ങിയ കവർ അദ്ദേഹത്തിന് നൽകിയപ്പാൾ അദ്ദേഹം എന്നോട് ചോദിച്ചു. എത്രയുണ്ടെന്ന്. ഞാൻ പറഞ്ഞു 15000 രൂപയാണ്. കുറഞ്ഞ് പോയോ എന്നായിരുന്നു എന്റെ മനസ്സിൽ. ഒന്ന് മൂളിയ ശേഷം എസ്പിബി കവറിൽ നിന്ന് 5000 രൂപയെടുത്തു. അതെനിക്ക് നൽകിയ ശേഷം പറഞ്ഞു, ‘മലയാളം അല്ലവാ… എനക്കത് പോതും. ഇത് കേട്ടപ്പോൾ എന്റെ കണ്ണുതള്ളിപ്പോയി. എന്റെ അനുഭവത്തിൽ മറ്റൊരാളും അങ്ങനെ ചെയ്തതായി ഓർമയില്ല. -ബാബു ഷാഹിർ അഭിമുഖത്തിൽ പറഞ്ഞു.