ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു എസ് :- കൊറോണ വൈറസിനെ സംബന്ധിക്കുന്ന ഭീതി ആഗോള വിപണിയിലും പ്രതിഫലിക്കുന്നു. സ്റ്റോക്ക് മാർക്കറ്റുകൾ എല്ലാംതന്നെ തകർച്ചയുടെ വക്കിലാണ്. ലണ്ടനിലെ എഫ് റ്റി എസ് ഇ മൂന്ന് ശതമാനത്തോളം തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൗ ജോൺസ് ഒരു ശതമാനവും, എസ് & പി 1.7 ശതമാനത്തോളവും തകർച്ചയിലാണ്. യുഎസ് ലേബർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, 273000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി പറയുന്നു. എന്നാൽ സർവ്വേകളുടെ റിപ്പോർട്ടുകളനുസരിച്ച് കൊറോണ ബാധ മൂലം പല രാജ്യങ്ങളിലും ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. സ്കൂളുകളും ഷോപ്പിംഗ് മാളുകളും മറ്റും പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. സാമ്പത്തിക മേഖലയിലും കൊറോണ വൺ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഏഷ്യയിലെ സ്റ്റോപ്പ് മാർക്കറ്റുകൾ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്. യാത്ര കമ്പനികളുടെ ഷെയറുകളും മറ്റും ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കാണ് കൂപ്പു കുത്തുന്നത്. യുഎസിൽ ട്രഷറികളിൽ നിന്നുള്ള വരുമാനം 10 വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയിൽ എത്തിനിൽക്കുകയാണ്.
കൊറോണ ബാധ മൂലം ചരക്ക് സേവനങ്ങളുടെ ആഗോള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയെ കുറവാണ് അതിശക്തമായി ബാധിച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള കരകയറ്റത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഭരണകൂടങ്ങൾ.
ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ മുംബൈയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബുധനാഴ്ച രാത്രിയിലായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. നരേഷ് ഗോയലും ഭാര്യ അനിത ഗോയലും 46 കോടി രൂപ തട്ടിയെടുത്തെന്ന ട്രാവൽ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ജെറ്റ് എയർവെയ്സിനും ഗോയലിനുമെതിരെ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ഗോയലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. എത്തിഹാദ് എയർവെയ്സ് ജെറ്റ് എയർവെയ്സിൽ 150 മില്യൺ ഡോളർ നിക്ഷേപിച്ചതു സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. എട്ടു മണിക്കൂർ ഗോയലിനെ ഇഡി ചോദ്യം ചെയ്തു.
രാജ്യത്തെ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനാണ് ഇന്ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത്.ഏപ്രില്‍ 1 മുതല്‍ ലയനംപ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആവും. നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.
ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും , സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും . ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും, അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്. 2017ലാണ് എസ്.ബി.ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചത്. അസോസിയേറ്റ് ബാങ്കുകളായിരുന്നെങ്കിലും അഞ്ചുബാങ്കുകളുടെയും പ്രവര്‍ത്തന സംസ്‌കാരം വ്യത്യസ്തമായിരുന്നു. ഉപയോഗിച്ചിരുന്നത് 242 വ്യത്യസ്ത സാങ്കേതിക വിദ്യകളുമാണ്. പിന്നീട് പ്രത്യേക പോര്‍ട്ടല്‍ സജ്ജീകരിച്ചും ഇടപാടുകാരുമായും ജീവനക്കാരുമായും ചര്‍ച്ചകള്‍ നടത്തിയും നീണ്ടസമയമെടുത്താണ് ലയനം പൂര്‍ണമാക്കിയത്.
സ്വന്തം ലേഖകൻ
ക്രിപ്‌റ്റോകറൻസികളുടെ ലോകത്തേയ്ക്കുള്ള ഒരു പ്രവേശനകവാടമാണ് ബിറ്റ്കോയിൻ ടെല്ലർ മെഷീനുകൾ (BATM- കൾ). സങ്കീർണ്ണമായ നടപടിക്രമങ്ങളില്ലാതെ വളരെ എളുപ്പത്തിൽ അവ ഉപയോഗിക്കാൻ കഴിയും. ഉപകരണങ്ങൾ വിവിധ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും പ്രധാനമായി ക്രിപ്റ്റോ വാലറ്റ് ഇൻസ്റ്റാൾ ചെയ്ത സ്മാർട്ടഫോണും പണം ഉള്ള വാലറ്റും ഒപ്പം പോക്കറ്റിൽ കാർഡും ഉണ്ടെങ്കിൽ ഇതുപയോഗിക്കാം. ഒരു ബിറ്റ്കോയിൻ എടിഎമ്മിൽ നിന്ന് ക്രിപ്‌റ്റോകറൻസി പിൻവലിക്കാനായി ആവശ്യമുള്ള ഒരു തുക സജ്ജീകരിക്കേണ്ടതുണ്ട്. ഒപ്പം ഒരു ക്രിപ്റ്റോ വിലാസവും നൽകുക. മൊബൈലിൽ തെളിയുന്ന ക്യുആർ കോഡ് മെഷീനിൽ സ്കാൻ ചെയ്യുക. അതിനുശേഷം ഡിജിറ്റൽ പണത്തിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്ന നോട്ടുകൾ നിക്ഷേപിക്കുക. ഇത് പൂർത്തിയായികഴിയുമ്പോൾ ഇടപാടിന്റെ ഒരു രസീത് ലഭ്യമാകും. ചില ബിറ്റ്കോയിൻ എടിഎമ്മുകളിൽ ക്രിപ്റ്റോയെ പണത്തിലേക്ക് മാറ്റുവാനും കഴിയും.
ഏറ്റവും അടുത്തുള്ള ബിറ്റ്കോയിൻ എടിഎം കണ്ടെത്താനുള്ള എളുപ്പ മാർഗം ഒരു ട്രാക്കിംഗ് വെബ്സൈറ്റ് ഉപയോഗിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള 7,000 ക്രിപ്റ്റോ ടെല്ലർ മെഷീനുകളുടെ ഡാറ്റാബേസ് ഇപ്പോൾ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ഏറ്റവും പ്രചാരമുള്ള മാർഗമാണ് ‘കോയിൻഎടിഎംറഡാർ’. ഇതിലൂടെ ക്രിപ്‌റ്റോകറൻസികൾ, വാങ്ങൽ – വിൽപ്പന എന്നിവയുടെ ലഭ്യത, രാജ്യം, നഗരം, സ്ഥാനം എന്നിവ ഉൾപ്പെടെ ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കോയിൻ എടിഎം റഡാറിന്റെ മാപ്പ് ഉപയോഗിക്കുന്നതിലൂടെ ഇത് എളുപ്പമാകും. ഇതിലൂടെ തൊട്ടടുത്തുള്ള ബിറ്റ്കോയിൻ എടിഎം പെട്ടെന്ന് കണ്ടെത്താൻ കഴിയും. ബിറ്റ്കോയിൻ കോർ ( ബിടിസി ), ബിറ്റ്കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ എട്ട് ജനപ്രിയ ക്രിപ്റ്റോകറൻസികൾ തിരഞ്ഞെടുക്കാനും വാങ്ങൽ- വിൽപ്പന സവിശേഷതകൾക്കനുസരിച്ച് എടിഎം ലൊക്കേഷനുകൾ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കുന്നു.
ലിസ്റ്റുചെയ്ത ഓരോ എടിഎമ്മിനെക്കുറിച്ചും അടുത്തുള്ളവയിൽ എങ്ങനെ എത്തിച്ചേരാം, ജോലി സമയം, അതിന്റെ ഓപ്പറേറ്ററുടെ വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ വെബ്സൈറ്റ് നൽകുന്നു. ബിറ്റ്കോയിൻ എടിഎം ലൊക്കേറ്റർ സൈറ്റുകൾ ഒരു നിർദ്ദിഷ്ട പ്രദേശത്തെ ക്രിപ്റ്റോ ടെല്ലർ മെഷീനുകൾ ട്രാക്കു ചെയ്യാൻ സഹായിക്കുന്നു.
കൊറോണ വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, പ്രശ്നം വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ വിവിധ കമ്പനികള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നതാണ് പ്രധാന കാരണം. 2008 നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രയാസത്തിലേക്കാണ് ലോക സാമ്പത്തിക വ്യവസ്ഥ നീങ്ങുന്നതെന്ന് ചില ധനകാര്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് അമേരിക്കയിലെയും ബ്രിട്ടനിലേയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായത്. ഏഷ്യന്‍ വിപണികളിലും തകര്‍ച്ച അനുഭവപ്പെടുകാണ്.
അമേരിക്കന്‍ ഓഹരി വിപണിയിലെ വ്യാവസായിക സൂചിക ഒരു ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. 1190 പോയിന്റിന്റെ നഷ്ടമാണ് ഈ സൂചികയിലുണ്ടായത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കമ്പനികള്‍ അടച്ചിടുകയും യാത്രവിലക്കുകള്‍ നിലവില്‍വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഓഹരി സൂചികകളില്‍ ഇടിവുണ്ടായത്. പല കമ്പനികളും വാർഷിക വളർച്ച നിരക്കിൽ കുറവു വരുത്തിയിട്ടുണ്ട്.
വൈറസ് വ്യാപനം തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബ്രീട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.
ഓഹരി വിപണിയില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനികള്‍ക്ക് 150 ബില്യണ്‍ പൗണ്ട് സ്റ്റെര്‍ലിംങ്ങിന്റെ നഷ്ടമാണ് ഉണ്ടായത്. അമേരിക്കയിലെ ഐടി കമ്പനികളുടെ ഓഹരി സൂചികയായ നാസ്ഡാക്കിന് 4.6 ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്.
ആഗോള തലത്തിലെ വമ്പന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, പെപാല്‍, സ്റ്റാന്റേഡ്ചാറ്റേഡ്, തുടങ്ങിയ കമ്പനികള്‍ വളര്‍ച്ചാ നിരക്കിലെ കണക്കുകൂട്ടലുകളില്‍ വലിയ കുറവുവരുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഡവലപര്‍മാരുടെ വാര്‍ഷിക സമ്മേളനം വേണ്ടെന്നുവെച്ചു. കാലിഫോര്‍ണിയയില്‍ നടക്കേണ്ടിയിരുന്ന സമ്മേളനത്തിലാണ് ആയിരക്കണക്കിന് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കപ്പെടുക.
അമേരിക്കന്‍ കമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ കൊറോണ വൈറസ് ബാധമൂലമുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് അഭിപ്രായപ്പെട്ടു. ടൂറിസം വ്യോമയാനം, ഓട്ടോമോബൈല്‍ മേഖലകളെയാണ് പ്രതിസന്ധി ഗൂരുതരമായി ബാധിക്കുകയെന്നാണ് ധനകാര്യ വിദഗ്ദരില്‍ പലരും വിലയിരുത്തുന്നത്. ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് സാ്മ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം 13 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇതും സാമ്പത്തിക പ്രതിസന്ധിയുടെ വരവിനെ സൂചിപ്പിക്കുന്നതാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
വൈറസ് ബാധ പടരുകയാണെങ്കില്‍ രാജ്യത്തെ കായിക മല്‍സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ബ്രിട്ടനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ ഇറാനിലും തെക്കന്‍ കൊറിയയിലും വൈറസ് ബാധ തുടരുകയാണ്. ഇറാനിലേക്കുള്ള യാത്ര കൂടുതല്‍ രാജ്യങ്ങള്‍ വിലക്കി. വൈറസ് ബാധയുടെ സാഹചര്യത്തില്‍ വടക്കന്‍ കൊറിയയിലേക്ക് മരുന്നുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ലോകാരാഗ്യ സംഘടനയ്ക്ക് ഇളവ് നല്‍കി. ജപ്പാനും ഇറാഖും ഇറാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുളള പൊതുസ്ഥാപനങ്ങള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. ചൈനയ്ക്ക് പുറത്ത് വൈറസ് പടരുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്തെമ്പാടുമായി 50 രാജ്യങ്ങളില്‍നിന്നുള്ള 50,000 ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ
റിയാദ് : ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗ് കഴിഞ്ഞ രണ്ടു ദിനങ്ങളിലായി സൗദി അറേബ്യയിൽ നടന്നു. ക്രിപ്റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ച് അവർ ചർച്ച ചെയ്യുകയുണ്ടായി. ഒപ്പം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള ക്രിപ്റ്റോ കറൻസി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22, 23 തീയതികളിലാണ് സൗദി അറേബ്യയിലെ റിയാദിൽ മീറ്റിംഗ് നടന്നത്. 2020 ലും 2021 ലും ആഗോള സാമ്പത്തിക വളർച്ച നേരിയ തോതിൽ ഉയരുമെന്നാണ് മീറ്റിംഗിനുശേഷം പുറത്തിറക്കിയ ജി 20 കമ്യൂണിക്കിൽ ധനകാര്യ മേധാവികൾ വിശദീകരിച്ചത്. ക്രിപ്റ്റോകറൻസിയെ പറ്റിയും അവർ ചർച്ച ചെയ്തു. 2019 ലെ ലീഡേഴ്സ് ഡിക്ലറേഷൻ അടിസ്ഥാനമാക്കി, വെർച്വൽ അസറ്റുകളെയും അനുബന്ധ ദാതാക്കളെയും കുറിച്ച് അടുത്തിടെ സ്വീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അവർ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 22, 23 തീയതികളിൽ സൗദി അറേബ്യയിൽ നടന്ന ജി 20 യോഗത്തിൽ ഇസിബി ചീഫ് ക്രിസ്റ്റിൻ ലഗാർഡും (ഇടത്) ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും.
ഒപ്പം സ്റ്റേബിൾകോയിനുകളും അവർ ചർച്ചാവിഷയമാക്കി. “ഗ്ലോബൽ സ്റ്റേബിൾകോയിനുകളെ സംബന്ധിച്ച് 2019 ഒക്ടോബറിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുന്നു. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അത്തരം അപകടസാധ്യതകൾ വിലയിരുത്തുകയും ഉചിതമായ രീതിയിൽ പരിഹരിക്കേണ്ടതുമാണ്. ” അവർ കുറിച്ചു. സ്റ്റേബിൾകോയിനുകൾ സംബന്ധിച്ച് ഒക്ടോബർ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ ജി 20 ഫിനാൻസ് മേധാവികൾക്ക് ഒരു കത്തും അയക്കുകയുണ്ടായി.
ഈ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ റാൻഡൽ കെ. ക്വാൽസ് ജി 20 ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും ക്രിപ്റ്റോകറൻസികളും സ്റ്റേബിൾകോയിനുകളും വിഷയത്തിൽ ഒരു കത്തയച്ചു. “ആഗോള സാമ്പത്തിക വ്യവസ്ഥ നിരന്തരം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പരമ്പരാഗത ധനകാര്യത്തിന്റെ സ്വഭാവത്തെ സാങ്കേതികവിദ്യ മാറ്റുകയാണ്; ബാങ്ക് ഇതര മേഖല വളർന്നു. കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ” ക്വാൽസ് കുറിച്ചു. ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (എഫ്എസ്ബി), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), എഫ്‌എടിഎഫ് എന്നിവയുൾപ്പെടെ ചില ആഗോള സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികളിൽ നിന്ന് ക്രിപ്‌റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ജി 20 പ്രതീക്ഷിക്കുന്നു.
സ്വന്തം ലേഖകൻ
ജർമ്മനി : ജർമനിയിലെ നാല്പത് ബാങ്കുകൾ ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകാൻ തയ്യാറെടുക്കുന്നു. പുതിയ ജർമ്മൻ നിയമപ്രകാരം ക്രിപ്‌റ്റോ കറൻസി സേവനങ്ങൾ നൽകാനുള്ള താൽപ്പര്യം ജർമ്മനിയിലെ 40 ലധികം ധനകാര്യ സ്ഥാപനങ്ങൾ രാജ്യത്തെ ധനകാര്യ റെഗുലേറ്ററായ ബാഫിന് പ്രഖ്യാപനത്തിലൂടെ അറിയിച്ചതായി റിപ്പോർട്ട്. ബാഫിനിൽ നിന്ന് ലൈസൻസ് നേടിയ ശേഷം ക്രിപ്റ്റോ സേവനങ്ങൾ നൽകാൻ ഈ വർഷം ആദ്യം പ്രാബല്യത്തിൽ വന്ന നിയമം ബാങ്കുകളെ അനുവദിക്കുന്നു. ഭാവിയിൽ ക്രിപ്റ്റോ കസ്റ്റഡി ബിസിനസ്സ് നടത്തുന്നതിനുള്ള അനുമതിക്കായി ബാങ്കുകളിൽ നിന്ന് 40 ൽ അധികം “പ്രഖ്യാപനങ്ങൾ” ബാഫിന് ലഭിച്ചിട്ടുണ്ടെന്ന് ജർമ്മൻ പ്രസിദ്ധീകരണമായ ഹാൻഡെൽസ്ബ്ലാറ്റ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഈ പ്രഖ്യാപനങ്ങൾ അനുമതിക്കായുള്ള അപേക്ഷകളല്ലെന്ന് റെഗുലേറ്ററിന്റെ വക്താവ് വ്യക്തമാക്കി.
ഈ വർഷമാദ്യം പ്രാബല്യത്തിൽ വന്ന പുതിയ ജർമ്മൻ മണി ലോണ്ടറിംഗ് ആക്റ്റ്, പരമ്പരാഗത നിക്ഷേപ ഉൽപ്പന്നങ്ങളായ സ്റ്റോക്കുകൾ, ബോണ്ടുകൾ എന്നിവയ്‌ക്കൊപ്പം തങ്ങളുടെ ഉപയോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസികൾ വാഗ്ദാനം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു. ക്രിപ്‌റ്റോകറൻസി സേവനങ്ങൾ നൽകുന്ന ആദ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബെർലിനിലെ സോളാരിസ് ബാങ്ക്. ഡിജിറ്റൽ ആസ്തികൾ സ്വീകരിക്കുന്നതിന് ബാങ്ക് കഴിഞ്ഞ ഡിസംബറിൽ സോളാരിസ് ഡിജിറ്റൽ അസറ്റുകൾ എന്ന അനുബന്ധ സ്ഥാപനം ആരംഭിച്ചു.
സോളാരിസ് ബാങ്കിന് ഒരു സമ്പൂർണ്ണ ബാങ്കിംഗ് ലൈസൻസുണ്ട്. കൂടാതെ നിരവധി ജർമ്മൻ ഫിൻടെക് സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ നൽകുന്നു. ഡിജിറ്റൽ ആസ്തികൾ സാമ്പത്തിക വിപണിയെ അടിസ്ഥാനപരമായി മാറ്റുമെന്ന് സോളാരിസ് ബാങ്കിലെ ക്രിപ്റ്റോ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടർ മൈക്കൽ ഓഫർമാൻ വാർത്താക്കുറിപ്പിന് മറുപടി നൽകി.
കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം ഫലംകണ്ടു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ടെലിക്കോം കമ്പനികള്‍ കുടിശ്ശിക നല്കി തുടങ്ങി. എയർടെൽ 10000 കോടി ഇതിനകം അടച്ചു. വോഡഫോൺ ഐഡിയ കുടിശ്ശിക ഇനത്തില്‍ 2500 കോടി നല്കിയിട്ടുണ്ട്. ആകെ 147000 കോടി രൂപ കമ്പനികൾ സർക്കാരിന് അടയ്ക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം കുടിശ്ശിക അടയ്ക്കാനായി ടെലിക്കോം കമ്പനികള്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നു. അതിരൂക്ഷ വിമര്‍ശനമാണ് ടെലികോ കമ്പനികള്‍ക്കെതിരെ കേസ് പരിഗണിക്കവേ സുപ്രീകോടതി നടത്തിയത്. കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്പനികള്‍ക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചു. എജിആര്‍ കുടിശ്ശിക തീര്‍ക്കാത്ത ടെലികോം കമ്പനികളുടെ മേധാവിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി, കമ്പനി മേധാവിമാരോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. കുടിശ്ശിക അടയ്ക്കാന്‍ കമ്പനികള്‍ക്ക് സാവകാശം നല്‍കിയ ഉദ്യോഗസ്ഥനും കോടതി നോട്ടീസ് അയച്ചിരുന്നു.
‘ആരാണ് ഈ അസംബന്ധമൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല, ഈ രാജ്യത്ത് ഒരു നിയമവും നിലവില്‍ ഇല്ലേ…, കുടിശ്ശിക തീര്‍ക്കാത്തതിനെ വിമര്‍ശിച്ചു കൊണ്ട് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചതിങ്ങനെയായിരുന്നു. മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍,വോഡാഫോണ്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റാ ടെലികമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികളുടെ മേധാവിമാരോട് മാര്‍ച്ച് 17-ന് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എജിആര്‍ കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ സമയം നീട്ടി ചോദിച്ച് ജനുവരിയിലാണ് മൊബൈല്‍ സേവനദാതാക്കള്‍ ഹര്‍ജി നല്‍കിയത്. എയര്‍ടെല്‍ – 23000 കോടി, വോഡാഫോണ്‍ – 19823 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ – 16456 കോടി എന്നിങ്ങനെയാണ് വിവിധ മൊബൈല്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക. എന്തായാലും സുപ്രീംകോടതിയുടെ അന്ത്യശാസനത്തില്‍ നടുങ്ങിയ ടെലിക്കോം കമ്പനികള്‍ കുടിശ്ശികയുമായി വരിവരിയായി എത്തുന്നുണ്ട്.
മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ ഇടപാടുകാരെ വലയ്ക്കാനൊരുങ്ങി ബാങ്കുകൾ. തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെന്നാണ് വിവരങ്ങൾ. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുളള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുളളത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ പണിമുടക്കും ഹോളിയും രണ്ടാം ശനിയും കൂട്ടുമ്പോൾ ആറു ദിവസം ഇടപാടുകാർ നട്ടം തിരിയും. മാര്‍ച്ച് 11, 12, 13 തീയതികളാണ് ബാങ്ക് പണിമുടക്ക്. ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്താം തീയതി ഹോളിയായതിനാൽ ഉത്തരേന്ത്യയിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. ബുധനാഴ്ച മുതല്‍ വെള
ളിയാഴ്ച വരെ സമരം. 14-ാം തീയതി രണ്ടാം ശനി. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ച. അങ്ങനെ ആകെ ആരു ദിവസങ്ങൾ. ചുരുക്കത്തില്‍ ഒൻപതാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നെ അടുത്ത തിങ്കൾ വരെ കാത്തിരിക്കണം ബാങ്കുകൾ തുറക്കാൻ. ഇത്ര ദിവസം ബാങ്കുകൾ തുറക്കാതെ വരുമ്പോൾ എടിഎമ്മുകൾ കാലിയാകുമെന്നത് ഇടപാടുകാർക്ക് ഇരട്ടപ്രഹരമാകും.
സ്വന്തം ലേഖകൻ
തെലങ്കാന: ഇന്ത്യൻ സംസ്ഥാനമായ തെലങ്കാന, ടെക് മഹീന്ദ്രയുമായി സഹകരിച്ച് അടുത്തിടെ സൃഷ്ടിച്ച ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിൽ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഒപ്പം തെലങ്കാന സർക്കാർ, ടെക് മഹീന്ദ്ര, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ഐഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഉപദേശങ്ങൾ തേടുകയും ചെയ്യും. പുതുതായി സൃഷ്ടിച്ച തെലങ്കാന ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടന പരിപാടിയാണ് “ടി-ബ്ലോക്ക് ആക്സിലറേറ്റർ”. ഇന്നൊവേഷൻ മാനേജ്മെന്റ് കമ്പനിയായ ഐബിസി മീഡിയ ആണ് ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ആക്‌സിലറേറ്റർ പ്രോഗ്രാമിനായി 25 ഓളം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തും. ഇതിൽ അഞ്ചെണ്ണം അടുത്ത ഘട്ട മെന്റർഷിപ്പിനായി തിരഞ്ഞെടുക്കും.
ശക്തമായ ബ്ലോക്ക്ചെയിൻ ഉപയോഗ സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ടാണ് നാലുമാസത്തെ ആക്‌സിലറേറ്റർ പ്രോഗ്രാം എന്ന് തെലങ്കാന സർക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു. ടി-ബ്ലോക്ക് ആക്സിലറേറ്ററിനായുള്ള രജിസ്ട്രേഷൻ കഴിഞ്ഞ തിങ്കളാഴ്ച ഒരാഴ്ചത്തെ ബൂട്ട് ക്യാമ്പിലൂടെ ആരംഭിച്ചു. തുടർന്ന് നാല് ആഴ്ചത്തെ പരിശീലന പരിപാടിയും നടത്തപ്പെടും. പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, അവതരണങ്ങൾ, ചർച്ചകൾ എന്നിവ ഉൾകൊള്ളിച്ചിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ ഐടിഇ & സി ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു: “ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ സഹകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ്.”
ലോകത്തിലെ പ്രമുഖ ബ്ലോക്ക്ചെയിൻ നഗരങ്ങളിലൊന്നായി ഹൈദരാബാദ് വളരുകയാണ്. ടി-ബ്ലോക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ആദ്യ പതിപ്പ് ആരംഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജയേഷ് രഞ്ജൻ പറഞ്ഞു. ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി തെലങ്കാന സംസ്ഥാന സർക്കാർ 2018ലാണ് ടെക് മഹീന്ദ്രയുമായി കരാർ ഒപ്പിട്ടത്.