ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം. ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ടീയപാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയില്‍ നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന് വെട്ടേറ്റത്. നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് എസ്ഡിപിഐ ആരോപണം. അതേസമയം, രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപിയും ആരോപിച്ചു.
എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയില്‍ എടുത്തതായി ഐജി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് 20ഓളം ബിജെപി പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
‘അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഐജി അറിയിച്ചു. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ സംഘര്‍ഷമേഖലയില്‍ ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി ഹര്‍ഷിത പറഞ്ഞു.
കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണ ചുമതല. എഡിജിപി വിജയ് സാഖറെ, ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ പരിധി വിടാതിരിക്കാന്‍ കരുതല്‍ ഉണ്ടാകും. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാണ് പൊലീസ് തീരുമാനം.
അഞ്ച് ദിവസം മുൻപ് കാണാതായ പത്താം ക്ലാസുകാരിയുടെ മൃദദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 12 ന് കാണാതായ ശിവാനന്ദപുരം സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹമാണ് ശരവണംപെട്ടിക്ക് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശിവാനന്ദപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃദദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.
കോയമ്പത്തൂരിലെ ശിവാനന്ദത്തിൽ അമ്മയ്ക്കും മൂത്ത സഹോദരിക്കും അമ്മൂമ്മയ്ക്കുമൊപ്പമാണ് കാർത്തിക താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർത്തികയെ അവസാനമായി കണ്ടത് ഒരു മൊബൈൽ ഹാൻഡ്‌സെറ്റ് കടയുടെ ഉടമയാണ് – അവൾ ഫോണിൽ സംസാരിക്കുകയായിരുന്നു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാർത്തികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംശയിക്കുന്നവരിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിക്കോടി പഞ്ചായത്ത് ഓഫീനു മുന്നിൽ കൃഷ്ണപ്രിയ എന്ന യുവതിയേ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം സ്വന്തം ശരീരത്തും പെട്രോൾ ഒഴിച്ച് കത്തിച്ച് മരണത്തിനു കീഴടങ്ങിയ നന്ദകുമാർ എന്ന നന്ദുവിന്റെയും മരണത്തിനു പിന്നിൽ ആരോപങ്ങളുമായി നന്ദുവിന്റെ ബന്ധുക്കൾ.
പെട്രോൾ ഒഴിച്ച് കൃഷ്ണ പ്രിയയെ കൊലപ്പെടുത്തിയ നന്ദു ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ ആവില്ല. എന്നാൽ നന്ദു എന്ന യുവാവിന്റെ മനസിനെ ഇത്തരം ഒരു ക്രൂരതയിലേക്ക് എത്തിച്ചതിന്റെ കാരണം കൃഷ്ണ പ്രിയയുടെ ചതി. കൃഷ്ണപ്രിയയും നന്ദുവും നീണ്ട 4 വർഷമായി പ്രണയത്തിൽ ആയിരുന്നു . 4 വർഷം കമിതാക്കൾ ആയി അവർ ജീവിച്ചു. ഇരുവരുടേയും വീട്ടുകാരുടെ അനുമതിയും ആശീർവാദവും ഉണ്ടായിരുന്ന ഒരു നല്ല പ്രണയ ജീവിതം. വിവാഹം കഴിക്കാൻ എല്ലാ ഒരുക്കവും ഇരു വീട്ടുകാരും നടത്തിയിരുന്നു. പറഞ്ഞയക്കുമ്പോൾ നല്ല രീതിയിൽ വേണം എന്ന് കൃഷ്ണപ്രിയയുടെ വീട്ടുകാർക്ക് ആഗ്രഹം ഉണ്ടായിരുന്നു. വിവാഹം ആർഭാടമായി തന്നെ വേണം എന്ന് നന്ദുവിന്റെ വീട്ടുകാർക്കും. ഇരുവർക്കും സാമ്പത്തിക തടസം ഉള്ളതിനാൽ വിവാഹ ചടങ്ങുകൾ നീണ്ട് പോയി
കഴിഞ്ഞ ദിവസം നന്ദുവും അയാളുടെ ഓഫീസിലെ ഇടുക്കിയിലേക്ക് ടൂർ പോയി. തിരികെ നാട്ടിലെത്തിയ നന്ദു കൃഷ്ണപ്രിയയെ വിളിച്ചപ്പോൾ മൊബൈൽ എൻഗേജ്ഡ്..സമീപ ദിവസവും ഇത് തുടർന്നപ്പോൾ നന്ദുവിനു പന്തികേട് തോന്നുന്നു…. നന്ദു കൃഷ്ണപ്രിയയുടെ അടുത്ത് ചെന്ന് അവളുടെ ഫോൺ വാങ്ങി അയാളുടെ ഫോൺ കൃഷ്ണപ്രിയക്ക് നല്കി. കുറച്ച് കോൾ ചെയ്യണം എന്നും ബാലൻസ് ഇല്ലെന്നും പറഞ്ഞായിരുന്നു അത്. തുടർന്ന് നന്ദു കൃഷ്ണപ്രിയയുടെ ഫോൺ അരിച്ച് പെറുക്കിയപ്പോൾ അതിൽ കൃഷ്ണപ്രിയയുടേയും തിരുവന്തപുരത്തുള്ള ഒരു യുവാവിന്റെയും അശ്ളീല വീഡിയോകൾ. വളരെ മോശവും അശ്ലിലകരവുമായ കൃഷ്ണപ്രിയ മറ്റൊരു കാമുകനുമായി പങ്കിട്ട സ്വകാര്യ ദൃശ്യങ്ങൾ കണ്ട് നന്ദു ഞെട്ടി. ഒരേ സമയം 2 പേരുമായി കൃഷ്ണപ്രിയക്ക് ബന്ധം.
തുടർന്ന് ഫോൺ കൃഷ്ണപ്രിയയുടെ വീട്ടിൽ കൊണ്ടുപോയി നന്ദു തിരികെ ഏല്പ്പിച്ചു. അവിടെ ചെറിയ വാക്ക് തർക്കം ഉണ്ടായി. പിന്നീട് നന്ദു വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി എന്ന് കൃഷ്ണപ്രിയ പരാതിപ്പെട്ടു. ഇതിനിടെ അശ്ലീല വീഡിയോകൾ നന്ദു തന്റെ വീട്ടിലുള്ള സഹോദരിയേയും എല്ലാം കാണിച്ചു. കൃഷ്ണപ്രിയയുടെ സഹോദരനു ഇതെല്ലാം നന്ദു അയച്ച് കൊടുത്തു. ഈ സമയം എന്നെ ഉപേക്ഷിച്ചാൽ 4 പേർ ഇവിടെ ജീവൻ ഒടുക്കും എന്ന് കാട്ടി നന്ദുവിന് കൃഷ്ണപ്രിയ ഫോണിലേക്ക് മെസേജ് അയച്ചു.. ആ മെസേജ് കിട്ടിയ ഉടൻ തന്നെ നന്ദുവിന്റെ വീട്ടിൽ നിന്നും കൃഷ്ണപ്രിയയുടെ പിതാവിനെ വിളിച്ചു.
ദീർഘ നാളായി സ്നേഹത്തിൽ ആയിരുന്ന, കൃഷ്ണ പ്രിയയും, ആത്മഹത്യ ചെയ്ത നന്ദുവും സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിന്റെ ഇരകൾ ആയിരുന്നു. അതിനിടയിൽ തിരുവന്തപുരത്ത് നിന്നും കാലന്റെ രൂപത്തിൽ ഫേസ്ബുക്കിലൂടെ നുഴഞ്ഞ് കയറിയ അദൃശ്യനായ കാമുകൻ കൃഷ്ണപ്രിയയുടെ ജീവിതവും ചാരിത്ര്യവും തകർക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ കൊടും ചതികളാണ്. ഒരിക്കലും കൃഷ്ണ പ്രിയയുടെ ആത്മാവിനെ അപമാനിക്കാൻ അല്ല.നന്ദു കൊലയാളി തന്നെ. അതിലും തർക്കമില്ല. നന്ദുവിന്റെ അടുപ്പക്കാരായ ബന്ധുക്കൾ പറയുന്നു.
പഠിക്കാൻ മിടുക്കിയായ കൃഷ്ണപ്രിയയ്ക്കു ജോലി കിട്ടിയതിന്റെ ആഹ്ലാദത്തിലും പ്രതീക്ഷയിലുമായിരുന്നു വീട്ടുകാരും കൂട്ടുകാരും. എംസിഎ കഴിഞ്ഞ കൃഷ്ണപ്രിയ അഞ്ചു ദിവസം മുൻപാണ് തിക്കോടി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിൽ ജോലിയിൽ പ്രവേശിച്ചത്.ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണു ഡിസംബർ 17നു രാവിലെ 10 മണിയോടെ ജീവനക്കാർ ഓഫിസിനു പുറത്തേക്കോടിയത്. ഒരു ശരീരം കത്തിതാഴെ വീഴുന്നതും ഒരാൾ തീപ്പന്തം പിടിച്ചു ചുറ്റിലും ഓടുന്നതുമാണു കണ്ടത്, കത്തിക്കരിഞ്ഞു താഴെ വീണതു സഹപ്രവർത്തക കൃഷ്ണപ്രിയ ആണെന്നും അറിഞ്ഞില്ല. തിരിച്ചറിയാൻ പറ്റുംവിധമായിരുന്നില്ല ആ രൂപം. നന്ദുവിനെയുംമുമ്പ് ആരും അവിടെ കണ്ടിട്ടില്ലായിരുന്നു.
സമീപത്തുനിന്നു വാഴയില വെട്ടിക്കൊണ്ടുവന്ന് അതിൽ കിടത്തിയാണ് നന്ദുവിനെയും കൃഷ്ണപ്രിയയെയും കൊണ്ടുപോയത്. പഞ്ചായത്ത് ഗ്രൗണ്ടിൽ തന്നെയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുത്ത് തീയണച്ചു.കൃഷ്ണ പ്രിയ വരുന്നതും കാത്ത് കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പെട്രോളും ലൈറ്ററുമായി നന്ദകുമാർ നില്ക്കുകയായിരുന്നു. അവൾ വന്ന് ഓഫീസ് മുറ്റത്ത് കയറിയതും ഓടി ചെന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചു. തുടർന്ന് നന്ദു സ്വന്തം ശരീരത്തും പെട്രോൾ ബാക്കിയിരുന്നത് ഒഴിച്ചു. തീപന്തമായി ഓഫീസിനു ചുറ്റും നന്ദകുമാർ ഓടുകയായിരുന്നു.നാല് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണപ്രിയ തിക്കോടി ഓഫിസിൽ ജോലിക്കു ചേർന്നത്.
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ നഗരപരിധിക്ക് സമീപമാണ് രാവിലെ പ്രഭാത സവാരിക്കിടെ രഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈര്യമാണ് ഈ കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.
ശനിയാഴ്ച രാത്രിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എ. ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ ബൈക്കില്‍ പോകുമ്പോഴായിരുന്നു കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്.
നാലുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി വെട്ടുകളേറ്റ ഷാനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം.ആലപ്പുഴ സ്വദേശിയും എസ്എപി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സിഐയും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സിഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്ര ചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.
സിഐയെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു.
ഇതിനിടെ എസ്എപി ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.
പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്.
തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വച്ച് നന്ദു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ 22 കാരിയായ കൃഷ്ണപ്രിയ നേരത്തെ മരിച്ചിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ്. പ്രണയാഭ്യര്‍ഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.
പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
തീകൊളുത്തും മുന്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.
മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കര്‍ശന ദുഖാചരണം സംഘടിപ്പിച്ച് ഉത്തര കൊറിയ. പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ദുഖാചരണത്തില്‍ ചിരിക്കുന്നതും കരയുന്നതും ഉള്‍പ്പടെ ഒട്ടുമിക്ക എല്ലാ കാര്യങ്ങള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇന്ന് മുതല്‍ തുടങ്ങുന്ന ദുഖാചരണത്തിന്റെ ദിവസങ്ങളില്‍ വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ പോലും ഷോപ്പിംഗിനിറങ്ങാന്‍ പാടില്ല.മദ്യപിക്കുന്നതിനും വിനോദപരിപാടികളില്‍ പങ്കെടുക്കുന്നതിനും ഇക്കാലയളവില്‍ വിലക്കുണ്ട്. ദുഖാചരണത്തിന്റെ ദിവസങ്ങളില്‍ വീടുകളില്‍ ആരെങ്കിലും മരിച്ചാല്‍ ഉറക്കെ കരയാന്‍ പാടില്ല എന്നാണ് നിയമം. ഇക്കാലയളവില്‍ ജന്മദിനവും ആഘോഷിക്കാന്‍ അനുവാദമില്ല.
മുമ്പും ഇത്തരത്തില്‍ കര്‍ശന നിയമങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമങ്ങള്‍ തെറ്റിക്കുന്നവരെ കുറ്റവാളികളായി മുദ്ര കുത്തി പോലീസ് അറസ്റ്റ് ചെയ്യുകയാണ് പതിവെന്നും ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ആര്‍ക്കും ലഭിക്കാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിന് ആവശ്യമായ രീതിയില്‍ ദുഖം പ്രകടിപ്പിക്കാത്തവരെ പിടിച്ചുകൊണ്ടുപോകാന്‍ പോലീസിന് ദുഖാചരണത്തിന്റെ കാലയളവില്‍ അനുവാദമുണ്ട്. ഇത്തരത്തിലുള്ളവരെ കണ്ടുപിടിക്കുകയാണ് ഇക്കാലയളവില്‍ പോലീസിന്റെ പ്രധാന ഡ്യൂട്ടി.
നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവാണ് കിം ജോങ് ഇല്‍. 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് 2011ലാണ് അന്തരിക്കുന്നത്. എല്ലാ വര്‍ഷവും പത്ത് ദിവസം ഇദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യത്ത് ദുഖം ആചരിക്കാറുണ്ട്. ഈ വര്‍ഷം പത്താം ചരമവാര്‍ഷികമായതിനാലാണ് പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദുഖാചരണം.
കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണപ്പെട്ടു . തിക്കോടി പഞ്ചായത്തിൽ താല്‍ക്കാലിക ജോലി ചെയ്ത് വന്നിരുന്ന കൃഷ്ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു ഇപ്പോൾ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വളരെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു ഇവരെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ 9.50ന് തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തടഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദ്ഗദ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു.
അതേസമയം, തീകൊളുത്തും മുന്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായും ആശുപത്രിയില്‍ വച്ച് കൃഷ്ണപ്രിയ മൊഴി നല്‍കി. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
ദേശീയ ഷൂട്ടിംഗ് താരം കനിക ലായകിനെ (26) മരിച്ചനിലയിൽ കണ്ടെത്തി. കോൽക്കത്തയ്ക്കടുത്ത ബല്ലി (ഹൗറ) യിലെ ഗസ്റ്റ് ഹൗസിൽ ബുധനാഴ്ച വൈകുന്നേരമാണ് ലായകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പല തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്നു വാതിൽ തകർത്താണ് പോലീസ് അകത്തുകയറിയത്.
ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ഷൂട്ടിംഗ് വേദികളിൽ മികവ് പുറത്തെടുക്കാൻ കഴിയാത്തതിന്റെ വിഷമം ലായക് പങ്കുവയ്ക്കുന്നുണ്ട്. ജാർഖണ്ഡിലെ ധൻബാധ് സ്വദേശിയായ കനിക ലായക് ഹൂഗ്ലിയിലെ ഉത്തർപാരയിൽ ഒളിന്പ്യൻ ജയ്ദീപ് കർമാകർക്കു കീഴിലാണു പരിശീലനം നടത്തിയിരുന്നത്.
വായുനിറച്ച കളിയുപകരണങ്ങൾ പാർക്കുകളിൽ സുലഭമാണ്. അവയിൽ കുട്ടികൾ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനിൽക്കുന്നവരാണ് മാതാപിതാക്കൾ. ഇത്തരത്തിൽ തങ്ങളുടെ കൺമുന്നിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തിൽ നിന്ന് വിട്ടുമാറാതെ പകച്ചുനിൽക്കുകയാണ് ഒരു കൂട്ടം മാതപിതാക്കൾ. ഓസ്‌ട്രേലിയയിൽ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത് നാല് കുട്ടികളെയാണ്.
സ്‌കൂളിൽ അദ്ധ്യയന വർഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗൺ രൂപത്തിലുള്ള ബൗൺസിംഗ് കാസിലിൽ കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തിൽ ബൗൺസിംഗ് കാസിൽ പറന്നുയർന്നു. തലകീഴായി പറന്ന കാസിലിൽ നിന്നും കുട്ടികൾ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികൾക്കും മൂന്ന് മാതാപിതാക്കൾക്കും പരിക്കേറ്റു. സൈന്യം ഉൾപ്പടെയാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഒടുവിൽ നാല് കുട്ടികളുടെ മരണം അധികൃതർ സ്ഥിരീകരിച്ചു.
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടാസ്മാനിയയിലെ ദിവോൺപോർട്ടിൽ രാവിലെ 10 മണിയോടെയാണ് അപകടം. അഞ്ച് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാല് പേരുടെയും നില അതീവ ഗുരുതരമാണ്. എല്ലാവരും ഹിൽക്രസ്റ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. സ്‌കൂളിലെ ഇക്കൊല്ലത്തെ അവസാന ദിനം മാതാപിതാക്കളോടൊപ്പം ആഘോഷിക്കവെയാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. അപകടം ഹൃദയഭേദകമാണെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.