കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി എഎംഎംഎ പിൻവലിച്ചു. സംഘടനയുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് എഎംഎംഎ ഹർജി പിൻവലിക്കുന്നത്. നടിമാരായ രചന നാരായണൻ കുട്ടി, ഹണി റോസ് എന്നിവരാണ് കേസിൽ കക്ഷി ചേരാൻ ആവശ്യപ്പെട്ട് ഹൈക്കോടയിൽ ഹർജി നൽകിയിരുന്നത്. എന്നാൽ, എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങൾ കേസിൽ കക്ഷിചേരുന്നതിനെ ആക്രമിക്കപ്പട്ട നടി കോടതിയിൽ എതിർത്തു.
താൻ ഇപ്പോൾ സംഘടനയുടെ ഭാഗമല്ലെന്നും കേസ് നടത്താൻ ആരുടേയും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് നടത്തിപ്പിന് 25 വർഷം പരിചയ സമ്പത്തുള്ള അഭിഭാഷകനെ നിയോഗിക്കണമെന്ന് എഎംഎംഎ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം അംഗീകരിക്കരുതെന്ന നിലപാടാണ് സർക്കാരും ആക്രമിക്കപ്പെട്ട നടിയും സ്വീകരിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടറെ കേസിന്റെ വിചാരണയ്ക്കായി നിയോഗിച്ചത് തന്നോട് ആലോചിച്ചാണെന്നും നടി കോടതിയിൽ വ്യക്തമാക്കി.
അതേസമയം ദിലീപ് പ്രശ്നത്തില്‍ പ്രതിരോധത്തിലായ താര സംഘടന ‘അമ്മ’യ്ക്ക് ഇരുട്ടടിയായി നടി ഹണി റോസിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നും ഹണി റോസ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയാതായി റിപ്പോർട്ട് പുറത്തുവന്നു. അമ്മ എക്സിക്യൂട്ടീവ് അംഗമായ ഹണിയുടെ വെളിപ്പെടുത്തല്‍, പ്രതിച്ഛായ വീണ്ടെടുക്കാനുള്ള സംഘടനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണന്‍കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം. എന്നാല്‍, വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണു ഹര്‍ജിയിലെന്നായിരുന്നു അമ്മ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നതെന്നും അതുകൊണ്ടാണു ഹര്‍ജിയില്‍ ഒപ്പിട്ടതെന്നും ഹണി റോസ് വ്യക്തമാക്കി.
നടിമാരെ ഹര്‍ജിയുമായി അയച്ചതിനു പിന്നില്‍ ദിലീപാണെന്ന ആരോപണം ശക്തമാണ്. ഹര്‍ജി നല്കിയാല് നടി അനുകൂലമാകുമെന്നു പ്രസിഡന്റടക്കമുള്ള അമ്മ ഭാരവാഹികളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതായും സൂചനയുണ്ട്. അതിനിടെ, കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജി 16 ലേക്കു മാറ്റി.
മുംബൈ: വിവാഹാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ മുംബൈയിലെ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തി. താനെ സ്വദേശിനി പ്രാച്ചി സാദെയാണ് ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിൽ ശനിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തിൽ ജോലിസ്ഥലത്തേക്കു പോകവെ ആകാശ് പവാർ എന്ന യുവാവ് യുവതിയെ കുത്തുകയായിരുന്നു.
എക്സ്പ്രസ് വേയിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു സമീപം പ്രാച്ചിയുടെ വാഹനം തടഞ്ഞ ആകാശ് യുവതിയെ വാഹനത്തിൽനിന്നു വലിച്ചിറക്കി. ഇതിനുശേഷം തന്റെ വിവാഹാഭ്യർഥനയ്ക്കു മറുപടി വേണമെന്ന് ആവശ്യപ്പെട്ടു. യുവതി ഇത് നിരസിച്ചതോടെ ന്ധനീ എന്േറതായില്ലെങ്കിൽ, മറ്റാർക്കൊപ്പവുമാകാൻ അനുവദിക്കില്ല’ എന്നു പറഞ്ഞ് ആകാശ് പ്രാച്ചിയെ കുത്തുകയായിരുന്നു. നിരവധി തവണ കുത്തേറ്റ യുവതി നിലത്തുവീണതോടെ ആകാശ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.
രക്ഷപ്പെടുന്നതിനിടെ ബസ് ഇടിച്ച് ആകാശിനു പരിക്കേറ്റു. ഇതേതുടർന്ന് ഇയാൾ ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആകാശിനെ പിന്നീട് ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം നേരത്തെ ആകാശിനെതിരേ പ്രാച്ചിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
വഴിയിൽ കുത്തേറ്റുകിടന്ന പ്രാച്ചിയെ ചിലർ മൊബൈൽ ഫോണിൽ പകർത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ വഴിയാത്രക്കാരിൽ ആരും തയാറായില്ലെന്നു പോലീസ് പറഞ്ഞു. കുറച്ചുസമയത്തിനുശേഷം രണ്ടു യുവാക്കൾ ചേർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
വയനാട് വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി സംശയം. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണൻ കുട്ടി, ശ്രീജ മക്കളായ സായൂജ്, സൂര്യ എന്നിവരെയാണ് കാണാതായത്. സായൂജും സൂര്യയും വിദ്യാർഥികളാണ്. പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും ചെരുപ്പുകളും ബാഗും തിരിച്ചറിയൽ കാർഡും കണ്ടെത്തി. തങ്ങൾക്കു എന്തെങ്കിലും സംഭവിച്ചാൽ ബന്ധുക്കളെ വിവരമറിയിക്കാനായി ചില ഫോൺ നമ്പരുകളും കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇവർക്കു സാമ്പത്തിക ബാധ്യതയുള്ളതായി കത്തിൽ നിന്നും മനസിലാക്കുന്നു. ഇന്നു രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി.
ഭുവനേശ്വർ: ഒഡീഷയിൽ ഹെഡ്മാസ്റ്റർ പീഡിപ്പിച്ച പത്താം ക്ലാസുകാരി സ്കൂളിനുള്ളിൽ ജീവനൊടുക്കി. ശിഖപള്ളിയിലെ സർക്കാർ സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവത്തിൽ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.
ജീവനൊടുക്കിയ പെൺകുട്ടിയുടെ നോട്ട് ബുക്കിൽനിന്ന് ഹെഡ്മാസ്റ്ററെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ കുട്ടികളോട് പോലീസ് വിവരം തിരക്കിയപ്പോൾ മറ്റൊരു കുട്ടികൂടി പീഡനവിവരം വെളിപ്പെടുത്തി.
ഴാഴ്ച രാത്രി സ്കൂളിലെ കമ്പ്യൂട്ടർ റൂമിൽനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. പീഡിപ്പിച്ച ശേഷം ഹെഡ്മാസ്റ്റർ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ ദുരൂഹത വര്‍ധിപ്പിച്ച് കസ്റ്റഡിയിലായ ഷിബുവിന്റെ ഫോണ്‍ ശബ്ദരേഖ. സുഹൃത്തിനോട് അന്‍പതിനായിരം രൂപകടം ചോദിക്കുന്ന ഷിബു ദിവസങ്ങള്‍ക്കുളളില്‍ തന്റെ കയ്യില്‍ കോടികള്‍ വരുമെന്നും പറയുന്നു. ഇതിനായി ക്രിട്ടിക്കൽ പണിയെടുക്കണം. ബിസിനസിനായി 50000 പണം തരണം. ബിസിനസ് ചീഫിന് നല്‍കാനാണിത്. ചീഫ് തിരുവനന്തപുരത്തുണ്ട്. പണം നല്കിയാല് പ്രശസ്തനാകാമെന്നും സുഹൃത്തിനോട് ഷിബു പറയുന്നു.
മുസ്്ലീം ലീഗ് പ്രാദേശിക നേതാവായ ഷിബുവും റിട്ട.പൊലീസുകാരനും അടക്കം കസ്റ്റഡിയിലുളള അഞ്ചുപേരെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ നിര്‍ണായകവിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.
തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബു,തച്ചോണം സ്വദേശി ഇര്‍ഷാദ്, പേരൂര്‍ക്കട എസ്.എ.പി പൊലീസ് ക്യാമ്പില്‍ നിന്ന് വിരമിച്ച രാജശേഖരന്, നെടുങ്കണ്ടം സ്വദേശിയായ കൃഷ്ണന്റെ സഹായി ഉള്‍പ്പെടെ 5 പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശിയാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച 6 വിരലടയാളങ്ങളും, ഫോണ്‍ കോള്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കസ്റ്റഡിയിലുള്ള 5 പേരിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. പൈനാവ് പൊലീസ് ക്യാമ്പിലും രഹസ്യകേന്ദ്രങ്ങളിലുമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൊലയാളി സംഘം സഞ്ചരിച്ചെന്നു കരുതുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. സംഘത്തിൽപ്പെട്ട ചിലർ തമിഴ്നാട്ടിലേക്കു കടന്നതായും സൂചനയുണ്ടെങ്കിലും. തല്ക്കാലം തമിഴ്നാട്ടിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന വീട്ടിലെ ഓരോ മുറികളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി ഇതിൽ നിന്നു വ്യക്തമാകുന്നുണ്ടെന്നും പൊലീസ് പറയുന്നു. സെപ്ക്ട്ര യന്ത്രമുപയോഗിച്ച് ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടങ്ങി.
സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കൊല്ലം സ്വദേശികൾ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീർ, ഉമയനല്ലൂർ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കു പരുക്കേറ്റു. റിയാദിൽ നിന്നു അൽഹസ്സയിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ തൃശൂര്‍ സ്വദേശി പോള്‍സൺ, കായംകുളം സ്വദേശി നിഷാദ് എന്നിവരെ അൽഹസ്സ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊടുപുഴ : വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. പാങ്ങോട് നിന്നും ഷിബു, മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായ ഇര്‍ഷാദ്, റിട്ട.അസിസ്റ്റന്റ് കമാഡന്റ് രാജശേഖരന് എന്നിവരാണ് തിരുവനന്തപുരത്ത് പിടിയിലായിരിക്കുന്നത്. ഇവരെ ഉടന്‍ ഇടുക്കിയിലേയ്ക്ക് കൊണ്ടുപോകും.
സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലായവരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. കൊലപാതകത്തില്‍ ഒന്നിലേറെപ്പേരുണ്ടെന്ന് പോലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. കമ്പകക്കാനം കാനാട്ടു വീട്ടില്‍ കൃഷ്ണന്, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന് അര്ജുന് എന്നിവര്‍ ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ബുധനാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.
മോഷണമാണോ മന്ത്രവാദത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണോ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന സംശയത്തിലാണ് പോലീസ്. പൂജചെയ്തു കിട്ടുന്ന പണം കൊണ്ട് കൃഷ്ണന് സ്വര്‍ണാഭരണങ്ങള്‍ ധാരാളമായി വാങ്ങാറുണ്ടായിരുന്നു. കൃഷ്ണന്റെ വീട്ടില്‍ നിന്ന് 30 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലും പരിസരത്തും വന്ന വാഹനങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ പ്രദേശങ്ങളിലുള്ള സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃഷ്ണന്റെയും ഭാര്യയുടെയും മകളുടെയും മൊബൈല്‍ ഫോണുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ കോള്‍ വിവരങ്ങളും പരിശോധിക്കും.
ഇടുക്കി വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് കാനാട്ട് കൃഷ്ണന് (52) ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്ജുന് (18) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ പേര് ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് സൂചന. പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൃഷ്്ണനും കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളിലെ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ഇവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണന് നടത്തി വന്നിരുന്ന മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടാണോ ക്രൂരമായ കൊല നടന്നതെന്ന് പോലീസ് സംശയിക്കുന്നതെങ്കിലും മോഷണ ശ്രമവും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണം സംഘം പറഞ്ഞു.
ഇവരുടെ വീട്ടില്‍ നാല്‍പ്പതു പവനോളം സ്വര്‍ണം സൂക്ഷിച്ചിരുന്നതായും ഇവ കാണാനില്ലെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. അതിനാല്‍ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. അമ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. കേസന്വേഷണത്തിനായി കൊല നടന്ന വീടിനു സമീപം പോലീസ് പ്രത്യേക ക്യാമ്പ് തുറന്നിട്ടുണ്ട്. മൃഗീയമായ രീതിയില്‍ ആക്രമിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
എല്ലാവരുടെയും തലക്കേറ്റ പരിക്കാണ് മരണകാരണമായത്. മരിച്ച അര്‍ജുന്റെ തലയില്‍ മാത്രം 17 വെട്ടുകളേറ്റിട്ടുണ്ട്. മാരകമായി തലക്കേല്‍പ്പിച്ച പ്രഹരത്തിനു പുറമെ മരണം ഉറപ്പാക്കുന്നതിനായി ശരീരത്തേല്‍പ്പിച്ച വെട്ടുകളും ആഴത്തിലുള്ളതാണ്. ക്രൂരമായ ആക്രമണമാണ് നടത്തിയതെങ്കിലും സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധന നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക് സര്‍ജനോട് ആവശ്യപ്പെട്ടിരുന്നു.ഇന്നലെ ബന്ധുക്കളും നാട്ടുകാരുമാണ് മോഷണമെന്ന സംശയം പോലീസിനു മുന്നില്‍ പ്രകടിപ്പിച്ചത്.
പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലും ആഭരണങ്ങളോ പണമോ കണ്ടെത്താനായില്ല. ഇതാണ് മോഷണം ആയിരിക്കാമെന്ന സംശയം ബലപ്പെടാന്‍ കാരണം. പൂജയ്ക്കും മന്ത്രവാദത്തിനുമായി കൃഷ്ണന്റെ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം എങ്കിലും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയുന്ന സ്വഭാവം ഇവര്‍ക്ക് ഇല്ലാതിരുന്നതിനാല്‍ ഇതിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചില്ല.
മുന്‍പ് മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണനെതിരെ കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ഉണ്ടായിരുന്നുവെങ്കിലും കേസ് പിന്നീട് ഒത്തുതീര്‍പ്പാക്കിയിരുന്നു.കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൊബൈല്‍ ഫോണുകളിലേക്ക് വന്നതും പോയതുമായ ഒരു വര്‍ഷത്തെ കോളുകളുടെ ലിസ്റ്റ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫോണുകളില്‍ നിന്നും ലഭിച്ച നമ്പരുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരുടെ വീട്ടിലേക്ക് ആയുധം നിര്‍മിച്ചു നല്‍കിയവരെ ഉള്‍പ്പെടെയാണ് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ചോദ്യം ചെയ്യുന്നത്.
കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി 10.35 വരെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നതായി പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും പോലീസിനു മൊഴി നല്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇതിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.കൊലപാതകങ്ങള്‍ നടന്നത് വീട്ടിലാണെങ്കിലും ഇവിടെ നിന്നും മൃതദേഹങ്ങള്‍ കുഴിക്കരികിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയതായുള്ള തെളിവുകള്‍ ഒന്നും ഇവിടെ നടത്തിയ പരിശോധനയില്‍ ലഭിച്ചില്ല.
അതിനാല്‍ കൊലപ്പെടുത്തിയ കുഴിയുടെ സമീപത്തേക്ക് ഒന്നിലേറെ പേര് ചേര്‍ന്ന് എടുത്തു കൊണ്ടു പോയതായാണ് പോലീസ് അനുമാനിക്കുന്നത്. എന്നാല്‍ ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞ് രണ്ടു ദിവസമായിട്ടും പ്രതികളെക്കുറിച്ചുള്ള ഒരു സൂചന പോലും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സിഐമാരും എസ്ഐമാരും അടങ്ങുന്ന പ്രത്യേക പോലീസ് സംഘം ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
അതേസമയം നാലുപേരുടെയും മൃതദേഹം ഒരു കുഴിയില്‍ നാട്ടുകാരും ബന്ധുക്കളും അന്ത്യയാത്രയൊരുക്കിയത്. കോട്ടയം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മുണ്ടന്‍മുടിയിലെത്തിച്ചത്.
തൊടുപുഴ വണ്ണപ്പുറത്ത് കൊമ്പന് മീശയും കുടവയറും ചിരിയുമായി ഇത്തവണ ഓണത്തിന് കൃഷ്ണനില്ല. ദുരൂഹതകൾ ബാക്കിയാക്കി നാലുപേര്‍ കൊലചെയ്യപ്പെട്ടപ്പോള്‍ നാട്ടുകാര്‍ക്ക് നഷ്ടമായത് തങ്ങളുടെ സ്വന്തം മാവേലിയെ. കൃഷ്ണന് ചുരുങ്ങിയ കാലം കൊണ്ടാണ് മാവേലി വേഷത്തിലൂടെ പ്രശസ്തനായത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം മാവേലിയായി വേഷമിട്ടതു പിന്നീട് ഓരോവര്‍ഷവും തുടരുകയായിരുന്നു. ഇതിന് ഏറെ പ്രോത്സാഹനം നല്‍കിയത് വണ്ണപ്പുറത്തെ വ്യാപാരികളാണ്. പലയിടത്തുനിന്നും ചെറിയ തുക പ്രോത്സാഹനമെന്നോണം കൃഷ്ണനു ലഭിക്കുകയും ചെയ്തിരുന്നു. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇനി മാവേലിവേഷമണിയാന്‍ കൃഷ്ണലില്ലെന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
കൊലപാതകം ആസൂത്രിതമെന്നു പോലീസ്. കൊല്ലപ്പെട്ട കൃഷ്ണനും ഭാര്യ സുശീലയും ദൃഢഗാത്രരായിരുന്നതിനാല്‍ കൊല നടത്തിയത് ഒന്നിലേറെപ്പേര്‍ ചേര്‍ന്നെന്നു സംശയം. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത് മാരകമായി ആക്രമിച്ചശേഷം. ചുറ്റികകൊണ്ട് നാലുപേരുടേയും തലയ്ക്ക് അടിയേറ്റിട്ടുണ്ട്. അര്ജുന് ശരീരത്തില്‍ വെട്ടിനു പുറമേ കത്തികൊണ്ട് കുത്തേറ്റിട്ടുണ്ട്. ആര്‍ഷയുടെ മുഖത്തിന്റെ ഇടതുവശം അടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. കൃഷ്ണനും സുശീലയ്ക്കും തലയ്ക്ക് നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. ദൃഢ ഗാത്രനായ കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയത് അതിനാല്‍ത്തന്നെ ആസൂത്രിതമാണെന്നാണു കണക്കുകൂട്ടല്‍.
മുന്‍ െവെരാഗ്യമോ മോഷണമോ ആകാം കൊലയിലേക്കു നയിച്ചതെന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യം വ്യക്തമാകൂ. കൊലപാതകം 48 മണിക്കൂര്‍ മുമ്പാണു നടന്നതെന്നാണു പോലീസിന്റെ നിഗമനം. കൊലയ്ക്കുപയോഗിച്ച ചുറ്റികയുടെ കൈ പുതുതായി വെട്ടിയ കാപ്പിക്കമ്പുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ ഇതു കൈയില്‍ കരുതിയിരുന്നതാകാമെന്നും പോലീസ് സംശയിക്കുന്നു. കൊലയ്ക്കു ശേഷം സോപ്പുപയോഗിച്ച് വീടിനു സമീപത്തെ ടാങ്കില്‍ കൈ കഴുകിയിട്ടുണ്ട്. ടാങ്കില്‍ സോപ്പുകലര്‍ന്നിരുന്നു. വീടിനു മുന്‍വശത്തെ തറയിലും ഭിത്തിയിലുമുള്ള രക്തക്കറയും കഴുകിക്കളഞ്ഞിരുന്നു. സംഭവസ്ഥലത്ത് തെളിവായി ശേഷിച്ചത് ചുറ്റികയും കത്തിയും മാത്രമാണ്.

ലൈംഗികാതിക്രമം ഉണ്ടായില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. സുശീലയും മകളും ധാരാളം ആഭരണം അണിയുന്ന കൂട്ടത്തിലായിരുന്നു. ഈ ആഭരണങ്ങള്‍ ഒന്നും വീട്ടിലില്ല. ഇതാണ് മോഷണസാധ്യത സംശയിക്കാന്‍ കാരണം. കൃഷ്ണന്റെ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളോ മുന്‍ വൈരാഗ്യമോ ആണോ കൊലയിലേക്കു നയിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വട്ടിപ്പലിശക്കാരുടെ ഇടപെലും സംശയിക്കപ്പെടുന്നു. കുടുംബം സാമ്പത്തികമായി പിന്നാക്കമായിരുന്നില്ലെന്നും സ്വര്‍ണാഭരണങ്ങളും മറ്റും ധാരാളമായി വാങ്ങിക്കൂട്ടിയിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു.
ആഭിചാരക്രിയയുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഉണ്ടായ മുന്‍െവെരാഗ്യം മൂലം ആരെങ്കിലും ക്വട്ടേഷന്‍ കൊടുത്തതാണോ എന്നും സംശയിക്കുന്നു. കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. കൃഷ്ണന് കൈയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു. മല്പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ നാലംഗങ്ങളുടെ അരുംകൊല പുറംലോകത്തെ ആദ്യമറിയിച്ച അയല്‍വാസിയായ പുത്തന്‍പുരയ്ക്കല്‍ ശശിക്ക് കൂട്ടമരണവാര്‍ത്ത ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ദിവസവും തങ്ങളുടെ വീട്ടില്‍ നിന്നു പാല് വാങ്ങുന്ന കൃഷ്ണന്റെ കുടുംബത്തിനുണ്ടായ ദുര്‍ഗതി ശശിക്കു ഞെട്ടലായി. രണ്ടു ദിവസമായി പാല് വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും ഇത്ര ഭീകരമായ രംഗങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശശി പറയുന്നു.

കൃഷ്ണനും കുടുംബവും എവിടെക്കെങ്കിലും പോകുമ്പോള്‍ പാല് വേണ്ട എന്ന് നേരത്തേ പറയുകയാണ് പതിവ്. റോഡില്‍നിന്നു 100 മീറ്ററോളം മാറി റബര്‍തോട്ടത്തില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഇവരുടേത്. വീട്ടിലേക്കെത്താന്‍ നടപ്പുവഴി മാത്രമാണുള്ളത്. ഇടുങ്ങിയ വഴിലൂടെ വീട്ടിലെത്തിയ ശശി വീട്ടുകാരെ വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. തുടര്‍ന്ന് കമ്പകക്കാനത്ത് താമസിക്കുന്ന കൃഷ്ണന്റെ സഹോദരങ്ങളായ യജ്ഞേശന്‍, വിജയന് എന്നിവരെ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ വാതില്‍ തുറക്കുമ്പോള്‍ മുറിയില്‍ ഇരുട്ടായിരുന്നു. വെളിയില്‍നിന്ന നാട്ടുകാരാണ് െവെദ്യുതി വിച്ഛേദിച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറി നോക്കുമ്പോള്‍ രക്തം തളംകെട്ടി കിടക്കുകയായിരുന്നു. രക്തം കഴുകിക്കളയാന്‍ ശ്രമിച്ചതായും കാണാന്‍ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ അടുക്കള വഴി ഇറങ്ങി നോക്കുമ്പോഴാണ് ആട്ടിന്‍കൂടിന് താഴെ മണ്ണ് മാറ്റിയിരിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട് പരിശോധിക്കാന്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. മൃതദേഹം കിടന്ന കുഴിക്ക് രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന് അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് കൃഷ്ണന്റെ മകള്‍ ആര്‍ഷ പാല് വാങ്ങാന്‍ വീട്ടില്‍ എത്തിയിരുന്നതായി ശശി പറഞ്ഞു. തിങ്കളാഴ്ച ആരും പാല് വാങ്ങാന്‍ എത്താത്തതിരുന്നപ്പോള്‍ എന്തെങ്കിലും ആവശ്യത്തിന് പോയതാകും എന്നാണ് വിചാരിച്ചത്. രണ്ടു ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷിച്ചെത്തിയതെന്നും ശശി പറഞ്ഞു. രാവിലെ മുതല്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും കാണാനില്ലെന്ന് പ്രചരിച്ചിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടക്കുന്നതിനിടെയാണ് മണ്ണ് മാറിക്കിടക്കുന്നതും പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും. കൊലപാതകം അറിഞ്ഞതുമുതല്‍ നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ ഇവിടേക്ക് ഒഴുകിയെത്തിയത്.
പിഞ്ചു കുഞ്ഞിനേയും അമ്മയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി യുവതിയുടെ വീട്ടുകാര്‍. സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ കൊടിയപീഡനം അനുഭവിച്ചിരുന്നതായ് വീട്ടുകാര്‍ പറയുന്നു. കല്ലറ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ ഷീലയുടെ മകളും മുതുവിള സലാ നിവാസില്‍ റിജുവിന്റെ ഭാര്യയുമായ അഞ്ജു(26), ഏക മകന് പത്തുമാസം പ്രായമുള്ള മാധവ് കൃഷ്ണ എന്നിവരെ 28നു കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ഉന്നതാധികാരികള്‍ക്കു പരാതി നല്കി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് ഉപരി അന്വേഷണത്തിനായി ഡിവൈഎസ്പിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും പാങ്ങോട് എസ്ഐ നിയാസ് പറഞ്ഞു.സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി അഞ്ജുവിനെ പീഡിപ്പിച്ചതാണു മരണത്തില്‍ എത്തിയതെന്നു പരാതിയില്‍ പറയുന്നു.