അരുണാചല്‍ പ്രദേശിലെ തവാങില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചത് വിവാദമാകുന്നു. വേണ്ട വിധത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം കാര്‍ഡ്ബോര്‍ഡില്‍ സൂക്ഷിക്കേണ്ടി വന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡിലാക്കി അയച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ റിട്ട. ലെഫ്റ്റണല്‍ ജനറല്‍ എച്ച് എസ് പനാഗാണ് പുറത്തു വിട്ടത്.
‘മാതൃരാജ്യത്തിനായി ഏഴു സൈനികര്‍ വെയിലത്തിറങ്ങി. പക്ഷെ ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’ എന്ന വാചകങ്ങളോടു കൂടിയാണ് പനാഗ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. സൈനികരോടു കാണിച്ച അനാദരവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.
വെള്ളിയാഴ്ചയായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൈലറ്റും മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലാണ് അപകടം സംഭവിച്ചത്. ഇവിടേക്ക് ഹെലികോപ്റ്ററില്‍ ഏഴു ശവപ്പെട്ടികള്‍ എത്തിക്കാന്‍ സാധിക്കില്ല. അതിനാലാണ് മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ കൊണ്ടുവന്നതെന്നാണ് സേനയുടെ വിശദീകരണം.
Seven young men stepped out into the sunshine yesterday, to serve their motherland. India.
This is how they came home. pic.twitter.com/OEKKcyWj0p— Lt Gen H S Panag(R) (@rwac48) October 8, 2017
വിഷയത്തോട് പ്രതികരിച്ച സേനയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കേണല്‍ അമാന്‍ ആനന്ദ്, നടപടികളെ ആദ്യം പിന്തുണച്ചുവെങ്കിലും പിന്നീട് നടന്നത് ചട്ടലംഘനമാണെന്ന് സമ്മതിച്ചു. മരിച്ച സൈനികര്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.
ഗുവാഹത്തി ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം തടിപ്പെട്ടികളിലേക്ക് മാറ്റിയിരുന്നു. എല്ലാ സൈനിക ബഹുമതികളോടും കൂടിയാണ് ഇവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചതെന്നും സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ജനങ്ങള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയി. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ പൊതുപരിപാടിയിലാണ് സംഭവം. കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി രാജ്കോട്ടില്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ രണ്ടു ദിവസമായി മോദി ഗുജറാത്തിലാണുള്ളത് ഇന്നലെ മോദി പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി തന്റെ ജന്മനാട് സന്ദര്‍ശിച്ചിരുന്നു. രാജ്കോട്ടിലെ ചോട്ടിമലയില്‍ വരുന്ന വിമാനത്താവളത്തിന്റെ ശിലസ്ഥാപനമായിരുന്നു മോദി നിര്‍വഹിച്ചത്.
മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നല്‍ വാര്‍ത്ത നല്കി അല്‍പ്പസമയം കഴിഞ്ഞയുടന്‍ അവര്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്യ്തു.
ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിച്ച മോദി ‘ചോട്ടിലയില്‍ വിമാനത്താവളം വരുമെന്ന് നിങ്ങള്‍ കരുതിയിരുന്നോ’ യെന്ന് ചോദിക്കുകയായിരുന്നു. ‘വോട്ടിന് വേണ്ടിയല്ല തങ്ങളുടെ പ്രവര്‍ത്തനമെന്നും വികസനത്തിന് വേണ്ടിയാണിതെന്നും’ മോദി പറയുന്നതിനിടെയായിരുന്നു ജനങ്ങള്‍ ഇറങ്ങിപ്പോയതെന്ന് ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മോദിയുടെ പ്രസംഗവേദിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയതെന്നത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയേക്കും.
വീണ്ടും ദേശീയതലത്തില്‍ ബിജെുപി നാണം കെടുന്നു. ജനരക്ഷായാത്രയുമായി കുമ്മനം രാജശേഖരന് കേരളത്തിലങ്ങോളമിങ്ങോളം നടക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സോഷ്യല്‍ മീഡിയയിലും മലയാള മാധ്യമങ്ങളിലും ദേശീയ ചാനലുകളിലും കേരളത്തേയും ബിജെപിയെയും പറ്റിയുള്ള ചര്‍ച്ചകളാണ്. ഇതിനിടെ രണ്ട് വാക്കുകളും ബിജെപി നേതാക്കാള്‍ മലയാള ഭാഷയ്ക്ക് നല്കി.
ഇങ്ങനെ ട്രോളുകളുടേയും ബിജെപി നേതാക്കന്മാര് ഉണ്ടാക്കിവയ്ക്കുന്ന തമാശകളുടേയും പൊടിപൂരം ഉണ്ടാകുമ്പോള്‍ ബിജെപിയുടെ സൈബര്‍ അണികളുടെ ഒരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഹിന്ദി ന്യൂസ് ചാനല്‍ എബിപി. നേരത്തെ കേരളത്തിലെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇതിനെ കളിയാക്കി നശിപ്പിച്ചുവെങ്കിലും ഇത് ഇന്ത്യമൊത്തം അറിയിച്ച് ബിജെപിയെ നാറ്റിക്കാനുറച്ചിരിക്കുകയാണ് എബിപി ന്യൂസ് ചാനല്‍.
സണ്ണി ലിയോണിനെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് കൊച്ചിയിലെത്തിയത്. എന്നാല്‍ ജനരക്ഷാ റാലി എന്ന പേരില്‍ കുമ്മനം റാലി നടത്തുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ എത്തിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യം കുറഞ്ഞിട്ടാണ് അമിത് മടങ്ങിയതെന്ന മട്ടില്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ടുകള്‍ നല്കി.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ബിജെപി അനുഭാവികള്‍ അവകാശപ്പെടുന്നത് സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ ചിത്രത്തിലെ ആള്‍ക്കൂട്ടം അമിതിനെ കാണാനെത്തിയവരാണെന്നാണ്. ഇക്കാര്യം പൊളിച്ചടുക്കിയും പരിസഹിച്ചും അക്കാര്യം മലയാളികള്‍ മറന്നുവരുമ്പോഴാണ് എബിപി ന്യൂസ് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പരിപാടിയുടെ വീഡിയോ താഴെ കാണാം.
ലക്ഷങ്ങളുമായി കടന്ന രണ്ടു കുട്ടികളുടെ മാതാവായ യുവതി ഭർത്താവിെൻറ സ്ഥാപനത്തിലെ ജീവനക്കാരനായ കാമുകനൊപ്പം 19 ദിവസത്തിനു ശേഷം പൊലീസിെൻറ വലയിലായി. ചവറയിൽനിന്നും കാമുകെൻറ ആഡംബര ബൈക്കിൽ മുങ്ങിയ ഇവരെ വയനാടുനിന്നാണ് അറസ്റ്റ് ചെയ്തത്. ചവറ സ്വദേശിയായ അനു മൻസിലിൽ പൊന്നു ഹാഷിമാണ് (28) ഭർത്താവിെൻറ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ പന്മന വത്തുചേരി അൽത്താഫുമായി (23) നാടുവിട്ടത്. സെപ്റ്റംബർ 18നായിരുന്നു സംഭവം.
ചവറയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന യുവാവിെൻറ ഭാര്യയായ പൊന്നു നാലും ഏഴും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് 26 പവെൻറ സ്വർണവും ചിട്ടി പിടിച്ച ലക്ഷക്കണക്കിന് രൂപയും ഭർത്താവ് വിശ്വസിച്ച് ഭാര്യയുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിച്ച ആറു ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. ഇരുവരും തമ്മിെല സൗഹൃദം അറിഞ്ഞ ഭർത്താവ് എട്ടു മാസം മുമ്പ് യുവാവിനെ കടയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീടും ഇവർ സൗഹൃദം തുടർന്നു. ഭർത്താവിെൻറ വീട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.
രണ്ടു ദിവസം മുമ്പ് യുവതി സ്വന്തം അക്കൗണ്ടിൽനിന്നും 40,000 രൂപ വയനാട് സുൽത്താൻ ബത്തേരിയിെല എ.ടി.എമ്മിൽനിന്ന് പിൻവലിച്ച വിവരം ലഭിച്ചതോടെ ചവറ പൊലീസ് സംഘം വയനാട് എത്തുകയായിരുന്നു. ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷിച്ചെങ്കിലും ഇരുവരും സ്ഥലം വിട്ടിരുന്നു. പിന്നീട് വയനാെട്ട മറ്റൊരു എ.ടി.എമ്മിൽനിന്ന് വീണ്ടും 40,000 രൂപ പിൻവലിച്ചു.
ഇതിനിടയിൽ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ലഭിച്ച ഫോൺ നമ്പറാണ് തുമ്പായത്. വീട് വിട്ട ഇരുവരും നേരെ കോട്ടയം, എറണാകുളം, മലപ്പുറം, ബംഗളൂരു, ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ തങ്ങിയ ശേഷമാണ് ബൈക്കിൽ വയനാട് എത്തുന്നത്. കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം വീട്ടുകാരോടൊപ്പം പോകണമെന്നാണറിയിച്ചത്. 2,40,000 രൂപയും എട്ട് പവൻ സ്വർണവും ബാങ്ക് അക്കൗണ്ടിലെ അഞ്ചു ലക്ഷം രൂപയും ചിട്ടി രേഖകളും കൈമാറാമെന്ന് സമ്മതിച്ച യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
മതപരിവര്‍ത്തനത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് കാണാതായ നിമിഷയെന്ന ഫാത്തിമയുടെ അമ്മ ബിന്ദു ഹാദിയ കേസില്‍ കക്ഷിചേരുന്നു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്‍ഐഎ, റോ, ഐബി എന്നീ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ഹാദിയ മതം മാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ദദജിയില്‍ ബിന്ദു പറയുന്നത്.
തന്റെ മകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയതാണെന്ന് ഇവര്‍ ആരോപിക്കുന്നു. കേരള പോലീസ് ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണം പരാജയമാണ്. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കണം. സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനത ഉണ്ടെന്നും വിദേശ ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു ആരോപിക്കുന്നു. ബിന്ദുവിനൊപ്പം ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ കൂടി സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ കക്ഷി ചേരുന്നുണ്ട്.
കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിമിഷയെന്ന ഫാത്തിമയെ കാണാതായത്. ഇസ എന്ന യുവാവിനെ പരിചപ്പെട്ട നിമിഷ വെറും നാല് ദിവസത്തെ പരിചയത്തില്‍ മതം മാറുകയായിരുന്നുവെന്നാണ് ബിന്ദു പറഞ്ഞത്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് ബിന്ദു നേരത്തേ പറഞ്ഞിരുന്നു.
ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ നഗ്നനാക്കി മര്‍ദ്ദിച്ചു. കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിജിത്തിനെയാണ് മൊബൈല്‍ ഫോണില്‍ ചെഗുവേരയുടെ ഫോട്ടോ കണ്ടതിന്റെ പേരില്‍ കോളേജ് ഗ്രൗണ്ടിലെത്തിച്ച് മര്‍ദ്ദിച്ചത്. എബിവിപിയുടെ ശക്തി കേന്ദ്രമാണ് വിടിഎം എന്‍എസ്എസ് കോളേജ്. എബിവിപിയുടെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ അഭിജിത്തും കോളേജിലെ എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതോടെ എബിവിപി പ്രവര്‍ത്തകര്‍ തന്നെ നോട്ടമിട്ടിരുന്നുവെന്ന് അഭിജിത്ത് പറയുന്നു.
ഫോണില്‍ ചെഗുവേരയയുടെ ഫോട്ടോ കണ്ട് എസ്എഫ്ഐ ഉണ്ടാക്കാന്‍ വേണ്ടി കോളേജിലേയ്ക്ക് വന്നതാണോയെന്ന് ചോദിച്ചാണ് മര്‍ദ്ദനം ആരംഭിച്ചത്. ഫോണിലെ മറ്റു ദൃശ്യങ്ങളും ബലം പ്രയോ?ഗിച്ച് പരിശോധിച്ചു. ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവര്ത്തകന് സജിന്‍ ഷാഹുലിന്റെ ഫോട്ടോ കണ്ടതിനെത്തുടര്‍ന്ന് മര്‍ദ്ദനം ശക്തമാക്കിയതെന്നും അഭിജിത്ത് പറഞ്ഞു. ഇനി മുതല്‍ ക്യാമ്പസിലും നാട്ടിലും എബിവിപി പ്രവര്‍ത്തകനാവണമെന്നാവശ്യപ്പെടാണ് പിന്നെ മര്‍ദ്ദിച്ചത്. ഷര്‍ട്ടും പാന്റും ഊരിപ്പിച്ചതിന് ശേഷം നഗ്നനാക്കിയാണ് ഗ്രൗണ്ടിലിട്ട് മര്‍ദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു. നാളെ മുതല്‍ എബിവിപിയുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുമെന്നും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ എബിവിപിക്കാര്‍ മര്‍ദ്ദനത്തിനിടയില്‍ ഭീഷണിപ്പെടുത്തി.
വെള്ളിയാഴ്ച നടന്ന എബിവിപിയുടെ റാലിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ കോളേജില്‍ നിന്ന് പോകുവാന്‍ ശ്രമിച്ചു. ഇതറിഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുവന്ന് റാലിയുടെ മുന്‍ നിരയില്‍ നിര്‍ത്തി. എബിവിപിയുടെ കൊടി പിടിപ്പിച്ച് റാലിയില്‍ നടത്തിച്ചുവെന്നും അഭിജിത്ത് പറഞ്ഞു. ഇതിന് ശേഷം ബലമായി കൈയ്യില്‍ രാഖി കെട്ടാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടയാന്‍ ശ്രമിച്ചതിനും തല്ലിയെന്നും അഭിജിത്ത് പറയുന്നു. ദളിതന്മാര് ഇനി ഈ ക്യാമ്പസില്‍ പഠിക്കണ്ടയെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത, എബിവിപിയുടെ കുത്തക ക്യാമ്പസാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ്.
ബെംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണം തീവ്രഹിന്ദു സംഘടനയായസനാതന്‍ സന്‍സ്ഥയിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. എന്‍ഐഎ യും, ഇന്റര്‍പോളും തിരയുന്ന സനാതന്‍ സന്‍സ്ഥയുടെ മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപിക്കുകയാണ്.
സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ പൂനെ സ്വദേശി സാരാംഗ് അമകാല്‍കര്‍ എന്ന സാരാംഗ് കുല്‍ക്കര്‍ണി, മഹാരാഷ്ട്ര സ്വദേശികളായ ജയ് പ്രകാശ് എന്ന അണ്ണാ, പ്രവീണ്‍ ലിങ്കാര്‍ എന്നിവരെയാണ് പോലീസ് തിരയുന്നത്. കല്‍ബുര്‍ഗി, ധബോല്‍ക്കര്‍ വധക്കേസുകളിലും ഇവര്‍ക്കു പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഗോവ മഡ്ഗാവ് സ്ഫോടനക്കേസില്‍ പ്രതികളെന്നു സംശയിക്കുന്ന ഇവര്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട സ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായ പകര്‍പ്പിനായി യുഎസ് ലാബിലേയ്ക്ക് അയച്ചു. സെപ്റ്റംബര്‍ അഞ്ചിനു രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണ് ഗൗരിക്ക് വെടിയേറ്റത്. വീട്ടിലേക്കു കയറുന്ന വഴിയിലും, കാര്‍ പോച്ചിലെ സിസിടിവിയലില്‍ നിന്നും ഒട്ടേറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചാണ് കൊലയാളി എത്തിയിരിക്കുന്നത്.
വെള്ളിമാടുകുന്ന് നിര്‍മ്മല ആശുപത്രിക്ക് സമീപം ഹോളി റെഡീമര്‍ പള്ളിയില്‍ തീപിടിച്ചു. രാത്രി ഒന്‍പത് മണിയോടെ സമീപത്തെ കടയിലെ ജീവനക്കാരനാണ് പള്ളിക്ക് തീപിടിച്ചത് ആദ്യം കണ്ടത്.
പള്ളിയുടെ മുന്‍വശത്തെ ജലധാരയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. പള്ളിയുടെ മുന്‍ഭാഗം മുഴുവനായും കത്തിനശിച്ചിട്ടുണ്ട്.
നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമോ പള്ളിക്ക് മുന്നില്‍ കത്തിച്ചുവച്ച മെഴുകുതിരികളില്‍ നിന്നോ തീപിടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.
നാളെ വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ അഗ്നിബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജനരക്ഷായാത്രയുടെ സംഘാടനത്തിലും പങ്കാളിത്തത്തിലും ദേശിയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് അതൃപ്തി. പയ്യന്നൂരില്‍ ജാഥ ഫ്ളാഗ് ഓഫ് ചെയ്ത അമിത്ഷാ 9 കിലോമീറ്ററോളം ജാഥയോടൊപ്പം നടന്നെങ്കിലും ബി.ജെ.പി ദേശിയഅധ്യക്ഷന്‍ പങ്കെടുത്ത പരിപാടിക്ക് വേണ്ടത്ര ജനപങ്കാളിത്തമോ മാധ്യമ ശ്രദ്ധയോ ഉണ്ടായില്ല എന്ന വിലയിരുത്തലാണ് അമിത് ഷായ്ക്കും ബി.ജെ.പി ദേശിയ നേതൃത്വത്തിനുമുള്ളത്. ഇന്നലെ നടന് ദിലീപിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപ് ആരാധകര്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമങ്ങള്‍ അമിത്ഷായെയും ബി.ജെ.പി ജാഥയെയും ഏതാണ്ട് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. 3 ദിവസം ജാഥയോടൊപ്പം സഞ്ചരിക്കുമെന്നു അറിയിച്ചിരുന്ന അമിത് ഷാ യാത്ര അവസാനിപ്പിച്ച് ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു .
ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത ജാഥയുടെ സംഘാടനത്തിലും വ്യക്തമായി പ്രതിഫലിക്കുകയുണ്ടായി. പല ചേരികളായി തിരിഞ്ഞു നില്ക്കുന്ന പ്രമുഖ നേതാക്കള്‍ പലരും തമ്മില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതിരുന്നത് അമിത്ഷായുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കൃഷ്ണദാസ്, മുരളീധരന് ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് നിയന്ത്രിക്കാന്‍ ദേശീയനേതൃത്വത്തിനും കഴിയുന്നില്ല. അതോടൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെക്കാള്‍ വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.
നാളെ പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം ശക്തികേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമിത്ഷാ യാത്രയിലുണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. പിണറായിയിലൂടെയുള്ള യാത്രയില്‍ അമിത്ഷാ ഉണ്ടാകുമെന്ന വാര്‍ത്തയ്ക്ക് ബി.ജെ.പി കേന്ദ്രങ്ങള്‍ വലിയ പ്രചരണമാണ് നല്‍കിയിരുന്നത്. യാത്ര മതിയാക്കി അമിത്ഷാ മടങ്ങിയത് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ജാഥയോടൊപ്പം സഞ്ചരിക്കും. നാളെയും ആദിത്യനാഥ് ജാഥയിലുണ്ടാകുമെന്ന് ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രവര്‍ത്തകര്‍ മടിക്കുകയാണ്. സെപ്റ്റംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചതിനുശേഷം പൊടുന്നനേ ജാഥ മാറ്റിവെച്ചതുപോലെ, ഏതു നിമിഷവും നേതൃത്വം വാക്കുമാറ്റാം എന്ന അഭിപ്രായമാണ് ബി.ജെ.പി നേതൃത്വത്തെക്കുറിച്ച് അണികള്‍ക്കുള്ളത്.
ജാതിഭേദത്തിന്റെ മതിൽക്കെട്ടുകൾ ഭേദിച്ച് ദേവസ്വം ബോർഡ് നിയമിക്കുന്ന ആദ്യത്തെ പട്ടിക ജാതിക്കാരനായ ശാന്തിയായി യദുകൃഷ്ണ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രത്തിലായിരിക്കും യദുവിന്റെ നിയമനം. ക്ഷേത്രം ഏതെന്ന് ഇനി നിശ്ചയിക്കണം.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ശാന്തി റാങ്ക് ലിസ്റ്റിൽ നാലാം റാങ്കുകാരനാണ് യദുകൃഷ്ണ.പുലയ സമുദായാംഗമാണു യദു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ് നിയമന നടപടികൾ നടത്തിയത്. 967 പേർ എഴുതിയ പരീക്ഷയിൽ അന്തിമ ലിസ്റ്റിൽ വന്ന 441 പേരിൽ 62 പേരെയാണ് നിയമനത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. ഇവരിൽ യദു ഉൾപ്പടെ അഞ്ച് പട്ടികജാതിക്കാരും 30 പിന്നാക്കക്കാരുമുണ്ട്. നിയമന ഉത്തരവ് കാത്തിരിക്കുകയാണ് യദു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇരുനൂറോളം അബ്രാഹ്മണ ശാന്തിക്കാര്‍ നിയമനം നേടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പട്ടികജാതിക്കാരന് ഇടംനേടുന്നത്. സംസ്കൃത സാഹിത്യത്തില്‍ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു.
തൃശൂർ ചാലക്കുടിക്ക് സമീപം കൊരട്ടി നാലുകെട്ടിലെ നിർദ്ധന കുടുംബാംഗമാണ് യദു. കൂലിപ്പണിക്കാരനായ പി.കെ.രവിയാണു അച്ഛൻ. ലീലയാണ് അമ്മ . സഹോദരൻ ലാൽവിൻ.