India

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിൽ ജയിലില്‍ അടച്ചിരിക്കുന്നത് ഒരു കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവരെ. ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടര്‍ച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെ തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ലക്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് അദേഹം പറഞ്ഞു.

ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മത പരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021 ലെ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ആരോപണമുണ്ട്. ഫാ. ഡൊമിനിക് പിന്റോയുടെയും മറ്റ് പത്ത് പേരുടെയും ജാമ്യാപേക്ഷ ഇനി മാര്‍ച്ച് ഏഴിന് പരിഗണിക്കും.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽപ്പെട്ട് മനുഷ്യജീവനുകൾ പൊലിയുന്നത് തുടർക്കഥയാകുന്നു. 2024 ആരംഭിച്ച് രണ്ടുമാസം മാത്രം തികയുമ്പോൾ ഒമ്പത് പേർക്കാണ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത്. ഇനിയുമെത്ര മരണങ്ങളുണ്ടായാലാണ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുക എന്ന ചോദ്യമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. പല സ്ഥലങ്ങളിലും വന്യജീവികൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു എന്ന വിമർശനവും ഉയരുന്നു. പ്രതിഷേധിക്കുന്നവരെ കൈയ്യൂക്കുപയോ​ഗിച്ച് നേരിടുന്ന സർക്കാർ സംവിധാനങ്ങൾ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിലും ഇതേ ഉത്തരവാദിത്വം കാണിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മാസങ്ങളായി തുടരുന്ന കാട്ടാന ആക്രമണങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് മൂന്നാർ മേഖല. ആനക്കലിയിൽ ഇക്കൊല്ലം മാത്രം മേഖലയിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്. അരിക്കൊമ്പൻ പോയിട്ടും ഇടുക്കിയിലെ ജനങ്ങൾക്ക് സമാധാനമില്ല. അവരുടെ ജീവനും കൃഷിയടക്കമുള്ള ജീവിതമാർ​ഗങ്ങളും ഇന്നും അരക്ഷിതമായി തന്നെ തുടരുകയാണ്.

സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പലതും പാലിക്കാതെ പോകുന്നുവെന്ന ആരോപണവും പ്രദേശത്തെ ജനങ്ങൾക്കുണ്ട്. ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ സ്വാഭാവികമായി പ്രേതിഷേധമുണ്ടാകും. ഇതിന് പിന്നാലെ സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിക്കും. എന്നാൽ, അന്ത്യകർമങ്ങൾക്ക് ആവശ്യമായ ചെറിയ തുമാത്രം നൽകി സർക്കാർ സംവിധാനങ്ങൾ പതുക്കെ പ്രശ്‌നത്തിൽനിന്ന് തലയൂരുകയാണ് പതിവെന്ന ആരോപണവും പ്രദേശവാസികൾക്കുണ്ട്.

ഞെട്ടിക്കുന്നതാണ് കഴിഞ്ഞ നാളുകളിൽ വന്യജീവികളുടെ ആക്രമണങ്ങളിൽ ​ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക്. കൃഷിനാശം വേറെയും. കടം വാങ്ങി ചെയ്യുന്ന കൃഷിയെല്ലാം നശിപ്പിക്കും. തുച്ഛമായ നഷ്ടപരിഹാരം വല്ലതും സർക്കാറിൽ നിന്ന് ലഭിച്ചാലായി. മൂന്നാർ പോലുള്ള വിനോദസഞ്ചാരമേഖലകളിൽ പോലും കാട്ടാനയുടെ വിളയാട്ടമാണ്. ജനവാസമേഖലയിലേക്ക് കടക്കാനുള്ള ഇവയുടെ ശ്രമങ്ങൾ തടയാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

ജനുവരി എട്ടിനാണ് പ്രദേശത്ത് ഇക്കൊല്ലത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. തോട്ടംതൊഴിലാളിയായ പരിമളത്തെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. തേയില തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന പരിമളത്തെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഒരുവർഷം മുമ്പ് ഇതേസ്ഥലത്തുവെച്ച് വനംവകുപ്പ് വാച്ചർ ശക്തിവേലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് ശക്തിവേലിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് കാടുകടത്തുന്നതടക്കമുള്ള നടപടികളിലേക്ക് നയിച്ചത്.

ജനുവരി 23-ന് തെന്മലയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പാൽരാജ് കൊല്ലപ്പെട്ടു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം മൂന്നാറിലെത്തിയതായിരുന്നു വയോധികനായ അദ്ദേഹം. രാത്രിയിൽ കാന്റീനിൽ പോയി മടങ്ങുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇദ്ദേഹത്തെ ആന അടിച്ചുവീഴ്ത്തിയതിനുശേഷം ചവിട്ടുകയായിരുന്നു. ജനുവരി 22-ന് ചിന്നക്കനാൽ ബി.എൽ.റാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളക്കല്ലിൽ സൗന്ദർരാജ് പിന്നീട് ആശുപത്രിയിൽ മരിച്ചു.

2024 ഫെബ്രുവരി 26-ന് മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) കൂടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ജനരോഷം അണപൊട്ടി. ഓട്ടോ ഡ്രൈവറായ മണി കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റി എറിയുകയായിരുന്നു.

ഫെബ്രുവരി പത്തിനാണ് വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന പടമല ചാലിഗദ്ദയിൽ പനച്ചിയിൽ അജീഷിനെ (അജി-47) ആക്രമിച്ച് കൊലപ്പെടുത്തിയത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട മോഴയാന ബേലൂർ മഖ്നയാണ് അജിയെ ആക്രമിച്ചത്. ഇദ്ദേഹത്തെ പിന്തുടർന്നെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിഷേധത്തിനായിരുന്നു അന്ന് വയനാട് സാക്ഷ്യം വഹിച്ചത്. കൂട്ടത്തോടെ ജനങ്ങൾ ന​ഗരത്തിലേക്കിറങ്ങി. ജില്ലാ പോലീസ് മേധാവി മുതൽ കളക്ടർ വരെയുള്ളവർ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറാൻ തീരുമാനമായി. ഭാര്യക്ക്‌ സ്ഥിരം സർക്കാർ ജോലി നൽകുമെന്നും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം കൂടെ വന്നതോടെയാണ് ഒരു പകൽ നീണ്ട ജനകീയപ്രതിഷേധത്തിന് അറുതിയായത്.

അജിയുടെ മരണത്തിന് ഒരാഴ്ച തികയുംമുമ്പേ ഫെബ്രുവരി 16-ന് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരു മരണംകൂടി റിപ്പോർട്ട് ചെയ്തു. പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് മരിച്ചത്. സഞ്ചാരികളെ വഴിയിൽ തടഞ്ഞ് തിരിച്ചയക്കുന്ന ജോലിയായിരുന്നു പോളിന്. വനത്തിൽനിന്ന് കാട്ടാനക്കൂട്ടം ഇറങ്ങുന്നതുകണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന പോൾ ഓടിമാറിയെങ്കിലും ആന പിന്തുടർന്ന് ആക്രമിച്ചു. നിലത്തുവീണ പോൾ എഴുന്നേറ്റ് ഓടിയെങ്കിലും ആന ചവിട്ടുകയായിരുന്നു. പോളിന്റെ ഭാര്യക്ക്‌ ജോലിയും 10 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു.

ഇതോടെ പൊറുതിമുട്ടിയ ജനം നിലനിൽപ്പിനായി തെരുവിലേക്കിറങ്ങി. ആളിക്കത്തിയ ജനരോഷത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംവരെ പാത്രമായി. പോലീസും നാട്ടുകാരും തെരുവിൽ പലതവണ നേർക്കുനേർ ഏറ്റുമുട്ടി. വനംവകുപ്പിന്റെ വാഹനം തകർത്ത നാട്ടുകാർ, വാഹനത്തിലുണ്ടായിരുന്ന വനപാലകരെ കൈയേറ്റംചെയ്തു. ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വംനൽകാനെത്തിയ എം.എൽ.എ.മാരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു.

രണ്ട് സംഭവങ്ങളിലും സർവകക്ഷിയോ​ഗം ചേർന്ന് തീരുമാനങ്ങൾ വേ​ഗത്തിലാക്കാൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരത്തുനിന്ന് നിർദേശം നൽകുന്നതല്ലാതെ രണ്ട് മരണങ്ങളുണ്ടായിട്ടും ജില്ലയിൽ കാലുകുത്താൻ മന്ത്രി തയ്യാറായില്ല. ഏത് വിധേനയായിരിക്കും ജനങ്ങൾ പ്രതികരിക്കുകയെന്ന ആശങ്കയും ഇതിന് കാരണമായി.

മാർച്ച് ആരംഭിച്ച് അഞ്ചാംദിനം വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മാർച്ച് നാലിന് നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിരയെ (71) യാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാന ഇറങ്ങിയവിവരം വനംവകുപ്പ് മുൻകൂട്ടി അറിയിക്കാത്തതിനാലാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ കൈമാറി.

പൊരിവെയിലിൽ ജനരോഷവും സംഘർഷവും തെരുവിൽ അരങ്ങേറിയ പകലിന് കോതമം​ഗലവും സാക്ഷിയായി. മരിച്ച ഇന്ദിരയുടെ കുടുംബാം​ഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രം​ഗത്തെത്തി. സമരവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയേയും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തു.

സമരപ്പന്തലിന് നടുവിൽ മൃതദേഹവും സമീപത്ത് നേതാക്കളും ചുറ്റും പ്രവർത്തകരും അണിനിരന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു പ്രദേശത്ത്. പോലീസ് സമരപ്പന്തലിലേക്ക് നീങ്ങി. പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധം കടുത്തതോടെ പോലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെ പലരെയും വലിച്ചിഴച്ച് കൊണ്ടുപോയ പോലീസ്, സമരപ്പന്തൽ വളഞ്ഞ് പൊളിച്ചുനീക്കി. പിന്നാലെ, മൃതദേഹത്തിന് അരികിലുണ്ടായിരുന്ന ഡീൻ കുര്യാക്കോസ് എം.പി. അടക്കമുള്ള നേതാക്കളെ ബലംപ്രയോഗിച്ച് നീക്കിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.

മാർച്ച് അഞ്ചിനാണ് മറ്റ് രണ്ട് മരങ്ങൾ കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോഴിക്കോട്ടും വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂർ വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു. ഇതോടെ ഈ വർഷം മാത്രം മരിച്ചവരുടെ എണ്ണം ഒമ്പതായി. തൃശ്ശൂരും കോഴിക്കോട്ടും വലിയ പ്രതിഷേധങ്ങളും അരങ്ങേറി. സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകി പ്രതിഷേധക്കാരെയും കുടുംബാംഗങ്ങളെയും തൽക്കാലം തണുപ്പിക്കുന്നത് മാത്രമാണ് സർക്കാർ സ്വീകരിക്കുന്ന നടപടി. ശാശ്വത പരിഹാരം കാണാനുള്ള ശക്തമായ നീക്കം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തപക്ഷം മലയോരമേഖലയുടെ സമാധാന ജീവിതത്തിന് വലിയ ഭീഷണിയായി വന്യജീവി ആക്രമണങ്ങൾ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യുകെ : നിങ്ങളുടെ കാർ മോഷണം പോയാൽ എങ്ങനെ കണ്ടെത്താമെന്നും , എന്തൊക്ക മുൻകരുതലുകൾ എടുക്കണമെന്നും വിശദീകരിക്കുന്ന വീഡിയോ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ യൂ ടൂബിലൂടെ പുറത്ത് വിട്ടു. തങ്ങൾക്ക് ഇഷ്‌ടപ്പെട്ട വിലപിടിപ്പുള്ള കാറുകൾ വാങ്ങുക എന്നത് ഇന്ന് യുകെ മലയാളികൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് . അത്തരം വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ സ്വീകരിക്കേണ്ട ചില മുൻകരുതലുകളാണ് സുഭാഷ് ഈ വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നത്. തന്റെ ജീവന് പോലും ഭീഷണി ഉണ്ടാകുന്ന സാഹചര്യമാണെന്നും , ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്ക് ഉണ്ടായാൽ അതിനെ തരണം ചെയ്യാൻ എന്തൊക്കെ ചെയ്യണമെന്നുള്ള വിശദമായ വിവരങ്ങൾ സുഭാഷ് നേരിട്ട് വിശദീകരിക്കുന്നുണ്ട് ഈ വീഡിയോയിൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകളും , ലഭ്യമായ സി സി ടി വി വിഷ്വൽസും വരും ദിവസങ്ങളിൽ യൂ ടൂബിലൂടെ പബ്ളിഷ് ചെയ്യുമെന്നാണ് സുഭാഷ് പറയുന്നത്.

കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ നിന്ന് മോഷ്‌ടിക്കപ്പെട്ട കാറിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നപ്പോൾ അത് യുകെ മലയാളികൾക്ക് ഗുണകരമായി എന്ന് മനസ്സിലാക്കിയ സുഭാഷ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇന്ന് പബ്ളിഷ് ചെയ്ത വീഡിയോയിലൂടെ പുറത്ത് വിട്ടത്. വലിയ വിലയുള്ള വാഹനങ്ങൾ മോഷ്‌ടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തിച്ച് കോടികൾ ഉണ്ടാക്കിയിരുന്ന വലിയൊരു അന്താരാഷ്‌ട്ര വാഹനമോഷണ സംഘമാണ് സുഭാഷിന്റെ ഇടപെടലിലൂടെ പോലീസിന്റെ വലയിലായത്.

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം.

പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സണ്‍ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയില്‍ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ കട്ടിലില്‍ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.

ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സണ്‍ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എന്നാല്‍ എന്താണ് ഇത്രയും ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.

ഒരു റബര്‍ ഫാക്ടറിയില്‍ ഡ്രൈവറാണ് ജയ്സണ്‍ തോമസ് എന്നാണ് സൂചന. ഇവര്‍ പൂവരണിയില്‍ താമസമാക്കിയിട്ട് ഒരു വര്‍ഷമായിട്ടേയുള്ളൂ.

അതുകൊണ്ട് തന്നെ അയല്‍ക്കാര്‍ക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പൊലീസ് നടപടികള്‍ തുടരുകയാണ്.അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ആനമങ്ങാട് വാഹനപരിശോധനയില്‍ കുഴല്‍പ്പണം പിടികൂടി. രഹസ്യവിവരത്തെതുടര്‍ന്ന് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചെടുത്തത്. പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ കസ്റ്റഡിയിലെടുത്തു.

KL-10-AG-3839 നമ്പർ ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. 11.15 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കോഡൂർ നിന്നും തൂതയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് പണം കൊണ്ടുവന്നിരുന്നത്.

സ്വന്തം പുരയിടത്തില്‍ നില്‍ക്കുമ്പോഴാണ് കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ദിരയെന്ന വയോധിക കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഇവരുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ മൂന്നു കാട്ടാനകള്‍ നിലയുറപ്പിച്ചിരുന്നു.

ആനകള്‍ പുരയിടത്തിലേക്ക് എത്തുന്നതുകണ്ടതോടെ അവയെ തുരത്താന്‍ ഇന്ദിര ശ്രമിക്കുകയായിരുന്നു. രണ്ട് കാട്ടാനകള്‍ തിരികെ കാട്ടിലേക്ക് പോയെങ്കിലും ഒരു ആന പുരയിടത്തിലേക്കെത്തി ഇന്ദിരയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

കാലിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇന്ദിരയ്ക്ക് പെട്ടെന്ന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്നാണ് ദൃസാക്ഷികളായ നാട്ടുകാര്‍ പറയുന്നത്.

പ്രദേശത്ത് റബ്ബര്‍ വെട്ടുകയായിരുന്ന തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയത്. ഇന്ദിരയുടെ ചെവിയുടെ ഭാഗത്തടക്കം മുറിവുകള്‍ ഉണ്ടായിരുന്നതായും ആന തലയ്ക്ക് ചവിട്ടിയിട്ടുണ്ടാകാം എന്നുമാണ് ഇവര്‍ പറയുന്നത്.

രാവിലെ 7.15-ഓടെയാണ് സംഭവം നടന്നതെങ്കിലും ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് ഇന്ദിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത് എന്നാണ് വിവരം.

ഇടുക്കി- എറണാകുളം ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നതും മലയാറ്റൂര്‍ റിസര്‍വ്വിനോട് ചേര്‍ന്നതുമായ പ്രദേശവുമാണ് കാഞ്ഞിരവേലി. കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജനവാസം താരതമ്യേന കുറഞ്ഞ പ്രദേശമാണിത്. വന്യജീവി ആക്രമങ്ങളെ ഭയന്ന് പ്രദേശത്തെ വലിയ ശതമാനം ജനങ്ങളും നേരത്തെ ഇവിടംവിട്ടുപോയിരുന്നു.

പകല്‍ സമയത്തുപോലും കൊച്ചി- ധനുഷ്‌കോടി ദേശീയപാത കാട്ടാനകള്‍ മുറിച്ചുകടക്കാറുണ്ട്. വനംവകുപ്പ് ആര്‍.ആര്‍.ടി. സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഇവയെ വിരട്ടിയോടിക്കാറ്.

നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം റേഞ്ച് ഓഫീസിന് മുന്നിലൂടെയാണ് കൊണ്ടുവരിക എന്നാണ് വിവരം.

അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ബിജെപിയില്‍ പൊട്ടിത്തെറി. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി.

അതിനെ പിന്നാലെയാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളും അതൃപ്തി പരസ്യമായി പറഞ്ഞ് രംഗത്ത് വരുന്നത്. കർഷക മോർച്ച ജിലാ പ്രസിഡന്റ്‌ ശ്യാം തട്ടയിൽ നേതൃത്വത്തെ രൂക്ഷമായ വാക്കുകളിൽ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു.

എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിനെ പൊട്ടൻ എന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു. അനിലിന്‍റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യ നടപടിയാണെന്നും ഒരു ലക്ഷം വോട്ട് പോലും പിടിക്കില്ലെന്നും ശ്യാം തട്ടയിൽ ആരോപിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കർഷകമോർച്ച ജില്ലാ പ്രസിഡന്‍റ് കൂടിയായ ശ്യാം തട്ടയിലിനെ കെ. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം പാർട്ടിയിൽ നിന്ന് പുറത്താക്കി.

ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പത്തനംതിട്ടയിൽ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് പ്രവർത്തകരും നേതാക്കളും പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ അനില്‍ ആന്‍റണി ഒട്ടും അനുയോജ്യല്ലെന്നാണ് ജില്ലയിലെ വലിയ നേതാക്കൾ തന്നെ പറയുന്നത്.

ജോബ് ആപ്പ് വഴി പ്രവാസിയുടെ 19.5 ലക്ഷം രൂപ തട്ടിയതായി പരാതി. മുദാക്കല്‍ വാളക്കാട് പീലിയോട്ടുകോണം കോയിക്കല്‍വീട്ടില്‍ പ്രശാന്തിനാണ് (36) പണം നഷ്ടമായത്. മൂന്ന് മാസം മുമ്പ് നടന്ന തട്ടിപ്പ് സംബന്ധിച്ച് പ്രശാന്ത് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. കേസെടുത്തതായി ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ പറഞ്ഞു.

പ്രശാന്തും കുടുംബവും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ്. ഓണ്‍ലൈന്‍ ജോലിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ്‌ പ്രശാന്ത് തട്ടിപ്പ് സംഘത്തിന്റെ വലയിലകപ്പെട്ടത്. ആറ് അംഗങ്ങളുളള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രശാന്തിനെ അംഗമാക്കിക്കൊണ്ടാണ് ഓണ്‍ലൈന്‍ വഴി പണം തട്ടിയത്. നിശ്ചിത തുക അക്കൗണ്ടില്‍ നിന്ന് നല്‍കുമ്പോള്‍ ഒരു ഓണ്‍ലൈന്‍പ്രവൃത്തി ലഭിക്കും. ഇത് പൂര്‍ത്തിയാക്കിയാല്‍ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആദ്യമാദ്യം ചെറിയ തുകകള്‍ നല്‍കി ലഭിച്ച പ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിച്ചു. ഇത് വിശ്വസിച്ച് വലിയ തുകകള്‍ നല്‍കി പ്രവൃത്തികള്‍ ഏറ്റെടുത്തു. എന്നാല്‍ ഇവയില്‍ നിന്ന് പ്രതിഫലം ലഭിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കി കൂടുതല്‍ പ്രവൃത്തികള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം നല്‍കിക്കൊണ്ടിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്ക് വന്‍തുക പ്രതിഫലം ലഭിക്കുന്നതായ വിവരങ്ങള്‍ ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

സംഭവം തട്ടിപ്പാണെന്ന് മനസ്സിലായതോടെ പണം നല്‍കുന്നത്‌ നിര്‍ത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഒരാള്‍ തന്നെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലായതായി പ്രശാന്ത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം മുണ്ടക്കൽ ബീച്ച് റോഡ് ഭാഗത്ത് അശ്വതി ഭവൻ പുതുവൻ പുരയിടം വീട്ടിൽ രാജേഷ്.ആർ (കണ്ണൻ 21 ) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ബന്ധുക്കൾക്ക് അയച്ചു നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച് . ഓ . പ്രകാശ് ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .

ഇയാൾക്ക് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. .

പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഹസന്‍കുട്ടി എന്നയാളെ പിടികൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.

ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.

കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് ഓടയില്‍നിന്ന് കണ്ടെത്തിയത്.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം.

RECENT POSTS
Copyright © . All rights reserved