Kerala

നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ മരണത്തിന് കീഴടങ്ങി. ബിഗ്‌ബോസ് ഹൗസില്‍ ആയിരിക്കവെയാണ് ഭാഗ്യലക്ഷ്മി മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിയുന്നത്. ഇത് അറിഞ്ഞത് മുതല്‍ പൊട്ടിക്കരയുകയായിരുന്നു അവര്‍. എന്നാല്‍ ഭാഗ്യലക്ഷ്മിയും രമേഷ് കുമാറും തമ്മില്‍ കടുത്ത ശത്രുതയില്‍ ആയിരുന്നു. ഭര്‍ത്താവിന്റെ അനുജനെ തല്ലിയ കാര്യം ഭാഗ്യ ലക്ഷ്മി തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. മോശമായി പെരുമാറിയതിന് ആയിരുന്നു ഇതെന്നും അവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രമേഷ് കുമാറിന്റെ അവസാന നാളുകള്‍ ആയപ്പോഴേക്കും ഇരുവരും ഒരു പരിധി വരെ അടുത്തിരുന്നു എന്ന് വേണം കരുതാന്‍. ബിഗ്‌ബോസില്‍ ഭാഗ്യ ലക്ഷ്മി പരഞ്ഞ കാര്യങ്ങള്‍ അത് വ്യക്തമാക്കുന്നതാണ്. താന്‍ കിഡ്‌നി തരാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് അപ്പോഴും ഈഗോ ആയിരുന്നു എന്നുമാണ് ഭാഗ്യ ലക്ഷ്മി വിവരം അറിഞ്ഞ് ബിഗ്‌ബോസില്‍ വെച്ച് പ്രതികരിച്ചത്. മാത്രമല്ല ബിഗ്‌ബോസില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. നേരത്തെ തന്നെ അപമാനിച്ച ഭര്‍ത്താവിന്റെ അനുജനെ തല്ലി ചതച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. മദ്യപാനിയായ ഭര്‍ത്താവിന്റെ അനുജന്‍ തന്നെ വേശ്യയെന്ന് വിളിച്ചപ്പോള്‍ ഭര്‍ത്താവും കുടുംബവും ഒന്നും മിണ്ടിയില്ലെന്നും ക്ഷമകെട്ട് തന്റെ നിയന്ത്രണം നശഷ്ടപ്പെടുകായയിരുന്നെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു.

അതേസമയം കുടുംബം തകര്‍ത്തത് ഭാഗ്യലക്ഷ്മിയുടെ പ്രണയ ചാപല്യമെന്ന് മുന്‍ ഭര്‍ത്താവ് രമേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ എന്ന ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ അര്‍ദ്ധസത്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ തന്നെയും കുടുംബത്തെയും അപമാനിക്കുന്നതാണ്. എന്നാല്‍ ഇത്രകാലവും സത്യാവസ്ഥ വെളിപ്പെടുത്താന്‍ മുതിരാതെ മൗനം പാലിച്ചത് തന്റെ ദാമ്പത്യം മറ്റുള്ളവരുടെ മുന്നില്‍ അലക്കേണ്ട വിഴുപ്പല്ലെന്ന് ഓര്‍ത്താണ്. എന്നാല്‍ അടുത്തകാലത്തായി ചില ആനുകാലികങ്ങളില്‍ സ്വരഭേദങ്ങളിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ ഭാഗ്യലക്ഷ്മിയുടെ ഭാഗത്തുനിന്നുണ്ടായി. ഇനിയും മൗനംപാലിക്കുന്നത് തന്നെ സ്‌നേഹിക്കുന്നവരോടുള്ള അനീതിയാണെന്നു തോന്നുന്നു.

ഭാഗ്യലക്ഷ്മിയെ ഭാര്യയായി ലഭിച്ചത് ഭാഗ്യമായി കരുതിയിരുന്ന ആളായിരുന്നു ഞാന്‍. 1984ല്‍ ഞാന്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ കാമറാമാനായി ജോലി ചെയ്യുന്ന സമയത്താണ് അവരെ കാണുന്നതും പരിചയപ്പെടുന്നതും. അവരുടെ അച്ചടക്കവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഞാന്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. എന്നാല്‍ ഞാന്‍ വിവാഹ ആലോചനയുമായി ഒരിക്കലും അവരെ സമീപിച്ചിരുന്നില്ല. ജോലിയില്‍ ഉയരാന്‍ ശ്രമിച്ചിരുന്ന ഞാന്‍ ആ സമയത്ത് വിവാഹത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല എന്നതാണു വാസ്തവം. ഒരിക്കല്‍ ഭാഗ്യലക്ഷ്മിതന്നെയാണ് വിവാഹക്കാര്യം അവതരിപ്പിക്കുന്നത്. അക്കാലത്ത് അവര്‍ കോടമ്പാക്കത്ത് ചെറിയമ്മക്കൊപ്പമായിരുന്നു താമസം. അവിടുത്തെ പീഡനങ്ങളില്‍ നിന്നുള്ള മോചനമായിരുന്നു അവര്‍ക്കന്നു വേണ്ടിയിരുന്നത്. പെട്ടെന്ന് വിവാഹത്തെപ്പറ്റി കേട്ട എനിക്ക് ഒന്നും പറയാനായില്ല. ആലോചിക്കണമെന്നും ആറുമാസം കഴിയട്ടേയെന്നും ഞാന്‍ പറഞ്ഞു. കൃത്യം ആറുമാസം കഴിഞ്ഞ് അവര്‍ വിളിച്ചു. അപ്പോഴും വിവാഹക്കാര്യം ഞാന്‍ വീട്ടില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കേണ്ടതുണ്ടായിരുന്നതിനാല്‍ സമ്മതം അറിയിച്ചു. വളരെ ലളിതമായി ജീവിക്കുന്ന ആരോരുമില്ലാത്ത ആ പെണ്‍കുട്ടിയെ അതിനിടയിലെപ്പോഴോ ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

ആയിടക്ക് ഔദ്യോഗികാവശ്യത്തിന് മദ്രാസിലെത്തിയ എന്റെ അടുത്തേക്ക് ചെറിയമ്മയുമായി വഴക്കിട്ട് അവര്‍ വീടുവിട്ടിറങ്ങിവന്നു. ഭാഗ്യലക്ഷ്മി പറഞ്ഞ പ്രകാരം അവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഞാന്‍ കൊണ്ടുചെന്നാക്കി. അവരുടെ ഭര്‍ത്താവ് ഒരു പ്രമുഖ സംവിധായകനായിരുന്നു. തിരിച്ചു ഞാന്‍ തിരുവനന്തപുരത്തെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കരഞ്ഞുവിളിച്ചുകൊണ്ടു ഭാഗ്യലക്ഷ്മിയുടെ ഫോണ്‍. സുഹൃത്തിന്റെ ഭര്‍ത്താവ് മോശമായി പെരുമാറുന്നുവെന്നും ഉടന്‍ താമസം മാറണമെന്നുമായിരുന്നു ആവശ്യം. ഞാന്‍ മദ്രാസില്‍ ചെന്ന് മറ്റൊരു സുരക്ഷിത താമസസ്ഥലം കണ്ടെത്തി. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് എനിക്കു തോന്നി. കുറച്ചു ദിവസം കഴിഞ്ഞ് ഭാഗ്യലക്ഷ്മിയെ തിരുവനന്തപുരത്തുകൊണ്ടുവന്നു. സി.പി.ഐ നേതാവ് സി. ഉണ്ണിരാജയുടെ മകന്റെ വീട്ടില്‍ നിര്‍ത്തി. അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. പിറ്റേ ദിവസം, 1985 സെപ്റ്റംബര്‍ 16ന് മുട്ടട സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു.-രമേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം മുന്‍ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞെങ്കിലും അദ്ദേഹത്തെ കാണാന്‍ പോകുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മക്കളെ ഇരുവരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. അവരോട് 16 വരെ അവിടെ തന്നെ തുടരണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യ ലക്ഷ്മി ബിഗ്‌ബോസില്‍ പറഞ്ഞു. മരണ വാര്‍ത്തയറിഞ്ഞ് ബിഗ്‌ബോസ് ഹൗസില്‍ വെച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.സത്യത്തില്‍ ഞങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തിയത് കൊണ്ട് ഞാന്‍ അവിടെ പോയാല്‍ എന്തായിരിക്കുമെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികള്‍ ചെയ്യാനുള്ള കാര്യങ്ങളാണ് അവിടെ ഏറ്റവും പ്രധാനം. ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ എനിക്കറിയാമായിരുന്നു. വളരെ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. മക്കളോട് എന്ത് പ്രശ്‌നമുണ്ടെങ്കിലും രണ്ട് പേരും അവിടെ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് പറഞ്ഞിട്ടാണ് വന്നത്. പക്ഷേ മക്കളുടെ അടുത്ത് ഫോണ്‍ വഴി സംസാരിക്കാന്‍ പറ്റുമോ എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ബിഗ് ബോസിലേക്ക് വരും മുന്‍പേ രമേശിനെ പോയി കണ്ടിരുന്നു. അപ്പോഴും അവസ്ഥ അല്‍പ്പം മോശമായിരുന്നു. മക്കളോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ രോഗാവസ്ഥയില്‍ കഴിയുകയായിരുന്നു രമേശ്.  ഞാന്‍ പറഞ്ഞതാണ് കിഡ്‌നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാന്‍ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ കുട്ടികള്‍ അവിടെതന്നെ ഉണ്ട് എന്ന് പറഞ്ഞു. കൂടുതല്‍ ഡീറ്റെയില്‍സ് ഒന്നും അറിയില്ല. ഞാന്‍ ഇല്ലാത്തോണ്ട് അവര്‍ക്ക് എന്ത് ചെയ്യണം എന്ന് ഒന്നും അറിയില്ല. 16 കഴിയും വരെ അവിടെ നിന്നും പോകരുത്, അവിടെ തന്നെ നില്‍ക്കണം എന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണം  കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു.

യൂട്യൂബില്‍ കണ്ട വീഡിയോ ദൃശ്യം അനുകരിക്കാന്‍ ശ്രമിച്ച 12വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണന്‍ ആണ് പൊള്ളലേറ്റ് മരിച്ചത്.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്‌നിനാളങ്ങള്‍ ഉപയോഗിച്ച് മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ ആണ് ശിവനാരായണന്‍ യൂട്യൂബില്‍ കണ്ടത്. ഇതില്‍ പ്രചോദനമായി അനുകരിക്കാന്‍ ശ്രമിക്കവെ, മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. കുളിമുറിയില്‍വെച്ചാണ് അനുകരണശ്രമം നടന്നതെന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

സംഭവം നടക്കുമ്പോള്‍, മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വെങ്ങാനൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. സ്ഥിരമായി യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു എന്ന് പോലീസ് പറയുന്നു.

ഗുരുവായൂര്‍: ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പാര്‍ട്ടിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബിജെപി സ്ഥാനാര്‍ത്ഥി നിവേദിതയുടെ നാമനിര്‍ദേശപത്രിക തള്ളിയതോടെ അച്ചടിച്ച ഫ്‌ളക്‌സുകളും പോസ്റ്ററുകളുമാണ് പാഴായത്.

ഫ്‌ളക്‌സുകളും പോസ്റ്ററുകളും ലക്ഷക്കണക്കിന് രൂപയുടേതാണ്. എല്ലാം ഗുരുവായൂരിലെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും മണ്ഡലം ഓഫീസുകളിലുമായി കെട്ടിക്കിടക്കുകയാണ്.

മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ പലതും പ്രസില്‍ നിന്ന് കൊണ്ടു വന്നിട്ടു പോലുമില്ല. വര്‍ണപോസ്റ്ററുകള്‍ മാത്രം രണ്ടുലക്ഷത്തിലേറെ അച്ചടിച്ചിട്ടുണ്ട്. 55,000 വീതം നാലുതരത്തിലുള്ളതാണിത്.

കൂടാതെ ഫ്‌ളക്സുകള്‍ 2000, അഭ്യര്‍ഥനകള്‍ 75000 എന്നിവയും തയ്യാറാക്കി. മുന്നണികള്‍ ഇതുവരെയും ഇറക്കാത്ത, മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ അച്ചടിച്ചതിന്റെ ചൂടുപോലും പോയിട്ടില്ല. അത് 25,000 എണ്ണമുണ്ട്.

സ്ഥാനാര്‍ഥിയുടെ ക്ലോസ്അപ്പ് ചിത്രം, കൈവീശി നില്‍ക്കുന്നത്, കൈകൂപ്പിയുള്ളത് എന്നിങ്ങനെ പലതരം വാള്‍ പോസ്റ്ററുകള്‍ ഉപയോഗിക്കാനാകാത്തത് പ്രവര്‍ത്തകരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. നഷ്ടത്തിന്റെ കണക്കുകള്‍ അതിലുമേറെ വിഷമമുണ്ടാക്കുന്നതാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചുമരെഴുത്തുകള്‍ നഗരങ്ങളില്‍ കുറവാണെങ്കിലും പഞ്ചായത്തുകളിലും ഉള്‍ഗ്രാമങ്ങളിലുമെല്ലാം വ്യാപകമായുണ്ട്.

അതേസമയം, പിന്തുണയ്ക്കാന്‍ സ്ഥാനാര്‍ഥിയെ തേടുകയാണ് നേതൃത്വം. എന്‍ഡിഎ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ അതിവേഗം ബഹുദൂരത്തില്‍ പ്രചാരണപരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സജ്ജമായിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എല്ലാം മാറ്റിയെഴുതണം. ഫ്‌ളക്‌സുകളും പോസ്റ്ററുകളും അഭ്യര്‍ഥനകളും

തിരുവനന്തപുരം: ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. ആനാട് സ്വദേശി അരുണിനെ(36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണകൊലപാതകം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള പ്രണയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളില്‍ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കവുമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൃത്യം നടത്തിയ ശേഷം ശ്രീജു താന്‍ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അഞ്ജുവിനെ വീട്ടില്‍നിന്ന് തന്നെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അരുണ്‍-അഞ്ജു ദമ്പതിമാര്‍ക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്.

തിരുവനന്തപുരം: യുട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച കുട്ടിക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. തീ ഉപയോഗിച്ച് മുടി വെട്ടുന്ന ദൃശ്യങ്ങൾ യുട്യൂബിൽ കണ്ട് അനുകരിച്ച 12 വയസുകാരനാണ് പൊള്ളലേറ്റ് മരിച്ചത്.

ദൃശ്യങ്ങൾ അനുകരിച്ച കുട്ടിയുടെ തലയിൽ തീപടർന്നു പിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി എന്ന പേരിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.

ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരിൽ വിദേശത്ത് നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ താൽപര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്.

ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട്. പ്രവാസികളായ ഇത്തരം പലരെയും കണാറുണ്ട്, സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്.

അതിൻറെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല, കണ്ടിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭിക്ഷാടനത്തിനും മറ്റും പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഘത്തിനെതിരെ തുറന്നടിച്ച് നടൻ ബാല. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ അനുഭവം തുറന്നു പറയുന്നത്. ഒപ്പം ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.

‘വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടിൽ നിന്നും പഴം എടുത്ത് െകാടുത്തു. അത് കഴിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. ചോദിച്ചപ്പോൾ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു. അമ്മയല്ലെങ്കിൽ അവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും ബാല പറയുന്നു.

കുഞ്ഞുങ്ങളെ 100 രൂപ ദിവസവേതനത്തിന് ഇങ്ങനെ െകാടുത്തു വിടുന്ന സംഭവങ്ങളും അദ്ദേഹം വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കണമെന്നും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റണമെന്നും അദ്ദേഹം പറയുന്നു

വിവാഹദിവസം വരനെ കാണാതായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. പാണാവള്ളി പഞ്ചായത്ത് പത്താംവാര്‍ഡ് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെ(27)യാണു ഞായറാഴ്ചമുതല്‍ കാണാതായത്. സംഭവത്തില്‍ അന്വേഷണം പോലീസ് സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.

വരനെ കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി നദുവത്ത്നഗര്‍ സ്വദേശിനിയായിരുന്നു വധു. അതേസമയം, വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് വധുവിന്റെ മുത്തച്ഛന്‍ നെഞ്ചുപൊട്ടി മരിച്ചു. ചെറുമകളുടെ വിവാഹം നടക്കാഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്ന് കുടുംബം പറയുന്നു.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ അലങ്കാരത്തിനുള്ള പൂവുവാങ്ങാനെന്നു പറഞ്ഞാണ് വരന്‍ ജസീം ബൈക്കില്‍പോയത്. പിന്നീട് ജസീം തിരികെ വന്നില്ല. ശേഷം, ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജസീമിന്റെ ശബ്ദസന്ദേശം അയല്‍വാസിക്കു ലഭിച്ചിരുന്നു. എന്നാല്‍, ഫോണിലേക്കു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

ഉത്തർപ്രദേശിൽ മലയാളികൾ ഉൾപ്പെട്ട കന്യാസ്ത്രീകളുടെ സംഘം ബജ്‌രംഗ്‌ദൾ പ്രവർത്തകരുടെ ആക്രമണത്തിനിരയായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ സംസ്ഥാനം വിടാന്‍ കന്യാസ്‌ത്രീകള്‍ക്ക്‌ സഭാ വസ്‌ത്രംപോലും ഒഴിവാക്കേണ്ടിവന്നത്‌ സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന്‌ തെളിവാണെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്.തന്നെ തോൽപിക്കാൽ കോൺഗ്രസ് എന്തും ചെയ്യും, ചങ്കൂറ്റതോടെ പൊരുതാൻ ഇടതുപക്ഷമുണ്ട്; നിലമ്പൂരിൽ യുഡിഎഫ്-ബിജെപി രഹസ്യധാരണയെന്ന് പി വി അൻവർ

ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്‌. ആ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ്‌ ബി.ജെ.പി ഭരണത്തിനുകീഴില്‍ സംഘപരിവാര്‍ നടത്തുന്നതെന്നും സിപിഎം വിമർശിച്ചു. മതപരിവർത്തനം നടത്താൻ എത്തിയവരാണെന്ന് ആരോപിച്ചാണ് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്.

സിപിഎം സോഷ്യൽഎം മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:

‘ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ യുവ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്‌ദള്‍ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ്‌ നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന്‌ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ്‌ ഈ സംഭവം.

ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ സംസ്ഥാനം വിടാന്‍ കന്യാസ്‌ത്രീകള്‍ക്ക്‌ സഭാ വസ്‌ത്രംപോലും ഒഴിവാക്കേണ്ടിവന്നത്‌ സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന്‌ തെളിവാണ്‌. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ നാല്‌ കന്യാസ്‌ത്രീകള്‍ക്ക്‌ നേരെയാണ്‌ ആക്രമണമുണ്ടായത്‌.മതംമാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതായി ആരോപിച്ച്‌ ബഹളമുണ്ടാക്കിയ ബജ്രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ത്സാന്‍സിയില്‍ എത്തിയപ്പോള്‍ അവരെ ബലംപ്രയോഗിച്ച്‌ പുറത്തിറക്കി പൊലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. തിരിച്ചറിയല്‍ രേഖകളെല്ലാം കാണിച്ചിട്ടും പൊലീസും മോശമായാണ്‌ പെരുമാറിയത്‌. ഡല്‍ഹിയില്‍ നിന്ന്‌ അഭിഭാഷകര്‍ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടശേഷം പാതിരാത്രിയോടെയാണ്‌ കന്യാസ്‌ത്രീകളെ മോചിപ്പിക്കാനായത്‌.

ഉത്തര്‍പ്രദേശ്‌ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെയുള്ള ആക്രമണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്‌.നിയമവാഴ്‌ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ്‌ സംവിധാനം മിക്കപ്പോഴും അക്രമികള്‍ക്ക്‌ ഒത്താശ ചെയ്യുന്നു. ഗുജറാത്ത്‌ വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ്‌. പുരോഹിതനായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും അക്രമികള്‍ ചുട്ടുകൊന്ന സംഭവം ഇന്നും നടുക്കുന്ന ഓര്‍മയാണ്‌. ഒഡിഷയിലെ കന്ദമലില്‍ ഉള്‍പ്പെടെ ക്രൈസ്‌തവ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടന്ന ആക്രമണപരമ്പര രാജ്യത്തെ ഞെട്ടിച്ചു. ഒരിടത്തും രക്ഷയില്ലാതെ ഓടിത്തളര്‍ന്ന ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ അന്ന്‌ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അഭയമൊരുക്കി.ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്‌. ആ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ്‌ ബി.ജെ.പി ഭരണത്തിനുകീഴില്‍ സംഘപരിവാര്‍ നടത്തുന്നത്‌. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം ഈ കാടത്തത്തിനെതിരെ രംഗത്തുവരണം. ബജ്രംഗ്‌ദള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെടുന്നു.’

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതായി ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജ്. പ്രചരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിനാലാണ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വെച്ചതെന്ന് പിസി പറഞ്ഞു.

ഇനി ഈരാറ്റുപേട്ടയില്‍ പ്രചരണ പരിപാടികള്‍ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. ഈ നാട്ടില്‍ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഈരാറ്റുപേട്ട തേവരുപാറയില്‍ വോട്ട് ചോദിച്ച് എത്തിയപ്പോള്‍ പി.സി.ജോര്‍ജിന് നേരെ ചിലര്‍ കൂക്കി വിളിച്ചിരുന്നു. നിന്റെയൊന്നും വോട്ട് വേണ്ടട എന്നും കൂക്കി വിളിച്ചവരോട് പിസി ജോര്‍ജ്ജ് മറുപടി പറഞ്ഞിരുന്നു. കൂവിയ നാട്ടുകാരോട് തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്നിട്ട് കാണാമെന്ന് ക്ഷുഭിതനായി പി.സി. മറുപടി പറഞ്ഞു.

ഒരു സ്ഥാനാര്‍ത്ഥിയാണ് ഞാന്‍. വോട്ടു ചോദിച്ചു വരുന്നയാളോടു മാന്യമായി പെരുമാറണം. ഇലക്ഷന്‍ കമ്മിഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയിക്കിടക്കും. എന്റെ മാന്യത കൊണ്ടത് അത് ചെയ്യുന്നില്ല. നിന്റെയൊക്കെ വോട്ടില്ലാതെ തന്നെ ഞാന്‍ ജയിക്കും. കൂവിയാല്‍ പേടിച്ചോടുന്നവനല്ല ഞാന്‍. ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെത്തന്നെ കാണും.

നിന്റെയൊക്കെ വീട്ടിലെ കാരണവന്മാര്‍ നന്നാകണം ആദ്യം. സൗകര്യമുള്ളവര്‍ വോട്ടു ചെയ്താല്‍ മതിയെന്നും രോഷത്തോടെ പി.സി. നാട്ടുകാരോടു പറഞ്ഞു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പിസി ജോര്‍ജ്ജിനെ അസഭ്യം പറഞ്ഞു. അസഭ്യം പറഞ്ഞ നാട്ടുകാരെ നോക്കി തിരിച്ചു പിസി അസഭ്യം പറയുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved