കേരളത്തിൽ ചരിത്രം കുറിച്ച് ഇടത് സർക്കാർ തുടർ ഭരണത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഇടത് തരംഗം അലയടിക്കുന്നു.
98 സീറ്റിൽ എൽ.ഡി.എ മുന്നേറുകയാണ്. യു.ഡി.എഫ് 42 സീറ്റിലേക്ക് ഒതുങ്ങി. അതേസമയം സിറ്റിംഗ് സീറ്റിൽ പോലും പിന്നിലായതോടെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് കേരളത്തിൽ എം.എൽ.എ ഉണ്ടാവില്ല.
പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നിലാണ്.
ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാനാകും.
ഇടുക്കി: ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എം.എം. മണിയോട് തോൽവി സമ്മതിച്ച് യുഡിഎഫ് സ്ഥാനാർഥി ഇ.എം. അഗസ്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“എം.എം. മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തൽ പിന്നീട് അറിയിക്കും’ ഇഎം അഗസ്തി ഫേസ്ബുക്കിൽ കുറിച്ചു.
കോൽക്കത്ത: പശ്ചിമബംഗാളിൽ തുടർഭരണം ഉറപ്പിച്ച് തൃണമൂൽ കോണ്‍ഗ്രസ്. 194 സീറ്റുകളിൽ തൃണമൂൽ കോണ്‍ഗ്രസ് മുന്നേറുകയാണ്. എന്നാൽ ഭരണം നേടുമെന്ന് ഉറച്ച് വിശ്വസിച്ച ബിജെപി 93 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. വെറും അഞ്ചിടത്ത് മാത്രമാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത്.
അതേസമയം, നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനജിക്ക് പ്രധാന എതിരാളി സുവേന്ദു അധികാരിയുടെ മുൻപിൽ കാലിടറുകയാണ്. തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയ സുവേന്ദു അധികാരി 4,997 വോട്ടിന് മുന്നിലാണ്.
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ ലീഡ് കുറഞ്ഞു. 788 വോട്ടുകളുടെ മുൻതൂക്കം മാത്രമാണ് ഉമ്മൻചാണ്ടിക്കുള്ളത്.
വോട്ട് എണ്ണി ആദ്യ സമയം മികച്ച ഭൂരിപക്ഷം കാഴ്ചവയ്ക്കാൻ ഉമ്മൻ ചാണ്ടിക്ക് ആദ്യം സാധിച്ചുവെങ്കിലും പിന്നീട് ലീഡ് കുറയുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്.
കൊച്ചി കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യം കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ ട്വന്റി ട്വന്റിക്ക് തിരിച്ചടി. മൂന്നാം സ്ഥാനത്തേയ്ക്കാണ് 20-20 എത്തി നില്‍ക്കുന്നത്.
കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണത്തിലേറിയ ട്വന്റി ട്വന്റി കോര്‍പ്പറേറ്റ് കമ്പനിയായ കിറ്റക്‌സിന്റെ സംഭാവനയാണ്. ഇടത്-വലത് മുന്നണികള്‍ക്ക് അതീതമായി പുതിയൊരു ഭരണക്രമം കാഴ്ചവെക്കും എന്നായിരുന്നു ട്വന്റി ട്വന്റിയുടെ അവകാശവാദം.
എന്നാല്‍ കഴിഞ്ഞ പഞഅചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ഒഴികെയുള്ള മറ്റ് പഞ്ചായത്തുകളില്‍ വലിയ ഉണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും ഇവരുടെ നില പരിമിതമാണ്. മൂന്നാം സ്ഥാനത്ത് നിന്ന് ലീഡ് ഉയര്‍ത്താന്‍ 20-20ക്ക് സാധിച്ചിട്ടില്ല.
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യഘട്ട ഫല സുചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
3351 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്. തുടക്കം മുതലേ അദ്ദേഹം മുന്നിലായിരുന്നു. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലാണ് രണ്ടാമത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മൂന്നാമതാണ്. ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി കെഎം സച്ചിന്‍ദേവ് ലീഡ് ചെയ്യുന്നു. 20 വോട്ടുകളുടെ ലീഡാണ് സച്ചിന്‍ദേവിന്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് മുന്നിലാണ്.
താനൂരില്‍ പികെ ഫിറോസും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും മുന്നിലാണ്. നിലമ്പൂരില്‍ വിവി പ്രകാശും തൃത്താലയില്‍ യുഡിഎഫ് 397 വോട്ടിനും ലീഡ് ചെയ്യുന്നു. പെരുമ്പാവൂരില്‍ യുഡിഎഫ് 483 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. കൊച്ചിയില്‍ കെജെ മാക്സിന്‍ 1422 വോട്ടിനും മുന്നിലാണ്.
സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനറെ ലീഡ് പതിനായിരം കടന്നു. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം മാണി സി കാപ്പന്റെ ലീഡ് 10,551 കടന്നു. ആദ്യ സൂചനകൾ പ്രകാരം ജോസ് കെ മാണിയായിരുന്നു മുന്നിലെങ്കിൽ പിന്നീട് മാണി സി കാപ്പൻ ലീഡ് നേടുകയായിരുന്നു.
ഓരോ റൗണ്ടിലും മാണി സി കാപ്പൻ ലീഡുയർത്തുകയായിരുന്നു. അഭിമാനപ്പോരാട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് കാപ്പന്റെ തേരോട്ടം..1965 മുതൽ 2016 വരെ കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി വിജയിച്ച മണ്ഡലമാണ് പാല. പിന്നീട്, നടന്ന് ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൻറെ സ്ഥാനാർത്ഥി ജോസ് ടോമിനെ തോൽപ്പിച്ച് എൻസിപിയുടെ മാണി സി കാപ്പൻ വിജയിച്ചു.
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് കുറയുന്നു. നേരത്തെ മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നിടത്ത് 2136 വോട്ടുകളായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലാണ് രണ്ടാമത്.
നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ ലീഡ് കുറയുന്നു. രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡുണ്ടായിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ 420 വോട്ടുകളുടെ മുന്‍തൂക്കമാണുള്ളത്.വി ശിവന്‍കുട്ടിയാണ് രണ്ടാം സ്ഥാനത്ത്.
തൃശൂരില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രന്‍ ലീഡ് ചെയ്യുന്നു. ആയിരത്തോളം വോട്ടുകള്‍ക്ക് ഇപ്പോള്‍ സുരേഷ് ഗോപി പിന്നിലാണ്. ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്തിരുന്ന പത്മജ വേണുഗോപാല്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്തുമാണ്.
പാലായിലെ കേരള കോൺഗ്രസ്സ് – സി.പി.എം തർക്കമാണ് ജോസ് കെ മാണി പിന്നിലാകാൻ കരണമെന്നുള്ള സൂചനകൾ പുറത്തുവരാൻ തുടങ്ങി. മുൻസിപ്പാലിറ്റിയിലെ തമ്മിലടി എത്തിയത് ഘടകകക്ഷി നേതാവിൻെറ പരാജയത്തിലേക്കാണ്. നിലവിലെ ഫലസൂചനയനുസരിച്ച് മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. ജോസ് കെ മാണി പരാജയപ്പെടുവാണെങ്കിൽ അത് കേരള രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറികൾക്കായിരിക്കും വഴിവെക്കുക. മന്ത്രിസഭയിലേക്ക് ആര് എത്തുമെന്നതിനെക്കുറിച്ചു തന്നെ തർക്കം ഉടലെടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇടതുപക്ഷത്തിൻെറ ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞത് എൽഡിഎഫിൽ വരും കാലങ്ങളിൽ പരസ്പരമുള്ള രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവെക്കും.
വോട്ടെണ്ണല്‍ പല മണ്ഡലങ്ങളിലും പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.എം മണി, ടി.പി രാമകൃഷ്ണന്‍, കെ.കെ ശൈലജ അടക്കം എല്‍.ഡി.എഫിന്റെ പ്രമുഖര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീലിന്റെ ഭാവി തുലാസില്‍ ആണെങ്കില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പിന്നിലാണ്. വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് 91, യു.ഡി.എഫ്-47, എന്‍.ഡി.എ-2 എന്നിങ്ങനെയാണ് ലീഡ് നില.
അതേസമയം, ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരുടെയെല്ലാം ലീഡ് കുത്തനെ കുറയുകയാണ്. കെ.എസ് ശബരിനാഥന്‍, ഷാഫി പറമ്പില്‍, വി.എസ് ശിവകുമാര്‍ എന്നിവര്‍ വലിയ വെല്ലുവിളി നേരിട്ട് പരാജയത്തിന്റെ വക്കിലാണ്.
അതേസമയം, ബി.ജെ.പി രണ്ടിടങ്ങളില്‍ വിജയത്തിലേക്ക് കടക്കുകയാണ്. പാലക്കാട് ഇ.ശ്രീധരന്‍ ആറായിരത്തിലേറെ വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞു. നേമത്ത് തുടക്കം മുതല്‍ കുമ്മനം രാജശേഖരനാണ് മുന്നില്‍. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി മുന്നിലെത്തി. വൈകാതെ എല്‍്ഡി.എഫ് ലീഡ് പിടിച്ചു. എന്നാല്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച കെ.സുരേന്ദ്രനെ രണ്ട് സീറ്റും കൈവിട്ട ലക്ഷണമാണ്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ പിന്നിലാണ്.
കേരള കോണ്‍ഗ്രസുകളുടെ അഭിമാന പോരാട്ടമാണ് ഇത്തവണ നടന്നത്. അതില്‍ ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന ജോസ് കെ.മാണി പരാജയത്തിന്റെ വക്കിലെത്തി. പാലായില്‍ മാണി സി. കാപ്പന്‍ 11,000ല്‍ ഏറെ വോട്ട് ഭൂരിപക്ഷം നേടി. തൊടുപുഴയില്‍ പി.ജെ ജോസഫ് 4000ല്‍ ഏറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ജോസ് പക്ഷം 12 സീറ്റിലും ജോസഫ് 10 സീറ്റിലുമാണ് മത്സരിച്ചത്.
കല്പറ്റയില്‍ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി ശ്രേയാംസ്‌കുമാര്‍ പരാജയത്തിലേക്കാണ്. മുന്നണിക്ക് ഭരണം കിട്ടുമ്പോള്‍ മന്ത്രിക്കസേര നഷ്ടപ്പെടുന്ന നേതാക്കളാണ് ജോസ് കെ.മാണിയും ശ്രേയാംസ്‌കുമാറും. ജോസ് കെ.മാണി വോട്ട് ചെയ്ത ബൂത്തില്‍ മാണി സി. കാപ്പനാണ് ലീഡ്.
പൂഞ്ഞാറില്‍ ഒറ്റയാനായ പി.സി ജോര്‍ജ് തോല്‍വിലേക്ക് എന്നതും സുപ്രധാന റിപ്പോര്‍ട്ടും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇവിടെ എല്‍.ഡി.എഫിലെ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ 8000ല്‍ ഏറെ വോട്ടുകളുടെ ലീഡില്‍ എത്തി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ദേവികുളത്ത് സി.പി.എമ്മിന്റെ എ.രാജ വിജയം ഉറപ്പിച്ചു. ബാലുശേരിയില്‍ ധര്‍മ്മന്‍ ബോള്‍ഗാട്ടി തോറ്റു. പിറവത്ത് അനുപ് ജേക്കബും കോതമംഗലത്ത് ആന്റണിയും വിജയം ഉറപ്പിക്കുന്നു.
മലപ്പുറം, വയനാട് ജില്ലകളിലാണ് യു.ഡി.എഫിന് നേട്ടമുള്ളത്. മലപ്പുറത്ത് 16ല്‍ 13 ഇടത്ത് യു.ഡി.എഫ് ലീഡ് ചെയ്യുന്നു. വടകരയില്‍ കെ.കെ രമ വിജയത്തിലേക്ക് അടക്കുകയാണ്. ഒന്‍പത് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്.
തിരുവനന്തപുരത്ത്് കോവളവും നേമവും ഒഴികെ എല്ലാ മണ്ഡലങ്ങളും എല്‍്ഡി.എഫ് ലീഡ് ചെയ്യുകയാണ്. തിരുവന്നതപുരത്ത് വി.എസ് ശിവകുമാറിനെ പിന്നിലാക്കി ആന്റണി രാജു മുന്നേറുകയാണ്. കൊല്ലത്ത് 9 ഇടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു. പത്തനംതിട്ടയില്‍ അടൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍്ഡി.എഫ് ആണ് മുന്നില്‍. ആലപ്പുഴയില്‍ ഹരിപ്പാടും അരൂരും ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.
കോട്ടയത്ത് എല്‍്ഡി.എഫ്-5, യു.ഡി.എഫ്-4 എന്നീ നിലയിലാണ്. പാലായും കടുത്തുരുത്തിയും പുതുപ്പള്ളിയും കോട്ടയവും യു.ഡി.എഫിനോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ ഏറ്റുമാനൂര്‍, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവ എല്‍.ഡി.എഫിനൊപ്പമാണ്. ഇവയില്‍ ഏറ്റുമാനൂരും വൈക്കവും ഒഴികെ കേരള കോണ്‍ഗ്രസുമാണ്.
എറണാകുളത്ത് യു.ഡി.എഫ്-8, എല്‍.ഡി.എഫ്-6 എന്നിങ്ങനെയും ഇടുക്കിയില്‍ എല്‍.ഡി.എഫ്-3, യു.ഡി.എഫ്-2 എന്നിങ്ങനെയുമാണ്.
തൃശൂര്‍ ജില്ലയില്‍ എല്ലാ സീറ്റുകളിലും എല്‍.ഡി.എഫ് ആണ് ലീഡ്. പാലക്കാട് ജില്ലയില്‍ തൃത്താല മാത്രമാണ് യു.ഡി.എഫിന് നേരിയ ലീഡ്. പാലക്കാട് മണ്ഡലം ഇ. ശ്രീധരനാണ് ലീഡ്.
കസര്‍ഗോഡ്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ യു.ഡി.എഫും ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫുമാണ്. കണ്ൂരി, എല്‍്ഡി.എഫ് 9, യു.ഡി.എഫ് രണ്ടുമാണ്. പേരാവൂരും ഇരിക്കൂറുമാണ് യു.ഡി.എഫിനൊപ്പമുള്ളത്. വയനാട്ടില്‍ ബത്തേരി, കല്പറ്റ എന്നിവ യു.ഡി.എഫിനൊപ്പവും മാനന്തവാടി എല്‍്ഡി.എഫിനൊപ്പമാണ്. കോഴിക്കോട് എല്‍്ഡി.എഫ്-10, യു.ഡി.എഫ്-3 എ്ന്നിങ്ങനെയാണ്.
തൃശൂര്‍ ആണ് ഏറ്റവും ഉദ്വേഗം ജനിപ്പിക്കുന്നത് ഒരു റൗണ്ടും കുറച്ച് തപാല്‍ വോട്ടും എണ്ണാനിരിക്കേ 139 മാത്രമാണ് എല്‍്ഡി.എഫിന്റെ ലീഡ്. പത്മജാ വേണുഗോപാല്‍ തൊട്ടുപിന്നിലുണ്ട്.
തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകളില്‍ ഡിഎംകെ മുന്നേറ്റമാണ് കാണുന്നത്. 74 സീറ്റുകളിലാണ് ഇപ്പോള്‍ ഡിഎംകെ മുന്നേറുന്നത്. അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്.
അതേസമയം താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഡിഎംകെ മുന്നണിയാണ് മുന്നേറുന്നത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 2 മണ്ണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. ആകെയുള്ള 140 മണ്ഡലങ്ങളിൽ 91 സീറ്റിലും എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 47 സീറ്റിലും എൻഡിഎ 2 സീറ്റിലും മുന്നിലാണ്. കാസർകോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ 10 ജില്ലകളിലും എൽഡിഎഫാണ് മുന്നിൽ
25 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെണ്ണുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും കെകെ ശൈലജ മട്ടന്നൂരിലും മുന്നിട്ടു നിൽക്കുകയാണ്.പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുമ്പിൽ നിൽക്കുന്നു.
വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്.കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം