Latest News

നടൻ കോട്ടയം നസീറിന് ജന്മദിനാശംസകൾ നേർന്ന് മനോജ് കെ ജയൻ. “പ്രിയപ്പെട്ട കോട്ടയം നസീറിന് ജന്മദിനാശംസകൾ. പടം വരച്ചതിന്റെ ഒരുമ്മ കടമുണ്ടായിരുന്നു. രണ്ടും കൂടി ചേർത്ത് ഇതാ പിടിച്ചോളൂ…എല്ലാ ഐശ്വര്യങ്ങളും നേരുന്നു, ആയുരാരോഗ്യ സൗഖ്യവും,” മനോജ് കെ ജയൻ കുറിക്കുന്നു.

അടുത്തിടെ ‘അനന്തഭദ്ര’ത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ദിംഗബരൻ എന്ന കഥാപാത്രത്തിന്റെ ഒരു പോർട്രെയ്റ്റ് കോട്ടയം നസീർ വരച്ചിരുന്നു.

 

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

“കോട്ടയം നസീർ’ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ!. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല. ദിഗംബരന്റെ മനോഹരമായ ഈ ഓയിൽ പെയിന്റിംഗ് എന്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്.

ഒരിക്കലും മായില്ല, നന്ദി… സുഹൃത്തേ… ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീർ എന്ന ചിത്രകാരന്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു, അഭിനന്ദനങ്ങൾ.” ചിത്രം പരിചയപ്പെടുത്തികൊണ്ട് മനോജ് കെ ജയൻ കുറിച്ചതിങ്ങനെ.

നടൻ, മിമിക്രി കലാകാരൻ എന്നീ നിലകളിലെല്ലാം പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടം കവർന്ന കോട്ടയം നസീർ ഇപ്പോൾ വരകളുടെ ലോകത്താണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും രാജ്യം സ്തംഭനാവസ്ഥയിലേക്ക് പോയപ്പോഴും പ്രതിസന്ധിഘട്ടത്തെയും പോസിറ്റീവാക്കി മാറ്റി കോട്ടയം നസീർ എന്ന പ്രതിഭ നിറങ്ങളുടെ ലോകത്ത് മുഴുകുകയായിരുന്നു. നൂറുകണക്കിന് ചിത്രങ്ങളാണ് ഈ ലോക്ക്ഡൗൺ കാലത്ത് കോട്ടയം നസീർ വരച്ചു കൂട്ടിയത്.

മിമിക്രിവേദികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആരാധകരുടെ ഇഷ്ടം കവർന്ന കലാകാരനാണ് കോട്ടയം നസീർ. ‘മിമിക്‌സ് ആക്ഷന്‍ 500’ എന്ന ചിത്രത്തിലൂടെയാണ് നസീർ സിനിമയിലെത്തുന്നത്.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

ലോക്ഡൗണ്‍ കാലത്ത് ക്രിക്കറ്റ് കളിച്ചും വ്യായാമം ചെയ്തും ചിലവിടുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബൗളിംഗ് പരിശീലനം നടത്തി വിക്കറ്റ് വീഴ്ത്താന്‍ ശ്ര്മിക്കുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ”ഒരു ബാറ്റ്‌സ്മാന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു” എന്നായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാസംന്റെ കമന്റ്. ”എന്നെ പഞ്ഞിക്കിടാന്‍ അല്ലെ” എന്നാണ് കുഞ്ചാക്കോ സഞ്ജുവിന് മറുപടി കൊടുത്തിരിക്കുന്നത്.

ഇരുവരുടെയും കമന്റും മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാവം ചാക്കോച്ചന്‍ ജീവിച്ചു പൊക്കോട്ടെ സഞ്ജു, ചാക്കോച്ചന്റെ ബോളില്‍ ഔട്ടാകുന്നവര്‍ക്കാണ് മുന്‍ഗണന അതോണ്ട് കളിക്കാന്‍ പോയ സ്റ്റമ്പിന് അടിച്ചാണെങ്കിലും ഔട്ട് ആയേക്കണം അല്ലേല്‍ വിഷമമാകും എന്നിങ്ങനെയാണ് ചില ആരാധകരുടെ കമന്റുകള്‍.

അതേസമയം, നിരവധി സിനിമകളാണ് കുഞ്ചാക്കോയുടെയതായി പ്രഖ്യാപിച്ചിട്ടുള്ളത്. പട, ഭീമന്റെ വഴി, ന്നാ താന്‍ കേസ് കൊടുകക്, ആറാം പാതിര, ഗര്‍, നീലവെളിച്ചം, അറിയിപ്പ്, മറിയം ടൈലേഴ്‌സ് എന്നിവയാണ് താരത്തിന്റെതായി തുടങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി നടി രംഗത്ത്. തമിഴ്‌നാട് മുന്‍മന്ത്രിയും പ്രമുഖ അണ്ണാഡിഎംകെ നേതാവുമായ എം മണികണ്ഠനെതിരെയാണ് നടി പരാതിയുമായി എത്തിയിരിക്കുന്നത്. രാമനാഥപുരത്തുനിന്നുള്ള അണ്ണാഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്നു മണികണ്ഠന്‍.

വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണു നടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നുണ്ട്. തെളിവുകളും നടി പങ്കുവെയ്ക്കുന്നുണ്ട്.

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപെടുന്നത്. ഈ ബന്ധം വളര്‍ന്നു. ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിവാഹം കഴിക്കാമെന്നും മണികണ്ഠന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒന്നിച്ചു കഴിയുകയായിരുന്നു. ഇതിനിടയ്ക്കാണ് താരം ഗര്‍ഭം ധരിച്ചത്.

എന്നാല്‍, മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി പറയുന്നു.

ബന്ധത്തില്‍ വിള്ളല്‍ വീണതോടെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു.

മലയാളികൾക്ക് ഏറെ പരിചയമുള്ള താരമാണ് പൂജ ഹെഗ്ഡെ. മലയാളിതാരം അല്ലെങ്കിലും നിരവധി ഡബ്ബ് ചെയ്ത് മലയാളസിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അല്ലു അർജുൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡിജെ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം കേരളത്തിൽ അടക്കം വലിയ വിജയമായിരുന്നു. ഇതിനുശേഷം അല്ലുഅർജുൻ അവസാനമായി അഭിനയിച്ച അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലും പൂജ തന്നെയായിരുന്നു നായിക. രണ്ട് അല്ലുഅർജുൻ സിനിമകളിൽ നായികയായി അഭിനയിച്ച ഏക താരം എന്ന ബഹുമതിയും താരത്തിന് സ്വന്തമായി ഉണ്ട്. മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറിയത്. ജീവ ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

സമൂഹ മാധ്യമങ്ങൾ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ താരം നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആകാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് അവർ ചോദിക്കുവാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ആയിരുന്നു ഇത്. രസകരമായ നിരവധി ചോദ്യങ്ങൾ ആയിരുന്നു വന്നത്.

ഇതിനിടയിലാണ് ഒരു ഞരമ്പ് രോഗി മലയാളികളുടെ തനി സ്വഭാവം കാണിച്ചു കൊണ്ട് എത്തിയത്. നഗ്നചിത്രം ആവശ്യപ്പെട്ടുകൊണ്ടിരുന്നു ഇയാൾ എത്തിയത്. നിരവധി താരങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ നേരിടുന്ന ഒരു പ്രശ്നമാണ് ഇത്തരത്തിലുള്ള ഞരമ്പുരോഗികൾ. പല താരങ്ങളും ഇത്തരത്തിലുള്ള ഞരമ്പുകളെ കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. ചില നടിമാർ കുറിക്കുകൊള്ളുന്ന മറുപടി നൽകാറുമുണ്ട്. എങ്കിലും ഇത്തരം രോഗികൾക്ക് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കാനുള്ളത്. ഇത്തരം ഞരമ്പ് രോഗികൾക്ക് വേണ്ടി കേരളത്തിൽ പ്രത്യേകം ഒരു ഫാൻസ് ക്ലബ്ബ് തന്നെ ഉണ്ട് എന്ന് വേണമെങ്കിൽ പറയാം.

വളരെ കൂൾ ആയ മറുപടി ആയിരുന്നു താരം ഇതു നൽകിയത്. ആരാധകർ ആവശ്യപ്പെട്ടത് നഗ്നചിത്രം ആയിരുന്നു. അപ്പോൾ തന്നെ താരം നഗ്നചിത്രമെടുത്ത് നൽകി. “നഗ്നമായ കാൽപാദങ്ങൾ” എന്ന ക്യാപ്ഷൻ ചേർത്ത കൊണ്ടായിരുന്നു താരം ഈ ചിത്രം പങ്കു വെച്ചത്. പൂജയുടെ നഗ്നചിത്രം എന്ന പേരിൽ ഈ ചിത്രം വലിയ രീതിയിൽ വൈറലായി. കാണാൻ ചെന്നവർ എല്ലാം ഇളിഭ്യരായി മടങ്ങുകയായിരുന്നു.

യുഎഇയില്‍ കൊവിഡ് ബാധിതനായ ഏഷ്യക്കാരന്‍ ഭാര്യയുടെ കണ്‍മുമ്പില്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. യുഎഇയിലെ അജ്മാനിലാണ് സംഭവം. വ്യാഴാഴ്ചയാണ് അജ്മാന്‍ പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്.

42കാരനാണ് അജ്മാനിലെ അല്‍ റവ്ദ ബ്രിഡ്ജില്‍ നിന്ന് ചാടി മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ദൃക്സാക്ഷികളാണ് ഈ വിവരം അജ്മാന്‍ പോലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിളിച്ച് അറിയിച്ചത്.

വാഹനത്തില്‍ ഒരുമിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കെ, അല്‍ റവ്ദ ബ്രിഡ്ജ് എത്തിയപ്പോള്‍ ‘ഗുഡ് ബൈ’ പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഭര്‍ത്താവ്, മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ ശേഷം താഴേക്ക് ചാടുകയായിരുന്നെന്ന് ഭാര്യ വിശദമാക്കി.

ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ ഭാര്യ പോലീസിനോട് പറഞ്ഞു. ഇയാള്‍ ക്വാറന്റീന്‍ റിസ്റ്റ്ബാന്‍ഡ് ധരിച്ചിട്ടുമുണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍, കൊവിഡും ക്വാറന്റീനും കാരണം ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ ആത്മഹത്യ പോസ്റ്റുകളും ലൈവുകളും ചെയ്ത് ആത്മഹത് ചെയ്യുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്. എന്നാല്‍ ദുരൂഹത ഉണ്ടാക്കുന്ന ഒരു കാര്യമാണ് എറണാകുളത്ത് സംഭവിച്ചിരിക്കുന്നത്.പേര് റൂബി, നാട് എറണാകുളം, താമസം സ്വന്തം തലസ്ഥാനത്ത്. ജോലി ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, വയസ്സ് 31, വിശദമായി വഴിയേ പരിചയപ്പെടാം- ഫേസ് ബുക്കില്‍ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ മൂന്ന് ദിവസം മുന്‍പ് ഇങ്ങനെ പോസ്റ്റിട്ട യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെയാണ് സംഭവം. റൂബിയുടെ ഭര്‍ത്താവ് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 7 മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിക്കുകയുണ്ടായി.

സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.

അപായ സൂചന അറിയിപ്പ് നല്‍കിയില്ല, ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതിയുടെ നില അതീവഗുരുതരം. പത്തനാപുരം കുണ്ടയം ചരുവിള വീട്ടില്‍ നദീറ (22)യ്ക്കാണ് അധികൃതരുടെ അനാസ്ഥയില്‍ ആര്‍സിസിയില്‍ ലിഫ്റ്റു തകര്‍ന്നു വീണു പരിക്കേറ്റത്.

മെഡിക്കല്‍കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലാണ് ഇപ്പോള്‍ നദീറ. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റു. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിനു കാരണം.

സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതര്‍ തടിയൂരി. വിവാദം ഒഴിവാക്കാന്‍ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നുമുണ്ടായില്ല.

15നു പുലര്‍ച്ചെ 5നായിരുന്നു അപകടം. അപായ സൂചന നല്‍കാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാര്‍ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു.

ആര്‍സിസിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയില്‍ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാന്‍ എത്തിയ നദീറ രണ്ടാം നിലയില്‍ തുറന്നു കിടന്ന ലിഫ്റ്റില്‍ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചുടന്‍ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാന്‍ കഴിയാതെ ഇവര്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി കിടന്നു.

ഏറെ നേരം കഴിഞ്ഞിട്ടും നദീറയെ കാണാതായതോടെ നഴ്‌സ് മറ്റൊരു ബന്ധുവിനെ വിളിച്ചു. 5ന് തന്നെ നദീറയെ ആശുപത്രിയില്‍ എത്തിച്ചെന്ന് ബന്ധു മറുപടി നല്‍കിയതോടെ സുരക്ഷാജീവനക്കാര്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തുടയെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം 22നു പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐസിയുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ തലച്ചോറിനു കടുത്ത ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

അര്‍ബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ഇവരുടെ ഭര്‍ത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസ്സുള്ള മകളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നദീറ. ഇവരുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനും സന്മനസുള്ളവര്‍ ബന്ധപ്പെടുക. നസീമയുടെ ഫോണ്‍ നമ്പര്‍ : 9946896958.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറയുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വ‍ർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല.

ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ ഒരു പരാതിയും നൽകാതെ ഇതു താൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിന്‍റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തല പറയുന്നു.

നോബി ജെയിംസ്

2 കിലോഗ്രാം പോർക്ക് ചെറുതായി നുറുക്കി കഴുകിയത് അല്പം മഞ്ഞൾ പൊടിയും ഉപ്പും തിരുമ്മി വെക്കുക
1 1/2കിലോഗ്രാം കൂർക്ക
100 ഗ്രാം പച്ച കുരുമുളക്
4 സവോള
200 ഗ്രാം ഇഞ്ചി
200 വെളുത്തുള്ളി
6 പച്ചമുളക്
കറിവേപ്പില ആവശത്തിന്
4 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾസ്പൂൺ മുളകുപൊടി
3 ടീസ്പൂൺ ഗരംമസാല
2 ടേബിൾസ്പൂൺ കുരുമുളകുപൊടി
2 തക്കാളി
2 ടേബിൾസ്പൂൺ പെരുംജീരകം പൊടിച്ചത്
ആവശ്യത്തിന് വെളിച്ചെണ്ണ

എണ്ണ ചൂടാക്കി അതിൽ അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, പച്ചകുരുമുളക്‌ ഇവ ഇട്ടു വഴറ്റി അതിലേക്ക് അരിഞ്ഞു വച്ച സവോളയും ഇട്ടു അതും വാടി വരുമ്പോൾ തക്കാളി ചേർക്കുക. അത് അലിഞ്ഞു വരുമ്പോൾ തിരുമ്മി വച്ച പോർക്കും ചേർത്ത് ഇളക്കി മൂടി വയ്ക്കുക. വെള്ളമൊഴിക്കാതെ അടച്ചു വച്ചു വെള്ളം പറ്റി വെന്തുവരുമ്പോൾ കൂർക്കയും ഇട്ടു റെഡി ആയി വരുമ്പോൾ 2 ടേബിൾസ്പൂൺ പെരുംജീരകം ഇടിച്ചതും പച്ച വെളിച്ചെണ്ണയും ചേർത്ത് ഇളക്കി വാങ്ങിയാൽ വേറൊരു ലെവൽ ആണ് കൂർക്കയും പെരുംജീരകവും പച്ച വെളിച്ചെണ്ണയും കൂടിയാൽ എന്താണന്നു പറയുന്നില്ല അറിഞ്ഞു നോക്കൂ .

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂരിൽ മഴപെയ്താൽ എല്ലാം കുഴഞ്ഞു മറിയും. ഓടകൾ നിറഞ്ഞൊഴുകി റോഡുകളിൽ കൂടിയുള്ള യാത്ര ദുസ്സഹമാകും.റോഡിൽ കൂടി പോകുന്ന വാഹനങ്ങൾ ചെളി വെള്ളം തെറിപ്പിച്ച് കാൽനട യാത്രക്കാരെ കുളിപ്പിക്കും.

ശക്തിയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ വിരസമായി റോഡിലേക്ക് നോക്കി ഞാനും ജോർജുകുട്ടിയും ഞങ്ങളുടെ വാടകവീടിൻ്റെ വരാന്തയിൽ ഇരുന്നു. പുറത്തേക്കൊന്നും പോകാൻ തോന്നുന്നില്ല.

ഞങ്ങളുടെ ആ ഇരിപ്പുകണ്ട് സഹതാപം തോന്നിയിട്ടാകണം അക്ക ചോദിക്കുകയും ചെയ്തു,”എന്ന ജോർജുകുട്ടി,പൈത്യകാരൻ മാതിരി ?എന്നാച്ച് ?”

ജോർജ്‌കുട്ടി വെറുതെ ചിരിച്ചു. എന്തുചെയ്യാനാണ് ? പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല . ഒരു തത്വചിന്തകനെപോലെ ജോർജുകുട്ടി പറഞ്ഞു,” ഇത്രയും കാലം നമ്മൾ ഇവിടെ ജീവിച്ചു എന്തു നേടി? നമ്മൾ ബുദ്ധിപരമായി പ്രവർത്തിക്കണം ,ചിന്തിക്കണം. അതുകൊണ്ട് സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യുന്നതിനോ വ്യവസായങ്ങൾ നടത്തുന്നതിനെക്കുറിച്ചോ മാറി ചിന്തിക്കണം.”

ഞാൻ ഒന്നും പറഞ്ഞില്ല.എല്ലാ മറുനാടൻ മലയാളികളും ചിന്തിക്കാറുള്ള കാര്യമാണ്.ബിസ്സിനസ്സ്,വ്യവസായം അങ്ങനെ പലതും മറുനാടൻ മലയാളികളുടെ സ്വപ്നങ്ങളാണ്.

“നമ്മളെപ്പോലെ ബുദ്ധിയുള്ള മലയാളികൾ മടിപിടിച്ച് ഇരിക്കാൻ പാടില്ല.”

പറയുന്നതിൽ അല്പം കാര്യമുണ്ടെന്ന് എനിക്കും തോന്നി. “നമ്മൾക്ക് എന്ത് ബിസ്സിനസ്സ് നടത്താൻ പറ്റും?” ഞങ്ങൾ രണ്ടുപേരും കൂടി ആലോചന തുടങ്ങി.നമ്മുടെ നാട്ടിൽ ഇല്ലാത്ത എന്ത് ബിസ്സിനസ് ആണ് ആരംഭിക്കുവാൻ കഴിയുക?

ഇപ്പോൾ ആയുർവേദം, പ്രകൃതി സംരക്ഷണം ഗ്ലോബൽ വാമിംഗ് ഇങ്ങനെയുള്ള വിഷയങ്ങൾക്ക് നല്ല ഡിമാൻഡാണ്.അങ്ങനെയുള്ള എന്തെങ്കിലും ആകട്ടെ.

പക്ഷെ,ചർച്ചകൾ എങ്ങുമെത്തിയില്ല.

ജോർജുകുട്ടി പറഞ്ഞു,” ബാംഗ്ലൂരിലുള്ള നല്ല ശതമാനം ആളുകൾക്കും അലർജി രോഗങ്ങൾ ഉണ്ട്, ഇതിന് നമുക്ക് ആയുർവേദ മരുന്നുകൾ എന്തെങ്കിലും കണ്ടു പിടിച്ചാലോ?”

വളരെ നേരം ഞങ്ങൾ ആലോചിച്ചിരുന്നു. മൂക്കിപ്പൊടി മുതൽ കാറുകൾ ഇംപോർട്ട് ചെയ്യുന്നതുവരെ പല പദ്ധതികൾ ഞങ്ങൾ ചർച്ച ചെയ്തു. എങ്കിലും ഞങ്ങൾക്ക് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾ നടപ്പിലാക്കണം എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ എല്ലാം തന്നെ മറ്റുപലരും നേരത്തെ കണ്ടുപിടിച്ചത് ഞങ്ങളുടെ കുറ്റമാണോ?

ഞങ്ങളുടെ ചർച്ചകൾ നീണ്ടുപോയി. ഇതിനിടയിൽ രാധാകൃഷ്ണൻ ,സെൽവരാജൻ, അച്ചായൻ, ഗംഗാധരൻ ഇങ്ങനെ ഞങ്ങളുടെ ബാംഗ്ലൂർ നോർത്ത് മലയാളി അസോസിയേഷനിലെ പലരും അവധി ദിവസമായതുകൊണ്ട് ഞങ്ങളെ അന്വേഷിച്ചുവന്നു. വന്നവർ എല്ലാവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു.

രാധാകൃഷ്ണൻ പറഞ്ഞു,” വ്യവസായം നമ്മുക്ക് പതുക്കെ ആലോച്ചിച്ച് ചെയ്യാം. ഇപ്പോൾ നമുക്കൊരു ഷോർട്ട് ഫിലിം എടുത്താലോ?”

“അത് നല്ല ഒരു ഐഡിയ ആണ്.നമ്മൾക്ക് ഒരു ഒന്നാന്തരം സംവിധായകൻ കസ്റ്റഡിയിൽ ഉണ്ട്. അദ്ദേഹം തയാറാക്കിയ തിരക്കഥയും ഉണ്ട്.”എന്നെ ആണ് ജോർജ് കുട്ടി കൊണ്ടു വരാൻ നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. എങ്കിലും ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു.

“സംവിധായകൻ ആരായാലും വേണ്ടില്ല, എൻ്റെ കഥവേണം.”കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു.

“പാടത്തിൻ്റെ വരമ്പത്തെ എലി ,എന്ന എൻ്റെ കഥ മതി. അതാകുമ്പോൾ നടി നടന്മാരെ തേടി അലയേണ്ടതില്ല. ഞാൻ നായകൻ, പിന്നെ നായിക..”

ഗംഗാധരൻ ഇടക്കുകയറി പറഞ്ഞു,”നായിക എലിയാണ്, അത് ഇനി പറയേണ്ട കാര്യമില്ല.”

“അല്ല, എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുണ്ട്.”

“തൻ്റെ ഓഫിസിലെ റിസപ്‌ഷനിസ്റ്റ് അല്ലെ? എനിക്കറിയാം, അതുമതി. പേരിന് ചേർന്ന നായിക തന്നെ. സമ്മതിച്ചു, ഒരേ മുഖഛായ , കൊള്ളാം. വാലിൻ്റെ കുറവ് മാത്രം . അത് നമ്മൾക്ക് ശരിയാക്കാം . “ഗംഗാധരൻ പറഞ്ഞു.

“വാൽ നമ്മൾ വച്ചുപിടിപ്പിക്കേണ്ടിവരും. സെൽവരാജൻ മേക്കപ്പ് ആർട്ടിസ്റ് “അച്ചായൻ പറഞ്ഞു.

“ഷോർട്ട് ഫിലിമിന് പാടത്തിൻ്റെ വരമ്പത്തെ എലി എന്നപേര് ചേരില്ല. ക്ളോസറ്റിൽ വീണ എലി എന്നാക്കിയാലോ?”അച്ചായൻ തൻ്റെ വിജ്ഞാനം വിളമ്പി.

“ഗാനങ്ങൾ എഴുതണം ചിട്ടപ്പെടുത്തണം, ക്യാമറ …അങ്ങനെ ഒരുപാട് ജോലികൾ ബാക്കിയുണ്ട്. “ജോർജ് കുട്ടി പറഞ്ഞു.

ഗംഗാധരൻ പറഞ്ഞത് ഓർമ്മിച്ച് രാധാകൃഷ്‌ണൻ ഒരു ചോദ്യം “അത് ..താൻ എങ്ങനെയാ എൻ്റെ ഓഫിസിലെ പെൺകുട്ടിയെ അറിയുന്നത്?”

“ആ പെൺകുട്ടിയെ അറിയാത്തവർ ആരാ ഈ നാട്ടിൽ ഉള്ളത്? “ഗംഗാധരൻ്റെ മറുചോദ്യത്തിൽ രാധാകൃഷ്ണൻ വീണു. “ഞാൻ എൻ്റെ കഥ പിൻ‌വലിക്കുന്നു.”

“അത് പറ്റില്ല, എന്താ കാരണം? “അച്ചായൻ ചോദിച്ചു. ഗംഗാധരൻ പതുക്കെ പുറത്തേക്ക് ഇറങ്ങി, ഒരു സിഗരറ്റ് കത്തിച്ചു. രാധാകൃഷ്ണൻ പറഞ്ഞു, “ഞാൻ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. ഞാൻ പിൻമാറുന്നു.”

“അങ്ങനെ തോന്നുമ്പോൾ വാക്ക് മാറ്റാൻ പറ്റില്ല. നമ്മൾ കഥയും തിരക്കഥയും തയാറാക്കി. മേക്കപ്പ് ആർട്ടിസ്റ്റിനെ കണ്ടുപിടിച്ചു. സംവിധായകൻ റെഡിയായി. അങ്ങനെ മേജറായിട്ടുള്ള കാര്യങ്ങൾ എല്ലാം ഫിക്സ് ചെയ്തു. ഇനി പിന്മാറിയാൽ നഷ്ടപരിഹാരം നൽകണം. പോരെങ്കിൽ നായികയെ വിളിച്ച് ഗംഗാധരൻ വിവരം പറഞ്ഞു കഴിഞ്ഞു.അപ്പോൾ പാടത്തിൻ്റെ വരമ്പത്തെ എലി എന്ന കൊല്ലം രാധാകൃഷ്ണൻ്റെ കഥയിൽ നമ്മളുടെ ഷോർട്ട് ഫിലിം ആരംഭിക്കുകയാണ്. “അതുവരെ മിണ്ടാതിരുന്ന ജോർജ് മാത്യു പറഞ്ഞു.

“ഇതിൽ നിന്നും പിൻമാറാൻ എന്ത് ചെയ്യണം.? “രാധാകൃഷ്ണൻ.

“പതിവുപോലെ എല്ലാവർക്കും മസാലദോശയും കാപ്പിയും”.ആഘോഷമായി എല്ലാവരും മഞ്ജുനാഥ കഫേയിലേക്ക് യാത്രയായി. ഒരു മൊബൈലും കയ്യിൽ പിടിച്ചു് അതുവരെ യാതൊന്നും സംസാരിക്കാതെ ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചിരുന്ന ഹുസ്സയിൻ പറഞ്ഞു, എൻ്റെ ഷോർട്ട് ഫിലിം റെഡി.”

“എന്താ തൻ്റെ കഥയുടെ പേര്?”

“കൊല്ലൻ രാധാകൃഷ്ണൻെറ എലി”.

“കൊല്ലൻ രാധാകൃഷ്ണൻ അല്ല,കൊല്ലം രാധാകൃഷ്ണൻ”.അച്ചായൻ തിരുത്തി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

RECENT POSTS
Copyright © . All rights reserved