സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഈശോയുടെ അധികാരം. അധികാരം അര്‍ഹിക്കപ്പെടുന്നവരുടെതാണ്. ആധികാരികത സ്വീകരിക്കുന്നവന്‍ കപടതയും കാപട്യമില്ലാത്തവനും കാരുണ്യമൂര്‍ത്തിയും നന്മ വിളമ്പുന്നവനുമായിരിക്കണം. ദൈവീകതയില്‍ നിറഞ്ഞു കൊണ്ട് ചുറ്റുവട്ടങ്ങള്‍ക്ക് നന്മ കൊടുക്കുന്നവനാവണം യഥാര്‍ത്ഥ അധികാരി. ആധികാരികതയില്‍ ഉറച്ച് നില്ക്കുന്ന അധികാരി പലപ്പോഴും വിമര്‍ശനത്തിനും ചോദ്യം ചെയ്യപ്പെടലിനുമൊക്കെ വിധേയനായി മാറ്റപ്പെടുന്നുമുണ്ട്. ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 841 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഫോണ്‍ ബെല്‍… ഉച്ചയുറക്കം കളഞ്ഞ ഈര്‍ഷ്യയിലാണ് തമ്പി ആശാന്‍ ഫോണ്‍ എടുത്തത്.
ആശാനേ, സാബുവാണ്.
ആ.. മനസ്സിലായി. നീ എന്റെ ഉറക്കം കളയാന്‍ വിളിച്ചതാണോ!
അല്ലാശാനേ. ഒരു ചതി പറ്റി.
ആശാന്‍ ഒന്ന് സഹായിക്കണം.
നീ കാര്യം പറയ്.
ആശാനേ,
സുനന്ദക്കൊച്ചിന്റെ ഒരു ഡാന്‍സ്
ഒരു മത്സരമാ..
ജയിച്ചാല്‍ കുറച്ച് പൈസ കിട്ടും.
അതിന്റെ മൂത്തതിന് കാലിനൊരു ഓപ്പറേഷന്‍ ചെയ്താല്‍ മുടന്തു മാറ്റാംന്നാ ഡോക്ടര്‍മാര്‍ പറയുന്നേ..
ഇപ്പോ എന്തുപറ്റി?
ഇതാ സാവിത്രീടെ പിള്ളേരല്ലേടാ??
നീ ഇപ്പഴും അവളെ ഓര്‍ത്തുനടന്നോ!
നല്ലൊരു നര്‍ത്തകനുവേണ്ട എല്ലാഗുണവും കണ്ടാ ഞങ്ങളെല്ലാം നീ വളരാന്‍ പരിശ്രമിച്ചത്.
അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയപോലായെന്ന് മാത്രം.
ഇങ്ങോട്ടില്ലാത്ത സ്‌നേഹം നഷ്ടക്കച്ചവടമാണെന്ന് പഠിക്കാത്തവന്‍!
ആശാനേ ദേഷ്യപ്പെടരുത്..
ആശാനറിയാല്ലോ
ഞാനും സാവിത്രീം ഒരുമിച്ചാണ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്.
വി. ജി. വാസന്‍
അവളെ കെട്ടിച്ചു രണ്ടു കുഞ്ഞുങ്ങളായപ്പോള്‍ വിധവയായി
ഇവിടെ തിരികെ വന്നതാ.
കുറച്ചുകാലം കഴിഞ്ഞു കാര്‍ന്നോന്മാരും പോയതോടെ അവള് തനിയെ ആയി.
കുഞ്ഞുന്നാളുമുതലുള്ള കളിക്കൂട്ടാ.
കണ്‍മുന്നില്‍ അവള് പട്ടിണി കിടക്കുന്നത് കാണാന്‍ മേല ആശാനേ. അതാ..
ഉം.
ഞാന്‍ നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല.
സ്വന്തം ജീവിതം
നശിപ്പിച്ചത് കൊണ്ട് പറഞ്ഞതാ..
നീ നല്ലതേ ചെയ്യൂ എന്നറിയാം!
ആ പെങ്കൊച്ചിന് പത്തിരുപത് വയസ്സായില്ലേ??
ഉവ്വാശാനേ.. മിടുക്കിയാ..
ആകാരവും ശൈലിയും വാസനയും ഒത്തകുട്ടി.
ദൈവം അനുഗ്രഹിച്ചാല്‍
അവളുമതി അവര് രക്ഷപെടാന്‍.
നിനക്ക് രക്ഷപടണമെന്നില്ലല്ലോ??
ആ, സ്വയംതോറ്റ് മറ്റുള്ളവരെ ജയിപ്പിക്കുന്നവരുടേതും കൂടിയാണ് കലാലോകം.
നിന്റെ ആഗ്രഹം പോലെ നടക്കട്ടെ
എന്താ ഇപ്പോ ആവശ്യം??
ആശാനേ പക്കമേളക്കാരെ പറഞ്ഞിരുന്നതാ.
സമയമായപ്പോ
മൃദംഗക്കാരന്‍ ഇല്ല.
എന്തോ കുഴപ്പംപറ്റി വരില്ലാന്ന്..
പക്ഷേ ആശാനേ, വേറേ പലരേം വിളിച്ചിട്ടും
ആര്‍ക്കും ഒഴിവില്ലത്രേ.
അതാ ഞാന്‍ ചതിയാന്ന് പറഞ്ഞത്.
കൊച്ച് കളിച്ചാല്‍ ജയിക്കുംന്ന് ഉറപ്പുള്ള ആരോ പാരവച്ചതാ.
ആശാന്‍ എന്തേലും ഒരു വഴി കാണണം.
പാട്ട് നമ്മുടെ ലളിതമൂര്‍ത്തിടീച്ചറാ.
അതിനെ കഠിനമൂര്‍ത്തീന്നാ പേരിടണ്ടത്.
അവന്റെ മൃദംഗമില്ലാതെ പാട്ടിറങ്ങിയേലെന്നും പറഞ്ഞ്
എന്നെ ശൂലത്തെ നിര്‍ത്തിയേക്കുവാ.
ആശാന്‍ ആരെയെങ്കിലും ഒന്ന് വിളിച്ചുതാ.
സാബൂ നിന്നെ സാധൂന്ന് വിളിക്കുവാ ഭേദം.
ഒരു പ്രോഗ്രാം മാനേജര്.
എടാ അവന്മാരെയൊക്കെ അങ്ങോട്ട് പേടിപ്പിച്ച് നിര്‍ത്തിയില്ലേല്‍
ഇങ്ങോട്ട് പീഡിപ്പിക്കും.
ഞങ്ങടെയൊക്കെ കാലത്ത്
ഇതുക്കൂട്ട് ചെറ്റത്തരം കാണിച്ചാല്‍
പിന്നവന്‍ സ്റ്റേജിലിരുന്നു വായനനടക്കില്ലായിരുന്നു.
മൂവാറ്റുപുഴേന്ന് അല്ലേ പറഞ്ഞത്??
തൊടുപുഴ ഭാഗത്തോട്ട് മാറി
വര്‍ക് ഷോപ്‌മെക്കാനിക് ഒരു ചന്ദ്രന്‍ ഒണ്ട്. തബലയുടെ ഉസ്താദാ!
ഞാന്‍ ഫോണ്‍നമ്പര്‍ തരാം.
പഴയ മോഹനനാശാന്റെ മകനാ.
അവിടെ ആരുടയേലും ഒരു തബല എടുത്തുവയ്ക്ക്.
എന്നിട്ട് അവനെകൂട്ടിക്കോ.
ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.
ആശാനേ മൃദംഗം ഇല്ലാതെങ്ങനാ??
എടാ ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ??
നീ പേടിക്കേണ്ട അവന്‍ മോശമല്ല!
ശരി ആശാനേ.
സാബു ഫോണ്‍വച്ചു.
ആശാന്‍ ഒരാള്‍ മോശമല്ല എന്നുപറഞ്ഞാല്‍
കൊള്ളാം എന്നാണെന്ന് സാബുവിനറിയാം.
പ്രാര്‍ത്ഥനയോടെ തന്റെ കാറിലേക്ക് അയാള്‍ കയറി.
പഴയ ആ വാഹനവും പലപ്പോഴും സാബുവിനെ വഴിയിലാക്കി വിഷമിപ്പിച്ചിട്ടുണ്ട്.
ഓരോന്നോര്‍ത്ത് സാബു ഡ്രൈവ് ചെയ്തു.
ചന്ദ്രനെ വഴിയില്‍ വച്ചാണ് കണ്ടുമുട്ടിയത്.
ഗ്രീസിലും ഓയിലിലും കരിനിറമായ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന്‍.
ചന്ദ്രന്‍ തന്റെ ആശങ്ക മറച്ചുവച്ചില്ല.
സാബുച്ചേട്ടാ,
തമ്പിആശാന്‍ പറഞ്ഞാല്‍ വരാതിരിക്കാന്‍ പറ്റില്ല.
എന്നാലും
ഒരു റിഹേഴ്‌സലിനുള്ള സമയമില്ലല്ലോ??
വര്‍ക്ഷോപിലെത്തി ഡ്രസ് മാറി വരാന്‍ തന്നെ മൂക്കാല്‍ മണിക്കൂറ് പോകും.
സാബു വിഷമത്തിലായി.
ചന്ദ്രാ,
എന്റെ അവസ്ഥ ആശാന്‍ പറഞ്ഞുകാണുമല്ലോ!
ഒരു തബലവരെ അവിടെ അറേഞ്ച് ചെയ്തിട്ടാ ഞാന്‍ വരുന്നത്.
എന്റെകൂടെ ഈ കാറില്‍പോര്
മാറാന്‍ ഡ്രസ് പുതിയത് വാങ്ങാം
എങ്ങനേലും എന്നെ സഹായിക്കണം.
ഉം. ശരി വരാം.
ഞാന്‍ വീട്ടിലോട്ടൊന്ന് വിളിക്കട്ടെ.
തബലയും പ്രോഗ്രാമിനിടുന്ന ഡ്രസ്സും എത്തിക്കാന്‍ പറയട്ടെ.
എന്റെ തബലയില്‍ വായിച്ചാലേ ഒരിണക്കം വരൂ.
മൂന്നാല് മണിക്കൂര്‍ ഉണ്ടല്ലോ!
പിള്ളേരാരേലും എത്തിച്ചോളും.
തബല കണ്ടതേ ഹാലിളകി നില്‍ക്കുന്ന ലളിതമൂര്‍ത്തിട്ടീച്ചറിന്റെ മുന്നിലേക്കാണ്
കരിഓയിലില്‍ കുളിച്ചുവന്ന ചന്ദ്രനെ
തബലിസ്റ്റ് ആണെന്ന് സാബു
ചെന്നപാടെ പരിചയപ്പെടുത്തിയത്.
ടീച്ചറിന്റെ മുഖം കടന്നലു കുത്തിയമാതിരി ആയി.
എനിക്കീ നിലവാരമില്ലാത്ത ഇതിനൊന്നും പാടാന്‍ പറ്റില്ല സാബൂ..
എനിക്കിതൊന്നും ശീലവുമില്ല.
സുനന്ദയിലും ടീച്ചറിനൊപ്പിച്ചൊരു
പിണക്കഭാവം പെട്ടെന്ന് വന്നു.
സാബുച്ചേട്ടന് ഈ പറ്റാത്തകാര്യമൊക്കെ എന്തിനാ ചെയ്യാന്‍ പോണത്
നാളെ നാണക്കേട് എനിക്കല്ലേ?
സുനന്ദക്കൊച്ചിന്റെ വാക്കുകള്‍
സാബുവിനെ ഒന്നുലച്ചു.
ആ… കൊച്ചല്ലേ അവള്‍ക്കെന്തറിയാം
അയാള്‍ ആശ്വസിച്ചു.
എന്നിട്ട് ടീച്ചറിന്റെ കാലുപിടിത്തം ആരംഭിച്ചു.
റിഹേഴ്‌സല്‍ മുഴുവന്‍ ചന്ദ്രനെ വിഷമിപ്പിക്കാന്‍ ടീച്ചര്‍ സര്‍വ്വ അടവും എടുത്തു.
പരിചയമില്ലാത്ത കനംകുറഞ തബലയും ചന്ദ്രനെ കുറെ വിഷമിപ്പിച്ചു.
സമ്മാനപ്രതീക്ഷ നഷ്ടമായ സുനന്ദയും
ഉദാസീനയായി.
റിഹേഴ്‌സല്‍പൂര്‍ത്തിയാക്കി
എല്ലാവരും വിശ്രമത്തിന് മാറിയപ്പോള്‍
ചന്ദ്രന്‍ സുനന്ദയ്ക്കരികിലെത്തി.
അയാളുടെ മുഷിഞ്ഞവേഷം
അവളില്‍ ഒരു വെറുപ്പും ഈര്‍ഷ്യയും
മുന്നേ അവളില്‍ ഉണ്ടാക്കിയിരുന്നു.
അത് മനസ്സിലാക്കി
അയാള്‍ പറഞ്ഞു.
കുട്ടിക്ക് നല്ല ടാലന്റ് ഉണ്ടെന്ന് സാബു പറഞ്ഞു.
ഈ കണ്ടതൊന്നും കുട്ടി കാര്യമാക്കേണ്ട.
നിന്റെ വീട്ടുകാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍
നിന്നെ ഇവിടെ തോല്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍
ജയിപ്പിക്കുക എന്നത്
ഇപ്പോള്‍ എന്റെയും വാശിയാണ്.
കാരണം ഞാനും തോറ്റവനാണ്.
അതുകൊണ്ട് എന്നെ മറന്നുകളയുക.
നിന്നെ അത്ഭുതപ്പെടുത്തുന്ന കലാകാരനാണ് വായിക്കുന്നത്
എന്നോര്‍ത്ത്
ഇന്നുവരെ ചെയ്തതില്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് പുറത്തെടുക്കുക.
മൈക്കിലൂടെ വരുമ്പോള്‍
തബലയുടെ നാദം നിന്നെ ത്രസിപ്പിക്കും.
അതിനെ തോല്‍പ്പിക്കും വിധം
നീ ഡാന്‍സ് ചെയ്യുക.
നീ വിജയിക്കും.
ഇന്ന് നിന്റെ ജീവിതത്തിലെ വിജയദിനമാകും.
മീഡിയായില്‍ എനിക്കാളുണ്ട്
നാളെ നിന്റെ ചിത്രവും വാര്‍ത്തയും
വരാവുന്നവിധം
ഏറ്റവും നന്നായി ചെയ്യുക.
സുനന്ദ ആകെ പകച്ചുപോയി.
തന്റെ ഉള്ള് വായിച്ച അയാളുടെ മുഖത്ത് നോക്കാനാകാതെ അവള്‍ തലകുനിച്ചു.
ചന്ദ്രേട്ടാ..
ഡ്രസ്സും തബലയും
എവിടാ വയ്‌ക്കേണ്ടത്??
സംസാരം കേട്ട് സാബു
എവിടുന്നോ ഓടിവന്ന് എല്ലാം
എടുത്ത് അകത്തുവച്ചു.
തബല കൈയ്യിലെടുത്തപ്പോള്‍
സാബു ഒന്ന് ഞെട്ടി.
ഢക്കയ്ക്ക്
കുറഞ്ഞത് ഏഴ് കിലോയെങ്കിലും ഭാരമുണ്ട്
രണ്ടരക്കിലോയാണ് ഏറ്റവും കൂടിയവെയ്റ്റിട്ട് പണിത് കണ്ടിട്ടുള്ളത്!
സാബു അറിയാതെതന്നെ
ചന്ദ്രന്റെനേരേ അല്‍പം ബഹുമാനത്തോടെ നോക്കിപ്പോയി.
വടക്കേഇന്ത്യക്കാരുടെ രീതിയില്‍
തബല നിര്‍മ്മിച്ചുപയോഗിക്കുന്ന ഇയാള്‍ ശരിക്കും ആരാ??
ആ
പേരെടുക്കാനാകാതെ എത്രപേരാ ഇങ്ങനെ കലാലോകത്ത്
എരിഞ്ഞ്തീരുന്നത്??
തിരശ്ശീലയ്ക്ക് പിന്നിലെത്തിയതും
പക്കമേളക്കാരുടെ പേരുകള്‍ക്കൊപ്പം
തബല ചന്ദ്രമോഹന്‍
എന്ന അനൗണ്‍സ്‌മെന്റ് കേട്ട്
സുനന്ദ ചന്ദ്രനു നേരേ ഒന്നു നോക്കി.
അവളുടെ കണ്ണുകള്‍ വിടര്‍ന്നുപിടഞ്ഞു.
സില്‍ക്ജുബ്ബയും മുണ്ടും കഴുത്തില്‍ വലിയ സ്വര്‍ണ്ണച്ചെയിനുമായി
ആരേയും കൂസാത്ത മുഖഭാവത്തില്‍
തബല ഒരുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് അയാള്‍.
ടീച്ചറുടെ മുഖം തെളിഞ്ഞിട്ടില്ല.
നൃത്തം ആരംഭിച്ചപ്പോള്‍
സുനന്ദയ്ക്ക് മനസ്സിലായി
തബലയുടെ നാദം ഹൃദയത്തിലേക്ക് വീഴുകയാണെന്ന്….
പിന്നീടവള്‍ നൃത്തത്തിലേക്ക് സ്വയം ഇറങ്ങി.
താളവട്ടങ്ങളുടെ ചടുലതയില്‍
ടീച്ചര്‍ സ്വയം മത്സരത്തിലേക്കുയര്‍ന്നു.
ലളിതമൂര്‍ത്തിക്കു മനസ്സിലായി
തന്റെ അരികില്‍ പരന്നൊഴുകുന്ന വിരലുകള്‍ തീര്‍ക്കുന്ന നാദപ്രകമ്പനങ്ങള്‍
നര്‍ത്തകിയെ ത്രസിപ്പിച്ചുയര്‍ത്തുമെന്ന്.
തില്ലാനയിലേക്ക് കടന്നപ്പോള്‍
അവര്‍ നോക്കി.
സുനന്ദ സ്റ്റേജാകെ നിറഞ്ഞു പറക്കുകയാണ്.
ധനുശ്രീയിലെ ഏറ്റവും ഗരിമയും
താളക്കാരനെ വിഷമിപ്പിക്കുന്ന ചൊല്ലുകള്‍ തിരഞ്ഞെടുത്ത താനും സുനന്ദയും വിയര്‍ക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.
തില്ലാനയിലെ ചൊല്‍ക്കെട്ടുകളിലേക്ക് കടന്നപ്പോള്‍
തബലയിലെ ചരല്‍പ്പെരുക്കങ്ങള്‍ക്കൊപ്പം തന്റെ ഉടല്‍ ത്രസിക്കുന്നത് അവള്‍ അറിഞ്ഞു.
ഢക്കയിലെ മാന്ത്രിക ഗമകങ്ങള്‍.
തന്നെ മേഘക്കെട്ടുകള്‍ക്ക് മുകളിലേക്ക്
ഉയര്‍ത്തി എറിയുന്നത് അവള്‍ അനുഭവിച്ചു.
കാലുറപ്പിക്കാനാവാത്തവിധം
ചുവടുകളില്‍ അവളൊരു മയിലായി മാറി.
പിന്നീട് നയനങ്ങളുടെ മോഹനഭാവങ്ങളും
ചടുലമുദ്രകളുമായി
നൃത്തഭാവങ്ങളുടെ ഒരു ഗിരിശൃംഗം തീര്‍ത്ത് പ്രകമ്പനം കൊള്ളിച്ച നിമിഷങ്ങളുടെ അവസാനം ചന്ദ്രമോഹന്റെ മാന്ത്രികവിരലുകള്‍
ഒരു മുത്തായിപ്പില്‍ പമ്പരംകറക്കിയ വായന. പൂര്‍ണ്ണതയില്‍ നിറുത്തുമ്പോള്‍
വന്നുവീണ നിശബ്ദതയില്‍ നിന്നും
വലിയൊരു കരഘോഷമുയര്‍ന്നുണര്‍ന്നു.
കൈകൂപ്പി സദസ്സിനെ വണങ്ങിയ സുനന്ദ അടുത്ത നിമിഷം തളര്‍ന്നുവീഴുമെന്നോര്‍ത്തു.
ടീച്ചറിനെ മുട്ടുകുത്തി വണങ്ങിയ സുനന്ദ സജലങ്ങളായ മിഴിയോടെ
ചന്ദ്രമോഹന് നേരേ കൈകള്‍ കൂപ്പി.
സുനന്ദ ചേച്ചിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു സുഖമായ ശേഷമാണ്
നൃത്ത ക്‌ളാസിനും പ്രോഗ്രാമിനും ഒക്കെ
പോകാന്‍ ആരംഭിച്ചത്.
ചേച്ചിക്ക് ഇപ്പോള്‍ കൈതാങ്ങാതെ നിവര്‍ന്നു നടക്കാം.
ചെറിയൊരു മുടന്തുണ്ട്. എങ്കിലും
മുട്ട് നിവര്‍ന്ന് നേരേ നടക്കാം എന്നത്
ആ കുടുംബത്തിന് വലിയ സന്തോഷമായി.
സാവിത്രി
ചിരിക്കുന്നമുഖത്തോടെ ജീവിക്കാന്‍
മറന്നുപോയിരുന്നു
ഇപ്പോള്‍ അവരുടെമുഖത്തും സന്തോഷം വന്നിരിക്കുന്നു.
രാവിലെ സുനന്ദ മുറ്റം തൂക്കുമ്പോഴാണ്
അപ്രതീക്ഷിതമായി
ചന്ദ്രമോഹന്‍ സാബുവുമായി
അങ്ങോട്ട് കയറിവന്നത്.
ഒരുദിവസത്തെ പരിചയത്തില്‍നിന്നും
ആശുപത്രിക്കാര്യങ്ങളിലെല്ലാം ഇടപെട്ട
ഒരു കുടുംബാംഗമാകാന്‍
ചന്ദ്രേട്ടന് എത്രവേഗമാണ് സാധിച്ചത്.
അവള്‍ അത്ഭുതം കൂറി.
കുശലം പറയലിനും
രോഗീസന്ദര്‍ശനത്തിനും ശേഷം
പോകാനിറങ്ങുമ്പോള്‍
ചന്ദ്രന്‍
പൊടുന്നനേ പറഞ്ഞു.
സാവിത്രിച്ചേച്ചീ,
നമ്മുടെ രോഗിയെ ഓപ്പറേഷനു കയറ്റിയപ്പോള്‍
ഞാന്‍ ഒരു വഴിപാട് നേര്‍ന്നിരുന്നു.
പെങ്കൊച്ച് നേരേ നടന്നാല്‍
പൂര്‍ണ്ണത്രയീശന്റെ മുമ്പില്‍ കൊണ്ടുവന്നോളാമെന്നും
നന്ദിയായിട്ട്
എന്റെ വായനയ്ക്ക്
സാബുച്ചേട്ടനേം ചേച്ചിയേയും
സുനന്ദയേയും ഒരുമിച്ച്
ഒരു നൃത്തം ചെയ്യിപ്പിക്കാമെന്നും.
ഇച്ചിരി അധികമായെന്ന് അറിയാം.
പക്ഷേ, ഡോക്ടര്‍
റിസല്‍ട്ട് ഫിഫ്ടി ഫിഫ്ടി എന്ന് പറഞ്ഞപ്പോള്‍
ഭഗവാന്റെ കാരുണ്യത്തിനായി
ഞാനങ്ങ് പറഞ്ഞുപോയി.
ഇനിയിപ്പോ ചെറിയൊരു കുറവല്ലേയുള്ളൂ??
നിങ്ങള്‍ക്കൊക്കെ സമ്മതമാണേല്‍
ഞാനവളെ കൊണ്ടുപൊയ്‌ക്കോളാം.
എനിക്കിതൊന്നും പറയാനും നടത്താനും
കാര്‍ന്നോന്മാരൊന്നുമില്ല.
രണ്ടു പെങ്ങന്മാരെ അയച്ചുവന്നപ്പോള്‍
വയസ്സും മുപ്പത്തിനാലായി.
അതൊന്നും കുഴപ്പമില്ലേല്‍
അവളെ എനിക്കു തന്നേയ്ക്കൂ.
സാവിത്രി അറിയാതെ അകത്തേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി.
വീടിന്റെ ചുവരുകളില്‍ ഒതുങ്ങിപ്പോയ മകളിലേക്ക്.
അവിടെ ചുവന്നുതുടുത്ത ഒരുമുഖം
ഭൂമിയിലെന്തോ പരതുമ്പോള്‍
അമ്മയുടെ കണ്ണില്‍നിന്നും
നീര്‍ത്തുള്ളികള്‍ കുതറിച്ചാടി.
സുനന്ദ കഥയറിയാതെ പകച്ചുനിന്നു.
കേരള സന്ദര്‍ശനം നടത്തിയ മുന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെ മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി എംപിയെ കടലില്‍ ചാടിച്ചത് അപകടം ക്ഷണിച്ചു വരുത്താനായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ.സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.
അപകടത്തിന് ഇടയാക്കുന്ന വിധത്തില്‍ രാഹുല്‍ ഗാന്ധിയെ ആഴകടലിലറക്കിയ, കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ ഗൂഡ ലക്ഷ്യം അന്വേഷിക്കണമെന്ന് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു. കിസാന്‍ സംഘര്‍ഷ് – കോ – ഓഡിനേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹത്തിന്റെ 66ാം ദിവസത്തെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.ജി.ശങ്കരനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന്‍ സമരം ഉല്‍ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു, കര്‍ഷക സംഘം നേതാക്കളായ എം.എം. അവറാച്ചന്‍, സെബി ജോസഫ് പെല്ലിശ്ശേരി, കെ.രവീന്ദ്രന്‍ ,എം.ശിവശങ്കരന്‍ , സണ്ണി ചെന്നിക്കര, എം.എസ്.പ്രദീപ് കുമാര്‍ , ടി.എസ്. സജീവന്‍, ഇ എം. വര്‍ഗിസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മില്‍ട്ടന്‍ ജെ. തലക്കോട്ടൂര്‍ , ജില്ലാ പ്രസിഡന്റ് ബാബു ആന്റെണി, ജോ. സെക്രട്ടറി ജോയ് പ്ലാശ്ശേരി, കിസാന്‍ സഭ ജില്ലാ വൈ.പ്രസിഡന്റ് ഒ.എസ്. വേലായുധന്‍, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ഏ.സി.വേലായുധാന്‍ എന്നിവര്‍ സംസാരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. കൊല്ലം വാടി കടപ്പുറത്ത് നിന്ന് തൊഴിലാളികള്‍ക്കൊപ്പം പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ട രാഹുല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്.
മല്‍സ്യത്തൊഴിലാളികളുടെ അധ്വാനം നേരിട്ടുമനസിലാക്കുക എന്നതായിരുന്നു യാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബിജെപി വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഒരു ചോദ്യ ചിഹ്നമാണ് സോഷ്യല്‍ മീഡിയയില്‍ എപി അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.
ഇതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഇനി ഏത് പാര്‍ട്ടിയിലേക്ക് ചാടാം എന്നാണോ നോക്കുന്നത്’ എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
കേരളത്തിലെ മൂന്ന് മുന്നണിയിലേക്കും ചാടിയെന്നും ഇനി ചാടാന്‍ മുന്നണികളില്ലെന്നും എപി അബ്ദുള്ളക്കുട്ടിയോട് ചിലര്‍ പറയുന്നുണ്ട്. ‘ഇനി എങ്ങോട്ട്? നല്ലവരായ മനുഷ്യസ്നേഹികളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടുന്നു’ എന്നും ഫേസ്ബുക്കില്‍ കമന്റ് വരുന്നുണ്ട്.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച എപി അബ്ദുള്ളക്കുട്ടി 1995 മുതല്‍ 1999 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായും 1998 മുതല്‍ 2000 വരെ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
സിപിഎമ്മില്‍ നിന്ന് എംപിയായ അദ്ദേഹത്തെ 2009 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടി 2009ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗമായി.
2011-ലും കണ്ണൂരില്‍ നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2016-ല്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും തോറ്റു.
തുടര്‍ന്ന് 2019 ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് എപി അബ്ദുള്ളക്കുട്ടി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി വ്യക്തമാക്കി. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി വ്യക്തമാക്കി.
നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന നീരവിന്റെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്’ ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ വച്ച് അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14,000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സിബിഐ യുകെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയിൽ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്‌കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകൾ എന്നിവയാണ് പ്രധാന കൃതികൾ. അസാഹിതീയം, കവിതയുടെ ഡിഎൻഎ, അലകടലും നെയ്യാമ്പലും എന്നീ നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛൻ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാർ പുരസ്‌കാരം – (2010), വള്ളത്തോൾ പുരസ്‌കാരം – (2010), ഓടക്കുഴൽ അവാർഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലിസ് ഇന്ന് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറും. മുഹമ്മദ് ഹനീഫ് എന്ന വ്യക്തിയാണ് സ്വർണക്കടത്തിനും യുവതിയെ തട്ടിക്കൊണ്ട് പോയതിനും പിന്നിലെന്നാണ് കണ്ടെത്തൽ. അതേ സമയം ഒന്നരക്കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു കടത്തിക്കൊണ്ട് വന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.
എൻഫോഴ്സ്മെൻറിനും, കസ്റ്റംസിനുമാണ് പൊലീസ് റിപ്പോർട്ട് കൈമാറുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേരളത്തിലും ഗൾഫിലും വലിയ ശൃoഖല തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ളവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോകുന്നതിനായി നിർദ്ദേശം നൽകിയത്. മുഹമ്മദ് ഹനീഫയുടെ സ്വർണക്കടത്ത് സംഘത്തിലെ 9 പേരാണ് ആലപ്പുഴയിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചട്ടുണ്ട്.
ബിന്ദുവിൻ്റെ ഭർത്താവ് ബിനോയിയുമായി ഹനീഫക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി മുഖാന്തരമാണ് ബിന്ദു ഹനീഫയുടെ സംഘത്തിൽ എത്തുന്നത്. പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു സ്വർണം കടത്തിയത്. വിമാന താവളത്തിൽ നിന്നും പുറത്തെത്തിയ ഇവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കണ്ണുവെട്ടിച്ച് മാന്നാറിൽ എത്തുകയായിരുന്നു. സാധാരണ വഴിയിൽ നിന്ന് മാറി പരമാവധി ദൂരം സഞ്ചരിച്ചാണ് ബിനോയിയും ബിന്ദുവും വീട്ടിലെത്തിയത്. ഇതോടൊപ്പം തന്നെ സ്വർണ്ണക്കടത്ത് സംഘവും മാന്നാറിൽ ബിന്ദുവിനെ തേടി എത്തി.
ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ 9 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടുവള്ളി സ്വദേശി രാജേഷിൻ്റെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. അതിനിടയിൽ ആരോഗ്യസ്ഥിതി മോശമെന്നറിയിച്ചതിനാൽ ബിന്ദുവിനെ ചോദ്യം ചെയ്യാതെ കസ്റ്റംസ് സംഘം മടങ്ങിയിരുന്നു. ആശുപത്രിയിൽ നിന്ന് വിട്ട ശേഷം ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകും.
22 ന് പുലർച്ചെ രണ്ടരയോടെയാണ് മാന്നാറിലെ വീട്ടിൽ നിന്നും ബിന്ദുവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരികെ വലിച്ചിഴച്ച് കൊണ്ടു പോയെന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ഭർത്താവ് ബിനോയി പൊലിസിന് മൊഴി നൽകി. പൊലീസ് പരിശോധന കർശനമായതോടെ ബിന്ദുവിനെ സംഘം പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നാട്ടിലെത്തിച്ച ബിന്ദുവിന് ചികിത്സ ആവശ്യമുള്ളതിനാൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാന്നാറിൽ ബിന്ദു എത്തിയ ഉടൻ തന്നെ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു പോലീസിന് മൊഴി നൽകി. ബിന്ദുവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടൻ്റാണ് എന്നാണ് ബിന്ദുവും കുടുംബവും പറയുന്നതെങ്കിലും അങ്ങനെയല്ല എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹനീഫയുടെ ജീവനക്കാരിയായിരുന്നു ബിന്ദുവും.
പൊലീസ് റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ബിന്ദുവിനെ കണ്ടിരുന്നു. ഇന്നു മുതൽ എൻഫോഴ്സ്മെൻ്റ് അടക്കം കൂടുതൽ കേന്ദ്ര ഏജൻസികൾ കേസന്വേഷണത്തിൽ പങ്കാളികളാകും.
യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിർത്തി വച്ചു കൊണ്ടുള്ള ഡോണൾഡ് ട്രംപ് സർക്കാരിന്റെ ഉത്തരവ് നീക്കി ജോ ബൈഡൻ ഭരണകൂടം. വിലക്ക് അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ബൈഡൻ പറഞ്ഞു.
ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്ന ഗ്രീൻ കാർഡ് പുനരാരംഭിക്കുകയും ചെയ്തു. ഈ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകും.
കോവിഡ് മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പാക്കുന്നതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ വിലക്ക് സാരമായി ബാധിച്ചിരുന്നു.
തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.
വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
നടി പ്രിയങ്ക ചോപ്രയുടെ ‘അണ്‍ഫിനിഷ്ഡ്’ എന്ന പുസ്തകം കുറച്ചു നാളുകള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളെ കുറിച്ചാണ് പ്രിയങ്ക പുസ്തകത്തിലൂടെ പങ്കുവെച്ചത്. യുഎസില്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെ കുറിച്ച് പുസ്തകത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
‘ഇന്‍ മൈ സിറ്റി’ ആണ് പ്രിയങ്കയുടെ ആദ്യ സംഗീത ആല്‍ബം. ഇത് റിലീസ് ചെയ്തതിന് പിന്നാലെയാണ് താരം വംശീയാധിക്ഷേപത്തിന് ഇരയായത്. വലിയൊരു വേദിയില്‍ ആദ്യത്തെ ഗാനം പുറത്തിറക്കാനായതിന്റെ ആവേശം വംശീയ വിദ്വേഷ മെയിലുകളുടെയും ട്വീറ്റുകളുടെയും കൊടുങ്കാറ്റിനാല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് പ്രിയങ്ക പറയുന്നത്.
”ഇരുണ്ട നിറമുള്ള തീവ്രവാദി എന്തിനാണ് അമേരിക്കയെ പ്രോത്സാഹിപ്പിക്കുന്നത്, മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ച് പോകൂ, ബുര്‍ഖ ധരിക്കൂ, തിരിച്ച് നിങ്ങളുടെ രാജ്യത്തേക്ക് മടങ്ങൂ കൂട്ട ബലാത്സംഗത്തിനിരയാകൂ..” എന്നിങ്ങനെയായിരുന്നു സന്ദേശങ്ങള്‍. ഇന്നും തനിക്കിത് എഴുതാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് താമസം മാറിയപ്പോള്‍ മുതല്‍ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതിനെ കുറിച്ച് നേരത്തെയും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. വ്യക്തിജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും കഥകളുമാണ് പ്രിയങ്കയുടെ അണ്‍ഫിനിഷ്ഡ് പുസ്തകത്തില്‍ പറയുന്നത്.