മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ആര്‍തര്‍ സെന്‍ട്രല്‍ ജയിലിലെ 77 ജയില്‍പുള്ളികള്‍ക്കും 26 പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇപ്പോള്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇത് ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്.
45 കാരനായ വിചാരണ തവുകാരനും രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍ പരിശോധന നടത്തിയത്. എല്ലാ തടവുപുള്ളികളെയും സുരക്ഷാ ജീവനക്കാരെയും സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഇതിലാണ് 77 ജയില്‍പുള്ളികള്‍ക്കും 26 പോലീസ് ഉദ്യോഗസ്ഥര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇത്രയധികം പേര്‍ക്ക് രോഗം ബാധിച്ചെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആണ് ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ ജയിലിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയെന്നും അദ്ദേഹം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെയെല്ലാം ജിടി ആശുപത്രിയിലേക്കും സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലേക്കും വെള്ളിയാഴ്ച രാവിലെ മാറ്റുകയും ചെയ്യും.
കൊവിഡ് ബാധിച്ച് ആഗ്രയില്‍ മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പത്രപ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ഠയാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. എസ്എന്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.
ബുധനാഴ്ച മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. രണ്ട് പേര്‍ കൂടി ആഗ്രയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണപ്പെട്ടിട്ടുണ്ട്.
ഇതോടെ ആഗ്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 20 ആയി ഉയരുകയും ചെയ്തു. 678 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 52000 പിന്നിട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
സഭയ്ക്കുനേരെ ആരോപണമുന്നയിച്ച് വീണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞദിവസം തിരുവല്ല ബസേലിയന്‍ സിസ്റ്റേഴ്സ് കോണ്‍വെന്റിലെ ദിവ്യ കിണറ്റില്‍ വീണ് മരിച്ച സംഭവത്തിനെതിരെയാണ് ലൂസിയുടെ ആരോപണം. സംഭവത്തില്‍ മഠത്തിനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് സിസ്റ്റര്‍ എത്തിയത്. ദിവ്യ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ലൂസി കളപ്പുരയ്ക്കല്‍ പറയുന്നു.
ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പറയുന്നത്. വളരെ വേദനയോടെ ആണ് ഈ വരികള്‍ എഴുതുന്നതെന്ന് ലൂസി പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സന്ന്യാസിനി വിദ്യാര്‍ത്ഥിനിയായി കന്യാമഠത്തിനുള്ളില്‍ കഴിഞ്ഞുവന്ന ദിവ്യ പി ജോണി എന്ന പെണ്‍കുട്ടിയുടെ ജീവിതം അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു തീര്‍ന്ന വാര്‍ത്തയാണ് ഇന്ന്(7/5/2020) കേള്‍ക്കേണ്ടി വന്നത്. വെറും 21 വയസു മാത്രമാണ് മരിക്കുമ്പോള്‍ ആ പാവം പെണ്‍കുരുന്നിന്റെ പ്രായം.
ജീവിതം മുഴുവന്‍ ബാക്കി കിടക്കുന്നു. എന്താണാ പാവത്തിന് സംഭവിച്ചത്? അവളുടെ മരണത്തിന് ഉത്തരവാദി ആരാണ്? ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ? ദിവ്യയുടെ മാതാപിതാക്കന്മാര്‍ ജീവിതകാലം മുഴുവന്‍ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകള്‍ അടച്ചു അന്വേഷിക്കും എന്ന് കരുതാമോ?
പ്രതീക്ഷ വളരെ കുറവാണെനിക്ക്. കന്യാസ്ത്രീ മരണങ്ങളൊന്നും വാര്‍ത്തയല്ലാതെയായി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബധിര കര്‍ണ്ണങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പതിച്ചുകൊണ്ടേയിരിക്കുകയല്ലേ. കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങുന്ന ഹൃദയവും കന്യാമഠങ്ങളിലെ ഏതൊരു അന്തേവാസിക്കും അന്യമായിരിക്കില്ല. അടിമത്തവും വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഭയപ്പാടുകളും കടിച്ചമര്‍ത്തുന്ന വേദനകളുമൊക്കെത്തന്നെയാണ് ഓരോ കന്യാസ്ത്രീയുടേയും ജീവിത കഥ. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിലേറെയായി ഒരു സന്ന്യാസിനിയായി ജീവിക്കുന്നതിനിടയില്‍ എനിക്ക് നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായ സംഭവങ്ങളുടെ എണ്ണം പോലും എത്രയധികമാണ്. ജീവനറ്റ നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീകളുടെ ലിസ്റ്റ് പോലും എത്ര വലുതാണ് എന്നു കാണുമ്പോള്‍ ഹൃദയത്തിലെവിടെയോ ഒരു വെള്ളിടി വീഴും.
1987: മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിന്‍ഡ
1990: കൊല്ലം തില്ലേരിയില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ മഗ്‌ദേല
1992: പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയ
1993: കൊട്ടിയത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേഴ്സി
1994: പുല്‍പള്ളി മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ആനീസ്
1998: പാലാ കോണ്‍വെന്റില്‍ വച്ച് കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി
1998: കോഴിക്കോട് കല്ലുരുട്ടി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജ്യോതിസ്
2000: പാലാ സ്‌നേഹഗിരി മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ പോള്‍സി
2006: റാന്നിയിലെ മഠത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്
2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിസ
2008: കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അനുപ മരിയ
2011: തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സി
2015 സപ്തംബര്‍: പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല
2015 ഡിസംബര്‍: വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിസ മരിയ
2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സൂസന്‍ മാത്യു.
ഇപ്പോഴിതാ ഈ നിരയിലേക്ക് തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും കൂടി…
ഈ കേസുകളില്‍ തെളിയിക്കപ്പെട്ടവ എത്രയെണ്ണമുണ്ട്? എത്രയെണ്ണത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? തെളിവുകള്‍ അപ്രത്യക്ഷമാകുന്നതും, സാക്ഷികള്‍ കൂറ് മാറുന്നതും, കൊല്ലപ്പെട്ട പാവം സ്ത്രീയുടെ മേല്‍ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്നതും, അതും പോരെങ്കില്‍ മനോരോഗാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകള്‍ ഹാജരാക്കപ്പെടുന്നതുമൊക്കെയുള്ള നാടകങ്ങള്‍ എത്ര തവണ കണ്ടു കഴിഞ്ഞതാണ് നമ്മളൊക്കെ.
ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്‍ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാന്‍? ഈ കന്യാസ്ത്രീ വസ്ത്രങ്ങള്‍ക്കുള്ളിലുള്ളതും നിങ്ങളെയൊക്കെപ്പോലെ തന്നെയുള്ള സാധാരണ മനുഷ്യര്‍ തന്നെയാണ്. കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരു കൂട്ടം പാവം സ്ത്രീകള്‍. പുലര്‍ച്ച മുതല്‍ പാതിരാ വരെ അടിമകളെപ്പോലെ പണിചെയ്യിച്ചാലും, അധിക്ഷേപിച്ചും അടിച്ചമര്‍ത്തിയും മനസു തകര്‍ത്താലും, പാതിരാത്രിയില്‍ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിട്ടാലും, ഒടുവില്‍ പച്ചജീവനോടെ കിണറ്റില്‍ മുക്കിക്കൊന്നാലുമൊന്നും ആരും ചോദിക്കാനില്ല ഞങ്ങള്‍ക്ക്. എന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറയാന്‍ തയ്യാറായാല്‍ അവരെ ജീവനോടെ കത്തിക്കാന്‍ പോലും മടിക്കില്ല ഈ കൂട്ടം എന്നെനിക്കറിയാം.
പക്ഷേ ഇനിയുമിത് കണ്ടുനില്‍ക്കാന്‍ കഴിയില്ല. ലോകത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറായിത്തന്നെയാണ് നിത്യവ്രതമെടുത്ത് ഒരു സന്ന്യാസിനിയായത്. സത്യങ്ങള്‍ വിളിച്ചു പറയുന്നു എന്ന ഒറ്റകാരണം കൊണ്ട് ഈ ജീവന്‍ കൂടിയങ്ങ് പോയാല്‍ അതാണ് എന്റെ നിയോഗം എന്ന് കരുതും ഞാന്‍. പക്ഷേ ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാന്‍ സാധ്യമല്ല.
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ താരമാണ് അനന്യ. നാടൻ വേഷങ്ങളിൽ ഒരുപാട് അഭിനന്ദനങ്ങൾ തേടി വന്ന താരം കൂടിയാണ് അനന്യ, വിവാഹ ജീവിതം തുടങ്ങിയ ശേഷം സിനിമയിൽ അഭിനയം നിർത്തി എങ്കിലും തമിഴിലും മലയാളത്തിലുമൊക്കെ ചെയ്ത വേഷങ്ങൾ ഇന്നും ശ്രദ്ധയമാണ്.
ഇപ്പോൾ മലയാളികളുടെ മസ്സിൽ അളിയൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഉണ്ണി മുകുന്ദനോട് അനന്യ ചോദിച്ച ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ണിയുടെ ആദ്യ സിനിമയും തന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു തമിഴിലെ നന്ദനം. നവ്യ നായരുടെ റോൾ ചെയ്ത താൻ ഉണ്ണി മുകുന്ദനെ കെട്ടിപിടിക്കുന്ന ഒരു സീൻ അതിൽ ഉണ്ടായിരുന്നു.
പക്ഷേ ആ സീൻ തുടങ്ങുന്നതിന് മുൻപ് ഉണ്ണി ഭയകര ടെൻഷനിലായിരുന്നു. അച്ഛൻ കൂടെ സൈറ്റിൽ ഉണ്ടായത് കൊണ്ടാകാം ആ ടെൻഷൻ എന്നാണ് താൻ കരുതിയതെന്നും എന്നാൽ എത്ര പറഞ്ഞിട്ടും കെട്ടിപിടിക്കുന്ന സീൻ ഉണ്ണി ചെയ്യാൻ വിസമ്മതിച്ചു. ഒടുവിൽ കെട്ടിപിടിക്കുന്ന രംഗം ചെയ്യാന് സമ്മതിച്ച ഉണ്ണിയെ കെട്ടിപിടിച്ചുവെന്നും എന്നാൽ നീളമില്ലാത്തതിനാൽ ചെവി ഉണ്ണിയുടെ നെഞ്ചിലായിരുന്നു. അപ്പോൾ ടെൻഷൻ കൊണ്ട് നെഞ്ച് പട പടയെന്ന് ഇടിക്കുന്നത് കേട്ടപ്പോൾ ചിരി വന്നെന്നും അനന്യ പറയുന്നു.
ഇപ്പോൾ സിനിമയിൽ നായികമാരുടെ ഒപ്പം കെട്ടിപിടിക്കുന്നതൊക്കെ കാണാം ഇപ്പോളും അന്നത്തെ പോലെ നെഞ്ച് ഇടിപ്പ് ഉണ്ടോ എന്നായിരുന്നു അനന്യയുടെ ചോദ്യം. ഇപ്പോൾ ആ ടെൻഷൻ ഒന്നുമില്ലെന്നും ആ പേടിയൊക്കെ പണ്ടേ മാറിയെന്നുമായിരുന്നു അനന്യയുടെ ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി.
കാമുകന്റെ കൈകളാൽ അതി ക്രൂരമായി കൊല്ലപ്പെട്ട സുചിത്രയുടെ പ്രേതമോ ? അവിഹിത ഗർഭം പുറം ലോകം അറിയാതിരിക്കാൻ പ്രശാന്ത് തിരഞ്ഞെടുത്ത വഴിയായിരുന്നു ആ ക്രൂര കൊലപാതകത്തിൽ കലാശിച്ചത്. എന്നാലിപ്പോൾ പുറത്ത് വരുന്നത് നാട്ടുകാരെ ഞെട്ടിക്കുന്ന വാർത്തകളാണ്. അതിക്രൂരമായി സുചിത്രയെ കൊന്നു കുഴിച്ച് മൂടിയ സ്ഥലമാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.
രാത്രി കാലങ്ങളിൽ അട്ടഹാസങ്ങളും പൊട്ടിച്ചിരികളും അസാധാരണമായ ശബ്ദങ്ങളും കേൾക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പിന്നിൽ പലരും പല കാരണങ്ങളാണ് പറയുന്നത്. അതി ക്രൂരമായ കൊലപാതകം നടന്നതുകൊണ്ട് ആളുകളുടെ ഉള്ളിലുള്ള ഭയമാകാം അങ്ങനെ തോന്നിപ്പിക്കുന്നതെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ ജനിച്ച് വീഴുന്നതിന് മുൻപ് തന്നെ സുചിത്രയ്‌ക്കൊപ്പം ഇല്ലാതായത് ആ കുരുന്നുകൂടിയാണ് അതുകൊണ്ട് തന്നെ അത് സുചിത്രയുടെ പ്രേതമാണെന്നും മറ്റൊരു കൂട്ടർ വാദിക്കുകയാണ്. എന്തായാലും ഇങ്ങനെയൊരു സംഭവത്തോടെ ആശങ്കയോടെയാണ് നാട്ടുകാർ.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ കഴിഞ്ഞ ദിവസം കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘം പാലക്കാട് മണലിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. സുചിത്രയുടെ ആഭരണങ്ങളും ശ്രീറാം കോളനിയിലെ അംഗൻവാടിക്ക് പിന്നിലെ പൊന്തക്കാട്ടിൽനിന്ന് കുഴിയെടുക്കാൻ ഉപയോഗിച്ച മൺവെട്ടിയും കണ്ടെത്തി. മൃതേദഹം കത്തിക്കാൻ പെട്രോൾ വാങ്ങിയെന്ന് കരുതുന്ന കന്നാസ് രാമാനാഥപുരം തോട്ടുപാലത്തിന് സമീപത്തും കണ്ടെത്തി.
വീടിനു മുൻവശത്തെ മതിലിെൻറ വിടവിൽ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു ആഭരണങ്ങൾ. സുചിത്രയുടെ കാലുകൾ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തിക്കായി മെറ്റൽ ഡിറ്റക്ടർ അടക്കമുള്ളവ ഉപയോഗിച്ച് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തെളിവെടുപ്പിനുശേഷം വൈകീട്ടോടെ പ്രശാന്തുമായി അന്വേഷണസംഘം കൊല്ലത്തേക്ക് തിരിച്ചു.
ഏപ്രിൽ 29നാണ് കൊല്ലം, മുഖത്തല സ്വദേശിനി സുചിത്രപിള്ളയുടെ മൃതദേഹം മണലി ശ്രീറാം നഗറിലെ വീടിന് സമീപത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയത്. മൃതദേഹം വെട്ടാൻ ഉപയോഗിച്ചെന്ന് കരുതുന്ന കത്തി കണ്ടെത്താനും കൂടുതൽ തെളിവെടുപ്പിനായും പ്രതിയുമായി അന്വേഷണസംഘം വരുംദിവസങ്ങളിൽ വീണ്ടും പാലക്കാട്ടെത്തുമെന്നാണ് സൂചന.
സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ച പ്രധാന കാരണം. ഭാര്യയുടെ കുടുംബസുഹൃത്തായ സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയാണ് അടുപ്പം സ്ഥാപിച്ചത്. സുചിത്ര രണ്ടുതവണ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ പ്രശാന്ത് പാലക്കാട്ടെ വാടക വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു. ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നത്.
ആദ്യ ദിവസം സുചിത്രയോട് സ്നേഹത്തോടെ പെരുമാറിയ പ്രതി മഹാരാഷ്ട്രയിലെ സുചിത്രയുടെ പരിചയക്കാരെ വിളിച്ച് അങ്ങോട്ട് വരുകയാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അത് കൃത്യമായി പ്രതി പോലീസിനോട് പറയുന്നുമുണ്ട് അതായത് സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി.
എന്തായാലും ഇത്തരത്തില്‍ സുചിത്ര മഹാരാഷ്ട്രയിലേക്ക് ഫോണ്‍ ചെയ്തശേഷമാണ് വിഷം നല്‍കി കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഫോണ്‍ രേഖകളില്‍ മഹാരാഷ്ട്ര നമ്പര്‍ വന്നാല്‍ അന്വേഷണം അങ്ങോട്ടു നീങ്ങുമെന്ന് പ്രതി കണക്കുകൂട്ടി. അന്വേഷണം ഉണ്ടായാല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ സുചിത്രയുടെ ഫോണ്‍ ഏതോ വണ്ടിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഫോണിനായുള്ള അന്വേഷണം തുടരുന്നു.
ഫോണ്‍ ലഭിച്ചാല്‍ മാത്രമേ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ശേഖരിക്കാന്‍ കഴിയൂ. രണ്ടേ മുക്കാല്‍ ലക്ഷംരൂപ സുചിത്ര പ്രശാന്തിന് കൈമാറിയതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്ന് വീടിനടുത്തുള്ള പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങി കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കാലുകള്‍ അറുത്ത് മാറ്റി സമീപത്തെ ചതുപ്പു നിലത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വീട്ടിനുള്ളില്‍ ചുവരുകള്‍ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാന്‍ പെയിന്റ് അടിച്ചു. സുചിത്ര മാര്‍ച്ച് 17നു നാട്ടില്‍ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നല്‍കിയ പരാതിയില്‍ കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇതു കള്ളമാണെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴിയില്‍ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് എംബസിയില്‍ നിന്ന് അറിയിപ്പിനായി കാത്തിരിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പുസംഘം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മൊബൈൽ ഫോണിൽ ഒ.ടി.പി വരുമെന്നും അത് പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എംബസിയിൽ നിന്നാണെന്ന വ്യാജേന ഫോണ്‍ വിളിക്കുന്നത്. എങ്ങനെയും നാട്ടിലെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം അപഹരിക്കാന്‍ ഇറങ്ങിയ സംഘത്തെ കുറിച്ച് നിരവധി പ്രവാസികള്‍ പരാതിപ്പെടുന്നു.
തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി. ‘നാട്ടിലേക്കുള്ള യാത്രയുടെ പേരില്‍ ചില തട്ടിപ്പുകാർ ഇന്ത്യക്കാരെ ഫോണില്‍ വിളിക്കുന്നതായും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും(OTP) ശേഖരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, പ്രവാസികളുടെ അക്കൌണ്ട് വിവരങ്ങള്‍ കോണ്‍സുലേറ്റ് ശേഖരിക്കുന്നില്ലെന്നും ടിക്കറ്റിനുള്ള പണം വിമാന കമ്പനികളില്‍ നേരിട്ടാണ് അടയ്ക്കേണ്ടതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് ഇതാദ്യമല്ല. ഇന്ത്യയിൽ നിന്നുള്ള രക്ഷാവിമാനങ്ങൾക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിൾ ഫോമുകള്‍ എന്ന പേരില്‍ ലിങ്കുകള്‍ വാട്‌സ്‌ആപ്പിലൂടെ പ്രചരിച്ചിരുന്നു. ‘ഇന്ത്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങള്‍’ എന്ന തലക്കെട്ടിലാണ് സന്ദേശം പ്രചരിച്ചത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാനാണ് വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നത്.
എന്നാല്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരാനായി എംബസി വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
This email received today for my senior is it true & this email official or not ? Kindly reply.@MukundanVaradh1 pic.twitter.com/qTlnjQ9wUW
— Engr.Sathishkumar (@sathishvelraj) May 5, 2020
Claim:A whatsapp message is circulating with links to Google Forms titled ‘RESCUE FLIGHTS FROM INDIA’, for stranded Indians.#PIBFactCheck: Indian Govt has not issued any such forms. It’s advised not to click on these links & to register only through the official Embassy website pic.twitter.com/ZEjtxhzqMq
— PIB Fact Check (@PIBFactCheck) May 5, 2020
അമേരിക്കയെ കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തില്‍ അംഗമായ യുഎസ് നേവി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.
പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്‍. ട്രംപിന്‍റെ ഭക്ഷണകാര്യങ്ങളുടെ ചുമതലയ്ക്ക് പുറമെ അദേഹത്തിന്‍റെ യാത്രകളില്‍ നാട്ടിലും വിദേശത്തും പരിചാരക സംഘം അനുഗമിക്കാറുണ്ട്. പരിചാരകര്‍ക്ക് ഉള്‍പ്പടെ സാമൂഹിക അകലം വൈറ്റ് ഹൗസ് കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസില്‍ ചുരുക്കം പേര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കൊവിഡ് അമേരിക്കയില്‍ നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. രോഗം ബാധിച്ച് മരിച്ചവര്‍ 75,558 ആയി. ഇന്ന് 759 പേര്‍ മരിച്ചതായാണ് ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 1,271,059 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇന്ന് 7,967 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാളിതുവരെ 213,562 പേരാണ് രോഗമുക്തി നേടിയത് എന്നും വേള്‍ഡോ മീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്താകമാനം 3,870,958 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 267,771 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 1,326,893 പേര്‍ രോഗമുക്തി നേടി.
മദ്യപിച്ചു ലക്ക് കെട്ട യുവാവ് വിഷപ്പാമ്പിനെ കടിച്ചുമുറിച്ചു കൊന്നു. നിര്‍മ്മാണ തൊഴിലാളിയായ കുമാര്‍ എന്ന യുവാവാണ് മദ്യ ലഹരിയില്‍ പാമ്പിനെ കടിച്ചു മുറിച്ചു കൊന്നത്. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലെ മുള്‍ബാഗലിലാണ് സംഭവം. യുവാവ് മദ്യപിച്ചു തിരികേ വരുന്ന വഴിയിലായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് – മദ്യപിച്ചു തിരികേ വരികയായിരുന്ന ഇയാളുടെ ടൂവീലറിന് പാമ്പ് വട്ടം ചാടി. തുടര്‍ന്നുള്ള ദേഷ്യത്തില്‍ ഇയാള്‍ പാമ്പിനു മുകളിലൂടെ തന്റെ ടൂ വീലര്‍ കയറ്റി ഇറക്കി. വേദന കൊണ്ടു പുളഞ്ഞ പാമ്പ് സ്വയരക്ഷക്കായി ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറി യുവാവിന്റെ കഴുത്തില്‍ ചുറ്റി. കഴുത്തില്‍ ചുറ്റിയ പാമ്പിനെയും കൊണ്ട് കുറച്ചു ദൂരം യാത്ര ചെയ്ത ഇയാള്‍ അല്‍പ സമയം കഴിഞ്ഞ് വണ്ടി നിര്‍ത്തി പാമ്പിനെ കടിച്ചു കൊല്ലുകയായിരുന്നു.
”എന്റെ വഴി തടയാന്‍ നിനക്കെങ്ങിനെ ധൈര്യം വന്നു” എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇയാള്‍ പാമ്പിനെ കടിച്ചു കൊന്നത് എന്നാണ് ദൃക്ഷാഷികള്‍ പറയുന്നത്. ചെറിയ കഷണങ്ങളാക്കിയാണ് യുവാവ് പാമ്പിനെ കടിച്ചുമുറിച്ച് കൊന്നത്. ഇയാള്‍ പാമ്പിനെ കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
രാവിലെയും, പാമ്പ് ബൈക്കിന്റെ അടിയില്‍ പെട്ടിരുന്നു. അതുകൊണ്ടുള്ള ദേഷ്യം കൊണ്ടാണ് പാമ്പിനെ കൊന്നതെന്ന് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാമ്പ് വിഷമുള്ളതാണോ എന്ന് അറിയില്ല. എന്നാല്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഇതുവരെ ഡോക്ടറെ കാണാന്‍ പോയില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മദ്യ വില്‍പ്പന ശാലകളില്‍ ഇന്നലെ മുതലാണ് മദ്യ വില്‍പ്പന ആരംഭിച്ചത്.
A #drunk man kills a snake by biting it in full public view.The incident took place in Mulbagal Taluk of #kolar District… pic.twitter.com/mY9JfVgKrp
— yasir mushtaq (@path2shah) May 5, 2020
വിമാനത്തിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ ആറു ഗ്രൂപ്പുകളായി തിരിച്ചു. 30 പേർ വീതമുള്ള ഓരോ ഗ്രൂപ്പും ഇമിഗ്രേഷൻ ക്ലിയറൻസും ആരോഗ്യപരിശോധനയും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. വിമാനത്തിൽ 49 ഗർഭിണികൾ ഉണ്ടായിരുന്നു. ഇവരെയും ഹൃദ് രോഗമുള്ളവരെയും 10 വയസിൽ താഴെയുമുള്ള കുട്ടികൾ ഉള്ളവരെയും വീടുകളിൽ ക്വാറന്റിനിൽ വിട്ടു.
പരിശോധനയിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരെ പ്രത്യേക കവാടത്തിലൂടെ പുറത്തിറക്കി ആംബുലനസിൽ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 7 ആംബുലൻസുകളാണ് വിമാനതാവളത്തിൽ നിന്ന് യാത്ര തിരിച്ചത്. മറ്റ് യാത്രക്കാരെ അവരവരുടെ ജില്ലകളിലെ ക്വാറൻന്റിൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ടാക്സികളിലും കെഎസ്ആർടിസി ബസുകളിലുമാണ് ഇവർ യാത്ര തിരിച്ചത്. ആദ്യം വിമാനതാവളത്തിൽ നിന്ന് പുറത്തിറങ്ങിയത് ടാക്സികളായിരുന്നു.
പിന്നാലെ കെഎസ്ആർടിസി ബസുകളും യാത്ര തിരിച്ചു. എറണാകുളം ജില്ലക്കാരെയും ഒരു കാസർകോട് കാരനെയും ക്വാറന്റിൻ സൗകര്യം ഒരുക്കിയ കളമശേരി എസ് സി എം എസ് കോളജ് ഹോസ്റ്റലിലേക്ക് മാറ്റി. ഇന്ന് ബഹറിനിൽ നിന്നുള്ള പ്രവാസികൾ കൊച്ചിയിൽ എത്തും. വരും ദിവസങ്ങളിലും വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ കൊച്ചിയിൽ വന്നിറങ്ങും
കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘം ക്വാറന്റീനില്‍ പ്രവേശിച്ചു. 5 കൈക്കുഞ്ഞുങ്ങളടക്കം 182 പേരാണ് ആദ്യവിമാനത്തില്‍ എത്തിയത്. 3 പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റിയാദില്‍ നിന്നുളള വിമാനം ഇന്നു രാത്രി എട്ടരക്ക് കരിപ്പൂരിലെത്തും. പുലര്‍ച്ചെ രണ്ടരയോടാണ് നാട്ടിലെത്തിയവരുടെ ക്വാറന്റീന്‍ നടപടികള്‍ പൂര്‍ത്തിയായത്
അല്‍പം ആശങ്കയോടെയാണെങ്കിലും സ്വന്തം നാടണഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. കൃത്യസമയം പാലിച്ച് രാത്രി 10.32ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ IX 344വിമാനം കരിപ്പൂരിന്റെ റണ്‍വേയില്‍ സ്പര്‍ശിച്ചു. പരിശോധനയുടെ സൗകര്യാര്‍ഥം 15 പേരെ വീതമാണ് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.
വീട്ടിലും കോവിഡ് കെയര്‍ സെന്ററിലും ക്വാറിന്റീനില്‍ പോവുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശോധനക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു. ചുമയും ജലദോഷവുമുളള ഒരാളേയും പൊളളലേറ്റ മറ്റൊരാളേയും മഞ്ചേരി മെഡിക്കല്‍ കോളജിലും വൃക്കരോഗം ബാധിച്ചാളെ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യാത്രക്കാരില്‍ 19 പേര്‍ ഗര്‍ഭിണികളും 51 പേര്‍ അടിയന്തിര ചികില്‍സ ആവശ്യമുളളവരും 7 പേര്‍ 10 വയസില്‍ താഴെ പ്രായമുളളവരുമാണ്. വീട്ടിലും സ്വകാര്യ ഹോട്ടലുകളിലും ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യം ലഭിച്ചവര്‍ക്ക് ടാക്സി സൗകര്യവും ലഭ്യമാക്കിയിരുന്നു. മലപ്പുറം ജില്ലക്കാരായ 53 പേര്‍ക്ക് കാളികാവ് അല്‍സഫ ആശുപത്രിയിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയത്. ഒാരോ ജില്ലയിലേയും സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് പോവുന്നതിനായി സുരക്ഷ അകലം പാലിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളാണ് സജ്ജമാക്കിയിരുന്നത്.
മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 17 മരണം. ഔറംഗാബാദ് – നാന്ദേഡ് പാതയിൽ കർമാഡിലാണ് ഇന്നു പുലർച്ചെ 5.15 ന് ദുരന്തമുണ്ടായത്. മരിച്ചവരിൽ കുട്ടികളുമുണ്ടെന്നാണ് പ്രാഥമിക വിവരം. റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നു. ജൽന – ഔറംഗാബാദ് ട്രെയിനാണ് അപകടമുണ്ടാക്കിയത്.
ലോക്ഡൗണിനെ തുടർന്ന് മധ്യപ്രദേശിലേക്കു മടങ്ങുകയായിരുന്നു തൊഴിലാളികൾ. റെയിൽപാളം വഴി നടന്നുപോവുകയായിരുന്ന ഇവർ പാളത്തിൽത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. റെയിൽവേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങൾ പലപ്പോഴും റെയിൽപാളങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്.