ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ കൈക്കൊള്ളും.
ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപ്പും മുളക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ സ്‌നേഹം കവര്‍ന്ന താരമാണ് ലെച്ചു എന്ന ജൂഹി റുസ്തഗി. യഥാര്‍ത്ഥ പേര് ജൂഹിയെന്നാണെങ്കിലും ആരാധകര്‍ ലച്ചുവെന്നാണ് താരത്തെപൊതുവേ വിളിക്കാറുള്ളത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് മലയാളി മനസ്സുകളില്‍ ഉപ്പും മുളകും ഇടം പിടിച്ചത്. ടെലിവിഷനില്‍ മാത്രമല്ല യൂടൂബിലും ഉപ്പും മുളകിന് കാഴ്ചക്കാര്‍ ഏറെയാണ്. തന്റെ ഇന്‍സ്റ്റ ഗ്രാം അക്കൌണ്ടിലൂടെ ജൂഹി ഷെയര്‍ ചെയ്യുന്ന വിശേഷങ്ങള്‍ മിനുട്ടുകള്‍ക്ക് അകമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
പരമ്പരയില്‍ നിന്ന് താരം പിന്മാറിയെങ്കിലും ഇപ്പോഴും താരത്തിന് ആരാധകര്‍ നിരവധി ആണ്. പിന്നീട് ഡോ. റോവിനുമായുള്ള പ്രണയമായിരുന്നു ലച്ചുവിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ചര്‍ച്ച.ഇപ്പോള്‍ ഈ പ്രണയിത്തില്‍ സംഭവിച്ച മാറ്റമാണ് ആരാധകരില്‍ സംശയമുണ്ടാക്കുന്നത്. എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഇരുവരും ഇപ്പോള്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല പരസ്പരം ഫോളോ പോലും ചെയ്യുന്നില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മില്‍ പിരിഞ്ഞോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.
സോഷ്യല്‍ മീഡിയയില്‍ പരസ്പരം ലൈക്കുകള്‍ വാരി വിതറുകയും,പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്ത റോവിനും ജൂഹിയ്ക്കും ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല നിങ്ങള്‍ തമ്മില്‍ ബ്രെയ്ക്കപ് ആയോ, എന്ത് കൊണ്ടാണ് ഇപ്പോള്‍, പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കാത്തത് എന്നും, ആകെ ശോകമയം ആണല്ലോ എന്നുമുള്ള സംശയങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നതും.
മുന്‍പ് പരസ്പരം ലൈക്കടിച്ച പല പോസ്റ്റുകളിലും ഇപ്പോള്‍ അവരുടെ ലൈക്കുകള്‍ കാണാത്തതും ആരാധകരില്‍ സംശയം ഉണ്ടാക്കുകയാണ്. മാത്രമല്ല പരസ്പരം ഇരുവരും ഫോളോവേഴ്സ് അല്ല എന്ന് പ്രൊഫൈലുകളില്‍ നിന്നും വ്യക്തവുമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടി കാണിക്കുന്നുണ്ട്.ഇരുവരുടെയും പ്രൊഫൈലുകള്‍ നോക്കികൊണ്ടാണ് ആരാധകര്‍ സംശയം പങ്ക് വയ്ക്കുന്നത്. എന്നാല്‍ അധികം വൈകാതെ ഇരുവരും ഒരുമിച്ചൊരു ചിത്രം ഇടുമെന്നും ഇരുവരും തമ്മില്‍ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമെന്നുമുള്ള പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോള്‍ ലച്ചു ആരാധകര്‍.
ഉപ്പും മുളകിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ ലച്ചുവിനെ ജൂഹി റുസ്തഗി ആണ് വളരെ മനോഹരമായി അവതരിപ്പിച്ചത്. എന്നാല്‍ പെട്ടെന്നാണ് താരം പരമ്ബരയില്‍ നിന്നും പിന്മാറിയത്. പഠനതിരക്കുകള്‍ക്കും യാത്രകള്‍ക്കും വേണ്ടിയാണ് താന്‍ പിന്മാറുന്നതെന്നായിരുന്നു ജൂഹി നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വാര്‍ത്ത ഉപ്പും മുളകും ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. എങ്കിലും താരത്തിനോടുള്ള ഇഷ്ടത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ നിന്ന് പിന്മാറിയെങ്കിലും ഡോ. റോവിനുമായുള്ള പ്രണയ ഗോസിപ്പുകളില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു റൂഹി. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയമാണോ എന്ന ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് ഒരു പൊതു പരിപാടിക്കിടെ ഡോ. റോവിനുമായി നടത്തിയ മാസ് എന്‍ട്രിയിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയ രഹസ്യം സോഷ്യല്‍ മീഡിയയില്‍ പാട്ടാകുന്നത്. റോവിനെ ഓടി നടന്നു എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തിയ ലച്ചുവിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാണ്. പിന്നീട് ലച്ചുവിനെ തോളില്‍ ഇരുത്തികൊണ്ട് ഇരുവരും തമ്മില്‍ പങ്ക് വച്ച ചിത്രങ്ങളും വൈറല്‍ ആയിരുന്നു. ഇരുവരും തമ്മില്‍ പ്രണയമാണെന്ന അതോടെ ആരാധകര്‍ ഉറപ്പിച്ചും.
റാന്നി: കോവിഡിനെതിരായ യുദ്ധത്തിനൊടുവിൽ വിജയിച്ച് ആ 5 പേർ ഐത്തല മീമൂട്ടുപാറയിലെ പട്ടയിൽ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയിൽ നിന്നെത്തിയ മോൻസി, രമണി, റിജോ എന്നിവരും മോൻസിയുടെ സഹോദരൻ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്.
ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു…
ശാരീരിക ബുദ്ധിമുട്ടുകളെക്കാൾ അതിജീവിക്കാൻ ഉണ്ടായിരുന്നത് മാനസിക പ്രയാസങ്ങളായിരുന്നു. പിടിച്ചു നിർത്തിയത് ഞങ്ങളെ പരിചരിച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരുമായിരുന്നു.
കലക്ടറും ജില്ലാ മെഡിക്കൽ ഓഫിസറും റീജനൽ മെഡിക്കൽ ഓഫിസറും എല്ലാം നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചു. ക്നാനാനായ സഭയുടെ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവർ വിളിച്ച് ആശ്വസിപ്പിച്ചു.
ഞങ്ങൾ എല്ലാവരും കോവിഡ് ബാധിതരാണെന്നു പറഞ്ഞത് ഡോ.നസ്‍ലിം ആയിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഈ പോരാട്ടം ജയിക്കുമെന്ന് ഡോക്ടർമാർ ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. വീട്ടിലെ പോലെ തന്നെ ഞങ്ങൾക്ക് ആ ഐസലേഷൻ മുറി തോന്നി. ഞങ്ങൾക്കു ഭക്ഷണം നൽകിയിരുന്ന രമ ചേച്ചി, സ്വന്തം മകനെ പോലെയാണ് എന്നെ കണ്ടത്.
ഐസലേഷൻ വാർഡിൽ ഫോൺ ഉപയോഗിക്കുന്നത് കുറവായിരുന്നു. പത്രങ്ങളിലൂടെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. ക്വാറന്റീനിൽ പോയവരിൽ ഞങ്ങളുടെ പരിചയക്കാരും ബന്ധുക്കളുമായിരുന്നു അധികവും. അവർ ഞങ്ങളെ കുറ്റപ്പെടുത്തിയില്ല. 4 വർഷത്തിനു ശേഷം ഇറ്റലിയിൽ നിന്നു വന്നതാണ് ഞാൻ. ആ എക്സൈറ്റ്മെന്റിലാണ് അടുപ്പക്കാരെ കാണാൻ പോയത്.
ഞങ്ങളെ വർഷങ്ങളായി അറിയുന്നവർക്കു ഞങ്ങളോടു ദേഷ്യം ഇല്ല. ഐത്തല ഉള്ളവരൊന്നും ഞങ്ങളോടു മോശമായി പെരുമാറിയില്ല. എല്ലാവരുടെയും പിന്തുണ ഞങ്ങൾക്ക് ഉണ്ടെന്ന് ബോധ്യമായപ്പോൾ പേടി മാറി. നമ്മുടെ ജില്ലയിൽ രോഗം ഇത്രയും നിയന്ത്രണ വിധേയമാകുന്നതിന് നിമിത്തമായത് ഞങ്ങളുടെ വരവാണെന്നു ചിന്തിക്കാനാണ് ഇഷ്ടം. പഞ്ചായത്ത് അംഗം ബോബി ഏബ്രഹാം ഞങ്ങളെ ഒരുപാട് പിന്തുണച്ചു.
ഇന്ത്യ എടുത്തതു പോലെ ഒരു തീരുമാനം ഇറ്റലിയിൽ എടുത്തിരുന്നെങ്കിൽ ഇപ്പോൾ കാണുന്ന ദുരന്തം അവിടെ ഉണ്ടാകുമായിരുന്നില്ല. ഈ യുദ്ധം ജയിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും പറയുന്ന നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് വഴി. മരണഭീതി വേണ്ട. ഞങ്ങൾക്കു സാധിക്കുമെങ്കിൽ ആർക്കും സാധിക്കും.
14 ദിവസം കൂടി ക്വാറന്റീനിലാണ്. അതു കഴിഞ്ഞ് പരിശോധനയുണ്ട്. ഇറ്റലിയിലെ സാഹചര്യം മാറിയ ശേഷമേ മടങ്ങു. ഞങ്ങൾ താമസിക്കുന്ന ജില്ലയായ പ്രവീസോയിൽ ഇതുവരെ ഒരാളും പോസിറ്റീവ് ആയിട്ടില്ല. എയർപോർട്ടിലോ വിമാന യാത്രയിലോ മറ്റോ ആകാം ഞങ്ങൾ രോഗ ബാധിതരായതെന്നു കരുതുന്നു.
കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളാണ് അൺസ്കില്ഡ് ജോലികൾ ചെയ്യുന്നത്. പക്ഷേ അവർ ജീവിക്കുന്ന സാഹചര്യങ്ങളും മറ്റും സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. പായിപ്പാട് ലോക് ഡൗൺ ലംഘിച്ച് തടിച്ചുകൂടിയ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ നൽകുന്ന സന്ദേശം അത്ര ശുഭസൂചന അല്ല.
പായിപ്പാട്ടെ ജനസംഖ്യയുടെ 50 ശതമാനവും അതിഥി തൊഴിലാളികളാണ്. തൊഴില്‍ സേവകരായ ഇവരുടെ ക്ഷേമവും നാട്ടുകാരുടെ സുരക്ഷയും ഉറപ്പാക്കാന്‍ സര്‍ക്കാരിന്‍റെ സാമൂഹിക ഇടപെടല്‍ അനിവാര്യമെന്നു തെളിയിച്ചിരിക്കയാണ് കഴിഞ്ഞ ദിവസത്തെ രോഷപ്രകടനം. ഓരോ തൊഴിലാളിയെയും തിരിച്ചറിയല്‍ സംവിധാനങ്ങളിലൂടെ രേഖപ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റാനും കഴിയണം.
കോട്ടയം – പത്തനംതിട്ട ജില്ലകളുടെ അതിരിലാണ് 21,000 മാത്രം ജനസംഖ്യയും 15 വാര്‍ഡുകളുമുള്ള പായിപ്പാട് പഞ്ചായത്ത്. 3 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ചെറിയ കവലയില്‍ ഏകദേശം പതിനായിരത്തോളം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ഒരു പക്ഷേ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശം. നിര്‍മാണം, ഹോട്ടല്‍, കട, കൂലിപ്പണി, മത്സ്യ-മാംസം തുടങ്ങിയ മേഖലകളിലായി ജോലി ചെയ്യുന്ന ഇവരുടെ താമസത്തിനായി ചെറിയ ചെറിയ ഇടങ്ങള്‍ മിക്ക വീടുകളോടും ചേര്‍ന്നു കാണാം. വാടക പലര്‍ക്കും വരുമാനമാര്‍ഗമാണ്. പലയിടങ്ങളിലായി സൗകര്യം ഒരുക്കി നല്ലതുക വാടക ലഭിക്കുന്നവരുമുണ്ട്.
ഗള്‍ഫില്‍ ജോലി തേടി പോകുന്ന മലയാളികള്‍ക്ക് അത്യാവശ്യം ലേബര്‍ ക്യാംപുകളുണ്ടെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് ഇതെല്ലാം സ്വപ്നം മാത്രം. പത്തുപേര്‍ വരെ ഒരു മുറിയില്‍ താമസിക്കുന്നു. ഒരു മൂലയ്ക്ക് പാചകം. മറ്റൊരു മൂലയ്ക്ക് ശൗചാലയം. ക്യൂ നിന്ന് കാര്യം കാണേണ്ട സ്ഥിതി. പകര്‍ച്ചവ്യാധികളുള്ളവരും കൂട്ടത്തിലുണ്ട്. പിഎഫ്, ഇഎസ്ഐ തുടങ്ങി തൊഴിലാളി ക്ഷേമത്തിനുള്ള നടപടികളൊന്നുമില്ല. ഏതാനും വര്‍ഷം മുമ്പ് ഗാര്‍ഹിക മാലിന്യം റോഡില്‍ തള്ളിയതിനെ തുടര്‍ന്നുണ്ടായ നേരിയ സംഘര്‍ഷം ഇവിടത്തുകാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
രാവിലെയും വൈകുന്നേരവും പായിപ്പാട് വഴി പോകുന്ന ഒരു ബസിലും കയറാനാവില്ല. അത്രയ്ക്കാണ് തിരക്ക്. കവലയില്‍ സാധനം വാങ്ങാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനും എത്തുന്നവരുടെ കൂട്ടപ്പൊരിച്ചില്‍. നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം എപ്പോഴും ഒരു മേളയ്ക്കുള്ള ആള്‍ക്കൂട്ടം. കോട്ടയം ജില്ലയുടെ തെക്കേ അതിരും പത്തനംതിട്ടയുടെ വടക്കു പടിഞ്ഞാറന്‍ അതിരും സംഗമിക്കുന്ന കവല. അധികൃതരുടെ കണ്ണിലെ കരടോ പാടോ ആണ് പായിപ്പാട്. പൊലീസ് സ്റ്റേഷന്‍ പോലും 8 കിമീ അകലെ തൃക്കൊടിത്താനത്ത്. രാവിലെയും വൈകുന്നേരവും പായിപ്പാടൊരു കടലാണ്. ബംഗാളിയും ഹിന്ദിയും ഒഡിയയും മണിപ്പൂരിയും ഭോജ്പുരിയും അസമീസും എല്ലാം അലയടിക്കുന്ന തീരം. ബംഗാളിലെ ഗ്രാമങ്ങളില്‍ നിന്ന് പായിപ്പാട്ടേക്കു തൊഴിലാളികള്‍ വന്നുതുടങ്ങിയത് 2005 നു ശേഷമാണ്. നിര്‍മാണ ജോലികള്‍ക്കും മറ്റും തമിഴ്നാട്ടുകാരെ കിട്ടാതായപ്പോഴാണ് ഇവിടെ ബംഗാളില്‍ നിന്നുള്ള ആദ്യ സംഘങ്ങളെ കരാറുകാര്‍ എത്തിച്ചു തുടങ്ങുന്നത്. പാടം നികത്തി കേരളം കെട്ടിട നിര്‍മാണത്തിലേക്കു മാറിയ സമയത്തായിരുന്നു അത്. പിന്നീട് ഒരു പ്രവാഹമായിരുന്നു. ഗുവഹത്തി, ഹൗറ ട്രെയിനുകളില്‍ സീറ്റ് കിട്ടില്ലെന്ന സ്ഥിതിയായി. പ്രതിവർഷം 30-40 കോടിയോളം രൂപയാണ് പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്നതെന്നാണ് ഏകദേശ കണക്ക്.
രാജ്യത്ത് കൊവിഡ് 19 സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടെലിവിഷൻ സീരിയലുകളുടെ സംപ്രേഷണം ഏപ്രിൽ ആദ്യവാരം മുതൽ ഇല്ലാതെയാവും. ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സീരിയലുകൾ, പ്രതിദിന ടെലിവിഷൻ പരിപാടികൾ, റിയാലിറ്റി ഷോകൾ, തുടങ്ങിയവയുടെ ചിത്രീകരണം മുടങ്ങുന്നതിനാൽ സംപ്രേഷണം നടക്കില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
നേരത്തെ മാർച്ച് 31 വരെ സീരിയലുകളുടെ ചിത്രീകരണം നിർത്തിവെക്കാൻ മലയാളം ടെലിവിഷൻ ഫ്രെറ്റേർണിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മാർച്ച് 17 ന് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ വേണ്ട മുൻകരുതലോടെ മാർച്ച് 19 നകം എല്ലാ ടെലിവിഷൻ പരിപാടികളുടെയും ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തിൽ തീർക്കണമെന്ന് തീരുമാനിച്ചിരുന്നു.
ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യൻ സിനി എംപ്ലോയീസും ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയരക്ടേർസും മാർച്ച് 19 മുതൽ 31 വരെ സിനിമകൾ, വെബ്സീരീസ്, സീരിയലുകൾ എന്നിവയുടെ ഷൂട്ടിംഗ് നിർത്തിവെക്കാൻ നിർദ്ദേശിച്ച് സർക്കുലർ ഇറക്കിയിരുന്നു. ഇതിനുപിന്നാലെ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത് സീരിയലുകളുടെയും ഷോകളുടെയുമെല്ലാം ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീളാൻ ഇടയാക്കും. ഷൂട്ട് ചെയ്ത എപ്പിസോഡുകൾ കഴിഞ്ഞാൽ ഏപ്രിൽ ആദ്യ ആഴ്ചയോടെ എല്ലാ സീരിയലുകളുടെയും സംപ്രേഷണം നിലയ്ക്കും.
ഈ സമയത്ത് പഴയ എപ്പിസോഡുകൾ റീ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനമെന്ന് ചാനൽ വക്താക്കൾ പറഞ്ഞതായി ഐ.ഇ മലയാളം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ലോക്ക് ഡൗണിന് പിന്നാലെ രാമായണവും മഹാഭാരതവും ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചിരുന്നു. ഒപ്പം ഷാരൂഖ് ഖാൻ അഭിനയിച്ച സർക്കസ് എന്ന സീരിയലും സംപ്രേഷണം ചെയ്യുന്നുണ്ട്. ലോക്ഡൗണിൽ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാൻ രാമായണം, മഹാഭാരതം സീരിയലുകൾ പുന:സംപ്രക്ഷേപണം ചെയ്യുമെന്നായിരുന്നു പ്രസാർ ഭാരതി സിഇഒ ശശി ശേഖർ അറിയച്ചത്.
കോവിഡ് ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധിക ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് കൊറോണ ബാധയില്‍ നിന്നു മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്.
പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്കു പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്കു തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ അഡ്മിറ്റാക്കി. മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.
തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്നു മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും കണ്ടെത്തി. അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്കു മാറ്റി. ഇവരെ രണ്ടുപേരെയുംവിദഗ്ധ ചികിത്സയെ തുടര്‍ന്ന് നാലു ദിവസങ്ങള്‍ക്ക് മുൻപ് ഓക്‌സിജന്റെ നില മെച്ചപ്പെടുകയും ശ്വാസംമുട്ടും ചുമയും കുറയുകയും ചെയ്തതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടശേഷം ഒരിക്കല്‍കൂടി കൊറോണ ടെസ്റ്റ് എടുക്കുകയും ടെസ്റ്റ് നെഗറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ രണ്ടുപേരുടെയും നില പ്രായാധിക്യമുള്ള അവശതകള്‍ ഒഴിച്ചാല്‍ തൃപ്തികരമാണ്. എത്രയും വേഗം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃദ്ധ ദമ്പതികളെ ചികിത്സിച്ച ഒരു നഴ്‌സിന് കൊറോണ രോഗം പിടിപെട്ടു. മന്ത്രി കെ.കെ.ശൈലജ ആ നഴ്‌സിനെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു.
പത്തനംതിട്ട കുടുംബത്തില്‍ നിന്നും മെഡിക്കല്‍ കോളജിലെ ചികിത്സയിലൂടെ രോഗമുക്തി നേടിയ മൂന്നംഗ കുടുംബത്തിലെ റോബില്‍ കഴിഞ്ഞ ദിവസം മന്ത്രിയെ വിളിച്ച് തന്റെ കുടുംബത്തെ രക്ഷിച്ചതിലുള്ള നന്ദിയറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, സൂപ്രണ്ട് ടി.കെ.ജയകുമാര്‍, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ്, ആര്‍എംഒ. ഡോ. ആര്‍.പി.രെഞ്ജിന്‍, എആര്‍എംഒ. ഡോ. ലിജോ, നഴ്‌സിങ് ഓഫിസര്‍ ഇന്ദിര എന്നിവരുടെ ഏകോപനത്തില്‍ ഡോ. സജിത്കുമാര്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. അനുരാജ് തുടങ്ങിയ ഏഴംഗ ഡോക്ടര്‍മരുടെ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്. 25 നഴ്‌സുമാരുള്‍പ്പെടെ 40 അംഗ മറ്റ് ജീവനക്കാരും ചികിത്സയില്‍ സജീവ പങ്കാളികളായി.
English Summary: Kottayam medical college achievement in Covid treatment
നിസാമുദീനിൽ മതസമ്മേളനത്തിനെത്തിയ പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ. സലീം പനി ബാധിച്ചു മരിച്ചു. റിട്ട. അധ്യാപകനാണ് ഇദ്ദേഹം. നിസാമുദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശികളായ ഏഴ് പേരിൽ ഒരാളാണ് സലീം. സൗദിയിൽ നിന്നുമെത്തിയാണ് ഇയാൾ സമ്മേളനത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടർന്ന് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരാൻ സാധിക്കാത്തതിനാൽ ഡൽഹിയിൽ തന്നെയാണ് സംസ്കരിച്ചത്. ഹൃദയസംബന്ധമായ രോഗമുള്ളയാളായിരുന്നു സലീം.
കേരളത്തെ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രോഗിക്ക് അസുഖം ബാധിച്ചതിൽ സമൂഹികവ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി. പോത്തന്‍കോട് സ്വദേശി അസീസിന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് നിഗമനമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
മരിച്ച അസീസ് മാർച്ച് ആദ്യവാരം മുതൽ തന്നെ നിരീക്ഷണത്തിലായിരുന്നു. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. അസീസ് ഗള്‍ഫില്‍നിന്നു വന്നവരുമായി ഇടപഴകിയതുൾപ്പെടെ കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളിൽ നിന്നും ശേഖരിക്കുകയാണ്. എന്നാൽ മരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണം, എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ച രണ്ടു പേരും ഹൃദ്‌രോഗവും അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരുവർക്കും സാധ്യമായ എല്ലാ ചികിത്സയും നടത്തിയിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
അസീസ് മാര്‍ച്ച് രണ്ട് മുതല്‍ ഇദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ച്ച് 18നാണ് ഇദ്ദേഹത്തിന് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതിനു ശേഷവും ഇദ്ദേഹം ചില പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. മാര്‍ച്ച് 23ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. രാവിലെ 8.40നാണ് അവിടെയെത്തിയത്. വൃക്കകള്‍ തകരാറിലായിരുന്നു. ഒട്ടേറെ മറ്റ് അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച ഇദ്ദേഹം വിദേശയാത്ര ചെയ്യുകയോ വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല ഇദ്ദേഹമെന്നാണ് വിവരം. 68 വയസ്സാണ്. വെഞ്ഞാറമ്മൂട്ടിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരും പരിചരിച്ച നഴ്സുമാരും നിരീക്ഷണത്തിലാണ്. 12 ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടുന്നു. ആകെ ഇരുപതോളം പേര്‍ ആശുപത്രിയില്‍ മാത്രം നിരീക്ഷണത്തിലാണ്.
ഇതിന് പുറമെ അസീസ് നിരീക്ഷണത്തിലിരുന്ന കാലയളവിൽ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബശ്രീയോഗത്തില്‍ പങ്കെടുത്തിരുന്നതായും മകള്‍ കെ.എസ്.ആര്‍.ടി ബസ് കണ്ടക്ടറാണെന്നും സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതുവരെ ജോലിക്ക് പോയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന ുെപാലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ പരിശോധന തുടരുന്നു.
തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് രോഗം വന്നശേഷം ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ഇതിനെതുടര്‍ന്ന് ഈ പ്രദേശത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കി.
രാജ്യത്ത് കൊവിഡ് 19 പടർന്ന് പിടിക്കുന്നത് തടയാൻ നടപ്പാക്കിയ ലോക്ക്ഡൗൺ സമ്പൂർണമാക്കുന്നതിനായി സംസ്ഥാനത്ത് ഇന്നു രാവിലെ മുതൽ വാഹന പരിശോധന കർശനമാക്കി. ആളുകൾ കൂട്ടം കൂടുന്നത് പൂർണ്ണമായും തടയും. സത്യവാങ്മൂലം ഇല്ലാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
പല ജില്ലാ പോലീസ് മേധാവി മാരും ഇന്നലെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയെന്ന വിലയിരുത്തലിനെത്തുടർന്ന് സംസ്ഥാന പോലീസ് വേധാവി ലോക് നാഥ് ബെഹ്റയാണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. ട്രഷറികളിലും ബാങ്കുകളിലും സാമൂഹ്യ അകലം പാലിച്ച് വരി നിൽക്കാൻ അനുവദിക്കുമെന്നും പോലീസ് ആസ്ഥാനത്ത് നിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ അടച്ചുപൂട്ടലിന്റെ പരിധിയിൽ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കട വൃത്തിയാക്കുന്നതിനും മറ്റുമായി ജീവനക്കാർ ഏഴുമണിക്കുമുൻപു തന്നെ എത്താറുണ്ട്.
അതുപോലെതന്നെ, വൈകിട്ട് അഞ്ചു മണിക്ക് കടകൾ അടച്ച ശേഷം പണം എണ്ണിത്തിട്ടപ്പെടുത്തൽ, സൂക്ഷിക്കൽ എന്നിവ ഉൾപ്പെടെയുള്ള അനുബന്ധജോലികളും ചെയ്തു വരുന്നുണ്ട്. ഇത്തരം ജോലികൾ തടസ്സപ്പെടുത്താൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.
ഇത്തരം ജോലികൾ പലയിടത്തും പോലീസ് തടയുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം.അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നു രാവിലെ 9.30 ന് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.