ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്. പ്രതികാരം ചെയ്യുമെന്ന് ഇറാന് ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു.
ജനറല്‍ കാസെം സുലൈമാനി കൊല്ലപ്പെട്ടത് ബഗ്ദാദ് എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലാണ്. ഇറാനില്‍ രണ്ടാമത്തെ ശക്തനായ നേതാവാണ് സുലൈമാനി.
ഇറാന് പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. അമേരിക്ക – ഇറാന് – ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.
ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ഖുദ്സ് സേന ഭീകരസംഘടനയാണെന്നും ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കായി ആണെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കൂടുകയും ചെയ്തു.
ബെഗുസരായ്: വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. വിദ്യാഭ്യാസത്തിന് ശേഷം ജോലി തേടി വിദേശത്ത് പോകുന്നവര്‍ ബീഫ് കഴിക്കാന്‍ തുടങ്ങുന്നുവെന്നും ഇത് ഭാരതീയ സംസ്കാരം പഠിപ്പിക്കാത്തതിന്റെ കുഴപ്പമാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. ഭാരതീയ സംസ്കാരവും പാരമ്പര്യ മൂല്യങ്ങളും പഠിക്കാന്‍ സ്കൂളില്‍ ഭഗവത്ഗീത പഠിപ്പിക്കണമെന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു.
നമ്മുടെ കുട്ടികളെ മിഷനറി സ്കൂളുകളിലാണ് പഠിപ്പിക്കുന്നത്. അവര്‍ ഐ.ഐ.ടികളില്‍ പഠിച്ച് എഞ്ചിനീയര്‍മാരാകുന്നു. തുടര്‍ന്ന് വിദേശത്തേക്ക് ജോലി തേടി പോകുന്ന അവര്‍ ബീഫ് കഴിക്കാന്‍ തുടങ്ങുന്നു. ഇത് രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും പഠിക്കാത്തത് കൊണ്ടാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. മക്കളെ ഇന്ത്യന്‍ സംസ്കാരം പഠിപ്പിക്കാതെ പ്രായമാകുമമ്പാള്‍ തങ്ങളെ മക്കള്‍ നോക്കുന്നില്ലെന്ന് പരാതി പറയുകയാണെന്നും ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി.
ശ്രീമദ് ഭാഗവത കഥാ ഗ്യാപന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കുട്ടികളെ ഭാരതീയ സംസ്കാരം പഠിപ്പിക്കാന്‍ അവരെ ഭഗവത് ഗീത പഠിപ്പിക്കണം. നൂറോളം വീടുകളില്‍ നടത്തിയ സര്‍വേയില്‍ 15 വീടുകളില്‍ മാത്രമേ ഹനുമാന് ഞചാലിസ കണ്ടെത്താനായുള്ളൂവെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. മൂന്ന് വീടുകളില്‍ മാത്രമേ ഗീതയും രാമായണവും കണ്ടെത്താനായുള്ളൂ. അതുകൊണ്ടുതന്നെ കുട്ടികളെ കുറ്റപ്പെടുത്താനാകില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
വിചിത്രമാണ് ചില ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യം. അവര്‍ ഒരു വെബ്സൈറ്റിന്റെ പേര് അഡ്രസ് ബാറില്‍ എന്റര്‍ ചെയ്യുന്നതിനു പകരം അത് ഗൂഗിളില്‍ ടൈപ് ചെയ്തു കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്റര്‍നെറ്റ് ഉപയോഗം എന്നു പറഞ്ഞാല്‍ പലര്‍ക്കും ‘ഗൂഗിളിങ്’ ആണ്. എന്തിനും ഏതിനും ഗൂഗിളിനെ സമീപിക്കുന്ന രീതി. ഭക്ഷണത്തിന്റെ കുറിപ്പടികള്‍ മുതല്‍ മരുന്നുവരെ എന്തും തിരയും. ഇത്തരം ഉപയോക്താക്കള്‍ക്ക് അറിയില്ലാത്ത, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന കാര്യങ്ങളിലൊന്ന് ഗൂഗിള്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മാത്രമാണ് എന്നതാണ്. ഗൂഗിളിനു സ്വന്തമായി കണ്ടെന്റ് ഇല്ല. ഗൂഗിളില്‍ സേര്‍ച് ചെയ്ത് ലഭിക്കുന്ന ഉത്തരങ്ങളെല്ലാം ശരിയായിരിക്കണമെന്നില്ല എന്ന കാര്യവും മനസില്‍ വയ്ക്കണമെന്ന് ഒരു കൂട്ടം വിദഗ്ധര്‍ പറയുന്നു. ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ തിരയരുത് എന്നാണ് അവര്‍ മുന്നറിയിപ്പു നല്‍കുന്നത്.
∙ ബാങ്കിങ്
ഓണ്‍ലൈന്‍ ബാങ്കിങ് വെബ്സൈറ്റുകളിലേക്ക് ഗൂഗിളിലൂടെ കടക്കരുത് എന്നതാണ് പ്രധാന മുന്നറിയിപ്പ്. ഗൂഗിളില്‍ നിരവധി വ്യാജ ബാങ്കിങ് സൈറ്റുകളും ഉണ്ട്. ഇതിനാല്‍ ബാങ്കിന്റെ യുആര്‍എല്‍ നേരിട്ട് ബ്രൗസറില്‍ ടൈപ് ചെയ്തു കൊടുക്കുക. ഓരോ തവണയും ടൈപ് ചെയ്യാനാണു മടിയെങ്കില്‍ അത്തരം അഡ്രസുകള്‍ ഒരു നോട്ട്പാഡിലോ മറ്റോ ടൈപ് ചെയ്തു വച്ച ശേഷം അവിടെ നിന്നു നേരിട്ടോ, അല്ലെങ്കില്‍ കോപ്പി-പെയിസ്റ്റ് നടത്തുകയോ ചെയ്യുക. ഗൂഗിളില്‍ കിട്ടുന്ന വെബ്സൈറ്റ് നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക സൈറ്റ് പോലെ തോന്നിച്ചാലും ജാഗ്രതക്കുറവുകൊണ്ട് വ്യാജ സൈറ്റിലാണ് കയറിയതെങ്കില്‍ ഫിഷിങ്ങിന് (phishing) ഇരയാകാം.
∙ പോണ്
നിങ്ങളുടെ സേര്‍ച്ചിനു അനുസരിച്ച് പരസ്യം കാണിക്കുക എന്നത് ഗൂഗിളിന്റെ ജീവരഹസ്യമാണ്. അതായത് നിങ്ങള്‍ ഗൂഗിളില്‍ പോണ് സേര്‍ച് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ പിന്നെ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളിലും പോണ് പരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങും. മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഒരു വെബ്സൈറ്റ് തുറക്കുമ്പോള്‍ അതില്‍ പോണ് കണ്ടാല്‍ വിവരമുള്ള കൂട്ടുകാരാണെങ്കില്‍ ചിലപ്പോള്‍ ഇത് തിരിച്ചറിഞ്ഞ് നിങ്ങളെ നാണം കെടുത്തിയെന്നിരിക്കും. നിങ്ങളുടെ സേര്‍ച് ഹിസ്റ്ററിയെ കേന്ദ്രീകരിച്ചാണ് ഗൂഗിള്‍ പരസ്യങ്ങള്‍ കാണിക്കുന്നത്.
∙ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍
ഓണ്‍ലൈനിലെ ഏറ്റവും വലിയ ചതിക്കുഴികളിലൊന്ന് ഇതാണെന്നാണ് പറയുന്നത്. ഒരു കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗിളില്‍ തിരയുമ്പോള്‍ നിരവധി തട്ടിപ്പു നമ്പറുകള്‍ ലഭിക്കും. അറിവില്ലാത്തയാളുകള്‍ തട്ടിപ്പിനിരയാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണത്രെ. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് കണ്ടെത്തി അവിടെ കൊടുത്തിരിക്കുന്ന നമ്പര്‍ ഉപയോഗിച്ചു വിളിക്കുക.
∙ ആപ്പുകളും സോഫ്റ്റ്വെയറും ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിളില്‍ സേര്‍ച് ചെയ്യരുത്
ആപ്പുകള്‍ എല്ലായിപ്പോഴും ആപ്പിള്‍ ആപ് സ്റ്റോറിലോ, ഗൂഗിള്‍ പ്ലേ സ്റ്റോറിലോ നേരിട്ടു സേര്‍ച് ചെയ്യുക. ഗൂഗിള്‍ കൊണ്ടുവരുന്ന ലിങ്കുകളില്‍ വ്യാജ ആപ്പുകള്‍ കിട്ടാം. അങ്ങനെ വ്യാജ ആപ്പോ, എന്തിന് മാള്‍വെയറോ പോലും നങ്ങളുടെ ഉപകരണത്തില്‍ വാസം തുടങ്ങിയേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
∙ മരുന്നും രോഗലക്ഷണങ്ങളും സേര്‍ച് ചെയ്യരുത്
ഡോക്ടറെ കാണാതെ രോഗവിവരം ഗൂഗിളില്‍ സേര്‍ച് ചെയ്ത് എന്തു മരുന്നാണ് വേണ്ടതെന്നു കണ്ടുപിടിച്ച് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണം അനുദിനം കൂടുകയാണത്രെ. ഡോക്ടറെ കാണാതെ ഗൂഗിള്‍ സന്ദര്‍ശനത്തിലൂടെ മരുന്നു വാങ്ങുന്ന പരിപാടി അപകടകരമാണ് എന്നാണ് മുന്നറിയിപ്പ്.
∙ ഭാരം കുറയ്ക്കാനുള്ള വഴിയും അന്വേഷിക്കണ്ടെന്ന്
രോഗത്തെക്കുറിച്ചു മാത്രമല്ല, ഭാരക്കുറവുള്ളവരും ഭാരക്കൂടുതലുള്ളവരും ഗൂഗിളില്‍ നോക്കി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കരുതെന്നാണ് മറ്റൊരു ഉപദേശം. ആദ്യം ഒരു ഡോക്ടറെ തന്നെ കാണണം. ഓരോ മനുഷ്യ ശരീരവും സവിശേഷതയുള്ളതാണ്. എല്ലാ മരുന്നും എല്ലാവര്ക്കും യോജിച്ചതല്ല.
∙ സാമ്പത്തിക കാര്യങ്ങളിലും അന്വേഷണം വേണ്ട
ആരോഗ്യത്തെ പോലെ തന്നെ, സ്വന്തം സാമ്പത്തിക കാര്യങ്ങളും ഗൂഗിളില്‍ അന്വേഷിച്ച് തീരുമാനത്തിലെത്തേണ്ടന്നാണ് വിദഗ്ധാഭിപ്രായം. എല്ലാവര്ക്കും യോജിച്ച ഒരു നിക്ഷേപ പദ്ധതിയൊന്നുമില്ല. ഇതിനാല്‍ ഗൂഗിളിന്റെ അഭിപ്രായം ചോദിക്കുന്നത് വേണ്ടന്നുവയ്ക്കുന്നതായിരിക്കും ഉചിതമത്രെ.
∙ സർക്കാർ വെബ്സൈറ്റുകളും അന്വേഷിക്കരുതെന്ന്
ബാങ്കിങ് വെബ്സൈറ്റുകളെപ്പോലെ തന്നെ സ്കാമര്‍മാര്‍ വലവിരിച്ചിരിക്കുന്ന മേഖലയാണ് സർക്കാർ സേവനങ്ങളും. ആശുപത്രികള്‍, മുനിസിപ്പാലിറ്റി കരം, തുടങ്ങിയവയാണ് സ്കാമര്‍മാര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനാല്‍ ഇത്തരം വെബ്സൈറ്റുകളുടെ പേരുകള്‍ നേരിട്ട് ബ്രൗസറില്‍ടൈപ് ചെയ്യണമെന്നാണ് ഉപദേശം.
∙ സമൂഹ മാധ്യമ ലോഗ്-ഇന്‍
ഫെയ്സ്ബുക് പോലെയുളള സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരും ഗൂഗിളില്‍ സേര്‍ച്ചു ചെയ്യുന്നതു കാണാമെന്നു പറയുന്നു. ഇതും ഫിഷിങ് ക്ഷണിച്ചുവരുത്താമത്രെ.
∙ ഇകൊമേഴ്സ് സൈറ്റുകള്‍
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് എന്നൊക്കെ സേര്‍ച്ചു ചെയ്യുമ്പോള്‍ റിസള്‍ട്ടിനു താഴെയായി നല്ല ഓഫര്‍ എന്നൊക്കെ പറഞ്ഞ് പരസ്യങ്ങള്‍ കാണും. ഇതില്‍ പലരും മയങ്ങി വീണ് പ്രശ്നത്തിലായിട്ടുണ്ടത്രെ.
∙ ആന്റി വൈറസ് ആപ്പുകള്‍
ആന്റി വൈറസ് സേര്‍ച്ചു ചെയ്താലും അറിയില്ലാത്തവര്‍ വ്യാജ ലിങ്കുകളില്‍ ക്ലിക്കു ചെയ്തേക്കാമെന്നാണ് വാദം.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഫിന്‍ലാന്‍ഡിലെ സന്ന മരിൻ. ഇപ്പോള്‍ ഇതാ വിപ്ലവകരമായ ആശയവുമായി ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി വന്നിരിക്കുന്നു. 6 മണിക്കൂര്‍ വീതമുള്ള 4 ജോലിദിനങ്ങള്‍ എന്ന ആശയമാണ് ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മരിൻ നിര്‍ദേശിച്ചിരിക്കുന്നത്. ഫിൻലാൻഡിന് നിലവിൽ എട്ട് മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് ദിവസത്തെ തൊഴിൽ സമയമാണ് ഉള്ളത്.
അതേസമയം, ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന പ്രവൃത്തിസമയം സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് സന്ന മരിനും അവരുടെ രാഷ്ട്രീയ സഖ്യവും ആറ് മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയം പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് നടപ്പിലാക്കി നോക്കും.
34ാം വയസിലാണ് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദത്തില്‍ സന്ന മരിന് എത്തിയത്. ഡിസംബര്‍ 9നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന. വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്ററി റിന്നെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് സന്ന അധികാരത്തിലേറുന്നത്.
തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും സന്ന പറഞ്ഞു. എന്റെ വയസ്സോ ജെന്‍ഡറോ ഞാന്‍ കാര്യമാക്കുന്നില്ലെന്നും സന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉക്രെയിന് പ്രധാനമന്ത്രി ഒലെക്സിയ് ഹൊന്‍ചരുകിന് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് സന്ന അധികാരമേല്‍ക്കുന്നത്.
അധികാരത്തിലേറുമ്പോള്‍ ഒലെക്സിയ് ഹൊന്‍ചരുകിന് 35 വയസ്സായിരുന്നു പ്രായം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയും സന്ന മരിന് തന്നെ. ആറ് മണിക്കൂർ ദൈർഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിൻലാൻഡിന്റെ അയൽരാജ്യമായ സ്വീഡനിൽ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്, ഇത് നടപ്പാക്കി രണ്ട് വർഷത്തിനു ശേഷം, ജീവനക്കാർ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതൽ ഉത്പാദനക്ഷമതയുള്ളവരുമായാണ് കാണപ്പെട്ടിരിന്നു ഇതിന്റെ ബലത്തിലാണ് ഫിന്‍ലാന്‍ഡിലെ പുതിയ ശ്രമം.
ദുരൂഹസാഹചര്യത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ കെഡിഎച്ച്പി ചെണ്ടുവര എസ്റ്റേറ്റിനുള്ളിലെ വീടിനുള്ളിലാണ് പന്ത്രണ്ടുവയസ്സുകാരനായ സിദ്ധാർഥിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ ദീപയാണ് സിദ്ധാർഥിനെ വീടിനുള്ളിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പിന്നീട് അയല്‍വാസികളെ വിളിച്ചുവരുത്തി കുട്ടിയെ താഴെയിറക്കി. തുടർന്ന് കുട്ടിയെ ചെണ്ടുവരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചെണ്ടുവര എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായ രാജയുടെയും തൊഴിലാളിയായ ദീപയുടെയും മകനാണ് സിദ്ധാര്‍ഥ്. ഏക സഹോദരി മൂന്നാര്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്നാറില്‍ നിന്നും ഏറെ അകലെയുള്ള ചെണ്ടുവര എസ്റ്റേറ്റില്‍ മികച്ച ആശുപത്രിയോ ഫ്രീസര്‍ സൗകര്യങ്ങളോ ഇല്ലാത്തതു കാരണം ബുധനാഴ്ച രാവിലെയോടെയാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അടിമാലിയില്‍ എത്തിച്ചത്.
പ്രാഥമിക നിഗമനത്തില്‍ കുട്ടിയുടെ മരണം കൊലപാതകമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.കുട്ടിയുടെ തുടയുടെ ഭാഗത്തും തോളിലും കണ്ട പാടുകളാണ് സംശയത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ട്രിനിഡാഡ് ആന്റ് ടുബാഗോ: ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മികച്ച ബാറ്റ്സ്മാനാണെങ്കിലും ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍ അദ്ദേഹത്തിന്റെ പേരിലാകില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നിലവില്‍ ലാറയുടെ പേരിലാണ്.
‘സ്മിത്ത് മികച്ച ബാറ്റ്സ്മാനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നാലാം നമ്പറില്‍ കളിക്കുന്ന സ്മിത്തിന് ചില പരിമിതികളുമുണ്ട്. ‘
ഓസീസിന്റെ തന്നെ ഡേവിഡ് വാര്‍ണര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍ രോഹിത് ശര്‍മ്മ എന്നിവര്‍ക്കാണ് 400 എന്ന നമ്പര്‍ മറികടക്കാന്‍ കഴിയുകയെന്നും ലാറ പറഞ്ഞു.
വാര്‍ണറെ പോലൊരു താരം അത് മറികടക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കോഹ്ലിയെ പോലൊരു താരത്തിന് നേരത്തെ അവസരം കിട്ടുകയാണെങ്കിലും നമുക്ക് ഇത് പ്രതീക്ഷിക്കാം. വളരെ ആക്രമണോത്സുകനായ താരമാണയാള്‍.
സ്വന്തം ദിവസത്തില്‍ രോഹിത് ശര്‍മ്മയിലും എനിക്ക് പ്രതീക്ഷയുണ്ട്.
2004 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ലാറ ടെസ്റ്റില്‍ ആദ്യമായി 400 റണ്‍സ് സ്കോര്‍ ചെയ്തത്. ട്രിപ്പിള്‍ സെഞ്ച്വറികള്‍ അതിന് ശേഷം വീണ്ടും ടെസ്റ്റില്‍ സംഭവിച്ചെങ്കിലും 400 ലേക്കെത്താന്‍ കഴിഞ്ഞ 15 വര്‍ഷമായിട്ടും ആര്‍ക്കും സാധിച്ചിട്ടില്ല.
പ്രശസ്ത ഗായിക അനുരാധ പദ്വാളിന്റെ പുത്രിയാണെന്ന അവകാശവുമായി മലയാളി വീട്ടമ്മ. തിരുവനന്തപുരം സ്വദേശിനിയായ കർമല മോഡക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കുടംബക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മാതാപിതാക്കൾ അനുരാധ പദ്വാളും അരുണ്‍ പദ്വാളുമാണെന്ന് പ്രഖ്യാപിച്ചുകിട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നു കർമല മോഡക്സ് പത്രസമ്മേളനത്തിൽ പറഞ്ഞു. അനുരാധയുടേയും അരുണിന്റെയും സ്വത്തിന്റെ നാലിൽ ഒന്ന് അവകാശം സ്ഥാപിച്ചു കിട്ടുന്നതിനും തനിക്കു ലഭിക്കേണ്ട മെച്ചപ്പെട്ട ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ടതിലും തന്നെ ഉപേക്ഷിക്കപ്പെട്ടതിലുമുള്ള നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും കർമല പറഞ്ഞു.
മാതാവിൽ നിന്നും കടുത്ത അവഗണനയും ഒറ്റപ്പെടുത്തലും അസഹനീയമായി തീർന്നപ്പോൾ ആണ് യഥാർഥ മാതാവിനെ സ്ഥാപിച്ചു കിട്ടുന്നതിനായി കോടതിയെ സമീപിക്കേണ്ടി വന്നത്. താൻ ജനിച്ചപ്പോൾ വളർത്താനായി ഏല്പിച്ചത് പൊന്നച്ചനേയും അദ്ദേഹത്തിന്റെ ഭാര്യ ആഗ്നസിനേയുമാണ്. വളർത്തച്ഛനായ പൊന്നച്ചൻ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുന്‍പ് അനുരാധ പദ്വാളാണ് തന്റെ യഥാർഥ മാതാവെന്നു വെളിപ്പെടുത്തിയത്. പൊന്നച്ചനും ആഗ്നസും സ്വന്തം മാതാപിതാക്കളാണെന്നു വിശ്വസിച്ചാണ് താൻ വളർന്നത്.
എന്നാൽ മരണത്തിനു തൊട്ടു മുന്‍പായി പൊന്നച്ചൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്: 1969ൽ അനുരാധ പദ്വാളിന്റെയും അരുണിന്റെയും വിവാഹം കർണാടകത്തിൽ കാർവാർ എന്ന സ്ഥലത്തു നടന്നു. മാതാവിന്റെ അടുത്ത കുടുംബ സുഹൃത്ത് എന്ന നിലയിൽ പൊന്നച്ചൻ അവരോടൊപ്പമുണ്ടായിരുന്നു.
1974ൽ അനുരാധയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. സംഗീതലോകത്ത് പ്രശസ്തിയിൽ നിൽക്കുന്ന സമയം ആയതിനാൽ അനുരാധയ്ക്ക് കുഞ്ഞിനെ നോക്കാൻ സമയം ലഭിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ പൊന്നച്ചനെയും ഭാര്യ ആഗ്നസിനേയും ഏല്പിച്ചു. പട്ടാളത്തിൽ ജോലി നോക്കിയിരുന്ന പൊന്നച്ചൻ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ പൊന്നച്ചനിൽ നിന്നും തന്നെ തിരികെ വാങ്ങാനായി അനുരാധയും അരുണുമെത്തി.
എന്നാൽ തന്റെ വളർത്തച്ഛനായ പൊന്നച്ചനും ആഗ്നസിനും കുഞ്ഞിനെ അവർക്ക് കൈമാറാൻ മാനസീകമായി ബുദ്ധിമുട്ടായിരുന്നു. ഇതോടെ പൊന്നച്ചനോടും ആഗ്നസിനോടുമൊപ്പം കുട്ടി വളരട്ടെയെന്ന നിലപാട് അനുരാധ സ്വീകരിക്കുകയായിരുന്നുവെന്നും പൊന്നച്ചൻ മരണത്തിനു തൊട്ടുമുന്‍പ് തന്നോട് പറഞ്ഞതായി കർമല പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പൊന്നച്ചനൊപ്പം വർക്കലയിൽ എത്തിച്ചേർന്നു. എന്നാൽ തുടർന്ന് കർമലയെപ്പറ്റി തിരക്കുവാനോ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുവാനോ യഥാർഥ മാതാപിതാക്കൾ തയാറാവാത്തത് പൊന്നച്ചനിൽ കടുത്ത അമർഷത്തിന് ഇടയാക്കി. സാന്പത്തീക പരാധീനതയെ തുടർന്ന് പത്താം ക്ലാസോടെ തന്റെ പഠനം അവസാനിച്ചതായി കർമല പറഞ്ഞു .
വിവാഹപ്രായമായ സമയം പൊന്നച്ചൻ അനുരാധ പദ്വാളിനെ നേരിട്ട് സന്ദർശിച്ചപ്പോൾ ഈ സാഹചര്യത്തിൽ തന്റെ മകളായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അനുരാധയുടെ മറുപടി. തുടർന്ന് വളർത്തച്ഛനായ പൊന്നച്ചൻ 1992ൽ വിവാഹം നടത്തിത്തന്നു. വളർത്തച്ഛൻ മരണത്തിനു തൊട്ടു മുന്‍പ് വെളിപ്പെടുത്തിയ ഈ സത്യം തന്നെ ഏറെ ധർമസങ്കടത്തിലാക്കി.
തുടർന്ന് നിരവധി തവണ ശ്രമിച്ചതിന്റെ ഫലമായി അനുരാധ പദ്വാളിന ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ തന്റെ മാതൃത്വം നിഷേധിക്കുകയാണ് അനുരാധ ചെയ്തത്. ഇത് ഏറെ ദു:ഖത്തിലാക്കി. ഇതേ തുടർന്നാണ് കോടതിയെ സമീപിച്ചത്. മാതൃത്വം സംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടാനാണ് താൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കർമല പത്രസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചി: തീരദേശപരിപാലന നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകൾ 11,12 തീയതികളിലായി പൂർണമായും തകർക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങൾ തകർക്കുന്നത്. ഇതിനായി ഫ്ലാറ്റുകളിൽ വെള്ളിയാഴ്ച മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുമെന്ന് പൊളിക്കൽ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പറഞ്ഞു.
ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിലായിരിക്കും സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച രാവിലെ ഫ്ലാറ്റുകളിലെത്തിക്കും. അതീവ സുരക്ഷ നൽകി സ്ഫോടക വസ്തുക്കൾ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക.
തുടർന്ന് ഫ്ലാറ്റുകളിലെ വിവിധ നിലകളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ പെളിക്കാൻ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക. ആറിന് ആൽഫാസെറീൻ ഇരട്ട സമുച്ചയത്തിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കും.
ഹോളി ഫെയ്ത്ത്, ജെയ്ൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് 150 കിലോ സ്ഫോടക വസ്തുക്കളും ആൽഫ സെറീനിലെ രണ്ട് ടവറുകൾക്ക് 500 കിലോഗ്രാം സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുക. എമൽഷൻ എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട വസ്തുക്കളാണ്
ന്യൂഡൽഹി: മിഷനറി സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ വിദേശത്തുപോയാൽ ബീഫ് കഴിക്കുമെന്നും അതിനാൽ സ്കൂളുകളിൽ ഭഗവത് ഗീത പഠിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. സ്വന്തം മണ്ഡലമായ ബഗുസരായിയിൽ സ്വകാര്യപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ നമ്മുടെ കുട്ടികളെ മിഷനറി സ്കൂളുകളിൽ അയക്കുന്നു. ഇവർ ഐഐടികളിലൂടെ എൻജിനീയർമാരും കളക്ടർമാരും എസ്പിമാരും ആകുന്നു. അതല്ലെങ്കിൽ വിദേശത്ത് പോകുന്നു. ഇവരിൽ ഭൂരിപക്ഷവും ബീഫ് കഴിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു- മന്ത്രി ആരോപിച്ചു.
നമ്മുടെ സംസ്കാരവും പാരമ്പര്യവും പഠിപ്പിക്കാത്തതു മൂലമാണ് ഇതുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ കുട്ടികൾ ബീഫ് കഴിക്കാൻ തുടങ്ങും. ഇത് വളരെയധികം ആശങ്കാജനകമാണ്. പരമ്പരാഗത മൂല്യങ്ങൾ വളർത്തിയെടുക്കാൻ സ്കൂളുകളിൽ ഹനുമാൻ മന്ത്രം ഉരുവിടണമെന്നും അദ്ദേഹം നിർദേശിച്ചു.
പുതുവര്‍ഷദിനത്തില്‍ ഇന്ത്യയില്‍ പിറന്നത് 67,385 കുട്ടികളെന്ന് റിപ്പോര്‍ട്ട്. ലോകത്തിലാകെ പിറന്ന കുഞ്ഞുങ്ങളില്‍ 17 ശതമാനവും ഇന്ത്യയിലാണ്. യൂണിസെഫ് ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.
ആകെ 392,078 കുഞ്ഞുങ്ങളാണ് ഈ ദിനത്തില്‍ ലോകത്തിലാകെ പിറന്നത്. ഇന്ത്യയും മറ്റ് ഏഴ് രാജ്യങ്ങളിലുമായി പിറന്ന കുഞ്ഞുങ്ങളുടെ എണ്ണം ആകെ ജനനങ്ങളുടെ പകുതിയോളം വരും. ചൈനയില്‍ (46,299), നൈജീരിയ (26,039), പാകിസ്താന് (6,787), ഇന്തോനീഷ്യ (13,020), യുഎസ് (10,452), കോംഗോ (10,247), എത്യോപ്യ (8,493) എന്നീ രാജ്യങ്ങളിലാണ് ജനനനിരക്ക് കൂടുതല്‍.
ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ മറികടക്കാനൊരുങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം ചൂണ്ടിക്കാട്ടിയിരുന്നു. 2027ാമാണ്ടോടെ ഇന്ത്യ ഈ നിലയിലേക്ക് എത്തിച്ചേരും.
2018ല്‍ 2.5 ദശലക്ഷം നവജാതശിശുക്കള്‍ മരിച്ചിരുന്നു. ജനനത്തിന്റെ ആദ്യമാസത്തില്‍ തന്നെയാണ് ഈ മരണങ്ങളെല്ലാം നടന്നത്. ഇവരില്‍ മൂന്നിലൊന്നുപേരും മരിച്ചത് ജനിച്ച അതേ ദിവസം തന്നെയാണ്. ഇതില്‍ ഭൂരിഭാഗം മരണങ്ങളും ഒഴിവാക്കാനാകുമായിരുന്ന കാരണങ്ങളാലായിരുന്നു. നേരത്തെയുള്ള ജനനം, ഡെലിവറി സമയത്തെ സങ്കീര്‍ണതകള്‍, ഇന്ഫെക്ഷനുകള് തുടങ്ങിയവയാണ് കാരണം. ഓരോ വര്‍ഷവും ശരാശരി 2.5 ദശലക്ഷം കുഞ്ഞുങ്ങള്‍ ചാപിള്ളകളായാണ് പുറത്തുവരുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു.