എകാതെറിന്‍ബര്‍ഗ്ന്മ സൂപ്പര്‍താരം കെയ്സുകി ഹോണ്ട സൂപ്പര്‍സബ്ബായി അവതരിപ്പ മല്‍സരത്തില്‍ സെനഗലിനെതിരെ ജപ്പാനു സമനില. ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. സാദിയോ മാനെ (11), മൂസ വാഗു (71) എന്നിവര്‍ സെനഗലിനായി ലക്ഷ്യം കണ്ടപ്പോള്‍ തകാഷി ഇനൂയി (34), കെയ്സുകി ഹോണ്ട (78) എന്നിവര്‍ ജപ്പാനായും ഗോള്‍ നേടി.
72–ാം മിനിറ്റില്‍ ഷിന്‍ജി കവാഗയ്ക്കു പകരക്കാരനായി കളത്തിലിറങ്ങിയ ഹോണ്ട, ആറു മിനിറ്റിനുള്ളില്‍ ഗോള്‍ നേടിയാണ് സെനഗലിനെ കുരുക്കിയത്. ആദ്യ മല്‍സരത്തില്‍ പോളണ്ടിനെ അട്ടിമറിച്ച സെനഗലിനും കൊളംബിയയെ അട്ടിമറിച്ച ജപ്പാനും ഇതോടെ നാലു പോയിന്റായി. ആദ്യ മല്‍സരം തോറ്റ മറ്റു രണ്ടു ടീമുകള്‍ക്കും പോയിന്റൊന്നുമില്ല. ഇതോടെ ഗ്രൂപ്പ് എച്ചില്‍നിന്ന് ഇരുവര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടക്കാനും വഴി തെളിഞ്ഞു.
കരസേന മേജറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു മേജർ അറസ്റ്റിൽ. മേജർ നിഖിൽ ഹണ്ടയാണ് അറസ്റ്റിലായത്. ഇയാളെ ഉത്തർപ്രദേശിലെ മീററ്റിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ നിഖിൽ ഹണ്ട കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപത്തുനിന്നുമാണ് മുപ്പത്തിയഞ്ചുകാരിയായ ഷൈലജയുടെ ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി അമിത് ദ്വിവേദിയാണ് ഭാര്യയെ കന്റോൺമെന്റിലെ ആശുപത്രിയിലാക്കിയത്.
പിന്നീട് മടക്കികൊണ്ടുവരാൻ ഡ്രൈവർ എത്തിയപ്പോൾ ചികിത്സ തേടി ഇവർ ഇവിടെയെത്തിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റി. വാഹനാപകടം ആണെന്ന് വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
ഇന്നസെന്റ് യുഗത്തിന് അവസാനം. ഇനി മലയാള സിനിമാതാരങ്ങളുടെ സംഘടനയെ മോഹന്‍ലാലും ഇടവേള ബാബുവും ചേര്‍ന്ന് നയിക്കും. കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗം പുരോഗമിക്കുകയാണ്. മാധ്യമങ്ങളെ പരിപൂര്‍ണമായും ഒഴിവാക്കി കൊണ്ടാണ് യോഗം നടക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യോഗത്തിന്റെ ദൃശ്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പുറത്തുവിടുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവരും യോഗത്തില്‍ പങ്കെടുക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ തന്നെ പുറത്തുവന്നിരുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാലിന് ആശംസകളര്‍പ്പിക്കുന്നവരുടെ തിരക്കായിരുന്നു രാവിലെ. വളരെ ലളിതമായിട്ടാണ് മമ്മൂട്ടി ചടങ്ങിലെത്തിയത്. മുണ്ടുടുത്ത് തനി നാടന്‍ ഗൈറ്റപ്പില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മമ്മൂട്ടി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തനിക്ക് ഒൗദ്യോഗികമായി ഒരു പദവിയും വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.
ഇന്നസെന്റെ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇതിനോടകം സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായി. അമ്മയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ട കാര്യം അദ്ദേഹം പ്രസംഗത്തില്‍
ഒാര്‍മിപ്പിച്ചു. അതിന് പിന്നാലെ വന്നു രസികന്‍ താങ്ങ്. 40 അല്ല 100 ശതമാനം ആക്കണെമന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഞാന്‍ സ്ഥാനം ഒഴിയുകയാണല്ലോ എന്നും. വേദിയില്‍ നിറഞ്ഞ കയ്യടി. ഹാസ്യത്തിന്റെ രൂപത്തില്‍ ഇന്നസെന്റ് തന്റെ കാലത്തിലെ അമ്മയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും വിലയിരുത്തി. മറ്റുള്ളവര്‍ക്ക് വഴിമാറി കൊടുക്കുന്നവന്റെ സന്തോഷത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് അദ്ദേഹം നര്‍മ്മത്തെ കൂട്ടുപിടിച്ച് പറഞ്ഞു. അമ്മ മഴവില്ല് മെഗാഷോയുടെ വിലയിരുത്തലും യോഗത്തില്‍ നടന്നു
കൊല്ലം കുളത്തുപ്പുഴയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദനം. ഗുരുതര പരുക്കുകളോടെ എണ്‍പത്തിയെട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കല്ലുവെട്ടാംകുഴിയില്‍ താമസിക്കുന്ന റാഹേലമ്മയേയായണ് മകന് ബാബു ക്രൂരമായി മര്‍ദിച്ചത്. മകന്റെ ആക്രമണത്തില്‍ എണ്‍പത്തിയെട്ട് വയസുള്ള റാഹേലമ്മയുടെ മുഖത്തിന് സാരമായി പരുക്കേറ്റിട്ടുണ്ട്.നാട്ടുകാരാണ് വിവരം പൊലീസിലറിയച്ചത്. പൊലീസെത്തി റാഹേലമ്മയെ കുളത്തുപ്പുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമ്മയെ മര്‍ദിച്ച ശേഷം വീട്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച ബാബുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ബാബു അമ്മയെ മര്‍ദിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു
ചാലക്കുടിക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തി. പതിനാറു ദിവസമെടുത്താണ് പതിനെട്ടുകാരികള്‍ ബുള്ളറ്റില്‍ മടങ്ങി എത്തിയത്.യാത്രയിലുടനീളം കൊടും തണുപ്പും മഞ്ഞും. ഉയരം കൂടുംതോറം ശ്വാസംകിട്ടാത്ത അവസ്ഥ. പലപ്പോഴും മരണം മുന്നില്‍ കണ്ടു. ഇടയ്ക്ക് ബുള്ളറ്റ് മഞ്ഞില്‍ കുടുങ്ങി. അങ്ങനെ, നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഈ രണ്ടു പെണ്‍കുട്ടികള്‍ ഹിമാലയം കീഴടക്കി.
ചാലക്കുടി സ്വദേശികളായ ആന്‍ഫി മരിയ ബേബിയും അനഘയും. ഹിമാലയത്തിലേക്കൊരു ബൈക്ക് യാത്ര ഈ പെണ്‍കുട്ടികളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് യാഥാര്‍ഥ്യമായത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗണ്ഡ് , മണാലി വഴിയായിരുന്നു യാത്ര. രണ്ടു പേരും കുട്ടിക്കാലെ തൊട്ടേ കൂട്ടുകാരായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ഹിമാലയത്തിലൂടെയുള്ള ബൈക്ക് യാത്ര ഇവരുടെ സ്വപ്നത്തില്‍ ഇടംപിടിച്ചത്.
വീട്ടുകാര്‍ സമ്മതിച്ചോടെ യാത്രയ്ക്കായുള്ള പരിശീലനവും തയാറെടുപ്പും തുടങ്ങി.ബൈക്കിലൂടെയുള്ള യാത്ര കാമറയില്‍ പകര്‍ത്താന്‍ ഒരുസംഘത്തേയും കൂടെക്കൂട്ടിയിരുന്നു. കോയമ്പത്തൂരില്‍ ബി.ബി.എ. എവിയേഷന്‍ മാനേജ്മെന്റ് വിദ്യാര്‍ഥിനിയാണ് ആന്‍ഫി. അനഘയാകട്ടെ ഗ്രാഫിക് ഡിസൈന്‍ കോഴ്സിന് പഠിക്കുന്നു.
എയർ ഇന്ത്യയുടെ നെറ്റ് വർക്കിലുണ്ടായ തകരാറിനേത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുൾപ്പെടെ 23 വിമാനങ്ങൾ പുറപ്പെടാൻ വൈകി. ചെക്ക് ഇൻ സോഫ്റ്റ്വേറിലുണ്ടായ തകരാറിനെത്തുടർന്ന് 23 വിമാനങ്ങൾ പുറപ്പെടാൻ 15 മുതൽ 30 മിനിറ്റ് വൈകിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതൽ 2.30 വരെയാണ് സോഫ്റ്റ്വേർ തകരാറുണ്ടായത്. ഇതിനെത്തുർന്ന് ചെക്ക് ഇന്നും മറ്റു സേവനങ്ങളും കംപ്യൂട്ടർ സഹായമില്ലാതെ ചെയ്യേണ്ടിവന്നു. എയർ ഇന്ത്യയുടെ ചെക്ക് ഇൻ, ബോർഡിംഗ്, ബാഗേജ് ട്രാക്കിംഗ് ടെക്നോളജി എന്നിവ കൈകാര്യം ചെയ്യുന്നത് എസ്ഐടിഎയാണ്.
സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ പ്രവര്‍ത്തന മേഖലയിലേക്ക്. ഇത്തവണ ജനസേവനത്തിനായാണ് താരം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികളിലൂടെയൊന്നുമല്ല സരിത വരുന്നത്. ആര്‍കെ നഗര്‍ എംഎല്‍എയും തമിഴില്‍ സുപരിചിത മുഖവുമായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സരിത അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ട് കണ്ട് സരിത ആഗ്രഹം അറിയിച്ചു കഴിഞ്ഞു.
നാഗര്‍കോവില്‍ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയതായാണ് സൂചന.അതേസമയം, വിവരം പാര്‍ട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ കൂടിയായ പച്ചമാല്‍ അറിയിച്ചു. കന്യാകുമാരി എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇദ്ദേഹം നിലവില്‍ ദിനകരന് പക്ഷത്താണ്.
‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ രാവിലെ പത്തു മുതലാണ് യോഗം. മോഹന്‍ലാല്‍ പ്രസിഡന്റായ പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. നടി ആക്രമിക്കപ്പെട്ടശേഷമുള്ള സംഭവങ്ങളും യുവതാരങ്ങളുടെ നിലപാടുകളും ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്യും. അതേസമയം, യോഗത്തിനുശേഷമുള്ള പതിവ് വാര്‍ത്തസമ്മേളനം ഇക്കുറി ഒഴിവാക്കി. 17 വര്‍ഷം പ്രസിഡന്റായിരുന്ന ഇന്നസന്റെ് ഒഴിയുന്നതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ ചുമതലയേല്‍ക്കുന്നത്.
പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് വൈസ് പ്രസിഡന്റായിരുന്ന മോഹന്‍ലാലിനെ പരിഗണിച്ചത്. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകും. മമ്മൂട്ടിയായിരുന്നു ജനറല്‍ സെക്രട്ടറി. സിദ്ദീഖ് (സെക്രട്ടറി), മുകേഷ്, ഗണേഷ്കുമാര് (വൈസ് പ്രസിഡന്റുമാര്‍), ജഗദീഷ് (ട്രഷറര്‍) എന്നിവരും ഞായറാഴ്ച ചുമതലയേല്‍ക്കും. ദിലീപായിരുന്നു ട്രഷറര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയശേഷം പകരം ആരെയും നിയോഗിച്ചിരുന്നില്ല. ദിലീപിനെ കുറ്റവിമുക്തനായശേഷം തിരിച്ചെടുത്താല്‍ മതിയെന്ന പൊതുനിലപാടില്‍നിന്ന് പിന്നാക്കം പോകാന്‍ സാധ്യതയില്ല.
വനിത സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘വിമന്‍ ഇന്‍ സിനിമ കലക്ടീവി’ന്റെ (ഡബ്ല്യു.സി.സി) രൂപവത്കരണം കണക്കിെലടുത്ത് നിര്‍വാഹക സമിതിയില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിച്ചേക്കും. നിലവില്‍ രമ്യ നമ്പീശനും, കുക്കു പരമേശ്വരനുമാണ് സമിതിയിലുള്ളത്. തിരുവനന്തപുരത്തു നടന്ന അമ്മയുടെ സ്റ്റേജ് ഷോയിലെ ഏതാനും യുവതാരങ്ങളുടെ അഭാവം ഉള്‍പ്പെടെ ചര്‍ച്ചയാകും. ശനിയാഴ്ച രാത്രി നടന്ന നിര്‍വാഹക സമിതി യോഗത്തിലാണ് യോഗത്തിലെ അജണ്ട തീരുമാനിച്ചത്.
അനാവശ്യ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ യോഗത്തിന്റെയും ചര്‍ച്ചയുടെയും രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നാണ് അംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ജനറല്‍ ബോഡിക്കുശേഷമുള്ള വാര്‍ത്തസമ്മേളനവും ഒഴിവാക്കി.
അയര്‍ക്കുന്നം: ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കൊറ്റത്തില്‍ കുടുംബം. എന്നാല്‍ മീനച്ചിലാറ്റില്‍ ഇല്ലിക്കലിനടുത്ത് വച്ച് ഡിനുവന്റെ മൃതദേഹം കിട്ടിയതോടെ ഈ കാത്തിരിപ്പ് വിഫലമായി മാറുകയായിരുന്നു. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
അര്‍ജന്റീനയുടെ ജേഴ്സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനുവിനെ ക്രൊയേഷ്യയോടുള്ള അര്‍ജന്റീനയുടെ പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം. ഒപ്പം ഒരു ആത്മഹത്യാക്കുറിപ്പും ഇവിടെയുണ്ടായിരുന്നു.
പുലര്‍ച്ചെ ഡിനുവിനെ കാണാതായപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നായയുമായി നടത്തിയ പരിശോധനയില്‍ അടുത്തുള്ള പുഴയിലെ കുളിക്കടവിലേക്ക് ചെന്നിരുന്നു. ഇവിടെ നിന്നും ഡിനുവിന്റെ മൊബൈല്‍ ഫോണും ലഭിച്ചിരുന്നു.
എന്നാല്‍ നീന്തല്‍ അറിയാവുന്ന തന്റെ മകന് ഇത് എങ്ങിനെയാണ് സംഭവിച്ചുവെന്ന് മനസ്സിലാകാതെ ദുഖത്തില്‍ ആയിരിക്കുകയാണ് ഡിനുവിന്റെ കുടുംബാഗങ്ങള്‍.
ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കൽ പാലത്തിനു സമീപത്തുനിന്നും കണ്ടെത്തിയപ്പോൾ
ആരോടും കൂടുതല്‍ അടുത്തിടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ല ഡിനു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് ബന്ധുക്കളോട് പറഞ്ഞതായി ഇവര്‍ ഓര്‍ക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.
നാട്ടില്‍ വലിയ കൂട്ടുകെട്ടുകളോ ഇടപെടലുകളോ ഇല്ലായിരുന്ന ഡിനു ബി.എസ്സി. കെമിസ്ട്രി ബിരുദധാരിയായിരുന്നു. സഹോദരി ദിവ്യ ഖത്തറില്‍ നഴ്സാണ്. ഇവര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. കടുത്ത മെസി ആരാധകനായ ഡിനുവിന്റെ പുസ്തകങ്ങളില്‍ എല്ലാം അര്‍ജന്റീനയുടെ തോല്‍വിയെക്കുറിച്ചും മെസിയെക്കുറിച്ചുമുള്ള കുറിപ്പുകളാണുണ്ടായിരുന്നത്.
തിരുവല്ലക്കാരിയായ യുവതിയെയാണ് സഭയുടെ വിവിധ ഭദ്രാസനങ്ങളിലെ അഞ്ച് വൈദികരുമായി ബന്ധമുണ്ടായിരുന്നത്. ഒരു വൈദികനുമായി ഒരുമിച്ചുകഴിഞ്ഞശേഷം ഹോട്ടല്‍ ബില്‍ സെറ്റില്‍ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചപ്പോഴാണ് കള്ളം വെളിച്ചത്തായത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമണ്‍, ഡെല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ ആരോപണ വിധേയയായ സ്ത്രീയുടെ ഭര്‍ത്താവിന്റേതെന്ന പേരില്‍ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ കുടുംബ ജീവിതം തകര്‍ത്ത വൈദികരെ സഭയില്‍ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്ന മട്ടിലുള്ള സംഭാഷണമാണ് പുറത്തുപ്രചരിക്കുന്നത്.
ഇയാള്‍ ഏതൊ ഒരു പരിചയക്കാരനോട് തന്റെ മാനസിക വിഷമങ്ങളും ഈ സംഭവം പുറത്തായ സാഹചര്യങ്ങളുമാണ് വിവരിക്കുന്നത്. വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ തന്റെ ഭാര്യയായ സ്ത്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ പല പുരോഹിതന്മാരുമായി ബന്ധമുണ്ടായിരുന്ന കാര്യം അവര്‍ വെളിപ്പെടുത്തിയെന്നും ഈ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വൈദികരല്ല എട്ടോളം വൈദികര്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളാണ് അയാള്‍ പരിചയക്കാരനോട് പറയുന്നത്. സഭാസ്നേഹിയായതുകൊണ്ടാണ് താന്‍ കടുംകൈയൊന്നും ചെയ്യാത്തതെന്നും ഹതഭാഗ്യനായ ഭര്‍ത്താവ് പറയുന്നുണ്ട്. മെത്രാന്മാരോട് ഇക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞിട്ടും തുടക്കത്തില്‍ കൈമലര്‍ത്തുകയായിരുന്നു. പിന്നീട് സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാബാവയുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞപ്പോഴാണ് ഇത്രയെങ്കിലും നടപടി ഉണ്ടായത്.
ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ വൈദികരുടെ മുഴുവന്‍ പേരുകള്‍ അയാള്‍ ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഭാര്യ ഇപ്പോഴും പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്. വിവാഹത്തിന് മുമ്പുതന്നെ ഓര്‍ത്തഡോക്സ് ഒരു വൈദികനുമായി അവിഹിതമുണ്ടായിരുന്നു. അയാളിപ്പോഴും ഇവരുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മകളുടെ മാമ്മോദീസയുമായി ബന്ധപ്പെട്ട് ചില മാനസിക വിഷമങ്ങള്‍ ഉണ്ടായ സമയത്ത് ഇടവക വികാരിയുടെ അടുത്തുപോയി കുമ്പസാരിച്ചിരുന്നു. കുമ്പസാര രഹസ്യങ്ങള്‍ മനസ്സിലാക്കിയ വൈദികന് പിന്നീട് ഇവരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിക്കുമെന്ന് പറഞ്ഞാണ് അയാള്‍ ഇവരെ വശത്താക്കിയത്. ഈ വൈദികന് ഇവരുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളെടുത്ത് അയാളുടെ പരിചയക്കാരനായ മറ്റൊരു വൈദികന് കൈമാറുകയും അയാള്‍ പിന്നീട് നിരന്തരം തന്റെ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നുണ്ട്.
പിന്നീട് പലവൈദികര്‍ക്കും കൈമാറി കൈമാറി തന്റെ ഭാര്യയെ വട്ടമിട്ടിരിക്കുകയാണെന്ന് അയാള്‍ പറയുന്നുണ്ട്. ഇതില്‍ ആരോപണവിധേയനായ ഒരു വൈദികന് തന്നെ വിളിച്ച് ക്ഷമ ചോദിച്ചതായും അയാള്‍ പറയുന്നുണ്ട്. ഇതില്‍ പല വൈദികരും മെത്രാന്മാരുടെ ശിങ്കിടികളാണ്. അതുകൊണ്ടാണ് ഇവരൊക്കെ രക്ഷപെട്ട് നില്‍ക്കുന്നത്. പരാതിയുമായി രംഗത്തെത്തിയതോടെ സഭയിലെ പല പ്രമുഖരും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ചിലര്‍ ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമിക്കുന്നുണ്ട്. ചിലര്‍ അനുനയിപ്പിച്ച് കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. വലിയ വലിയ സെലിബ്രെറ്റീസുകള്‍ വരെ വിളിച്ച് പിന്മാറാന് ആവശ്യപ്പെടുന്നുണ്ട്. എന്റെ ഭാര്യയെ സ്വാധീനിച്ച് എനിക്കെതിരെ കേസ് കൊടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയാണ് പുരോഹിതരുടെ പേര് എഴുതി വാങ്ങിയതെന്നാണ് തനിക്കെതിരെയുള്ള ആരോപണം. എന്റെ കൈയില്‍ പച്ച തെളിവുകള്‍ ഇരിപ്പുണ്ടെന്നും അവകാശപ്പെടുന്നുണ്ട്. സകല ഡോക്യുമെന്റുകളും തന്റെ പക്കലുണ്ട്. ഇവര്‍ എന്ത് തേങ്ങയാണ് എനിക്കെതിരെ ചെയ്യാന്‍ പോകുന്നതെന്നും അയാള്‍ ചോദിക്കുന്നുണ്ട്. ഞാന്‍ മരിച്ചു ജീവിക്കുകയാണ്. രണ്ട് കുഞ്ഞുങ്ങളും എനിക്കൊപ്പമുണ്ട്. നമുക്ക് മാര്‍ഗ്ഗദീപം കാണിച്ചുതരേണ്ട സഭയും അതിലെ പുരോഹിതരമാണ് ഈ വേണ്ടാതീനങ്ങളൊക്കെ ചെയ്തിരിക്കുന്നത്. സഭയെ നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ട പുരോഹിതരാണ് ഇത്തരം വേണ്ടാതീനങ്ങള് ചെയ്തുകൂട്ടൂന്നത്. അവര്‍ സഭയെ നശിപ്പിക്കുകയാണ്. ഞാനെന്റെ സഭയെ സ്നേഹിക്കുന്നു. അതിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ എന്നും തയ്യാറാണ്.
ഇതില്‍ കുറ്റവാളികളായ പുരോഹിതന്മാര്ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. ഭാര്യയുടെ ബന്ധുവായ ഒരു വൈദികനാണ് ഇത് തുടക്കമിട്ടത്. ഭദ്രാസന ബിഷപ്പിന്റെ വലംകൈ ആയിരുന്നയാളാണ് വേറൊരുത്തന്.എല്ലാം പത്തും നാല്‍പ്പതും വയസ്സായ അച്ചന്മാരാണ്. തിരുവനന്തപുരത്തുകാരനായ ഒരു വൈദികനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. കാരുണ്യ സെന്റര്‍ എന്നുപറയുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെന്നും പറയുന്നുണ്ട്. പിന്നെ വേറൊരുത്തന് ഡെല്‍ഹിക്കാരനാണ്. തന്റെ ജൂനിയറായി സ്കൂളില്‍ പഠിച്ചവനാണ് ഇയാളെന്നും പറയുന്നുണ്ട്. ഇപ്പോഴത്തെ ഭദ്രാസന തിരുമേനിയുടെ സെക്രട്ടറിയച്ചനും ഇതില്‍പെടുന്നുണ്ട്. കോഴഞ്ചേരി പള്ളിയില്‍ ജോലി ചെയ്യുന്ന വൈദികനുമുണ്ട്. പിന്നെ മൂന്നാലുപേര് വേറെയുണ്ട്. അവന്മാരെക്കുറിച്ച് തെളിവില്ലാത്തതുകൊണ്ട് പറയുന്നില്ല. കുമ്പസാരമെന്നുപറയുന്ന ഏര്‍പ്പാട് ഇനിയെങ്കിലും നിര്‍ത്തണം. ഒരുപാട് അച്ചന്മാര് ഈ കുമ്പസാര രഹസ്യം വെച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ട്. ഇതിനൊരറുതിയുണ്ടാകണം. സാറിന്റെ ഭാര്യയെ എന്ത് വിശ്വസിച്ച് ഒരച്ചന്റെ അടുത്ത് കുമ്പസാരിക്കാന്‍ വിടും. സാറിന്റെ മരുമോളെ അല്ലെങ്കില്‍ മകളെ എന്തുവിശ്വസിച്ച് ഒരച്ചന്റെ കുമ്പസാരിക്കാന്‍ വിടും. ഇതല്ലെ ഇവന്മാരുടെ പരിപാടി.
തുരന്നുനോക്കാന്‍ പറ്റുമോ ഇവന്മാര് നല്ലതാണോ ചീത്തയാണോ എന്ന്. ഇതൊക്കെ സത്യം അറിഞ്ഞുവരുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും. ഞാനിത് അറിഞ്ഞതുകൊണ്ടാണ് എനിക്ക് പെയിന്‍ഫുള്ളായി തോന്നുന്നത്. ഇത് അനുഭവിച്ചവര്‍ക്കേ ഇതിന്റെ വേദനയറിയൂ. എല്ലാത്തരത്തിലും ഞാന്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. എനിക്കൊപ്പം നില്ക്കാന് ആരുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എല്ലാവരും സഭാസ്നേഹികളാണ്. എന്റെ അനുഭവങ്ങളെക്കുറിച്ച് ഞാന്‍ അതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇനിയും ഞാന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. തെളിവുകള്‍ സഹിതം പോസ്റ്റിടും. ഏതറ്റയുംവരെയും പോകും ഞാന്‍. ഇവന്മാരുടെ കുപ്പായം സഭയില്‍ നിന്ന് ഊരിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഇതെല്ലാം ഞാന്‍ പബ്ലിക് ആക്കും. ഞാന്‍ സാമുഹിക നന്മക്കുവേണ്ടി ബലിയാടാകാന്‍ തയ്യാറാണ്.
ഇനി വേറൊരാള്‍ക്കും ഈ ഗതിയുണ്ടാകരുത്. ഇനി സെമിനാരിയില്‍ നിന്ന് ഇറങ്ങുന്നവന്മാര് പേടിക്കണം. ആരോടും ഇങ്ങനൊന്നും ചെയ്യരുത്. പുതിയ തലമുറയിലെ അച്ചന്മാര് മൊത്തം പെഴകളാണ്. ഇവന്മാരൊക്കെ ഏത് പള്ളിയില്‍ പോയാലും അവിടെ സ്ത്രീകളുമായി അക്കൗണ്ട് തുറക്കും. കുമ്പസാരം ദുരുപയോഗപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഒരു വ്യക്തത ഉണ്ടാക്കണം. പതിനായിരക്കണക്കിന് അച്ചന്മാരുള്ള സഭയാണിത്. ആരാണിത് ദുരുപയോഗം ചെയ്യുന്നതെന്ന് എങ്ങനെ അറിയാന്‍ കഴിയും. കുമ്പസാരമാണ് ഇവരുടെ ആയുധം. കുമ്പസാരം വെച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഇത് അവസാനിപ്പിക്കണം. തെറ്റുചെയ്തവന് ശിക്ഷിക്കപ്പെടണം. തെറ്റുചെയ്യാനുള്ള കാരണവും കുമ്പസാരമാണ്. ഇത് അവസാനിപ്പിക്കണം വൈദികര്‍ സംഘം ചേര്‍ന്ന് വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കുറ്റാരോപിതരായ വൈദികര്‍ക്കെതിരെ താല്‍ക്കാലിക ശിക്ഷാനടപടികളെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഓര്‍ത്തഡോക്സ് സഭക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. ഇവരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേണമെന്ന വാദം ശക്തമാകുന്നതോടൊപ്പം തന്നെ. കുറ്റാരോപിതരായ വൈദികരെ നിയമവ്യവസ്ഥയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവും സഭക്കുള്ളില്‍ ശക്തമാകുകയാണ്. കുമ്പസാര രഹസ്യം ഉപയോഗിച്ച് സ്ത്രീകളെ വന്‍തോതില്‍ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണത്തിന് ബലം നല്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവര്‍ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.