താന്‍ ഹിന്ദു വിരുദ്ധനല്ലെന്ന് പ്രമുഖ തമിഴ് നടന്‍ കമല്‍ ഹാസന്‍. ഒരു തമിഴ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യ വ്യക്തമാക്കിയത്. താന്‍ ഹിന്ദു വിരുദ്ധനായിരുന്നെങ്കില്‍ മകളെ ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കാന്‍ അനുവദിക്കുമായിരുന്നോയെന്നും അഭിമുഖത്തില്‍ കമല്‍ ഹാസന്‍ ചോദിച്ചു.
തനിക്ക് ഇതര മതങ്ങളോടോ മനുഷ്യരോടോ വിരോധമില്ലെന്നമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ ഹിന്ദു വിരുദ്ധനാണെന്നും പക്ഷപാതപരമായാണു പെരുമാറുന്നതെന്നതുമായ തരത്തില്‍ പ്രചരണം നടക്കുന്നതായും കമല്‍ ഹാസന്‍ ആരോപിച്ചു. കഴിഞ്ഞ നവംബറില്‍ ഹിന്ദു തീവ്രവാദികള്‍ ഉണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വിവിധ സഘ് പരിവാര്‍ സംഘടനകള്‍ കമല്‍ ഹാസനെതിരെ കോടതിയെ സമീപിച്ചിരുന്നു.
1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ നടൻ സഞ്ജയ് ദത്ത് നേരത്തെ ജയിൽമോചിതനായതിൽ നിയമലംഘനമില്ലെന്ന് ബോംബെ ഹൈക്കോടതി. ജയിലില്‍ ഉൾപ്പെടെ സഞ്ജ് ദത്തിന് പ്രത്യേക പരിഗണന ലഭിച്ചെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജി കോടതിതള്ളി. കേസിൽ ശിക്ഷാകാലാവധി തീരുന്നതിന് എട്ടുമാസംമുൻപാണ് സഞ്ജയ് ദത്ത് ജയിൽമോചിതനായത്.
1993 സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എകെ 56 റൈഫിൾ അനധികൃതമായി സൂക്ഷിച്ചകേസിൽ ഒരുവർഷവും നാലുമാസവും വിചാരണത്തടവ് അനുഭവിച്ചശേഷമാണ് ദത്ത് ശിക്ഷിക്കപ്പെട്ടത്. 2013 ജൂൺ മുതൽ 2016 ഫെബ്രുവരി 25വരെയാണ് പുണെയിലെ യേർവാഡ ജയിലിൽ ദത്ത് കഴിഞ്ഞത്. ശിക്ഷാ കാലയളവിൽ അഞ്ചുമാസം പരോളും ലഭിച്ചു. നല്ലനടപ്പിന്റെ പേരിൽ 2016 ഫെബ്രുവരിയിൽ ജയിൽമോചിതനാകുമ്പോൾ ദത്തിന് ലഭിച്ചത് എട്ടുമാസത്തേയും 16 ദിവസത്തേയും ഇളവ്.
നല്ലനടപ്പിന്റെ ഇളവ് അർഹിക്കുന്ന നിരവധിതടവുകാർ ഉണ്ടെന്നിരിക്കെ ദത്തിനുമാത്രമാണ് മുൻഗണന നൽകിയതെന്നാരോപിച്ചാണ് ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിഎത്തിയത്. എന്നാൽ, ഹർജി തള്ളിയ കോടതി, ദത്ത് ജയിൽവിമോചിതനായതിൽ നിയമലംഘനമൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയം സമർപ്പിച്ചരേഖകളിലും സംസ്ഥാനസർക്കാരിന്റെ വിശദീകരണത്തിലും വൈരുദ്ധ്യങ്ങളില്ല. അതേസമയം, തടവുകാർക്ക് പരോളും ഇളവും അനുവദിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഒരു പൊതുസംവിധാനം ഏർപ്പെടുത്തണമെന്നും, അവ സുതാര്യമാക്കണമെന്നും കോടതി മഹാരാഷ്ട്ര സർക്കാരിന് നിർദേശം നൽകി.
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യത്തിന്റെ നികുതി ഘടന പരിഷ്‌കരിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനു വില്‍പന നികുതിയില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമാക്കി. ബിയറിന് 100 ശതമാനമായാണ് നികുതി വര്‍ദ്ധിപ്പിച്ചത്.
400 രൂപയ്ക്ക് മേല്‍ വിലയുള്ള വിദേശമദ്യത്തിന്റെ വില്‍പന നികുതി 210 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി വിദേശമദ്യങ്ങളുടെയും വൈനിന്റെയും ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. വിദേശമദ്യത്തിന്റെ അനധികൃത വില്‍പനയിലൂടെയുള്ള വരുമാന നഷ്ടം തടയുന്നതിന് ഇറക്കുമതി സര്‍ക്കാര്‍ നേരിട്ട് ചെയ്യും.
ഇറക്കുമതിയില്‍ ഒരു കെയിസിന് 6000 രൂപ വരെ തീരുവ ചുമത്താനാണ് പദ്ധതി. ഇറക്കുമതി ചെയ്യുന്ന വൈനിന് കെയിസ് ഒന്നിന് 3000 രൂപയാണ് പുതുക്കിയ തീരുവ. സര്‍വീസ് ചാര്‍ജ് അബ്കാരി ഫീസ് എന്നിവയിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഇവയിലൂടെ 60 കോടിയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യത്തിന് നേരത്തേ ഈടാക്കിയിരുന്ന സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷാ സെസ് എന്നിവ എടുത്തു കളഞ്ഞിട്ടുണ്ട്.
ജെന്‍ഡര്‍ ബജറ്റ്
> സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ, സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി
> സ്ത്രീകേന്ദ്രീകൃത പദ്ധതികളുടെ വിഹിതം ബജറ്റിന്റെ 13.6 ശതമാനം
> പഞ്ചായത്തുകള്‍ക്ക് 10 കോടി, അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് 3 കോടി
> നിര്‍ഭയ വീടുകള്‍ക്ക് 5 കോടി, മെച്ചപ്പെട്ട തൊഴില്‍ പരിശീലനത്തിന് 3 കോടി
> അവിവാഹിതരായ അമ്മമാര്‍ക്കുള്ള സഹായം ഇരട്ടിയാക്കി, 2000 രൂപ
സാമൂഹ്യസുരക്ഷ
> അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും
> ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ല
> 1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹര്‍
> ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല
> മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
> ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം
> സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം
> 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍
> സ്പെഷ്യല്‍, ബഡ്സ് സ്കൂള്‍ നവീകരണത്തിന് 43 കോടി
> വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി
തീരദേശപാക്കേജ്
> ഓഖി : തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
> വിവരവിനിമയത്തിന് 100 കോടി, സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍
> വികസനപദ്ധതിയുടെ ഡിപിആര്‍ തയാറാക്കാന്‍ 10 കോടി
> മല്‍സ്യമേഖലയുടെ ആകെ അടങ്കല്‍ 600 കോടി
> മല്‍സ്യബന്ധനതുറമുഖവികസനത്തിന് 584 കോടി വായ്പയെടുക്കും
> തീരദേശ ആശുപത്രികള്‍ വികസിപ്പിക്കും, കുടുംബാരോഗ്യപദ്ധതി നടപ്പാക്കും
> എല്ലാ തീരദേശസ്കൂളുകളും നവീകരണപട്ടികയില്‍
> തീരദേശത്ത് കിഫ്ബിയില്‍ നിന്ന് 900 കോടിരൂപയുടെ നിക്ഷേപം
കുടുംബശ്രീയ്ക്ക് കരുത്തേറും
> കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ഇരുപതിനപദ്ധതി
> 2018-19 അയല്‍ക്കൂട്ടവര്‍ഷമായി ആചരിക്കും
> പരിശീലനകേന്ദ്രങ്ങള്‍ക്ക് 5 കോടി
വിദ്യാഭ്യാസനവീകരണം
> വിദ്യാഭ്യാസമേഖലയുടെ ഡിജിറ്റൈസേഷന് 33 കോടി രൂപ
> 500ല്‍ അധികം കുട്ടികളുള്ള സ്കൂളുകള്‍ നവീകരിക്കാന്‍ ഒരുകോടി
> ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി
> സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം
> 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്സ് സ്കൂളുകള്‍
> വിവാഹധനസഹായം 10000 രൂപയില്‍ നിന്ന് 40000 രൂപയാക്കി
പട്ടികവിഭാഗക്ഷേമം
> പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ അടങ്കല്‍ 2859 കോടി
> വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും
> നൈപുണ്യവികസനത്തിന് 47 കോടി രൂപ
കേരള കാന്‍
> എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം തുടങ്ങും
> മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്കുയര്‍ത്തും
> കൊച്ചിയില്‍ ആര്‍സിസി നിലവാരത്തിലുള്ള കാന്‍സര്‍ സെന്റര്‍
> എല്ലാ താലൂക്കാശുപത്രികളിലും ഹൃദ്രോഗചികില്‍സാവിഭാഗം
കേന്ദ്രപദ്ധതിയില്‍ ആശങ്ക
> കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ തിരിച്ചടി
> കേരളത്തിലെ RSBY ഗുണഭോക്താക്കളില്‍ ഏറെയും പുറത്താകും
> ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടായാലും ഇവരെ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി
> കേന്ദ്രപദ്ധതി സംസ്ഥാനസാഹചര്യമനുസരിച്ച് നടപ്പാക്കാന്‍ അനുവദിക്കണം
> ആരോഗ്യപരിരക്ഷ നന്നായി നടപ്പാക്കുന്ന ത.ഭ.സ്ഥാപനങ്ങള്‍ക്ക് പ്രത്യേകസഹായം
ഭക്ഷ്യസ്വയംപര്യാപ്തി ലക്ഷ്യം
> ഇറച്ചിക്കോഴിവളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍
> കുടുംബശ്രീ ആഭിമുഖ്യത്തില്‍ എല്ലാ പഞ്ചായത്തിലും കോഴി കൃഷി
> പൗള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷന് 18 കോടി
ലൈഫ് പദ്ധതിക്ക് 2500 കോടി
> ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരുടെ പട്ടികയിലെ എല്ലാവര്‍ക്കും ഈ വര്‍ഷം വീട്
> ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ
> പദ്ധതി പൂര്‍ത്തിയാക്കാന്‍ വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേകകമ്പനി
കര്‍ശന സാമ്പത്തിക അച്ചടക്കം
> ധനപ്രതിസന്ധി : കര്‍ശനസാമ്പത്തിക അച്ചടക്കം വേണ്ടിവരുമെന്ന് ധനമന്ത്രി
> വകുപ്പുകളുടെ വിഹിതം ട്രഷറിയില്‍ കുന്നുകൂടാന്‍ അനുവദിക്കില്ല
> ധനകമ്മി നിയന്ത്രണവിധേയമായില്ലെങ്കില്‍ ചെലവിന് നിയന്ത്രണം വരും
> ധനകമ്മി ഈ സാമ്പത്തികവര്‍ഷം 3.3 %, അടുത്തവര്‍ഷം 3.1 ശതമാനമാകും
കിഫ്ബിക്ക് ശക്തിപകരും
> കിഫ്ബിക്ക് ഒരുലക്ഷം കോടിരൂപയുടെ വായ്പ, ഗ്രാന്‍റ് ലഭ്യമാക്കും
> കിഫ്ബിയുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക അച്ചടക്കം അനിവാര്യം
> പ്രവാസികള്‍ക്കുള്ള മസാലബോണ്ട് 2018-19 വര്‍ഷം നടപ്പാകും
> പദ്ധതികള്‍ക്ക് കര്‍ശനപരിശോധന തുടരും, മാനദണ്ഡങ്ങള്‍ ഇളവുചെയ്യില്ല
> 19000 കോടിയുടെ പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി നല്‍കി
പരമ്പരാഗതവ്യവസായത്തിന് കൈത്താങ്ങ്
> കൈത്തറി മേഖലയ്ക്ക് 150 കോടി, ഖാദി 19 കോടി
> ആയിരം കയര്‍പിരി മില്ലുകള്‍, 600 രൂപ കൂലി ഉറപ്പാക്കും
> കശുവണ്ടി വ്യവസായത്തിന് 54.45 കോടി, ഇറക്കുമതി തുടരും
> ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ്
കാര്‍ഷികമേഖല പ്രതിസന്ധിയില്‍
> സംസ്ഥാനത്ത് കാര്‍ഷികമേഖല പ്രതിസന്ധിലെന്ന് ബജറ്റ്
> കൃഷിയും കൃഷിഭൂമിയും കര്‍ഷകരും തൊഴിലാളിയും വളരുന്നില്ല
> തരിശുനിലത്ത് കൃഷിക്ക് 12 കോടി, നാാളികേരത്തിന് 50 കോടി
> വിള ആരോഗ്യം ഉറപ്പാക്കാന്‍ 54 കോടി, ഗുണമേന്മയുള്ള വിത്തിന് 21 കോടി
> മൂല്യവര്‍ധനയ്ക്ക് കേരള ആഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും
> മൃഗസംരക്ഷണം 330 കോടി, ഡയറി ഡവലപ്മെന്റ് 107 കോടി
കയര്‍മേഖലയ്ക്ക് 600 കോടി
> പരമ്പരാഗത കയര്‍തൊഴിലാളി മേഖലയ്ക്ക് 600 കോടി രൂപ
> 1000പുതിയ ചകിരി മില്ലുകള്‍ സ്ഥാപിക്കും
വനം, പരിസ്ഥിതി
> വരുന്ന സാമ്പത്തികവര്‍ഷം മൂന്നുകോടി മരങ്ങള്‍ നടും
> വന്യജീവിശല്യം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി
> വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളവും മറ്റും ഉറപ്പാക്കാന്‍ 50 കോടി
> പരിസ്ഥിതി പരിപാടികള്‍ക്ക് 71 കോടി
കേന്ദ്രത്തിന് വിമര്‍ശനം
> ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ഐസക്
> കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത് വൈകുന്നു
> ജിഎസ്ടിയുടെ നേട്ടം ജനങ്ങള്‍ക്കല്ല കോര്‍പറേറ്റുകള്‍ക്കാണ് കിട്ടിയത്
കേരളം മുന്നില്‍
> സാമ്പത്തികനേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്ന് ധനമന്ത്രി
> നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ച്
കൊച്ചി: ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ഷക്കീല വിണ്ടും സിനിമയലെത്തുന്നു. തെലുങ്ക് യുവ സംവിധായകന്‍ സായ്‌റാം ദസാരിയാണ് ചിത്രം ഒരുക്കുന്നത്. ശീലാവതി, വാട്ട് ഈസ് ദിസ് ഫ***? എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തില്‍ നടന്ന ഒരു യാഥാര്‍ഥ സംഭവത്തെയാണ് സിനിമ അവതരിപ്പിക്കുന്നെതെന്ന് ഷക്കീല പറയുന്നു. ഇത് ഷക്കീല അഭിനയിക്കുന്ന 250മത് ചിത്രമാണ്.
ഷക്കീല കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമാണ് സിനിമയുടെ പ്രമേയം. ഏപ്രിലില്‍ സിനിമ പുറത്തിറങ്ങും.
തിരുവനന്തപുരം : പിണറായിയും , കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഗവണ്മെന്റും എത്രത്തോളം തരം താഴുന്നു എന്നതിന് തെളിവാണ് ശശീന്ദ്രന്റെ രണ്ടാം മന്ത്രി പദം. പിണറായി സര്‍ക്കാര്‍ നേരിടുവാന്‍ പോകുന്നത് വലിയ വെല്ലുവിളിയായിരിക്കും എന്നുറപ്പാണ്. ഒരിക്കല്‍ നാണം കെട്ട് രാജിവെച്ച് പോയ മന്ത്രിയെ തന്നെ വീണ്ടും അതേ സംഭവം വേട്ടയാടുന്നത് ഇടത് സര്‍ക്കാറിന് വന്‍ തിരിച്ചടിയാണ്. ചോദിച്ച് വാങ്ങുന്ന തിരിച്ചടിയാണിത്.
ശശീന്ദ്രനെതിരെ ചാനല്‍ പ്രവര്‍ത്തക നല്‍കിയ പരാതി മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഒത്തു തീര്‍പ്പാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോള്‍ വീണ്ടും മന്ത്രിയായി ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഈര്‍ക്കില്‍ പാര്‍ട്ടിയായ എന്‍.സി.പിക്ക് വീണ്ടും മന്ത്രി സ്ഥാനം നല്‍കാന്‍ ഇടതു നേതൃത്വം പ്രത്യേകിച്ച് സി.പി.എം കാണിച്ച ധൃതി ആ പാര്‍ട്ടിയിലെ ലക്ഷക്കണക്കിന് അനുയായികളുടെ മുഖത്ത് തുപ്പുന്നതിനു തുല്യമായിരിക്കും.
ഇപ്പോള്‍ മംഗളം ചാനല്‍ ന്യൂസ് എഡിറ്റര്‍ എസ്.വി പ്രദീപ് പുറത്തുവിട്ട ഓഡിയോ രേഖ ഒരു ‘ സാമ്പിള്‍ ‘ ആണെന്നാണ് സൂചന. മാലപടക്കത്തിന് തിരികൊളുത്തുന്നത് പോലെ പിന്നാലെ നിരവധി ‘ കാര്യങ്ങള്‍ ‘ വരാനിരിക്കുന്നേയുള്ളൂവെന്നാണ് അണിയറ സംസാരം.
ഹൈക്കോടതിയില്‍ ശശീന്ദ്രനെതിരെ നിലവിലുള്ള ഹര്‍ജിക്ക് പിന്നാലെ പുറത്തു വന്ന ശബ്ദ സംഭാഷണം മുന്‍ നിര്‍ത്തി മറ്റു ചിലര്‍ കൂടി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്.
“ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണ് എന്ന് നമ്മള്‍ വാദമുയര്‍ത്തിയാല്‍ അത് വീണ്ടും എനിക്കെതിരായ ഒരന്വേഷണത്തിന്റെ വാതില്‍ തുറക്കുകയല്ലേ ചെയ്യുന്നത് ” എന്ന സംഭാഷണമാണ് ശശീന്ദ്രന്റേതായി മംഗളം ന്യൂസ് എഡിറ്റര്‍ പ്രദീപ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് കേസില്‍ തന്റെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉള്ളതിനാല്‍ തനിക്ക് ദോഷമാകുമെന്നും പരിശോധിക്കപ്പെടാന്‍ പാടില്ലെന്നുമാണ് ശശീന്ദ്രന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അവിഹിത ഇടപെടലിനും തെളിവ് നശിപ്പിക്കാനുള്ള പ്രേരണ കുറ്റത്തിനും മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നും പ്രദീപ് ചോദിക്കുന്നു. ഇതോടെ ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്ന ‘ ഫോണ്‍ കെണി ‘ കേസില്‍ ശശീന്ദ്രന്റേതായി പുറത്തു വന്ന മുഴുവന്‍ സംഭാഷണവും പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രദീപ് ഉള്‍പ്പെടെയുള്ളവര്‍.
സംസ്ഥാന ക്യാബിനറ്റ് അംഗമായും ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തതിനാല്‍ ഇനി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കുമെന്ന നിയമോപദേശവും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി വന്നാല്‍ പോലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് സാധ്യത കൂടുതലാണെന്നാണ് നിയമോപദേശം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണത്തിനായി ഒരു ഹര്‍ജി വന്നാല്‍ കേന്ദ്ര സര്‍ക്കാറും ശക്തമായ ‘ ഇടപെടല്‍ ‘ നടത്തുമെന്ന കാര്യം ഉറപ്പാണ്. കോടതിയില്‍ സി.ബി.ഐ അഭിഭാഷകന്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാല്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്താലും വലിയ പ്രയോജനമുണ്ടാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ശശീന്ദ്രനെ ധൃതി പിടിച്ച് മന്ത്രിയാക്കിയത് അബദ്ധമായി പോയെന്ന അഭിപ്രായം ഇടത് നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായി ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ സംസ്ഥാന മന്ത്രിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയരുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
ലണ്ടന്‍ : ഹീത്രോ മലയാളികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി ( 69 ) യുടെ ശവസംസ്കാരം ഫെബ്രുവരി 10 ശനിയാഴ്ച ആഷ്‌ഫോര്‍ഡില്‍ വച്ച് . ഹീത്രോയ്ക്ക് സമീപം ബെഡ്ഫോണ്ടില്‍ താമസിക്കുന്ന ഗീത ജോസഫിന്റെയും ജോസഫ് ലൂക്കോസ്സിന്റെയും ( സല്‍ജെയ് ലൂക്കോസ് ) മാതാവാണ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി . നാട്ടില്‍ കുട്ടനാട് – തലവടി സ്വദേശിയാണ് തങ്കമ്മ ജോണ്‍ . കഴിഞ്ഞ ഏഴ് മാസമായി മക്കളോടൊപ്പം യുകെയില്‍ കഴിയുകയായിരുന്നു തങ്കമ്മ . എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി പത്തൊന്‍പതാം തീയതി ഹൃദയസംബന്ധമായ രോഗത്താല്‍ ഹെയര്‍ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു . ശസ്ത്രക്രീയ വിജയമായിരുന്നു എങ്കിലും പെട്ടെന്ന് ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ആഷ്‌ഫോര്‍ഡിലെ സെന്റ് ഹില്‍ഡാസ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത് . ശനിയാഴ്ച രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം . ബ്ര : റെജി കോശി കോഴഞ്ചേരി ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും . ഹീത്രോയിലെ മലയാളി സമൂഹം തങ്കമ്മ ജോണിന്റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം നടത്തി കഴിഞ്ഞു . പരേതനായ സി ജെ ജോര്‍ജ്ജ് ചിറ്റലപള്ളിയുടെ ഭാര്യയാണ് തങ്കമ്മ ജോണ്‍ . ചെറുമകള്‍ ക്രിസ്റ്റീന ജോസഫ്.
ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം താഴെ കൊടുക്കുന്നു..
St: Hildas Church Hall,
Ashford ( Middlesex ),
TW15 3QL.
Contact details —
Saljay Joseph Lukose – 07828096655
ഇത് ഒരു അറിയിപ്പായി കാണണന്മെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു..
ബിനോയ് കോടിയേരി സാമ്പത്തിക വെട്ടിപ്പ് ആരോപണ കേസില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാതൃഭൂമി മാപ്പ് പറഞ്ഞു. ദുബായിലെ വ്യവസായ പ്രമുഖന്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുബായിലെ മര്‍സൂഖിയുടെ കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി മര്‍സൂഖിയുടെ തെറ്റായ ചിത്രമായിരുന്നു നല്‍കിയിരുന്നത്.
തന്റെ ചിത്രം മാറ്റി നല്‍കിയെന്ന് ആരോപിച്ച് അബ്ദുള്ള അല്‍ മര്‍സൂഖി ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ചിത്രം മാറ്റി നല്‍കിയ മാതൃഭൂമി നഷ്ടപരിഹാരം നല്‍കണമെന്നും മാപ്പ് പറയണമെന്നുമാണ് മര്‍സൂഖി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് വാര്‍ത്ത ബുള്ളറ്റിനിടയില്‍ ‘വാര്‍ത്തയില്‍ നല്‍കിയ ചിത്രം തെറ്റായിരുന്നുവെന്നും നിര്‍വ്യാജം ഖേദിക്കുന്നു’വെന്നും മാതൃഭൂമി ന്യൂസ് പറഞ്ഞിരിക്കുന്നത്.
ചാവക്കാട്: പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ തുണിക്കടയിലെ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ചാവക്കാടുള്ള ബ്യൂട്ടിക്ക് സ്ഥാപനമായ സെലിബ്രേഷന്‍സിലെ തൊഴിലാളിയായ യുവാവിനാണ് ഉടമയില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഉടമ ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിലാകം വലിയ ചര്‍ച്ചയ്ക്ക വഴിവെച്ചിരിക്കുകയാണ്.
തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സെലിബ്രേഷന്‍സ് ഉടമ മുഹമ്മദ് റാഷിദ് പ്രമുഖനായ കോണ്‍ഗ്രസ് നേതാവും ഡിസിസി നേതാവുമായ ജബ്ബാര്‍ ലാമിയയുടെ മകനാണ്. സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രകോപിതനായ മുഹമ്മദ് റാഷിദ് അയാളെ അക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയ റാഷിദ് അദ്ദേഹത്തെ നിലത്തിട്ട് അകാരണമായി ചവിട്ടുന്നത് സിസിടി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇടയ്ക്ക് റാഷിദ് കടയുടെ ഷട്ടറിടാന്‍ മറ്റൊരാളോട് ആജ്ഞാപിക്കുന്നതും ദൃശ്യങ്ങള്‍ കാണാം. കടയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ഇയാളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് നവ മാധ്യമങ്ങളിലൂടെ ആളുകള്‍ ആവശ്യപ്പെട്ടു.
ടെക്‌സ്‌റ്റൈല്‍സ് ഉടമ മുഹമ്മദ് റാഷിദ് ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ.
ക്വാലലംപൂര്‍: പെരുമ്പാമ്പുമായി ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ അതേ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. പടിഞ്ഞാറന്‍ മലേഷ്യയിലെ ക്വാല ലങ്കടിലാലിലാണ് സംഭവം. വഴിയില്‍ നിന്ന് ലഭിച്ച പാമ്പുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 35 കാരനായ സായിം ഖാലിസ് കൊസ്‌നാന്‍ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പിടികൂടിയ പാമ്പിനെ കൈയ്യില്‍ വെച്ച് ബൈക്കോടിക്കുകയായിരുന്നു സായിം. ഇടയ്ക്ക് കൈയില്‍ നിന്ന് വഴുതിയ പാമ്പ് ശരീരത്തില്‍ വരിഞ്ഞുമുറുക്കിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. ഇതിനിടെ പാമ്പ് സായിമിനെ ചുറ്റിവരിഞ്ഞു കഴിഞ്ഞിരുന്നു. പുലര്‍ച്ചെയെത്തിയ വഴിയാത്രക്കാരാണ് ശരീരത്തില്‍ പാമ്പ് ചുറ്റി വരിഞ്ഞ നിലയില്‍ സായിമിന്റെ മൃതദേഹം കണ്ടെത്തിയത്. പാമ്പിനെ പെട്ടന്നു തന്നെ എടുത്തു മാറ്റിയെങ്കിലും സായിം മരണപ്പെട്ടു കഴിഞ്ഞിരുന്നു.
മലേഷ്യയില്‍ പാമ്പ് മാംസം വലിയ പ്രചാരമുള്ള വ്യാപരമാണ്. ഇവിടങ്ങളില്‍ നിരവധി ആവശ്യക്കാരുള്ള മാംസമാണ് പെരുമ്പാമ്പിന്റേത്. സായിം മാംസാവിശ്യങ്ങള്‍ക്കായി വില്‍ക്കാനായിരുന്നു പാമ്പിനെ പിടിച്ചത്.
വീഡിയോ കാണാം;