ദിലീപ് ചിത്രം രാമലീലയെ പിന്തുണച്ച മഞ്ജു വാര്യരുടെ നിലപാടിനെ പിന്തുണച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വ്യക്തിപരമായ നിലപാട് സിനിമയോട് കാണിക്കരുതെന്നും രാമലീല കാണരുതെന്ന ആഹ്വാനത്തോട് വിയോജിപ്പാണെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
മഞ്ജു നിലപാട് മയപ്പെടുത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ കഥയറിയാതെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്‍കാതെ മഞ്ജു സ്വന്തം വഴിയില്‍ സഞ്ചരിക്കുന്നത് തന്നില്‍ സത്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ പോസ്റ്റില്‍ പോലും കുറ്റപ്പെടുത്തിയും സംശയിച്ചും വരുന്ന കമന്റുകള്‍ വായിച്ച് മഞ്ജു ചിരിക്കുന്നത് തനിക്ക് കാണാമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Well said Manju…നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു..
കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്…ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു..
അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്…ഈ ധൈര്യം എന്നുമുണ്ടാവട്ടെ..
കാമുകിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്ത മലയാളി ടെക്കിക്ക് കിട്ടിയത് എട്ടിന്റെ പണി. യുവാവ് അയച്ച ദൃശ്യങ്ങള്‍ മാറിക്കിട്ടിയത് ഭാര്യയ്ക്ക്. ബംഗളുരുവില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. കാമുകിയുമൊത്ത് ഫ്‌ളാറ്റില്‍ ചിലവഴിച്ച രംഗങ്ങളാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചത്. ഇത് നമ്പര്‍ മാറി ഭാര്യയ്ക്കാണ് ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് യുവാവിനെതിരെയും കേസുണ്ട്. രണ്ടാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളുരുവിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ ജീവനക്കാരനാണ് പാലക്കാട് സ്വദേശിയായ യുവാവ്. മറ്റൊരു ഐ.ടി കമ്പനിയില്‍ ജീവനക്കാരിയാണ് ഭാര്യ. ജോലി സംബന്ധമായ ആവശ്യത്തിന് ഇയാളുടെ ഭാര്യ സെപ്റ്റംബര്‍ ആദ്യ വാരം വിദേശത്ത് പോയിരുന്നു.
ഇതിനിടെയാണ് ഇയാള്‍ കാമുകിയെ സ്വന്തം ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതിനിടെ കഴിഞ്ഞ ദിവസം വീഡിയോ സുഹൃത്തുക്കള്‍ക്ക് അയക്കാനുള്ള ശ്രമത്തിനിടെ ഭാര്യയ്ക്ക് ലഭിക്കുകയായിരുന്നു. വീഡിയോ ലഭിച്ച ഭാര്യ വിദേശത്ത് നിന്ന് മടങ്ങി എത്തിയ ശേഷം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം യുവാവിന്റെ സുഹൃത്തുക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
ഷെഫീഖിന് ആ ദിവസത്തെ ശരിയായി ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച ആ യുവാവ് ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും താന്‍ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്ന് ഈ ചെറുപ്പക്കാരന് ഇന്നും അറിയില്ല.
നിയമം പോലും തനിക്ക് പിന്തുണ നല്‍കുന്നില്ല എന്ന് അറിയുമ്പോഴാണ് ഷെഫീഖിന് ഏറെ സങ്കടം. കാരണം പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ച് അത്രത്തോളമാണ് ഒരു പറ്റം വനിതാ ഗുണ്ടകളാല്‍ കൊച്ചിയിലെ ഈ യൂബര്‍ ടാക്‌സി ഡ്രൈവര്‍ അപമാനിക്കപ്പെട്ടത്.
പരസ്യമായി പുരുഷന്മാർ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങളാണ് സീരിയല്‍ നടിമാർ യൂബർ ടാക്സി ഡ്രൈവറോട് ചെയ്തിരുന്നത് . എന്നാൽ പ്രതികളായ യുവതികളെ അറസ്റ്റ് ചെയ്‌തെങ്കിലും അൽപ സമയത്തിനകം തന്നെ വിട്ടയച്ചതിനെതിരെ വ്യാപക പ്രതിഷേധം. പൊതു ജനങ്ങൾ നോക്കിനില്‍ക്കേ കൊച്ചിയില്‍ യുവതികള്‍ നടത്തിയ പേക്കൂത്തിനെ പോലീസ് വേണ്ട ഗൗരവത്തില്‍ കണ്ടില്ല എന്നാണ് ആരോപണം.
യുവതികളുടെ ആക്രമണം വ്യക്തമാകുന്ന വീഡിയോയും പുറത്തു വന്നു. സീരിയല്‍ നടിമാര്‍ യൂബര്‍ ഡ്രൈവറെ തല്ലുന്നത് കണ്ട് ഇറങ്ങിയോടിയ യുവാവും സാക്ഷിയായി രംഗത്തെത്തിയതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ പുറത്തായത്. സീരിയല്‍ നടിയായ ഒരു യുവതി സ്ഥിരം പ്രശ്‌നക്കാരിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. ടാക്‌സി ഡ്രൈവര്‍ ഷഫീഖിന്റെ പരാതിയില്‍ മരട് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഉടന്‍ വിട്ടയച്ചിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചി വൈറ്റിലയിലായിരുന്നു മൂന്ന് യുവതികള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ കുമ്പളം സ്വദേശി ഷഫീഖിനെ നടുറോഡില്‍ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത് യുവതികളെ നാട്ടുകാര്‍ പോലീസിന് കൈമാറിയെങ്കിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തി ഉടന്‍ യുവതികളെ വിട്ടയക്കുകയായിരുന്നു. പോലീസ് നടപടി വിവാദമായതിന് പിറകെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
ടാക്‌സി പൂള്‍ സംവിധാനത്തിലാണ് ഷഫീഖ് ഓണ്‍ലൈന്‍ ടാകസി സര്‍വ്വീസ് നടത്തുന്നത്. തൃപ്പൂണിത്തുറയിലേക്ക് ആദ്യം ടാക്‌സിയില്‍ കയറിയത് ഷിനോജ് എന്ന യാത്രക്കാരനായിരുന്നു. വൈറ്റിലയില്‍ നിന്നാണ് മൂന്ന് യുവതികള്‍ യാത്രക്കെത്തിയത്. ഈ സമയം ടാക്‌സിയിലുണ്ടായിരുന്ന ഷിനോജിനെ ഇറക്കിവിടാന്‍ യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ സീറ്റ് നേരത്തെ ബുക്ക് ചെയ്താണെന്നറിയിച്ചതോടെ ഒരു യുവതി ഡോര്‍ ചവിട്ടി അടച്ചു.
ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നാണ് ഷിനോജ് പറയുന്നത്. അതേസമയം സംഭവത്തില്‍ പ്രതികളായ സ്ത്രീകളെ പോലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ഉയരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷെഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും സ്ത്രീകളെ മരട് പോലീസ് ജാമ്യത്തില്‍ വിട്ടതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.
മര്‍ദ്ദിക്കുക മാത്രമല്ല നഗര മധ്യത്തില്‍ വെച്ച് തന്റെ അടിവസ്ത്രം പോലും ഈ സ്ത്രീകള്‍ വലിച്ചൂരി പീഡിപ്പിക്കുകയാണ് ചെയ്തതെന്ന് ഷെഫീഖ് പറയുന്നു. പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും തുടര്‍ നടപടി ഒന്നും എടുക്കാത്തത് താന്‍ ഡ്രൈവര്‍ ആയത് കൊണ്ടാണോ അതല്ല പീഢനം എന്നത് സ്ത്രീകള്‍ക്കെതിരെ സംഭവിക്കുമ്പോള്‍ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂവെന്നാണ് ഷെഫീക് ചോദിക്കുന്നത്.
“ജീവിക്കാന്‍ വേണ്ടി കൊച്ചിയിലെ റോഡില്‍ വളയം പിടിക്കാനെത്തിയതാണ് താന്‍. ആരോടും കലഹിക്കാതെ എന്നും സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാള്‍. പക്ഷെ തനിക്ക് ഇതുവരെ വ്യക്തമായിട്ടില്ല എന്തിനാണ് ആരോടൊ പക പോക്കുന്നത് പോലെ ആ സ്ത്രീകള്‍ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്ന്” ഷെഫീഖ് പറയുന്നു.
ബിനാമി സ്വത്ത് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം നല്‍കും. അടുത്തമാസം ഇതേക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബിനാമി വസ്തുക്കളുടെ മൂല്യം അനുസരിച്ച് കുറഞ്ഞത് 15 ലക്ഷവും കൂടിയത് 1 കോടി രൂപയും സര്‍ക്കാര്‍ പ്രതിഫലമായി നല്‍കും. ബിനാമി വസ്തു ഇടപാട് നിയമപ്രകാരം ഇത് സാധ്യമാണെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്‍ഫോഴ്മെന്റും ആദായനികുതി വകുപ്പും നേരത്തേയും വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്. എന്നാല്‍ ഇത്രയും കൂടിയ തുക ഇത് ആദ്യമായാണ് മുന്നോട്ട് വെക്കുന്നത്.
നല്‍കുന്ന വിവരം കൃത്യതയുളളതാണെങ്കിൽ മാത്രമേ പ്രതിഫലം ലഭിക്കൂ. ഇവരുടെ വിവരവും കേന്ദ്രം രഹസ്യമായി സൂക്ഷിക്കും. പദ്ധതി നിലവില്‍ വരുന്നതോടെ രാജ്യത്തെ പലരുടെയും അനധികൃത സ്വത്തുകള്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലക്ഷ്യയിലെ ജീവനക്കാരൻ മൊഴി മാറ്റി. മുഖ്യപ്രതിയായ പള്‍സര്‍ സുനി കാവ്യ മാധാവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തിയിരുന്നുവെന്ന മൊഴിയാണ് ജീവനക്കാരന്‍ മാറ്റിയത്. ഇതിനു പിന്നിൽ കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവര്‍ സുനിലാണെന്ന് പോലീസ്. ആലപ്പുഴയിലുള്ള മുന്‍ ജീവനക്കാരന്റെ വീട്ടിൽ ഇയാൾ എത്തിയതിന് ശേഷമാണ് മൊഴി മാറ്റിയതെന്ന് പോലീസ് വ്യക്തമാക്കി .
നേരത്തെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്നു മെമ്മറി കാര്‍ഡ് അവിടെ കൊടുത്തുവെന്നും പണം കൈപ്പറ്റിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഈ കേസിലെ നിര്‍ണ്ണായക സാക്ഷിയാണ് ലക്ഷ്യയിലെ ജീവനക്കാരന്‍. കാവ്യയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. നാദിര്‍ഷയുടെയും കാവ്യയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ പരിഗണിക്കും.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഗാര്‍ഡുമാരും ഭീകരരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍ ബംഗ്ലാ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതോടെ ഭീകരരുടെ ശ്രമം പൊളിഞ്ഞു.
2009ൽ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11ാമത്തെ വധശ്രമമാണിത്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി)യാണ് ഹസീനയെ വധിയ്ക്കാന്‍ പദ്ധതിയിട്ടത്. ഹസീനയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ചാണ് ഭീകരര്‍ പദ്ധതിയിട്ടത്.
ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വധിച്ച മാതൃകയിലായിരുന്നു ശ്രമം. ആഗസ്റ്റ് 24ന് ഹസീനയുടെ പ്രത്യേക സുരക്ഷാ ഗാര്‍ഡുകളിലെ ഏഴു പേരാണ് വധിക്കാന്‍ ശ്രമം നടത്തിയത്. സായാഹ്ന സവാരിക്ക് പുറത്തിറങ്ങുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതി. ഓഫീസിനു ചുറ്റും സ്ഫോടന പരമ്പരയുണ്ടാക്കി സുരക്ഷാ ഗാര്‍ഡുമാരുടെ ശ്രദ്ധ തിരിച്ച് ഹസീനയെ വധിക്കാനായിരുന്നു നീക്കം. ഗാര്‍ഡുമാരെ അറസ്റ്റ് ചെയ്തു.
ഗുര്‍മീത് റാം സിങുമായുള്ള അടുപ്പം വെട്ടി തുറന്നു പറഞ്ഞ് വെള്ളിത്തിരയിലെ വിവാദ നായിക രാഖി സാവന്ത്. മൂന്നര വര്‍ഷമായി ഗുര്‍മിത് റാം റഹീം സിങിനെയും അദ്ദേഹത്തിന്റെ ദത്തുപത്രി ഹണിപ്രീതിനെയും പരിചയമുണ്ടെന്നും ഈ സമയത്ത് പല തവണ ഇവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വിവാദങ്ങളുടെ തോഴിയായ രാഖി സാവന്ത് പറഞ്ഞു. ഗുര്‍മിത് റാം റഹീം സിങിന്റെയും ഹണിപ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ എ ഡയലോഗ് വിത്ത് ജെ.സി ഷോയില്‍ പങ്കുവയ്ക്കവെയാണ് രാഖി ഇക്കാര്യം അറിയിച്ചത്. സിനിമയില്‍ രാഖിയാണ് ഹണിപ്രീതായി വേഷമിടുന്നത്
.
ഗുര്‍മീതിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒരു തവണ അദ്ദേഹത്തിന്റെ താമസസ്ഥലമായ സിര്‍സയിലെ ഗുഹയില്‍ പോയിട്ടുണ്ടെന്നും രാഖി പറഞ്ഞു. എന്നാല്‍, ഗുര്‍മിതുമായി താന്‍ അടുക്കുന്നത് ഹണിപ്രീതിനെ അസ്വസ്ഥയാക്കിയിരുന്നു. തന്നെ ഗുര്‍മിത് വിവാഹം കഴിച്ചാല്‍ അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്നുള്ളതായിരിക്കാം അവരെ അസ്വസ്ഥയാക്കാന്‍ കാരണമെന്നും രാഖി പറഞ്ഞു.
എന്നാല്‍, വനിതാ അനുയായികളെ ഗുര്‍മിത് ചൂഷണം ചെയ്തിരുന്നതും, പുരുഷന്മാരെ വന്ധ്യംകരിച്ചതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രാഖി പറഞ്ഞു. ഒരിക്കല്‍ ഗുര്‍മിതിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് ചുറ്റും അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.
ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് താന്‍ ബോളിവുഡിലെത്തിയത്. എന്നാല്‍, എന്റെ നേട്ടങ്ങളില്‍ ഷാരൂഖ് ഖാനോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഖി പറഞ്ഞു. ഞാന്‍ ഇന്ന് ആരെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഷാരൂഖ് കാരണമാണെന്നും രാഖി കൂട്ടിച്ചേര്‍ത്തു. എന്റെ നാട്ടില്‍ അത്യാവശ്യം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്താറുണ്ട്. അതുകൊണ്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിക്കാറുണ്ടെന്നും രാഖി അറിയിച്ചു. താന്‍ നരേന്ദ്ര മോദിയുടെ വലിയ ആരാധികയാണെന്നും രാഖി പറഞ്ഞു.
തിരുവനന്തപുരം: ഹാദിയ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കും. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനുള്ള കോടതിവിധി അനുസരിച്ച് കഴിയുന്ന ഹാദിയ മാനസികപീഡനം നേരിടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇടപെടുന്നത്. വനിതാ സംഘടനകളും മറ്റും ഇക്കാര്യത്തില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ സാമൂഹികാന്തരീക്ഷം കലുഷിതമാകാതിരിക്കാനാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ കമ്മീഷന്‍ ഒരുങ്ങുന്നതെന്ന് അധ്യക്ഷ എം.സി.ജോസഫൈന്‍ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതിയെ സമീപിക്കുന്നത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ കോടതിയുടെ അനുവാദം തേടും.
ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ഇത് പരിഗണിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്.
മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുക എന്ന ആവശ്യമുന്നയിച്ച് ആം ആദ്മി പാര്‍ട്ടി മന്ത്രിയുടെ ചിലവന്നൂര്‍ കായലിനടുത്തുള്ള വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോര്‍ട്ടിനായി തോമസ് ചാണ്ടി നടത്തിയത് ക്രമക്കേടുകളുടെ നീണ്ട നിരയാണ്. അനധികൃതമായി നിലം നികത്തല്‍, കായല്‍ കൈയ്യേറ്റം, കായല്‍ നികത്തല്‍, അനുമതിയില്ലാതെ കെട്ടിടങ്ങള്‍ പണിയല്‍. ഇതിനെല്ലാമപ്പുറം രണ്ട് എംപിമാരുടെ ഒത്താശയോടെ എംപി ഫണ്ടില്‍ നിന്നുള്ള പണമുപയോഗിച്ച് റിസോര്‍ട്ടിലേക്കു റോഡു പണിയല്‍. ഇതു കൂടാതെയാണ് ബിനാമികളെ ഉപയോഗിച്ച് അനധികൃതമായി മാര്‍ത്താണ്ഡം കായല്‍ നികത്തല്‍. ദേശീയ ജലപാതക്കായി നീക്കിയ മണ്ണ് ഉപയോഗിച്ച് സര്‍ക്കാര്‍ ചെലവില്‍ കായല്‍ നികത്തിയെടുത്ത വന്‍ ക്രമക്കേട്. ഇതിനൊക്കെ പുറമേ മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി വ്യാജ ഒപ്പുകളിട്ട പവര്‍ ഓഫ് അറ്റോര്‍ണ്ണി ഉപയോഗിച്ച് കൈവശപ്പെടുത്തല്‍.
അതീവ ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്ന തോമസ്സ് ചാണ്ടിയെ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയ ശേഷം, അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തോമസ് ചാണ്ടിയുടെ ചെലവന്നൂരെ വീട് ഉപരോധിച്ചു, തോമസ് ചാണ്ടിയുടെ കോലം കത്തിക്കുകയും ധര്‍ണ്ണ നടത്തുകയും ചെയ്തു.സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതിയംഗം ഷൈബു മഠത്തില്‍ പറഞ്ഞു. എറണാകുളം പാര്‍ലമെന്റ് മണ്ഡലം നിരീക്ഷകന്‍ ഷകീര്‍ അലി, പരമേശ്വരന്‍, വിന്‍സെന്റ്, adv. അലക്‌സ് താന്നിപ്പള്ളി എന്നിവര്‍ സംസാരിച്ചു.