Latest News

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണ അടിക്കടി വിലത്തകര്‍ച്ച നേരിട്ട് സമീപകാലത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തുകയും അനുദിനം പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ധിക്കുന്ന വിരുദ്ധ പ്രതിഭാസമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതിന് കൂട്ട് നില്‍ക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ദേശ വ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. അസംസ്‌കൃത എണ്ണ വില സമീപകാലത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടും വില്‍പന വിലയുടെ അന്‍പത് ശതമാനത്തോളം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നികുതിയായി ഉപഭോക്താക്കളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ആസൂത്രിതമായി തകര്‍ത്ത നടപടിയില്‍ നിന്ന് കരകയറാനാവാതെ ഉഴലുന്ന കേന്ദ്ര സര്‍ക്കാര്‍ അന്യായമായി പിരിച്ചെടുക്കുന്ന നികുതി വരുമാനം വഴി നിത്യനിദാനം നടത്താമെന്ന് കരുതുന്നത് ആശാസ്യമല്ല. ചെയ്ത് പോയ തെറ്റ് ജനങ്ങള്‍ക്ക് മുന്‍പില്‍ ഏറ്റ് പറഞ്ഞ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് അടിയന്തിരമായി ആരായേണ്ടത്. വസ്തുതകളെ കണ്ടില്ലെന്ന് നടിച്ച് പെട്രോളടിക്കുന്നവരെയെല്ലാം പണക്കാരാണ് എന്ന മട്ടില്‍ കേന്ദ്ര മന്ത്രിമാര്‍ പോലും പ്രസ്ഥാവനയിറക്കുന്നത് തീര്‍ത്തും അപഹാസ്യമാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായി കേന്ദ്ര സര്‍ക്കാര്‍ മാറിയതായി അധ്യക്ഷത വഹിച്ച സംസ്ഥാന കണ്‍വീനര്‍ അഡ്വ.സി.ആര്‍.നീലകണ്ഠന്‍ വിലയിരുത്തി. ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സെപ്തംബര്‍ 22 ന് തുടക്കം കുറിക്കുന്ന സമരത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്താനും തീരുമാനിച്ചു.

22ന് ആരംഭിക്കുന്ന സമരം 30 ആം തീയതി വരെ വിവിധ ജില്ല കേന്ദ്രങ്ങളിലും അരങ്ങേറും. സമര സമാപനത്തോടനുബന്ധിച്ച് ജനജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ പ്രതിഷേധ സംഗമം നടത്തുമെന്നും തീരുമാനിച്ചു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിനോദ് മേക്കോത്ത്, ഷൗക്കത്തലി എരോത്ത്, കാര്‍ത്തികേയന്‍ ദാമോദരന്‍, ഷൈബു മഠത്തില്‍, കെ.എസ്.പത്മകുമാര്‍, ജാഫര്‍ അത്തോളി, വി.പി.സൈതലവി എന്നിവര്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി: അസാധാരണമായ ഒരു ഹര്‍ജിക്ക് ദൈവത്തിന് മാത്രമേ പരിഹാരം കാണാനാകൂ എന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ നിന്ന് കൊതുകുകളെ പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യണമെന്നായിരുന്നു ഹര്‍ജി. ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത് എന്ന മറുപടിയാണ് ഹര്‍ജി പരിഗണിച്ച കോടതി നല്‍കിയത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമൊട്ടാകെ 72,55,000 ആളുകള്‍ കൊതുകുകള്‍ മൂലം കൊല്ലപ്പെടുന്നതായി ഹര്‍ജിക്കാരന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മാരക ജീവികളായ കൊതുകുകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരന്‍് ആവശ്യപ്പെട്ടു.

എന്നാല്‍ കൊതുകിന്റെ കാര്യത്തില്‍ കോടതിനിര്‍ദേശത്തിലൂടെ ഒന്നും ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ വീട്ടിലും എത്തി കൊതുകുകളെ ഇല്ലാതാക്കണമെന്ന് പറയാന്‍ കോടതിക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ആരോപണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ. കേസില്‍ നടന്‍ ദിലീപിനെ കുടുക്കിയത് സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവ നടനാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം ഈ നടന്റെ പേര് പറയാന്‍ പി.സി ജോര്‍ജ് തയ്യാറായില്ല.

ഫഹദ് അല്ല. പൃഥിരാജ് ആണോ എന്ന ചോദ്യത്തിന് പി.സി ജോര്‍ജ് ചിരിച്ചൊഴിഞ്ഞു. പൃഥ്വിക്ക് ദിലീപിനെ കുടുക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന് ചോദ്യത്തിന് അത് പിന്നീട് തെളിയുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മംഗളം ടെലിവിഷന്റെ ഹോട്ട് സീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പി.സി ജോര്‍ജ്. അതേസമയം പൃഥിരാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും. ദിലീപിനെതിരായ ഗൂഢാലോചനയില്‍ നടന് വ്യക്തമായ പങ്കുണ്ടെന്നും പി.സി ജോര്‍ജ് ആരോപിക്കുന്നു. ദിലീപിന് മുന്നില്‍ ഈ നടന്‍ ഒന്നുമല്ല. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നുവെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചു. ശ്രീകുമാര്‍ മേനോന്‍ ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയായിരുന്നു എന്നാണ് പി.സി ജോര്‍ജിന്റെ ആരോപണം. കേരളത്തിലെ ജനം ഇക്കാര്യം അറിയട്ടെ. ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണ്. തന്റെ ആരോപണം തെറ്റാണെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ് കൊടുക്കട്ടെ. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കേസില്‍ തുടക്കം മുതല്‍ ദിലീപിനൊപ്പം നില്‍ക്കുന്ന ജനപ്രതിനിധിയാണ് പി.സി ജോര്‍ജ്. അന്വേഷണ സംഘത്തിനെതിരെയും സര്‍ക്കാരിനെതിരെയും പി.സി ജോര്‍ജ് ആഞ്ഞടിച്ചിരുന്നു. ദിലീപിന്റെ ജാമ്യഹര്‍ജിയിലും ശ്രീകുമാര്‍ മേനോനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ട്. തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എ.ഡി.ജി.പി ബി. സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് തന്റെ ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്‌സിക്ക് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിനുള്ള അനുമതി റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കിയ നടപടി സെപ്റ്റംബര്‍ 30ന് പ്രാബല്യത്തില്‍ വരും. ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്റെ പുതിയ തീരുമാനം 40,000 ഡ്രൈവര്‍മാരെയും 3.5 ദശലക്ഷം യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിലക്കിനെതിരെ യൂബറിന് 21 ദിവസത്തിനകം അപ്പീല്‍ നല്‍കാം. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ ഒന്നും പ്രതികരിച്ചിട്ടില്ല. അപ്പീലിലൂടെ വിലക്ക് മാറ്റിയാല്‍ യൂബര്‍ കമ്പനിക്ക് സര്‍വീസ് തുടരാന്‍ സാധിക്കും. ലണ്ടനിലെ തൊഴിലാളി സംഘടനകള്‍, നിയമസമാജികര്‍, പരമ്പരാഗത ബ്ലാക് കാബ് ഡ്രൈവര്‍മാര്‍ എന്നിവര്‍ യൂബറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ യൂബര്‍ ടാക്‌സി സര്‍വീസ്.

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരെ ജനവികാരം തിരിഞ്ഞിരിക്കുന്ന അവസരത്തിലാണ് രാമലീല തിയറ്ററില്‍ എത്തുന്നത്.

ചിത്രത്തിന് വമ്പന്‍ റീലിസൊരുക്കി മികച്ച കളക്ഷന്‍ റെക്കോര്‍ഡ് നേടുക എന്ന ലക്ഷ്യമാണ് ടോമിച്ചന്‍ മുളകുപാടം പയറ്റാന്‍ പോകുന്നതെന്നാണ് വിവരം. എന്നാല്‍ എല്ലാം തകിടം മറിച്ച് സിനിമക്കെതിരെ വനിതാ സംഘടനകള്‍ തിരിഞ്ഞത് രാമലീലയെ ബാധിക്കുമോ എന്ന സംശയത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനാവുന്ന രാമലീല എന്ന സിനിമയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാമലീലയെ പ്രോത്സാഹിപ്പിക്കണമെന്ന് വാദിക്കുന്നവരും സഹപ്രവര്‍ത്തകയെ ആക്രമിച്ച നടന്‍ നായകനാവുന്ന സിനിമ ഒരു കാരണവശാലും കാണരുതെന്ന് വാദിക്കുന്നവരുമുണ്ട്. ഈ വിഷയത്തില്‍ മലയാള സിനിമയിലെ വനിതാകൂട്ടായ്മയുടെ അഭിപ്രായം എന്താണെന്നറിയാനാണ് മലയാളികള്‍ മുഴുവന്‍ കാത്തിരുന്നത്.

ഇപ്പോഴിതാ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കികൊണ്ട് വനിതാ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായ രാമലീലയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വനിതാ കൂട്ടായ്മ. രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28 ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍. അന്നേ ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാനപ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിഷേധം ഏതു രീതിയില്‍ ഉള്ളതാണെന്ന വിവരം ലഭ്യമാക്കിയിട്ടില്ല

നടി ആക്രമണക്കേസില്‍ ഒരു രക്തസാക്ഷിയുണ്ടെന്നും എതിരെ പറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വധ ഭീഷണിയുണ്ടെന്നും തന്നെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സംവിധായകന്‍ ആലപ്പി അഷറഫ്. പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ടോക് ഷോയിൽ ആണ് ആലപ്പി അഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് രണ്ടുപേര്‍ ഒരു വിദേശ ബ്രീഡ് നായയെ കമ്പിവടികൊണ്ട് അടിച്ചു കൊന്നു. തനിക്ക് ആക്രമണ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പി അഷറഫിന്റെ വാക്കുകള്‍:
‘‘അങ്കമാലി എറണാകുളം ഷട്ടില്‍ സര്‍വീസ് അഞ്ചാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ഇപ്പോള്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇനി സ്വീകരിക്കില്ലെന്ന് കോടതികള്‍ നോട്ടിസ് ബോര്‍ഡില്‍ ഇടേണ്ട അവസ്ഥയാണുള്ളത്. കേസില്‍ സാഹചര്യത്തിന്റെ മാറ്റം ഉണ്ടായിട്ടില്ല എന്നു പറയാനാവില്ല. കാരണം ഒരു മാധ്യമപ്രവര്‍ത്തകനായ പെല്ലിശേരിയെ ഒക്ടോബര്‍ രണ്ടിന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബൈജു കൊട്ടാരക്കരയുടെ വീട്ടില്‍ രണ്ടുപേര്‍ ചാടിക്കടന്ന് ഒരു വിദേശ ബ്രീഡ് നായയെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊന്നിട്ടുണ്ട്. കേസിലെ ആദ്യത്തെ രക്തസാക്ഷിയാണ് ആ നായ. ഒന്നുമറിയാത്ത ആ പാവം മൃഗത്തെ കൊലപ്പെടുത്തി. എനിക്ക് ഭീഷണിയുണ്ട്. അവര് വക്കീലന്‍മാരെ മാറ്റുന്നു. കോടകളില്‍ മാറിമാറി പോകുന്നു. ബഞ്ച് മാറ്റിക്കിട്ടുമോ എന്ന് നോക്കുന്നു. മൂന്ന് വക്താക്കള്‍ ഇനി ചാനലില്‍ ഇരിക്കേണ്ട എന്ന് പുതിയ വാര്‍ത്തയും വന്നിട്ടുണ്ട്. ഇങ്ങനെയെല്ലാം സാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്.’’

ദിലീപ് ഒരിക്കലും പുറത്തിറങ്ങരുത് എന്ന ലക്ഷ്യത്തോടെ നിയമ ഉപദേശകരും ദിലീപിനൊപ്പം നിൽക്കുന്നവരും തീരുമാനിച്ചുറപ്പിച്ചപോലെ ഗൂഢമായ നീക്കം നടക്കുന്നു .മണ്ടൻ നിയമപോരാട്ടം എന്നും വിലയിരുത്തുന്നു. ഗൂഡാലോചന കേസിൽ പണ്ടേ പിയൂറത്തിറാമായിരുന്ന ദിലീപിനെ കൂടെ നിൽക്കുന്നവർ ചതിക്കുന്നു -നിയമോപദേശകർ ചതിക്കുന്നു എന്നും ആരോപണം .നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് തടസം നില്‍ക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ആക്ഷേപം.ദിലീപിനെ അനുകൂലിക്കുന്നവരാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരിലും ബിനീഷ് ഉണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ ഇതിനു വ്യക്തമായ തെളിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ കാവ്യ ബിനീഷിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. സിനിമയില്‍ ദിലീപിനെതിരേ നീക്കം നടത്തുന്ന വിഭാഗത്തിലെ പ്രമുഖനും ബിനീഷ് ആണെന്നാണ് വിവരം.

കാവ്യയുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തിയതോടെ ബിനീഷിന്റെ പങ്കും ചോദ്യചിഹ്നമായി. ഇത് ബിനിഷിന്റെ വൈരാഗ്യം കൂട്ടിയെന്നും കാവ്യയ്ക്കും ദിലീപിനുമെതിരേ കൂടുതല്‍ ശക്തമായി നീങ്ങാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. കേസില്‍ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദര്‍ശകര്‍ക്ക് ജയില്‍ സൂപ്രണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് സിനിമാ മേഖലയിലെ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. വമ്പന്‍ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ നാദിര്‍ഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. കേസില്‍ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാന്‍ഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചര്‍ച്ചയായി.

ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയില്‍ സന്ദര്‍ശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. ജയിലില്‍ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോണ്‍ ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാള്‍ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തില്‍ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കൈമാറി കാവ്യക്ക് എടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളില്‍ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

മുത്തശ്ശി തടയാന്‍ ശ്രമിച്ചപ്പോള്‍ തള്ളിവീഴ്ത്തി അയാള്‍ മകളെ കയറിപ്പിടിച്ചു ; കൊച്ചുമകളെ രക്ഷിക്കാന്‍ ഒടുവില്‍ അമ്മ മകനെ അരിവാളിന് വെട്ടി

ചെന്നൈ: കൊച്ചുമകളെ മകന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ 42 കാരന്‍ മകനെ അരിവാളിന് വെട്ടിക്കൊന്ന 65 കാരി മാതാവിന് നിയമസഹായം ചെയ്തുകൊടുക്കാന്‍ പോലീസ്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ സക്കവയല്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ 19 കാരിയായ കൊച്ചുമകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ ലക്ഷ്മി എന്ന സ്ത്രീയാണ് വെട്ടിയെറിഞ്ഞത്. ഇവര്‍ പിന്നീട് പോലീസിന് കീഴടങ്ങി.

മദ്യത്തിന് അടിമയായ പിതാവ് കഴിഞ്ഞ ദിവസം മകളെ പീഡിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ഇടയ്ക്കുകയറി മകനെ തടഞ്ഞിരുന്നു. എന്നാല്‍ മാതാവിനെ തള്ളിത്താഴെയിട്ട് ഇയാള്‍ മകള്‍ക്ക് നേരെ വീണ്ടും അടുക്കുമ്പോള്‍ ഗത്യന്തരമില്ലാതെ ലക്ഷ്മി കയ്യില്‍ കിട്ടിയ അരിവാളിന് വെട്ടിത്തള്ളുകയായിരുന്നു. മകന്‍ രക്തത്തില്‍ കിടന്ന് പുളയുമ്പോള്‍ കൊച്ചുമകള്‍ കവിതയെ ചേര്‍ത്തുപിടിച്ച് അവര്‍ വിതുമ്പിക്കരഞ്ഞു. തന്നെ സംരക്ഷിക്കാന്‍ ഇതല്ലാതെ മുത്തശ്ശിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നെന്ന് കൊച്ചുമകള്‍ പറഞ്ഞു. അമ്മയില്ലാത്ത പെണ്‍കുട്ടിക്ക് ആശ്രയം മുത്തശ്ശിയായിരുന്നു.

കൊലപാതകത്തിന് ശേഷം കീഴടങ്ങിയ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. വൃദ്ധയായ ഈ സ്ത്രീയോട് പോലീസ് സഹതാപത്തോടെയാണ് പെരുമാറുന്നത്. ജാമ്യത്തിനായി ഇവര്‍ അപേക്ഷിച്ചാല്‍ എതിര് നില്‍ക്കില്ലെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സാഹചര്യവും സ്വഭാവവും പരിഗണിച്ച് ഇവരെ സഹായിക്കാന്‍ ആവശ്യമായ രീതിയില്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താന്‍ സഹായിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബംഗളൂരു : ബംഗളൂരുവില്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ എന്‍.ശരത്തി (19)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ശരത്തിനെ കാണാതായത്. ശരത്തിനെ വിട്ടുകിട്ടാന്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. ശരത്തിന്റെ സഹോദരിയുടെ ഫോണിലേയ്ക്കാണ് സന്ദേശം എത്തിയത്. മോചനദ്രവ്യം നല്‍കാത്ത പക്ഷം അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ശരത്തിന്റെ സഹോദരിയെയയാണെന്നും പോലീസില്‍ അറിയിക്കാന്‍ ശ്രമിക്കരുതെന്നും സന്ദേശത്തിലുണ്ട്.

ഇതിനിടെ, സംഭവത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ട ശരത്തിന്റെ കുടുംബവുമായി ബന്ധുമുള്ള ഒരാളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും കണ്ടെടുത്തിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ആലുവ ജയിലില്‍ ഇനി ‘സിനിമാക്കാരായ’ സന്ദര്‍ശകരെ അനുവദിക്കില്ല. അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ സന്ദര്‍ശിക്കാനാകൂ. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജിയില്‍ അധികൃതര്‍ക്ക് ഡിജിപി ശ്രീലേഖ നല്‍കി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു.

സാക്ഷികളെ സ്വാധീനിക്കാന്‍ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആര്‍ക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തില്‍ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദര്‍ശകര്‍ക്ക് ജയില്‍ സൂപ്രണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് സിനിമാ മേഖലയിലെ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. വമ്പന്‍ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. നേരത്തെ നാദിര്‍ഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിര്‍ഷാ സഹകരിച്ചില്ല. ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. കേസില്‍ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാന്‍ഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ ജയില്‍ സന്ദര്‍ശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചര്‍ച്ചയായി.

ഈ സാഹചര്യത്തില്‍ ജയില്‍ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയില്‍ സന്ദര്‍ശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. ജയിലില്‍ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോണ്‍ ചെയ്യാന്‍ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാള്‍ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തില്‍ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാല്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ കൈമാറി കാവ്യക്ക് എടുത്താല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജയില്‍ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളില്‍ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

ഫലത്തില്‍ വിചാരണ കഴിഞ്ഞാല്‍ മാത്രമേ ഭര്‍ത്താവുമായി സംസാരിക്കാന്‍ പോലും കാവ്യയ്ക്ക് അവസരമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഫോണ്‍ സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജയില്‍ അധികൃതര്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന. കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്. ഈ മൊഴിയിലുള്ളവരെ സ്വാധീനിക്കാന്‍ സിനിമാക്കാര്‍ ശ്രമം തുടങ്ങിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കരുതലെടുക്കുന്നത്.

RECENT POSTS
Copyright © . All rights reserved