അപകടകരമായി പ്രചരിച്ചു കൊണ്ടിരുന്നു ഓണ്‍ലൈന്‍ ഇന്‍ട്രാക്ടീവ് ഗെയിമായ മറിയം നിരോധിക്കണം എന്ന് ആവശ്യപെട്ടു യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സോഷില്‍ മീഡിയ വിദഗ്ധര്‍.
മറിയം, കളിക്കുന്നയാളുടെ മാനസികനില തകരറിലാക്കുമെന്നു വിദഗ്ധര്‍ പറയുന്നു. ഇതു കൂടാതെ കളിക്കു മുമ്പ് വ്യക്തികളുടെ വിവരങ്ങളും പുറത്തു വിടണം. ഇത് സ്വകാര്യതയേ ബാധിക്കും എന്ന ആശങ്കയും ഉയര്‍ത്തുന്നു. ഈ ഗെയിം ഉപയോഗിക്കുന്നവര്‍ ഒരു തരം സാങ്കല്‍പ്പിക ലോകത്ത് എത്തിപ്പെടുകയും ആമ്രകണകാരികളാകുകയും ചെയ്യുന്നു.
ഇത് ഗള്‍ഫ് രാജ്യങ്ങളിലാണു കൂടുതല്‍ പ്രചാരം. യുവജനങ്ങളെ അപകടത്തിലാക്കുന്ന എല്ലാം ഇതില്‍ ഉണ്ട് എന്നു പറയുന്നു. കറുത്ത പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വെള്ളത്തലമുടിയുള്ള പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന രീതിയിലയാണു കളി പുരോഗമിക്കുന്നത്. ഒരു പ്രത്യേക ഘട്ടത്തില്‍ എത്തുമ്പോള്‍ പെണ്‍കുട്ടി ഇനി 24 മണിക്കൂര്‍ കാത്തിരിക്കാനുള്ള അറിയിപ്പു നല്‍കുന്നു. ഇതോടെ കളിക്കുന്നയാള്‍ ഇതിന് അടമയാകുന്നു എന്നും പറയുന്നു. നാലു ലക്ഷം പേരാണ് ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യ്തിരിക്കുന്നത്.
ആഹാരം നിയന്ത്രിച്ചിട്ടും 13 വയസുകാരിയുടെ വണ്ണം ദിവസം തോറും കൂടി വരുന്നത് കണ്ട് വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടർ ആ ഞെട്ടിപ്പിക്കുന്ന വിവരം വീട്ടുകാരോട് പറഞ്ഞു.
പെൺകുട്ടി 27 ആഴ്ച ഗർഭിണിയാണെന്ന്. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടി തയ്യാറായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പെണ്‍കുട്ടിയെ ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യകാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്‌ച ഗര്‍ഭഛിദ്രം നടത്തുന്നതിനായി സുപ്രീംകോടതിയെ ഒരു പത്തുവയസുകാരിയുടെ കുടുംബം സമീപിച്ചതിന് പിന്നാലെയാണ് ഇത്തരത്തിൽ മറ്റൊരു വാർത്തയും പുറത്ത് വന്നിരിക്കുന്നത്.
യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപും പൊലീസും പറയുന്നതു ശരിയാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിൻറെ വിശദീകരണം പരസ്യമായി ഇപ്പോൾ പറയാനാകില്ല.കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ അതു കോടതിയലക്ഷ്യമാകും. അതേസമയം സംഭവം വിശദമാക്കി പൊലീസ് ഉടൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും.
കേസുമായി ബന്ധപ്പെട്ട് സുനിൽ കുമാർ(പൾസർ സുനി) ജയിലിൽ നിന്നു തനിക്കു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്റയെ ഫോണിലൂടെയും വാട്സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നൽകിയെന്നുമാണു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാൽ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം. ഇതേക്കുറിച്ച് മനോരമ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപ് സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളിൽ നിന്നു പരാതി ലഭിച്ചാൽ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളിൽ സംശയം തോന്നിയാൽ പലതും കൂടുതൽ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നു ബെഹ്റ വ്യക്തമാക്കി.
ദിലീപിനെ കാണണമെന്ന വാശിയിലായിരുന്നു അമ്മ സരോജം. അപ്പോഴൊക്കെ ജാമ്യം ഉടന്‍ ലഭിക്കുമെന്ന ആശ്വാസ വാക്കുകള്‍ കൊണ്ട് അനുജന്‍ അനൂപും മകളുടെ ഭര്‍ത്താവ് സൂരജും ആശ്വസിപ്പിക്കുമായിരുന്നു. ദിലീപ് ജയിലിലായതിന് ശേഷം ആലുവയിലെ തറവാട് വീട് മരണ വീടിന് സമാനമാണ്. മകള്‍ മീനാക്ഷി പോലും കടുത്ത് മാനസിക സമ്മര്‍ദ്ദത്തിലാണ്. അതുകൊണ്ട് തന്നെ പരീക്ഷ പോലും നേരെ പഠിച്ചല്ല എഴുതിയത്, അറ്റന്‍ഡു ചെയ്തുവെന്ന് വരുത്തി അത്ര തന്നെ.
എല്ലാവരുടെ മുഖത്തും സങ്കടം മാത്രം, അമ്മ സരോജം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ വീട്ടിലെത്തിയാല്‍ അപ്പോള്‍ പൊട്ടിക്കരയും. പല വട്ടം ജയിലില്‍ പോകാന്‍ അമ്മ വാശി പിടിച്ചുവെങ്കിലും ദിലീപ് തന്നെ അനിയനോടും സഹോദരി ഭര്‍ത്താവിനോടു പറഞ്ഞു അമ്മയെ ഒരു കാരണവശാലും ജയിലില്‍ കൊണ്ടു വരരുതെന്ന്. ഇതിനിടെ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ദിലീപിന്റെ ജാമ്യ ഹര്‍ജി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചതായി വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മകനെ കണ്ടേ പറ്റുവെന്ന ശാഠ്യത്തില്‍ സരോജം എത്തി ചേര്‍ന്നു. ആരും വന്നില്ലെങ്കില്‍ താന്‍ ഒറ്റക്ക് പോകുമെന്ന് നിലപാട് എടുത്തതോടെ ദിലീപിന്റെ അനുജന്‍ അനൂപ് ഉച്ചകഴിഞ്ഞ് കൊണ്ടു പോകാമെന്ന് സമ്മതിച്ചു. അങ്ങനെ മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആലുവയിലെ തറവാട് വീട്ടില്‍ നിന്നും ഇവര്‍ ജയിലില്‍ എത്തി.
സൂപ്രണ്ടിന്റെ റൂമില്‍ കാത്തിരുന്ന അമ്മ സരോജത്തിന് മിനിട്ടുകള്‍ക്കുള്ളില്‍ മകനെ അടുത്ത് കാണാനായി. ഇരുന്ന കസേരയില്‍ നിന്ന് എണീറ്റ് പൊട്ടിക്കരഞ്ഞു കൊണ്ടു വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് ആ അമ്മ മകന്‍ ദിലീപിനെ കെട്ടിപിടിച്ചു. വികാര നിര്‍ഭരമായ ആ രംഗത്തിന് സാക്ഷിയായ ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ കണ്ണുകള്‍ നിറഞ്ഞുവെന്നാണ് അറിയുന്നത്. തന്റെ മാറില്‍ മുഖം ചേര്‍ത്ത് അമ്മ പൊട്ടിക്കരയുന്നത് കണ്ട് ദിലീപും വിങ്ങി വിങ്ങി കരഞ്ഞു. ഇത് കണ്ട് അനുജന്‍ അനൂപിന്റെ കണ്ണുകള്‍ നിറഞ്ഞു. അര മണിക്കൂര്‍ വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നുവെങ്കിലും വെറു പത്ത് മിനിട്ട് മാത്രമാണ് അമ്മയും മകനും തമ്മില്‍ കണ്ടത്. കരഞ്ഞതല്ലാതെ പരസ്പരം അവര്‍ ഒന്നും പറഞ്ഞില്ല.
എന്നാല്‍ ആ കണ്ണുനീരില്‍ എല്ലാം ഉണ്ടായിരുന്നു. മകനെ കണ്ടിറങ്ങവെ സരോജം ജയില്‍ ഉദ്യോഗസ്ഥരോടു മകന്‍ നിരപരാധിയാണന്നും അവനെ കുറ്റവാളിയായി കാണരുതെന്നും അഭ്യര്‍ത്ഥിച്ചു. അമ്മയെ കൊണ്ടു വന്നതിലെ ഗര്‍വ്വ് അനുജന്‍ അനൂപിനോടു ദിലീപ് മറച്ചു വെച്ചില്ല, ഒരു കാരണവശാലും മകള്‍ മീനാക്ഷിയേയും കാവ്യയേയും കൊണ്ടു വരരുതെന്നും ദിലീപ് കര്‍ശനമായി തന്നെ പറഞ്ഞു, അവര്‍ കൂടി വന്നാല്‍ താന്‍ തളര്‍ന്നു പോകുമെന്നും ജയിലുമായി പൊരുത്തപ്പെട്ടു വരികയാണന്നും ദിലീപ് അനുജനെ അറിയിച്ചു. എന്നാല്‍ അമ്മയുടെ ശാഠ്യത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നുവെന്ന സത്യം അനൂപ് ദിലീപിനെ ബോധ്യപ്പെടുത്തി.
ദിലീപിനെ കാണാന്‍ ബന്ധുക്കള്‍ക്ക് പുറമെ എന്നും സന്ദര്‍ശകര്‍ ഉണ്ട്. പക്ഷേ വരുന്നവരില്‍ ഭുരിഭാഗം പേരും ദിലിപിന് കാണാന്‍ താല്‍പര്യമില്ലാത്തിനാല്‍ മടങ്ങി പോവുകയാണ് പതിവ്. സിനിമ ബന്ധം പറഞ്ഞ് പോലും പലരും വരുന്നുണ്ട്, സിനിമ രംഗത്തു നിന്നും നിര്‍മ്മാതാവ് സുരേഷ്‌കുമാറിനെയും ഒരു സംവിധായക സുഹൃത്തിനെയുമടക്കം ചുരുക്കം പേരെ മാത്രമാണ് ദിലീപ് കാണാന്‍ തയ്യാറയിട്ടുള്ളത്. അതേ സമയം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് നീട്ടിയത് ദിലീപിന് തിരിച്ചടി തന്നെയാണന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. ഇത് രണ്ടാം തവണ ആണ് ദിലീപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ആദ്യം അഡ്വ രാം കുമാര്‍ ആയിരുന്നു ദിലീപിന് വേണ്ടി വാദിച്ചിരുന്നത്. രണ്ട് തവണയും ജാമ്യം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ആണ് അഡ്വ രാമന്‍ പിള്ളയെ ദിലീപ് വക്കാലത്ത് ഏല്‍പിച്ചത്. ഗുരുതരമായ ആരോപണങ്ങള്‍ ആയിരുന്നു ഇത്തവണ ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നിച്ചത്. എഡിജിപി ബി സന്ധ്യയ്ക്ക് മഞ്ജു വാര്യരുമായി അടുത്ത് ബന്ധം ഉണ്ട് എന്നതായിരുന്നു അതില്‍ പ്രധാനം. പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ ഡിജിപി ലോക്‌നാത് ബെഹ്‌റയ്ക്ക് അത് വാട്‌സ് അപ്പില്‍ അച്ചു കൊടുത്തു, കേസില്‍ പ്രോസിക്യൂഷന്റെ വിശദീകരണത്തിന് വേണ്ടിയാണ് ഹര്‍ജി പരിഗണിക്കുന്നത് ഒരു ആഴ്ച കൂടി നീട്ടിയത് എന്നാണ് വിവരം.
അടുത്ത വെള്ളിയാഴ്ച ആയിരിക്കും ഹര്‍ജി വീണ്ടും പരിഗണിക്കുക. ദിലീപിന് വേണ്ടി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ പ്രോസിക്യൂഷന്‍ നല്‍കുന്ന വിശദീകരണങ്ങള്‍ നിര്‍ണായകമാകും. ഗുരുതരമായ ആരോപണങ്ങള്‍ ആണ് ഹര്‍ജിയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്. ് പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അയച്ചുകൊടുത്തിരുന്നു എന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ കത്ത് കിട്ടിയിട്ടും ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയിട്ടും ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആണ് ദിലീപ് പരാതിയുമായി രംഗത്ത് വന്നത് എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ ഫോണിലേക്ക് എന്തായാലും ദിലീപ് ഔദ്യോഗികമായി പരാതി നല്‍കിയതിന് പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.
പക്ഷേ ഡിജിപിക്ക് കത്ത് അയച്ചു എന്ന് പറയുന്നത് അദ്ദേഹത്തിന്റെ സ്വകാര്യ ഫോണിലേക്കായിരുന്നു. എഡിജിപി ബി സന്ധ്യക്കെതിരേയും ദിലീപ് ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്നാണ് ദിലീപിന്റെ ആരോപണം. എഡിജിപി ബി സന്ധ്യക്കെതിരെ മറ്റൊരു ആരോപണവും ദിലീപ് ഉന്നയിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ കുറിച്ച് പറഞ്ഞപ്പോള്‍ ക്യാമറ ഓഫ് ചെയ്യാന്‍ ബി സന്ധ്യ നിര്‍ദ്ദേശിച്ചു എന്നതാണ് ഇത്. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ഈ ജാമ്യ ഹര്‍ജിയിലും ദിലീപ് ആവര്‍ത്തിക്കുന്നുണ്ട്. ജീവിതത്തില്‍ ഇതുവരെ സുനിയെ കണ്ടിട്ടില്ലെന്നും ഒരു പരിചയവും ഇല്ല എന്നും ആണ് ദിലീപിന്റെ വാദം.
ടവര്‍ ലൊക്കേഷന്‍ ടവര്‍ ലൊക്കേഷനില്‍ സുനി ഉണ്ടായിരുന്നു എന്ന വാദം ഗൂഢാലോചന തെളിയിക്കാന്‍ ഉതകുന്നതല്ല എന്നും ദിലീപ് വാദിക്കുന്നുണ്ട്. താന്‍ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത്, മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്ന സുനി അവിടെ വന്നിരിക്കാം എന്നാണ് ദിലീപിന്റെ വിശദീകരണം. മഞ്ജു വാര്യര്‍ ആണ് സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് എന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. അതിന് ശേഷം ആണ് എഡിജിപി ബി സന്ധ്യയും മഞ്ജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്. തികച്ചും വ്യത്യസ്തമായി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സമീപിച്ചതുപോലെയുള്ള ജാമ്യ ഹര്‍ജിയല്ല ഇത്തവണത്തേത് എന്ന പ്രത്യേകതയും ഉണ്ട്.
പൊലീസിന്റെ വാദങ്ങള്‍ പൊളിച്ചടുക്കുന്നതിനൊപ്പം, പൊലീസിനെതിരെ ശക്തമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്, എന്തായാവും വരുന്ന വെള്ളിയാഴ്ച പ്രോസിക്യൂഷ്‌ന്റെ വാദം കൂടി കേട്ട ശേഷം കേസില്‍ വിധി പറയുന്നത് വീണ്ടും നീട്ടാനാണ് സാധ്യത.
ഖത്തറില്‍ ഫ്ലാറ്റിലെ സ്വിമ്മിങ്പൂളില്‍ കുളിക്കുന്നതിനിടെ മലയാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അഹമ്മദ് ഷഫീക് ആണ് [ 34 ] മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നു കരുതുന്നു. ഹമദ് ആശുപത്രിയിലെ നെറ്റ് വര്‍ക്ക് എന്‍ജിനിയര്‍ ആയി ജോലി ചെയ്യുകയായിരുന്നു അഹമ്മദ് ഷഫീക്. ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തിക്കും.
കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ യുവാവ് കുത്തിക്കൊന്നതിന്റെ കാരണം പുറത്തായി. ഇന്നു രാവിലെ പത്തരയോടെയാണു വരാപ്പുഴ സ്വദേശി ശീതള്‍ എന്ന മുപ്പതുകാരിയ്ക്കു ചെറായി ബീച്ചില്‍ വച്ചു കുത്തേറ്റത്.
കഴുത്തില്‍ കുത്തേറ്റ യുവതി പ്രാണരക്ഷാര്‍ത്ഥം സമീപത്തേ റിസോര്‍ട്ടിലേയ്ക്കു ഓടിക്കയറി. റിസോര്‍ട്ട് ജീവനക്കാര്‍ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ അവിടെ എത്തും മുമ്പ് പെണ്‍കുട്ടി മരിച്ചു.
യുവതിയും താനും പ്രണയത്തിലായിരുന്നു എന്നു കസ്റ്റഡിയിലെടുത്ത നെടുംങ്കണ്ടം സ്വദേശി പ്രശാന്ത് പറഞ്ഞു. ഏറെ നാളായി ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകളിലെ നിലയിലായിരുന്നു യുവാവു താമസിച്ചിരുന്നത്. അടുത്ത കാലത്തായി താനും യുവതിയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പ്രശാന്ത് വ്യക്തമാക്കി. താനുമായി പ്രണയത്തിലായിരുന്ന യുവതി തന്നെ അവഗണിക്കുന്നു എന്ന തോന്നലാണു കൃത്യം ചെയ്യാന്‍ പ്രരിപ്പിച്ചത് എന്നു പ്രശാന്ത് പോലീസിനോടു പറഞ്ഞു.
ഇരുവരും ഒരുമിച്ച് ബീച്ചിലേക്ക് വരുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷം സൗഹാര്‍ദപരമായാണ് ഇരുവരും ബീച്ചിലേക്ക് എത്തിയത്. കണ്ണടച്ച് നിന്നാല്‍ ഒരു സമ്മാനം തരാമെന്ന് ശീതളിനോട് പ്രശാന്ത് പറഞ്ഞിരുന്നു. ഇതുപ്രകാരം കണ്ണടച്ച് നിന്ന ശീതളിനെ ഇയാള്‍ കുത്തുകയായിരുന്നു.
ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് കേരളത്തില്‍ അക്രമങ്ങള്‍ ഉണ്ടാകാത്തതിനു കാരണം മമ്മൂട്ടിലും മോഹന്‍ലാലുമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു മലയാളം വനിതാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. 1992ലാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ആ സമയത്ത് പോലീസ് കണ്ടെത്തിയ വഴിയായിരിന്നു മമ്മൂട്ടിയും മോഹന്‍ലാലും. കേബിള്‍ ഓപ്പറേറ്റര്‍മാരെ വിളിച്ചു വരുത്തി ഇരുവരുടേയും സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ ആവശ്യപ്പെട്ടു.
സിനിമകള്‍ക്ക് ആളുകളെ വീടിനുള്ളില്‍ പിടിച്ചിരുത്താന്‍ സാധിച്ചു. ഇത്തരത്തില്‍ എത്ര വലിയ പ്രശ്‌നങ്ങള്‍ക്കും നിസാര വഴികളിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
നടിക്ക് നേരെ ആക്രമണം നടന്ന കേസില്‍ പ്രതിയായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്‍റെ അനുജന്‍ അനൂപിനും സഹോദരീ ഭര്‍ത്താവ് സൂരജിനും ഒപ്പം ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആണ് അമ്മ സബ് ജയില്‍ കവാടത്തില്‍ എത്തിയത്. ദിലീപ് ജയിലില്‍ ആയി ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മയുടെ ജയില്‍ സന്ദര്‍ശനം. സഹോദരന്‍ അനൂപ് മാത്രമാണ് അമ്മയോടൊപ്പം ജയിലിനുള്ളില്‍ പ്രവേശിച്ചത്.
ദിലീപിന്‍റെ ജയില്‍വാസം ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മ മകനെ കാണാന്‍ എത്തിയത്. ഭാര്യ കാവ്യ മാധവനോടും മകള്‍ മീനാക്ഷിയോടും തന്നെ ജയിലില്‍ സന്ദര്‍ശിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളതായാണ് വിവരം.
അതെ സമയം രണ്ടു തവണ ജാമ്യ ഹര്‍ജി നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാമതും ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ദിലീപിന്‍റെ അഭിഭാഷകര്‍. നേരത്തെ ദിലീപിന് വേണ്ടി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി പുതിയ ടീമിനെ കേസ് ഏല്‍പ്പിച്ചിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. രാമന്‍പിള്ള അസോസിയേറ്റ്സ് ആണ് ദിലീപിന് വേണ്ടി ഇപ്പോള്‍ കേസ് വാദിക്കുന്നത്. പ്രോസിക്യൂഷന്‍ നിലപാടുകള്‍ പലതും കെട്ടിച്ചമച്ചതാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
സ്വന്തം മകളെ നാളുകളോളം പീഡിപ്പിച്ച പിതാവിന് 12000 വര്ഷം തടവ് ശിക്ഷ. മലേഷ്യയിലാണ് ഈ അപൂര്‍വ്വവിധി വന്നത്. സംഭവം ഇങ്ങനെ:
ഭാര്യയുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മൂത്ത മകളുടെ ഉത്തരവാദിത്വം അച്ഛനായിരുന്നു. ഇളയ രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം അമ്മയ്ക്കും. തുടര്‍ന്നാണ് പീഡനം ആരംഭിക്കുന്നത്. 15 വയസുകാരിയായ മൂത്ത മകളെ 36കാരനായ പിതാവ് ആറുമാസത്തിനിടെ ബലാത്സംഗം ചെയ്തത് 600 തവണയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
പെണ്‍കുട്ടിയെ പിതാവ് ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നുവെന്നാണ് മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസില്‍ ഇയാളെ കോടതി 12,000 വര്‍ഷത്തേക്ക് തടവിന് വിധിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് ഉത്തരവ്. 631 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇക്കൊല്ലം ജനുവരിക്കും ജൂലൈക്കും മധ്യേയാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ദിവസം മൂന്നുതവണ വീതം പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതായി പൊലീസ് പറയുന്നു. 2015ല്‍ വിവാഹമോചനത്തിനുശേഷം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി താമസിക്കാന്‍ തുടങ്ങിയതുമുതല്‍ ഇയാള്‍ അവളെ ഉപദ്രവിച്ചിരുന്നു. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബലാല്‍സംഗം ചെയ്യപ്പെട്ടത്. അന്നൊന്നും സംഭവം പരാതിയാവുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല.
ക്വാലാലംപുരിന് അടുത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് പെണ്‍കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടത്. ഇളയ രണ്ട് പെണ്‍മക്കളെക്കൂടി തനിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിയമനടപടിക്കൊരുങ്ങവെ, പെണ്‍കുട്ടി താന്‍ നേരിടുന്ന പീഡനത്തെക്കുറിച്ച് അമ്മയോട് പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മലേഷ്യയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് സ്ത്രീസംഘടനകള്‍ പറയുന്നു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് പീഡനങ്ങള്‍ കൂടാന്‍ കാരണം. 2005നും 2014നും മധ്യേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28741 ബലാല്‍സംഗക്കേസ്സുകളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടത് മൂന്നുശതമാനം കേസുകളില്‍ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെറായി ബീച്ചില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നും. വരാപ്പുഴ മുട്ടിനകം നടുവത്തുശേരിൽ ശീതൾ (29) ആണ് മരിച്ചത്. പ്രണയ കലഹമാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ പത്തരയോടെയാണ് സംഭവം.
ശീതളുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്. ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്. അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതെത്തുടര്‍ന്നാണ് ശീതളിനെ കുത്തിയതെന്നാണ് പ്രശാന്തിന്റെ മൊഴി. ഇരുവരും രാവിലെ ക്ഷേത്രത്തില്‍ പോയി പിന്നീട് ബീച്ചിലെത്തി. കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം നല്‍കാമെന്ന് പ്രശാന്ത് ശീതശിനോട് പറഞ്ഞു. ശീതള്‍ കണ്ണടച്ചപ്പോള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുമെന്നുമാണ് മൊഴി.
ചെറായി ബിച്ചിനു സമീപം പി.എസ്.സി കോച്ചിങ് ക്ലാസിനു വന്ന യുവതി യുവാവിനൊപ്പം ബീച്ചലെത്തിയതായിരുന്നു. ബീച്ചിൽ വെച്ച് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. അതിനിടെ, നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ഒാടി രക്ഷപ്പെട്ടു. ബീച്ചിൽ നിന്ന് കുത്തേറ്റ യുവതി തൊട്ടടുത്ത റോഡിലെത്തി സമീപത്തെ റിസോർട്ടിൽ ചെന്ന് തനിക്കു കുത്തേറ്റുവെന്ന് അറിയിക്കുകയായിരുന്നു. റിസോർട്ട് ജീവനക്കാർ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.