ബാഹുബലി കണ്ടു ആവേശം മൂത്തു ചെറുപ്പക്കാർ കാണിച്ചുകൂട്ടുന്ന ആവേശം നവമാധ്യമങ്ങളിൽ വൈറൽ ആണ്, അതോടൊപ്പം വരുന്ന ട്രോളുകൾ ചിരി പടർത്തും, കറിക്ക് വാളെടുത്ത് അരിയുന്ന പ്രഭാസിന്റെ ട്രോളുപോലും നവമാധ്യമങ്ങളില്‍ ഹിറ്റാണ്. അപ്പോളാണ് മറ്റൊരു ബാഹുബലി കൊല്ലത്ത് ഇറങ്ങിയത്. കൊല്ലം അഞ്ചലില്‍ ബാഹുബലിയിറങ്ങി, തിരിച്ചു കയറിയപ്പോള്‍ പൊളിഞ്ഞത് ഒമ്പത് കാറുകളായിരുന്നു. മഹിഷ്മതിയായി തീയറ്റര്‍ പരിസരം മാറിയപ്പോളായിരുന്നു, കാലകേയന്റെയോ ബല്ലാദേവന്റെയോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത കാറുകളുടെ ചില്ലുകള്‍ പൊടിപൊടിയായത്. യുവാവ് ബാഹുബലി കണ്ട് ആവേശം മൂത്ത് ചെയ്തതാണ് ഇതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം, പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. കൊല്ലം അഞ്ചലിലെ അര്‍ച്ചന തീയറ്ററിന്റെ പരിസരത്താണ് സംഭവം അരങ്ങേറിയത്. ബാഹുബലി കണ്ട് ഹരംകയറിയ യുവാവ് താന്‍ ബാഹുബലിയാണെന്ന് പറഞ്ഞായിരുന്നു പരാക്രമമത്രയും. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു 9 കാറുകള്‍ ഇതിനിടയില്‍ ഇയാള്‍ തകര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷനിലെ സാധന സാമഗ്രികളും യുവാവ് അടിച്ചുതകര്‍ത്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ് പ്രാഥമികമായുള്ള പൊലീസ് നിഗമനം. അഞ്ചല്‍ അര്‍ച്ചന തീയറ്ററില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ബാഹുബലി ചിത്രം കണ്ട് പുറത്തിറങ്ങിയ യുാവാവ് താന്‍ ബാഹുബലിയാണെന്ന് മറ്റുള്ളവരോട് വിളിച്ച് കൂവി. തുടര്‍ന്ന് ഇയാള്‍ തീയറ്ററിന്റെ ഗേറ്റ് തകര്‍ത്തു. തീയറ്ററിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന 9 കാറുകളും യുവാവ് അടിച്ച് തകര്‍ത്തു. ഇതിലും അരിശം തീരാതായതോടെ തീയറ്റര്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള ബിയര്‍ വൈന്‍ പാര്‍ലറിനു നേരെയും യുവാവ് കല്ലെറിഞ്ഞു. പൊലീസ് പിടികൂടി ഇയാളെ സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷനിലെ പൈപ്പും ബക്കറ്റുകളും അടിച്ച് തകര്‍ത്തു. അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മാനസിക രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും കോടികളുടെ ഒന്നാംസമ്മാനം. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് പത്തുലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു. ശാന്തി അച്യുതന്‍കുട്ടി എന്ന വീട്ടമ്മയ്ക്കാണ് ഏകദേശം ആറരക്കോടി രൂപ സമ്മാനം ലഭിക്കുക.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ലിയനൈര്‍ പ്രൊമോഷന്റെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെയാണ് അപൂര്‍വ ഭാഗ്യം ലഭിച്ചത്. 4664 എന്ന നമ്പറിനാണ് സമ്മാനം.
നേരത്തെ ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസിന് ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അടുത്തിടെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് 12,71,70,000 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.
ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ലഫ്റ്റനെന്റ് ഉമാര്‍ ഫയാസാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ചൊവ്വാഴ്ച രാത്രി ഇയാളെ ഭീകരര്‍ തട്ടികൊണ്ടുപോയത്. തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
ശിരസിലും അടിവയറ്റിലും വെടിയേറ്റാണ് ഉമാര്‍ ഫയാസ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഉമാര്‍ സൈന്യത്തില്‍ ചേര്‍ന്നത്. ദക്ഷിണ കാശ്മീരിലെ കുല്‍ഗാമിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ സൈനികനെ ഭീകരര്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഭീകരാക്രമണം പതിവായുളള ദക്ഷിണ കാശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ്, കുല്‍ഗാം എന്നീ ജില്ലകളില്‍ ഭീകരര്‍ക്ക് പ്രദേശ വാസികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ഷോപ്പിയാനില്‍ കഴിഞ്ഞയാഴ്ച സുരക്ഷാ സൈന്യം ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനു ശേഷം മടങ്ങിയ സൈനികര്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഡ്രൈവര്‍ കൊല്ലപെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അനന്തനാഗില്‍ ഒരു പൊലീസുകാരനും, കുല്‍ഗാമില്‍ ബാങ്കില്‍ പണം എത്തിച്ച് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കശ്മീരില്‍ സ്ഥിതിഗതികള്‍ മോശമായി തുടരുന്നതിനിടെയാണ് സൈനികന് നേരെയുളള ആക്രമണം. അടുത്തിടെ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തി കടന്നെത്തിയ സൈനികര്‍ വികൃതമാക്കിയത് കടുത്ത പ്രതിഷേധത്തിനിട വരുത്തിയിരുന്നു.
കണ്ണൂരില്‍ ഇറങ്ങിയ പുലി കാട്ടിലെ അല്ല നാട്ടിലെ വളര്‍ത്ത് പുലിയാണെന്ന് സംശയം. കണ്ണൂര്‍ തായത്തെരുവില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ പുലിയാണ് വളര്‍ത്തുപുലിയാണെന്ന് വനംവകുപ്പും പോലീസും സംശയിക്കുന്നത്.സംശയത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. പുലിയെ പരിശോധിച്ച വെറ്ററിനറി സര്‍ജന്‍ ഡോ.കെ.ജയകുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് തായത്തെരുവിലെ ജനവാസകേന്ദ്രത്തില്‍ കണ്ട പുലിയെ മയക്കുവെടി വെച്ചു പിടികൂടിയത്. പിന്നാലെ പുലിയെ നെയ്യാര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി.
ജീവനുള്ള ആടിനേയും മുയലിനേയും പുലിക്കു ഭക്ഷണമായി നല്‍കിയെങ്കിലും കൊന്നു തിന്നില്ലെന്നും പുലിയെ ഷാംപു ഉപയോഗിച്ചു കുളിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലിയുടെ രീതികള്‍ മുനുഷ്യര്‍ക്കൊപ്പം വളര്‍ന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും പറയുന്നു. കാട്ടില്‍ ജീവിച്ചു പരിചയമില്ലാത്ത പുലിയെ കാട്ടിലേയ്ക്കു തുറന്നുവിടാനാകില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് പുലിയെ പിടികൂടിയ പ്രദേശത്തുള്ള വീടുകളില്‍ ചെന്ന് വനം വകുപ്പ് അന്വേഷണം നടത്തി. പുലിയെ ആരെങ്കിലും വളര്‍ത്തിയതാണോ എന്ന കാര്യത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.
കണ്ണൂരിലെ തായതെരു റെയിൽവേ ട്രാക്കിന് സമീപം ഏഴു മണിക്കൂറോളം യാതൊരു ഭാവപകർച്ചയും ഇല്ലാതെ കിടന്ന പുലി ഒരു പ്രാവശ്യം മാത്രമാണ് ട്രെയിനിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയത്. ഈ സമയങ്ങളിൽ 29 ട്രെയിനുകൾ തെക്ക്-വടക്കായി പാഞ്ഞുപോയിട്ടും പുലി ശാന്തനായി കുറ്റിക്കാട്ടിൽ ഇരുന്നു. മാത്രമല്ല പുലി പതിയിരുന്ന കുറ്റിക്കാട്ടിന് ചുറ്റുമായി വൻ പുരുഷാരം നിറഞ്ഞ് ശബ്ദകോലാഹലങ്ങൾ ഉണ്ടായിട്ടും പുലി അനങ്ങിയില്ല. ഇതൊക്കെ പുലി ജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നുള്ള തെളിവായിട്ടാണ് വനംവകുപ്പ് കാണുന്നത്.വീട്ടിൽ വളർത്തിയ പുലി അല്ലെങ്കിൽ സർക്കസ് കൂടാരത്തിൽ നിന്നും മറ്റും ചാടിയതാണെന്നാണ് മറ്റൊരു നിഗമനം. പുലിയെ വീട്ടില്‍ വളര്‍ത്തിയ ആള്‍ എന്ന് സംശയിക്കുന്ന സമ്പന്നനെ കുറിച്ചു പോലിസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടില്‍ പുലിയെ വളര്‍ത്തിയിരുന്നു എന്ന് ചില നാട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം.
‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ’ ഈ രസകരമായ ക്യാപ്ക്ഷനോടു കൂടി സോഷ്യല്‍ മീഡിയ കീഴടക്കിയ ആ എക്‌സ്പ്രഷന്‍ രാജകുമാരിയെ കണ്ടെത്തി. മുഖത്ത് പലവിധ ഭാവങ്ങൾ വിരിയിക്കുന്ന ആ സുന്ദരികുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസം ആയി. ഒരിക്കല്‍ കാണുന്നവര്‍ ഒന്നുകൂടി ഈ കുഞ്ഞുമോളുടെ വീഡിയോ കാണും എന്ന കാര്യത്തില്‍ സംശയം ഇല്ല.
ബിജെപി സമ്മേളന വേദിയിലെ പാട്ടിനൊപ്പം മുഖത്ത് ഭാവപ്രകടനം നടത്തി താളമിട്ട ആ സുന്ദരിക്കു വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ അവസാനിച്ചു.ഇങ്ങ് തലശ്ശേരിയില്‍. തലശ്ശേരി തലായി മാക്കൂട്ടം സ്വദേശി വിജേഷ്- ഷീജ ദമ്പതികളുടെ മകളായ ശിവന്യയാണ് ഈ എക്‌സ്പ്രഷന്‍ രാജകുമാരി. തലശ്ശേരി അമൃത സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായ ശിവന്യ കഴിഞ്ഞ വര്‍ഷം അച്ചനും അമ്മയ്ക്കുമൊപ്പം നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിലെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലായത്. സെപ്തംബറില്‍ ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയ കോഴിക്കോട് കേബിള്‍ വിഷനിലെ കാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് ഈ ഭാവപ്രകനങ്ങള്‍ അതേപടി പകര്‍ത്തിയത്.

പിന്നീട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ണു ചിമ്മി തുറക്കുന്ന വേഗത്തിലാണ് വൈറലായത്. വീഡിയോ ട്രോളന്മാരുടെ കണ്ണില്‍പ്പെട്ടതോടെ സംഗതി അങ്ങു ഹിറ്റായി. ഇതോടെ കൃതേഷ് തന്നെ മുന്നിട്ടിറങ്ങിയാണ് ഈ സുന്ദരിയെ കണ്ടെത്തിയത്. സമ്മേളന വേദിയില്‍ നിന്നും ഒരു രസത്തിനു വേണ്ടി പകര്‍ത്തിയ ദൃശ്യമാണ് ഇതെന്നും ഇത്രയും ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കൃതേഷ് പറയുന്നു.
കോഴിക്കോട്-ബിജെപി ദേശീയ കൗണ്‍സില്‍-പതാക- കൊടിമര-ദീപശിഖാ ജാഥ കാണാനെത്തിയ ഒരു കുരുന്നിന്റെ ഭാവങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കൃതേഷ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ചതിച്ചാതാ, എന്നെ കാമറാമാന്‍ ചതിച്ചതാ’ എന്ന അടിക്കുറിപ്പോടെ കൃതീഷ് കാമറയില്‍ പകര്‍ത്തിയ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഹിറ്റായി മാറി .എന്തായാലും വീഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ശിവന്യയും കുടുംബവും.
സോഷ്യല്‍ മീഡിയ കീഴടക്കിയ ആ വീഡിയോ ഇതാണ്
കൊച്ചി മെട്രോയുടെ അവസാന ഘട്ട പരീക്ഷണ ഓട്ടം ഇന്ന് ആരംഭിച്ചു. കേന്ദ്ര മെട്രോ സുരക്ഷാ കമ്മീഷന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് അവസാനഘട്ട പരീക്ഷണ ഓട്ടം നടക്കുന്നത്. രാവിലെയോടെ തന്നെ പൂര്‍ണസജ്ജമായ ട്രാക്കിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങി.
രാവിലെ ആറിന് ആലുവയില്‍ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. നാല് ട്രെയിനുകളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രാത്രി 9.30ന് ഓട്ടം അവസാനിക്കും. 142 ട്രിപ്പുകളാണുണ്ടാവുക. വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും.
സാധാരണ യാത്രാ സര്‍വിസിന് സമാനമായിരിക്കും പരീക്ഷണ ഓട്ടമെങ്കിലും യാത്രക്കാരെ കയറ്റുന്നില്ല. ആലുവ മുതല്‍ പാലാരിവട്ടംവരെയും തിരിച്ചുമുള്ള സര്‍വിസുകളില്‍ എല്ലാ സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. അനൗണ്‍സ്‌മെന്റ് കൂടാതെ ട്രെയിനിനകത്തുള്ള ഡിസ്‌പ്ലേയില്‍ അതാത് സ്റ്റേഷനുകളുടെ വിവരങ്ങളും മറ്റും പ്രദര്‍ശിപ്പിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ സംവിധാനങ്ങള്‍ പരീക്ഷിക്കുക.
കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളും പാളവും സുരക്ഷാ കമ്മീഷന്‍ പരിശോധിച്ചത്. പരിശോധനയില്‍ ഇവര്‍ നേരത്തേ തൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച്ചയാണ് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായത്. പാളം, സിഗ്നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷാ സംവിധാനങ്ങള്‍, ഫയര്‍ ആന്റ് സേഫ്റ്റി സംവിധാനം തുടങ്ങിയവയെല്ലാം തൃപ്തികരമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
ചെന്നൈ, ബെംഗളൂരു മെട്രോ സ്‌റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്‌റ്റേഷനെന്നും സേഫ്റ്റി കമ്മീഷര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്റ്റേഷനുകളില്‍ സുരക്ഷാകാമറകള്‍ കൂടുതല്‍ സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
ഗായകരെ കൊണ്ട് സമ്പുഷ്ടമാണ് ഡെര്‍ബി. സംഗീതത്തെ സ്‌നേഹിക്കുന്ന ഡെര്‍ബിയിലെ കലാകാരന്മാര്‍ ആസ്വാദകര്‍ക്കായി ഒരു കലാവിരുന്നൊരുക്കുന്നു. പതിനഞ്ചോളം ഗായകര്‍ ഒരുമിച്ച് ഒരു സ്റ്റേജിലെത്തുകയാണ്. വ്യത്യസ്ഥമായ മൂന്ന് ഭാഷകളില്‍ അവര്‍ പാടും. മലയാള സിനിമയുടെ ഉത്ഭവം മുതല്‍ രണ്ടായിരത്തി പതിനേഴ് വരെയുള്ള കാലങ്ങളില്‍ ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞു പോയവരുമായ സംവിധായകരുടെ ശുദ്ധസംഗീതമൊഴുകും. പ്രായഭേദമെന്യേ എല്ലാവരും പാടും.
ഡെര്‍ബിയിലെ ഗായകര്‍ക്കായി ഒരുക്കുന്ന ഈ സംഗീത വിരുന്ന് ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ജൂണ്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി മുതല്‍ പത്തു മണി വരെ ഡെര്‍ബിയിലെ ന്യൂ ചര്‍ച്ച് ഹാളിലാണ് ഈ സംഗീത വിരുന്ന് അരങ്ങേറുന്നത്. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായ ഈ സംഗീത നിശയില്‍ രചികരങ്ങളായ വിഭവങ്ങളുമായി നാടന്‍ തട്ടുകടയുണ്ടാകും.
സംഗീതമഴ പെയ്യുന്ന സമ്മറിലെ ഒരു സായാഹ്നത്തില്‍ പങ്കുചേരാന്‍ സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാ കലാകാരന്മാരേയും ഡര്‍ബിയിലേയ്ക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയ്ച്ചു.
വോയ്‌സ് ഓഫ് ഡെര്‍ബി നടക്കുന്ന ഹാളിന്റെ വിവരങ്ങള്‍..
New church Hall,
Norwood Ave,
Derby, DE23 6AN
Contact. Bijo Jacob 07533976433
Anil George 07456411198
ഗര്‍ഭനിരോധന ഉപകരണം കയ്യില്‍ പിടിച്ചു കൊണ്ട് പിറന്ന നവജാത ശിശുവിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് വ്യാജം ആണെന്നാണ് പുതിയ വാര്‍ത്ത. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വൈറലായ വാര്‍ത്ത വെറും കെട്ടുകഥയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
യഥാര്‍ത്ഥത്തില്‍ ഗര്‍ഭനിരോധന ഉപകരണം അമ്മയുടെ ഗര്‍ഭപാത്രത്തിലാണ് ഉണ്ടായിരുന്നത്. പ്രസവ സമയത്ത് ഡോക്ടര്‍മാര്‍ അത് പുറത്തെടുത്തു. തുടര്‍ന്ന് നവജാത ശിശുവിന്റെ കയ്യില്‍ ഈ ഉപകരണം കൊടുത്ത ശേഷം ഫോട്ടോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അധികം വൈകാതെ ചിത്രം വൈറലായി. എന്നാല്‍ ഗര്‍ഭനിരോധന ഉപകരണവും കയ്യില്‍ പിടിച്ചു കൊണ്ട് പിറന്ന കുഞ്ഞ് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. തന്റെ ജനനത്തെ പ്രതിരോധിക്കാന്‍ അമ്മ നിക്ഷേപിച്ച ഉപകരണത്തെയും പരാജയപ്പെടുത്തിയ കുഞ്ഞ് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ യഥാര്‍ത്ഥ വസ്തുത അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. യഥാര്‍ത്ഥ വസ്തുത എന്താണെന്ന് കുട്ടിയുടെ അമ്മ തന്നെയാണ് ഒടുവില്‍ വെളിപ്പെടുത്തിയത്.
ഗര്‍ഭനിരോധന ഉപകരണം കുഞ്ഞിന്റെ കയ്യില്‍ വച്ച് ഫോട്ടോ എടുത്തത് നേഴ്‌സാണെന്ന് കുഞ്ഞിന്റെ അമ്മ വെളിപ്പെടുത്തി. തന്റെ സുഹൃത്താണ് പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. പിന്നീട് ലോകമെമ്പാടും ചിത്രം കണ്ടു. ചിത്രം ഇത്ര വൈറലാകുമെന്ന് കരുതിയില്ലെന്നും കുഞ്ഞിന്റെ അമ്മ ലൂസി ഹെയ്‌ലന്‍ പറഞ്ഞു. മുന്ന് കുട്ടികളുടെ അമ്മയായ ലൂസി അഞ്ച് വര്‍ഷത്തേക്കാണ് ഗര്‍ഭനിരോധന ഉപകരണം ശരീരത്തില്‍ നിക്ഷേപിച്ചത്.
സ്വന്തം ലേഖകന്‍
ഡൽഹി : ഇന്ത്യന്‍ ജനാധിപത്യം അതിക്രൂരമായി മോഡിയും കൂട്ടരും ചേര്‍ന്ന് കശാപ്പ് ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജനത ഞെട്ടിത്തരിക്കുന്ന തെളിവുകളാണ് ആം ആദ്മി പാര്‍ട്ടി ഡൽഹി നിയമസഭയില്‍ എല്ലാ എം എല്‍ എ മാരുടെയും മുന്‍പില്‍ വച്ച് പുറത്ത് വിട്ടിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാകുമെന്ന് തെളിയിച്ച് ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജാണ് വോട്ടിങ് യന്ത്രവുമായി നിയമസഭയിലെത്തിയത്. വോട്ടിങ് യന്ത്രത്തിൽ ഒരു രഹസ്യ കോഡ് നൽകിയാൽ പോൾ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്ന് ഭരദ്വാജ് യന്ത്രം പ്രവർത്തിപ്പിച്ച് വിശദീകരിച്ചു.
ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാണിച്ചതിന് ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലവും കാണിച്ചു. രഹസ്യകോഡ് നല്‍കിയതോടെ എ.എ.പിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബി.ജെ.പിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നും ഭരദ്വാജ് വ്യക്തമാക്കി.
വോട്ടിങ് യന്ത്രവുമായി നിയമസഭയില്‍ എത്തിയ സൗരഭ് ഭരദ്വാജ് എംഎല്‍എയാണ് തത്സമയം ഇക്കാര്യം എങ്ങനെ കൃത്രിമം നടത്താമെന്ന് തെളിയിച്ചത്. രഹസ്യകോഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്. ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാട്ടിയ ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലം കാണിച്ചപ്പോള്‍ വന്‍ വ്യത്യാസമായിരുന്നു. രഹസ്യ കോഡ് നല്‍കിയതോടെ എഎപിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബിജെപിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നാണ് ഭരദ്വാജ് അവതരിപ്പിച്ച് കാട്ടിയത്.
എം.എല്‍.എ. ആകുന്നതിനു മുമ്പ് 10 വര്‍ഷത്തോളം താനൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു എന്ന ആമുഖത്തോടെയാണ് ഭരദ്വാജ് നിയമസഭയില്‍ വോട്ടിങ് കൃത്രിമം അവതരിപ്പിച്ചു കാട്ടിയത്. മോക്ക് ടെസ്റ്റില്‍ പാസാകുന്ന തിരഞ്ഞെടുപ്പ് യന്ത്രത്തില്‍, വോട്ടിങ് സമയത്ത് കൃത്രിമം നടത്താനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പോളിങ് അവസാനിച്ചാലുടന്‍ യന്ത്രങ്ങള്‍ സീലുചെയ്ത് സുരക്ഷാമുറിയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ അതിനും മുമ്പ് തന്നെ കൃത്രിമം നടന്നു കഴിഞ്ഞിരിക്കും. വോട്ടര്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്കു തന്നെ വോട്ട് പോകണമെന്നില്ല. വോട്ടറെന്ന വ്യാജേന ബൂത്തിലെത്തുന്നയാള്‍, യന്ത്രത്തില്‍ ചില പ്രത്യേക കോഡുകള്‍ നല്‍കുന്നതിലൂടെ അന്തിമ ഫലത്തില്‍ മാറ്റം വരുത്താനാകും.
പുതിയ എഞ്ചിനീയര്‍മാര്‍ക്കു പോലും ഹാക്ക് ചെയ്യാവുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അധിഷ്ഠിതമായാണ് ഇന്ത്യയുടെ ജനാധിപത്യം നിലകൊള്ളുന്നത്. സമ്മതിദാനം വിനിയോഗിക്കുവാന്‍ എത്തിച്ചേരുമ്പോള്‍ തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്ത വോട്ടിങ് യന്ത്രങ്ങളാണ് എന്നു നാം തെറ്റിദ്ധരിക്കുകയും ചെയ്യുന്നു-സൗരഭ് ഭരദ്വാജ് പറയുന്നു
വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കുന്നതിന്റെ വീഡിയോ എൻ ഡി ടി വിയാണ് പുറത്തു വിട്ടത്. എങ്ങനെ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടിയാണ് നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിൽ തെളിയിച്ചത്. ഇത് സത്യമാണെങ്കിൽ കേജരിവാൾ പറഞ്ഞത് പോലെ ജനാധിപത്യത്തിന്റെ അവസാനമാണ്.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സമാന രീതിയാണ് പിന്തുടർന്നതെന്നും ഭരദ്വാജ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണം. പത്തു വർഷമായി താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ ഏതു ശാസ്ത്രജ്ഞനെയും വെല്ലുവിളിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ഏത് ഉപകരണവും മനുഷ്യനെകൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും. ഇ.വി.എം മെഷിനുകൾ നിർമ്മിച്ച രാജ്യങ്ങൾ ഇപ്പോൾ വീണ്ടും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും സൗരഭ് പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണെന്ന് കെജ്‌രിവാള്‍ മുൻപ് പറഞ്ഞിരുന്നു.
നഗരസഭയുടെ ഉടമസ്ഥതയിലുളള നഗരമധ്യത്തിലെ രാജീവ് ഗാന്ധി ഷോപ്പിംഗ് സമുച്ചയത്തിന് മുന്നില്‍ ചങ്ങല കെട്ടി തിരിച്ച് പാര്‍ക്കിംഗ് നിയന്ത്രിച്ചതും നടപ്പാത കൈയേറിയുമുള്ള ജോസ്‌കോ ജ്യൂവലേഴ്‌സിന്റെ നടപടി പ്രതിഷേധം ശക്തമാകുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയതിരിക്കുന്ന വിഡിയോ ഇതിനോടകം വൈറല്‍ ആയി.ജോസ്‌ക്കോയും നഗരസഭയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് കൈയ്യേറ്റം നടന്നിരിക്കുന്നതെന്നാണ് ആരോപണം. ജോസ്‌ക്കോയുടെ ഈ നടപടിക്കെതിരെ നാളുകളായി വിവിധ പ്രസ്ഥാനങ്ങള്‍ സമരം നടത്തി വരുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. നഗരസഭയുടെ സ്ഥലത്ത് ആര്‍ക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് ഇരിക്കെ ഇവിടെ എത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ മാത്രമാണ് പാര്‍ക്കിംഗിന് അനുവദിച്ചിരിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗമാണിവിടം. ഇവിടുത്തെ നടപാത വേലിക്കെട്ടി തിരിച്ച് സ്വന്തമാക്കിയിരിക്കുന്നത് കാല്‍നടയാത്രക്കാരെ ഏറെ ദുരിതത്തില്‍ ആക്കിയതിനോടൊപ്പം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകകൂടി ചെയ്യുന്നു. തിരുനക്കര സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ വളവ് വിശി സൈഡ് ചേര്‍ന്ന് വരുന്നതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നടപാത സ്വതന്ത്രമായി ഇട്ടാല്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാണ്. ജൂവലറിയുടെ നടപടിക്കെതിരെ നിരവധി തവണ കോട്ടയം നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ അറിഞ്ഞ മട്ടില്ല. ജൂവലറിക്ക് തൊട്ട് ചേര്‍ന്നുള്ള നഗരസഭയുടെ പാര്‍ക്കിംഗ് സ്ഥലവും മിക്ക ദിവസങ്ങളിലും ഇവര്‍ സ്വന്തമാക്കിയിരിക്കുന്നതായും ആക്ഷേപം ഉണ്ട്. ജോസ്‌ക്കോ ജൂവലറിക്ക് വര്‍ഷങ്ങളോളമായി വാടയക്ക് നല്‍കിയ നടപടിയിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിലും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.