പതിവിൽ നിന്ന് വ്യത്യസ്‍തമായി ഒരു കിടിലൻ ത്രില്ലർ ചിത്രവുമായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്സ്’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങിയത്. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘എട്ട് തോട്ടകള്‍’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് കൊറോണ പേപ്പേഴ്സ്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമ്മാണ സംരംഭമായ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശ്രീ ഗണേഷിന്റേതാണ് കഥ. യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഷെയ്ൻ നിഗം തിരികെയെത്തുന്നത്.
തന്റെ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷെയ്ൻ എത്തുന്നത്. സിദ്ധിഖിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് സിനിമയുടെ ട്രെയിലർ തുടങ്ങുന്നത്. ഷെയ്നിനൊപ്പം ഷൈൻ ടോം ചാക്കോയുടെയും സിദ്ദിഖിൻ്റെയും പ്രകടനവും ട്രെയിലറിൽ എടുത്തു കാണിക്കുന്നുണ്ട്. ഒരു കിടിലൻ ത്രില്ലർ ചിത്രം തന്നെയാണ് വരാനിരിക്കുന്നത് എന്നാണ് ട്രെയിലർ തരുന്ന സൂചന. ഷെയ്ൻ നിഗമിൻ്റെ പോലീസ് വേഷം തന്നെയാണ് ട്രെയിലറിൽ ശ്രദ്ധ നേടുന്നത്. തമിഴ് താരം ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീ ഗണേഷ് രചനയും സംവിധാനവും നിർവ്വഹിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തമിഴ് ഭാഷാ ക്രൈം ത്രില്ലർ ചിത്രമാണ് 8 തോട്ടകൾ. വെല്ലപാണ്ഡ്യൻ നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ വെട്രി, അപർണ ബാലമുരളി, നാസർ, എം.എസ്. ഭാസ്കർ, മീര മിഥുൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അപർണയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. മഹേഷിന്റെ പ്രതികാരം കണ്ട ശേഷമാണ് ശ്രീ ഗണേഷ് അപർണയെ നായികയാക്കാൻ തീരുമാനിച്ചത്. 1949-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമായ സ്‌ട്രേ ഡോഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം 2018-ൽ കന്നഡയിൽ 8MM ബുള്ളറ്റ് എന്ന പേരിലും തെലുങ്കിൽ 2021-ൽ സേനാപതി എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയ സമയം എട്ട് തോട്ടകളുടെ സംവിധായകനായ ശ്രീ ഗണേഷ് റീമേക്കിൽ സന്തോഷം പ്രകടിപ്പിച്ച് എത്തിയിരുന്നു. റീമേക്ക് സിനിമകളുടെ പോസ്റ്ററുകളിൽ യഥാർത്ഥ എഴുത്തുകാരന്റെ പേര് പൊതുവെ കാണാറില്ല. പക്ഷെ ഒരു ടെക്നീഷ്യൻ ആയതിനാൽ തന്റെ പേര് പോസ്റ്ററുകളിൽ വെക്കണമെന്ന് പ്രിയദർശൻ നിർബന്ധം പിടിച്ചിരുന്നു. ഈയൊരു കാര്യം മലയാള സിനിമാമേഖലയിൽ നിന്ന് മറ്റുള്ളവർ പഠിക്കേണ്ട ഒരു കാര്യമാണെന്നും ശ്രീ ഗണേഷ് പറഞ്ഞു. മാത്രമല്ല, തമിഴ് സിനിമയും എഴുത്തുകാർക്ക് ഇതുപോലെ അർഹിക്കുന്ന ബഹുമാനം നൽകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമ തനിക്ക് എന്നും പ്രചോദനമാണെന്നും ഓരോ സിനിമയ്ക്കും അവർ നൽകുന്ന പ്രാധാന്യവും പരസ്പരമുള്ള പിന്തുണയുമെല്ലാം തന്നെ അത്ഭുതപ്പെടുത്താറുണ്ട് എന്നും ശ്രീ ഗണേഷ് പറഞ്ഞു. മാത്രമല്ല, മലയാളസിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ തന്റെ കഥ റീമേക്ക് ചെയ്യുന്നു എന്നതും ഏറെ സന്തോഷപ്പെടുത്തുന്ന ഒന്നാണ്. സുപ്രധാനമായ ചില മാറ്റങ്ങളോടെയാകും മലയാളം പതിപ്പ് എത്തുക. അതുകൊണ്ട് തന്നെ മലയാളം പതിപ്പിനായി താൻ കാത്തിരിക്കുകയാണ്. എല്ലാം നന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീ ഗണേഷ് പറഞ്ഞു. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
അതിജീവിത ആക്രമിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദനായിരുന്ന ഇന്നസെന്റിന് മാപ്പില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. അതിലുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു. കാന്‍സറിനെ രണ്ടു തവണ തോല്‍പ്പിച്ച ചിരിയാണ് തങ്ങളെ കൂട്ടിയിണക്കിയതെന്നും കാന്‍സര്‍ ബാധിതനായ സമയത്ത് ഇന്നസെന്റിനെ വിളിച്ചു സംസാരിച്ചിരുന്നെന്നും അങ്ങനെയാണ് ബന്ധം സുദൃഢമാകുന്നതെന്നും ദീദി പങ്കുവെച്ചു.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇന്നസെന്റിനെ പോലൊരാള്‍ ഉണ്ടായിട്ടും അവള്‍ക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാര്‍ഹമായിരുന്നുവെന്നും ദീദി ദാമോദരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
പണ്ടു തൊട്ടേ മിക്ക മലയാളികളെയും പോലെ എൻ്റെയും ഇഷ്ട നടനായിരുന്നു ഇന്നസെൻ്റ് .
സിനിമ ശ്രദ്ധിക്കാൻ തുടങ്ങിയ കാലത്ത് ” ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ” നിർമ്മിച്ച ആൾ എന്ന ആദരവും തോന്നി.
എന്റെ വിവാഹത്തിന് വീട്ടിൽ വന്ന് ആശിർവദിക്കാനെത്തിയ അച്ഛന്റെ സുഹൃത്തുക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു .
പിന്നെ അമ്മ പോയപ്പോൾ റീത്തുമായി ആദരവർപ്പിക്കാനെത്തി അച്ഛനെ ആശ്വസിപ്പിക്കാൻ ഒപ്പമിരുന്നിരുന്നു .
അമ്മക്ക് പിറകെ അച്ഛനും പോയപ്പോൾ ഞങ്ങളെ ആശ്വസിപ്പിക്കാനും അദ്ദേഹം വീട്ടിലെത്തി .
അച്ഛന്റെ ആവനാഴി , അദ്വൈതം , തുടങ്ങി അവസാനം എഴുതിയ യെസ് യുവർ ഓണർ വരെ നിരവധി സിനിമകളിൽ ഓർമ്മിക്കത്തക്ക വേഷങ്ങൾ ചെയ്ത നടനായും ഇന്നസെന്റ് ഓർമ്മയിലുണ്ട്.
എന്നാൽ അതൊന്നുമായിരുന്നില്ല വ്യക്തിപരമായ ഓർമ്മ .
അതൊരു വേദനയുടെ ചിരിയാണ് .
കാൻസറിനെ രണ്ടു തവണ തോല്പിച്ച ചിരി.
അതാണ് ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി.
അവിടെ ഞാനായിരുന്നു ആദ്യമെത്തിയത് .
ഇന്നസെന്റ് പിറകെയെത്തി.
ചിരി നിലച്ച ഇടമായിരുന്നു അത്.
അടക്കിപ്പിടിച്ച കരച്ചിലിന്റെ മുഴക്കങ്ങളിൽ ചിരിയുടെ ഓർമ്മ പോലും എത്തി നോക്കാൻ ഭയന്ന അവിടേക്ക് ചിരി കടത്തിക്കൊണ്ടുവന്നു ഇന്നസെന്റ് .
“കാൻസർ വാർഡിലെ
ചിരി ” ആ കടത്തലിന്റെ ബാക്കിപത്രമാണ് . ഇന്നസെന്റിന്റെ മാത്രമല്ല, അർബുദം ജീവിതത്തിൽ ഇരുട്ടു പരത്തിയ ഓരോരുത്തരുടെയും കണ്ണീരും കിനാവും ആ പുസ്തകത്തിലുണ്ട് –
എല്ലാം തികഞ്ഞു എന്ന് കരുതി നിൽക്കുന്ന നിമിഷത്തിലേക്ക് എല്ലാം റദ്ദാക്കിക്കൊണ്ട് കടന്നുവരുന്ന മെഡിക്കൽ റിപ്പോർട്ട്.
എന്നാൽ അതിനെ അതിജീവനത്തിന്റെ ചിരിയാക്കി മാറ്റി ഇന്നസെന്റ്.
അതൊരു ആയുധമായിരുന്നു .
മരുന്നിനേക്കാൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാപ്തമാക്കുന്ന ശക്തി.
ഒരു ദിവസമെങ്കിൽ ഒരു ദിവസം , ഒരു നിമിഷമെങ്കിൽ ഒരു നിമിഷം , അതെത്രയും പ്രിയപ്പെട്ടതാണ് , കരഞ്ഞു കൊണ്ടിരിക്കാനുള്ളതല്ല എന്ന സന്ദേശം.
ഞങ്ങളെ കൂട്ടിയിണക്കിയ ഒരു കണ്ണി കൂടിയുണ്ട്.
അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോക്ടർ ജെയിം ബ്രഹാം .
കാൻസർ ജീവിതത്തിന്റെ അവസാനമല്ല എന്ന് പഠിപ്പിച്ച ഞങ്ങളുടെ പ്രിയ ഡോക്ടർ.
ഇന്നസെന്റ് രോഗം നേരിടുന്ന വേളയിൽ അദ്ദേഹത്തെ വിളിച്ചു സംസാരിക്കണം എന്ന് എന്നെ ഉപദേശിച്ചത് ജെയിമാണ് .
വിളിച്ചപ്പോൾ അച്ഛന്റെ മകൾ എന്ന വിലാസമൊന്നും വേണ്ടി വന്നില്ല.
നേരത്തെ കാൻസർ നേരിട്ട ഒരാളോടെന്ന ആദരവോടെ തുടങ്ങിയ അദ്ദേഹത്തിന്റെ സംസാരം പിന്നെ മറക്കാനാവാത്ത ചിരിയുടെ നിരവധി പാഠങ്ങൾ പകർന്നു തന്നാണ് അവസാനിച്ചത്.
ആ ഫോൺ വിളികൾ തുടർന്നു.
ഞാനെന്തിന് ഇത് മറച്ചുവയ്ക്കണം , ഞാനിത് ആരുടെ കയ്യിൽ നിന്നും കട്ടോണ്ടു പോന്നതൊന്നുമല്ലല്ലോ എന്ന ആ ചിരി പുസ്തകമായപ്പോൾ അദ്ദേഹം അറീയിച്ചു.
സ്നേഹത്തോടെ ക്ഷണിച്ചപ്പോൾ ഞാനും മാതൃഭൂമിയുടെ പ്രകാശനവേദി പങ്കിട്ടു. അതിജീവനപ്പോരാട്ടത്തിന്റെ വഴിയിലെ സഖാക്കളായിരുന്നു അപ്പോൾ ഞങ്ങൾ .
കാൻസർ വാർഡിൽ വേദനിക്കുന്നവരുടെ പിടിവള്ളിയായി മാറി ഹൃദയം നുറുങ്ങുന്ന ആ ചിരി.
അതിജീവനത്തിന്റെ വഴിയിലെ ആ ആദരവ് പക്ഷേ മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ല.
സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ല.
അത് പ്രതിഷേധാർഹമായിരുന്നു.
ദുരവസ്ഥകളിൽ നിന്നും അതിജീവനം എത്ര കഠിനമായ യാത്രയാണെന്ന് ഇന്നസെന്റിന് അറിയാത്തതല്ല.
അർബുദത്തേക്കാൾ കഠിനമായ ദുരവസ്ഥയായിരുന്നു തൊഴിലിടത്തെ സ്ത്രീപീഢനം എന്ന 90 വയസ്സ് കഴിഞ്ഞ മലയാള സിനിമയുടെ മാറാവ്യാധി .
അവിടെ ഇന്നസെന്റ് നിശബ്ദനായി.
അതിലെനിക്കുള്ള പ്രതിഷേധം മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയുന്നതല്ല.
മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല.
ആ ഇന്നസെന്റിന് മാപ്പില്ല.
ആ കൂടെനിൽക്കായ്ക ചിരിയ്ക്ക് വക നൽക്കുന്നതല്ല.
കാൻസർ വാർഡിലെ ചിരിയായി മാറിയ ഓർമ്മയിലെ സ്നേഹനിധിയായ ഇന്നസെന്റിന് ,
പ്രിയ സഖാവിന് വിട .
ദീദി
അമേരിക്കയിലെ ടെന്നസിയിൽ കാറപകടത്തിൽ ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഞയറാഴ്ച്ച അതിരാവിലെയാണ് അപകടമുണ്ടായത്. മലക്കംമറിഞ്ഞ് പൂർണമായും തകർന്ന കാറിലെ ഡ്രൈവറും മറ്റൊരു സ്ത്രീയും മാത്രമാണ് രക്ഷപെട്ടത്. ഒന്നിനും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയേയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു കാറുമായി ഇടിച്ച ശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ ശേഷമാണ് കാർ നിന്നത്. ഇവരുടെ കാറുമായി കൂട്ടിയിടിച്ച കാർ കറങ്ങി തിരിഞ്ഞ് എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. അപകട കാരണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ ടെന്നസി ഹൈവ് പട്രോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന വാഹനം ഇടിയുടെ ആഘാതത്തിൽ കറങ്ങിതിരിഞ്ഞപ്പോഴായിരിക്കാം യാത്രക്കാർ തെറിച്ച് പോയതെന്നാണ് വിദഗ്ധർ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്.
പൂർണമായും തകർന്ന നിലയിലാണ് കാറുണ്ടായിരുന്നത്. ഡ്രൈവർ ഒഴികെയുള്ള യാത്രക്കാരെല്ലാം കാറിനുള്ളിൽ നിന്നും തെറിച്ച് റോഡിൽ വീണിരുന്നു. ആറ് പെൺകുട്ടികളും സംഭവ സ്ഥലത്ത് വച്ച് മരിച്ചു.
കാറിൽ നിന്ന് തെറിച്ച് പുറത്ത് വീണ പ്രായ പൂർത്തിയായ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. സംഭവ സ്ഥലത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിൻറെ ഡ്രൈവർ മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ഇയാളുടെ പരിക്ക് അത്ര ഗുരുതരമല്ല. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ പീഡന പരാതി നല്‍കിയ യുവനടി വീണ്ടും ആരോപണവുമായി രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ വിജയ്ബാബുവിനെ പിന്തുണച്ചുവെന്ന കമന്റിനു മറുപടിയായാണ് അതിജീവിതയുടെ ആരോപണം.
സിനിമയില്‍ വേഷം നല്‍കണമെന്നു പറഞ്ഞ് അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ലെന്നും തന്റെ ഒരു വെബ് സീരീസിലെ പ്രകടനം കണ്ട് അയാള്‍ തന്നെ ഇങ്ങോട്ടു ബന്ധപ്പെട്ടതാണെന്നും അതിജീവിത ആരോപിച്ചു. ഓഡീഷനിലൂടെയാണു തന്നെ സെലക്ട് ചെയ്തത്. സ്വപ്‌നം കണ്ട ഇടത്തിലേക്ക് എത്തിച്ചേരാന്‍ ഇന്നുവരെ കഠിനാധ്വാനം ചെയ്ത ആളാണു താനെന്നും വിജയ് ബാബു ഇപ്പോഴും തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ഇങ്ങനെയാണു നമ്മുടെ സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. വൃത്തികെട്ട പുരുഷാധിപത്യ സമൂഹം. പുരുഷന്‍ കൊല്ലും, ബലാല്‍സംഗം ചെയ്യും, ഏതു പെണ്ണിനോടും അവനെന്തു വൃത്തികേടും ചെയ്യാം, പക്ഷെ പിന്തുണ കിട്ടും. ഇത് ഇതിനെല്ലാം ഒരു അവസാനമായിരിക്കുമെന്നു താനുറപ്പാക്കും. തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയവനെ പിന്തുണയ്ക്കുന്നതു താന്‍ അവസാനിപ്പിക്കും.
കഠിനാധ്വാനം കൊണ്ട് കരിയര്‍ തുടങ്ങിയ ഒരു തുടക്കക്കാരിയോട് അയാള്‍ ചെയ്തത് എന്താണെന്ന് അറിയാമോ. നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കാത്തിരുന്നു കാണുക. ചിലതു നിങ്ങള്‍ക്കരികിലേക്ക് ഉടനെത്തും. അയാളെക്കുറിച്ചു നിങ്ങള്‍ക്കു കൂടുതല്‍ മനസിലാക്കാന്‍ കഴിയും. എന്തായായാലും ഈ കമന്റ് ഇട്ടവന്‍ ഉറപ്പായും കേസ് നേരിടും. വേദന എന്താണെന്ന് അവനറിയട്ടെ. നെഗറ്റിവിറ്റിയുമായി വരുന്ന ഓരോരുത്തര്‍ക്കും വേണ്ടിയാണിത്. ഇനി മിണ്ടാതിരിക്കില്ല.
തനിക്കു സിനിമയില്‍ വേഷം ലഭിക്കാത്തതുകൊണ്ടാണു താന്‍ ആരോപണവുമായി വന്നത് എന്നാണയാള്‍ പറഞ്ഞത്. അങ്ങനെയൊരു സംഭവമേ ഇല്ല. അതയാള്‍ സൃഷ്ടിച്ചെടുത്തതാണ്. തീര്‍ച്ചയായും അയാള്‍ക്കു കഥകള്‍ മെനയാനറിയാമെന്നും അതിജീവിത വ്യക്തമാക്കുന്നു. നിരന്തരം വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്നാണു നടി വെളിപ്പെടുത്തിയത്. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണു വിജയ് ബാബുവില്‍ നിന്നുനേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ചു പെണ്‍കുട്ടി തുറന്നെഴുതിയത്.
സിനിമ രംഗത്ത് പുതുമുഖമായ തന്നോടു സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തുകൊണ്ടു വിശ്വാസം നേടിയെടുത്തശേഷം തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളില്‍ വിജയ് ബാബു രക്ഷകനെപ്പോലെ പെരുമാറി. അതിന്റെ മറവില്‍ തന്നെ െലെംഗികമായി ചൂഷണം ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു സ്ത്രീകളെ തന്റെ കെണിയിലേക്കു വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലെംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു.
തന്റെ നഗ്‌നവീഡിയോ റെക്കോഡ് ചെയ്യുകയും അതു ലീക്ക് ചെയ്തു തന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകളുണ്ടെന്നും നടി വെളിപ്പെടുത്തി. ഇനി വായ മൂടിവയ്ക്കുന്നില്ല. തനിക്കിനി ഈ വേദന സഹിക്കാനാവില്ല. തനിക്കു നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നതായും നടി ആരോപിച്ചു.
മലയാളികളെ നടുക്കിയ സംഭവമായിരുന്നു ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവാവിന്റെ മരണവും പിന്നീട് ഭാര്യ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുകളും.സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകന്‍ അരുണ്‍ കമലാസനസും ആണ് പിടിക്കപ്പെട്ടത്.പതിവ്രതയായ ഭാര്യയായി അഭിനയിച്ച് കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ ഇല്ലാതാക്കിയ സോഫിയയെന്ന സുന്ദരിക്രിമിനല്‍ ഇപ്പോള്‍ തടവറയിലാണ്.
സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങി.
എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ മാസങ്ങള്‍ നീണ്ട രഹസ്യാന്വേഷണത്തിലൂടെ സോഫിയയുടെയും അരുണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് സോഫിയയ്ക്ക് ജയിലില്‍ വച്ച് മാരകരോഗം സ്ഥിരീകരിച്ചെന്നാണ്.18 വര്‍ഷത്തേക്ക് പരോള്‍ പോലും ലഭിക്കാത്ത ശിക്ഷ ലഭിച്ച സോഫിയ വിഷാദ രോഗത്തിലേക്കും വഴുതിവീണിട്ടുണ്ട്.
ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരുന്ന സോഫിയയുടെ അവസ്ഥ ദയനീയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബന്ധുക്കളാരും ഇവരെ തിരിഞ്ഞു പോലും നോക്കുന്നില്ല. മറ്റൊരു ജയിലില്‍ 27 വര്‍ഷം തടവുശിക്ഷ ലഭിച്ച കാമുകന്‍ അരുണ്‍ കമലാസനന്‍ ആകട്ടെ സോഫിയെ തള്ളിപ്പറയുകയും ചെയ്തു.സോഫിയയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് അരുണ്‍ കേസിനിടെ വാദിച്ചിരുന്നു.
ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തുകയായിരുന്നു.ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്.എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് സാമിന്റെ ഭാര്യ സോഫിയെയും (32) കാമുകന്‍ അരുണ്‍ കമലാസനനെയും (34) പോലീസ് അറസ്റ്റ് ചെയ്തത്.സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്.
കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല.ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു.സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.
അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു.ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞിരുന്നു.
വധശിക്ഷ നിരോധിച്ച രാജ്യമാണ് ഓസ്ട്രേലിയ. 1973 ലെ ഡെത്ത് പോനാലിറ്റി അബോളിഷന്‍ ആക്ട് പ്രകാരമാണ് ഓസ്ട്രേലിയയില്‍ വധശിക്ഷ ഒഴിവാക്കിയത്.ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. ഓസ്ട്രേലിയയില്‍ അനിശ്ചിത കാലത്തേക്കാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ കൂളായ താരമാണ് ശിഖര്‍ ധവാന്‍. ഒന്നിനോടും വലിയ അത്യാര്‍ത്തിയില്ലാത്ത മനുഷ്യനെന്നാണ് ധവാനെ സഹതാരങ്ങള്‍ വിശേഷിപ്പിക്കുന്നത്. കോടീശ്വരനായ ബിസിനസുകാരന്റെ മകനായി ജനിച്ച ധാവന്‍ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് വരവ് അറിയിക്കുന്നത്.
ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്‌കോറര്‍ ഈ ഇടംകൈയന്‍ ബാറ്ററായിരുന്നു. കുടുംബജീവിതത്തിലും വ്യത്യസ്തത പയറ്റിയ ധവാന്‍ തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ ബന്ധം വേര്‍പ്പെട്ടു. ഇപ്പോള്‍ മോശം അവസ്ഥയിലൂടെയാണ് താല്‍ക്കാലികമായെങ്കിലും ധവാന്‍ കടന്നു പോകുന്നത്. വിവാഹ ബന്ധത്തില്‍ തെറ്റു പറ്റിയെന്നും തിടുക്കത്തില്‍ ആരും വിവാഹത്തിലേക്ക് പോകരുതെന്നും ധവാന്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജീവിതത്തില്‍ എല്ലാ സമാധാനവും നഷ്ടപ്പെട്ട മറ്റൊരു സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യന്‍ താരം. ആദ്യമായി ടാറ്റൂ ചെയ്തപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. 14-ാം വയസില്‍ മണാലിയിലേക്ക് യാത്ര പോയെന്നും അന്നാണ് ആദ്യമായി ടാറ്റൂ ചെയ്തതെന്നും ധവാന്‍ പറയുന്നു.
അന്നെനിക്ക് വെറും 14-15 വയസ്സുള്ള സമയം. ആയിടയ്ക്കാണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്.
വീട്ടുകാരില്‍ നിന്നും ആ ടാറ്റു മൂന്ന് നാല് മാസം ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അച്ഛന്‍ അതു കണ്ടെത്തി. നല്ല അടിയും കിട്ടി. പിന്നീട് എന്റെ സമാധാനം നഷ്ടപ്പെട്ടു. ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ച ആ സൂചി അതിനു മുമ്പ് എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകും എന്നെല്ലാം ഞാന്‍ ആലോചിക്കാന്‍ തുടങ്ങി.
അതോടെ ഞാന്‍ എയ്ഡ്‌സ് രോഗിയാണോയെന്ന് പോലും ആലോചിച്ചു പോയി. വല്ലാതെ സമാധാനം ഇല്ലാതായി. അതോടെ എച്ച്ഐവി ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. നെഗറ്റീവായിരുന്നു ഫലം. അപ്പോഴാണ് സമാധാനം കൈവന്നതെന്നും ധവാന്‍ പറയുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ധവാന്‍ നടത്തിയ മറ്റൊരു വെളിപ്പെടുത്തലും ആരാധകരുടെ മനംനിറച്ചു. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സെലക്ടര്‍ താനായിരുന്നെങ്കിലും ഇപ്പോള്‍ തനിക്ക് പകരം ശുഭ്മാന്‍ ഗില്ലിനെയാകും ടീമിലെടുക്കുകയെന്നാണ് ധവാന്‍ വ്യക്തമാക്കിയത്.
റംസാന്‍ നോമ്പ് തുറക്കുന്ന സമയത്ത് സൈറണ്‍ മുഴക്കണമെന്ന ചങ്ങനാശ്ശേരി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വിവാദമാകുന്നു. റംസാന്‍ നോമ്പ് തുടങ്ങിയ 23 മുതല്‍ നോമ്പ് അവസാനിക്കുന്ന ഏപ്രില്‍ 21 വരെ സൈറണ്‍ മുഴക്കണമെന്നാണ് സെക്രട്ടറി നല്‍കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.കൃത്യസമയത്ത് സൈറൺ മുഴങ്ങുന്നുവെന്ന് സോൺസുന്ദർ ഉറപ്പാക്കണം. സൈറൺ തകരാറിലായാൽ നഗരസഭാ എൻജിനീയറിങ് വിഭാഗവുമായി ഏകോപിപ്പിച്ച് പരിഹാരം കാണാൻ തുടർനടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഉത്തരവ് നടപ്പിലായതോടെ വിവാദവും തുടങ്ങി.
നഗരസഭയിൽ ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവ് ഇറക്കിയത് എന്നാരോപിച്ച് ബിജെപി കൌണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. ഹിന്ദു ഐക്യവേദിയും കൃസ്ത്യന്‍ സംഘടനയായ കാസയും പ്രതിഷേധിച്ചു.വിചിത്രമായ ഉത്തരവിനെതിരെ കാസ ഹൈക്കോടതിയെ സമീപിച്ചിവിശ്വഹിന്ദു പരിഷത്ത് ഇന്നലെ ചങ്ങനാശ്ശേരി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പുതൂര്‍ പള്ളി ജമാഅത്താണ് നോമ്പ് തുറയ്ക്ക് മുനിസിപ്പാലിറ്റി സൈറണ്‍ മുഴക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഇവര്‍ രേഖാമൂലം അപേക്ഷയും നല്‍കി. തുടർന്ന് അപേക്ഷ പരിഗണിച്ച നഗരസഭാ സെക്രട്ടറി അനുവദിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് വിവാദമായപ്പോഴാണ് കൌണ്‍സിലര്‍മാരിൽ പലരും അറിയുന്നത് തന്നെ.
ഉത്തരവ് വിവാദമായതോടെ ചെയര്‍ പേഴ്സണ്‍ അടിയന്തിര യോഗം വിളിച്ചുകൂട്ടി. ബിജെപി ഉത്തരവ് റദ്ദ് ചെയ്യണം എന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്-സിപിഎം കൌണ്‍സിലര്‍മാര്‍ മൗനം പാലിച്ചു. പക്ഷെ ഉത്തരവ് പിന്‍വലിക്കാന്‍ നഗരസഭാ തയ്യാറായില്ല. ഇതോടെ ബിജെപി കൌണ്‍സിലര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നു. മൂന്ന് കൌണ്‍സിലര്‍മാരാണ് നഗരസഭയില്‍ ബിജെപിയ്ക്ക് ഉള്ളത്.
വര്‍ഷങ്ങളായി നഗരസഭ നോമ്പ് തുറ സമയത്ത് സൈറണ്‍ മുഴക്കാറുണ്ടെന്ന് പൂതൂര്‍ പള്ളി അടങ്ങിയ വാര്‍ഡ് കൌണ്‍സിലറായ സിപിഎമ്മിന്റെ ഉഷാ മുഹമ്മദ് ഷാജി പറയുന്നു. അനാവശ്യ വിവാദം ബിജെപി കോൺസിലമാർ സൃഷ്ഠിക്കുകയാണെന്ന് അവർ പറഞ്ഞു.
ചങ്ങനാശ്ശേരിയിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും 45% വീതവും കൂടുതലാണ്. കഴിഞ്ഞ സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യ 7% ൽ താഴെയാണ്. ഈ അലാറം മണി മുഴങ്ങുന്നത് കേരളത്തിലങ്ങോളമിങ്ങോളം വരാനിരിക്കുന്ന സമ്പൂർണ ‘താലിബാനൈസേഷനും’ ജനസംഖ്യാപരമായ ജിഹാദും ആരോപിക്കുന്നു.’ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതി തീരുമാനം വരട്ടെ. ” നഗരസഭാ യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോന്ന ബിജെപി കൌണ്‍സിലര്‍ പറയുന്നു.
നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയായി സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവായി 37കാരന്‍ പാകിസ്താന്‍ ഒറിജിന്‍ ഹംസ യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ കടുത്ത ഭിന്നത നിലനിന്നെങ്കിലും ഹംസ യൂസഫ് തെരഞ്ഞെടുക്കപ്പെട്ടുസ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അംഗീകാര വോട്ട് നേടിയാല്‍ അര്‍ധ സ്വയംഭരണ സര്‍ക്കാരിന്റെ തലവനായി ഹംസ യൂസഫ് ചുമതലയേല്‍ക്കും.ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിലും പാര്‍ട്ടിയിലെ ഭിന്നതകള്‍ അവസാനിപ്പിക്കുന്നതിലും സ്വാതന്ത്ര്യത്തിനായുള്ള പുതിയ മുന്നേറ്റം നടത്തുന്നതിലും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യൂസഫ് പറഞ്ഞു.
സ്‌കോട്ട്ലന്‍ഡിലെ ജനങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും ഇപ്പോള്‍ സ്വാതന്ത്ര്യം ആവശ്യമാണെന്നും സ്വാതന്ത്ര്യം നല്‍കുന്ന തലമുറയായിരിക്കും തങ്ങളുടേതെന്നും ഫലപ്രഖ്യാപനത്തിന് ശേഷം എഡിന്‍ബര്‍ഗില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ആറാഴ്ചത്തെ പ്രചാരണത്തിന് ശേഷം രാജ്യത്തെ ദേശീയ റഗ്ബി ഗ്രൗണ്ടില്‍ യൂസഫ് വിജയം ഉറപ്പിച്ചു. രണ്ടാം സ്വാതന്ത്ര്യ ഹിതപരിശോധന എങ്ങനെ നേടാമെന്നും ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍ പോലുള്ള സാമൂഹിക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗത്തെക്കുറിച്ചുമുള്ള വാദങ്ങളില്‍ എസ് എന്‍ പിയുടെ ഐക്യം അതിന്റെ ശക്തികളില്‍ ഒന്നായിരുന്നു.ഇംഗ്ലണ്ടുമായുള്ള മൂന്ന് നൂറ്റാണ്ടുകള്‍ നീണ്ട സ്‌കോട്ട്ലന്‍ഡിന്റെ യൂണിയന്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂസഫ് പാര്‍ട്ടിയെ ഏറ്റെടുക്കുന്നത്.
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പുതിയ വോട്ടെടുപ്പിനുള്ള വഴി ബ്രിട്ടീഷ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് തടഞ്ഞതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മുന്‍ഗാമി സ്ഥാനമൊഴിഞ്ഞത്.സ്വന്തം പാര്‍ട്ടിയിലെ ഭിന്നതകള്‍, വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ തരംഗങ്ങള്‍, ഉയര്‍ന്ന വിലക്കയറ്റം എന്നിവ കൈകാര്യം ചെയ്യുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനു മേല്‍ പലപ്പോഴും ്‌നേതൃത്വ മത്സരം കുറച്ച് സമ്മര്‍ദ്ദം ഒഴിവാക്കി.രണ്ടാം റൗണ്ട് വോട്ടെണ്ണലില്‍ എസ് എന്‍ പി അംഗങ്ങളുടെ 52 ശതമാനം വോട്ട് യൂസഫ് നേടി 48 ശതമാനം ലഭിച്ച ധനകാര്യ സെക്രട്ടറി കേറ്റ് ഫോര്‍ബ്‌സിനെ പിന്തള്ളി.
ലിംഗഭേദം അംഗീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സര്‍ക്കാറില്‍ നിന്ന് രാജിവച്ച ആഷ് റീഗന്‍ ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ പുറത്തായി.ഭിന്നിപ്പുള്ള നേതൃമത്സരത്തിന് ശേഷം പാര്‍ട്ടി ഒന്നിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ക്യൂന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ രാഷ്ട്രീയ അധ്യാപകനായ കോറി ബ്രൗണ്‍ സ്വാന്‍ പറഞ്ഞു.ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് അവരുടെ ലിംഗഭേദം മാറ്റുന്നതിനുള്ള ഔദ്യോഗിക അംഗീകാരം നേടുന്നത് എളുപ്പമാക്കുന്നതിനുള്ള ശ്രമം ഉള്‍പ്പെടെ റെക്കോര്‍ഡിന്റെ തുടര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിയാണ് യൂസഫ് പ്രവര്‍ത്തിക്കുക.
സ്വാതന്ത്ര്യത്തിനായുള്ള കേസ് കെട്ടിപ്പടുക്കുന്നതിലും പ്രസ്ഥാനത്തിന് സ്ഥിരമായ പിന്തുണ നേടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യൂസഫ് സംസാരിച്ചു. പിന്തുണയുടെ നില കൈവരിച്ചുകഴിഞ്ഞാല്‍ ഏത് പ്രക്രിയയാണ് പിന്തുടരേണ്ടതെന്ന് കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.പാകിസ്താനി പിതാവിനും കെനിയയില്‍ നിന്നുള്ള അമ്മയ്ക്കും ഗ്ലാസ്‌ഗോയില്‍ ജനിച്ച യൂസഫ് തന്റെ സ്വന്തം പശ്ചാത്തലത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
പ്രചാരണ വേളയില്‍ ഫ്രീ ചര്‍ച്ച് ഓഫ് സ്‌കോട്ട്ലന്‍ഡിലെ അംഗമായ ഫോര്‍ബ്സിനേക്കാള്‍ കൂടുതല്‍ ശാന്തനായി യൂസഫ് പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയുടെ സാമൂഹികമായി പുരോഗമനപരമായ നയങ്ങളുമായി തന്റെ മതപരമായ വീക്ഷണങ്ങള്‍ സന്തുലിതമാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി.സ്വവര്‍ഗ വിവാഹത്തോടുള്ള എതിര്‍പ്പ് അറിയിച്ചപ്പോള്‍ ഫോര്‍ബ്സ് വിമര്‍ശനം നേരിട്ടപ്പോള്‍ താന്‍ അതിനെ പിന്തുണയ്ക്കുന്നതായി യൂസഫ് പറഞ്ഞു. 2016-ല്‍ യൂസഫ് സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ ഉറുദുവില്‍ ഒരു കില്‍റ്റ് ധരിച്ച് വിശ്വസ്തത പ്രകടിപ്പിച്ചു, ‘ഭാംഗ്ര, ബാഗ് പൈപ്പ്’ പാരമ്പര്യത്തില്‍ നിന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.
സ്വതന്ത്ര സ്‌കോട്ട്ലന്‍ഡ് ബ്രിട്ടീഷ് രാജവാഴ്ചയെ തുരത്താന്‍ നോക്കണമെന്നും യൂസഫ് പ്രചാരണ വേളയില്‍ പറഞ്ഞു.2014-ല്‍ സ്‌കോട്ട്ലന്‍ഡ് 55 ശതമാനം മുതല്‍ 45 ശതമാനം വരെ സ്വാതന്ത്ര്യത്തിനെതിരെ വോട്ട് ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം മിക്ക സ്‌കോട്ടുകാരും തുടരാന്‍ ആഗ്രഹിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ വോട്ടും കൊറോണ വൈറസ് വ്യാപനം സ്‌കോട്ട്‌ലന്‍ഡ് കൈകാര്യം ചെയ്തതും സ്വാതന്ത്ര്യത്തിന് പുതിയ പിന്തുണ നല്‍കി.എന്നിരുന്നാലും, ഈ മാസത്തെ ഒരു അഭിപ്രായ വോട്ടെടുപ്പ് കാണിക്കുന്നത് സ്വാതന്ത്ര്യത്തിനായുള്ള പിന്തുണ 39% ആയി കുറഞ്ഞു.
അല്ലെങ്കില്‍ ‘അറിയില്ല’ എന്നു പറഞ്ഞു ഒഴിവാകുന്നവര്‍ 46 ശതമാനമായി. ഇത് 2020ലെ റെക്കോര്‍ഡ് 58 ശതമാനവുമായി താരതമ്യം ചെയ്യുന്നു.കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ വിജയിച്ചാല്‍ ബുധനാഴ്ച യൂസഫ് സ്‌കോട്ട്‌ലന്‍ഡിന്റെ നേതാവായി സത്യപ്രതിജ്ഞ ചെയ്യും.”സ്വാതന്ത്ര്യം നേടുന്നതിനുള്ള പ്രധാന കാര്യം ഞങ്ങള്‍ക്ക് സ്ഥിരമായ ഭൂരിപക്ഷ പിന്തുണ ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്,” അദ്ദേഹം പറഞ്ഞു. ‘നമുക്ക് അത് ഉണ്ടെങ്കില്‍, വെസ്റ്റ്മിന്‍സ്റ്റര്‍ നമ്മുടെ വഴിയില്‍ സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയ തടസ്സങ്ങള്‍ അപ്രത്യക്ഷമാകും.’
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ബസില്‍ 62 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ഗുരുതരമായ പരിക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും ബാക്കിയുള്ളവരെ പത്തനംതിട്ട ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശം നല്കിയതായി കലക്ടര്‍ പറഞ്ഞു.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം ബസിലെ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് നാട്ടുകാര്‍ സൂചിപ്പിക്കുന്നത്.
നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിലെ ബെലാംഗിറിൽ അമ്മാവന്റെ വീട്ടിലാണ് സംഭവം. റൂമിനകത്തെ ഫാനിൽ ഷാളുകൊണ്ട് കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനൊടുക്കുന്നതിൽ കലാശിച്ചതെന്ന് നടിയുടെ അമ്മ പ്രതികരിച്ചു. രാത്രി എട്ടുമണിയോടെ ആലൂ പറാത്ത തയ്യാറാക്കാൻ മകളോട് പറഞ്ഞിരുന്നു. എന്നാൽ, പത്ത് മണിയാകട്ടെ എന്നായിരുന്നു മറുപടി. തുടർന്ന് തർക്കമായി. ഇതിനു പിന്നാലെയാണ് റൂമിൽ കയറി പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന്’ അമ്മ പറഞ്ഞു. ഇതിന് മുമ്പും ആത്മഹത്യാശ്രമം നടത്തിയതായും അമ്മ ആരോപിച്ചു.
സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത പ്രേക്ഷകർക്ക് സുപരിചിതയായത്. നിരവധി ചിത്രങ്ങളിലും സ്‌റ്റേജ് ഷോകളിലും വേഷമിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.