Latest News

നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്കെതിരെ പീഡന പരാതി. എറണാകുളം സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഗോവിന്ദൻകുട്ടിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ഗോവിന്ദൻകുട്ടി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.

എറണാകുളത്തെ വാടക വീട്ടിൽവെച്ചും, സുഹൃത്തിന്റെ വില്ലയിൽ എത്തിച്ചും പീഡിപ്പിച്ചതിന് പുറമെ എറണാകുളം നഗരമധ്യത്തിൽ കാറിൽവെച്ചും പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസമാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.

യുട്യൂബ് ചാനലിന് വേണ്ടി ടോക്ക് ഷോ ചെയ്യുന്നതിനിനിടയിലാണ് ഗോവിന്ദൻകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ പ്രതി മർദ്ധിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കൈരളി ചാനലിലെ സ്റ്റുഡൻസ് ഒൺലി എന്ന പരിപാടിയിലൂടെ ഗോവിന്ദൻകുട്ടി ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര താരത്തെ മേക്കപ്പ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ചലച്ചിത്ര താരവും ടെലിവിഷൻ അവതാരകയുമായ തുനിഷ ശർമ്മയെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മേക്കപ്പ് മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. മുംബൈ നായകവിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം നടന്നത്. മേക്കപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ തുനിഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിരവധി സിനിമകളിലുംസീരിയലുകളിലും അഭിനയിച്ച താരം ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധ നേടിയത്. ബാർ ബാർ ദേഖോ,ഫിത്തൂർ തുടങ്ങിയ ചിത്രങ്ങളിൽ ബോളിവുഡ് താരം കത്രീന കൈഫിന്റെ സഹോദരിയായി അഭിനയിച്ചിട്ടുണ്ട്. ആലിബാബ ദസ്താൻ ഇ കാബൂൾ എന്ന പരിപാടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ മേക്കപ്പ് റൂമിലാണ് താരം ആത്മഹത്യാ ചെയ്തത്.

സംഭവത്തില്‍ സഹതാരം അറസ്റ്റില്‍. സഹനടനായ ഷീസാന്‍ മുഹമ്മ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ലൊക്കേഷനിൽ വെച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ താരം നേരിട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

ബ്രിട്ടനില്‍ വീട്ടിനുള്ളില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലം സ്വദേശിയായ വിജിന്‍ ആണ് ഡിസംബര്‍ 28 ന് ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനം നടത്തും.

കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വി വി നിവാസില്‍ ഗീവര്‍ഗീസിന്റെയും ജെസിയുടെയും മകനാണ് വിജിന്‍. ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.

ബ്രിട്ടനിലെ ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ വിജിനെ കണ്ടെത്തിയത്. ഡിസംബര്‍ 2 ന് രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിജിന്റെ വിയോഗം മലയാളികളായ സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരമായി.

വിജിന്റെ മരണശേഷമാണ് ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിജിന്റെ കോഴ്‌സിന്റെ പരീക്ഷാഫലം പുറത്തുവന്നത്. മികച്ച വിജയമായിരുന്നു വിജിന്‍ കൈവരിച്ചത്. തന്റെ പരീക്ഷാഫലം അറിയാനുള്ള വിധി പോലും വിജിന് ഉണ്ടായില്ല.

പാലാ എംഎൽഎ മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തൊട്ടപ്പള്ളിൽ രാഹുൽ വാഹനാപകടത്തിൽ മ .രിച്ചു .24 കാരനായ രാഹുൽ ജോബി സഞ്ചരിച്ച വാഹനത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് ഏറ്റുമാനൂരിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു .

ഇടിയുടെ ആഘാതത്തിൽ ആണ് രാഹുൽ മ .രണപ്പെട്ടത്. രാത്രി 12:30 ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിക്കുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന് കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും ,

വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടമുണ്ടായത്. രാഹുൽ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. രാഹുൽ സഞ്ചരിച്ച കാർ തെന്നി തെറിച്ച് അതുവഴി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു .കാറിൻറെ പിൻസീറ്റിൽ ആണ് രാഹുൽ ഇരുന്നത് .ആ ഭാഗത്താണ് വണ്ടി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ അപ്പോൾ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കുപറ്റി .

ഏറ്റുമാനൂർ വെച്ച് ആണ് രാഹുലിന് അപകടം ഉണ്ടായത് . കൂടെയുണ്ടായിരുന്ന ബന്ധു പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുന്ന വഴി ഏറ്റുമാനൂരിൽ ബൈപാസിൽ വെച്ചാണ് അപകടമുണ്ടായത്. രാഹുലിന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു .രാഹുൽ സഞ്ചരിച്ച കാർ തെറിച്ച് അതുവഴി ചരക്ക് കയറ്റിവന്ന പിക്കപ്പ് വണ്ടിയുമായി ഇടിക്കുകയും കാറിന്റെ പിൻസീറ്റിൽ ഇരുന്ന രാഹുലിനു കൂടുതൽ പരിക്ക് പറ്റുകയുമായിരുന്നു .

ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഒപ്പമുണ്ടായിരുന്നവർക്കും പരിക്ക് പറ്റിയിരുന്നു .ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുൽ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ച കാർ അതുവഴി പോയ പിക്കപ്പ് വാനിലിടിച്ച് രാഹുലിന് ഗുരുതരമായി പരിക്ക് പറ്റി.മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ആണ് രാഹുൽ ബോബി .സംഭവം നടന്നത് രാത്രി 12:30 ആണ് .

തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം.

തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവന്‍മാർ ദേവാലയങ്ങളില്‍ പ്രാർത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച് പ്രാർത്ഥനയോടെയാണ് വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുകൂടിയത്. ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു. പട്ടം സെന്റ് തോമസ് കതീഡ്രലിൽ നടന്ന ശുശ്രൂഷാ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. തീ ഉഴലിച്ച ശുശ്രൂഷയിലും പാതിരാ കുർബാനയിലും നിരവധി പേർ പങ്കാളികളായി.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് പള്ളിയിൽ കര്‍ദിനാൾ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകി. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോയുടെ മുഖ്യ കാര്‍മ്മികത്വത്തിൽ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു.

താമരശേരി മേരിമാതാ കത്തീഡ്രലിൽ താമരശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ തിരുക്കർമ്മങ്ങൾ നടന്നു. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് തിരുക്കർമ്മങ്ങൾക്ക് നടന്നത്.ശേഷം അൾത്താരയിലെ ഉണ്ണിയേശുവിന്റെ രൂപം പുൽക്കൂട്ടിൽ എത്തിച്ചു.

ജേക്കബ് പ്ലാക്കൻ

ആയിരം നക്ഷത്രങ്ങൾ ആകാശത്തുദിച്ചു ..ആ താരകങ്ങൾ മണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചു …!
ആകാശതാരകങ്ങളെല്ലാം ഒന്നിച്ചുദിച്ചപോലരു പൈതൽ….ഇതാ പുൽത്തൊട്ടിയിൽ പിറന്നിരിക്കുന്നു …!
പാലാഴി മദനത്തിലൂടെ ജനിച്ച കാമധേനുവിന്റെ മക്കളുടെ ഗോശാലയിൽ …!
വൈക്കോൽ മെത്തയിൽ ….!പിള്ളക്കച്ചയിൽ പൊതിഞ്ഞൊരു
നക്ഷത്രതേജസ് ..!
അരികിൽ ആ ദിവ്യജ്യോതിസിനെ പ്രണമിച്ചുകൊണ്ട് കന്യകയായ അമ്മയും ..!
താരാംബരത്തിൽ നിന്നും പൗർണ്ണമി വെള്ളിപ്പുടവയഴിച്ചു …മെല്ലെമെല്ലെ ഭൂമിദേവിയെ പുതപ്പിക്കുന്നു ..
മേഘങ്ങൾ മനസിലെ ആഹ്ളാദം മഞ്ഞായി പൊഴിക്കുന്നു …!
ശാന്തമായിരുന്നു ആ രാത്രി …!
കറയുണങ്ങാത്ത മരക്കഷണങ്ങൾ അഗ്‌നിയിൽ എരിഞ്ഞടങ്ങുമ്പോൾ …!
ആകാശഗംഗയിൽ നീന്തി കുളിക്കുവാനെന്നവണ്ണം നാളങ്ങൾ മേലോട്ട് ഉയരുന്നു …അന്തിച്ചോപ്പിന്റെ
ജ്വാലമുഖങ്ങളിൽ സമുദ്ര നീലിമ പടർന്നുകാളൂന്നു ….!
അടുത്ത് …അഗ്നികുണ്ഡത്തിനടുത്ത് മരച്ചോലചേർന്നവർ വിശ്രമിച്ചു …തെറ്റാണ് ..
അവർ വിശ്രമിക്കുകയായിരുന്നില്ല …മാറിമാറി ഉറങ്ങാതെ തങ്ങളുടെ സർവ്വസ്വവുമായ അജഗണത്തിനു സംരക്ഷണം നൽകുകയാണ് …!
തവണവെച്ചുറങ്ങുന്നവർ കമ്പിളി പുതപ്പിനുള്ളിലും ഉറങ്ങാതിരിക്കുന്നവർ …..പുല്ലാംകുഴലിന്റെ സുഷിരങ്ങളിലെ ഈണങ്ങൾക്കു പ്രാണൻ പകർന്നുമിരിക്കുമ്പോൾ …!
അടുത്ത് …വളരെ അടുത്ത് …കയ്യെത്താത്ത ദൂരത്തിനടൂത്ത് …!
മഞ്ഞുപോലെ …തൊട്ടാൽ അലിഞ്ഞു പോകുംമെന്നു തോന്നിപ്പിക്കുന്ന …മാലാഖ …തെളിഞ്ഞു വരുന്നു …!മാലാഖമാർ …കാഹളമുയർത്തി പറന്നിറങ്ങുന്നു …!സുഷിരങ്ങളിലെ രാഗവിസ്താരങ്ങല്ലാതെ ….മറ്റൊന്നുംമറിയാത്ത ഇടയർ ….ഇമവെട്ടാതെയാസാധാരണ അനുഭവം കണ്ട് പകച്ചുപോയി …!
അവരുടെ കാതുകളിൽ പതിഞ്ഞിട്ടുള്ള മുരളീ നാദത്തെക്കാൾ ….ഇമ്പമാർന്ന ഒരു സ്വരം …അലിവാർന്ന സ്വരം …അതിമൃദുവായ മന്ത്രം …!
ആരും …അതുവരെ ….അവരോടു ഉരിയാടാത്തൊരു സ്വരസ്ഥായീൽ …പ്രത്യാശയുടെ
സദ്‌വാർത്ത …!ആദ്യമായ് …അന്നവർ ..കേട്ടു …!
മഞ്ഞും മഴയും വെയിലും കൊണ്ട് …രാപകൽ പുൽമേടുകളിൽ ..ഉണ്ടും ഉറങ്ങിയും ആടുകളുടെ ഉയിർകാക്കുന്നവർ …. കുലജാതർ നിസ്സാരരെന്നു വിധിച്ചവർ …!അവർ അറിഞ്ഞു …ലോകത്തിന്റെ പ്രതീക്ഷയുടെ ഉത്തരം …അവർക്ക് പ്രാപ്യമായൊരിടത്ത് …തൊഴുത്തിൽ …കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു …!
എല്ലാമറന്നവരോടി …!പുൽക്കൂട്ടിലെ രാജകുമാരനെ കാണാൻ …!ദൈവകുമാരനെ കാണാൻ …കന്യകാസുതനെ കാണാൻ ….!
സ്നേഹത്തിനൊരു പുതുമന്ത്രം രചിച്ചവനെ കണ്ടു കൈതൊഴാൻ …!

മാലാഖമാർ താരാട്ടുപാടിയുറക്കുന്ന പൈതലിനെ കണ്ടവർ മനം നിറയുന്നു ….!താരകൾ താഴെ താണു വണങ്ങുന്ന …താരത്തിളക്കം തീണ്ടാത്ത …
എളിമയുടെ പര്യായത്തെ …!
ജ്ഞാനികൾക്ക് മാത്രം വായിച്ചെടുക്കാൻ കഴിയുന്ന
പ്രകൃതിയുടെ പ്രതീക്ഷ നക്ഷത്രത്തെ ……അവർ …അതെ ആട്ടിടയർ …അവരാണ് ആദ്യം കണ്ടത് …! അവർ അപ്പോൾമുതൽ ആല്മാവിൽ അതിസമ്പന്നരായി …!കിഴക്കുദിച്ച അത്ഭുതകരമായ നക്ഷത്രത്തെ വ്യാഖ്യാനിച്ചെടുത്ത വിജ്ഞാനികൾ ആ നക്ഷത്രത്തെ പിൻപറ്റി യാത്രയാരംഭിക്കുന്നു …!
കിഴക്ക് നിന്നെത്തിയ ജ്യോതിശാസ്ത്ര വിശാരദർ
പൊന്നും മീറയും സുഗന്ധവും സമർപ്പിച്ചു വാഴ്ത്തുന്നു …!മുട്ടുകുത്തി സ്വന്തം നിസ്സാരത അനുഭവിച്ചറിയുന്നു …!
ആ രാത്രി …ശുഭരാത്രി …സന്മനസ്സുള്ളവരുടെ സമധാനരാത്രി …!
പക്ഷേ കൊട്ടാരത്തിൽ ….ഹേറോദോസ് രാജാവിന്‌
മാത്രം ഉറക്കം വന്നില്ല..! പിന്നെ ‘സ്നേഹത്തിന്റെ തിരുപ്പിറവി ‘യെ രക്തത്തിൽ മുക്കികൊല്ലുവാനുള്ള ഭരണാധികാരത്തിന്റെ ഖഡ്ഗങ്ങൾ ഉയർന്നു താഴുകയായി ….!

ഇന്നും കൊട്ടാരങ്ങളിൽ ഉറക്കം നഷ്ടപ്പെടുന്നവർ കൂടിക്കൂടി വരുന്നു ..!
അവരുടെ പേ സ്വപ്നങ്ങളിൽ നിന്നും നിഷ്കളങ്ക ശിശുരോദനം ലോകമാകെ മുഴങ്ങുന്നു….
അവർ സാമര്‍ഥ്യത്തോടെ തിരുപ്പിറവി വിറ്റു സമ്പന്നതയിൽ രമിക്കുന്നു …
അതെ ….പുൽക്കൂട്ടിലെ പിള്ളകച്ചയിൽ പൊതിഞ്ഞ ശിശുവിന്റെ ഓർമ്മ ….വിൽക്കുകയാണ് …!വിറ്റ് പണമാക്കപ്പെടുന്നു …എങ്ങും എവിടെയും …!
സ്നേഹത്തിന്റെ തിരിനാളം കൊളുത്താൻ സമയമില്ലാത്തവർ …!അരമനകളിൽ അരപ്പട്ട കെട്ടി കുഞ്ഞാടുകളുടെ രക്തം വീഴ്ത്തി മാംസം പങ്കുവെക്കുന്നു …!മുന്തിയ മുന്തിരി ലഹരിയിൽ മയങ്ങുന്നു ….!ആഘോഷളും ഭക്ത അഭ്യാസങ്ങളും ആരവങ്ങളും മാലാഖമാരുടെ മൃദു മന്ത്രണങ്ങളെ മുക്കികൊല്ലുന്നു ….
ഹേറോദോസ് മാത്രം അട്ടഹസിക്കുന്നു …!

സ്നേഹം ..സ്നേഹം … …!
പുൽത്തൊഴുത്തിലെ നിഷ്കാമസ്നേഹം….!വീണ്ടും
പിറക്കുന്നത് കാണാനായി മാത്രം ഞാൻ കണ്ണുതുറന്നു കാത്തിരിക്കുന്നു …!മിന്നാമിന്നുകളോടൊപ്പം …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ഫിഷ് കട് ലേറ്റിനക്കാളും രുചിയേറിയ സാൽമൺ ഫിഷ് കേക്കുമായി ബേസിൽ ജോസഫ് , കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ലത്ത ടേസ്റ്റ് ഉള്ള ചിക്കൻ ചുക്കയുമായി ഷെഫ് ജോമോൻ കുര്യാക്കോസ് , ക്രിസ്തുമസിനു മോടികൂട്ടാൻ എളുപ്പമുള്ള ഒരടിപൊളി കാരമൽ പുഡ്ഡിംഗ് റെസിപ്പിയുമായി മിനു നെയ്‌സൺ പള്ളിവാതുക്കൽ , അടിപൊളി ക്രിസ്തുമസ് ഫ്രൂട്ട് കേക്കുമായി സുജിത് തോമസ് ഏവർക്കും ടീം വീക്ക്‌ ഏൻഡ് കുക്കിംങ്തി സീസൺ 2 വിന്റെ  തിരുപ്പിറവി ആശംസകൾ

സാൽമൺ ഫിഷ് കേക്ക് 
ഫിഷ് കട്ലേറ്റിനക്കാളും രുചിയേറിയ ഫിഷ് കേക്കുമായി ബേസിൽ ജോസഫ് 

ചേരുവകൾ 

സാൽമൺ ഫിഷ് -400 ഗ്രാം (മുള്ള് കളഞ്ഞത് )
ഉരുളക്കിഴങ്ങ് – 1എണ്ണം
ചുവന്നമുളക് – 1 എണ്ണം
സ്പ്രിങ് ഒനിയൻ – 4 തണ്ട് ചെറുതായി അരിഞ്ഞത്
മല്ലിയില – പകുതി കെട്ട് ചെറുതായി അരിഞ്ഞത്
ബ്രഡ് ക്രമ്ബ്‌സ് – 100 ഗ്രാം
മുട്ട – 1എണ്ണം
വൂസ്‌സ്റ്റർ ഷെയര്‍ സോസ് – 1 ടീസ്പൂൺ
വെളുത്തുള്ളി – 4 അല്ലി പൊടിയായി അരിഞ്ഞത്
ഇഞ്ചി – 1 പീസ് പൊടിയായി അരിഞ്ഞത്
കുരുമുളക് – 2 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തിളച്ച വെള്ളത്തിലേക്ക് ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവയിട്ട ശേഷം മീന്‍ കഷണങ്ങള്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ നന്നായി പൊടിച്ചെടുക്കുക . വേവിച്ച ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, ചുവന്നമുളക്, സ്പ്രിങ് ഒനിയൻ തണ്ട് , മല്ലിയില, ബ്രഡ്ക്രംസ്, മുട്ട, കുരുമുളകുപൊടി, ഉപ്പ്, വൂസ്‌കര്‍ഷെയര്‍ സോസ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് ഒരു തവ ചൂടാക്കി ചെറു തീയിൽ രണ്ടു സൈഡും അല്പം എണ്ണയിൽ പൊരിച്ചെടുക്കുക. ടാർട്ടാർ സോസിനൊപ്പം വിളമ്പുക

ചിക്കൻ ചുക്കാ
ഇത്തവണ ക്രിസ്മസിന് അപ്പത്തിനൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവം. ചിക്കൻ ചുക്കയുമായി ഷെഫ് ജോമോൻ കുര്യക്കോസ് . കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ല, ഇതിന്റെ രുചി വേറെ ലെവൽ തന്നെ.

ചേരുവകൾ 

1 ചിക്കൻ 1 കിലോ (ചെറിയ
കഷണങ്ങൾ)
2 മുളക് പൊടി 1 ടീസ്പൂൺ
3 മഞ്ഞൾപൊടി 1/4 ടീസ്പൂൺ
4 കുരുമുളകു പൊടി 2 ടീസ്പൂൺ
5 ഉപ്പ് 3/4 ടീസ്പൂൺ

ചിക്കനിൽ 2 മുതൽ 5 വരെയുള്ള ചേരുവകൾ ചേർത്ത മാഗ്‌നൈറ്റ് ചെയ്തു മാറ്റി വെക്കുക.

6 സവാള 5_ 6 നീളത്തിൽ അരിഞ്ഞത്
7 ഇഞ്ചി നീളത്തിൽ അരിഞ്ഞത് 2ടേബിൾ സ്പൂൺ
8 വെളുത്തുളളി നീളത്തിലരിഞ്ഞത് 2 ടീസ്പൂൺ
9 പച്ചമുളക് 5 എണ്ണം പിളർന്നത്
10 വലിയ തക്കാളി 1
11 കറിവേപ്പില
12 മല്ലിയില
13 കസ്തൂരി മേത്തി 2ടേബിൾ സ്പൂൺ
14 മഞ്ഞൾപൊടി 1/2 ടീസ്പൂൺ
15 മുളകുപൊടി 1 1/2 ടീസ്പൂൺ
16 മല്ലിപൊടി 1 1/2 ടീസ്പൂൺ
17 ഗരം മസാല 2 ടീസ്പൂൺ
18 കുരുമുളക് പൊടി 2 ടീസ്പൂൺ
19 ഉപ്പ് ആവശ്യത്തിന്
20 എണ്ണ ആവശ്യത്തിന്
21 പെരുംജീരകം , കറുവപട്ട, ഏലക്ക , ഗ്രാംപു

പാചകം ചെയ്യുന്ന വിധം 

പിരട്ടി വെച്ചിരിക്കുന്ന ചിക്കൻ മുക്കാല്‍ വേവാക്കി ശാലോ ഫ്രൈ ചെയ്തെടുക്കുക..

അതേ എണ്ണയില്‍ തന്നെ 1ടീസ്പൂൺ പെരുംജീരകവും 2_3വീതം പട്ട ഗ്രാംപു ഏലക്ക എന്നിവയിട്ട ഇഞ്ചിയും വെളുത്തുളളിയും കുറച്ചു കറിവേപ്പിലയുമിട്ട ഒന്നിളക്കിയിട്ട സവാള , പച്ചമുളക് ,ഇവയിട്ട സവാളയുടെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ 14 to 19 വരെയുള്ളവ ക്രമമനുസരിച്ചിട്ടു വഴറ്റി പച്ച മണം മാറുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കുക. അതിളക്കി നല്ലവെണ്ണം യോജിപ്പിച്ച് തക്കാളി അരിഞ്ഞത് ഇട്ടിളക്കി ചെറു തീയിൽ അടച്ചു വെച്ചു വേവിക്കുക .ഇടക്കിടക്കു ഇളക്കി കൊടുക്കണം….ഉപ്പാവശ്യമെങ്കില്‍ ചേര്‍ക്കുക . ഇറക്കുന്നതിനു മുന്‍പ് കസ്തൂരി മേത്തി കൈവെള്ളയില്‍ ഇട്ടു ഞെരടി പൊടിച്ച് അതില്‍ വിതറി നല്ലവെണ്ണം ഇളക്കി അടച്ചു 2_3 മിനിട്ട സിം ഫയറിൽ വെച്ചിട്ട മല്ലിയില ചേര്‍ത്ത് തീ ഓഫ് ആക്കുക

 

ക്രിസ്തുമസിനു മോടികൂട്ടാൻ എളുപ്പമുള്ള ഒരടിപൊളി കാരമൽ പുഡ്ഡിംഗ് റെസിപ്പിയുമായി മിനു നെയ്‌സൺ പള്ളിവാതുക്കൽ 

ക്രിസ്തുമസ് സ്പെഷ്യൽ കാരമൽ പുഡ്ഡിംഗ്

ചേരുവകൾ

കാരമലിന്:-

1 . 4 ടീസ്പൂൺ പഞ്ചസാര

2 . 2 ടീസ്പൂൺ വെള്ളം

പുഡ്ഡിംഗ് മിശ്രിതത്തിന്:-

1. 400 ഗ്രാം കണ്ടൻസ്‌ഡ് മിൽക്ക്

2. 6 മുട്ട

3. 1/2 ലിറ്റർ പാൽ

4. 1 ടീസ്പൂൺ വാനില എസ്സൻസ്

കാരമൽ തയ്യാറാക്കുന്ന വിധം :-
ഒരു ചെറിയ പാനിൽ പഞ്ചസാരയും വെള്ളവും ചേർക്കുക. ഇടത്തരം തീയിൽ കാരാമൽ ആമ്പർ കളർ ആയി മാറാൻ തുടങ്ങുന്നത് വരെ ഇളക്കി തീ ഓഫ്‌ ചെയ്യുക,.
പുഡ്ഡിംഗ് മോൾഡിലേക്ക് കാരമൽ വേഗത്തിൽ ഒഴിച്ചു മാറ്റി വയ്ക്കുക.

180 ഡിഗ്രി സെൽഷ്യസിൽ ഓവൻ പ്രീഹീറ്റ് ചെയ്യുക

പുഡ്ഡിംഗ് മിശ്രിതം തയ്യാറാക്കുന്ന വിധം :-
ഒരു ബൗളിൽ, മുട്ടയും വാനില എക്സ്ട്രാക്റ്റും ചേർത്തു ബീറ്റ് ചെയ്യുക.
അതിലേക്കു കണ്ടൻസ്‌ഡ് മിൽക്കും, പാലും ചേർത്തു വീണ്ടും ബീറ്റ് ചെയ്തതിനുശേഷം അരിച്ചെടുക്കുക

പുഡ്ഡിംഗ് മിശ്രിതം തയ്യാറാക്കിയ മോൾഡിലേക്ക് ഒഴിക്കുക.

ഒരു വലിയ ബേക്കിംഗ് ട്രേയിലേക്ക് മോൾഡുകൾ നിരത്തുക, ബേക്കിംഗ് ട്രേയിലേക്ക് തിളച്ച വെള്ളം ഒഴിക്കുക ( മോൾഡുകളുടെ പകുതി വരെ)

അതിനുശേഷം 30 മിനിറ്റ് ബേക്ക് ചെയ്യുക .
കാരമൽ പുഡ്ഡിംഗ് റൂം ടെമ്പറേച്ചർ ആയ ശേഷം ഏകദേശം 2 മണിക്കൂർ അല്ലെങ്കിൽ രാത്രി മുഴുവൻ റഫ്രിജറേറ്ററിൽ തണുപ്പിക്കുക.

ഒരു കത്തി ഉപയോഗിച്ച് ചുറ്റും ഒന്ന് വരഞ്ഞു കൊടുക്കുക. ഒരു പാത്രത്തിലേക്കു കമഴ്ത്തി ഇടുക.

സ്വാദിഷ്ടമായ ക്രിസ്തുമസ് സ്പെഷ്യൽ കാരമൽ പുഡ്ഡിംഗ് ആസ്വദിക്കുക

ക്രിസ്തുമസ് ഫ്രൂട്ട് കേക്ക്

ക്രിസ്തുമസ് എന്നാല്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്ക് റെസിപ്പിയുമായി സുജിത് തോമസ് 

പാര്‍ട്ട് 1
മൈദ ഒന്നര കപ്പ്
കറുവ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി ഇവ പൊടിച്ചത് – 2 ടീസ്പൂണ്‍
ചുക്ക് പൊടിച്ചത് 1/4 ടീ സ്പൂണ്‍
സോഡാ പൊടി1/2 ടീ സ്പൂണ്‍
ബേക്കിംങ് പൗഡര്‍- 1 ടീസ്പൂണ്‍

ഉപ്പ്-1/4 ടീ സ്പൂണ്‍
ഇവ എല്ലാം ഒരുമിച്ച് തെള്ളിയെടുത്ത് മാറ്റിവക്കുക.

പാര്‍ട്ട് 2
ടുട്ടി ഫ്രൂട്ടി-1 1/2 കപ്പ്( റം അല്ലെങ്കില്‍ ബ്രാണ്ടിയില്‍ കുതിര്‍ത്തത്)
കശുവണ്ടി- 1/2 കപ്പ് ചെറുതായി ചതച്ചത്. ഇതിലേക്ക് നാല് ടീസ്പൂണ്‍ മൈദ ചേര്‍ത്ത് കോട്ട് ചെയ്ത് മാറ്റിവക്കുക
മുട്ട -3
വെജിറ്റബിള്‍ ഓയില്‍ 3/4 കപ്പ്
1/2 കപ്പ് പഞ്ചസാര 3 ഏലക്കാ ചേര്‍ത്ത് പൊടിച്ചത്
വാനില എസന്‍സ്- 1 ടീസ്പൂണ്‍

പാര്‍ട്ട്3
കാരമൽ സിറപ്പ്- തയ്യാറാക്കുന്ന വിധം
1/2 കപ്പ് പഞ്ചസാര, 3 ടേബിള്‍ സ്പൂണ്‍ വെളളം ചേര്‍ത്ത് ഇടത്തരം ചൂടില്‍ അലിയിക്കുക. ഉരുകി പത വന്ന് ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ തീ ഓഫ് ചെയ്ത് ഉടനെ 4/3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി തണുക്കാന്‍ വെക്കുക.

കേക്ക് തയ്യാറാക്കുന്ന വിധം

1 മൂന്നു മുട്ട വെള്ളയും മഞ്ഞയുമായി തിരിക്കുക
2. മുട്ട വെള്ള നന്നായി കട്ടിയായി അടിച്ചുമാറ്റി വക്കുക
3 മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക ഇതിലേക്ക് 3/4 കപ്പ് വെജിറ്റബിള്‍ ഓയില്‍ കൂടി ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക
4 ഈ മിശ്രിതത്തിലേക്ക് പൊടിച്ച പഞ്ചസാര, പല തവണയായി ചേര്‍ത്ത് വീണ്ടും അടിച്ച് യോജിപ്പിക്കുക
5 ഈ ചേരുവയിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കാരവന്‍ സിറപ്പും വാനില എസന്‍സും കൂടി ചേര്‍ത്ത് യോജിപ്പിക്കുക
6 ഇനി പാര്‍ട്ട് ഒന്നിലെ ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക
7 പാര്‍ട്ട് രണ്ടിലെ ചേരുവകള്‍ ചേര്‍ത്ത് നന്നായി ഫോള്‍ഡ് ചെയ്ത് എടുക്കുക
8 മുട്ടയുടെ വെള്ള പതപ്പിച്ചതും കൂടി ചേര്‍ത്ത് സാവധാനം ഫോള്‍ഡ് ചെയ്ത് എടുക്കുക.
9 വെണ്ണ പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മുതല്‍ 55 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക.
ഫ്രൂട്ട്‌സ് റമ്മില്‍ സോക്ക് ചെയ്യാന്‍- 3 ടേബിള്‍സ്പൂണ്‍ ബ്രാണ്ടി അല്ലെങ്കില്‍ റം ടൂട്ടിഫ്രൂട്ടില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് ചില്ലുഭരണിയില്‍ 2 ആഴ്ചയെങ്കിലും വെച്ച ശേഷം ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. കേക്ക് ക്രിസ്തുമസിന് രണ്ടു ദിവസം മുന്‍പേ തയ്യാറാക്കി അല്പം ആപ്രിക്കോട്ട് ജാം മുകളില്‍ തേച്ചാല്‍ കേക്കിന് നല്ല മണവും തിളക്കവും ലഭിക്കും.

 

കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായയെ വിമാനകമ്പനി അയച്ചത് സൗദിയിലേക്ക്. പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് ഉറച്ച കുടുംബത്തിന് സ്വന്തം നായയ്ക്കായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടി വന്നത് മൂന്നുദിവസം. സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറാന്‍ ഇടയായ സംഭവം ഇങ്ങനെ..

വളര്‍ത്തുനായയായ ബ്ലൂബെല്ലിനൊപ്പം ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ബ്രിട്ടീഷ് എയര്‍വേസിലായിരുന്നു യാത്ര. യാത്രാവിമാനത്തില്‍ നായയെ ഒപ്പം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഇതിനായുള്ള മറ്റൊരുവിമാനത്തിലായിരുന്നു ബ്ലൂബെല്ലിനെ കയറ്റിയിരുന്നത്. ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബത്തിന് അല്പം കഴിഞ്ഞപ്പോള്‍ നായയെ ലഭിച്ചു.

പക്ഷേ കൂട് പരിശോധിച്ചപ്പോഴാണ് അത് ബ്ലൂബെല്‍ അല്ല എന്നറിയുന്നത്. ഇതോടെ ആകെ പ്രശ്‌നമായി. തങ്ങളുടെ എല്ലാമെല്ലാമായ ബ്ലൂബെല്ലിനെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞു. പരാതിപ്പെട്ടാല്‍ കാര്യങ്ങള്‍ പ്രശ്‌നമാകുമെന്ന് മനസിലാക്കിയ വിമാനക്കമ്പനി നായയെ അന്വേഷിച്ച് കണ്ടെത്തി.

ഒരുമണിക്കൂറിന് ശേഷം ബ്ലൂബെല്‍ സൗദി അറേബ്യയിലാണെന്ന് അറിഞ്ഞു. അവിടെ നിന്നുള്ള നായയുടെ ചിത്രം കുടുംബത്തെ കാണിച്ച് അത് ബ്ലൂബെല്‍ ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. എങ്ങനെയോ അബദ്ധം പറ്റി മാറി അയച്ചതാണെന്നാണ് കമ്പനിക്കാര്‍ പറയുന്നത്.

നായയെ കിട്ടിയിട്ടേ വിമാനത്താവളം വിടൂ എന്ന് വാശിപിടിച്ച കുടുംബം മൂന്നുദിവസം നായയ്ക്കായി കാത്തിരുന്നു. ഒടുവില്‍ കിട്ടിയപ്പോഴോ ആകെ അവശയായ അവസ്ഥയിലും. ആഹാരവും വ്യായാമവും ഇല്ലാത്തതിനാലാണ് നായ ഇങ്ങനെയായതെന്നും എല്ലാത്തിനും കാരണം വിമാനകമ്പനിയാണെന്നുമാണ് കുടുംബം പറയുന്നത്.

സിക്കിമിൽ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച 16 സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ സ്വദേശിയായ 26കാരൻ വൈശാഖ് ആണ് വിടപറഞ്ഞത്. വൈശാഖിന്റെ മരണ വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചു. എട്ട് വർഷത്തോളമായി വൈശാഖ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

അതേസമയം, അപകടത്തിൽ സാരമായി പരിക്കേറ്റ 4 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.

അടുത്തതവണ വരുമ്പോൾ അച്ഛൻ സമ്മാനം കൊണ്ടുവരാട്ടോ’ ഒന്നാം പിറന്നാളും ഓണാഘോഷവും കഴിഞ്ഞ് മടങ്ങി പോകുമ്പോൾ ഒന്നരവയസുകാരൻ മകനെ ചേർത്ത് പിടിച്ച് മുത്തം നൽകി കൊടുത്ത വാക്കാണ് ഇത്. എന്നാൽ, പ്രതീക്ഷകളെ തകിടം മറിച്ച് തൻവികിനെ അടുത്തേയ്ക്ക് പ്രിയപ്പെട്ട അച്ഛൻ എത്തിയത് ചേതനയറ്റ ശരീരവുമായാണ്. അച്ഛന്റെ വിയോഗം അറിയാതെ അടുത്ത പിറന്നാളിന് സമ്മാനവുമായി എത്തുന്നത് കാത്ത് കളിചിരിയിലാണ് ഈ കുരുന്ന്.

വീട്ടുകാർ കണ്ണീർ വാർക്കുന്നത് എന്തിനെന്ന് പോലും അറിയാതെ കളിക്കുന്ന ഈ കുഞ്ഞിന്റെ മുഖവും നോവ് കാഴ്ചയാവുകയാണ്. പാലക്കാട് മാത്തൂർ സ്വദേശിയായ 26കാരൻ വൈശാഖ് ആണ് സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. വൈശാഖ് ഉൾപ്പടെ 16 സൈനികരാണ് വീരമൃത്യു വരിച്ചത്. വൈശാഖിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മകൻ തൻവിക്കിന്റെ ഒന്നാംപിറന്നാൾ ആഘോഷമാക്കണമെന്നത്.

സുഹൃത്തുക്കളോടും വീട്ടുകാരോടും ഇക്കാര്യം ഫോൺ വിളിക്കുമ്പോൾ ഇടയ്ക്കിടെ പറയുമായിരുന്നു. അങ്ങനെ തന്റെ മകനുള്ള പിറന്നാൾസമ്മാനങ്ങളുമായി ജൂലായ് 24-ന് വൈശാഖ് നാട്ടിലെത്തി. 25-ന് നടന്ന മകന്റെ പിറന്നാളാഘോഷം മധുരംനൽകിയും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സദ്യ നൽകിയും ആഘോഷിച്ചു.

ഈ സന്തോഷങ്ങളെല്ലാം മനസിൽ നിറച്ചാണ് വൈശാഖ് വീണ്ടും മടങ്ങിയത്. ഈ മടക്കം ഒരിക്കലും തിരിച്ചു വരാത്ത മടക്കമായിരുന്നുവെന്ന് വിശ്വസിക്കാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സാധിച്ചിട്ടില്ല. എട്ട് വർഷത്തോളമായി വൈശാഖ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.

താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് സൈനികവൃത്തങ്ങൾ നൽകുന്ന വിവരം.

കാസര്‍ഗോഡ് മുളിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള മതമൗലികവാദികളുടെ ബോധപൂര്‍വ്വമായ നീക്കത്തെ തടയിടേണ്ടതുണ്ട്.

ഉണ്ണിയേശുവിന്റെ പ്രതിമ ഉള്‍പ്പെടെ നശിപ്പിച്ച പ്രതി മുസ്തഫ അബ്ദുള്ളയ്ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണം. ഇയാളുടെ വാട്‌സാപ്പ് ഡിപി ഐഎസ്‌ഐഎസിന്റെ പതാകയാണെന്ന ആരോപണം ഗൗരവതരമാണ്. അനിസ്ലാമികമായതൊന്നും കേരളത്തില്‍ നടക്കില്ലെന്ന ഭീഷണിയാണ് പുല്‍ക്കൂട് നശിപ്പിക്കലിലൂടെ വ്യക്തമാകുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഈ സംഭവത്തില്‍ പുലര്‍ത്തുന്ന മൗനം മതമൗലികവാദികള്‍ക്കുള്ള പിന്തുണയാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയ സി എച്ച് സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂട് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മൂളിയാര്‍ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുല്‍ക്കൂട് നശിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രിയില്‍ ക്രിസ്മസ് പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നശിപ്പിച്ചത്. കൈയ്യില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെയുള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ തട്ടിക്കയറുകയും പരാതി ഉണ്ടെങ്കില്‍ യേശുക്രിസ്തുവിനോട് പറയാനാണ് ഇയാള്‍ വെല്ലുവിളിക്കുന്നത്. ചോദ്യം ചെയ്ത ആളോട് ഇയാള്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.

മുസ്തഫയുടെ നടപടി ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അപലപിക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. അക്രമിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

RECENT POSTS
Copyright © . All rights reserved