മലയാള ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കുറച്ചുനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞിരുന്നത്.
രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവെച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇതിനിടെ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായ തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു ബീയാര്‍ പ്രസാദ്.
2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചാണ് സിനിമാ ലോകത്ത് ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായത്. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. ഭാര്യ സനിതാ പ്രസാദ്.
ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്ത് ഓരോ മരണവും സംഭവിക്കുമ്പോൾ മാത്രമാണ് അധികാരികൾക്ക് അൽപമെങ്കിലും ചൂടുപിടിക്കുന്നത്. അതിന്റെ മറവിൽ നടത്തുന്ന കർശന പരിശോധനകളെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണ് ഇതുണ്ടാകാം തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി ഭക്ഷ്യവിഷബാധ നഴ്‌സ് രശ്‌മിരാജിന്റെ ജീവൻ കവർന്നപ്പോൾ നഷ്ടം ആ കുടുംബത്തിന് മാത്രമാവുകയാണ്. രശ്മിയുടെ വേർപാട് താങ്ങാനാവാതെ പാടത്തിനരികിലെ ആ കൊച്ചുവീട്ടിൽ ഇനിയും തേങ്ങലുകൾ അടങ്ങുന്നില്ല. ആ കുടുംബത്തിന്റെ അത്താണിയും ഏക പ്രതീക്ഷയും. അവളിനി തിരിച്ചു വരുത്തില്ലെന്ന സത്യം ഉൾകൊള്ളാൻ ആ കുടുംബത്തിന്റെ മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
‘‘ആശുപത്രിയിൽ ചെല്ലുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ വിളിക്കുമായിരുന്നു. ഉടനെ ഹെഡ് നഴ്‌സ് ആകും, നമുക്ക് കുറച്ച് സ്‌ഥലം വാങ്ങണം, എന്നൊക്കെ പറയും. ഒത്തിരി മോഹങ്ങളുണ്ടായിരുന്നു അവൾക്ക്. പോയില്ലേ എന്റെ കൊച്ച് ’’- അമ്മ അംബികയുടെ കണ്ണീരിന് മറുപടിപറയാൻ ആർക്കും കഴിയുന്നില്ല. രശ്‌മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരുമെല്ലാം അവസാനമായി കാണാൻ അവിടെയെത്തി. നാലുമാസം മുമ്പായിരുന്നു രശ്‌മിയുടെ വിവാഹം.
ഭർത്താവ് തിരുവനന്തപുരം സ്വദേശി വിനോദ്‌കുമാർ ഇലക്‌ട്രീഷ്യനാണ്. പുതിയ ജീവിതം സന്തോഷത്തോടെ തുടങ്ങിയതേയുള്ളു. എട്ടുവർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്. അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസറായിരുന്നു.
സഹോദരൻ വിഷ്‌ണുരാജ് മർച്ചന്റ് നേവിയുമായി ബന്ധപ്പെട്ട കോഴ്‌സ് പൂർത്തിയാക്കിയശേഷം ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. രശ്‌മിയുടെ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ വലിയ ആശ്രയം.
ഒരുമാസം മുമ്പ് വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവെച്ചതാണ്. പൂർത്തിയാക്കിയിട്ടില്ല. വയറിങ്ങും പ്ലംബിങ്ങും ബാക്കിയുണ്ട്. അമ്മ അംബിക ജില്ലാ ആശുപത്രിയിൽ നഴ്‌സിങ് അസിസ്‌റ്റന്റായാണ് വിരമിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടപടി പൂർത്തിയായത്. തുടർന്ന് അവിടെ പൊതുദർശനത്തിനുവെച്ചു. അതിനുശേഷമാണ് തിരുവാർപ്പ് കിളിരൂരിലെ പാലത്തറ വീട്ടിലെത്തിച്ചത്. നാലുമണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
പാറശാലയിൽ ഏഴുമാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റതിനെ തുടർന്ന് ഗർഭസ്ഥ ശിശുവിന് ദാരുണാന്ത്യം. പാറശാല മുരിയങ്കര സ്വദേശി അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) നെ പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ട് ദിവസം മുൻപാണ് അരുണിമയെ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അരുണിമയ്ക്ക് പൊള്ളലേറ്റത്. സൈനികനായ ഭർത്താവ് അജയ് പ്രകാശ് ലീവ് കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഏഴുമാസം ഗർഭിണിയായ അരുണിമ ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അജയ് പ്രകാശ് അവധിക്ക് നാട്ടിൽ വരുമ്പോൾ കൂടെ വരികയായിരുന്നു അരുണിമ.
കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിമയുടെ ഗർഭസ്ഥ ശിശു മരണപെട്ടു. എന്നാൽ കുഞ്ഞിനെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ അരുണിമ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അരുണിമയുടെ ബന്ധുക്കൾ ആരോപിച്ചു.
തൊട്ടിൽപ്പാലത്ത് നിന്ന് രണ്ടുദിവസം മുൻപ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതോട് അമ്പലക്കാവ് ചാരുമേൽ മഹേഷിന്റെ ഭാര്യ സുഗിഷയാണ് ( 35 ) മരിച്ചത്.
ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വീടിന് അര കിലോമീറ്റർ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജനുവരി രണ്ടിന് രാത്രിയാണ് സുഗിഷയെ കാണാതായത്. മൂന്നു മക്കളുണ്ട്. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി.
ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുണ്ടെങ്കിലും എന്നാല്‍ ഒരിക്കല്‍ പോലും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 61ാമത് സ്‌കൂള്‍ കലോത്സവ വേദിയിലായിരുന്നു കൈതപ്രത്തിന്റെ തുറന്നുപറച്ചില്‍.
”ഞാന്‍ എന്റെ കാര്യം പറയാം. നൂറുകണക്കിന് സിനിമകളിലായി, ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ ഞാന്‍ ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ല. ഒരു ലഹരിയുടെയും ആവശ്യമില്ലെന്നു കൈതപ്രം പറഞ്ഞു.
450ൽ അധികം സിനിമയിൽ താൻ പ്രവർത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്കരൻമാഷിനു പോലും സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മൾ സമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്.
പത്മശ്രീ ലഭിച്ചപ്പോഴും അമിതമായി ആഹ്ലാദിച്ചില്ല, അത് അമ്മ തന്നതാണ് എന്നാണ് വിശ്വസിക്കുന്നത്. പത്മശ്രീ കലാകാരൻമാർക്കു മാത്രമുള്ളതല്ല, രാജ്യം മുഴുവൻ അരിച്ചു പറക്കിയ ശേഷം നൽകുന്ന അവാർഡാണ്. അത് അമ്മ തന്നതാണ് എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സാധാരണ നിലയിൽ സിനിമക്കാർക്കു പോലും എന്നെ വേണ്ട, ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്. എനിക്ക് അങ്ങനെയൊന്നുമില്ല, കാരണം അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാൻ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്നേഹിക്കുന്ന ആളാണ്.
ധാരാളിത്തത്തിന്റെ ധൂർത്തിന്റെ കേന്ദ്രമായ സിനിമയിൽ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് ഞാൻ. ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്, ഞാൻ അഹങ്കാരിയാണെന്ന്. അതൊക്കെ എന്റെ കഥാപാത്രങ്ങളാണ് പറയുന്നത്. പല പടങ്ങളിലും എന്റെ കഥാപാത്രങ്ങൾ ധിക്കാരിയാണ്. ഞാൻ ഒരിക്കലും ധിക്കാരിയല്ല, ഞാൻ ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.
61ാമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികള്‍ വേദിയിലെത്തുകയാണ്.
മാറുന്ന കാലത്തിലേക്കു പിടിച്ച കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തില്‍ വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് വലിയ അംഗീകാരമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണം. ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ജഡ്ജിമാരായി മലയാളികളായ ജൂലി എ. മാത്യു, കെ.പി.ജോർജ്, സുരേന്ദ്രൻ കെ.പട്ടേൽ എന്നിവർ സ്ഥാനമേറ്റു. ജൂലിയും ജോർജും രണ്ടാം വട്ടമാണു തിരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലിയുടെ ശ്രമഫലമായാണു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കോടതി ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു.
കോന്നി കൊക്കാത്തോട് സ്വദേശിയായ കെ.പി.ജോർജ് ഫിനാൻഷ്യൽ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ ടെക്സസിൽ 25 വർഷം അറ്റോർണിയായിരുന്നു. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായാണ് 3 പേരും ജയിച്ചത്.
യുഎസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ ജൂലി എ. മാത്യു. കാസര്‍കോട് വീട്ടില്‍ വച്ചായിരുന്നു ജൂലിയുടെ സത്യപ്രതിജ്ഞ.രണ്ടാംതവണയാണ് ജൂലി എ. മാത്യു യുഎസ് കൗണ്ടി ജഡ്ജിയാവുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനായിട്ടായിരുന്നു നടത്തിയിരുന്നത്. കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. 15 വര്‍ഷം അറ്റോര്‍ണിയായിരുന്നു ജൂലി.
തിരുവല്ല സ്വദേശിയാണ് ജൂലി. ഭര്‍ത്താവ് ജിമ്മി മാത്യു യുഎസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത് ജൂലിക്ക് പുറമെ കാസര്‍കോട് ബളാല്‍ സ്വദേശി സുരേന്ദ്രന്‍ കെ.പട്ടേല്‍, കോന്നി കൊക്കാത്തോട് സ്വദേശി കെ.പി.ജോര്‍ജ് എന്നിവരും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെട്ടു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി.
യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് തേടി.
വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു. ‘ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്.
എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു.’– പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയത്.
ലഹരി മാഫിയായുടെ കുരുക്കിൽ അറിയാതെ വീണുപോകുന്ന കൗമാരങ്ങളുടെ പ്രതീകാത്മകമായ പാത്രസൃഷ്ടിയിലൂടെ ജീവിത വഴിയിൽ വീട് നഷ്ടപ്പെടുന്നവരുടെ കഥ പറയുന്നു ഒറ്റവരി ജീവിതം.
മാസ്‌ലൈവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലോങ് സൈറ്റ് മീഡിയാ റിലീസ് ചെയ്ത ഒറ്റവരി ജീവിതത്തിന്റെ കഥകവിത തിരക്കഥ സംഗീതം സംവിധാനം നിർവ്വഹിച്ചത് അഭിലാഷ്.കെ.വി യാണ്.
ഗാനരചന മുരളീദേവ്, കൊറിയോഗ്രാഫി ശാലിനി രാജേഷ്, യൂണീറ്റ് ക്യാമറാ ആർട്ട്, മേക്കപ്പ് ക്ലിന്റ് പവിത്രൻ , ഡിസൈൻ രാജേന്ദ്രൻ ചിറക്കടവ്, ആർട്ട് വിജയകൃഷ്ണൻ , സ്റ്റിൽസ് ഷാനവാസ് വാഴൂർ , അസോസിയേറ്റ് ഡയറക്ടർ അഭിജിത് മണിമല ,ക്യാമറാ അബിൻ ഐസക് , പാടിയത് രൂപേഷ് എം ബി , നയനാ സിബി, എഡിറ്റിംഗ് ശ്രീജേഷ് ബാക്ക്ഗ്രൗണ്ട് സ്കോർ റോബിൻ .സി . ജോസഫ് ജയദേവ് ആലക്കൽ, പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സാംസ്ക്കാരിക പ്രവർത്തകനുമായ സജി നന്ത്യായാട്ട് ഒറ്റവരി ജീവിതം യൂട്യൂബിൽ റിലീസ് ചെയ്തു നിർമ്മാതാവ് രഞ്ജിത്ത് . ആർ, കവി രാജു.എൻ. വാഴൂർ എന്നിവർ പങ്കെടുത്തു. ഗോപിനാഥ് വെൺ കുറിഞ്ഞി ,സുനിൽ സുരേഷ്, മഹേഷ് കെ.എം, സ്നേഹ, ശാലിനിരാജേഷ്, വിജയകൃഷ്ണൻ ,രഞ്ജിത്ത് R, ബാലാജി മണർകാട് , ജയൻ ചേനപ്പാടി, മനു പൊൻകുന്നം സ്മിതാ സിബി ദിയാബിജു, ജയൻ ഏന്തയാർ എന്നിവർ കഥാപാത്രങ്ങളായ് വേഷമിട്ടു.
ബംഗ്ലാദേശിന്റെ ദേശീയ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പ് അടുത്തിടെ ഒരു വിചിത്ര സംഭവത്തിന് വാർത്തകളിൽ ഇടം നേടിയിരുന്നു. രണ്ടാം സ്ഥാനക്കാരനായ ജാഹിദ് ഹസൻ ഷുവോ സമ്മാനദാന ചടങ്ങിനിടെ സമ്മാനം ചവിട്ടിയെറിഞ്ഞതാണ് സംഭവം. റിപ്പോർട്ടുപ്രകാരം, ഷുവോയ്ക്ക് പ്രതിഫലമായി “ഒരു ബ്ലെൻഡർ” ലഭിച്ചു, അത് അവനെ സന്തോഷിപ്പിച്ചില്ല.
നിരാശനായ അദ്ദേഹം ബോഡി ബിൽഡിങ് ഫെഡറേഷനെ വിമർശിച്ചുകൊണ്ട് ബോക്‌സ് ചവിട്ടി എറിഞ്ഞു , എന്നാൽ ഫെഡറേഷൻ സംഭവത്തിന്മേലുള്ള കാരണം ചോദിച്ചപ്പോൾ ഷുവോ തന്റെ തെറ്റ് സമ്മതിച്ചു. ഫെഡറേഷനോടുള്ള അതൃപ്തിയാണ് തന്റെ നഗ്നമായ വിയോജിപ്പിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നെറ്റിസൺസ് അദ്ദേഹത്തിന്റെ കോപത്തെ വിമർശിക്കുകയും നിയന്ത്രണമില്ലായ്മ ചൂണ്ടിക്കാണിക്കുകയും ചെയ്തു. മറ്റുചിലർ അഴിമതിക്കെതിരെ ശബ്ദിച്ചതിന് അദ്ദേഹത്തെ പിന്തുണച്ചു.
ജാഹിദ് ഹസൻ ഷുവോ എന്ന 28 കാരനായ ബോഡി ബിൽഡർ 2022 BBF നാഷണൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. പുരുഷന്മാരുടെ ഫിസിക് 170 സെന്റീമീറ്റർ പ്ലസ് വിഭാഗത്തിൽ മത്സരിച്ച് വെള്ളി മെഡൽ നേടാനായി. വ്യക്തമായും, ഫലങ്ങളിൽ അദ്ദേഹം തൃപ്തനായില്ല, “ഒരു കുട്ടിക്ക് പോലും ഞാനും വിജയിയും തമ്മിലുള്ള ശരീരഘടനയിലെ വ്യത്യാസം തിരിച്ചറിയാൻ കഴിയും.”എന്നാണു ഷുവോ പറഞ്ഞത്.
2020 മുതൽ തുടർച്ചയായി രണ്ട് വർഷം ഷുവോ കിരീടം നേടി. ഈ വർഷം ഫെഡറേഷന്റെ പക്ഷപാതപരമായ തീരുമാനമാണ് തനിക്കെതിരായ കളി നിശ്ചയിച്ചതെന്ന് അദ്ദേഹം കരുതുന്നു. തന്റെ പെരുമാറ്റത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു, “ഇത് അഴിമതിക്കെതിരായ ഒരു കിക്ക് ആയിരുന്നു. നമ്മുടെ രാജ്യത്തെ ഏത് സ്ഥലത്തും ഏത് തരത്തിലുള്ള അഴിമതിക്കും എതിരെ ”
എന്നിരുന്നാലും, ഒരു “ബ്ലെൻഡർ” ലഭിക്കുന്നത് ബംഗ്ലാദേശിൽ വളരെ വിചിത്രമല്ല. മുമ്പ്, ക്രിക്കറ്റ് താരം ലൂക്ക് റൈറ്റിനും 2013-ൽ DPL (ധാക്ക പ്രീമിയർ ലീഗ്) ലെ പ്ലെയർ ഓഫ് ദ മാച്ച് ആയതിന് സമാനമായ ഒരു സമ്മാനം ലഭിച്ചിരുന്നു .
എന്നാൽ ഈ സംഭവത്തിൽ ഫെഡറേഷൻ, വിമർശകരെ പ്രതിരോധിക്കാൻ സ്പോൺസർമാർ ആണ് “ബ്ലെൻഡർ” ടോക്കണായും മറ്റ് സമ്മാനങ്ങളായും നൽകിയതെന്നു പറഞ്ഞു.. സമ്മാനങ്ങൾ ഇനിയും വരാനിരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ അതിനു മുമ്പ് പ്രതിഷേധം ആരംഭിച്ചു. ഷുവോയുടെ ആജീവനാന്ത വിലക്കോടെയാണ് മുഴുവൻ പ്രശ്നവും അവസാനിച്ചത്. തന്റെ പ്രതികരണത്തിൽ, അദ്ദേഹം കുറ്റസമ്മതം നടത്തുകയും തന്റെ പ്രതികരണത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു. അഴിമതിക്കെതിരെ പ്രതിഷേധിച്ചതിനാണ് താൻ ചെയ്തതെന്നും ഫെഡറേഷനോടുള്ള അനാദരവ് കൊണ്ടല്ലെന്നും ഷുവോ വ്യക്തമാക്കി.
ജാഹിദ് ഹസൻ ഷുവോയുടെ വിഷയം അതൃപ്തിയുടെയും അംഗീകരിക്കപ്പെടാത്തതിലും ഉള്ള ഉദാഹരണമാണ്. ഇനി കാണാനുള്ളത് ആജീവനാന്ത വിലക്ക് തന്റെ കരിയറിനെ ബാധിക്കുമോ അതോ അതിൽ നിന്ന് രക്ഷപ്പെടുമോ എന്നതാണ്.
ചൈനയിൽ നിന്ന് ബ്രിട്ടനിലേക്ക് എത്തുന്ന യാത്രക്കാർക്ക് ചൈനയിൽ അണുബാധകൾ വർദ്ധിച്ചതിനെ തുടർന്ന് നെഗറ്റീവ് കോവിഡ്-19 പരിശോധന ആവശ്യമായി വരുമെന്ന് യുകെ വെള്ളിയാഴ്ച അറിയിച്ചു.ജനുവരി 5 മുതൽ, ചൈനീസ് യാത്രക്കാർ പുറപ്പെടുന്നതിന് രണ്ട് ദിവസത്തിൽ കൂടുതൽ മുമ്പ് എടുത്ത കോവിഡ്-19 ടെസ്റ്റ് നെഗറ്റീവ് കാണിക്കേണ്ടിവരുമെന്ന് യുകെ ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ചൈനയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും പരിശോധനകൾക്കായി എയർലൈനുകൾ പരിശോധിക്കേണ്ടതുണ്ട്, കൂടാതെ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ തെളിവുകൾ നൽകാതെ യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല, അത് കൂട്ടിച്ചേർത്തു.
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് COVID-19 ടെസ്റ്റുകൾ ഏർപ്പെടുത്താൻ യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി യുകെ ചേരുന്നു. ഫ്രാൻസ്, ദക്ഷിണ കൊറിയ, സ്പെയിൻ എന്നിവരും അങ്ങനെ ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് നടപടിയെടുക്കാൻ തീരുമാനിച്ചതായി ടൈംസും ദി ടെലിഗ്രാഫും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
ബീജിംഗിൽ നിന്നുള്ള ഔദ്യോഗിക ഡാറ്റയുടെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ അണുബാധകളുടെ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയതിനെ തുടർന്നാണ് ഈ നീക്കം.
കടുത്ത പാൻഡെമിക് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള ബീജിംഗിന്റെ പെട്ടെന്നുള്ള തീരുമാനത്തിന് ശേഷം ചൈനയിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുറപ്പെടുന്നതിന് മുമ്പ് ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നെഗറ്റീവ് ആണെന്ന് എയർലൈനുകൾ പരിശോധിക്കേണ്ടതുണ്ടെന്നും യാത്രക്കാർ അവരുടെ നെഗറ്റീവ് ഫലത്തിന്റെ തെളിവുകൾ കാണിക്കണമെന്നും യുകെ സർക്കാർ അറിയിച്ചു.യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും ജനുവരി 8 മുതൽ നിരീക്ഷണം ആരംഭിക്കും, അതിൽ ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന യാത്രക്കാരുടെ സാമ്പിൾ അവർ വരുമ്പോൾ വൈറസിനായി പരിശോധിക്കും.
കോവിഡിന് പോസിറ്റീവ് പരീക്ഷിച്ച ചൈനയിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ ക്വാറന്റൈൻ ചെയ്യേണ്ടതുണ്ടോ എന്ന് ചൊവ്വാഴ്ച ചോദിച്ചപ്പോൾ, ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ എൽബിസിയോട് പറഞ്ഞു: “ഇല്ല, കാരണം ഞങ്ങൾ ചെയ്യുന്നത് ഞങ്ങൾ ശേഖരിക്കുകയാണ്.“എന്നാൽ, യുണൈറ്റഡ് കിംഗ്ഡത്തിലെ 45 പേരിൽ ഒരാൾക്ക് ഇപ്പോൾ കോവിഡ് ബാധിച്ചിട്ടുണ്ട്.”
അദ്ദേഹം കൂട്ടിച്ചേർത്തു: “ഞങ്ങൾക്ക് വളരെ ഉയർന്ന തോതിലുള്ള വാക്സിനേഷൻ ലഭിച്ചുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഞങ്ങൾ ഇപ്പോൾ കോവിഡ് നിയന്ത്രിക്കുന്നു, അതുകൊണ്ടാണ് അപകടസാധ്യതയുള്ള ആളുകൾ, സമൂഹത്തിലെ മുതിർന്ന അംഗങ്ങൾ, ഉദാഹരണത്തിന്, ഈ ശൈത്യകാലത്ത് അവർക്ക് നാലാമത്തെ ബൂസ്റ്റർ ഷോട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അങ്ങനെയാണ് നമ്മൾ ആളുകളെ കോവിഡിൽ നിന്ന് സംരക്ഷിക്കുന്നത്, അതാണ് നമ്മുടെ പ്രാഥമിക പ്രതിരോധ മാർഗം.
കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ രാജ്യങ്ങള്‍. ചൈനയില്‍ നിന്നുള്ള യാത്രക്കാരില്‍ കോവിഡ് പരിശോധന നടത്തുമെന്ന് സ്പെയിന്‍, ദക്ഷിണ കൊറിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. സന്ദര്‍ശകരില്‍ കോവിഡ് പരിശോധന പ്രഖ്യാപിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് സ്പെയിന്‍.
യുഎസ്, ഇന്ത്യ, ഇറ്റലി എന്നിവയ്ക്കു പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പരിശോധനകള്‍ ഒഴിവാക്കാം. എന്നാല്‍ സ്‌പെയിനില്‍ ചില ചൈനീസ് വാക്‌സിനുകള്‍ അംഗീകരിക്കില്ല. ചൈനയില്‍ നിന്ന് യുകെയില്‍ പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ ദക്ഷിണ കൊറിയയിലേക്കുള്ള വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് നെഗറ്റീവ് പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ പറഞ്ഞു. കൂടാതെ ദക്ഷിണ കൊറിയയില്‍ എത്തി ആദ്യ ദിവസം തന്നെ ഇവര്‍ പിസിആര്‍ ടെസ്റ്റിന് വിധേയരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പരിശോധനാ ഫലം നെഗറ്റീവായില്ലെങ്കില്‍ ചൈനയില്‍ നിന്ന് ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്ന് വിദേശ വിമാനക്കമ്പനികളോട് ഇസ്രായേല്‍ ഉത്തരവിട്ടു. കൂടാതെ ചൈനയിലുള്ള സ്വന്തം പൗരന്മാരോട് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ജര്‍മ്മനി, ഓസ്ട്രേലിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.