ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എറണാകുളം ജില്ലയിൽ എടയ്ക്കാട്ട് വയൽ തക്ഷശിലയുടെ പ്രിയ സൗഹൃദ കൂട്ടായ്മയിൽ പിറന്ന “എൻ്റെ കാർത്തുമ്പിക്ക് ” എന്ന പ്രണയ ആൽബം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. പ്രശസ്ത ശിൽപ്പി ശിവദാസ് എടയ്ക്കാട്ട് വയലിൻ്റെ മകൻ അജിത്ത് ശിവദാസാണ് ഈ ഗാനത്തിൻ്റെ രചന നിർവ്വഹിച്ചത്.
ഈ പ്രണയ ഗാനം ആലപിച്ചത് പ്രശസ്ത ഗായകൻ ഗണേഷ് സുന്ദരം. ബിനോജ് ഗോപിനാഥ് സംഗീത സംവിധാനം നിർവ്വഹിച്ചപ്പോൾ ഓർക്കസ്ട്രേഷന്റെ ചുമതല വിജയ് ജേക്കബ്ബിനായിരുന്നു . ആൽബം സംവിധാനം ബിപിൻ എസ് നായർ. കോഓഡിനേറ്ററായി പ്രവർത്തിച്ചത് രാജൻ ആണ്. ദിപേഷ് ദാസൻ ആണ് മനോഹരമായി ഈ ആൽബം ചിത്രീകരിച്ചത്.
ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന പര്യടനത്തിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ശിഖാർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്.
സഞ്ജു സാംസൺ ഏകദിന ടീമിലും ടി20 ടീമിലും ഇടം നേടി. റിഷഭ് പന്താണ് രണ്ട് പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.
ഇന്ത്യൻ ടി20 ടീം ; ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ , മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്.
ഇന്ത്യൻ ഏകദിന ടീം ; ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc & wk), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് , ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ പാലസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി ഉമ്മന്‍ചാണ്ടിയെ ജന്മദിനാശംസകള്‍ അറിയിച്ചത്.ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ പോകാന്‍ തയ്യാറെടുക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷം വീണ്ടും കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. സുഖവിവരങ്ങള്‍ അന്വേഷിച്ച് അല്‍പസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
79-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് ആലുവ ഗസ്റ്റ് ഹൗസില്‍ എത്തിയത്. നടന്‍ മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഗസ്റ്റ് ഹൗസിലെത്തി. ജര്‍മ്മനിയിലേക്ക് ചികിത്സയ്ക്ക് പോകുന്ന ഉമ്മന്‍ചാണ്ടി അസുഖം ഭേദമായി എത്രയും പെട്ടെന്ന് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. പൂക്കള്‍ സമ്മാനിച്ചു കൊണ്ടാണ് മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയെ കാണാനെത്തിയത്. എല്ലാ പ്രാവശ്യത്തേയും പോലെ ലളിതമായ പിറന്നാള്‍ ആഘോഷമാണ് ഇത്തവണയും നടന്നത്. 2015ന് ശേഷം തന്റെ ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായി എന്നും ഇത്രയും അധികം ദിവസം നീണ്ടുനില്‍ക്കുന്നത് ഇതാദ്യമാണ് എന്നും ഉമ്മന്‍ ചാണ്ടി മമ്മൂട്ടിയോട് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണ് എന്നും ചികിത്സക്ക് കുടുംബം തടസം നില്‍ക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത്തരം പ്രചരണങ്ങളില്‍ കുടുംബം വളരെയധികം ദുഃഖിതരാണ്. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.1943 ഒക്ടോബര്‍ 31ന് കോട്ടയം കുമരകത്താണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യുവിലുടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. 1970ല്‍ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തി. കെഎസ് യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
മമ്മൂട്ടിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കുവെച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. മമ്മൂട്ടിയുടെ വീട് സന്ദർശിച്ചതിനെക്കുറിച്ചുള്ള കുറിപ്പിൽ ശ്രീരാമൻ നടന്റെ പേര് പറയുന്നില്ല. എന്നാൽ മമ്മൂട്ടിയുടെ പിന്നിൽ നിന്നുള്ള ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി നിരോധിച്ചാൽ ആളറിയാതെ എടുത്തതാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം നടന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വി കെ ശ്രീരാമന്റെ കുറിപ്പ്:
ചെടികളുടെയും മരങ്ങളുടേയും കിളികളുടെയും പൂമ്പാറ്റകളുടെയും നാടൻ പേരുകളും ശാസ്ത്രീയ നാമങ്ങളും പറഞ്ഞു തന്നു കൊണ്ട് വനചാരി മുമ്പെ നടന്നു. ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പിന്നിൽ നിന്ന് ഒളിക്കാമറ വെച്ചാണ് വന്യൻ്റെ ഫോട്ടം പിടിച്ചത്. എന്നിട്ടും ജ്ഞാനദൃഷ്ടിയാൽ അതു കണ്ടു തിരിഞ്ഞു നിന്ന് എന്നെ നോക്കി ഭസ്മമാക്കാൻ ശ്രമിച്ചു.
ഞാൻ വടുതലവടാശ്ശേരി ഉണ്ണിമാക്കോതയേയും കണ്ടര് മുത്തപ്പനേയും സേവിച്ചുപാസിച്ച ആളായ കാരണം ഇന്നെ ഒന്നും ചെയ്യാൻ പറ്റീല്ല. ന്നാലും വെറുതെ വിടാൻ പറ്റില്ലല്ലോ? ഞാനൊരു പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ചു.” ബടെ ഇങ്ങളെന്തിനാ ഇങ്ങനെ കോങ്ക്രീറ്റം ഇട്ടത്. സ്വാഭാവിക റെയിൻഫോറസ്റ്റിൻ്റെ ഇക്കോളജിക്കൽ ബാലൻസ്പോവില്ലെ?”ആ ചോദ്യത്തിലെ എൻ്റെ ജ്ഞാനപ്പെരുമ കേട്ട് ഞ്ഞെട്ടിയിട്ടുണ്ടാവുമെന്ന് ഉറപ്പ്. എന്നാൽ അതു പുറത്തു കാണിക്കാതെ ഇങ്ങനെ പറഞ്ഞു. ചെളിപ്പറ്റുള്ള മണ്ണാൺഡാ. കോൺക്രീറ്റിട്ടില്ലെങ്കി നടന്നാ ബാലൻസുപോയി മലർന്നു വീഴും. ” എന്നാൽ പിന്നെ മറ്റൊരു വഴി ചിന്തിക്കായിരുന്നു ”
എന്തു വഴി? ” തോടുണ്ടാക്കി, രണ്ടു സൈഡിലും കണ്ടൽകാടു വെച്ചു പിടിപ്പിക്കുക. എന്നിട്ട് ആ തോട്ടിലൂടെ കൊതുമ്പുവള്ളത്തിൽ വീട്ടിലേക്കു വരാലോ? പിന്നെ ആ പാട്ടും പാടാം”ഏതു പാട്ട്? “ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ” അത് ഫിമെയ്ൽ വോയ്സല്ലേ? “ഡ്യുവെറ്റായും കേട്ടിട്ടുണ്ട്”ഉത്തരം ഒന്നുമുണ്ടായില്ല. അപ്പാേൾ ഞാൻ ചോദിച്ചു. “എന്താ ഒന്നും മുണ്ടീലാ എന്താ ങ്ങള് ചിന്തിക്കണത്?” ഏത് നാശം പിടിച്ച നേരത്താണ് ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിച്ചതെന്ന് ചിന്തിയ്ക്കായിരുന്നു. അത്രയും പറഞ്ഞ് അല്പനേരത്തിനു ശേഷം വീണ്ടും വന്യമായ വിവരണം തുടർന്നു.
സൂർത്തുക്കളേ, ഇതങ്ങേരല്ലെ ഇങ്ങേരല്ലെ ഇന്നയാളല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്. ഇയ്ക്ക് ആളെ നിശ്ശല്ല. ഞാനിതുവരെ മുഖം ശരിക്കു കണ്ടിട്ടില്ല. സൗണ്ട് മാത്രേ കേട്ടിട്ടുള്ളൂ.
ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയെന്ന് സൂചന. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചു.
ഇതിനിടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി ഗ്രീഷ്മ നടത്തിയ നാടകമാണ് ലൈസോള്‍ കുടിച്ച സംഭവമെന്നും സൂചനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ കൂടുതല്‍ സമയം ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയാകാം നീക്കമെന്നും സംശയമുണ്ട്. എന്നാല്‍ ആശുപത്രിയിലെത്തിച്ച് ഛര്‍ദ്ദിക്കാനുള്ള മരുന്ന് നല്‍കിയതോടെ പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.
അതേസമയം, ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ വ്യക്തമാക്കി. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു വനിതാ പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു ഗ്രീഷ്മ.
സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി ആയിരുന്നു ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. പോലീസുകാര്‍ മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കും.
വിദ്യാര്‍ത്ഥിയായ ഷാരോണിനെ വധിച്ച കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴി ഞെട്ടിക്കുന്നത്. ഷാരോണിനോടുള്ള വൈരാഗ്യമാണ് വിഷം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി.
ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് പലതവണ തിരികെ ചോദിച്ചിട്ടും ഷാരോണ്‍ നല്‍കിയിരുന്നില്ല. ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഷാരോണ്‍ തയ്യാറായില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ല. ഇതോടെയാണ് ക്രൂരമായ കൊലപാതകത്തിന് ഗ്രീഷ്മ പദ്ധതിയിട്ടത്.
കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. റൂറല്‍ എസ്പി ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായാണ് ചോദ്യം ചെയ്തത്.
ഒരാളെ റൂറല്‍ എസ്പി ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. ഈ നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന.
അതുകൊണ്ട് ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കും. ഇതിനിടെ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ രാമവര്‍മന്‍ചിറയിലെ ഗ്രീഷ്മയുടെ വീടിന് നേരേ കല്ലേറുണ്ടായി. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് അജ്ഞാതര്‍ ആക്രമിച്ചത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് വീണ് 91 ജീവൻ പൊലിയാൻ ഇടയാക്കിയത് ഒരു കൂട്ടം യുവാക്കളുടെ പരാക്രമം മൂലമെന്ന് ആരോപണം. അപകടം അവർ മനഃപൂർവ്വം ക്ഷണിച്ചു വരുത്തിയതായിട്ടാണ് അനുഭവപ്പെട്ടതെന്നുമാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. അപകടത്തിനു മുൻപ് പാലത്തിലുണ്ടായിരുന്ന അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമിയും കുടുംബവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
യുവാക്കൾ പാലം കുലുക്കിയപ്പോൾ പേടി അനുഭവപ്പെട്ടതോടെ പാലത്തിൽ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നാലെ കേട്ടത് അപകടം ആയിരുന്നുവെന്നും കുടുംബം പറയുന്നു. യുവാക്കൾ പാലം കുലുക്കുന്ന സമയത്ത് ആളുകൾക്ക് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും ആക്ഷേപം ഉണ്ട്.
ദീപാവലി അവധി ആഘോഷിക്കാനാണ് ഗോസ്വാമിയും സംഘവും മോർബിയിലെത്തിയത്. അപകടത്തിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ, ഒരു കൂട്ടം യുവാക്കൾ പാലത്തിൽനിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ചിലർ പാലം കുലുക്കുന്നതും ദൃശ്യമാണ്.
കുടുംബത്തിന്റെ ആരോപണം;
അവധി ദിവസമായതിനാൽ പാലത്തിൽ വളരെയേറെ ആളുകളുണ്ടായിരുന്നു. ഞാനും കുടുംബവും പാലത്തിലുള്ള സമയത്താണ് ഒരുകൂട്ടം യുവാക്കൾ പാലം മനഃപൂർവം കുലുക്കിയത്. ഇതോടെ എവിടെയെങ്കിലും കൈകളുറപ്പിക്കാതെ പാലത്തിൽ നിൽക്കാനാകില്ലെന്ന സ്ഥിതിയായി. പാലത്തിന്റെ പാതിവഴിയിലായിരുന്ന ഞാനും കുടുംബവും, അപകടം മണത്തതോടെ അതിവേഗം തിരിച്ചുപോന്നു.
തൂക്കുപാലം കുലുക്കുന്നതിൽനിന്ന് യുവാക്കളെ തടയാൻ തിരികെ പോരും മുൻപ് ഞാൻ പാലം ജീവനക്കാരോട് ആവശ്യപ്പെട്ടതാണ്. അവർ പക്ഷേ, സന്ദർശകർക്ക് ടിക്കറ്റ് നൽകുന്ന തിരക്കിലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നുമില്ലെന്നും അവർ പറഞ്ഞു. ഞങ്ങൾ അവിടെനിന്ന് പോന്ന് അധികം വൈകും മുൻപേയാണ് പാലം തകർന്നുവീണത്.
WATCH – Moment of #Morbi bridge collapse caught on camera.#MorbiBridgeCollapse pic.twitter.com/2Knwi8gG2p
— TIMES NOW (@TimesNow) October 31, 2022
അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ലൈനും മലയാളിയുമായ വൈദികന് നേരെ ആക്രമണം. ഇന്നലെ ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വൈദിക വസതിയില്‍വെച്ചാണ് കമില്ലന്‍ സമൂഹാംഗവും വയനാട് മാനന്തവാടി സ്വദേശിയുമായ ഫാ. ബോബിറ്റ് തോമസിനു കുത്തേറ്റത്. വൈദിക വസതിയില്‍ എത്തിയ അക്രമിയുടെ അതിക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദികന് കുത്തേല്‍ക്കുകയായിരിന്നു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലാണ് വൈദികര്‍ താമസിക്കുന്ന ഭവനം സ്ഥിതി ചെയ്യുന്നത്.
സംഭവ സമയത്ത് ഇവിടെ താമസിക്കുന്ന മറ്റ് വൈദികർ ഉണ്ടായിരിന്നില്ല. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമമാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അൽഫോൺസസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയ്ക്കു 20 വയസ് ആണെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി. ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
ടോം ജോസ് തടിയംപാട്
Renaissance അഥവ നവോത്ഥാനം എന്നത് വളരെ ചിരപരിചിതമായ വാക്കുകളാണ് എന്നാൽ നവോത്ഥാനത്തിൻറെ ഈറ്റില്ലം എന്നറിയപ്പെടുന്ന ഫോളേറെൻസ് പട്ടണത്തിലൂടെ നടന്നപ്പോൾ കിട്ടിയ ചില അറിവുകളാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത് ..മതങ്ങളും മതങ്ങൾ പ്രഘോഷിക്കുന്ന അതി ഭൗതികകമായ ദൈവങ്ങളെയും മാറ്റി നിർത്തി മനുഷ്യനെയും മനുഷ്യനന്മകളെയും ഭൂമിയുടെ മധ്യത്തിൽ നിർത്തികൊണ്ടുള്ള ചിന്തകളെയാണ് നവോത്ഥാനം എന്നറിയപ്പെടുന്നത്. ഇതിനു ആധാരമായ ചിന്തധാര എന്നത് ഗ്രീക് ചിന്തകരും ഗ്രീക്ക് സാഹിത്യവും ആയിരുന്നു..

1453 മുഹമ്മദ് രണ്ടാമൻ ഇന്നത്തെ ഈസ്താംമ്പോൾ (കോൺസ്റ്റാന്റിനോപ്പിൽ ) പിടിച്ചെടുത്തു അവിടെ ക്രിസ്ത്യാനികളെയും ഗ്രീക്ക് ചിന്തകരെയും കൂട്ടകൊലചെയ്തപ്പോൾ അവിടെനിന്നും കിട്ടിയ ഗ്രന്തങ്ങളുമായി രക്ഷപെട്ടു ഇറ്റലിയിലെ ഫ്ലോറെൻസിൽ എത്തിയ ഗ്രീക്ക് ചിന്തകരായിരുന്നു ഇത്തരം ചിന്തകളുടെ പുറകിൽ അവർ മറ്റൊരു മുദ്രവാക്യവുംകൂടി മുൻപോട്ടുവച്ചു മതവും രാഷ്ട്രിയവും വേർപിരിയണമെന്നായിരുന്നു ആ മുദ്രാവാക്യ൦ ഈ മുദ്രാവാക്യങ്ങളാണ് ആധുനിക ലിബറിലാസിത്തിനും ജനാധിപത്യത്തിനും അടിത്തറപാകിയത്. ..

ഈ കാലഘട്ടത്തിലായിരുന്നു മാനവികതയിൽ ഊന്നിയ ശിൽപ്പങ്ങൾ ചിത്രരചനകൾ എന്നിവ രൂപപ്പെട്ടത് അതിൽ ഏറ്റവും ശ്രേഷ്‌ഠം എന്നറിയപ്പെടുന്ന മൈക്കിളഞ്ചലോയുടെ ഡേവിഡ് എന്ന ശിൽപ്പമാണ് . ഈ ശില്പമാണ് പിന്നീട് ഫ്ലോറെൻസ് പട്ടണത്തിന്റെ എംബ്ലം ആയിമാറിയതു . യാതൊരു ആയുധവും ഇല്ലാതെ ഗോലിയാത്തിനെ വീഴ്ത്തിയ ഡേവിഡിന്റെ ശക്തി ,ധൈര്യം ,യുവത്വം ,ആത്മവിശ്വാസം ഇതെല്ലാമാണ് ഡേവിഡിനെ ഫ്ലോറെൻസിന്റെ എംബ്ലം ആക്കി മാറ്റാനുള്ള കാരണം. ഡേവിഡ് ഫ്ലോറെൻസിലെ ഫ്ലോറെൻസ് അക്കാദമിക് ഗ്യാലറിയിൽ നൂറുകണക്കിന് നവോത്ഥാന പെയിന്റിയിങ്ങുകളുടെയും മൈക്കിളഞ്ചലോയുടെ പൂർത്തീകരിക്കാത്ത കുറച്ചു ശില്പങ്ങളുടെയും നടുവിൽ ലോകത്തുള്ള മുഴുവൻ കലാസ്നേഹികളെയും ആകർഷിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നു വളരെ വലിയ തിരക്കാണ് ഈ ഗ്യാലറി കാണുന്നതിന് അനുഭവപ്പെട്ടത് നീണ്ടനേരം ക്യു നിന്നതിനു ശേഷമാണു ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് .

നവോത്ഥാനത്തിൻറെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത് ഫ്ലോറെൻസിലെ സാന്താമരിയ ഡെൽ ഫിയോറെ കത്തീഡ്രലിന്റെ ഡോം ആണ്. പള്ളിയോടു ചേർന്നുള്ള ബെൽ ടവറിലൂടെ നടന്നുകയറിയാൽ നമുക്ക് ഈ താഴികക്കുടം അടുത്തുനിന്നു കാണാം. ഇതു പണിതീർത്തത് ഫിലിപ്പോ ബ്രൂനെല്ലെഷിയാണ് ഇദ്ദേഹത്തിന്റെ ശവകുടിരം ഈ കത്തീഡ്രലിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത് .. .
കത്തീഡ്രൽ ആദ്യ രൂപകല്പന ചെയ്തത് അർനോൾഫോ ഡി കാംബിയോയാണ് , 1367-ൽ പൂർത്തിയായ കത്തീഡ്രലിന്റെ അങ്കണം , മുഴുവൻ ഒരു കലാസൃഷ്ടിയാണെങ്കിലും, ഏറ്റവും പ്രശസ്തമായ വാസ്തുവിദ്യാ സവിശേഷത കപ്പോള അല്ലെങ്കിൽ താഴികക്കുടമാണ്. പ്രാരംഭ പദ്ധതിയിൽ താഴികക്കുടം പൂർത്തിയാകാതെ വിട്ടു – 1436 -ൽ നവോത്ഥാനത്തിന്റെ പ്രതിഭയും , സാങ്കേതിക വിജ്ഞാനത്തിൽ മികച്ച വൈദഗ്ദ്ധ്യം കാണിച്ച ആർക്കിടെക്റ്റ് ഫിലിപ്പോ ബ്രൂനെല്ലെഷിയാണ് .താഴികക്കുടം പൂർത്തീകരിച്ചത് . താഴികക്കുടം നിർമ്മിക്കാൻ , ചിലതരം ക്രെയിനുകൾ ഉൾപ്പെടെ നിരവധി പുതിയ ഉപകരണങ്ങൾ അദ്ദേഹം കണ്ടുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്തു.താഴികക്കുടം ലോകത്തെ മുഴുവൻ എൻജിനിയറിങ് വിദ്യാർത്ഥികളെയും ആകര്ഷിച്ചുകൊണ്ടു തലയുയർത്തി നിൽക്കുന്നു .

1300 മുതൽ 1600 വരെയുള്ള കാലഘട്ടത്തെയാണ് പൊതുവെ നവോത്ഥാനം കാലഘട്ടം എന്നറിയപ്പെടുന്നതെങ്കിലും നവോത്ഥാന കലാകാരന്മാർക്കും ചിന്തകർക്കും കൂടുതൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഫ്ലോറെൻസിൽ അധികാരത്തിൽ വന്ന മെഡിസി കുടുംബത്തിലെ ലോറെൻസോ ഡി മെഡിസിയിൽ നിന്നാണ് .1469 ൽ അധികാരത്തിൽ വന്ന അദ്ദേഹത്തിന്റെ എണ്ണമറ്റ സമ്പത്തുകൾ കലാകാരന്മാർക്കും ചിന്തകർക്കും നൽകി പ്രോത്സാഹിപ്പിച്ചു . ആ കാലത്തു മെഡിസി കുടുംബത്തിലെ ഒരംഗത്തെപോലെ മൈക്കിളഞ്ചലോ അവരുടെ വീട്ടിൽ താമസിച്ചിരുന്നു.. മഹാന്മാരായ ഇറ്റാലിയൻ എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയക്കാരും വ്യത്യസ്തമായ ഒരു ബൗദ്ധികവും കലാപരവുമായ വിപ്ലവത്തിൽ പങ്കെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡിസി കുടുംബം പ്രഖ്യാപിച്ചു..സൗന്ദര്യം ,സത്യം ,ജ്ഞാനം എന്നതായിരുന്നു അവരുടെ മുദ്രവാക്യ൦ ആ കാലത്തുണ്ടായ ഒട്ടേറെ ചിത്രങ്ങൾ ശിൽപ്പങ്ങൾ എല്ലാം നമുക്ക് ഫ്ലോറെൻസിൽ മുഴുവൻ കാണാൻ കഴിയും .

നവോത്ഥാനം ആരംഭിച്ചത് ഇറ്റലിയിലെ ഫ്ലോറൻസിലാണെങ്കിലും , .ഈ പ്രസ്ഥാനം ആദ്യം മറ്റ് ഇറ്റാലിയൻ നഗരങ്ങളായ വെനീസ്, മിലാൻ, ബൊലോഗ്ന, ഫെറാറ, റോം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന്, 15-ാം നൂറ്റാണ്ടിൽ, നവോത്ഥാന ആശയങ്ങൾ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കും പിന്നീട് പടിഞ്ഞാറൻ, വടക്കൻ യൂറോപ്പിലുടനീളം വ്യാപിച്ചു.
നവോത്ഥാനം മധ്യകാലഘട്ടത്തെ തുടർന്ന് യൂറോപ്യൽ സാംസ്കാരിക, കലാ, രാഷ്ട്രീയ, സാമ്പത്തിക പുനർജന്മത്തിന്റെ തീക്ഷ്ണമായ കാലഘട്ടമായിരുന്നു. 14-ആം നൂറ്റാണ്ട് മുതൽ 17-ആം നൂറ്റാണ്ട് വരെ നടന്നതായി പൊതുവെ വിവരിക്കപ്പെടുന്ന നവോത്ഥാനം ക്ലാസിക്കൽ തത്ത്വചിന്ത, സാഹിത്യം, കല എന്നിവയുടെ പുനർനിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരും ഗ്രന്ഥകാരന്മാരും രാഷ്ട്രതന്ത്രജ്ഞരും ശാസ്ത്രജ്ഞരും കലാകാരന്മാരും ഈ കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിച്ചു, അതേസമയം ആഗോള പര്യവേക്ഷണം യൂറോപ്യൻ വാണിജ്യത്തിന് പുതിയ ദേശങ്ങളും സംസ്കാരങ്ങളും തുറന്നുകൊടുത്തു. മധ്യകാലഘട്ടത്തിനും ആധുനിക നാഗരികതയ്ക്കും ഇടയിലുള്ള വിടവ് നികത്തിയതിനാണ് നവോത്ഥാനത്തിന്റെ ബഹുമതി..ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്: നവോത്ഥാനം മനുഷ്യ സമൂഹത്തെ കൈപിടിച്ചുയർത്തി എ.ഡി. 476-ൽ പുരാതന റോമിന്റെ പതനത്തിനും 14-ാം നൂറ്റാണ്ടിന്റെ ആരംഭത്തിനും ഇടയിലുള്ള മധ്യകാലഘട്ടത്തിൽ, യൂറോപ്യന്മാർ ശാസ്ത്രത്തിലും കലയിലും കുറച്ച് പുരോഗതി കൈവരിച്ചു.”ഇരുണ്ട യുഗം” എന്നും അറിയപ്പെടുന്ന ഈ കാലഘട്ടം പലപ്പോഴും യുദ്ധം, അജ്ഞത, ക്ഷാമം, ബ്ലാക്ക് ഡെത്ത് പോലുള്ള പകർച്ചവ്യാധികൾ എന്നിവയുടെ കാലമായി മുദ്രകുത്തപ്പെടുന്നു.

14-ആം നൂറ്റാണ്ടിൽ, ഹ്യൂമനിസം എന്ന ഒരു സാംസ്കാരിക പ്രസ്ഥാനം ഫ്ലോറെൻസിൽ ശക്തി പ്രാപിക്കാൻ തുടങ്ങി. മനുഷ്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രം ആണെന്നും വിദ്യാഭ്യാസം, ക്ലാസിക്കൽ കലകൾ, സാഹിത്യം, ശാസ്ത്രം എന്നിവയിലെ മാനുഷിക നേട്ടങ്ങൾ ആളുകൾ സ്വീകരിക്കണമെന്നും മാനവികത
യാണ് ഏറ്റവും സ്രേഷ്ടമെന്നും അവർ പഠിപ്പിച്ചു .1450-ൽ, ഗുട്ടൻബർഗ് പ്രിന്റിംഗ് പ്രസിന്റെ കണ്ടുപിടുത്തം യൂറോപ്പിലുടനീളം മെച്ചപ്പെട്ട ആശയവിനിമയത്തിനും ആശയങ്ങൾ വേഗത്തിൽ പ്രചരിക്കുന്നതിനും അനുവദിച്ചു.
ആശയവിനിമയത്തിലെ ഈ മുന്നേറ്റത്തിന്റെ ഫലമായി, പരമ്പരാഗത ഗ്രീക്ക്, റോമൻ സംസ്കാരത്തിന്റെമൂല്യങ്ങൾ നവീകരണത്തെ പ്രോത്സാഹിപ്പിച്ച. ഫ്രാൻസെസ്കോ പെട്രാർക്ക്, ജിയോവാനി ബോക്കാസിയോ തുടങ്ങിയ ആദ്യകാല മാനവിക എഴുത്തുകാരിൽ നിന്ന് അധികം അറിയപ്പെടാത്ത ഗ്രന്ഥങ്ങൾ അച്ചടിച്ച് ജനങ്ങൾക്ക് വിതരണം ചെയ്തു.കൂടാതെ, അന്താരാഷ്ട്ര ധനകാര്യത്തിലും വ്യാപാരത്തിലും ഉണ്ടായ പുരോഗതി യൂറോപ്പിലെ സംസ്കാരത്തെ സ്വാധീനിക്കുകയും നവോത്ഥാനത്തിന് കളമൊരുക്കുകയും ചെയ്തു.

നവോത്ഥാന പ്രതിഭകളായ ലിയോനാർഡോ ഡാവിഞ്ചി (1452–1519): .ഡെസിഡെറിയസ് ഇറാസ്മസ് (1466–1536): റെനെ ഡെസ്കാർട്ടസ് (1596-1650): ഗലീലിയോ (1564-1642): ഡാന്റെ (1265-1321): തുടങ്ങി അനേകം ചിന്തകർ നവോദ്ധാനത്തിൻറെ സംഭാവനയാണ് ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം , മൊണാലിസ എന്നിശില്പങ്ങൾ കാലഘട്ടത്തെ അതിജീവിച്ചു നിൽക്കുന്നു.
പല കലാകാരന്മാരും ചിന്തകരും പുതിയ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവരുടെ കഴിവുകൾ ഉപയോഗിച്ചപ്പോൾ, ചില യൂറോപ്യന്മാർ ചുറ്റുമുള്ള ലോകത്തെ കുറിച്ച് കൂടുതലറിയാൻ കടലിലേക്ക് പോയി. കണ്ടെത്തലിന്റെ യുഗം എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിൽ, നിരവധി സുപ്രധാന പര്യവേക്ഷണങ്ങൾ നടത്തി.സാഹസികർ ലോകമെമ്പാടും സഞ്ചരിക്കുകയും . അവർ അമേരിക്ക, ഇന്ത്യ, എന്നിവിടങ്ങളിലേക്കുള്ള പുതിയ ഷിപ്പിംഗ് റൂട്ടുകൾ കണ്ടെത്തി,
ഫെർഡിനാൻഡ് മഗല്ലൻ, ക്രിസ്റ്റഫർ കൊളംബസ്, അമേരിഗോ വെസ്പുച്ചി (അതിന്റെ പേരിലാണ് അമേരിക്ക അറിയപ്പെടുന്നത്), മാർക്കോ പോളോ, പോൻസ് ഡി ലിയോൺ, വാസ്കോ ന്യൂനെസ് ഡി ബാൽബോവ, ഹെർണാണ്ടോ ഡി സോട്ടോ എന്നിവരും മറ്റ് പര്യവേക്ഷകരും പ്രശസ്ത യാത്രകൾ നടത്തി. പതിനാറാം നൂറ്റാണ്ടിൽ, ജർമ്മൻ സന്യാസിയായ മാർട്ടിൻ ലൂഥർ പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം നൽകി, ഇത് കത്തോലിക്കാ സഭയിൽ പിളർപ്പിന് കാരണമായി . സഭയുടെ പല ആചാരങ്ങളെയും ബൈബിളിന്റെ പഠിപ്പിക്കലുകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും ലൂഥർ ചോദ്യം ചെയ്തു.തൽഫലമായി, പ്രൊട്ടസ്റ്റന്റിസം എന്നറിയപ്പെടുന്ന ഒരു പുതിയ ക്രിസ്തുമതം സൃഷ്ടിക്കപ്പെട്ടു.നവോത്ഥാന കാലത്ത് റോമൻ കത്തോലിക്കാ സഭയുടെ പങ്കിനെ ചോദ്യം ചെയ്യാൻ ഹ്യൂമനിസം യൂറോപ്യന്മാരെ പ്രോത്സാഹിപ്പിച്ചു.
ആശയങ്ങൾ വായിക്കാനും എഴുതാനും വ്യാഖ്യാനിക്കാനും കൂടുതൽ ആളുകൾ പഠിച്ചപ്പോൾ, അവർ അവർക്കറിയാവുന്നതുപോലെ മതത്തെ സൂക്ഷ്മമായി പരിശോധിക്കാനും വിമർശിക്കാനും തുടങ്ങി. കൂടാതെ, അച്ചടിയന്ത്രം ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ അച്ചടിച്ച് എളുപ്പത്തിൽ വായിക്കുന്നതിനും അവസരം ഒരുക്കി .
ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ചിന്തയിൽ വലിയ മാറ്റങ്ങളുണ്ടാക്കി: ഗലീലിയോയും ഡെസ്കാർട്ടസും ജ്യോതിശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഒരു പുതിയ വീക്ഷണം അവതരിപ്പിച്ചു, അതേസമയം കോപ്പർനിക്കസ് ഭൂമിയല്ല, സൗരയൂഥത്തിന്റെ കേന്ദ്രമാണെന്ന് നിർദ്ദേശിച്ചു.പിന്നീട്, കൗണ്ടർ-റിഫോർമേഷൻ എന്നറിയപ്പെടുന്ന ഒരു പ്രസ്ഥാനത്തിൽ, പ്രൊട്ടസ്റ്റന്റ് നവീകരണത്തോടുള്ള പ്രതികരണമായി കത്തോലിക്കാ സഭ കലാകാരന്മാരെയും എഴുത്തുകാരെയും സെൻസർ ചെയ്തു. പല നവോത്ഥാന ചിന്തകരും വളരെ ധൈര്യത്തോടെ പ്രതികരിക്കാൻ ഭയപ്പെട്ടു, ഇത് സർഗ്ഗാത്മകതയെ തടഞ്ഞു.കൂടാതെ, 1545-ൽ, ട്രെന്റ് കൗൺസിൽ റോമൻ ഇൻക്വിസിഷൻ സ്ഥാപിച്ചു, കത്തോലിക്കാ സഭയെ വെല്ലുവിളിക്കുന്ന ഏതൊരു വീക്ഷണത്തെയും മരണശിക്ഷ അർഹിക്കുന്ന മതവിരുദ്ധ പ്രവർത്തനമാക്കി മാറ്റി.കത്തോലിക്ക സഭയുടെ ആക്രമണം നവോഥാന കാലഘട്ടത്തെ തളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചത് .പിന്നീട് ഉണ്ടായ എൻലൈറ്റ്മെന്റിലൂടെയാണ് മനുഷ്യ സമൂഹം വെളിച്ചം കണ്ടത് ..
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിൽ വച്ചായിരുന്നു ആത്മഹത്യാ ശ്രമം. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിക്കുകയായിരുന്നുവെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർദ്ധരാത്രി ഒന്നേകാലോടെയാണ് യുവതിയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഛർദിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. യുവതിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേസിൽ യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ബന്ധുവായ യുവതിയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തിന് യുവതിയെ ആരെങ്കിലും സഹായിച്ചിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു.