തെലങ്കാന മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കാനെത്തിയ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശര്‍മിള റെഡ്ഡി സഞ്ചരിച്ച കാര്‍ പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോയി.തെലങ്കാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി.
വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ (വൈഎസ്ആര്‍ടിപി) സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി സഞ്ചരിച്ചിരുന്ന കാര്‍ തെലുങ്കാന പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ട് പോയി. തെലങ്കാന സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വൈഎസ് ശര്‍മിള റെഡ്ഡിക്കെതിരെയുള്ള പൊലീസ് നടപടി. ഇതേ തുടര്‍ന്ന് ഹൈദരബാദ് നഗരത്തില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. നഗരത്തിന്റെ പല ഭാഗത്തും ടിആര്‍എസ് പ്രവര്‍ത്തകരും വൈഎസ്ആര്‍ടിപി പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.
ശര്‍മിള കാറിനകത്ത് ഇരിക്കുന്നതിനിടെയാണ് ക്രെയ്ന്‍ ഉപയോഗിച്ച് പൊലീസ് കാര്‍ നീക്കിയത്. പൊലീസ് പുറത്തിറങ്ങാന്‍ ശര്‍മിളയോട് ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വലിച്ചിഴച്ചപ്പോള്‍ ശര്‍മിള കാറിനുള്ളില്‍ ഇരിക്കുന്നതും അവരുടെ അനുയായികള്‍ കാറിന് പുറകെ ഓടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് വൈഎസ് ശര്‍മിള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപിച്ചത്.
കെസിആറിന്റെ ഭീഷണിയില്‍ വൈഎസ്ആറിന്റെ കുട്ടി ഭയപ്പെടില്ലെന്ന് വൈഎസ് ശര്‍മിള റെഡ്ഡി പറഞ്ഞു. ചന്ദ്രശേഖര്‍ റാവൂ, നിന്റെ പതനം ഉറപ്പാണെന്നും ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസവും തെലുങ്കാന സര്‍ക്കാര്‍ വൈ എസ് ശര്‍മിളയെ അറസ്റ്റ് ചെയ്തിരുന്നു. ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരുമായി ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന വാറങ്കലില്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നര്‍സാംപേട്ടിലെ എംഎല്‍എയായ പി സുദര്‍ശന്‍ റെഡ്ഡിക്കെതിരെ ശര്‍മിള നടത്തിയ പരാമര്‍ശത്തില്‍ പ്രകോപിതരായ ബിആര്‍എസ് പ്രവര്‍ത്തകര്‍ ശര്‍മിളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു ബസടക്കമുള്ള വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ബിആര്‍എസ് പ്രവര്‍ത്തകരുമായി ശര്‍മിളയുടെ അനുയായികള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ശര്‍മിള ഇടപെട്ടതോടെ അവരെ വാറങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. റെഡ്ഡിക്കെതിരെ ശര്‍മിള അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിൽ ഇനി ജീവന്മരണ പോരാട്ടത്തിന്റെ നാലു നാളുകൾ. മൂന്നാം റൗണ്ട് മത്സരങ്ങളിൽ ഒരേ സമയത്താണ് ഒന്നിലേറെ മത്സരം നടക്കുക എന്ന പ്രത്യേകതയും ഉണ്ട്. ഒത്തുകളി നടക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതുവരെ മൂന്ന് ടീമുകൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. അതിനാൽ തന്നെ ഇനിയുൾ മത്സരങ്ങൾ പല വമ്പൻ ടീമുകൾക്കും പരീക്ഷണം തന്നെയാണ്.
പല ടീമുകൾക്കും അവസാന മത്സരം ശേഷിക്കെ ഇനിയും സാധ്യത കിടപ്പുണ്ട്. പോർച്ചുഗൽ, ഫ്രാൻസ്, ബ്രസീൽ ടീമുകൾ മാത്രമാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ഇന്ന് എ ഗ്രൂപ്പിൽ നിർണായക മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ഖത്തർ ഒഴികെയുള്ള ടീമുകൾക്ക് എല്ലാം സാധ്യത നിലനിൽക്കുന്നുണ്ട്. ഗ്രൂപ് ബിയിലും പോരാട്ടം കനക്കും. ഇംഗ്ലണ്ടിന് വെയ്ൽസിനെതിരെ ജയിച്ചാൽ ഗ്രൂപ് ജേതാക്കളായി ഏഴു പോയന്റോടെ പ്രീക്വാർട്ടറിലെത്താം. നാലു ഗോൾ ശരാശരിയുള്ളതിനാൽ സമനില നേടിയാലും നാലു ഗോളിന്റെ വ്യത്യാസത്തിൽ തോൽക്കാതിരുന്നാലും പ്രീക്വാർട്ടറിലെത്താം.
ഇത് വരെ മികച്ച മത്സരങ്ങൾ ഒരുപാട് കണ്ട ലോകകപ്പിൽ അവസാന ഗ്രൂപ് മത്സരങ്ങളും ആവേശകരമായി തുടരാനാണ് സാധ്യത.
ഇന്ത്യന്‍ സിനിമയില്‍ ഒരേയൊരു ആക്ടറുടെ സിനിമകള്‍ മാത്രമേ നാലും 4ല്‍ കൂടുതല്‍ ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ളു. മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ ഏഴ് സിനിമകള്‍…
7 ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ദൃശ്യം. 2013 ഡിസംബര്‍ 19ന് ആണ് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോംമ്പോയില്‍ ദൃശ്യം എത്തുന്നത്. 2014ല്‍ ‘ദൃശ്യ’ എന്ന പേരിലാണ് സിനിമയുടെ കന്നഡ റീമേക്ക് എത്തിയത്. അതേ വര്‍ഷം തന്നെ എത്തിയ സിനിമയുടെ തെലുങ്ക് റീമേ ‘ദൃശ്യം’ എന്ന പേരിലാണ് എത്തിയത്. കമല്‍ഹാസന്‍ നായകനായി 2015ല്‍ ആണ് തമിഴില്‍ ‘പാപനാസം’ എത്തുന്നത്. അതേവര്‍ഷം തന്നെയാണ് ഹിന്ദിയില്‍ ‘ദൃശ്യം’ എന്ന പേരില്‍ തന്നെ, അജയ് ദേവ്ഗണ്‍ നായകനായി സിനിമ എത്തുന്നത്. സിംഹള ഭാഷയില്‍ 2017ല്‍ ആണ് ‘ധര്‍മ്മയുദ്ധയ’ എന്ന പേരില്‍ റീമേക്ക് എത്തുന്നത്. ‘ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്ന പേരില്‍ 2019ല്‍ ആണ് സിനിമയുടെ ചൈനീസ് റീമേക്ക് വരുന്നത്. ഇത് കൂടാതെ ഇന്ത്യോനേഷ്യന്‍ ഭാഷയിലും സിനിമ ഒരുക്കുന്നുണ്ട്.
അതേസമയം, 2021 ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 എത്തിയത്. സിനിമ ഇതുവരെ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു കഴിഞ്ഞു. ഇനി മറ്റ് ഭാഷകളിലും സിനിമ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1993 ഡിസംബര്‍ 25ന് റിലീസ് ആയ, മലയാളി പ്രേക്ഷകരുടെ ഓള്‍ ടൈം ഫേവറേറ്റ്, സൂപ്പര്‍ ഹിറ്റ് മൂവിയാണ് ‘മണിചിത്രത്താഴ്’. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ച സിനിമ. മധു മുട്ടത്തിന്റെ രചനയില്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം നാല് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. 2004ല്‍ ‘അപ്തമിത്ര’ എന്ന പേരിലാണ് സിനിമയുടെ കന്നഡ റീമേക്ക് എത്തിയത്. തമിഴില്‍ 2005ല്‍ ആണ് ‘ചന്ദ്രമുഖി’ എന്ന പേരിലാണ് റീമേക്ക് എത്തിയത്. ‘രാജ്മഹല്‍’ എന്ന പേരില്‍ 2005ല്‍ തന്നെയാണ് സിനിമയുടെ ബംഗാളി റീമേക്കും എത്തിയത്. ഹിന്ദിയില്‍ ‘ഭൂല്‍ ഭുലയ്യ’ എന്ന പേരിലാണ് 2007ല്‍ സിനിമ എത്തിയത്. തെലുങ്കില്‍ ‘നാഗവല്ലി’ എന്ന പേരില്‍ എത്തിയ അനുഷ്‌ക ഷെട്ടി ചിത്രവും മണിച്ചിത്രത്താഴ് ആസ്പദമാക്കിയാണ്.
1989 ജൂലൈ 7ന് റിലീസ് ചെയ്ത ‘കിരീടം ആറ് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കിരീടം. മോഹന്‍ലാല്‍, തിലകന്‍, പാര്‍വതി ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമ മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. കന്നഡയില്‍ ‘മൊദാദ മരേയല്ലി’ എന്ന പേരില്‍ 1991ലും, ഹിന്ദിയില്‍ ‘ഗര്‍ദിഷ്’ എന്ന പേരില്‍ 1993ലും, ‘ബാബര്‍ ആദേശ്’ എന്ന പേരില്‍ ബംഗാളിയില്‍ 1995ലും, നായക്: ദ റിയല്‍ ഹീറോ എന്ന പേരില്‍ തമിഴില്‍ 2005ലുമാണ് കിരീടത്തിന്റെ റീമേക്കുകള്‍ എത്തിയത്.
1984 മാര്‍ച്ച് 17ന് റിലീസ് ചെയ്ത ‘പൂച്ചക്കൊരു മൂക്കുത്തി’ എന്ന സിനിമ അഞ്ച് ഭാഷകളിലായാണ് റീമേക്ക് ചെയ്തത്. തമിഴില്‍ ‘തങ്കമണി രങ്കമണി’ എന്ന പേരില്‍ 1989ലും, ‘ഹംഗാമ എന്ന പേരില്‍ ഹിന്ദിയില്‍ 2003ലും, തെലുങ്കില്‍ ‘ഇന്റ്‌ലോ ശ്രിമതി വീധിലോ കുമാരി’ എന്ന പേരില്‍ 2004ലും, ജൂട്ടാട്ട എന്ന പേരില്‍ 2005ല്‍ കന്നഡയിലും, ‘ലേ ഹലുവാ ലേ’ എന്ന പേരില്‍ ബംഗാളിയില്‍ 2012ലുമാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്. മലയാളത്തിനൊപ്പം ഹിന്ദിയിലും പ്രിയദര്‍ശന്‍ തന്നെയാണ് സിനിമ ഹിന്ദിയിലും ഒരുക്കിയത്.
പ്രിയദര്‍ശനും ശ്രീനിവാസനും ചേര്‍ന്ന് എഴുതി, പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1997 സെപ്റ്റംബര്‍ 4ന് റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് ചന്ദ്രലേഖ. 1998ല്‍ നാഗാര്‍ജുന നായകനായി ഇതേ പേരില്‍ തന്നെയാണ് തെലുങ്ക് റീമേക്ക് എത്തിയത്. 2000ല്‍ ‘ഹര്‍ ദില്‍ ജോ പ്യാര്‍ കരേങ്കാ’ എന്ന പേരിലാണ് ഹിന്ദി റീമേക്ക് എത്തിയത്. ‘ഹേയ് സരസു’ എന്ന പേരിലാണ് കന്നഡ റീമേക്ക് എത്തിയത്. ‘സുമ്മാ നച്ച്‌നു ഇരിക്ക്’ എന്ന പേരില്‍ 2013ല്‍ ആണ് തമിഴ് റീമേക്ക് എത്തിയത്.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1988 ഡിസംബര്‍ 23ന് എത്തിയ ‘ചിത്രം’ സിനിമ നാല് ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ‘അല്ലഡുഗാരു’ എന്ന പേരില്‍ 1990ല്‍ തെലുങ്കിലും, ‘പ്യാര്‍ ഹുവാ ചോരി ചോരി’ എന്ന പേരില്‍ ഹിന്ദിയില്‍ 1991ലും, ‘രായരു ബന്ദരു മാവന മനേജ്’ എന്ന പേരില്‍ 1993ല്‍ കന്നഡയിലും ‘എങ്കിരുന്തോ വന്തേന്‍’ എന്ന പേരില്‍ 1995ല്‍ തമിഴിലുമാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്.
ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്ക് സിനിമയായിരുന്നു. നാല് ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്. തമിഴില്‍ ‘മക്കള്‍ എന്‍ പക്കം’, കന്നഡയില്‍ ‘അതിരഥ മഹാരഥ’, തെലുങ്കില്‍ ‘അഹുതി’, ഹിന്ദിയില്‍ ‘കന്‍വര്‍ലാല്‍’ എന്നീ പേരുകളലായാണ് സിനിമയുടെ റീമേക്കുകള്‍ എത്തിയത്.
മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ എത്തിക്കുകയും അതിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തതിലൂടെയുമാണ്. മലയാള സിനിമ ഈയടുത്തായി വളരെ വ്യത്യസ്തമായ പാതയിലാണ് സഞ്ചരിക്കുന്നത്. മുമ്പേ പോയവരുടെ പാത അന്ധമായി പിന്തുടരാതെ, ക്ലീഷേ രീതികളില്‍ നിന്നും അല്‍പം വിട്ട് പിടിച്ച് മാറുന്ന ലോകത്തിന്റെയും മനുഷ്യരുടെയും ജീവിതവും ജീവിത പരിസരവും സിനിമയില്‍ അവതരിപ്പിക്കാന്‍ പുതുതലുമറ സംവിധായകരും തിരക്കഥാകൃത്തുക്കളും ശ്രമിക്കുന്നുണ്ട്. മലയാളികളുടെ പ്രിയ താരം മോഹന്‍ലാലും പുതുതലമുറ സംവിധായകര്‍ക്കൊപ്പമാണ് ഇനി സിനിമ എടുക്കാന്‍ പോകുന്നതും. അതില്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശേരി കോംമ്പോയില്‍ ഒരുങ്ങുന്ന ചിത്രവും എമ്പുരാന്‍ എന്ന സിനിമയ്ക്കായുമാണ്.
ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്.
അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിന്‍റെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്.
ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല.
1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകിയെത്തിയിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Mauna Loa, the largest volcano on the planet, is erupting now on the Big Island of Hawai’i after being dormant for 38 years. Follow along to see footage captured by our team 🌋 pic.twitter.com/6busmUpXJr
— Paradise Helicopters (@Paradisecopters) November 29, 2022
ക്ലാസ് മുറിയിൽ വെച്ച് ഭീകരവാദിയെന്ന എന്ന വിളിച്ച അധ്യാപകനോട് കയർത്ത് മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. വിദ്യാർഥിയുടെ പേരെന്താണെന്നു അധ്യാപകൻ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോൾ ”ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകൻ ചോദിക്കുകയായിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് വഴിവെച്ചത്.
മറ്റൊരു വിദ്യാർത്ഥി പകർത്തിയ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ”26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാൽ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങൾക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ. അത് അത്രയ്ക്ക് രസകരമല്ല സർ” എന്നാണ് വിദ്യാർഥി മറുപടി നൽകിയത്.
വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അധ്യാപകൻ വിഷയം മാറ്റി. നീ എനിക്ക് മകനെ പോലെ അല്ലേ എന്ന് പറഞ്ഞ് സ്ഥിതി തണുപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ, മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്നു വിളിക്കുമോ എന്നാണ് അധ്യാപകനോട് വിദ്യാർത്ഥി മറുചോദ്യമെറിഞ്ഞു.
തുടർന്ന് രക്ഷയില്ലെന്ന് കണ്ടതോടെ വിദ്യാർഥിയോട് അധ്യാപകൻ മാപ്പു ചോദിക്കുകയും ചെയ്തു. ഇത്രയധികം ആളുകളുടെ മുന്നിൽവച്ച് നിങ്ങൾക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാൻ തോന്നി? നിങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതിൽ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാർത്ഥി പറയുന്നു. സംഭവത്തിൽ, അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു.
ബസ് യാത്രയ്ക്കിടെ അപസ്മാരബാധയുണ്ടായ മൂന്നു വയസ്സുകാരന് അടിയന്തര ചികിത്സ ഉറപ്പാക്കി മാതൃകയായി 2 വിദ്യാർത്ഥികൾ. തൃക്കണ്ണമംഗൽ എസ്‌കെവി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ വിനായകും ശ്രീഹരിയുമാണു രക്ഷകർ.
അമ്മയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയ ശേഷം, കുട്ടിയുടെ പിതാവ് വരുന്നത് വരെ തുണയായി ഇരുന്നാണ് ഇരുവരും മികച്ച മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊട്ടാരക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞു ബസിൽ മടങ്ങുകയായിരുന്നു വിദ്യാർഥികൾ.
ചെപ്ര സ്വദേശിനി മകനുമായി ബസിലെത്തി. കുട്ടി വിറയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും കണ്ട് അമ്മ നിലവിളിച്ചു. ബസിൽ നിന്നു ചാടിയിറങ്ങിയ വിദ്യാർഥികൾ പോലീസുകാരന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ചു. കുഞ്ഞിനെയും അമ്മയെയും കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വന്തം സ്‌കൂൾ ബാഗ് പോലും ബസിൽ ഉപേക്ഷിച്ചാണു കുട്ടികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും ആശുപത്രിയിൽ തങ്ങി. വിദ്യാർഥികളെ സ്‌കൂളും അനുമോദിച്ചു.
സ്‌കൂളില്‍ രണ്ടുദിവസമായി വിദ്യാര്‍ത്ഥികളുടെ ആഘോഷവും സന്തോഷവും കളിയാടുകയായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തല്ലി കെടുത്തി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തയാണ ്‌തേടിയെത്തിയത്.
ശാസ്ത്ര സാങ്കേതിക മേളയുടെ ഭാഗമായി നല്‍കിയ അവധി ദിനം ആഘോഷമാക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളാണ് കല്ലടയാറ്റിലെ കയങ്ങളില്‍ മുങ്ങി മരിച്ചത്. സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റൂബൈന്‍ പി ബിജുവും മുഹമ്മദ് റോഷനുമാണ് മരണപ്പെട്ടത്.
മേളയുടെ സമാപനത്തെ തുടര്‍ന്ന് ഇന്നലെ ശുചീകരണത്തിനായി ഹൈസ്‌കൂളിന് അവധി നല്‍കിയിരുന്നു. ഈ അവധിയാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കാന്‍ ഇറങ്ങിയത്. കല്ലടയാറ്റില്‍ കുളിക്കാനായി പോയ എട്ടംഗ വിദ്യാര്‍ത്ഥികളുടെ സംഘത്തിലായിരുന്നു റൂബൈനും മുഹമ്മദ് റോഷനും ഉണ്ടായിരുന്നത്.
കുളിക്കാന്‍ ഇറങ്ങിയ 4 പേരും കയത്തില്‍പ്പെടുന്നതു കണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി ഒപ്പുമുള്ളവര്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ അപകടമറിഞ്ഞത്.
ആറ്റിലേക്കു ചാടി 2 പേരെ കരയ്‌ക്കെത്തിച്ചെങ്കിലും റൂബൈനും റോഷനും കയങ്ങളില്‍ പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കല്ലടയാറ്റിലെ കയങ്ങള്‍ പരിചിതര്‍ക്കു പോലും പിടികൊടുക്കാറില്ല. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കയങ്ങള്‍ പലതും മണ്ണടിഞ്ഞു നികന്നിരുന്നെങ്കിലും ആഴമില്ലെന്നു തോന്നുന്ന പലയിടവും കയങ്ങളായി അപകടക്കെണി ഒരുക്കുകയണ്.
പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.
ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കാമുകനോടൊപ്പം വിട്ടയച്ചു. യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയിരുന്നു.
ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.
12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. എന്നാല്‍ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എല്‍വേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റില്‍ പക്വേറ്റയുടെ ക്രോസ് സ്വിസ് ഗോള്‍ മുഖത്തേക്ക്. റിച്ചാര്‍ലിസണ്‍ ഒരു മുഴുനീളെ സ്‌ട്രേച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം മിനിറ്റില്‍ വിനീഷ്യസിനും കിട്ടി ഒരവസരം. റഫീഞ്ഞയുടെ പാസ് ബോക്‌സില്‍ കണക്റ്റ് ചെയ്യാനുള്ള വിനിഷ്യസിന്റെ ശ്രമം ഗോള്‍ കീപ്പര്‍ തടുത്തിട്ടു. റഫീഞ്ഞയുടെ ഷോട്ട് സോമര്‍ കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളില്‍ അവസാനിച്ചു. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനാവട്ടെ പറയത്തക്ക അവസരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചതുമില്ല.
രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. പക്വേറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം മാത്രം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് അല്‍പം കൂടി ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. 53-ാം മിനിറ്റില്‍ അവര്‍ക്ക് ആദ്യ അവസരവും ലഭിച്ചു. വിഡ്മറുടെ നിലംപറ്റെയുള്ള ക്രോസ് ബ്രസീലിയന്‍ ബോക്‌സിലേക്ക്. ഫാബിയന്‍ റീഡര്‍ സ്ലൈഡ് ചെയ്തുനോക്കിയെങ്കിലും ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല.
റീബൗണ്ടില്‍ ഗോള്‍ നേടാനുള്ള ശ്രമം ഫ്രേഡ് തടയുകയും ചെയ്തു. 57-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഗോള്‍ശ്രമം പുറത്തേക്ക്. 64-ാം മിനിറ്റില്‍ സ്വിസ് വലയില്‍ പന്തെത്തി. കസെമിറോയുടെ ലോംഗ് ബോള്‍ വിനിഷ്യസിന്. വിഡ്മറുടെ സ്ലൈഡിംഗ് ചലഞ്ച് അതിജീവിച്ച വിനിഷ്യസി പന്ത് വലയിലെത്തിച്ചു. ബ്രസീല്‍ ആഘോഷവും തുടങ്ങി. എന്നാല്‍ വാറില്‍ വിനിഷ്യസ് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. 83-ാം മിനിറ്റില്‍ കാസമിറോയുടെ ഗോള്‍. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്ക്.
വെള്ളിയാഴ്ച ലണ്ടനിൽ നടന്ന ‘രംഗ്’- ഇന്റർനാഷണൽ കുച്ചിപ്പുഡി ഡാൻസ് ഫെസ്റ്റിവൽ 2022 ൽ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകൾ അനൗഷ്ക സുനക് നിരവധി കുട്ടികൾക്കൊപ്പം കുച്ചിപ്പുടി അവതരിപ്പിച്ചു.
ഇന്ത്യ@75 ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച നൃത്തോത്സവം പ്രശസ്ത കുച്ചിപ്പുടി നർത്തകി അരുണിമ കുമാറാണ് ക്യൂറേറ്റ് ചെയ്തത്, അവിടെ 4 മുതൽ 85 വയസ്സ് വരെ പ്രായമുള്ള 100 കലാകാരന്മാർ സംഭവബഹുലമായ വർഷത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. പരിപാടിയിൽ അവതരിപ്പിച്ചതിന് ശേഷം 9 വയസ്സുള്ള അനൗഷ്‌ക പറഞ്ഞു: “ഞാൻ വന്ന രാജ്യമാണ് ഇന്ത്യ. കുടുംബവും വീടും സംസ്കാരവും ഒത്തുചേരുന്ന സ്ഥലമാണിത്. എല്ലാ വർഷവും അവിടെ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.
“എനിക്ക് കുച്ചിപ്പുടിയും നൃത്തവും ഇഷ്ടമാണ്, കാരണം നിങ്ങൾ നൃത്തം ചെയ്യുമ്പോൾ നിങ്ങളുടെ എല്ലാ ആശങ്കകളും സമ്മർദങ്ങളും ഇല്ലാതാകും, ഒപ്പം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന നിമിഷത്തിലാണ് നിങ്ങൾ. സ്റ്റേജിൽ ഇരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ”
ഈ വർഷം ഒക്ടോബറിൽ ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം. അതിനുമുമ്പ് അദ്ദേഹം ഖജനാവിന്റെ ചാൻസലറായിരുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ നാരായണ മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് രണ്ട് പെൺമക്കളുണ്ട് – കൃഷ്ണയും അനൗഷ്ക സുനക്കും.
അദ്ദേഹം പ്രധാനമന്ത്രിയായി നിയമിതനായി ഒരു മാസത്തിന് ശേഷം, ഭരണത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയേക്കാൾ ശക്തമായ നിലയിലാണ് അദ്ദേഹത്തിന്റെ ജനപ്രീതി നിലനിൽക്കുന്നതെന്ന് ഒരു സർവേ കണ്ടെത്തി.
എന്നിരുന്നാലും, ലിസ് ട്രസിന് ശേഷം ചുമതലയേറ്റ സുനക്ക്, അദ്ദേഹത്തിന്റെ മുൻഗാമികളായ ബോറിസ് ജോൺസണും ലിസ് ട്രസും വിമതർ നേരിടുന്നതായി റിപ്പോർട്ടുണ്ട്, അവർ തന്റെ സർക്കാരിന്റെ വിവാദ നികുതി വർദ്ധനയ്ക്കും ഇംഗ്ലണ്ടിലെ പുതിയ കടൽത്തീര കാറ്റാടി പദ്ധതികൾ അനുവദിക്കാൻ വിസമ്മതിച്ചതിനും സുനക്കിനെ വിളിച്ചു.