ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.
ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.
ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.
ഹരികൃഷ്ണന്‍ ഡ്രൈവറാണ്. നിജിഷയുടെ അച്ഛന്റെ പരാതിയില്‍ പാവറട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചാവക്കാട് തഹസില്‍ദാര്‍ എന്‍.ആര്‍. ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാസന്‍, സയന്റിഫിക് ഓഫീസര്‍ മഹേഷ്, പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബാങ്ക് വായ്പ മുടങ്ങിയതോടെ ആകെയുള്ള സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്നറിഞ്ഞ് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ മരണത്തെ തുടർന്നുണ്ടായ വിഷമം താങ്ങാനാകാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛൻ കുഴഞ്ഞുവീണും മരിച്ചു.
നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തിൽ അരുൺ (29), അച്ഛൻ മുരളീധരൻനായർ (60) എന്നിവരാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കിൽ നിന്നും നാല് സെന്റ് ഭൂമി ഈട് നൽകി വായ്പ എടുത്തിരുന്നു. ഈ വായ്പ ഉപയോഗിച്ചാണ് വീടുവെച്ചത്.
പിന്നീട് ലോൺ തിരിച്ചടവ് മുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് അരുൺ ജീവനൊടുക്കുകയുമായിരുന്നു. വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാർ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു.
ബാങ്കിൽ വായ്പ അടയ്ക്കാൻ പോയ അരുണിനെ ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്നേദിവസം രാത്രിയിലാണ് അരുൺ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് മുരളീധരൻനായർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, അരുൺ ജീവനൊടുക്കിയെന്നും ലോണടക്കാൻ സാവകാശം വേണമെന്നുമുള്ള വിവരം ബാങ്കുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അരുണിന്റെ മരണശേഷവും ബാങ്കുകാർ വീട്ടിലെത്തി ജപ്തിഭീഷണി മുഴക്കിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
അരുണിന്റെ മാതാവ് ശോഭനകുമാരി ഇരുവൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തിയാണ് ശോഭന ചികിത്സ തുടരുന്നത്. മുരളീധരൻനായരും ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആര്യ, അഖിൽ എന്നിവർ അരുണിന്റെ സഹോദരങ്ങളാണ്.
തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. രോഗാവസ്ഥ കാരണം മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാനാവില്ലെന്നും കണ്ണ് പോലും ചിമ്മാന്‍ സാധിക്കുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം അറിയിച്ചു.
“ചെവിയിലെ ഞരമ്പുകളെ ബാധിക്കുന്ന വൈറസാണ് രോഗാവസ്ഥയ്ക്ക് കാരണം. ഇത് മൂലം മുഖത്തിന്റെ ഒരു വശം തളര്‍ന്ന് പോയി. നിങ്ങള്‍ക്ക് കാണാനാവുന്നത് പോലെ ഈ വശത്തെ കണ്ണ് ചലിപ്പിക്കാനാവില്ല. പൂര്‍ണമായി ചിരിയ്ക്കാനാവില്ല, ഈ ഭാഗത്തെ മൂക്ക് പോലും അനങ്ങില്ല”. ജസ്റ്റിന്‍ അറിയിച്ചു.വേള്‍ഡ് ടൂറുകള്‍ ക്യാന്‍സല്‍ ചെയ്തതിന് നിരാശരായിരിക്കുന്നവര്‍ അവസ്ഥ മനസ്സിലാക്കണമെന്നും ഈ സമയത്തെ എത്രയും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
വാരിസെല്ല-സോസ്റ്റര്‍ വൈറസാണ് റാംസെ ഹണ്ട് സിന്‍ഡ്രോമിന് കാരണം. ഓരോ വശത്തെയും ചലനത്തെ നിയന്ത്രിക്കുന്ന മുഖത്തിന്റെ നാഡിയെയാണ് വൈറസ് ബാധിക്കുന്നത്. ചിലപ്പോള്‍ എന്നന്നേക്കുമായി കേള്‍വി ശക്തി നഷ്ടപ്പെടുന്നതടക്കം സംഭവിക്കാം.
View this post on Instagram
ഇരുമ്പ് തോട്ടിയുപയോഗിച്ച് കരിക്ക് അടര്‍ത്തുന്നതിനിടയില്‍ 11 കെ.വി. ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പുളിങ്കുടി ചൊവ്വരയിലെ സോമതീരം റോഡില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ജി.അപ്പുക്കുട്ടന്‍(66), മകന്‍ റിനില്‍(38) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30-ഓടെയായിരുന്നു അപകടം. ഹൃദ്രോഗിയായ ഭാര്യ സരസുവിനുവേണ്ടി കരിക്ക് അടര്‍ത്തുന്നതിനായിരുന്നു അപ്പുക്കുട്ടന്‍ തോട്ടിയുമായി വീടിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലെത്തിയത്.
തെങ്ങില്‍നിന്ന് കരിക്ക് വലിച്ചിടുന്നതിനിടയില്‍ വഴുതിവീണ തോട്ടിയുടെ ഹുക്ക് സമീപത്തെ 11 കെ.വി.ലൈനില്‍ ഉടക്കി. ഇത് വലിച്ചെടുക്കുന്നതിനിടെ അപ്പുക്കുട്ടന്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു.
ഈ സമയത്ത് കടയില്‍നിന്ന് അരിയും സാധനങ്ങളും വാങ്ങിവരുകയായിരുന്നു റിനില്‍. ടെറസിനു മുകളില്‍ നിന്ന് പുകയുയരുന്നതുകണ്ട് ഓടിയെത്തി അച്ഛനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ മകനും വൈദ്യുതാഘാതമേറ്റിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. ടെറസിനു മുകളില്‍നിന്ന് പുകയും തീയും ഉയരുന്നതുകണ്ട് സമീപവാസിയായ യുവാവാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. വിഴിഞ്ഞത്തുനിന്ന് അജയ് ടി.കെ.യുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി. കോട്ടുകാല്‍ കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൃതദേഹങ്ങള്‍ സ്ഥലത്തുനിന്ന് മാറ്റി.
ചൊവ്വരയിലെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറാണ് മരിച്ച റിനില്‍. സഹോദരന്‍ റെജി. സഹോദരി ജിജി. വിഴിഞ്ഞം പോലീസ് കേസെടുത്തു.
അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ ജിതിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കൂടുതല്‍ അപകടം ഒഴിവായത്.
സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്നു തീയും പുകയുമുയരുന്നത് കണ്ടാണ് അയല്‍വാസിയായ ജിതിന്‍ സംഭവം ശ്രദ്ധിച്ചത്.
എന്തു സംഭവിച്ചതെന്നറിയാന്‍ എതിര്‍വശത്തുള്ള കെട്ടിടത്തിന് മുകളില്‍ കയറി നോക്കിയപ്പോഴാണ് രണ്ടുപേര്‍ തറയില്‍ കിടക്കുന്നത് കണ്ടത്.
അവരുടെ ശരീരത്തില്‍നിന്നു തീയും പുകയും ഉയര്‍ന്നതോടെ ആശങ്കയിലായ ജിതിന്‍ താഴെ ഇറങ്ങിയെത്തി അപകടം നടന്ന സ്ഥലമായ കെട്ടിടത്തിലെത്തി.
11.കെ.വി.വൈദ്യുതി ലൈനില്‍ തോട്ട ഉടക്കി നില്‍ക്കുന്നതും കണ്ടു. അപകടം മനസ്സിലാക്കിയ ജിതിന്‍ നാട്ടുകാരോട് മുകളിലേക്ക് കയറരുതെന്ന് പറഞ്ഞു. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും.
അഞ്ചലില്‍ നിന്ന് ഇന്നലെ വൈകിട്ട് കാണാതായ രണ്ടര വയസ്സുകാരനെ സുരക്ഷിതനായി തിരികെ കിട്ടി. വീട്ടില്‍ നിന്നും മുക്കാല്‍ കിലോമീറ്ററോളം അകലെയുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ രാവിലെ കണ്ടെത്തിയത്. രാവിലെ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് തോട്ടത്തില്‍ കുട്ടി ഇരിക്കുന്നത് കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതോടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. രാത്രി മുഴുവന്‍ പോലീസ് കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ മഴ കനത്തതോടെ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
കുട്ടിയെ കാണാതായതില്‍ ദുരുഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു. എന്നാല്‍ കുട്ടി മുന്‍പും അമ്മയ്‌ക്കൊപ്പം റബര്‍ തോട്ടത്തില്‍ പോയിട്ടുണ്ടെന്നും ആ പരിചയത്തില്‍ പോയതാകാമെന്നുമാണ് പോലീസ് പറയുന്നത്.
ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് റബര്‍ തോട്ടത്തില്‍ കഴിഞ്ഞിട്ടും കുട്ടി കരച്ചില്‍ കേള്‍ക്കാത്തതും കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലാത്തതുമാണ് സംശയം സൃഷ്ടിക്കുന്നത്.
അഞ്ചല്‍ തടിക്കാട്ടില്‍ നിന്നാണ് ഇന്നലെ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകള്‍ ഫര്‍ഹാനെ കാണാതായത്
വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അഹമ്മദ് (36)ഒളിവിലാണ്.
മൂന്ന് കുട്ടികളുടെ മാതാവായ മുപ്പത്തിരണ്ടുകാരിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിവാഹമോചിതയാണ് ഇവര്‍. ആസിഡ് ആക്രമണത്തില്‍ യുവതിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായും കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചതായും അടുത്ത് തന്നെ ആശുപത്രി വിടുമെന്നും സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു.
സുഗന്ധദ്രവ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരായിരുന്നു യുവതിയും പ്രതിയുമെന്നും മൂന്ന് കൊല്ലത്തോളമായി ഇരുവര്‍ക്കും തമ്മില്‍ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹമ്മദ് യുവതിയെ വിവാഹാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തുകയായിരുന്നുവെന്നും യുവതി ഇക്കാര്യം നിരസിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിനെ തല്‍സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഇടനില ചര്‍ച്ച നടത്താന്‍ ദൂതനായി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണിനെ അയച്ച സംഭവവുമായിബന്ധപ്പെട്ടാണ് സര്‍ക്കാരിന്റെ അസാധാരണമായ നടപടി.
ഷാജ് കിരണുമായി അടുത്ത ബന്ധം വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിനുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് ഐ.ജി: എച്ച്.വെങ്കടേഷിന് ചുമതല നല്‍കി. ഇന്നലെ രാത്രി ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയ പ്രശ്‌നം സങ്കീര്‍ണമാക്കാനിടയാക്കിയത് അജിത്കുമാറിന്റെ ഇടപെടല്‍ മൂലമാണെന്നു സര്‍ക്കാര്‍ കണ്ടെത്തി.
ടെലഫോണില്‍ ഷാജ് കിരണുമായി സംസാരിച്ചതിന്റെ തെളിവുകളും സര്‍ക്കാര്‍ കണ്ടെത്തി. അതീവ ഗുരുതരമായ സംഭവമായിട്ടാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതലവഹിക്കുന്ന എ.ഡി.ജി.പി: എം.ആര്‍.അജിത്കുമാറിന്റെ നടപടിയെ നോക്കിക്കാണുന്നത്. അടുത്തിടെയാണ് വിജിലന്‍സ് ഡയറക്ടറായി എം.ആര്‍. അജിത്കുമാറിനെ നിയമിച്ചത്. കടുത്തനടപടിയായിരിക്കും അജിത്കുമാറിനെതിരെ ഉണ്ടാകുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഷാജ്കിരണുമായി അടുത്തബന്ധമാണ് അജിത്കുമാറിനുളളത്.
ഷെറിൻ പി യോഹന്നാൻ
മലയാള സിനിമയിലെ താരമൂല്യമുള്ള നടനാണ് ആദി ശങ്കർ എങ്കിലും കരിയറിലെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോകുന്നത്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. സ്വയം നിർമിച്ച് പുറത്തിറക്കിയ സയൻസ് ഫിക്ഷൻ ചിത്രവും വൻ പരാജയമായി. യാതൊരുവിധ സമാധാനവുമില്ലാത്ത ജീവിതം നയിക്കുകയാണ് ആദി. അങ്ങനെയിരിക്കെ ഒരു ദിവസം ആദിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യമെന്ത്? നായകൻ എങ്ങനെ രക്ഷപെടും എന്നൊക്കെയാണ് സിനിമ തുടർന്നുപറയുന്നത്.
ഓവർ നന്മ പടങ്ങൾ തുടരെ തുടരെ ഇറക്കിയ സംവിധായകനാണ് ജിസ് ജോയ്. ഇത്തവണ അദ്ദേഹം ട്രാക്ക് മാറി ത്രില്ലറിലേക്ക് കടന്നിട്ടുണ്ടെങ്കിലും ത്രില്ലടിപ്പിക്കാത്ത, വളരെ പ്രെഡിക്റ്റബിളായ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിയത്. ജിസ് ജോയിയുടെ തിരക്കഥയിൽ തെളിഞ്ഞു നിൽക്കുന്ന നാടക ഡയലോഗുകളും കൂടി ചേരുമ്പോൾ സോണി ലിവിൽ പുറത്തിറങ്ങിയ മോശം മലയാള സിനിമ എന്ന പേര് ‘ഇന്നലെ വരെ’ ക്ക് സ്വന്തം.
ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ പല സംഭാഷണങ്ങളും കൃത്രിമമാണെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും. ഒരു ഹോസ്റ്റേജ് ഡ്രാമയിലേക്ക് രൂപം മാറുമ്പോൾ ആസിഫ് അലി, നിമിഷ എന്നിവരുടെ മികച്ച പ്രകടനം കാണാം. അവിടെയുള്ള ഒരു ഫൈറ്റും നന്നായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ വല്ലാതെ നീളുന്നുണ്ട്. ക്ലൈമാക്സിൽ ബുദ്ധിപരമായ എന്തെങ്കിലും ട്വിസ്റ്റ് പ്രതീക്ഷിച്ചാലും പതിവ് ജിസ് ജോയ് പാറ്റേണിൽ നന്മ വിതറിയാണ് കഥ അവസാനിക്കുന്നത്.

സിനിമയുടെ അവതരണം മോശമാണെങ്കിലും ഒരു ഡാർക്ക് മൂഡ് ക്രീയേറ്റ് ചെയ്യുന്ന ഛായാഗ്രഹണം നന്നായിരുന്നു. പ്രകടനങ്ങളിൽ ആസിഫ് അലിയും നിമിഷയും അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ ആന്റണി വർഗീസിന്റെ കഥാപാത്രം വിജയം കാണുന്നില്ല. ഒരു ശരാശരി പ്രേക്ഷകനു ഊഹിക്കാൻ കഴിയുന്ന ട്വിസ്റ്റുകൾ മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ എന്നതാണ് പ്രധാന പോരായ്മ.
ചിലയിടങ്ങളിൽ എൻഗേജ് ചെയ്യിപ്പിക്കുന്നെങ്കിലും നാം പ്രതീക്ഷിക്കുന്നിടത്തേക്ക് സിനിമ സഞ്ചരിക്കുന്നതോടെ തുടർന്നറിയാനുള്ള ആകാംഷ നഷ്ടമാവും. അതിനാൽ ബോബി – സഞ്ജയ് ടീമിന്റെ ദുർബലമായ കഥയിൽ മോശം അവതരണത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇന്നലെ വരെ’. ഇന്നിന്റെ ചിത്രങ്ങളിലേക്ക് ചേർക്കാൻ കഴിയാത്തൊരു പടം.
Last Word – പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ജിസ് ജോയ് ചിത്രം. അവതരണത്തിലെ പോരായ്മയും കഥയിലെ പ്രെഡിക്ടബിലിറ്റിയും മോശം ക്ലൈമാക്സും ചിത്രത്തെ ശരാശരിയിൽ താഴേക്ക് എത്തിക്കുന്നു. ചിലയിടങ്ങളിൽ മാത്രം എൻഗേജ് ചെയ്യിപ്പിക്കുന്ന ചിത്രം.
” ഒരു വീടും ജപ്തി ചെയ്യണമെന്ന് നല്ല ബാങ്കേഴ്സിന് ആഗ്രഹം ഉണ്ടാവില്ല….! ” – ഒരു ജിസ് ജോയ് പടം
ലീഡ്സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നേഴ്സുമാർക്ക് അവരുടെ പ്രൊഫഷണൽ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയിൽ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും, നേഴ്സുമാരുടെ ക്ഷേമത്തിന് ഉപയോഗം ആക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യുന്നതിനും ലീഡ്സിൽ ആദ്യമായി ജൂൺ 11ന് ശനിയാഴ്ച കാലത്ത് 10 മണി മുതൽ രണ്ടു മണി വരെ Anglers club, 75 stoney Rock Lane, Ls9 7TBLeeds നേഴ്സിന് വേണ്ടി യുക്മ നേഴ്സസ് ഫോറം , ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നേഴ്സസ് ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലെമ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അറിയിച്ചു.

പ്രധാന അതിഥിയായി
Annie Topping
Executive Director of Nursing, Quality & Patient Safety,
NHS Northumberland CCG
Director of Nursing – Equality & Inclusion, NHS
England & improvement NEY
Alex Varghese Uukma General secretary,
Sajan Sathyan,
Director of advanced practice
Sandwell and west Birmingham NHS and National co-ordinator, UUKMA Nurses forum.
Ashita Xaviour, Senior Nurse NHS,
Vineetha Aby, Advanced clinical practioner, NHS
Reena Philip ACP NHS
Sterling Street
എന്നിവർ പങ്കെടുക്കുകയും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആയിരിക്കും.
ഈ നേഴ്സസ് ദിന പരിപാടി പൂർണമായും സൗജന്യമായി നടത്തപ്പെടുന്നത്. ലെമ കമ്മിറ്റി മെമ്പേഴ്സ് അതുപോലെ യുക്മ എല്ലാവിധ സഹായസഹകരണം ഉറപ്പുനൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുക്കുന്ന ‘കീത്തിലി റമ്മിയും 28 മത്സരവും’ ജൂലൈ 9 ശനിയാഴ്ച്ച യോര്‍ക്ഷയറിലെ കീത്തിലില്‍ നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ മത്സരം ആരംഭിക്കും. പുരുഷന്മാരുടെ റമ്മി കളിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 28 കളി മത്സരവുമാണ് നടക്കുന്നത്. കോവിഡ് കാലത്ത് തളര്‍ന്ന ആസ്വാദകര്‍ക്ക് ഉന്മേഷം നല്‍കി ഒരു പുത്തന്‍ ഉണര്‍വ്വ് പ്രവാസികളായ മലയാളികളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ചെറിയ പരിപാടികൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്ന ചീട്ടുകളി മത്സരത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ ടീമുകളടക്കം നിരവധി ടീമുകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. ജൂലൈ 5 വരെ ടീം ബുക്ക് ചെയ്യാനുള്ള അവസരമുണ്ടെന്ന് സംഘാടകര്‍ അറിയ്ച്ചു.
ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.
Babu Sebastian 07828192965
Didin 07448415370
Jomesh 07404771500
Renil 07424800229