നവ്യ നായരും വിനായകനും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഒരുത്തീ .കഴിഞ്ഞ ദിവസമാണ് ഈ സിനിമ പുറത്തിറങ്ങിയത് .സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ വെച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നടന്‍ വിനായകൻ മീ ടു വിനെ കുറിച്ചും സെക്‌സിനെ കുറിച്ചുമൊക്കെ തന്റെ അഭിപ്രായം തുറന്നടിച്ചത് .വിനായകന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു .മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ല , എന്താണ് മീ ടൂ?.
പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും,എന്നായിരുന്നു വിനയന്റെ പ്രസ്‌താവന .
നടൻ വിനായകന്റെ ഈ പ്രതികരണങ്ങൾക്കെതിരെ വൻ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്..
വിനായകന്റെ ഈ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകയായ
ഷാഹിന കെ കെ .ഷാഹിനയുടെ വാക്കുകൾ ഇങ്ങനെ ആണ് , വിനായകന്മാരോട് ,ഞാൻ ഒരു ജേർണലിസ്റ്റ് ആണ് . ഒരു സ്ത്രീയുമാണ് . നിങ്ങളുടെ പ്രസ് മീറ്റിൽ ഞാൻ അടക്കമുള്ളവർ വന്നിരിക്കുന്നത് ജോലി ചെയ്യാനാണ് .
നിങ്ങളുടെ പ്രസ്സ് മീറ്റ് അറ്റൻഡ് ചെയ്യാൻ വന്ന എന്നോട് , എന്റെ ജോലി ചെയ്യാൻ വന്ന എന്നോട് , സെക്സ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചാൽ പല്ലടിച്ചു താഴെയിടും.അത്രയേ ഉള്ളൂ.അതിന് പറ്റാത്ത ദൂരത്താണ് ഇരിക്കുന്നതെങ്കിൽ നീയാരെടാ മൈരേ എന്ന് മൈക്കിലൂടെ ചോദിക്കും.അന്നേരം , അയ്യോ ,ഞാൻ കൺസന്റ് ചോദിച്ചതല്ലേ ,അപ്പൊ എന്തിനാ എന്നെ തല്ലിയത്, തെറി പറഞ്ഞത് എന്ന ഡിബേറ്റ് പിന്നെ പോലീസ് സ്റ്റേഷനിൽ പോയി നടത്താം.ഇന്നലെ ആ അപമാനം നേരിട്ട എന്റെ സഹപ്രവർത്തകക്ക് വേണ്ടിയാണ് ഇത് പറയുന്നത്.
അവർ ആരാണെന്ന് എനിക്കറിയില്ല ആരായാലും അവർക്ക് അപ്പോൾ പറയാൻ പറ്റാതെ പോയത് ,ദേ ഇപ്പൊ പറയുന്നു എന്ന് കൂട്ടിയാൽ മതി .ഫെമിനിസ്റ്റുകൾ ഒക്കത്തിരുത്തി , അമ്പിളിമാമനെ കാട്ടി, ആണുങ്ങൾക്ക് കൺസന്റ് എന്താണെന്ന് ഉരുട്ടി വായിൽ തരണം എന്ന് കരുതുന്ന എല്ലാ ഊളകൾക്കും കൂടി ചേർത്താണ് ഈ പോസ്റ്റ് .ഓരോരോ ലിംഗവിശപ്പുകൾ ! ! തലക്ക് വെളിവുള്ള ആൺസുഹൃത്തുക്കളേ , നിങ്ങൾ അനുഭവിക്കുന്ന നാണക്കേട് ഓർത്ത് നിങ്ങളോട് എനിക്ക് പാവം തോന്നുന്നു .എന്നായിരുന്നു ഷാഹിന തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .
ജീവിത നിലവാരത്തിലുണ്ടായ ഉയർച്ചയും കറൻസിയുടെ മൂല്യത്തകർച്ചയും ഉയർന്ന പണപ്പെരുപ്പവും കാരണം ഘാനയിലെ ജനങ്ങൾ സാമ്പത്തികമായി വളരെയധികം മോശം അവസ്ഥയിലൂടെ കടന്നുപോവുകയാണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും തുക കണ്ടമാനം ഉയർന്ന സാഹചര്യമാണ് ഘാനയിലുള്ളത്. ജോയ് ന്യൂസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് അക്രയിലെ ലൈംഗികത്തൊഴിലാളികൾ(Sex workers)ക്ക് ഈ സാഹചര്യത്തിൽ തങ്ങളുടെ നിരക്ക് വർധിപ്പിക്കേണ്ടി വന്നിരിക്കയാണ്. ഈ സ്ത്രീകളിൽ ഭൂരിഭാഗവും നൈജീരിയ, ഐവറി കോസ്റ്റ്, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ജോയ് ന്യൂസ് റിപ്പോർട്ട് വെളിപ്പെടുത്തി.
ജോയ് ന്യൂസിനോട് സംസാരിച്ച ചില സ്ത്രീകൾ പറഞ്ഞത്, 15-20 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു ചെറിയ സെഷന് ¢50(ഏകദേശം 3000-4000) മുതലും ഒരു രാത്രി മുഴുവനുമാണ് എങ്കിൽ ¢300(22,000-23,000) രൂപ വരെയും ഈടാക്കുന്നു എന്നാണ്. എന്നാൽ, സമീപകാല സാമ്പത്തിക തകർച്ചയെ തുടർന്ന് ഇപ്പോൾ അവർ തങ്ങളുടെ ക്ലയന്റുകൾക്ക് നൽകുന്ന പ്രത്യേക സേവനത്തിന് കൂടുതൽ നിരക്ക് ഈടാക്കുകയാണ്. തങ്ങളുടെ സേവനത്തിന്റെ വില വർധിപ്പിക്കുന്നതിനുള്ള മറ്റ് ചില കാരണങ്ങളും അവർ വിശദീകരിച്ചു.
ചില ആളുകൾക്ക് വേഗത്തിൽ സ്ഖലനമുണ്ടാവും. എന്നാൽ, ചിലയാളുകൾക്ക് അങ്ങനെയല്ല. ഏറെനേരമെടുത്താൽ മാത്രമേ സ്ഖലനമുണ്ടാവൂ. അങ്ങനെ ഏറെനേരം വേണം എന്ന് ബോധ്യമുള്ളവർ അതിനനുസരിച്ച് അധികം തുക നൽകേണ്ടി വരും എന്ന് അക്രയുടെ പ്രാന്തപ്രദേശമായ ലാപാസിന്റെ തെരുവുകളിലുള്ള ഒരു ലൈംഗികത്തൊഴിലാളി ജോയ് ന്യൂസിനോട് പറഞ്ഞു. എത്രനേരം പുരുഷനൊപ്പം ചെലവഴിച്ചാലും ചിലപ്പോൾ അവർക്ക് സ്ഖലനമുണ്ടാവില്ല. അങ്ങനെയുള്ള നേരങ്ങളിൽ ലൈംഗികത്തൊഴിലാളികളെ കുറ്റപ്പെടുത്തിക്കൊണ്ട് പണം കൂടുതൽ തരില്ല എന്ന് പറഞ്ഞൊഴിയുന്നവർ നിരവധിയാണ്. അവരെ ലക്ഷ്യം വച്ച് കൂടിയാണ് നിരക്കുകൾ കൂട്ടിയിരിക്കുന്നത്.
മേൽപ്പറഞ്ഞ ആശങ്കകൾ കാരണം തങ്ങളുടെ ചാർജുകൾ 100% വരെ വർധിപ്പിച്ചതായി ലൈംഗികത്തൊഴിലാളികൾ പറയുന്നു. വ്യാപാരത്തിന്റെ ഹോട്ട്‌സ്‌പോട്ടുകൾ എന്നറിയപ്പെടുന്ന അക്രയിലെ ലാപാസ്, കന്റോൺമെന്റ്‌സ്, ഒസു, ഈസ്റ്റ് ലെഗോൺ മുതലായ സ്ഥലങ്ങളാണ് ജോയ് ന്യൂസ് സന്ദർശിച്ചത്. സാധനങ്ങളുടെ വില കൂടി. ഭക്ഷണത്തിനോ വസ്ത്രത്തിനോ വാടകയ്‍ക്കോ നൽകാനുള്ള പണമില്ല. അതിനാൽ തന്നെ തങ്ങളുടെ ഫീസ് കൂട്ടേണ്ടി വന്നിരിക്കുകയാണ് എന്ന് ലൈംഗികത്തൊഴിലാളികൾ പ്രതികരിക്കുന്നു. എന്നാൽ, അതേസമയം തന്നെ ഈ സാമ്പത്തിക പ്രതിസന്ധി അവിടെയുള്ള എല്ലാത്തരം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ക്ലയിന്റുകൾ വരുന്നത് കുറവാണ് എന്നും ഇവർ പറയുന്നു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
വിദ്യാഭ്യാസവും വിവരവും കൂടുതലുള്ള പലരും ചെയ്യാത്ത കാര്യമാണ് സിനിമാ നടൻ വിനായകൻ കൺസെന്റോടു കൂടെ ചെയ്തതിലെന്താണ് തെറ്റ് ? വിനായകൻ പറഞ്ഞത് വളരെ കാര്യപ്രസക്തമായ ഒന്നാണ്. വളരെ ഡീറ്റൈൽഡ് ആയി പറയേണ്ടേ ഒരു വിഷയമാണ്. പക്ഷെ പറഞ്ഞു വന്ന വഴി ശരിയായില്ല . അത് ഒന്നില്ലെങ്കിൽ അയാൾ ജീവിച്ചു വളർന്ന സാഹചര്യം അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ കുറവ്.
എന്നിരുന്നാലും ഓപ്പൺ കമ്മ്യൂണിക്കേഷൻ അത് ഇന്ന് സമൂഹത്തിൽ വളരെ ആവശ്യമാണ് . ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്‌പെക്റ്റിന്റെ ഭാഗമാണ് …
ഇവിടൊക്കെ അത് നിത്യ കാഴ്ചയാണ് . ഒരാളോട് ഇഷ്ടം തോന്നിയാൽ Are you interested എന്ന് ചോദിക്കും ഇല്ലെങ്കിൽ ഇല്ല , എസ് എങ്കിൽ എസ് . അതിനർത്ഥം കല്യാണം കഴിച്ചു കൂടെ താമസിക്കും എന്നല്ല . അനുവാദമില്ലാതെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു തള്ളുന്നതിലും എത്രയോ ഭേദമാണ് , ആ ചോദ്യം ? ( ഞാൻ അയാളെ അയാൾ പറഞ്ഞ രീതിയെ പൂർണമായി ന്യായീകരിച്ചെന്ന് ഇതിനർത്ഥമില്ല .)
അഞ്ചു മിനിറ്റത്തെ പെണ്ണുകാണലിൽ നടക്കുന്ന കല്യാണവും ജീവിതവും പിന്നീടുള്ള പ്രശനങ്ങളും നമ്മൾ ആഘോഷമാക്കുമ്പോൾ ഇവിടെ പാശ്ചാത്യർ അഞ്ചുമിനിറ്റിൽ സമ്മതം ചോദിക്കുകയും, സമ്മതത്തിനായി കല്യാണം ഓഫർ ചെയ്യാതിരിക്കുകയും നോ പറഞ്ഞാൽ അവരെ റെസ്‌പെക്ട് ചെയ്തു തിരിഞ്ഞു പോകുകയും ചെയ്യുന്നു എന്ന് മാത്രമേ വ്യത്യാസമുള്ളൂ .
നമ്മൾ ഇന്ത്യക്കാർ എന്നും അടിച്ചമർക്കപ്പെട്ട (അടിമകൾ) വർഗമാണ്. പലരും പലതും നമ്മളിൽ നമ്മുടെ അനുവാദമില്ലാതെ അടിച്ചേൽപ്പിച്ചു . വിശ്വാസം മുതൽ കാർഷിക ബിൽ വരെ നമ്മുടെ മേൽ അടിച്ചേൽപ്പിച്ചു, അനുവാദം ചോദിച്ചാൽ നമ്മൾ മറ്റുള്ളവരുടെ മുമ്പിൽ ചെറുതാകുമെന്ന് നമ്മൾ വിശ്വസിക്കുന്നു അല്ലെങ്കിൽ അതാണ് സത്യമെന്ന് നമ്മളെ വിശ്വസിപ്പിച്ചു. എന്നാൽ ദമ്പതിമാർ തമ്മിൽ, മാതാപിതാക്കൾ മക്കളോട് , മക്കൾ മാതാപിതാക്കളോട്, നമ്മൾ ഓരോരുത്തരും പരസ്പരം, സഹോദരങ്ങളോട്, അയൽക്കാരോട്, സമൂഹത്തോട് ഒക്കെ അനുവാദം ചോദിക്കേണ്ടത് ആവശ്യമാണ് . അനുവാദം ചോദിക്കുക എന്നത് മനുഷ്യന്റെ ക്വാളിറ്റി ആണ് . അതിനാൽ വളരെ ചെറുപ്പം മുതലേ നമ്മൾ നമ്മുടെ കുട്ടികളെ അനുവാദം ചോദിക്കാൻ പഠിപ്പിക്കേണ്ടതുണ്ട് . അനുവാദം’ ചോദിക്കാൻ നമ്മുടെ വിദ്യാഭ്യാസം നമ്മളെ പഠിപ്പിച്ചിരുന്നെങ്കിൽ ഒരു നിർഭയ കേസോ, ജിഷ കേസോ, മറ്റുള്ള പല ഇരകളോ നമുക്ക് ചുറ്റും ഇന്ന് ഉണ്ടാകുമായിരുന്നില്ല.
പാശ്ചാത്യർ ജീൻസിട്ടു നമ്മളും കൊടും ചൂടത്തു രണ്ടും കല്പിച്ചു ജീൻസിട്ടു, കഞ്ഞി മാറ്റി ബർഗർ ആക്കി, ഖദർ മാറ്റി കോട്ടിട്ടു, സാരി മാറ്റി ഷോർട്ട് ഇട്ടു…..പിന്നെ എന്തുകൊണ്ട് ചുരുക്കം ചില കാര്യങ്ങൾ മാത്രം accept ചെയ്യാൻ നമ്മൾ മടിക്കണം. അങ്ങനെ മടിക്കുമ്പോൾ ഓർത്തോളൂ കാലം മാറുകയാണ് കൂടെ കോലവും കുലവും…..
യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു കണ്ണുമായി കുഞ്ഞ് ജനിച്ചത്. ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവര്‍ത്തകന്‍ കരീം സരായ് കുറിച്ചു. ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് ആകെ ഇത്തരത്തില്‍ ആറ് കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തൃശൂര്‍: വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ്(52) മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടു ദിവസം.
ബുധനാഴ്ച രാവിലെയാണ് ഭാര്യ മരിച്ച വിവരം സൈമണ്‍ അയല്‍ വീട്ടില്‍ പറയുന്നത്. സൈമണും അല്‍ഫോന്‍സയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.
വിവരമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്തംഗം ഷീല അലക്‌സിനെ വവിരമറിയിച്ചു. ഇവര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ഏകമകള്‍ വര്‍ഷങ്ങള്‍ മുന്‍പ് മരിച്ചിരുന്നു.
ബിനോയ് എം. ജെ.
നാം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് എന്ന് എല്ലാവരും കരുതുന്നു. അത് നമ്മുടെ ജീവിതത്തിന് വ്യാജമായ ഒരർത്ഥം പകരുന്നു. സാമ്പത്തികമായും സാമൂഹികമായും നാം വളരുകയാണ് എന്ന് എല്ലാവരും ചിന്തിക്കുന്നു. ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ പുരോഗതി മനുഷ്യന് എത്രമാത്രം ശാന്തി കൊടുക്കുന്നുണ്ട്? പുരോഗതിയോടൊപ്പം ഉത്കണ്ഠയും വളർന്നുവരുന്നു. വിജ്ഞാനം പുരോഗമിക്കുകയാണെന്ന് നാം വാദിക്കുന്നു. വാസ്തവത്തിൽ വിജ്ഞാനത്തോടൊപ്പം അജ്ഞാനവും പുരോഗമിക്കുകയല്ലേ? അജ്ഞാനം എന്നാൽ അറിവില്ലായ്മ അല്ല, മറിച്ച് തെറ്റായ അറിവാകുന്നു. നമ്മുടെ അറിവ് എത്രമാത്രം സത്യമാണ്? അവയിൽ പകുതിയും തെറ്റായ അറിവാകുന്നു. അത് ശാസ്ത്രം തന്നെ തെളിയിക്കുകയും ചെയ്യും.
വാസ്തവത്തിൽ എന്തെങ്കിലും പുരോഗതി ഇവിടെ സംഭവിക്കുന്നുണ്ടോ? കാടുകൾ വെട്ടിത്തെളിച്ച് ഗ്രാമങ്ങളും, ഗ്രാമങ്ങളിൽ കെട്ടിടങ്ങൾ പണിത് നഗരങ്ങളും ഉണ്ടാക്കുന്ന പ്രക്രിയയെ നാം പുരോഗതി എന്ന് വിളിക്കുന്നു. നാഗരിക സംസ്കാരം നമ്മെ പ്രകൃതിയിൽനിന്നും തെറിപ്പിക്കുന്നു. എത്ര മാത്രം നാം പുരോഗമിക്കുന്നുവോ അത്രമാത്രം നാം പ്രകൃതിയിൽനിന്നും അകന്ന് കഴിഞ്ഞിരിക്കും. ഒരു വശം ഉയരുമ്പോൾ മറുവശം താഴുന്നു. പുരോഗതി എന്ന് നാം വിളിക്കുന്ന ഈ പ്രതിഭാസം വെറും മാറ്റം മാത്രമാണ്. ഇവിടെ പുരോഗതി ഒന്നുമില്ല. നാമങ്ങിനെ സങ്കല്പിക്കുക മാത്രം ചെയ്യുന്നു.
മനുഷ്യന്റെ എല്ലാ ദു:ഖങ്ങളുടെയും ബീജം കിടക്കുന്നത് പുരോഗതി എന്ന തെറ്റായ ഈ സങ്കല്പത്തിലാണ്. നാം വളരുകയാണ് എന്ന് ചിന്തിച്ചാലേ നമുക്ക് മന:സ്സമാധാനം കിട്ടൂ എന്ന് തോന്നുന്നു. വാസ്തവത്തിൽ പുരോഗതി എന്ന സങ്കൽപം തന്നെ മനുഷ്യന്റെ ഭാവനയാണ്. അങ്ങനെ ഒന്നുണ്ടാവാൻ വഴിയില്ല. തീർച്ചയായും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അതിനെ പുരോഗതിയായി മുദ്ര കുത്തുന്നത് ശരിയാണോ? മാറ്റങ്ങളെ പുരോഗതിയായി ചിത്രീകരിക്കുന്നതിന്റെ പിറകിലെ മന:ശ്ശാസ്ത്രം മനുഷ്യന്റെ അടങ്ങാത്ത ദാഹമാകുന്നു. മെച്ചപ്പെട്ട എന്തെങ്കിലും സൃഷ്ടിക്കുവാനുള്ള ഈ മോഹം അഥവാ ‘ആഗ്രഹം’ അസ്ഥാനത്താണ്. ദൈവം സൃഷ്ടിച്ച ഈ ലോകത്തെ മെച്ചപ്പെടുത്തുവാനുള്ള കഴിവ് മനുഷ്യനുണ്ടോ? തീർച്ചയായും മാറ്റങ്ങൾ കൊണ്ടുവരാൻ അവന് കഴിയും. അതിനെ കർമ്മ ശേഷി എന്ന് വിളിക്കുന്നു. ആ കർമ്മം നിഷ്കാമകർമ്മം ആകേണ്ടതാണ്. എന്നാൽ ആ മാറ്റത്തിൽ അഥവാ കർമ്മത്തിൽ പുരോഗതിയുടെ നിറം ചാലിക്കുമ്പോൾ അതിൽ സ്വാർത്ഥത കലരുന്നു. അതോടൊപ്പം ആഗ്രഹത്തിന്റെ മധുരവും അപകർഷതയുടെ കയ്പും സുഖദു:ഖങ്ങളുടെ പ്രക്ഷുബ്‌ധതയും ആശയക്കുഴപ്പങ്ങളും അതിനോട് ചേരുന്നു.
ഇപ്രകാരം നിഷ്കാമകർമ്മം എന്ന ആശയം തന്നെ നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. മാറ്റങ്ങൾക്ക് വേണ്ടി മാത്രമാണ് നാം കർമ്മം ചെയ്യുന്നതെങ്കിൽ അതിൽ നമുക്ക് അഭിമാനത്തിന് വകയൊന്നുമില്ല. അഭിമാനസ്പർശമേൽക്കാതെ ചെയ്യപ്പെടുന്ന കർമ്മം നിഷ്കാമകർമ്മം ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടിയാണ് വീണ നന്ദകുമാർ. മുംബൈയിൽ ജനിച്ചു വളർന്ന മെട്രോ ഗേൾ ആണെങ്കിലും വീണ നന്ദകുമാർ മലയാളികള്‍ക്ക് നാടൻ സുന്ദരിയാണ്.
വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നു വീണ പറയുന്നു. ഒരഭിമുഖത്തിലാണ് വീണ ഇക്കാര്യം പറഞ്ഞത്.ചിലർ ഷോർട്സ് ധരിക്കുന്നത് അവർക്ക് അതു കംഫർട്ടബിൾ ആയതുകൊണ്ടായിരിക്കും.
ചൂട് കൂടുതൽ തോന്നാതിരിക്കാനോ, യാത്ര സുഖകരമാക്കാനോ, ആത്മവിശ്വാസത്തിനോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലിനുമോ വേണ്ടി ആയിരിക്കും ഇത്. ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ കാര്യമാണ്.
അതിൽ മോശം അഭിപ്രായം പറയുന്നവരെ അവഗണിക്കുക എന്നുള്ളതാണ് ചെയ്യാൻ കഴിയുക. ഒരാൾ മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം അയാളെ തിരിച്ചും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്- വീണ പറയുന്നു.
എല്ലാത്തരം വസ്ത്രങ്ങളും തനിക്കിഷ്ടമാണെന്നും വീണ പറയുന്നു. സൗകര്യപ്രദമായത് ധരിക്കുക എന്നതാണു രീതി. ധരിക്കുമ്പോൾ സുഖം തോന്നണം. പോകുന്ന സ്ഥലത്തിന് അനുസരിച്ചായിരിക്കും വസ്ത്രധാരണം.
ചില സ്ഥലത്ത് പോകുമ്പോൾ കുർത്ത ധരിക്കും. ജീൻസ്, ടോപ്, സാരി, സ്കേർട്ട് എന്നിവ ധരിക്കാനും ഇഷ്ടമാണ്. ബ്രാൻഡിനെക്കുറിച്ച് ചിന്തിക്കാറില്ല, കംഫർട്ടിന് ആണ് പ്രഥമ പരിഗണന.
എന്റെ ഇഷ്ട നിറം വെള്ളയാണ്. വെള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സിംപിൾ ആയി തോന്നും. ചൂട് കുറവായിരിക്കും. അതുകൊണ്ടും കൂടിയാണ് വെള്ളയോ അല്ലെങ്കിൽ അതിനോട് ചേർന്നു നിൽക്കുന്ന നിറങ്ങളും പ്രിയങ്കരമാകുന്നതെന്നും താരം പറയുന്നു.
താരത്തിന്റെ അതിമനോഹരമായ തലമുടിക്ക് ആരാധകർ ഏറെയാണ്. ഇത്രയേറെ മുടി ഒരു അസൗകര്യമല്ലേ എന്നു ചോദിച്ചാൽ ഒരിക്കലുമല്ല എന്നു വീണ പറയും.
ചെറുപ്പം മുതൽ നീണ്ട തലമുടി ഉണ്ട്. തലയിൽ വെളിച്ചെണ്ണ തേയ്ക്കും. വീര്യം കൂടിയ കെമിക്കലുകൾ ഇല്ലാത്ത പ്രൊഡക്ടുകൾ ആണ് ഉപയോഗിക്കുന്നത്.
തലമുടി ബുദ്ധിമുട്ടായി ഒരിക്കലും തോന്നിയിട്ടില്ല. ഇഷ്ടം ഉള്ളതുകൊണ്ടാണ് മുടി വളർത്തുന്നത്. ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ട് തോന്നില്ലല്ലോ.
ജോലിയുള്ളതിനാല്‍ കുട്ടികൾ ബാധ്യതയാണെന്ന് കരുതുന്ന അമ്മമാർ ഉണ്ടാകില്ല. അതുപോലെ, ഇഷ്ടത്തോടെ വളർത്തിയാൽ തലമുടി ഒരിക്കലും അസൗകര്യം ആകില്ലെന്നാണ് വീണ പറയുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ രഹസ്യകാമുകി എന്നറിയപ്പെടുന്ന അലീന കബേവയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിൻ. ദി ഗാർഡിയൻ അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങൾ അലീന പുടിന്റെ കാമുകിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അലീന കാമുകിയാണെന്നതിനെക്കുറിച്ച് പുടിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.പുടിന്റെ യുണൈറ്റഡ് റഷ്യ പ്രതിനിധീകരിച്ച് ആറു വർഷം പാർലമെന്റ് അംഗമായിരുന്നു.
റഷ്യയുടെ മോസ്റ്റ് ഫ്‌ളക്‌സിബ്ൾ വുമൺ എന്നാണ് അലീന കബേവ അറിയപ്പെടുന്നത്. ക്രംലിൻ അനുകൂല മാധ്യമ ഗ്രൂപ്പായ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിലും ഇവർ അംഗമായിരുന്നു. എട്ടു മില്യൺ പൗണ്ടായിരുന്നു അലീനയുടെ ശമ്പളം. ദക്ഷിണ സ്വിറ്റ്‌സർലാൻഡിലെ ലുഗാനോയിൽ ആഡംബര വീട്ടിലാണ് അലീനയുടെ താമസമെന്നാണ് റിപ്പോർട്ടുകൾ. പുടിന്റെ രണ്ടു ആൺമക്കളുടെയും ഒരു പെൺകുട്ടിയുടെയും മാതാവാണ് ഇവർ എന്നും റിപ്പോർട്ടുകളുണ്ട്.
1983 മേയ് 12നു ഉസ്‌ബെക്കിസ്ഥാനിലാണ് അലീന ജനിച്ചത്. ഫുട്‌ബോൾ കളിക്കാരനായ മാറാറ്റാണ് അലീനയുടെ പിതാവ് . മൂന്നു വയസ്സുള്ളപ്പോൾ തന്നെ കായികമേഖലയിൽ അരങ്ങേറിയ അലീന ജിംനാസ്റ്റികിൽ മുന്നേറി. 14 വേൾഡ് ചാംപ്യൻഷിപ് മെഡലുകളും, 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയ അലീന 2004ലെ സിഡ്‌നി ഒളിംപിക്‌സിൽ സ്വർണം നേടിയിരുന്നു. ആതൻസ് ഒളിംപിക്‌സിൽ വെങ്കലവും നേടി.
സ്‌പോർട്‌സിൽ നിന്ന് വിരമിച്ച അലീന രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. പുടിന്റെ പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായ ഇവർ 2008ലാണ് പുടിനുമായി അടുത്തതെന്ന് കരുതപ്പെടുന്നു. പുടിന് 56ഉം അലിനയ്ക്ക് 25ഉം വയസ്സായിരുന്നു അന്ന് പ്രായം. അക്കാലത്ത് വിവാഹിതനായിരുന്നു പുടിൻ 2013ൽ ഭാര്യ ല്യൂദ്മില്ലയിൽനിന്ന് വിവാഹമോചനം നേടി. ഇതിനു പിന്നാലെ അലീനയുമായി വിവാഹമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
അലീന കബേവ സ്വിറ്റ്സർലൻഡിൽ ഒളിവിൽ കഴിയുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അലീനയെ സ്വിറ്റ്സർലാൻഡിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ചെയ്ഞ്ച് ഡോട്ട് എന്ന വെബ്സൈറ്റിലൂടെ ഒപ്പു ശേഖരണ ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്. സ്വിറ്റ് സർലാൻഡിൽ മൂന്ന് കുട്ടികൾക്കൊപ്പമാണ് അലീനയുടെ താമസം. അറുപതിനായിരത്തോളം പേരാണ് ക്യമ്പയ്നിങ്ങിലൂടെ അലീനക്കെതിരെ ഒപ്പു വെച്ചത്.
ഹിറ്റ്ലറേയും കാമുകി ഇവാ ബ്രൗണിനേയും ഉപമിച്ചാണ് പുടിനും അലീനക്കുമെതിരെ ക്യാമ്പയ്ൻ നടത്തുന്നത്. ഇന്നത്തെ കാലത്തെ ഇവാ ബ്രൗണായ അലീനയെ പുടിനുമായി ഒരുമിപ്പിക്കൂ’ എന്നാണ് പരാതിയിൽ പറയുന്നത്. യുക്രെയ്നിൽ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് അലീന സ്വിറ്റ്സർലാൻഡിലേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകൾ.
പുരാവസ്തു- സാമ്പത്തിക തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയ പോലീസുകാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. ഡി ജി പി അനില്‍ കാന്താണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു എസ് ഐയും സി ഐയുമാണ് പണം വാങ്ങിയത്.
എസ് ഐ. എ ബി വിപിന്‍ 1.80 ലക്ഷവും സി ഐ അനന്തലാല്‍ ഒരു ലക്ഷവുമാണ് കൈപ്പറ്റിയത്. മോണ്‍സണ്‍ മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചത്.
വിക്കിലീക്സ്സ്ഥാപകൻ ജൂലിയൻ അസാൻജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടൻ ജയിലിൽ വച്ചാണ് അദ്ദേഹം വിവാഹം ചെയ്യുക. ജൂലിയൻ അസാൻജിന്റെ പങ്കാളിയാണ് സ്റ്റെല്ല. അതീവ സുരക്ഷയുള്ള ജയിലിലാണ് വിവാഹം. വളരെ ചെറിയ ചടങ്ങായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഗാർഡുകളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.
2019 മുതൽ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു ജൂലിയൻ അസാൻജ്. എംബസിയിലെ താമസക്കാലം സ്റ്റെല്ലക്കൊപ്പമായിരുന്നു അദ്ദേഹം. ഇരുവർക്കും ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2015ലാണ് ഇവരുടെ ബന്ധം ആരംഭിച്ചത്.
സുരക്ഷാ കാരണങ്ങളാൽ മാധ്യമപ്രവർത്തകർക്കോ ഫോട്ടോഗ്രാഫർമാർക്കോ ജയിൽ അനുമതിയില്ല. “തന്റെ ജീവിതത്തിലെ പ്രണയത്തെ” താൻ വിവാഹം കഴിക്കുകയാണെന്ന് സ്റ്റെല്ല പറഞ്ഞു. മോറിസിന്റെ വിവാഹ വസ്ത്രവും അസാഞ്ചെയുടെ കിൽട്ടും (സ്കോട്ടിഷ് പുരുഷന്‍മാരുടെ പരമ്പരാഗത വസ്ത്രമായ ഞൊറിവുവച്ച് ചുറ്റിയുടുക്കുന്ന മുട്ടോളമുള്ള പാവാട) തയ്യാറാക്കിയത് ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ വിവിയെൻ വെസ്റ്റ്‌വുഡാണ്.