പുതിയ വര്‍ഷം സംസ്ഥാനത്ത് വൈദ്യുത വാഹന വിപണി ടോപ് ഗിയറിലേക്ക്. കേരളത്തില്‍ ജനുവരിയില്‍ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ടുതന്നെ 188 വൈദ്യുത വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ മൊത്തം 265 വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇത്. 2021-ല്‍ മൊത്തം 8,683 വൈദ്യുത വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു വരുന്നതേയുള്ളൂവെങ്കിലും വൈദ്യുത വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തില്‍ കേരളവും വേഗത്തിലാണെന്ന സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നത്. പെട്രോള്‍-ഡീസല്‍ വില ദൈനംദിന ബജറ്റിന് താങ്ങാനാകാത്ത നിലയില്‍ തുടരുന്നതും സി. എന്‍.ജി. വിലവര്‍ധന സംബന്ധിച്ച ആശങ്കകളും വൈദ്യുത വാഹനങ്ങളുടെ ജനപ്രീതി കൂട്ടുമെന്നാണ് വാഹന നിര്‍മാണ കമ്പനികളുടെ പ്രതീക്ഷ. അതേസമയം, ഈ വര്‍ഷത്തോടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം അസാധ്യമാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില താരതമ്യേന കൂടുതലാണെങ്കിലും മറ്റ് ചെലവുകളൊന്നും പിന്നീട് വരില്ലെന്ന് ഫാഡ കേരള ചെയര്‍മാന്‍ സാബു ജോണി പറഞ്ഞു. അതായത്, പെട്രോള്‍ വാഹനത്തിന് ഒരു മാസം ചുരുങ്ങിയത് 5,000 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്നുണ്ടെങ്കില്‍ വൈദ്യുത കാറിന് ഏകദേശം 1,000 രൂപയില്‍ കൂടുതല്‍ ചെലവ് വരില്ല.
വീടുകളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നവര്‍ക്ക് ചെലവ് ഇതിനെക്കാള്‍ കുറയും. 2023-ഓടെ മിക്ക വാഹന നിര്‍മാതാക്കളും ഇ.വി. മോഡലുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ ഇ.വി. വില്പന വലിയ തോതില്‍ കൂടും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സൗകര്യങ്ങളൊരുക്കുന്നതില്‍ കേരളം പ്രായോഗികമായി മുന്നേറുന്നുണ്ടെങ്കിലും ആനുകൂല്യങ്ങളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പിന്നിലാണ്. വൈദ്യുത വാഹന വില്പന പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ കേരളം ശരാശരിയില്‍ നില്‍ക്കുന്നുവെന്നേ പറയാന്‍ കഴിയുകയുള്ളൂവെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (ഫാഡ) കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു ജോണി പറയുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ‘ഇ.വി. സബ്സിഡി’ നല്‍കുന്നതില്‍ മുന്നിലാണ്. കേരളം, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, യു.പി., മധ്യപ്രദേശ് തുടങ്ങിയവയാണ് സബ്സിഡി നല്‍കുന്നതില്‍ പിന്നിലുള്ള സംസ്ഥാനങ്ങള്‍.
മിക്ക മെട്രോ നഗരങ്ങളിലും വൈദ്യുത വാഹനങ്ങളുടെ റോഡ് നികുതി പൂജ്യം ശതമാനമാണ്. കേരളത്തില്‍ അഞ്ച് ശതമാനമാണ് റോഡ് നികുതി. വൈദ്യുത വാഹന നയത്തില്‍ മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്ക് (ഇ-റിക്ഷ) മാത്രമാണ് കേരളം പര്‍ച്ചേസ് സബ്സിഡി നല്‍കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് കാറുകളും എസ്.യു.വി.കളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്‍സെന്റീവുകളൊന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല.
റോഡ് നികുതിയില്‍ 100 ശതമാനം ഇളവ് നല്‍കിയ സംസ്ഥാനങ്ങള്‍
ഡല്‍ഹി
മഹാരാഷ്ട്ര
മേഘാലയ
അസം
ബിഹാര്‍
പശ്ചിമ ബംഗാള്‍
ഉത്തര്‍പ്രദേശ്
കര്‍ണാടക
തമിഴ്നാട്
വൈദ്യുത വാഹനങ്ങളില്‍ ടാക്സികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. സാധാരണ ടാക്സി കാറുകള്‍ക്ക് റോഡ് നികുതിയില്‍ ഇളവുണ്ടെങ്കിലും ഇലക്ട്രിക് ടാക്സി കാറുകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന നികുതിയാണ്.
ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലളിതമാക്കണം. ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള അനുമതികള്‍ക്ക് കാലതാമസം നേരിടുന്നു. സൗകര്യങ്ങള്‍ വൈകുന്നതിനനുസരിച്ച് ഇലക്ട്രിക്കിലേക്കുള്ള വേഗവും കുറയും.
ചാര്‍ജിങ് സ്റ്റേഷനുകള്‍ ധാരാളം വരുന്നുണ്ടെങ്കിലും ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയത്ത് ഉടമകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം മിക്കയിടങ്ങളിലുമില്ല. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കൊപ്പം ഇത്തരം സൗകര്യങ്ങള്‍ കൂടി വരണം.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ തലസ്ഥാനമായ പ്യോങ്യാങില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കയ്യക്ഷരം പരിശോധിക്കാനൊരുങ്ങി ഉത്തരകൊറിയ. നഗരവാസികളായ ആയിരക്കണക്കിന് പേരുടെ കയ്യക്ഷരമാണ് പരിശോധിക്കുക.
പ്യോങ്യാങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ചുവരിലാണ് ഡിസംബര്‍ 22ന് കിമ്മിനെതിരെ അസഭ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.’നീ കാരണം ആയിരങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു’ എന്നടക്കം ചുവരില്‍ എഴുതിയിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തന്നെ അധികൃതര്‍ ഇത് നീക്കം ചെയ്‌തെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തിയേ മടങ്ങൂ എന്ന തീരുമാനത്തിലാണ് സുരക്ഷാമന്ത്രാലയം.
ഉത്തരകൊറിയയില്‍ വലിയ കുറ്റമായി കണക്കാക്കുന്ന ഒന്നാണ് കിമ്മിനെതിരെയുള്ള ചുമരെഴുത്ത്. മുമ്പ് 2018ല്‍ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചിട്ടുണ്ട്. ചുമരെഴുത്ത് കണ്ടെത്തിയതിന് ശേഷം കയ്യക്ഷരത്തിന്റെ സാംപിളുകള്‍ക്കായി പോലീസും മറ്റും വീടുവീടാന്തരം കയറിയിറങ്ങുന്നതായാണ് വിവരം.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കാഞ്ചീപുരം മനുസ്വാമി അവന്യുവില്‍ താമസിക്കുന്ന വേലായുധം ആണ് മക്കള്‍ മൂന്നു പേരും ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതില്‍ മനംനൊന്ത് രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ സംഭാവനയായി നല്‍കിയത്.
വേലായുധത്തിന് രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഹിന്ദുമത വിശ്വാസികളായിരുന്ന ഇവര്‍ അടുത്തിടെയാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇതോടെ ഹിന്ദു മതാചാരങ്ങള്‍ പ്രകാരം തന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മക്കള്‍ തയ്യാറാകില്ലെന്ന് മനസിലാക്കിയതോടെയാണ് വേലായുധം കടുംകൈ ചെയ്തത്. കുമരകോട്ടം മുരുകന്‍ ക്ഷേത്രത്തിനാണ് സ്വത്തുക്കള്‍ കൈമാറിയത്.
വേലായുധത്തിന്റെ കുടുംബക്ഷേത്രം കൂടിയാണിത്. റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് വേലായുധം. 2680 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഇദ്ദേഹത്തിന്റെ വീടിന് രണ്ട് കോടിയോളമാണ് വില. തന്റെ അന്ത്യകര്‍മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്തുമതം സ്വീകരിച്ച മക്കള്‍ക്ക് ഒരു കാരണവശാലും സ്വത്തുക്കള്‍ നല്‍കാനാവില്ലെന്നും വേലായുധം തുറന്നടിച്ചു.
ഇപ്പോഴും രണ്ട് മക്കള്‍ തന്റെ കൂടെയാണ് താമസിക്കുന്നത്. താനും ഭാര്യയും ജീവിച്ചിരിക്കുന്നിടത്തോളം അവര്‍ക്കും ഇവിടെ വേണമെങ്കില്‍ താമസിക്കാമെന്നും വേലായുധം അറിയിച്ചു. എന്നാല്‍ തങ്ങളുടെ മരണശേഷം ക്ഷേത്രം വീട് ഏറ്റെടുക്കും. വീടിന്റെ വില്‍പ്പത്രം ക്ഷേത്രത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇത്രയുമധികം യാത്രക്കാര്‍ ഒന്നിച്ച് കോവിഡ് പോസിറ്റിവായത് ആശങ്ക ഉയര്‍ത്തുന്നതാണ്. അതേസമയം ഒമിക്രോണ്‍ ബാധയാണോയെന്ന് വ്യക്തമായിട്ടില്ല. ഇതിനായി പരിശോധന നടത്തും. അതേസമയം രാജ്യത്ത് സമീപ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്.
325 മരണങ്ങള്‍ക്ക് ഒപ്പമാണ് കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 6.43 ആണ് നിലവിലെ പോസ്റ്റിവിറ്റി റേറ്റ്. ഒമിക്രോണ്‍ കേസുകളിലും വലിയ വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്ര (797) ഒന്നാം സ്ഥാനത്തും ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234) എന്നിങ്ങനെയാണ്. കര്‍ണാടകയിലും ഗുജറാത്തിലും യഥാക്രമം 226, 204 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശക്തമായ കോവിഡ് വ്യാപനത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വൈറസിന്റെ വ്യാപനശേഷി ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69 എന്ന നിലയിലേക്ക് എത്തി. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് രോഗിയായ പത്ത് പേരില്‍ നിന്നും 26 പേരിലേക്കു വരെ പകരാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പമാണ് ഒരാഴ്ചയ്ക്കിടയിലെ രോഗ വ്യാപനം. 8 ദിവസത്തിനിടെ, പ്രതിദിന കേസുകള്‍ 6.3 മടങ്ങ് വര്‍ധിച്ചു. ടിപിആറും കുത്തനെ കൂടിയിട്ടുണ്ട്.
ഹോളിഡേ ആഘോഷിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ആശ്വാസവും നല്‍കുന്ന പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുകെയിൽ വിദേശത്ത് നിന്നെത്തുന്നവർക്കുള്ള പ്രീ ഡിപ്പാർച്ചർ കോവിഡ് ടെസ്റ്റ് ഒഴിവാക്കി. വെള്ളിയാഴ്ച 4:00 മണി മുതൽ, ഇംഗ്ലണ്ടിലേക്ക് വരുന്ന പൂർണ്ണമായി വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ഇനി യാത്രയ്ക്ക് മുമ്പ് ഒരു പരിശോധന നടത്തേണ്ടതില്ല. അതേസമയം ജനുവരി 9 ഞായറാഴ്ച മുതൽ, എത്തിച്ചേരുന്ന രണ്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തുന്നതിനുപകരം ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തിയാൽ മതിയാകും. എത്തിച്ചേരുമ്പോൾ സ്വയം ഒറ്റപ്പെടുന്നതിനുള്ള നിയമങ്ങളും മാറും.
ഒമിക്‌റോൺ വ്യാപകമായി പ്രചരിക്കുന്നതിനാൽ നടപടികൾ ഫലപ്രദമല്ലെന്ന് ട്രാവൽ കമ്പനികളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് ബോറിസ് ജോൺസൺ നേരത്തെ തന്നെ മാറ്റങ്ങളുണ്ടാകുമെന്ന് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച വരെ പ്രാബല്യത്തിലുള്ള നിലവിലെ നിയമങ്ങൾ അനുസരിച്ച്, 12 വയസ്സിന് മുകളിലുള്ള മുഴുവൻ വാക്‌സിനേഷൻ എടുത്ത യാത്രക്കാരും യുകെയിലേക്ക് വരുന്നതിന് രണ്ട് ദിവസത്തിനുള്ളിൽ നെഗറ്റീവ് ടെസ്റ്റ് ലാറ്ററൽ ഫ്ലോ അല്ലെങ്കിൽ പിസിആർ ടെസ്റ്റ് എടുത്തതിന്റെ തെളിവ് കാണിക്കണം.
പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾ രണ്ട് ദിവസത്തിനുള്ളിൽ പിസിആർ ടെസ്റ്റിനായി പണം നൽകുകയും ഫലത്തിനായി കാത്തിരിക്കുമ്പോൾ സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം. പൂർണ്ണമായും വാക്സിനേഷൻ എടുക്കാത്ത ആളുകൾ നിലവിൽ വന്നതിന് ശേഷം രണ്ട് ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റുകൾ നടത്തുകയും 10 ദിവസത്തേക്ക് സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണം.
ജനുവരി 7 വെള്ളിയാഴ്ച 04:00 GMT മുതൽ, പൂർണ്ണമായും വാക്സിനേഷൻ എടുത്തവരും 18 വയസ്സിന് താഴെയുള്ളവരും യുകെക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും കോമൺ ട്രാവൽ ഏരിയയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു ടെസ്റ്റ് നടത്തേണ്ടതില്ല. എത്തിച്ചേരുമ്പോൾ, അവർക്ക് പിസിആർ ടെസ്റ്റ് നടത്തേണ്ടി വരും, പക്ഷേ ഫലം കാത്തിരിക്കുമ്പോൾ അവർ സ്വയം ഒറ്റപ്പെടേണ്ടതില്ല
ജനുവരി 9 ഞായറാഴ്ച 04:00 GMT മുതൽ തിരിച്ചെത്തുന്ന യാത്രക്കാർക്ക് രണ്ടാം ദിവസം പിസിആർ ടെസ്റ്റിന് പകരം ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തേണ്ടി വരും. എന്നാൽ ഈ ടെസ്റ്റ് ഒരു സ്വകാര്യ ടെസ്റ്റ് പ്രൊവൈഡറിൽ നിന്ന് വാങ്ങണം. സൗജന്യ എൻഎച്ച്എസ് ടെസ്റ്റുകൾ അനുവദനീയമല്ല.
വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയും രണ്ടാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധനയും 10 ദിവസത്തേക്ക് സ്വയം ഐസൊലേറ്റ് ചെയ്യലും തുടരണം.
കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ മോഷ്ടിച്ചത്. ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിൽ കുഞ്ഞിനെ കണ്ടെത്തി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി സ്വദേശി നീതുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീ ഗൈനക്കോളജി വിഭാഗത്തിലെത്തി കുഞ്ഞിന്റെ അമ്മയുടെ അടുത്തെത്തി. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഇവർ പുറത്തേയ്‌ക്ക് പോവുകയും ചെയ്തു. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് അമ്മ ആശുപത്രി അധികൃതരോട് തിരക്കിയപ്പോഴാണ് തട്ടിക്കൊണ്ടു പോയതായി മനസിലാകുന്നത്.
ഉടൻ തന്നെ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഹോട്ടലിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. യുവതിയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നു.
2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു.
”അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടന്‍ അറസ്റ്റിലായപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിലെ പലര്‍ക്കും ഒന്നും അറിയാത്തത് ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ,’ സുനി കത്തില്‍ പറയുന്നു.
ദിലീപിനും അടുത്ത പല സുഹൃത്തുക്കള്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പള്‍സര്‍ സുനി കത്തില്‍ പറയുന്നുണ്ട്.
‘അമ്മയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്രപേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം. പരിപാടിയുടെ ലാഭം എത്രപേര്‍ക്ക് നല്‍കണമെന്നതും ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതായിരിക്കും,’ കത്തില്‍ പറയുന്നു.
തനിക്ക് ശിക്ഷ കിട്ടുന്നതില്‍ പ്രശ്‌നമില്ലെന്നും സത്യം പുറത്തറിഞ്ഞാല്‍ ദിലീപിനെ ആരും ആരാധിക്കില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,’ കത്തില്‍ പറയുന്നു.
കേസില്‍ തന്നെ കുടുക്കിയാല്‍ അറിയാവുന്ന എല്ലാകാര്യങ്ങളും പുറത്ത് പറയുമെന്നും പ്രതികളെയും സാക്ഷികളെയും വിലയ്‌ക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
‘യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്നേഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,’ പള്‍സര്‍ സുനി കത്തില്‍ പറയുന്നു.
അതേസമയം, പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.
നടിയെ ആക്രമിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്നും ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളികളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2015 മുതലാണ് ഗൂഢാലോചന നടക്കുന്നത്. കൃത്യം നടത്തുന്നതിന് വേണ്ടി കോടി കണക്കിന് രൂപ പള്‍സര്‍ സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്തെന്നും അമ്മ പറഞ്ഞു.
ജയിലില്‍ തന്റെ ജീവന്‍ സുരക്ഷിതമല്ലെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്തും സുനിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കുടുംബത്തേയും ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ഭയമുണ്ടെന്നും അമ്മ പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരൂഹതയുണ്ടെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപും സംഘവും അപയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.നടന്‍ ദിലീപിന്റേയും കേസിന്റെ ഭാഗമായ വി.ഐ.പി എന്ന് പറയപ്പെടുന്നയാളുടെയും ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നതാണ് ശബ്ദരേഖയിലെ ഹൈലൈറ്റ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.
ബിനോയ് എം. ജെ.
മനുഷ്യൻ സദാ പ്രശ്നങ്ങളെ താലോലിച്ചുകൊണ്ടിരിക്കുന്നു. അതവന്റെ ശീലവും പ്രകൃതവും ആയിപ്പോയി. ഒരു ദിവസത്തെ നിങ്ങളുടെ മാനസിക വ്യാപാരങ്ങളെ ഒന്നു നിരീക്ഷിക്കുവിൻ. എന്താണ് നിങ്ങളുടെ മനസ്സിൽ നടന്നുകൊണ്ടിരിക്കുന്നത്? നിങ്ങൾ പ്രശ്നങ്ങളെ ഓരോന്നോരോന്നായി വിശകലനം ചെയ്തു കൊണ്ടിരിക്കുന്നു ! ഒരു പ്രശ്നം മാറുമ്പോൾ നിങ്ങൾ സ്വതന്ത്രരാവുമെന്ന് നിങ്ങൾ മിഥ്യാ വിചാരിക്കുന്നു. വാസ്തവത്തിൽ ഒരു പ്രശ്നം മാറുമ്പോൾ ആ സ്ഥാനത്ത് മറ്റൊരു പ്രശ്നം പ്രവേശിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കാരണം നിങ്ങൾ പ്രശ്നങ്ങളെ സദാ നിങ്ങളിലേക്ക് ആകർഷിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ അങ്ങനെ ചെയ്യുന്നിടത്തോളം കാലം പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും. അതിൽ അത്ഭുതമില്ല.
നിങ്ങൾ എന്തുകൊണ്ട് പ്രശ്നങ്ങളെ ഇങ്ങനെ ആകർഷിച്ചു കൊണ്ടേയിരിക്കുന്നു? അതിന്റെ ബീജം മൃഗജന്മങ്ങളിലൂടെ പുറകോട്ട് പോകുവാനാണ് സാധ്യത. മൃഗങ്ങൾ മരണത്തെ ഭയപ്പെടുന്നു. അതൊരു ഭയപ്പെടുത്തുന്ന ഓർമ്മയായി പരിണാമത്തിലൂടെ മനുഷ്യമനസ്സിലും സ്ഥാനം കണ്ടെത്തുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം മരണത്തെ ഭയപ്പെടേണ്ട കാര്യമില്ല. കാരണം അവന് മരണത്തിന്റെ അപ്പുറംപോകുവാനുള്ള കഴിവുണ്ട്. അവന് നിർവ്വാണത്തിലേക്ക് വരുവാൻ കഴിയും. എന്നിരുന്നാലും മരണത്തിന്റെ പേടിപ്പിക്കുന്ന ഓർമ്മകൾ അവന്റെയുള്ളിൽ കിടപ്പുണ്ട്. ഈ ആശയക്കുഴപ്പത്തിൽനിന്നും ചിന്ത ഉദിക്കുന്നു. ചിന്തയാവട്ടെ പ്രശ്നങ്ങളെ തിരയുന്നു. അതുകൊണ്ടാണ് പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തുന്നത്. നിങ്ങൾ അവയെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.
പ്രശ്നങ്ങളെ ആകർഷിക്കുന്ന ഈ ശീലത്തിന് വിരാമമിട്ടാൽ നിങ്ങൾ നിർവ്വാണത്തിലേക്ക് വരും. പ്രശ്നങ്ങളെ ആകർഷിക്കുന്നതിന് പകരം അവയെ വികർഷിക്കുവിൻ. അപ്പോൾ അവ ദൂരെയകലും. ഒരിക്കൽ നിങ്ങൾ അവയെ ദൂരെയെറിഞ്ഞാൽ പിന്നീടവ വരികയില്ല. കാരണം അപ്പോഴേക്കും നിങ്ങൾക്ക് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായിക്കഴിഞ്ഞിരിക്കും. നിങ്ങൾക്ക് നിർണ്ണായകമായ ആ ഉൾകാഴ്ച (insight) കിട്ടിക്കഴിഞ്ഞിരിക്കും. ഞാൻ സ്വതവേ ആനന്ദസ്വരൂപനാണെന്നും പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ട ആവശ്യമൊന്നും എനിക്കില്ലെന്നും ആ പ്രശ്നങ്ങൾ തന്നെയാണ് എന്നെ ദുഷിപ്പിക്കുന്നതെന്നും ഒരിക്കൽ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഞാൻ പ്രശ്നങ്ങളെ ആകർഷിക്കുകയോ അവയുടെ പിറകെ ഓടുകയോ ഇല്ല. അപ്പോൾ നാം പരിപൂർണ്ണരാവുന്നു. നമ്മിലെ അനന്താനന്ദം പ്രകാശിക്കുന്നു.
നിഷേധാത്മക ചിന്തകളെ(പ്രശ്നങ്ങളെ) ആകർഷിക്കുന്നതിന് പകരം ഭാവാത്മക ചിന്തകളെ ആകർഷിക്കുവിൻ. അപ്പോൾ നിങ്ങളുടെ മനസ്സ് പ്രകാശിച്ചു തുടങ്ങും. ഭാവാത്മക ചിന്തകൾ കൂടുതൽ കൂടുതൽ മനസ്സിൽ ചേക്കേറട്ടെ. നിങ്ങൾ എന്ത് ചിന്തിച്ചാലും അത് ഭാവാത്മകമാവട്ടെ. നിങ്ങൾക്ക് അസാധ്യമായി യാതൊന്നും ഇല്ലെന്ന് അറിഞ്ഞുകൊള്ളുവിൻ. ദിവാസ്വപ്നം കാണുന്നതിൽ തെറ്റൊന്നുമില്ല. അതൊരു തരം ഭാവാത്മക ചിന്തയാണ്. നിഷേധാത്മക ചിന്തകൾ മനസ്സിൽ ആശയക്കുഴപ്പം ജനിപ്പിക്കുമ്പോൾ ഭാവാത്മക ചിന്തകൾ അവയെ തിരുത്തുന്നു. നിങ്ങളുടെയുള്ളിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഈശ്വരൻ നിഷേധാത്മകമായ ഒരു സത്തയല്ല. മറിച്ച് അത് അത്യന്തം ഭാവാത്മകമായ ഒരു സത്തയാണ്. അതുകൊണ്ടാണ് നിഷേധാത്മക ചിന്തകളല്ല, ഭാവാത്മക ചിന്തകളാണ് നിങ്ങളുടെ പ്രകൃതത്തിന് യോജിച്ചവയെന്ന് പറയുന്നത്. ഭാവാത്മകമായ ഓരോ ചിന്തയും അവിടവിടെയായി തങ്ങിനിന്ന് നിങ്ങളിലെ ആശയക്കുഴപ്പങ്ങളെ ഓരോന്നോരോന്നായി തകർക്കുന്നു. ഒടുവിൽ നിങ്ങൾ യാതൊരു സംശയവും ,ക്ലേശങ്ങളും, പ്രാരാബ്ധങ്ങളും ഇല്ലാത്ത സാക്ഷാൽ ഈശ്വരനായി പ്രകാശിക്കുന്നു. അതുവരെ നിങ്ങൾ സാധന ചെയ്യണ്ടിയിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ : 917034106120
മുലയൂട്ടുന്ന സ്ത്രീകളുടെ സമ്മതമില്ലാതെ പരസ്യമായി ഫോട്ടോ എടുക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിരുദ്ധമാക്കും. മുലയൂട്ടുന്ന അമ്മമാരുടെ സമ്മതമില്ലാതെ ചിത്രങ്ങൾ എടുക്കുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ചൊവ്വാഴ്ച പാർലമെന്റിന് മുമ്പാകെ സമർപ്പിച്ച നിർദ്ദേശമുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
നീതിന്യായ മന്ത്രാലയത്തിന്റെ ഭേദഗതിയായി ഉൾപ്പെടുത്തിയ പോലീസ്, കുറ്റകൃത്യം, ശിക്ഷാവിധി, കോടതികൾ എന്നിവയുടെ ബില്ലിന്റെ ഭാഗമായിരിക്കും ഈ നിയമം. “ആത്മസംതൃപ്തിക്ക് വേണ്ടിയായാലും ഉപദ്രവിക്കാൻ വേണ്ടിയായാലും” ഉപദ്രവം നേരിടുന്ന സ്ത്രീകളെ ഇത് സഹായിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
“ഒരു പുതിയ അമ്മയെയും ഈ രീതിയിൽ ഉപദ്രവിക്കരുത്. സ്ത്രീകളെ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതത്വബോധം നൽകുന്നതിനും നീതിന്യായ വ്യവസ്ഥയിൽ അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” മിസ്റ്റർ റാബ് പറഞ്ഞു.
മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള ഡിസൈനർ ജൂലിയ കൂപ്പർ കഴിഞ്ഞ ഏപ്രിലിൽ പൊതുസ്ഥലത്ത് മുലയൂട്ടുന്ന അമ്മമാരുടെ ഫോട്ടോകൾ എടുക്കുന്നത് കുറ്റകരമാക്കാൻ ഒരു കാമ്പയിൻ ആരംഭിച്ചു.
“ഞാൻ എന്റെ മകളെ മുലയൂട്ടാൻ ഇരുന്നു, മറ്റൊരു ബെഞ്ചിൽ ഒരാൾ ഞങ്ങളെ തുറിച്ചുനോക്കുന്നത് ഞാൻ ശ്രദ്ധിച്ചു,” അവൾ ബിബിസിയോട് പറഞ്ഞു.
“ഞാൻ അവന്റെ നോട്ടം ക്ലോക്ക് ചെയ്തുവെന്ന് അവനെ അറിയിക്കാൻ ഞാൻ തിരിഞ്ഞുനോക്കി, പക്ഷേ അവൻ തന്റെ ഡിജിറ്റൽ ക്യാമറ പുറത്തെടുത്തു, ഒരു സൂം ലെൻസ് ഘടിപ്പിച്ച് ഞങ്ങളെ ഫോട്ടോയെടുക്കാൻ തുടങ്ങി.”
കണ്ടു ലജ്ജ തോന്നിയ ഞാൻ തന്റെ പ്രാദേശിക ലേബർ എംപി ജെഫ് സ്മിത്തിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തക സ്റ്റെല്ല ക്രീസിയെയും ബന്ധപ്പെട്ടതായും കൂപ്പർ പറഞ്ഞു. ട്രെയിനിൽ വച്ച് തന്റെ കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് തന്റെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ശ്രീമതി ക്രീസിക്ക് അനുഭവപ്പെട്ടു. മുലയൂട്ടൽ വോയറിസം നിയമവിരുദ്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ജോഡി ഹൗസ് ഓഫ് കോമൺസിലേക്ക് പ്രചാരണം നടത്തി.
നിലവില്‍ നിരവധി സ്ത്രീകള്‍ മുലയൂട്ടുന്ന ദൃശ്യങ്ങള്‍ ഫോട്ടോയെടുത്തെന്ന പരാതി നല്‍കിയിരുന്നെങ്കിലും പൗര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിയമപരമായി നിലനില്‍കാത്തതിനാല്‍ പോലീസ് കേസെടുക്കാറില്ലായിരുന്നു. ‘മുലയൂട്ടുന്ന അമ്മമാരുടെ വിജയം’ എന്നാണ് ഇതിനായി പ്രചാരണം നടത്തിയിരുന്ന മഹിളാ ഗ്രൂപ്പുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തത്.
പുതിയ നടപടി അകാരണമായി സ്ത്രീകളെ ഉപദ്രവിക്കുന്നത് തടയുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കൂടാതെ ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ക്ക് കുറ്റകൃത്യങ്ങള്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കുന്നതിനും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള നിയമത്തിലെ പഴുതുകള്‍ അടയ്ക്കുന്നതിനുമുള്ള ബില്ലിലെ മറ്റൊരു ഭേദഗതിയും റാബ് സ്ഥിരീകരിച്ചു.
ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്ന സാധാരണ ആക്രമണ കേസുകളില്‍ പരാതി നല്‍കാന്‍ ഇപ്പോള്‍ ആറുമാസത്തെ സമയപരിധിയാണ് ഉണ്ടായിരുന്നത് . സമയം കഴിഞ്ഞതുമൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലും ഇത്തരം 13,000 കേസുകള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
“മുലയൂട്ടുന്ന അമ്മമാരുടെ സമ്മതമില്ലാത്ത ഫോട്ടോഗ്രാഫുകളോ വീഡിയോ റെക്കോർഡിംഗുകളോ എടുക്കുന്നത്” ഇംഗ്ലണ്ടിലും വെയിൽസിലും ഒരു “നിർദ്ദിഷ്‌ട” മുലയൂട്ടൽ വോയറിസം കുറ്റമാക്കും, ഇത് രണ്ട് വർഷം വരെ തടവും “സാഹചര്യങ്ങളും” ശിക്ഷാർഹമാണ്. ലൈംഗിക സംതൃപ്തി നേടുന്നതിനോ അപമാനം, ദുരിതം അല്ലെങ്കിൽ ഭയാനകത എന്നിവ ഉണ്ടാക്കുന്നതിനോ ആണ് ഉദ്ദേശ്യം”.
ഇംഗ്ലണ്ടും വെയിൽസും യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായ രാജ്യങ്ങളാണ്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ ചേർന്നതാണ് യുണൈറ്റഡ് കിംഗ്ഡം. പ്രായോഗിക നിയമമനുസരിച്ച്, യുണൈറ്റഡ് കിംഗ്ഡത്തിന് മൂന്ന് വ്യത്യസ്ത നിയമ സംവിധാനങ്ങളുണ്ട്: ഇംഗ്ലണ്ടിനും വെയിൽസിനും, സ്കോട്ട്ലൻഡിനും വടക്കൻ അയർലൻഡിനും ഓരോന്നും.
കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനിൽ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 218,724 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ടെസ്റ്റിംഗ് വഴി കണ്ടെത്തിയ ഈ ഇന്‍ഫെക്ഷന്‍ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ യുകെയില്‍ കഴിഞ്ഞ ഏഴ് ദിവസത്തെ ആകെ രോഗികളുടെ എണ്ണം 1,269,878 ആയി. ഒരാഴ്ച മുന്‍പത്തേക്കാള്‍ 51 ശതമാനമാണ് വര്‍ദ്ധന.
രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണെങ്കിലും രോഗലക്ഷണങ്ങൾ മൂർച്ഛിച്ച് ആശുപത്രിയിലെത്തന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കാത്തതും മരണനിരക്ക് ഇരുന്നൂറിൽ താഴെത്തന്നെ സ്ഥിരമായി നിൽക്കുന്നതുമാണ് കോവിഡിന്റെ നാലാം തരംഗത്തിൽ ആശ്വാസമേകുന്ന കാര്യം. ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരും ഇതിൽതന്നെ പകുതിയോളം പേർക്ക് മൂന്നാമത്തെ ബുസ്റ്റർ ഡോസ് നൽകാനായതുമാണ് കോവിഡിന്റെ നാലാം വരവിൽ തുണയായത്.
തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വേരിയന്റാണ് ഡിസംബര്‍ ആദ്യം മുതല്‍ കൊറോണാ കേസുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നത്. ലണ്ടനില്‍ പിടിമുറുക്കിയ ശേഷമാണ് മറ്റ് മേഖലകളിലേക്ക് ഈ വേരിയന്റ് വ്യാപിച്ചത്. രാജ്യത്ത് അതിവേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനം.
കഴിഞ്ഞ വിന്ററില്‍ ആല്‍ഫാ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രേഖപ്പെടുത്തിയ ദൈനംദിന കേസുകളുടെ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ കോവിഡ് കേസുകള്‍. ക്രിസ്മസ്, ന്യൂ ഇയര്‍ കാലയളവില്‍ റിപ്പോര്‍ട്ടിംഗ് മെല്ലെപ്പോക്കില്‍ ആയതോടെ ഔദ്യോഗിക കണക്കുകളെയും ഇത് ബാധിക്കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും നാല് ദിവസത്തെയും, വെയില്‍സില്‍ നിന്ന് രണ്ട് ദിവസത്തെയും കണക്കുകളാണ് ഒരുമിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ മാത്രം 148,725 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 15,044 കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. റെക്കോര്‍ഡ് കേസുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാരും അധികമായി അവധിയെടുക്കുന്നുണ്ട്. ഇതുമൂലം എന്‍എച്ച്എസ് ഏതാനും ആഴ്ചകള്‍ കൂടി കാര്യമായ സമ്മര്‍ദം നേരിടുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി.
ലോക്ഡൗൺ ഒഴിവാക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിന്റെ ഭാഗമായി പത്താം തിയതി മുതൽ ദിവസേന ഒരുലക്ഷത്തിലേറെ ക്രിട്ടിക്കൽ വർക്കർമാർക്ക് ദിവസേന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തും. പൊതുഗതാഗതം. ഭക്ഷ്യസംസ്കരണം, അതിർത്തി രക്ഷാസേന, ഹെൽത്ത് വർക്കർമാർ, ഡെലിവറി സർവീസുകാർ എന്നിവർക്കാകും ഇത്തരത്തിൽ ദിവസേനയുള്ള ടെസ്റ്റുകൾ നടത്തുക.
എന്നാല്‍ വരുന്ന ഏതാനും ആഴ്ചകളില്‍ സമാനമായ ഭയപ്പെടുത്തുന്ന അവസ്ഥകളാണ് ഉണ്ടാവുകയെന്നും, ഇതിനെ നേരിടാന്‍ പുതിയ വിലക്കുകളില്‍ വരില്ലെന്നുമാണ് ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. പ്ലാന്‍ ബി വിലക്കുകള്‍ മാറ്റമില്ലാതെ മുന്നോട്ട് പോകാനാണ് താന്‍ ക്യാബിനറ്റില്‍ നിര്‍ദ്ദേശിക്കുകയെന്ന് ഡൗണിംഗ് സ്ട്രീറ്റ് വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. എന്‍എച്ച്എസ് യുദ്ധസന്നാഹത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു.
ഒമിക്രോണ്‍ പീക്കില്‍ എത്തുന്നത് ഏത് വിധത്തിലാകുമെന്നത് അനുസരിച്ചാണ് യുകെയിലെ പുതിയ നിയന്ത്രണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. ബൂസ്റ്റര്‍ സര്‍വീസുകളും, ഹെല്‍ത്ത് സര്‍വീസും, വിരമിച്ച ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുടെ ടെറിട്ടോറിയല്‍ ആര്‍മിയുടെയും സഹായത്തോടെ മുന്നോട്ട് പോകാമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.