ഒരു കാലത്ത് ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും എന്ന സീരിയൽ. ഈ പരമ്പരയിലൂടെ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മകളായി മാറിയ താരമാണ് ശിവാനി മേനോൻ. ഉപ്പു മുളകിലും ശിവാനി എന്ന പേരിൽ തന്നെയാണ് താരം അറിയപ്പെട്ടിരുന്നത്.
താരങ്ങളെല്ലാം അഭിനയിക്കുന്നതിന് പകരം സാധാരണക്കാരെ പോലെ ജീവിച്ച് കാണിക്കുന്ന പരമ്പരയായിരുന്നു ഉപ്പു മുളകും. വളരെ ചെറിയ പ്രായം മുതലേ അഭിനയിച്ച് തുടങ്ങിയ ശിവാനി പ്രേക്ഷകർക്ക് മുന്നിൽ തന്നെയാണ് വളർന്ന് വലുതായത്. ഇപ്പോൾ സീ കേരളത്തിലെ എരിവും പുളിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് ശിവാനി അടക്കമുള്ള ഉപ്പും മുളകും താരങ്ങൾ.
ഇതിനിടെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശിവാനി. അച്ഛനും അമ്മയ്ക്കും ഏകമകളായി ജീവിക്കുന്നതിനെ പറ്റിയും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ ശിവാനി തുറന്ന് പറഞ്ഞിരുന്നു. വീട്ടിലെ ഒറ്റ കുട്ടിയായതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ ആണെന്നായിരുന്നു ശിവാനിയോട് ചോദിച്ചത്.
എന്റെ ജീവിതത്തിൽ എല്ലാം ഫിഫ്റ്റി ഫിഫ്റ്റിയാണ്. ഞാൻ അമ്മയുടെ വീട്ടിലാണ് നിൽക്കുന്നത്. അതൊരു ജോയിന്റ് ഫാമിലിയാണ്. എട്ട് പേരുണ്ട് അവിടെ. വീട്ടിൽ കസിൻ സിസ്റ്ററും ബ്രദറും ഉണ്ട്. അതുകൊണ്ട് ഒരിക്കലും ഒറ്റക്കുട്ടിയാണെന്ന തോന്നൽ അവർ തരില്ല.
പക്ഷേ എന്റെ വീട്ടിലേക്ക് വരുമ്പോൾ ഞാൻ ഒറ്റക്കുട്ടിയാണ്. അതിന്റെ ദോഷം എന്ന് പറയുകയാണെങ്കിൽ, സ്വന്തം ര ക്ത ത്തി നൊപ്പം കാര്യങ്ങൾ ചെയ്യാൻ തോന്നില്ലേ. അങ്ങനൊരു സാഹചര്യത്തിൽ നമുക്ക് പറയാൻ ആളുണ്ടാവില്ല. പക്ഷേ എന്റെ ഏറ്റവും നല്ല സുഹൃത്ത് അമ്മയാണ്. പിന്നെ ഒത്തിരി നല്ല സുഹൃത്തുക്കളുണ്ട്.
അവരിൽ ആരെ വേണമെങ്കിലും നമ്മുടെ സഹോദരനും സഹോദരിയുമാക്കാൻ പറ്റും. നിങ്ങൾക്ക് ഒരു കുട്ടി കൂടി ആയിക്കൂടായിരുന്നോ എന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് ഒരുപാട് പ്രാവിശ്യം ചോദിച്ചിട്ടുണ്ടെന്നാണ് ശിവാനി പറയുന്നത്.
അയ്യോ ഒരെണ്ണത്തിനെ കൊണ്ട് തന്നെ മടുത്തു. ഇനി ഒരെണ്ണം കൂടി വേണ്ട. അമ്മയ്ക്ക് പറ്റില്ല, നോക്കാൻ വയ്യെന്നാണ് പറയുന്നത്. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ നല്ല കുരുത്തക്കേട് തന്നെയാണ്. അതുപോലെ ഹൈപ്പറുമാണ് ശിവാനി സുചിപ്പിക്കുന്നത്.
കസിൻ സിസ്റ്റർ ഉണ്ടാവുന്നതിന് മുൻപ് ഒരു അനിയത്തി വേണമെന്നുള്ളത് എന്റെ ഭയങ്കര ആഗ്രഹമായിരുന്നു. അവള് വന്നതോടെയും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ തമ്മിൽ നല്ല തല്ല് കൂടാറുണ്ട്. സെറ്റിൽ പാറുക്കുട്ടിയെ വരെ വേണമെങ്കിൽ ഒതുക്കി നിർത്താം. പക്ഷേ ശിവാനിയെ ഒതുക്കാൻ പറ്റില്ലെന്നാണ് തന്നെ കുറിച്ച് മറ്റുള്ളവർ പറയുന്നത്.
അതേ സമയം എരിവും പുളിയും ലൊക്കേഷനിൽ ഏറ്റവും കൂടുതൽ ഇറിറ്റേറ്റ് ചെയ്യുന്ന വ്യക്തി മുടിയൻ ചേട്ടനാണ്. പിന്നെ അൽസാബിത്തും. പാറു വലിയ കുഴപ്പമില്ല. സീരിയലിലെ അമ്മയും യഥാർഥ അമ്മയും തമ്മിലുള്ള സാമ്യത രണ്ടാളും ഭയങ്കര കെയറിങ് ആണെന്നുള്ളതാണ്.
എന്റെ അമ്മ ഇല്ലാത്തൊരു സാഹചര്യം വരികയാണെങ്കിൽ ഞാൻ നിഷാമ്മയുടെ വീട്ടിൽ പോയി കിടക്കാറുണ്ട്. പലപ്പോഴും ഷൂട്ടിങ്ങിന്റെ ദിവസങ്ങളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. ഉപ്പും മുളകിലും ബിജു സോപാനവും നിഷ സാരംഗും അവതരിപ്പിച്ച കഥാപാത്രത്തിന്റെ നാലാമത്തെ മകളായിട്ടാണ് ശിവാനി അഭിനയിച്ചിരുന്നത്.
ഇപ്പോൾ എരിവും പുളിയിലേക്ക് വരുമ്പോഴും കാര്യങ്ങൾ ഏകദേശം അങ്ങനെ തന്നെയാണെന്നാണ് അറിയുന്നത്. അതേ സമയം ഇവിടെ പപ്പയും മമ്മയും ആണെന്നും ക്രിസ്ത്യൻ കുടുംബമാണെന്ന പ്രത്യേകതയും ഉണ്ട്. അഭിനയത്തിന് പുറമേ നൃത്തത്തിലും ശിവാനി ഗംഭീര പ്രകടനം കാഴ്ച വെക്കാറുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിൻറെ ചോദ്യംചെയ്യൽ അവസാനിച്ചു. മൂന്ന് ദിവസമായി ചോദ്യം ചെയ്തത് 33 മണിക്കൂറാണ്. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നിർണായകമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. പ്രതികളുടെ മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു.
ഇന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്. Read Also ‘സ്ത്രീകളെ ശല്യപ്പെടുത്തി’: യുവാവിനെ കൊല്ലാൻ ഒരു ലക്ഷത്തിന് ക്വട്ടേഷൻ നൽകി സൈനികൻ ഇന്നലെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനായി സംവിധായകൻ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു.
ഇന്ന് ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാകും ദിലീപിന്റെ മുൻകൂർ ജാമ്യഹരജി വിധി പറയുക. നടിയെ അക്രമിച്ച കേസിൽ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഹൈക്കോടതിയാണ് സമയം നീട്ടിനൽകിയത്. പ്രോസിക്യൂഷൻറെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി.
ആഫ്രിക്കൻ നേഷൻസ് ഇന്നലെ ദുരന്ത ദിനമായിരുന്നു.കാമറൂൺ Vs കൊമോറോസ് മത്സരത്തിൽ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 8 പേരെങ്കിലും മരിച്ചതായുള്ള റിപോർട്ടുകൾ പുറത്തു വന്നു.കൂടുതൽ മരണങ്ങൾ ഉണ്ടായേക്കുമെന്ന് കാമറൂണിന്റെ മധ്യമേഖലാ ഗവർണർ നസെരി പോൾ ബിയ പറഞ്ഞു.ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിലെ അവസാന 16 നോക്കൗട്ട് മത്സരത്തിൽ കാമറൂൺ കൊമോറോസ് മത്സരം കാണാൻ തലസ്ഥാന നഗരമായ യൗണ്ടെയിലെ ഒലെംബെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നേടാൻ ജനക്കൂട്ടം പാടുപെടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ 40 പേരെയെങ്കിലും പോലീസും സാധാരണക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചതായി അടുത്തുള്ള മെസാസി ആശുപത്രി അധികൃതർ പറഞ്ഞു. ഇവരെയെല്ലാം ചികിത്സിക്കാൻ ആശുപത്രിക്ക് കഴിയുന്നില്ലെന്ന് അധികൃതർ പറഞ്ഞു.പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് നഴ്‌സായ ഒലിംഗ പ്രുഡൻസ് പറഞ്ഞു.ഏകദേശം 50,000 പേർ മത്സരം കാണാൻ ശ്രമിച്ചതായി അധികൃതർ പറഞ്ഞു. സ്റ്റേഡിയത്തിന് 60,000 കപ്പാസിറ്റിയുണ്ട്, എന്നാൽ കൊറോണ വൈറസ് പാൻഡെമിക് കാരണം കാണികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.
50 വർഷത്തിന് ശേഷം ആദ്യമായാണ് കാമറൂൺ ആഫ്രിക്കൻ കപ്പിന് വേദിയാകുന്നത്. മധ്യ ആഫ്രിക്കൻ രാജ്യം 2019-ൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിച്ചിരുന്നു, എന്നാൽ കാമറൂണിന്റെ ഒരുക്കങ്ങളിൽ, പ്രത്യേകിച്ച് സ്റ്റേഡിയങ്ങളുടെ സന്നദ്ധതയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ കാരണം ചാംപ്യൻഷിപ് ഈജിപ്തിന് നൽകി.ഒലെംബെ സ്റ്റേഡിയമാണ് നിരീക്ഷണത്തിലുള്ള വേദികളിലൊന്ന്. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ പ്രധാന സ്റ്റേഡിയമാണിത്, ഫെബ്രുവരി 6-ന് ഫൈനൽ ഉൾപ്പെടെ മൂന്ന് ഗെയിമുകൾ കൂടി അരങ്ങേറും.
ഞായറാഴ്‌ച യൗണ്ടെയിലെ ഒരു നൈറ്റ്‌ക്ലബിൽ സ്‌ഫോടന പരമ്പരയുണ്ടായ തീപിടിത്തത്തിൽ 17 പേരെങ്കിലും മരിച്ചതിന് ശേഷം, ഒരു ദിവസത്തിനിടെ രാജ്യത്തിനേറ്റ രണ്ടാമത്തെ ഗുരുതരമായ ആഘാതമായിരുന്നു തിങ്കളാഴ്ചത്തെ സംഭവം.ആ സംഭവത്തെത്തുടർന്ന്, കാമറൂൺ പ്രസിഡന്റ് പോൾ ബിയ, അരനൂറ്റാണ്ടിലെ ഏറ്റവും വലിയ ദേശീയ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുമ്പോൾ രാജ്യം ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
തിങ്കളാഴ്ചത്തെ കളി 2-1ന് ജയിച്ച കാമറൂൺ ക്വാർട്ടറിലേക്ക് കടന്നു.കാൾ ടോക്കോ എക്കാമ്പി, വിൻസന്റ് അബൂബക്കർ എന്നിവരാണ് കാമറൂണിന്റെ ഗോളുകൾ നേടിയത്.ഇതിനു ശേഷം 81ആം മിനുട്ടിൽ ചങാമയിലൂടെ കൊമോറസ് ഒരു ഗോൾ മടങ്ങി. ഫ്രീകിക്കിലൂടെ പിറന്ന ഈ ഗോൾ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു. എങ്കിലും വിജയം കാമറൂൺ തന്നെ സ്വന്തമാക്കി.
An official says at least 6 people died in a stampede outside a stadium hosting an African Cup of Nations soccer game in Cameroon.#AFCON2021 #AFCON #Cameroon #Comoros pic.twitter.com/z76MEOSK5q
— Punchline Africa Tv (@PunchlineAfric_) January 24, 2022
നടി കൽപ്പനയെ അനുസ്മരിച്ച് നടൻ മനോജ് കെ ജയൻ. നടിയുടെ ആറാം ചരമവാർഷിക ദിനത്തിലാണ് മനോജ് കെ ജയൻ ഫേസ്ബുക്കിലൂടെ നൊമ്പരകുറിപ്പ് പങ്കുവെച്ചത്.
എന്നും, സത്യസന്ധമായ, വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു മരണംവരെയും തന്നെ സഹോദരതുല്യനായി കണ്ടുവെന്നും താരം കുറിച്ചു.
കൂടാതെ മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു എന്നും മനോജ് കെ ജയൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഓർമ്മപ്പൂക്കൾ❤️😔🌹
കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം 🙏
മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു 🙏
എന്നും,സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ❤️🙏ഒരുപാട് സ്നേഹത്തോടെ…നിറഞ്ഞ സ്മരണയോടെ പ്രണാമം🌹🌹🌹🙏
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി പത്തു ദിവസം കൂടി കൂടുതൽ അനുവദിച്ച് നൽകി. നേരത്തെ, കൂടുതൽ സാക്ഷികളെ വിസ്തരിക്കാനുള്ളതിനാൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകളെ എത്തിക്കാനുള്ളതും കോവിഡും കാരണം കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 27 മുതൽ പത്തു ദിവസം കൂടിയാണ് നീട്ടി നൽകിയത്.
കൂടാതെ, നടൻ ദിലീപ് പ്രതിയായ കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അഞ്ച് സാക്ഷികളെയാണ് അധികമായി വിസ്തരിക്കാനുള്ളത്. ഇതിൽ മൂന്നു സാക്ഷികളുടെ വിസ്താരം പൂർത്തിയായതാണ്.
അതേസമയം,കേസില്‍ ദിലീപിനെതിരെ കൂടുതല്‍ ശബ്ദ തെളിവുകള്‍ ഉണ്ടെന്ന് സൂചന നല്‍കി ക്രൈംബ്രാഞ്ച്.മാത്രമല്ല, പള്‍സര്‍ സുനിയേയും അന്വേഷണ ഉദ്യോഗസ്ഥരേയും വകവരുത്തിയ ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന ചര്‍ച്ച പോലും നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖകളിലെ ദിലീപിന്റെ ശബ്ദം സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായ മറുപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇന്ന് രാത്രി 8 മണി വരെ ചോദ്യം ചെയ്യല്‍ തുടരും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നല്‍കി. ജനുവരി 27 മുതല്‍ 10 ദിവസത്തേക്കാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ഗൂഢാലോചനയില്‍ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തെറ്റാന്‍ കാരണം സിനിമ തുടങ്ങാന്‍ വൈകിയതുകൊണ്ടാണെന്നും ദിലീപ് അന്വേഷണസംഘത്തോടു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വധഭീഷണി മുഴക്കിയതു താന്‍ ഓര്‍ക്കുന്നില്ലെന്നും മദ്യപിച്ചിരുന്നതിനാല്‍ സംഭാഷണം ഓര്‍മയില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
എന്തെങ്കിലും പറഞ്ഞെങ്കില്‍ തന്നെ ജയിലില്‍ അടച്ചതിലുള്ള പ്രയാസം കൊണ്ടാണ്. താനൊരു തികഞ്ഞ ഈശ്വരവിശ്വാസിയാണ്. അനുഭവിക്കുമെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ ശാപവാക്കായാണു മനസില്‍ കരുതിയിരിക്കുക. എന്നാല്‍, താനങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സംഭവിച്ചതെല്ലാം ദുര്‍വിധിയാണെന്നു കരുതുന്നതെന്നും ദിലീപ് മൊഴി നല്‍കി. കഴിഞ്ഞുപോയ സംഭവങ്ങളില്‍ ആരോടും പരിഭവമില്ല. നടിയെ ആക്രമിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ല. സംഭവം നടന്ന് ഒന്നരമാസം കഴിഞ്ഞാണു തന്റെ പേര് വലിച്ചിഴച്ചതെന്നും ദിലീപ് അവകാശപ്പെട്ടു.
ഇന്നലത്തെ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടു. അഞ്ചുപ്രതികളേയും ഒരുമിച്ചാണു ചോദ്യം ചെയ്തത്. ആദ്യ ദിവസത്തെ മൊഴിയുടെ പരിശോധന ഇന്നലെ നടന്നു. അഞ്ചുപേരെയും ഒരുമിച്ചിരുത്തി മൊഴിയിലെ പൊരുത്തക്കേടുകളാണ് ഇന്നലെ പരിശോധിച്ചത്. പ്രധാനസാക്ഷി ബാലചന്ദ്രകുമാര്‍ കൈമാറിയ രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഇതുവരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇതിനാല്‍ തന്നെ പ്രതികള്‍ക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചിരുന്നു. ഇതിനെ പൊളിക്കാനാണ് അവസാന 11 മണിക്കൂറില്‍ അന്വേഷണസംഘം ശ്രമിക്കുക. ഗൂഢാലോചന സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളാണ് കവറിലുള്ളത്.
ഡിജിറ്റല്‍ തെളിവുകളിലുള്ളത് പ്രതികള്‍ തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംവിധായകന്‍ റാഫി, അരുണ്‍ഗോപി എന്നിവരെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയത്. പ്രതികളെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇതുകൊണ്ടുതന്നെ തെളിവുകള്‍ തള്ളിക്കളയാനാകില്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഹൈക്കോടതിയില്‍ നല്‍കാനിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം ചോദ്യം ചെയ്യലിന് ശേഷം തയ്യാറാക്കും. ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി. തെളിവെടുപ്പിനായാണ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. എഡിജിപി ശ്രീജിത്ത് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.
തിരുവനന്തപുരം വെള്ളറടയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി നാല് വര്‍ഷമായി യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയബന്ധം കമുകന്‍ യുവതിയുടെ ഭര്‍ത്താവിനെ അറിയിച്ചു. ഇതോടെ കുടുംബ ബന്ധം തകരുമെന്ന് മനസിലായ യുവതി കാമുകന് വീഡിയോ ലൈവില്‍ ഇട്ട ശേഷം ജീവനൊടുക്കുകയായിരുന്നു. ഇതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ പോലീസ് പിടികൂടുകയും ചെയ്തു.
വെള്ളറട കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക എന്ന 29കാരിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൂവാര്‍ പരിണയം സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹിതയും മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയുമായ ഗോപിക നാല് വര്‍ഷം വിഷ്ണുവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഗോപികയുമായുള്ള ബന്ധം സൂചിപ്പിച്ച് വിഷ്ണു യുവതിയുടെ ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വിഷ്ണു ഗോപികയ്ക്കും അച്ചു. തുടര്‍ന്ന് കുടുംബം തകരുമെന്ന ഭയത്താല്‍ ഗോപിക ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഗോപികയും വിഷ്ണുമായി സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. താന്‍ മരിക്കാന്‍ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചു. ഇയാള്‍ ഉടന്‍ ബൈക്കില്‍ ഗോപികയുടെ വീട്ടിലെത്തി. പൂട്ടി കിടന്ന വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ ഗോപികയെ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ വിഷ്ണു കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. യുവതിയെ ആശുപത്രിയില്‍ എത്തിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുക ആയിരുന്നു. വാട്‌സ് അപ്പ് വഴി ഇവര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യം കണ്ടാണ് പൂവാറില്‍ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനല്‍കി.
സമീപത്തെ സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോറിക്ഷവിളിച്ച് ഡ്രൈവറുടെ സഹായത്തോടെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു, എന്നാല്‍ ആശുപത്രയില്‍ എത്തിയ വിഷ്ണുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആണ് സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകനെ പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ,നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും ഈ വിവരം ഭര്‍ത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടര്‍ന്ന് ഗോപിക ജീവനൊടുക്കുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണു പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.
കൊച്ചി: വീട്ടിൽ കളിക്കാൻ വന്ന അയൽപക്കത്തെ പതിമൂന്നുകാരനെ ഒരു വർഷത്തോളമായി വീട്ടമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിയായ 37 കാരിക്കെതിരെയാണ് കുട്ടിയും രക്ഷിതാക്കളും പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതോടെ യുവതി ഒളിവിലാണ്.
ആദ്യ കുർബാന സ്വീകരണത്തോടനുബന്ധിച്ച് പതിമൂന്നുകാരൻ പള്ളിയിൽ ധ്യാനം കൂടിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. ലൈംഗിക പീഡനങ്ങളെ കുറിച്ച് ധ്യാനത്തിൽ ക്ലാസെടുത്തതോടെയാണ് തന്നെ വീട്ടമ്മ ഇത്തരത്തിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടി വീട്ടിൽ വിവരം പറയുകയായിരുന്നു.
37 കാരി വീട്ടമ്മയുടെ വീട്ടിൽ കുട്ടി ഇടക്കിടെ കളിക്കാൻ പോകുമായിരുന്നു. ഈ സമയത്ത് ആളില്ലാത്ത അവസരം നോക്കി കുട്ടിയെ ഇവർ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷമായി ഇവർ കുട്ടിയെ ഇത്തരത്തിൽ ഉപയോഗിച്ചുവന്നു. എന്നാൽ കുട്ടിക്ക് ഇത് പീഡനമാണെന്ന് മനസിലായിരുന്നില്ല. ധ്യാനത്തിൽ പങ്കെടുത്തതോടെ ആന്റി തന്നോട് കാട്ടിയ കാര്യങ്ങൾ മനസിലാക്കിയ കുട്ടി വീട്ടിൽ വിവരം പറയുകയും രക്ഷിതാക്കളുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പീഡനത്തിനു പുറമേ വീട്ടമ്മ കുട്ടിയുടെ പക്കൽ നിന്നും പോക്കറ്റ് മണിയായി നൽകിയ പണം അപഹരിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഒളിവിലുള്ള വീട്ടമ്മ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയാണെന്നാണ് വിവരം.
ഷെറിൻ പി യോഹന്നാൻ
ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലേക്ക് നാലു വർഷത്തെ പഠനത്തിനായി എത്തുന്ന അരുൺ നീലകണ്ഠനെന്ന പതിനേഴുകാരനിലൂടെയാണ് വിനീത് ശ്രീനിവാസൻ ‘ഹൃദയം’ തുറക്കുന്നത്. അരുണിന്റെ കോളേജ് ജീവിതം മുതൽ വിവാഹജീവിതത്തിന്റെ ആദ്യഘട്ടം വരെയുള്ള കാലത്തെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് സംവിധായകൻ. കോളേജ് ലൈഫ്, സൗഹൃദം, പ്രണയം, വിരഹം, തിരിച്ചറിവുകൾ, വിവാഹം എന്നിവയെല്ലാം ഹൃദയത്തിന്റെ പ്രമേയത്തിൽ ഉൾപ്പെടും.
ഒരു കഥാപാത്രത്തിന്റെ വളർച്ചയെ അതിഭാവുകത്വമില്ലാതെയാണ് വിനീത് അവതരിപ്പിച്ചിരിക്കുന്നത്. കോളേജ് ജീവിതമാണ് ആദ്യ പകുതിയിലെ കാഴ്ച. രണ്ടാം പകുതിയിൽ ജീവിതത്തിന്റെ അർത്ഥം അറിയാൻ ശ്രമിക്കുന്ന അരുണിനെ നമുക്ക് കാണാം. വിനീത് ശ്രീനിവാസന്റെ കഥ അത്ര മികച്ചതല്ല. എന്നാൽ സാധാരണ കഥയെ പ്രേക്ഷകനുമായി കൂട്ടിയിണക്കുന്നിടത്താണ് വിനീതെന്ന സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുന്നത്.

ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീതവും വിനീതിന്റെ പ്രണവ് മോഹൻലാൽ കഥാപാത്രവുമാണ് ഹൃദയത്തിന്റെ USP. ദർശന എന്ന ഗാനമൊഴികെ മറ്റെല്ലാ ഗാനങ്ങളും സീനുകളോട് ചേർന്നൊഴുകുകയാണ്. ‘പാട്ടിനുവേണ്ടിയുള്ള സീനുകൾ’ എന്ന തോന്നൽ ഉണ്ടാകുന്നില്ല. ‘ഹൃദയ’ത്തിലെത്തുമ്പോൾ പ്രണവ് മോഹൻലാൽ എന്ന അഭിനേതാവ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ദർശനയുടെ കഥാപാത്ര സൃഷ്ടി മികച്ചുനിൽക്കുന്നു. ആന്റണി താടിക്കാരനും കാളിയും സെൽവയുമെല്ലാം പ്രേക്ഷകനുമായി കണക്ട് ആവുന്ന കഥാപാത്രങ്ങളാണ്.
കോൺഫ്ലിക്ടുകൾ ഒഴിഞ്ഞ രണ്ടാം പകുതിയിലാണ് കല്യാണിയുടെ കഥാപാത്രം എത്തുന്നത്. അതിനാൽ വലിയ ആഴമൊന്നും ആ കഥാപാത്രത്തിന് കൈവരുന്നില്ല. ക്യാമ്പസ് ലൈഫും പ്രണയവും വിരഹവും ഫ്രഷ് ആയ യാതൊന്നും സമ്മാനിക്കുന്നില്ല. പ്രേക്ഷകൻ ഇഷ്ടപ്പെടുന്ന കഥാപാത്രത്തിന്റെ മരണവും മകന് അച്ഛൻ നൽകുന്ന ഉപദേശവും എന്ന് തുടങ്ങി, പ്രെഡിക്റ്റബിൾ ആയ പല ക്‌ളീഷേ രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാൽ ഇമോഷൻസിനെ കൂട്ടുപിടിച്ചുള്ള കഥപറച്ചിലിൽ ഇത് കല്ലുകടിയായി മാറുന്നില്ലെന്നതാണ് പ്രധാനം.

രണ്ടാം പകുതിയിൽ പല വിവാഹ രംഗങ്ങളിലായി കഥ നീളുന്നതായി അനുഭവപ്പെട്ടു. ഒരു Coming of age ഡ്രാമയിൽ കേന്ദ്ര കഥാപാത്രത്തിന്റെ വളർച്ചയും, സംഭവിക്കുന്ന മാറ്റങ്ങളും പ്രേക്ഷകനെ സ്വാധീനിക്കുന്ന വിധത്തിൽ അവതരിപ്പിക്കണം. അതിൽ വിനീത് ശ്രീനിവാസൻ വിജയിച്ചിട്ടുണ്ട്. കണക്ട് ചെയ്യാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നിടത്താണ് ‘ഹൃദയം’ സ്വീകാര്യത നേടുന്നത്.
Last Word – പെർഫെക്ട് ആയ ചലച്ചിത്ര സൃഷ്ടിയല്ല ‘ഹൃദയം’. പുതുമയുള്ള കഥയോ കഥാപാത്രങ്ങളോ സിനിമ ഓഫർ ചെയ്യുന്നില്ല. എന്നാൽ ഇമോഷൻസിനെ ചേർത്തുനിർത്തിയുള്ള വിനീതിന്റെ കഥപറച്ചിലിലാണ് ചിത്രം പ്രേക്ഷകനുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്നത്. അവിടെയാണ്, പ്രണയത്തെക്കാൾ ഉപരിയായി വിരഹവും സൗഹൃദവും ജീവിതവും തീവ്രമായി അവതരിപ്പിക്കുന്ന ‘ഹൃദയം’ ഹൃദ്യമായ അനുഭവമാകുന്നത്.
കുറ്റിപ്പുറം: യുട്യൂബ് ചാനലില്‍ പാട്ട് പാടിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ 12-കാരനെ പൊതുപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡനത്തിനിരയാക്കിയത് 20-ലേറേ തവണ. പൊതുപ്രവര്‍ത്തകനായ പാറമ്മല്‍ ഉസാമ(47) പട്ടിക്കാട് വെള്ളമേല്‍ തിരുത്തായംപുറത്ത് ഉമ്മര്‍ (55), ചോലക്കാടന്‍ ഉമ്മര്‍ (36) എന്നിവരാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രതികളായ മൂന്നുപേരെയും കഴിഞ്ഞദിവസം കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ മാതാവ് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന പീഡനം പുറത്തറിഞ്ഞത്. വിശദമായി ചോദിച്ചപ്പോള്‍ കുട്ടി തന്നെ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
പ്രതികളിലൊരാളായ ചോലക്കാടന്‍ ഉമ്മര്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഈ ചാനലില്‍ പാട്ട് പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്തത്. പിന്നീട് കുട്ടിയെ വീട്ടില്‍നിന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
യൂട്യൂബ് വീഡിയോ ചിത്രീകരിക്കാനും പാട്ട് പാടിപ്പിക്കാനെന്നും പറഞ്ഞാണ് കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നത്. കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്തതിനാല്‍ പലപ്പോഴും കുട്ടിയെ തനിച്ചാണ് കൊണ്ടുപോയത്. എന്നാല്‍ വീഡിയോ ചിത്രീകരണത്തിന്റെ പേരില്‍ കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു.
കുറ്റിപ്പുറത്ത് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് താഴെവെച്ചും പെരിന്തല്‍മണ്ണയില്‍വെച്ചും പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വേങ്ങൂരിലെ തയ്യല്‍ക്കടയില്‍വെച്ചും ഒരു റബര്‍ തോട്ടത്തില്‍വെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതികള്‍ കുട്ടിക്ക് മൊബൈല്‍ഫോണും പണവും നല്‍കിയിരുന്നു.
അറസ്റ്റിലായ ഉസാമ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. ചോലക്കാടന്‍ ഉമ്മറാണ് യൂട്യൂബ് ചാനല്‍ നടത്തുന്നത്. ഏകദേശം 2500-ലേറെ സബ്‌സ്‌ക്രൈബേഴ്‌സാണ് ഇയാളുടെ യൂട്യൂബ് ചാനലിനുള്ളത്. 15-ഓളം വീഡിയോകള്‍ ഇതിനകം യൂട്യൂബ് ചാനലിലുണ്ട്.