Main News

മുൻ വിദേശകാര്യസെക്രട്ടറി ബോറിസ് ജോൺസന് എതിരെയുള്ള നിയമ നടപടി ഹൈക്കോടതി റദ്ദാക്കി. 2016ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബ്രക്സിറ്റ് ആരോപണങ്ങളെ ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ബ്രിട്ടൻ, 350 മില്യൺ പൗണ്ട് യൂറോപ്യൻ യൂണിയന് എല്ലാ ആഴ്ചയും നൽകിയെന്ന് അദ്ദേഹം രണ്ടു വർഷം മുമ്പത്തെ പ്രചാരണ ചടങ്ങുകൾക്കിടയിൽ പറയുകയുണ്ടായി. 350 മില്യൺ പൗണ്ട് എന്ന കണക്ക് പ്രോ -ബ്രെക്സിറ്റ് ക്യാമ്പയിനിൽ ഒരു പ്രധാന വിഷയം തന്നെയായി മാറി. ബ്രക്സിറ്റ് ക്യാമ്പയിൻ ബസ്സിൽ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു “നമ്മൾ 350 മില്യൺ പൗണ്ട് ഓരോ വാരവും യൂറോപ്യൻ യൂണിയന് നൽകുന്നു. എൻ എച്ച് എസിനെ സഹായിക്കുവാൻ നാം മുൻകൈയെടുക്കണം.” ഇതിനെതിരെ പല പ്രമുഖരും രംഗത്തെത്തി. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അവർ ആരോപിച്ചു.

ജോൺസന് എതിരെ നിയമ നടപടികൾ സ്വീകരിച്ചത് 29കാരനായ വ്യവസായി മാർക്കസ് ബോളാണ്. ബോളിന്റെ അഭിഭാഷകർ ജോൺസനെ ഉത്തരവാദിത്വമില്ലാത്തവനും അവിശ്വസ്തനുമായാണ് വിശേഷിപ്പിച്ചത്. ബ്രക്സിറ്റ് ജസ്റ്റിസ് എന്ന പേരിലുള്ള നിയമനടപടിക്ക് വേണ്ടി 2016 ജൂൺ മുതൽ ബോൾ പ്രവർത്തിക്കുകയുണ്ടായി. ബോൾ നിരന്തരമായി രാഷ്ട്രീയത്തിലെ അഴിമതിയെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചുവെന്ന് ബ്രക്സിറ്റ് ജസ്റ്റിസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബോറിസ് ജോൺസന് എതിരെയുള്ള കേസ് റദ്ദാക്കിയതിലുള്ള കാരണങ്ങൾ കോടതി ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വ്യക്തമായ കാരണങ്ങൾ ഇനിയും അറിയേണ്ടിയിരിക്കുന്നു. വിധിയെ തുടർന്ന് ബോൾ ഇങ്ങനെ അഭിപ്രായപ്പെട്ടു “നമ്മൾ രാഷ്ട്രീയ നേതാക്കൾക്ക് കള്ളത്തരങ്ങൾ പറയുവാൻ ഒരു പച്ചക്കൊടി കിട്ടിയിരിക്കുന്നു”. എന്നാൽ ആഭ്യന്തര സെക്രട്ടറി സായിദ് ജാവീദ് ഈ വിധിയെ അനുകൂലിച്ച് സംസാരിക്കുകയുണ്ടായി. “ബോറിസ് ജോൺസന് എതിരെ കോടതി വിധി അനുകൂലമായതിൽ സന്തോഷമുണ്ട്. നമ്മുടെ സംസാര സ്വാതന്ത്ര്യം കൂടുതൽ വെല്ലുവിളി നേരിടുകയാണ് ” അദ്ദേഹം ഇപ്രകാരം ട്വീറ്റ് ചെയ്തു.

തെരേസ മേയുടെ പടിയിറകത്തോടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും അധികം സാധ്യതയുള്ള വ്യക്തിയാണ് ബോറിസ് ജോൺസൺ എന്ന് രാഷ്ട്രീയ നീരിക്ഷകർ കരുതുന്നു. ഈ കോടതിവിധി അനുകൂലമായത് എന്തുകൊണ്ടും ജോൺസന് വരും തിരഞ്ഞെടുപ്പിൽ നേട്ടം തന്നെയാണ്.

 

ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികൾ ഭക്ഷ്യവിഷബാധ മൂലം മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ ആറ് പേരിൽ മൂന്ന് പേർ മരിച്ചു. രോഗികൾക്ക് നൽകിയ പാക്കഡ്‌ സാൻ വിച്ചുകളിൽ നിന്നും ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയിൽ തെളിഞ്ഞു.

ഗുഡ് ഫുഡ് ചെയിൻ എന്ന കമ്പനിയുടെ സാൻവിച്ച് കളിലാണ് ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം തെളിഞ്ഞത്. ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്ന ഒരു തരം ബാക്ടീരിയയാണ് ലിസ്റ്റീരിയ. അത്തരം സാൻവിച്ചുകൾ നീക്കം ചെയ്തുവെന്നും സാൻവിച്ച് ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചു എന്നും ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ വകുപ്പ് നൽകിയ പ്രസ്താവനയിൽ രേഖപ്പെടുത്തി. ഇതോടെ “നോർത്ത് കൺട്രി കുക്ക് ട് മീറ്റ്‌സ് “എന്ന ഉൽപാദകരും സാൻവിച്ചു ഉൽപ്പാദനം നിർത്തിവെച്ചു.

മരിച്ച മൂന്ന് പേരും ഇംഗ്ലണ്ടിലെ ആശുപത്രികളിലെ രോഗികൾ ആയിരുന്നുവെന്നും സാധാരണ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും നാഷണൽ ഇൻഫെക്ഷൻ സർവീസ് മേധാവി ഡോക്ടർ നിക്ക് ഫിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം ഫുഡ് സ്റ്റാൻഡേർഡ് അതോറിറ്റിയും പ്രശ്നപരിഹാരത്തിനായി രംഗത്തുവന്നിട്ടുണ്ട്. ലിസ്റ്റീരിയ ബാക്ടീരിയകൾ സാധാരണയായി പാലിലും മറ്റും കാണപ്പെടാറുള്ളത് ആണ്. ആരോഗ്യമുള്ളവരേക്കാൾ കൂടുതൽ രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ഗർഭിണികളെയും കുട്ടികളെയും ആണ് ഇത് കൂടുതൽ ബാധിക്കുന്നത്.

സാധാരണക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രിയിലെ രോഗികൾ ആയിരിക്കുമ്പോഴാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റ് എന്നും , ആശുപത്രിയുടെ മെനുവിൽ നിന്നും പൂർണ്ണമായി സാൻവിച്ചുകൾ നീക്കം ചെയ്തതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ന്യൂസ് ഡെസ്ക്

M1 മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരണമടഞ്ഞു ഇന്നു രാവിലെ 8.15ന് ആണ് സംഭവം നടന്നത്. ജംഗ്ഷൻ 34 മെഡഹോളിനടുത്ത് ടിൻസ്ലി വയാഡക്ടിൽ ഒരു ട്രക്കും വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എയർ ആംബുലൻസിൽ പരിക്കേറ്റവരെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു. അപകടത്തിൽ രണ്ടുപേർ മരണമടഞ്ഞതിനെത്തുടർന്ന് കൊളീഷൻ ഇൻവെസ്റ്റിഗേഷനായി മോട്ടോർ വേ ഇരു ദിശകളിലും അടയ്ക്കുകയായിരുന്നു.

പത്തു മണിക്കൂർ നേരത്തേക്കാണ് M1 അടച്ചത്. ഇതേത്തുടർന്ന് വൻ ട്രാഫിക് ക്യൂ രൂപം കൊണ്ടു. ആദ്യം സൗത്ത് ബൗണ്ട് ഭാഗം തുറന്നെങ്കിലും നോർത്ത് ബൗണ്ട് അടച്ചിരിക്കുകയാണ്. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിന് ഹള്ളിൽ നിന്നുള്ള 39കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്നു കൺസർവേറ്റീവ് പാർട്ടി നേതൃപദവി രാജിവയ്ക്കും. ഫലത്തിൽ ഇത് പ്രധാനമന്ത്രിപദം രാജിവയ്ക്കലാണ്. പക്ഷേ, ഉൾപാർട്ടി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അവർ പ്രധാനമന്ത്രിയുടെ ചുമതലകൾ തുടരും. ബ്രെക്സിറ്റ് വിഷയത്തിലെ അനിശ്ചിതത്വമാണ് മേയെ രാജിവയ്ക്കാൻ നിർബന്ധിതയാക്കിയത്.

പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുന്നവരിൽ മുൻ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസൺ ആണു മുന്നിൽ. 11 കൺസർവേറ്റീസ് എംപിമാർ കൂടി മത്സരത്തിനുണ്ട്. തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക നടപടികൾ തിങ്കളാഴ്ച തുടങ്ങും.

ബ്രെക്സിറ്റിനായി യൂറോപ്യൻ യൂണിയനുമായി മേ ഉണ്ടാക്കിയ വിടുതൽ കരാർ ബ്രിട്ടീഷ് പാർലമെന്‍റ് പലവട്ടം തള്ളി. ഇതേത്തുടർന്നാണ് മേ രാജിപ്രഖ്യാപനം നടത്തിയത്.

ബ്രെക്സിറ്റിനെ എതിർത്തിരുന്ന മേ, ബ്രെക്സിറ്റിനായി കരാർ ഉണ്ടാക്കാനുള്ള നിയോഗം പേറിയത് വിരോധാഭാസമായിരുന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടീഷ് ജനത അനുകൂലമായി വിധി എഴുതിയപ്പോൾ ബ്രെക്സിറ്റ് വിരുദ്ധനായ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് രാജിവയ്ക്കേണ്ടിവന്നു. തുടർന്നാണ് മേ പ്രധാനമന്ത്രിയായത്. പാർലെന്‍റിൽ ഭൂരിപക്ഷം കൂട്ടി ബ്രെക്സിറ്റ് നടപ്പാക്കമെന്ന പ്രതീക്ഷയിൽ മേ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയെങ്കിലും പാളി. മേയ്ക്കു വീണ്ടും സർക്കാർ രൂപീകരിക്കാനായെങ്കിലും ഉള്ള ഭൂരിപക്ഷം നഷ്ടമായി.

ബ്രെക്സിറ്റ് എളുപ്പത്തിൽ നടക്കുവാൻ വേണ്ടി പാർലമെന്റ് പിരിച്ചുവിടണമെന്ന് ടോറി പാർട്ടിപ്രവർത്തകനും എംപിയും ആയിരിക്കുന്ന ഡൊമിനിക് റാബ് ജൂൺ 6ന് വെളിപ്പെടുത്തുകയുണ്ടായി. ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ ഒക്ടോബർ 31ന് വിടും എന്ന് ഉറപ്പു വരുത്തുന്നതിനും മറ്റ് എംപിമാർ ബ്രെക്സിറ്റിനെ തടയാനോ വൈകിപ്പിക്കാൻ ശ്രമിക്കാതെ ഇരിക്കുന്നതിനു വേണ്ടിയാണെന്നും ഇപ്രകാരം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനെ എതിർത്ത് ഹൗസ് ഓഫ് കോമൺസിലെ സ്പീക്കർ ജോൺ ബെർക്കോവ് രംഗത്ത് എത്തുകയുണ്ടായി.പാർലമെന്റിനെ പിരിച്ചുവിടുന്നത് ഒരു കാരണവശാലും നടക്കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “നോ ഡീൽ ബ്രെക്സിറ്റ് ഒരു വോട്ടെടുപ്പിലൂടെ അല്ലാതെ നടക്കില്ല. രാജ്യം ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്, റാബിന്റെ ഈ തീരുമാനം ഒരു പരിഹാരമാവില്ല.” ബെർക്കോവ് തുറന്നുപറഞ്ഞു.

ബെർക്കോവിന്റെ അഭിപ്രായവുമായി മറ്റ് എംപിമാരും യോജിക്കുന്നു.മൈക്കിൾ ഗോവും ബോറിസ് ജോൺസണും മാറ്റ് ഹാൻഡ്കൊക്കും റാബിന്റെ ഈ ഒരു തീരുമാനത്തോട് പൂർണ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റെവാർട്ട് ഈ ഒരു നിർദ്ദേശത്തെ ‘ജനാധിപത്യവിരുദ്ധം’ എന്നാണ് വിശേഷിപ്പിച്ചത്. പല ടോറി പാർട്ടി നേതാക്കളും ഇതിനോടകം പ്രതികരിച്ചു. റാബിന്റെ ഈ തീരുമാനത്തെ ‘ശുദ്ധ മണ്ടത്തരം’ എന്നാണ് ആംബർ റൂഡ് വിശേഷിപ്പിച്ചത്.

” പാർലമെന്റ് പിരിച്ചു വിടുവാൻ തീരുമാനിക്കുന്നത് രാജ്ഞിയാണ് ” കോമൺസിന്റെ നേതാവ് മെൽ സ്ട്രയിഡ് വ്യക്തമാക്കി. ഇപ്പോഴത്തെ പാർലമെന്റ് 2017 മുതൽ പ്രവർത്തിക്കുന്നു. തെരേസ മേയുടെ രാജിയോടെ പ്രധാനമന്ത്രിയാവാൻ പല നേതാക്കളും രംഗത്തുണ്ട്. ഇവർ പല വാഗ്ദാനങ്ങളും ആണ് ജനങ്ങൾക്ക് നൽകുന്നത്. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായികൊണ്ടിരിക്കുന്ന ഈ സമയത്ത് തുടർന്ന് എന്തൊക്കെ സംഭവിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. ബ്രിട്ടനിലെ രാഷ്ട്രീയസാഹചര്യം ദിനങ്ങൾ കഴിയുന്തോറും കലുഷിതമായിക്കൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെയൊക്കെ വ്യക്തമാണ്.

ബ്രക്സിറ്റിന്റെ അന്തിമ സമയപരിധിയായ ഒക്ടോബർ 31 ന് മുൻപായി ബ്രിട്ടണിലെ ഏകദേശം 70, 000 ഇറ്റാലിയൻ വംശജർ പൗരത്വത്തിനായി അപേക്ഷ നൽകി. ഇവരോടൊപ്പം അപേക്ഷ നൽകിയവരിൽ പോളണ്ട് വംശജരും റൊമാനിയൻ വംശജരും ഉൾപ്പെടും. ഏകദേശം 3.8 മില്യൺ യൂറോപ്യൻ വംശജരാണ് ബ്രിട്ടണിൽ നിലവിൽ താമസിക്കുന്നത്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിൽ പൗരത്വ ത്തിനായി അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ജനുവരി മാസം 21 മുതൽ തന്നെ ബ്രിട്ടണിലെ യൂറോപ്യൻ വംശജർക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള സാഹചര്യം ഏർപ്പെടുത്തി എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന റിപ്പോർട്ട്. ഇതിൽ ഇറ്റലി, പോളണ്ട്, റൊമാനിയ എന്നിവരാണ് അപേക്ഷിക്കുന്നവരിൽ അധികവും എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പദ്ധതി അനുസരിച്ച് ബ്രക്സിറ്റിനു ശേഷവും യൂറോപ്യൻ വംശജർക്ക് നിയമപരിരക്ഷ ലഭിക്കുന്നതിന് ഇത് സഹായകമാകും. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് ഏകദേശം 7,50000 യൂറോപ്യൻ വംശജരാണ് മെയ് മാസം വരെ പൗരത്വത്തിന് അപേക്ഷിച്ചത്. ഈ കണക്കുകൾ അനുസരിച്ച് ബ്രിട്ടണിലെ ഇറ്റാലിയൻ വംശജരിൽ അധികവും സ്വദേശത്തേക്ക് മടങ്ങി പോകാനുള്ള സാധ്യത കുറവാണ്.

പൗരത്വത്തിനായുള്ള അപേക്ഷ ലളിതമാണ്. ഏകദേശം നാല് ദിവസം കൊണ്ട് തന്നെ ഈ പ്രക്രിയ പൂർത്തിയാകും. അതിനാൽ ബ്രിട്ടണിലെ ഒട്ടു മിക്ക യൂറോപ്യൻ വംശജരും അപേക്ഷകൾ നൽകി കഴിഞ്ഞിരിക്കുന്നു. ലഭിച്ചതിൽ 99.9% അപേക്ഷകളും അംഗീകരിക്കപ്പെട്ടു എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന റിപ്പോർട്ട്.

 

50 മില്യൺ പൗണ്ട് ചിലവാക്കി ഹീത്രൂവിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്ന സ്കാനെറുകൾ  സ്ഥാപിക്കുന്നത് .ആളുകൾക്ക് ഇനി മുതൽ അവരുടെ ക്യാബിൻ ബാഗുകളിൽ തന്നെ ലാപ്ടോപുകളും, ദ്രാവകരൂപത്തിലുള്ള ലഗേജു കളും സൂക്ഷിക്കാനാകും. അത്രമാത്രം ശക്തമായ സ്കാനെറുകൾ ആയിരിക്കും സ്ഥാപിക്കുക. 50 മില്യൺ മുതൽ മുടക്കിൽ 2022 ഓടുകൂടി സ്കാനെറുകൾ സ്ഥാപിക്കുവാൻ കഴിയുമെന്ന് ഹീത്രൂ വിമാനത്താവള അധികൃതർ പറഞ്ഞു.അവയവങ്ങളും ടിഷ്യുകളും പരിശോധിക്കാൻ ഡോക്ടർമാർ ഉപയോഗിക്കുന്ന കംപ്യുട്ടർ ടോമോഗ്രഫി എയർക്രാഫ്റ്റുകളിൽ സംഭരിച്ചിട്ടുള്ള ലഗേജ് പരിശോധിക്കാൻ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്.

സാധാരണ X- റേ ഉപകരണങ്ങളേക്കാൾ ഉയർന്ന വേഗതയിൽ വിശദമായ, ത്രിമാന ചിത്രങ്ങൾ നിർമ്മിക്കുവാൻ ഈ പുതിയ സ്കാനെറുകൾക്ക് കഴിയും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിണ്ട ക്യൂവിൽനിന്നു ആളുകൾ കഷ്ടപ്പെടുന്നത് ഒഴിവാക്കാൻ പറ്റുമെന്ന് വിദഗ്ദർ ചൂണ്ടികാണിക്കുന്നു . ബ്രിട്ടനിലെ മറ്റു വിമാനത്താവളങ്ങളൂം ഈ മാതൃക പിന്തുടരുവാൻ ആലോചന ആരംഭിച്ചുകഴിഞ്ഞു. എയർപോർട്ടുകളെ കൂടുതൽ സുരക്ഷയിലാഴ്ത്തുവാൻ ഈ സ്കാനറുകൾക്കു കഴിയും .സോഫ്റ്റ് ഡ്രിങ്ക് കുപ്പികളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് വിമാനങ്ങൾ തകർക്കാൻ ഭീകരർ ശ്രമിച്ചതിനു ശേഷം 2006 ലാണ് ഇവയ്ക്ക് നിരോധനം നിലവിൽ വന്നത്.എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും ഇനി മുതൽ ബാഗുകളിൽ സൂക്ഷിക്കാനാകും.

മലയാളി നേഴ്‌സ് സ്വിൻഡനിൽ നിര്യാതയായി. കോട്ടയം പാമ്പാടി സ്വദേശിയാണ് മരണപ്പെട്ട നേഴ്‌സ് മറിയം. അടൂർ ഏഴാകുളം സ്വദേശിയായ സ്റ്റീഫൻ ഇമ്മാനുവലിന്റെ ഭാര്യയാണ്. 48 വയസ്സ് പ്രായമുണ്ടായിരുന്നു.  മറിയം സ്റ്റീഫൻ ദമ്പതികൾക്ക് അചോഷ, ആൻഡ്രൂ എന്ന് രണ്ടുമക്കൾ ഉണ്ട്. ഇവർ വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.

ശാരീരികാസ്വസ്ഥതയെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ മിറിയത്തിന്  ഡോക്ടർ കൂടുതൽ ടെസ്റ്റുകൾ നടത്തിയതോടെയാണ് ലിവർ ക്യാൻസറാണെന്ന് വെളിപ്പെട്ടത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പാലിയേറ്റിവ് കെയറിലേക്ക് മാറ്റുകയായിരുന്നു.

വർഷങ്ങളായി സ്വിൻഡൻ ഗ്രെറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയുകയായിരുന്നു മരിച്ച മറിയം. വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ സജീവപ്രവർത്തകരാണ്  സ്റ്റീഫനും കുടുംബവും.

സ്‌നേഹനിധിയായ വീട്ടമ്മയുടെ ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കുടുംബങ്ങൾക്ക് ഒപ്പം വിൽറ്റ്‌ഷെയർ മലയാളി അസ്സോസിയേഷൻ കൂട്ടായ്മ്മയും. മരണവാർത്ത അറിഞ്ഞതോടെ സുഹൃത്തുക്കളും മലയാളി കുടുംബങ്ങളും ആശുപത്രിയിലെത്തിയിരുന്നു.

ലോകത്തിലെ തന്നെ മികച്ച കാർ കമ്പനികളിൽ ഒന്നായഫോർഡ് വെയിൽസിലെ ബ്രിജൻഡ് പ്ലാന്റ് അടച്ചുപൂട്ടാനൊരുങ്ങുന്നു.പുറത്തുവന്നിരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പ്ലാന്റ് ഇന്ന് പൂട്ടാനാണ് സാധ്യത. ഇതുമൂലം 1700 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. ബ്രിട്ടനിലെ രണ്ടു സ്ഥലങ്ങളിലായി ഏകദേശം 1.3 മില്യൺ എൻജിനുകളാണ് ഫോർഡ് നിർമ്മിക്കുന്നത്. ഒന്ന് ബ്രിഡ്ജിലും മറ്റൊന്ന് ടാഗൻഹാമിലും. ഇതിലൊന്നാണ് അടച്ചുപൂട്ടലിന് വക്കിലെത്തി നിൽക്കുന്നത്. ഈ വിവരം ഫോർഡ് കമ്പനി തന്നെ ഇന്ന് പുറത്തുവിടുമെന്നാണ് കരുതുന്നത്. പല യൂണിയൻ നേതാക്കളുമായി ഫോർഡ് ഇന്ന് മീറ്റിംഗ് നടത്തുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഏകദേശം ഏഴായിരത്തോളം പേരുടെ ജോലി നഷ്ടപ്പെടുമെന്ന് കഴിഞ്ഞ മാസം തന്നെ ഫോർഡ് അറിയിച്ചിരുന്നു. ജർമനിയിലെ കമ്പനിയിൽനിന്ന് 5000ത്തോളം ആളുകളെയാണ് പിരിച്ചുവിട്ടത്. തുടർന്നാണ് ഫോർഡിന്റെ ഈ നീക്കം. പിരിച്ചുവിടലിന്റെ കാരണം ബ്രെക്സിറ്റ് തന്നെയാണെന്നാണ്   വിലയിരുത്തൽ.ഫോർഡിന്റെ ഈ തീരുമാനം ലോകമെമ്പാടുമുള്ള ഫോർഡ് കാർ നിർമാണത്തിന് ഒരു തിരിച്ചടിയാകും. ബ്രിജൻഡിൽ നിർമ്മിക്കുന്ന എൻജിൻ മറ്റു പല രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.ഇത് ഇല്ലാതാകുമ്പോൾ കാർ നിർമ്മാണവും മന്ദഗതിയിലാവും. ഒപ്പം ജാഗ്വാർ, ലാൻഡ്റോവർ എന്നീ കമ്പനികളുടെ തിരിച്ചുവരവും ഫോർഡിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ജാപ്പനീസ് കാർ ഭീമന്മാരായ ഹോണ്ട സ്വിൻഡനിലെ പ്ലാന്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചത്. കൂടാതെ നിസാൻ കമ്പനിയും അവരുടെ പല മോഡലുകളും ബ്രിട്ടനിൽ പുറത്തിറക്കില്ല എന്ന തീരുമാനത്തിലാണ്. ഇതൊക്കെയും ബ്രിട്ടനിലെ കാർ വ്യവസായത്തിന് വൻ നഷ്ടമാണ് സമ്മാനിക്കുന്നത്.പുനർരൂപീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തൊഴിൽ നഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവഴി ഒരു നിശ്ചിത തുക ഫോർഡ് ലാഭം ഉണ്ടാക്കുന്നുണ്ട്. 2016ൽ ബ്രിജൻഡിലെ പ്ലാൻറ്റിനായി 181 മില്യൺ പൗണ്ട് നൽകാൻ തയ്യാറായെങ്കിലും പിന്നീട് അത് 100 മില്ല്യൻ പൗണ്ട് ആയിട്ട് കുറച്ചു. ബ്രിട്ടനിൽ കാർ കമ്പനി അടച്ചു പൂട്ടുന്നത് പുത്തൻ കാര്യമില്ല. 2013ൽ സതാംപ്ടണിൽ ഇതേ കാര്യം സംഭവിച്ചിട്ടുണ്ട്.

ബ്രിജൻഡിലെ പ്ലാന്റ്, എൻജിൻ നിർമ്മാണത്തിൽ വളരെ മുന്നിട്ടു നിന്നിരുന്നു. പ്രധാനമായും ഫോർഡ്, ജാഗ്വാർ, ലാൻഡ്റോവർ എന്നിവയ്ക്കുള്ള എൻജിനുകളാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. എന്നാൽ ഫോർഡിന്റെ ഈ തീരുമാനം കാർ വ്യവസായത്തെ വളർച്ചയ്ക്ക് തിരിച്ചടി തന്നെയാണ്. “ഇന്ന് ഫോർഡുമായിട്ട് ഒരു മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട് . കമ്പനി പൂട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല, കമ്പനി അടച്ചുപൂട്ടിയാൽ ഇത് അവിടുത്തെ തൊഴിലാളികളെ ദുരിതത്തിലേക്ക് നയിക്കും.” ബ്രിട്ടനിലെ ട്രേഡ് യൂണിയനായ ജി എം ബിയിലെ ഓർഗനൈസർ ജെഫ് ബെക്ക് ഇപ്രകാരം അഭിപ്രായപ്പെട്ടു. ഇത് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശങ്ക ഉളവാക്കുന്നതാണെന്നും കൂടാതെ ബ്രിട്ടണിലെ സമ്പദ് വ്യവസ്ഥയെ ഇത് ബാധിക്കുമെന്നും അതിനാൽ ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംപി ആയ റെബേക്ക ലോങ്ങ്‌ ബെയ്ലി അറിയിച്ചു. 42 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബ്രിജൻഡിലെ പ്ലാന്റ് നിർത്തലാകുന്നത് ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥ താറുമാറാക്കും. ഒപ്പം ഇത് മൂലം തൊഴിൽ പ്രശ്നങ്ങൾ രൂപപ്പെടുമെന്നും ആണ് വിലയിരുത്തൽ.

കുട്ടികളിലെ അക്രമവാസനയും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ കുട്ടികൾക്ക് കത്തിയുടെ അപകടങ്ങൾ സംബന്ധിക്കുന്ന അധിക ക്ലാസുകൾ നൽകുവാൻ തീരുമാനം. മെയ് പകുതിയോടെ  ആണ് ക്ലാസുകൾ ആരംഭിക്കുന്നത്. ആറു ആഴ്ചകളിൽ നീണ്ടു നിൽക്കുന്ന വേനലവധിക്ക് മുൻപ് ക്ലാസുകൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് .  ഈ സമയത്ത് കുട്ടികൾ സ്വതന്ത്രരാകയാൽ അക്രമവാസനകൾക്കുള്ള സാധ്യത അധികമാണ്.

കത്തി കൈവശം വെക്കുന്നതിനെ സംബന്ധിച്ച മിഥ്യാധാരണകൾ തിരുത്തുന്നതിന് 11 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്ലാസ്സുകൾ നൽകുന്നത്. യഥാർത്ഥ ജീവിത അനുഭവങ്ങൾ വെളിപ്പെടുത്തി ആണ് ക്ലാസുകൾ നൽകുന്നത്. ഉദാഹരണമായി കത്തി കൈവശംവെച്ചതിന് പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട ഡീൻ അഷേർ എന്ന 20 വയസ്സുകാരന്റെ അനുഭവം ഉൾപ്പെടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു.

ബ്രിട്ടനിലെ ആഭ്യന്തരവകുപ്പും അധ്യാപകരും പി എസ് എച്ച് ഈ യും ചേർന്നാണ് ഈ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 2017 മാർച്ച് മാസം മുതൽ 2018 മാർച്ച് വരെയുള്ള ഒരു വർഷത്തിനുള്ളിൽ 285 കുറ്റകൃത്യങ്ങളാണ് കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്നാണ് ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കാനുള്ള തീരുമാനം. അവധിക്കാലത്ത് കുട്ടികളെ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുക എന്നതാണ് ഉദ്ദേശം.

അവധിക്കാലത്ത് കുട്ടികൾ ഗ്യാങ്ങുക കളിലും മറ്റും ചെന്ന് ചേരാനുള്ള സാധ്യത അധികമാണ്. അതിനാൽ കത്തി കൈവശം വയ്ക്കുന്നത് സംബന്ധിച്ച് മിഥ്യാധാരണകളെ തിരുത്തി മറ്റ് കാര്യങ്ങളിൽ അവരെ വ്യാപൃതരാക്കി വേനലവധികൾ ചിലവഴിക്കുക എന്നതാണ് ഇത്തരം ക്ലാസുകളിലൂടെ അധ്യാപകരും ഗവൺമെന്റും ഉദ്ദേശിക്കുന്നത്.

Copyright © . All rights reserved