Main News

വാഷിംഗ്ടണ്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമാണെന്ന ഉത്തര കൊറിയയുടെ അവകാശവാദത്തില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് അവകാശവാദം സ്ഥിരീകരിക്കാനാകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഉത്തര കൊറിയയുടെ സൈനിക, സാങ്കേതിക ശേഷിയേക്കുറിച്ച് തങ്ങള്‍ നടത്തിയ വിശകലനങ്ങളില്‍ മാറ്റം വരുത്തേണ്ട സാഹചര്യം വന്നിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. എങ്കിലും കൊറിയയുടെ അവകാശവാദത്തെ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് വക്താവ് ജോണ്‍ ഏണസ്റ്റ് വ്യക്തമാക്കി.
വൈറ്റ്ഹൗസ് വാദങ്ങളെ സ്ഥിരീകരിക്കുകയാണ് അമേരിക്കന്‍ വിദഗ്ദ്ധര്‍. ഒരു ഹൈഡ്രജന്‍ ബോംബിന് സൃഷ്ടിക്കാന്‍ കഴിയുന്ന സ്‌ഫോടനമല്ല സംഭവിച്ചതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറിയയുടെ അണുപരീക്ഷണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം എത്തിയത്. ഉത്തര കൊറിയയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളേക്കുറിച്ച് ആലോചിക്കുമെന്നും സുരക്ഷാസമിതി വെളിപ്പെടുത്തി. സുരക്ഷാ സമിതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച ഉത്തര കൊറിയയുടെ നടപടിയില്‍ സുരക്ഷാസമിതി അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രക്ഷാ സമിതി അടിയന്തര യോഗം ചേര്‍ന്നതിനു ശേഷമാണ് വിഷയത്തില്‍ പ്രതികരണം അറിയിച്ചത്. അണുപരീക്ഷണം സംബന്ധിച്ച് ഉത്തര കൊറിയയുടെ സ്ഥിരീകരണം വന്നതിനു ശേഷമായിരുന്നു യോഗം ചേര്‍ന്നത്. അമേരിക്കയുടേയും ജപ്പാന്റേയും ശാസ്ത്രജ്ഞര്‍ ഭൂകമ്പ തരംഗങ്ങള്‍ പുറപ്പെട്ടത് സ്ഥിരീകരിച്ചിരുന്നു. ഒരു വന്‍ സ്‌ഫോടനമായിരിക്കാം ഭൂകമ്പങ്ങള്‍ക്ക് കാരണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

ബാബു മങ്കുഴിയില്‍
ഇപ്സ്വിച്ച്: കലാമേന്മ കൊണ്ടും നേതൃത്വ പാടവം കൊണ്ടും ഒരു ദശാബ്ദത്തിലേറെയായി ഇപ്സ്വിച്ചിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി മനസ്സുകള്‍ക്കൊപ്പം തദ്ദേശീയ മനസ്സുകളിലും ചിരപ്രതിഷ്ഠ നേടിയ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ പന്ത്രണ്ടാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 09 ന് ശനിയാഴ്ച 03.00 മണി മുതല്‍ സെന്റ്‌.  ആല്‍ബന്‍സ് കത്തോലിക്ക് ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും സന്ദേശങ്ങള്‍ പങ്ക് വച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ക്ക് ഇപ്സ്വിച്ചിലെ സെന്റ്‌. പൊമാറാസ്‌ പള്ളി വികാരി ഫാ. ലീഡര്‍ SCB ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഇപ്സ്വിച്ചിലെയും പരിസര പ്രദേശങ്ങളിലെയും പ്രഗത്ഭരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. പുതുമയാര്‍ന്ന അവതരണ ശൈലിയിലൂടെ മനുഷ്യ മനസ്സുകളില്‍ സഹോദര്യത്തിന്‍റെ സന്ദേശം പകരുന്ന നേറ്റിവിറ്റി പ്ലേയും ബോളിവുഡ് ഡാന്‍സ് രംഗത്ത് അജയ്യരായ ഇപ്സ്വിച്ച് ഗേള്‍സ്‌ അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സിലൂടെയും ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരും. പ്രായഭേദമന്യേ എല്ലാ ഏജ് ഗ്രൂപ്പുകളും അവതരിപ്പിക്കുന്ന ബോളിവുഡ് ഗ്രൂപ്പ്, സിംഗിള്‍ ഡാന്‍സുകള്‍ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ മാത്രം പ്രത്യേകതയാണ്.

ആസ്വാദകരുടെ ആവശ്യാനുസരണം ശ്രവണ സുന്ദര ഗാനങ്ങളുമായി ഇപ്സ്വിച്ച് ഓര്‍ക്കസ്ട്രയും, ചടുല ഗാനങ്ങളുമായി ഇപ്സ്വിച്ച് ഓര്‍ക്കസ്ട്രയുടെ യുവ ഗായകരും, സിനിമാറ്റിക് ഡാന്‍സ് രംഗത്ത് വര്‍ഷങ്ങളോളം പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുള്ള ഇപ്സ്വിച്ച് ബോയ്സും ഗേള്‍സും കൂടി ചേരുമ്പോള്‍ നാദലയതാളമേളങ്ങളുടെ സംഗമാമായിരിക്കും ഇപ്സ്വിച്ചിലെ സെന്റ്‌. ആല്‍ബന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറാന്‍ പോകുന്നത്.

തികച്ചും കേരളീയ ശൈലിക്കൊപ്പം മറുനാടന്‍ ശൈലിയിലുമുള്ള സ്വാദിഷ്ടമായ ക്രിസ്തുമസ് ഡിന്നറും കലാപരിപാടികളും ആസ്വദിക്കുന്നതിന് ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. അതോടൊപ്പം ഏവര്‍ക്കും ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് നവവത്സര ആശംസകള്‍ നേരുകയും ചെയ്യുന്നു.

കലാപരിപാടികള്‍ നടക്കുന്ന ഹാളിന്‍റെ വിലാസം

St. Albans Catholic High School,
Digby Road,
Ipswich IP4 3NJ

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍സിനെ ബന്ധപ്പെടുക

ജയ്ന്‍ കുര്യാക്കോസ് : 07886627238
ബിജു ജോണ്‍ : 07446899867
പോള്‍ ഗോപുരത്തിങ്കല്‍ : 07859721272
ജെറിഷ് ലൂക്ക : 07960388568
ടോമി ചാക്കോ : 07554000268

ima

 

ഹീത്രോവില്‍ നിന്നും ദുബായിലേക്ക് പോയ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍. ഒരു യാത്രക്കാരന്‍ തന്‍റെ കയ്യില്‍ ബോംബ്‌ ഉണ്ടെന്ന്‍ ഭീഷണിപ്പെടുത്തിയതോടെ ആണ് വിമാന യാത്രക്കാര്‍ ഭയചകിതരായത്. ഇന്നലെ രാത്രി 08.05 ന് ഹീത്രൂവില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരന്‍ എഴുന്നേറ്റ് നിന്ന് തന്‍റെ കയ്യില്‍ ബോംബ്‌ ഉണ്ടെന്നും നിങ്ങള്‍ എല്ലാവരും മരിക്കാന്‍ പോവുകയാണെന്നും യാത്രക്കാരോട് പറയുകയായിരുന്നു. തുടര്‍ന്ന്‍ പ്ലെയിനില്‍ കൂട്ട നിലവിളി മുഴങ്ങി.
ഏകദേശം നാല്പത്തിയഞ്ച് മിനിറ്റ് നേരം ഭീഷണിയുമായി വിമാനത്തിലൂടെ നടന്ന യാത്രക്കാരനെ ഒടുവില്‍ അഞ്ചോളം വിമാന ജീവനക്കാരനും ഒരു യാത്രക്കാരനും ചേര്‍ന്ന്‍ കീഴടക്കുകയായിരുന്നു. തുടര്‍ന്ന്‍ കയ്യാമം വച്ച ഇയാളെ ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചാണ് വിമാനം യാത്ര തുടര്‍ന്നത്.

അഞ്ച് മണിക്കൂര്‍ ഭീതിയുടെ മുള്‍മുനയില്‍ പറന്ന വിമാനം ദുബായില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബോംബ്‌ ഭീഷണി മുഴക്കിയ യാത്രക്കാരനെ പോലീസിനു കൈമാറി. തുടര്‍ന്നുള്ള വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

വിര്‍ജിന്‍ റേഡിയോയില്‍ ഡിജെ ആയ സ്റ്റീവ് പെങ്കിന്‍റെ മകള്‍ ഈ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മകള്‍ അറിയിച്ചതനുസരിച്ച് സ്റ്റീവ് ആണ് വിവരം പുറത്ത് വിട്ടത്.

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിലൂടെ ഒരു ബഹുമുഖ പ്രതിഭ കൂടി യുകെ മലയാളികള്‍ക്ക് മുന്‍പിലേക്ക് എത്തുന്നു. വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ദിലീപ് രവി എന്ന ഗായകനാണ് സ്റ്റാര്‍ സിംഗര്‍ സുവര്‍ണ്ണഗീതം റൗണ്ടിലൂടെ യുകെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ സംഗീതത്തില്‍ താത്പര്യം ഉണ്ടായിരുന്ന ദിലീപ് രവി അന്ന് മുതല്‍ തന്നെ സംഗീതം അഭ്യസിച്ചും തുടങ്ങിയിരുന്നു. കൊച്ചിന്‍ കലാഭവനില്‍ അഞ്ച് കൊല്ലം സംഗീതം പഠിച്ച രവി സംഗീത പഠനത്തോടൊപ്പം അക്കാദമിക് രംഗത്തും മികവു പുലര്‍ത്തിയിരുന്നു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ ദിലീപ് രവി തുടര്‍ന്ന്‍ പോയത് എല്‍.എല്‍.ബി. പഠിക്കാന്‍ ആയിരുന്നു.
കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ശേഷം കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച ദിലീപ് രവി മൂന്ന്‍ വര്‍ഷക്കാലം അവിടെ തുടര്‍ന്നു. തുടര്‍ന്ന്‍ യുകെയില്‍ എത്തിയ ദിലീപ് രവി നോര്‍ത്താംപ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. യുകെയില്‍ ഒരു സോളിസിറ്റര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതോടൊപ്പം ഇപ്പോള്‍ നോര്‍ത്താംപ്ടന്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ പി.എച്ച്.ഡിയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ കലാകാരന്‍.

dileep1

ഭാര്യ നിവിയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പം നോര്‍ത്താംപ്ടനില്‍ താമസിക്കുന്ന അഡ്വ. ദിലീപ് രവി യുകെ ബീറ്റ്സ്, സാരംഗി ഓര്‍ക്കസ്ട്ര, ശ്രുതി ഓര്‍ക്കസ്ട്ര തുടങ്ങിയ യുകെ ട്രൂപ്പുകള്‍ക്കൊപ്പം നിരവധി വേദികളില്‍ പാടിയിട്ടുണ്ട്. ബര്‍മിംഗ്ഹാമിലെ പ്രശസ്തമായ ബാലാജി ടെമ്പിളില്‍ എല്ലാ വര്‍ഷവും ദിലീപ് പാടാന്‍ എത്താറുണ്ട്.

പൂവച്ചല്‍ ഖാദര്‍ രചിച്ച് ഇളയരാജ സംഗീതം പകര്‍ന്ന ‘അല്ലിയിളം പൂവോ.. ഇല്ലി മുളം തേനോ…….’ എന്ന ഗാനമാണ് ആദ്യ റൗണ്ടില്‍ ദിലീപ് രവി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പാടിയത്. ദിലീപ് രവിയുടെ ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Related News

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 സ്വര സൗകുമാര്യത്തിന്‍റെ കുഞ്ഞിളം തെന്നലായ് എബിന്‍സ് എബ്രഹാം

മനോഹരമായ ആലാപനവുമായി അനു ചന്ദ്ര യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ തരംഗമാകുന്നു

വൈദ്യശാസ്ത്രം പോലെ തന്നെ സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് ഡോ. വിപിന്‍ നായര്‍ സ്റ്റാര്‍ സിംഗറില്‍ പാടുന്നത് കേള്‍ക്കുക

രാജഹംസമായി ആസ്വാദക മനസ്സ് കയ്യടക്കി സ്മൃതി സതീഷ്‌ യുക്മ സ്റ്റാര്‍ സിംഗറില്‍

പുലരി തൂമഞ്ഞ് പോലെ സത്യനാരായണന്‍റെ സ്വരമാധുരി യുക്മ സ്റ്റാര്‍ സിംഗറില്‍

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…. അലീന സജീഷ് യുക്മ സ്റ്റാര്‍ സിംഗറില്‍

അദ്വൈതത്തിലെ മനോഹര ഗാനവുമായി ടീന ജിനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍

മോഹം കൊണ്ട് ഞാന്‍ ….. അനു നിശാന്തിന്‍റെ മോഹിപ്പിക്കുന്ന ശബ്ദം യുക്മ സ്റ്റാര്‍ സിംഗറില്‍

 

ടോമി ജോര്‍ജ്ജ്
സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സ്വാന്‍സിയില്‍ നടന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നറും ഉള്‍പ്പെടെ നടന്ന ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങളില്‍ വളരെയധികം ആളുകള്‍ പങ്കെടുത്തു. സ്വാന്‍സിയിലെ പോണ്ടിലിവ് വില്ലേജ് ഹാളില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ സമാപിച്ചത് രാത്രി പത്ത് മണിയോടെ ആയിരുന്നു.

IMG_6412

അന്‍പതിലധികം കുട്ടികള്‍ പങ്കെടുത്ത ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേ ആയിരുന്നു ഏറ്റവും ആകര്‍ഷണീയം ആയത്. മംഗള വാര്‍ത്ത മുതല്‍ സ്നാപക യോഹന്നാന്‍റെ ശിരച്ഛേദം വരെയുള്ള ബൈബിള്‍ ഭാഗങ്ങള്‍ പുനരാവിഷ്കരിക്കപ്പെട്ട നേറ്റിവിറ്റി പ്ലേ എല്ലാ അര്‍ത്ഥത്തിലും മികച്ച് നില്‍ക്കുന്നതായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജിജി ജോര്‍ജ്ജ് സ്ക്രിപ്റ്റ് രചിച്ച് ബിജു പി. മാത്യു സംവിധാനം ചെയ്ത് അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ പ്രൊഫഷനല്‍ നിലവാരം പുലര്‍ത്തുന്നതായിരുന്നു.

IMG_6371

അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച മനോഹരങ്ങളായ നൃത്ത പരിപാടികളും, സംഗീത പരിപാടികളും, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കും ഒക്കെ ഒന്നിനൊന്ന് മികവ്‌ പുലര്‍ത്തുന്നവയായിരുന്നു. അസോസിയേഷന്‍ സെക്രട്ടറി ജിനോ ഫിലിപ്പിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പുതുവത്സര ഡിന്നറും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

സ്വാന്‍സി മലയാളി അസോസിയേഷന്‍ നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഗംഭീരമാക്കിയ എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ജിജി ജോര്‍ജ്ജ്, സെക്രട്ടറി ജിനോ ഫിലിപ്പ്, ട്രഷറര്‍ റെജി ജോസ് എന്നിവരും മറ്റ് കമ്മറ്റിയംഗങ്ങളും അറിയിച്ചു.

IMG_6375

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

സ്വാന്‍സി മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം – ചിത്രങ്ങള്‍

ഓള്‍ഡാം മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ നടന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ വേളയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ചാരിറ്റി പദ്ധതി റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ആദ്യ ചാരിറ്റി കളക്ഷന്‍ ബോക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു പന്നിവേലില്‍ രൂകല്‍പന ചെയ്ത യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ചാരിറ്റി പദ്ധതിയുടെ ലോഗോ ചടങ്ങില്‍ റീജിയണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസും അസോസിയേഷന്‍ സെക്രട്ടറി പുഷ്പരാജും ചേര്‍ന്ന് പ്രകാശനം ചെയ്തു. തുടര്‍ന്ന് ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിയില്‍ നിന്ന് ചാരിറ്റി കളക്ഷന്‍ ബോക്‌സ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനായി ചാരിറ്റി വളണ്ടിയര്‍ യൂത്ത് ടീം ലീഡര്‍ അഭിഷേക് ഷാജി ഏറ്റുവാങ്ങി. റീജിയണല്‍ ട്രഷറര്‍ ലൈജു മാനുവലും ചടങ്ങില്‍ സന്നിഹിതനായിരുന്നു
ഇതോടൊപ്പം ഓള്‍ഡാം മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം അസോസിയേഷന്‍ പ്രസിഡണ്ട് ഷാജി വരാക്കുടിയുടെ അധ്യക്ഷതയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റീജിയണല്‍ സെക്രട്ടറി ഷിജോ വര്‍ഗീസും റീജിയണല്‍ ട്രഷറര്‍ ലൈജു മാനുവലും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി പുഷ്പരാജ് നന്ദി പ്രകാശനവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. വിഭവ സമൃദ്ധമായ ക്രിസ്മസ് ന്യൂ ഇയര്‍ ഭക്ഷണമാണ് അസോസിയേഷന്‍ നേതൃത്വമൊരുക്കിയത്.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനോടോപ്പം തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ആണ് ഈ ചാരിറ്റി കളക്ഷന്‍ ബോക്‌സുകള്‍ വാങ്ങി നല്‍കുന്നത്. അവരും യുക്മയോടൊപ്പം ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളായി യുകെ മലയാളികള്‍ക്ക് മാതൃകയാവുകയാണ്. ഈ സാന്ത്വന നിധി പൂര്‍ണ്ണമായും പണമില്ലാതെ കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്ക് മാത്രമായിരിക്കും.

കേരളത്തില്‍ പണമില്ലാത്തതിന്റെ പേരില്‍ ക്യാന്‍സര്‍ ഹൃദയ സംബന്ധ രോഗങ്ങള്‍, കരള്‍, വൃക്ക, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങി കൂടുതല്‍ പണ ചിലവുള്ള രോഗങ്ങള്‍ക്ക് ചികില്‍സ ലഭിക്കാതെ ജീവനുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഒരു ചെറിയ കൈത്താങ്ങ് ആകുവാനാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ എല്ലാവരുടെയും സഹായത്തോടെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. നമ്മള്‍ എത്ര കൊടുത്തുവെന്നല്ല എന്ത് കൊടുത്തുവെന്നതാണ് പ്രധാനം അതിനായി നമ്മുടെ പോക്കറ്റില്‍ നിന്നും നിലത്ത് വീഴുന്നതും കുട്ടികള്‍ തട്ടി കളിക്കുന്നതുമായ 1 ഉം 2 ഉം പെന്‍സുകളാണ് ഈ സാന്ത്വന ബോക്‌സില്‍ പ്രതീക്ഷിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് എടുത്ത് പറഞ്ഞു.

”സാന്ത്വനം” എന്നാണ് ഈ ചാരിറ്റി പ്രവര്‍ത്തനം അറിയപ്പെടുക.”ഓരോ പെന്‍സും വിലപ്പെട്ട ജീവനാകും” എന്ന മുദ്രാവാക്യമാണ് ഈ സാന്ത്വനമെന്ന ചാരിറ്റി പ്രവര്‍ത്തനം മുന്നോട്ട് വയ്ക്കുന്നത്. 1 ഉം 2 ഉം പെന്‍സുകള്‍ നമ്മള്‍ കുട്ടികളുടെ കൈകളില്‍ കൊടുത്ത് അവരെക്കൊണ്ട് വീട്ടില്‍ സൂക്ഷിക്കുന്ന ചാരിറ്റി കളക്ഷന്‍ ബോക്‌സില്‍ നിക്ഷേപിപ്പിക്കുക. അങ്ങനെ അവരെയും ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുക. കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരു വലിയ സാമൂഹിക പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാം. ഇതിലൂടെ ചാരിറ്റിയുടെ ഒരു വലിയ സന്ദേശം യുകെയിലെ മലയാളികള്‍ക്കിടയിലും കേരള ജനതയ്ക്കും നല്‍കാനാകും.

ആദ്യ ഘട്ടത്തില്‍ നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും തുടര്‍ന്ന് യുകെയില്‍ മുഴുവന്‍ ഈ സാന്ത്വനത്തിന്റെ സന്ദേശം എത്തിക്കാനാണ് നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തന രീതി

6 മാസത്തിലൊരിക്കലായിരിക്കും ഇതിന്റ കളക്ഷന്‍ നടത്തുക. എല്ലാ അസോസിയേഷന്റെയും സഹായ സഹകരണത്തോടെയായിരിക്കും ഇത് നടപ്പിലാക്കുക. ആരെയും നിര്‍ബന്ധിക്കില്ല. കുടുംബനാഥന്റെ മുന്നില്‍ വച്ച് എണ്ണി തിട്ടപ്പെടുത്തിയ തുക അസോസിയേഷന്‍ വഴിയായിരിക്കും സ്വികരിക്കുക. കേരളത്തിലെ 14 ജില്ലകളില്‍ ഉള്ളവര്‍ക്ക് തുല്യമായി ഈ തുക നല്‍കുന്നതായിരിക്കും. ഇതില്‍ അംഗങ്ങളാകുന്ന ആര്‍ക്കും സ്വാന്തന നിധിക്കായി അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം രോഗിയുടെയോ ഉത്തരവാദിത്വപ്പെട്ടവരുടെയോ അപേക്ഷ, ഡോക്ടറുടെ സാക്ഷ്യപത്രം, രണ്ട് അയല്‍വാസികളുടെ സാക്ഷ്യപത്രം, കൂടാതെ ഏതെങ്കിലും ജനപ്രതിനിധിയുടെ സാക്ഷ്യപത്രം.

അര്‍ഹതയുള്ളവര്‍ക്ക് കൃത്യമായി ലഭിക്കാനാണ് ഈ നിബന്ധനകള്‍ വയ്ക്കുന്നത. പണം കൊടുത്തു കഴിഞ്ഞാല്‍ അപേക്ഷ നല്‍കിയ ആള്‍ തന്നെ അവരില്‍ നിന്നും പണം ലഭിച്ചെന്നുള്ള സാക്ഷ്യപത്രവും നല്‍കേണ്ടതാണ്. രോഗിയോ മാതാപിതാക്കളോ മക്കളോ 5000 രൂപയില്‍ അധികമുള്ള സ്ഥിരവരുമാനക്കാര്‍ ആയിരിക്കരുത്. 10 സെന്ററില്‍ കൂടുതല്‍ സ്വത്തുണ്ടാകാന്‍ പാടില്ല. വലിയ ധന സഹായം ലഭിക്കാന്‍ സാധ്യതയുള്ളവര്‍ ആയിരിക്കരുത്. മേല്‍പ്പറഞ്ഞ അസുഖങ്ങളാല്‍ കഷ്ടതയനുഭവിക്കുന്നവരായിക്കണം. ഇത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ അപ്പീല്‍ സമിതിയാകും പരിശോധിക്കുക. അപേക്ഷിക്കുന്ന രോഗികളുടെ വിവരങ്ങളും തുകയും പത്രങ്ങളിലൂടെ പൊതു ജനത്തെ അറിയിക്കുന്നതായിരിക്കും. അഭിപ്രായങ്ങള്‍ പൊതുജനത്തിനും അറിയിക്കാം.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പ്രവര്‍ത്തകരും അസോസിയേഷന്‍ അംഗങ്ങളും ചാരിറ്റി പ്രവര്‍ത്തനത്തിന് താത്പര്യമുള്ള കുട്ടികള്‍ യുവതി യുവാക്കള്‍ അടങ്ങുന്നവരുടെ ഒരു ചാരിറ്റി ടീം ആയിരിക്കും നിങ്ങളെ ചാരിറ്റി കളക്ഷന്‍ ബോക്‌സുമായി സമീപിക്കുക.കുട്ടികളിലെ ദാനശീലവും ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ അഭിരുചിയും വളര്‍ത്തിയെടുക്കുക അതിലൂടെ സാമുഹിക പ്രബുദ്ധതയുള്ള ഒരു പുതു തലമുറയെയും വാര്‍ത്തെടുക്കുക എന്നതാണ് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ഇതിലൂടെ ലക്ഷ്യമിടുന്ന മറ്റൊരു കാര്യം. യുകെയില്‍ മുഴുവന്‍ ഈ സ്വാന്തന സന്ദേശം എത്തിക്കുന്നതിനായി നല്ലവരായ മലയാളികള്‍ കടന്നു വരണമെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ അഭ്യര്‍തിക്കുകയാണ്. നമ്മുടെ വലിയ പൗണ്ടുകള്‍ അല്ല പെന്‍സുകള്‍ ആണ് കഷ്ടതയനുഭവിക്കുന്നവര്‍ക്കാവശ്യം. വിധവയുടെ കൊച്ച് കാണിക്കപോലെ ചെറിയ ചെറിയ നാണയങ്ങള്‍ നിക്ഷേപിച്ച് ഈ സാന്ത്വന നിധിയില്‍ ഭാഗമാകാം.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ സാന്ത്വനം
”ഓരോ പെന്‍സും വിലപ്പെട്ട ജീവനാകും”

 

ukma-1

ukma-2

ukma-3

ukma-4

ukma-5

ന്യൂഡല്‍ഹി: ഹിമാലയന്‍ മേഖലയെ കാത്തിരിക്കുന്നത് വിനാശകാരിയായ വന്‍ ഭൂകമ്പമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് അതിശക്തമായ ഭൂകമ്പത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയത്. റിക്ടര്‍ സ്‌കെയിലില്‍ 8.2 വരെ തീവ്രത രേഖപ്പെടുത്തിയേക്കാവുന്ന അതി ശക്തമായ ഭൂകമ്പമാണ് ഹിമാലയ മേഖലയില്‍പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോള്‍ തന്നെ ശക്തമായ വിള്ളലുകളാല്‍ പ്രകമ്പനം കൊള്ളുന്ന ഭൂമിയുടെ ഭൂഖണ്ഡ ഫലക ഭാഗമാണ് ഹിമാലയന്‍ ഫലകങ്ങള്‍. മണിപ്പൂരില്‍ തിങ്കളാഴ്ച ഉണ്ടായ 6.7 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ രീതിയിലുള്ള സമാനമായ ഭൂകമ്പങ്ങള്‍ മേഖലയില്‍ ഭാവിയിലും ഉണ്ടാവും. മണിപ്പൂരില്‍ 6.7 (ജനുവരി 2016), നേപ്പാള്‍ 7.3 (2015 മേയ്), സിക്കിം 6.9 (2011) എന്നിങ്ങനെയാണ് ഹിമാലയന്‍ മേഖലയില്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടയിലുണ്ടായ ഭൂചലനങ്ങളുടെ തീവ്രത. ഈ ശക്തമായ ഭൂകമ്പങ്ങള്‍ മൂലം ഭൗമാന്തര്‍ ഭാഗത്തും പ്രതലത്തിലും ഉണ്ടായിരിക്കുന്ന വിള്ളലുകള്‍ തുടര്‍ ചലനങ്ങള്‍ക്കിടയാക്കുമെന്നും വിദഗ്ധര്‍ കരുതുന്നു. ഭൗമാന്തര്‍ ഭാഗത്തെ ഫലകങ്ങള്‍ തെന്നി മാറുന്നതിന്റെ ഭാഗമായി തുടര്‍ ചലനങ്ങളും ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

റിക്ടര്‍ സ്‌കെയിലില്‍ 8.0 വരെ തീവ്രത രേഖപ്പെടുത്തുന്ന അതി ശക്തമായ തുടര്‍ ചലനങ്ങള്‍ ഹിമാലയന്‍ മേഖലയില്‍ ഉണ്ടാകുമെന്നാണ് ഭൗമ ശാസ്ത്രജ്ഞര്‍ കരുതുന്നത്. പര്‍വ്വത നിരകള്‍ക്ക് സമീപമുള്ള വടക്കേ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം ദേശീയ ദുരന്ത നിവാരണ സേന നല്‍കിയിട്ടുണ്ട്. പ്രവചിക്കാനാകാത്ത ദുരന്തമാണ് ഇത്തരത്തിലൊരു ഭൂകമ്പമുണ്ടായാല്‍ രാജ്യം നേരിടേണ്ടി വരിക. ബീഹാര്‍, യു.പി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളും ഏറ്റവും ദുര്‍ബലമായ ഭൂകമ്പസാധ്യത മേഖല നാലില്‍ പെടുന്നവയാണ്.

നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍, ഇന്ത്യ എന്നിവിടങ്ങളിലേത് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഭൂഖണ്ഡ ഫലകങ്ങളാണ്. ഇവ അപകടകരമായ അവസ്ഥയിലാണെന്ന് എന്‍ഐഡിഎം ഡയറക്ടര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. നിലവിലെ സ്ഥിതി പ്രകാരം തുടര്‍ച്ചയായ 4 ഭൂചലനങ്ങള്‍ അതും റിക്ടര്‍ സ്‌കെയിലില്‍ 8.0ത്തിന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്നത് ഉണ്ടാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് ലോകത്തെ പ്രമുഖ ഭൗമശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു. നൂറ്റാണ്ടുകളായി ശേഖരിക്കപ്പെട്ടിട്ടുള്ള ഉര്‍ജ്ജത്തിന്റെ ബഹിര്‍ഗമനം വന്‍ നാശം വിതയ്ക്കുമെന്നാണ് ആശങ്ക.

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ കൈവശം വയ്ക്കാന്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് ഏര്‍പ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഇക്കാര്യം അറിയിച്ചത്. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമ്പോള്‍ അദ്ദേഹം വികാരാധീനനായി. പലപ്പോഴും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പുതിയ നിയന്ത്രണങ്ങള്‍ ചിലപ്പോള്‍ യുക്തിക്ക് നിരക്കുന്നതല്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ ഒരു സംഘത്തിന് വ്യത്യസ്തമായ നിയമങ്ങള്‍ കൊണ്ട് കളിക്കാനുളള അവസരം നമ്മള്‍ സൃഷ്ടിച്ച് നല്‍കി. എല്ലാവരുടെയും തോക്കുകള്‍ തിരിച്ചെടുക്കാനുളള ഉദ്ദേശമല്ല പുതിയ മാര്‍ഗനിര്‍ദേശത്തിനുളളതെന്നും അദ്ദേഹം വ്യക്തമാക്കി.
തോക്കുകള്‍ സൃഷ്ടിക്കുന്ന അക്രമങ്ങള്‍ തടയാനാണ് രണ്ടാം ഭേദഗതി. വാങ്ങുന്നയാളുടെ പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രം തോക്കുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയാല്‍ മതിയെന്ന പ്രസിഡന്റിനെ നിര്‍ദേശത്തെ അമേരിക്കന്‍ പാര്‍ലമെന്റ് എതിര്‍ക്കുന്നു. എന്നാല്‍ രാജ്യത്തെ 84 ശതമാനം ജനങ്ങളും ഇതിനെ അനുകൂലിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഒബാമ ഈ നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം ഒബാമ നടപ്പിലാക്കുന്നത്. രാജ്യം അംഗീകരിച്ചിട്ടുളള ഡീലര്‍മാര്‍ക്ക് മാത്രമേ തോക്ക് വാങ്ങാനെത്തുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനാകൂ. ഓണ്‍ലൈനിലൂടെയും ഗണ്‍ഷോകളിലൂടെയും വ്യാപാരം നടത്തുന്നവര്‍ക്ക് ലൈസന്‍സ് ഉളള വിതരണക്കാര്‍ വഴിയേ ഇനി മുതല്‍ കച്ചവടം നടത്താനാകൂ.

കണക്ടികട്ടിലെ ന്യൂട്ടനില്‍ 2012ല്‍ ഒരു സ്‌കൂളിലുണ്ടായ കൂട്ടക്കുരുതിയില്‍ 20 കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ കാര്യം പരാമര്‍ശിക്കവെ പ്രസിഡന്റ് വിതുമ്പി. ഈ കുട്ടികളേക്കുറിച്ചുള്ള ഓര്‍മകള്‍ തന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു തന്നെയാണ് ചിക്കാഗോയില്‍ ഓരോ ദിവസവും സംഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തോക്ക് ലോബികളുടെ നുണകളെ നേരിടാന്‍ പാര്‍ലമെന്റംഗങ്ങള്‍ കുറച്ച് കൂടി ധൈര്യം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോക്ക് ലോബി ഇപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. എന്നാല്‍ അവര്‍ക്ക് അമേരിക്കയെ തോക്കിന്‍ മുനയില്‍ നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കുമെന്നതിലുപരി വിരുദ്ധ ധ്രുവങ്ങളിലൂളള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുകയാണ് വേണ്ടത്. ഇക്കാര്യം വളരെ അത്യന്താപേക്ഷിതമണെന്ന് തോന്നേണ്ടതുണ്ട്. എതിര്‍പ്പുമായി വിമര്‍ശകര്‍ രംഗത്തെത്തിക്കഴിഞ്ഞു. രണ്ടാം ഭേദഗതി നമുക്ക് കരുത്ത് പകരുന്നുവെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെബ് ബുഷ് പറഞ്ഞു. ജനങ്ങളെ സുരക്ഷിതരാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഈ അവകാശം സ്ഥാപിച്ച് കിട്ടാന്‍ നാം ഏതറ്റം വരെയും പോകണമെന്നും ബുഷ് പറഞ്ഞു. ഒബാമയുടെ പുത്തന്‍ നടപടി തോക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകില്ലെന്നാണ് എന്‍ആര്‍എ ട്വീറ്റ് ചെയ്തത്.

കൊളോണ്‍: സ്ത്രീകള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം വേണമെന്ന് കൊളോണ്‍ മേയര്‍. ഇവര്‍ക്കു നേരെയുളള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഹെന്റിറ്റെ റെക്കര്‍ വാദിക്കുന്നത്. പുതുവര്‍ഷ രാവില്‍ ആയിരത്തോളം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമായതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഈ നിര്‍ദേശം ഇവര്‍ മുന്നോട്ടു വച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പൊലീസ് മേധാവി വൂള്‍ഫ് ഗാന്‍ഗ് അല്‍ബെഴ്‌സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മേയര്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത്.
ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതുണ്ടെന്നും മേയര്‍ റെക്കര്‍ പറഞ്ഞു. മറ്റിടങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെ്. സ്ത്രീകള്‍ക്കും യുവതികള്‍ക്കുമായി പ്രത്യേക പെരുമാറ്റച്ചട്ടം രൂപീകരിക്കണം. നിലവിലുളളത് മാറ്റുകയും വേണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. പെരുമാറ്റച്ചട്ടം ഓണ്‍ലൈനിലൂടെ പുതുക്കിയിരിക്കണമെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്.
അപരിചിതരില്‍ നിന്ന് അകലം പാലിക്കണമെന്നും, നിങ്ങളുടെ കൂട്ടത്തോടൊപ്പം നില്‍ക്കണമെന്നും ആക്രമണം നേരിടേണ്ടി വന്നാല്‍ അടുത്തുളളവരോട് സഹായം ആവശ്യപ്പെടണമെന്നതും അടക്കമുളള നിര്‍ദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിക്കുന്നത്. അതുമല്ലെങ്കില്‍ പൊലീസില്‍ വിവരമറിയാക്കമെന്നും ചട്ടം പറയുന്നു. അടുത്തമാസം നഗരത്തില്‍ നടക്കുന്ന കാര്‍ണിവലില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുമെന്നും മേയര്‍ ഉറപ്പ് നല്‍കി. മദ്യപാനത്തെക്കുറിച്ചും യുവതികള്‍ക്ക അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മേയറുടെ നിലപാടില്‍ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു. ഇരകളെ കുറ്റക്കാരാക്കുന്ന നടപടിയാണിതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഉണ്ടായ ആക്രമണങ്ങളിലെ പ്രതികള്‍ വടക്കന്‍ ആഫ്രിക്കക്കാരും അറബികളുമാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അക്രമികളെല്ലാം തന്നെ പുതുതായി രാജ്യത്തെത്തിയ അഭയാര്‍ത്ഥികളല്ലെന്നാണ് മേയറുടെ പക്ഷം. ഇവരെ പൊലീസിന് നേരത്തെ അറിയാവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മേയര്‍ക്ക് തന്നെ ഗുരുതരമായ ആക്രമണം നേരിട്ടു. ഒരാള്‍ ഇവരെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ദമാസ്‌കസ്: പിടികൂടിയ വനിതാ സന്നദ്ധ പ്രവര്‍ത്തകയുടെ ഫേസ് ബുക്ക് അക്കൗണ്ട് ഐസിസ് അവരെ വധിച്ച ശേഷം മൂന്നു മാസത്തോളം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. തങ്ങളുടെ മറ്റ് എതിരാളികളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് റുക്കിയ ഹസന്‍ എന്ന സിറ്റിസണ്‍ ജേര്‍ണലിസ്റ്റിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തീവ്രവാദികള്‍ ഉപയോഗിച്ചത്. സിറിയയിലെ പ്രമുഖ ഐസിസ് വിരുദ്ധ സംഘടനയിലെ ഒരംഗമാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. റുക്കിയ ഹസന്‍ എന്ന ഐസിസിന്റെ ശക്തയായ ഈ എതിരാളിയെ മൂന്ന് മാസം മുമ്പ് ഐസിസ് പിടികൂടി വധിച്ചിരുന്നു. ഐസിസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു എന്നതായിരുന്നു ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ തുടര്‍ന്നും ഐസിസ് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പോന്നു.
ഐസിസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഇരകളില്‍ ഒരാളാണ് റുക്കിയ. കഴിഞ്ഞ ദിവസവും അഞ്ച് പേരെ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടിരുന്നു. ഇവരെ വധിച്ച ശേഷം ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് തീവ്രവാദികള്‍ ഉപയോഗിച്ചതായി ഐസിസിനെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ആര്‍ബിഎസ്എസിലെ ഒരു സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് പറയുന്നു. മറ്റ് വിമര്‍ശകരെ കണ്ടെത്താനായിരുന്നു ഈ നടപടി. ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് ഇവരുടെ സുഹൃത്തുക്കള്‍ക്ക് ഫേസ്ബുക്കിലൂടെ സന്ദേശങ്ങള്‍ അയക്കുന്നതായും അയാള്‍ പറയുന്നു. അവരുമായി ബന്ധപ്പെടുന്ന സുഹൃത്തുക്കളെ വലയിലാക്കുകയാണ് ഐസിസിന്റെ ഉദ്ദേശം.

ഞാന്‍ റഖയിലാണുളളത്. എന്റെ ജീവന് ഭീഷണിയുണ്ട്. ഐസിസ് പിടികൂടി എന്നെ കൊല്ലുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അപമാനിക്കപ്പെട്ട് ജീവിക്കുന്നതിലും ഭേദം അതാണെന്ന് താന്‍ കരുതുന്നതായും റുക്കിയ തന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അലെപോ സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം ഇവര്‍ 2011 മുതല്‍ തുടങ്ങിയ സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദിനെതിരെയുളള പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. 2013ല്‍ മിതവാദികള്‍ റഖ പിടിച്ചെടുക്കും വരെ ഇവര്‍ ഇവിടെ തടുര്‍ന്നു. അതേ വര്‍ഷം തന്നെ നഗരം ഐസിസ് പിടിച്ചെടുക്കുകയും ചെയ്തു.

Copyright © . All rights reserved