Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് പൗരന്മാരെ ഗാസയിൽ നിന്ന് ഒഴിപ്പിക്കുന്നത് കടുത്ത കീറാമുട്ടിയായി തുടരുകയാണ്. ഗാസയിൽ നിന്ന് ജനങ്ങൾ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു . യുദ്ധം കനത്താൽ സാധാരണ ജനങ്ങൾക്ക് ഉണ്ടാകുന്ന ആൾ നാശ നഷ്ടത്തെ മുന്നിൽകണ്ടാണ് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ബ്രിട്ടീഷ് പൗരന്മാരെ ഗാസ വിടാൻ സഹായിക്കുന്നതിനായി ഈജിപ്തിലേക്കുള്ള റാഫ ക്രോസിംഗ് തുറക്കുന്നതിനായുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല എന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.


നിലവിൽ ഒരേയൊരു റൂട്ടു മാത്രമാണ് ജനങ്ങൾക്ക് ഗാസായിൽ നിന്ന് പുറത്തു കടക്കുന്നതിനായുള്ളൂ. തെക്കൻ ഗാസയിലെ ക്രോസിംഗ് ആണ് ഇത്. ഹമാസ് , ഈജിപ്ത്, ഇസ്രയേൽ എന്നിവയെല്ലാം ആർക്കൊക്കെ കടന്നുപോകാം എന്നതിനെ നിയന്ത്രിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കിയിരിക്കുന്നത്. മറ്റ് പാതകൾ തുറക്കുന്നതിനായി ഇസ്രയേൽ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ജെയിംസ് ക്ലെവർലി പറഞ്ഞു. ഇതേ സമയം പാലസ്തീൻ- അമേരിക്കൻ വംശജർക്ക് യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുന്നതിനായി റാഫ ക്രോസിംഗ് തുറക്കാൻ യുഎസ് സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാത തുറക്കുകയാണെങ്കിൽ അത് പരിമിതമായ സമയത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന കാരണത്താലാണ് റാഫയിലേക്ക് നീങ്ങാൻ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് പറഞ്ഞു.

യോർക്ക്‌ഷെയറിലെ വെയ്ക്ക് ഫീൽഡിലുള്ള കാർഡിയോളജി ഡോക്ടറും കുടുംബവും ഇസ്രയേൽ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . ഡോ. അഹമ്മദ് സാബ്രയും കുടുംബവുമാണ് യുദ്ധഭൂമിയിൽ അകപ്പെട്ടത്. ഇദ്ദേഹത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദിവസങ്ങളായി ഒരു വിവരവും ലഭ്യമല്ലെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനും മാഞ്ചസ്റ്ററിലുമുൾപ്പെടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ബ്രിട്ടൺ. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി. പരസ്യമായി ഇസ്രയേലിനൊപ്പം നിൽക്കുന്ന ബ്രിട്ടൻ ഹമാസിനെതിരായ നിലപാടുകൾ ഇനി കടുപ്പിക്കും. വിദേശ പൗരന്മാരോ വിദേശ വിദ്യാർഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ അവരുടെ വിസ റദ്ദാക്കാനാണ് ഹോം ഓഫീസിൻെറ തീരുമാനം.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇസ്രയേലിനെതിരെയുള്ള ഹമാസിൻെറ ആക്രമണത്തിന് പിന്നാലെ തീവ്രവാദ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്രാൻസിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളിൽ പുറത്താക്കുമെന്ന് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമെൻ നേരത്തെ അറിയിച്ചിരുന്നു. ശേഷം മൂന്ന് പേരുടെ വിസ റദ്ദാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ബ്രിട്ടനും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.

നേരത്തെ ഹമാസിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ ബ്രൈടണിൽ ഒരു ഇരുപത്തിരണ്ടുകാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,300 ലധികം പേരുടെ ജീവനാണ് അപഹരിച്ചത്. നിലവിൽ നൂറിൽ അധികം പേരെ സംഘടന ബന്ദികൾ ആക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ: ജയിലുകൾ നിറഞ്ഞു കവിഞ്ഞതോടെ ശിക്ഷാവിധികൾ വൈകിപ്പിക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി യു.കെ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ക്രിമിനൽ കോടതി ജഡ്ജിമാർക്കാണ് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്.

കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർക്കുള്ള ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ച വരെ നീട്ടാനാണ് നിർദ്ദേശം. ഇതിന് പുറമെ ശിക്ഷയനുഭവിക്കുന്ന കുറ്റവാളികളെ കാലാവധി പൂർത്തിയാകും മുമ്പ് പുറത്ത് വിടാൻ സർക്കാരും ആലോചിക്കുന്നുണ്ട്.

88,016 പേരാണ് നിലവിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ കഴിയുന്നത്. ഇനി 654 പേരെ കൂടി പാർപ്പിക്കാനുള്ള ഇടമേ ജയിലുകളിലുള്ളൂ. രാജ്യത്ത് 20,000 പുതിയ ജയിലുകൾ നിർമ്മിക്കുമെന്ന വാഗ്ദാനവുമായാണ് 2019 ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി മത്സരിച്ചത്. എന്നാൽ അധികാരത്തിലെത്തിയശേഷം സർക്കാർ വാഗ്ദാനം പാലിച്ചില്ല.

ശിക്ഷാവിധികൾ വൈകിപ്പിക്കണമെന്ന നിർദ്ദേശത്തിൽ പല ജഡ്ജിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബലാത്സംഗ കേസുകളിലെയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലെയും പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞിട്ടും ജാമ്യത്തിൽ തുടരുന്നത് നീതിയല്ലെന്നാണ് ഒരു ജഡ്ജി പറഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലും യൂറോപ്പിലെ പല ഭാഗങ്ങളിലും ചൈനീസ് മിറ്റൻ ഞണ്ടുകൾ അധിനിവേശ ജീവിയായിട്ടാണ് കണക്കാക്കുന്നത് .യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ ജലാശയങ്ങളിൽ ഇവയുടെ സാന്നിധ്യം പരിസ്ഥിതിക്ക് കടുത്ത ഭീഷണിയായിരിക്കും എന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഈ ഞണ്ടുകളുടെ വംശവർദ്ധനവ് പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

യുകെയിൽ അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന ഞണ്ടുകളുടെ വംശവർദ്ധനവ് തടയുന്നതിനുള്ള പദ്ധതി തയ്യാറാക്കിയതായി നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ അറിയിച്ചു. ഇണചേരാനായി എത്തുന്ന ഞണ്ടുകളെ പിടികൂടുന്നതിനായി ലിങ്കൻ ഷെയറിൽ കെണി സ്ഥാപിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ വിഭാഗത്തിൽ പെട്ട ഞണ്ടുകൾ യുകെയിലെ ജലാശയത്തിലെ ജീവിവർഗ്ഗത്തിന് കടുത്ത ഭീഷണിയാണെന്ന് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞരായ ഡോക്ടർ പോൾ ക്ലാർക്ക് പറഞ്ഞു . ഈ ഞണ്ടുകളെ പിടികൂടി അവയുടെ ജനസംഖ്യ കുറച്ചാൽ അത് പരിസ്ഥിതിയിൽ മെച്ചപ്പെട്ട മാറ്റങ്ങൾ സൃഷ്ടിക്കും എന്നാണ് വിദഗ്ധഭിപ്രായം.

തെക്ക് കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്നതു കൊണ്ടാണ് ഇവയെ ചൈനീസ് ഞണ്ടുകൾ എന്ന് വിളിക്കുന്നത്. 1935 ലാണ് ആദ്യമായി ഇവയുടെ സാന്നിധ്യം യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പെൺ വർഗ്ഗത്തിൽ പെട്ട ഞണ്ടുകൾക്ക് ഒറ്റയടിക്ക് വളരെയേറെ മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ് ഇവയുടെ ഭീകരമായ വംശവർദ്ധനവിന് കാരണം. പല ശുദ്ധജല മത്സ്യങ്ങളുടെയും മറ്റു പല ജീവജാലങ്ങളുടെയും വംശനാശത്തിനും ചൈനീസ് ഞണ്ടുകൾ ഭീഷണിയായി തീർന്നിരിക്കുകയാണ്. പദ്ധതി വിജയിക്കുകയാണെങ്കിൽ പ്രധാനപ്പെട്ട സാൽമൻ ആവാസ കേന്ദ്രങ്ങളിൽ കെണി സ്ഥാപിക്കുന്നതിനാണ് നിലവിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജീവജാലങ്ങൾക്ക് മാത്രമല്ല ഞണ്ടുകൾ തീർക്കുന്ന കുഴികൾ നദീതീരങ്ങളുടെ ഘടനയുടെ മാറ്റത്തിനും മണ്ണൊലിപ്പിനും കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലും മാഞ്ചസ്റ്ററിലുമുൾപ്പെടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നു. യുകെ ഉൾപ്പെടെയുള്ള പല പാശ്ചാത്യരാജ്യ ഗവൺമെന്റുകളും ഹമാസിനെ തീവ്രവാദ സംഘടനയായി കണ്ട് നിരോധിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഈ നിരോധിത ഭീകര സംഘടനയ്ക്ക് പിന്തുണ നൽകുന്നവരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി പോലീസ് സേന രംഗത്തെത്തി. പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,300 ൽ അധികം പേരുടെ ജീവനാണ് അപഹരിച്ചത്. നിലവിൽ നൂറിൽ അധികം പേരെ സംഘടന ബന്ദികൾ ആക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.

ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ലണ്ടൻ നഗരത്തിൽ പാലസ്‌തീൻ അനുകൂലികളുടെ പ്രകടനം ഉണ്ടായിരിക്കുന്നത്.പാലസ്തീൻ പതാകകളും പിന്തുണാ പ്ലക്കാർഡുകളും മറ്റും ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. വൈകാതെ പ്രതിഷേധ റാലികൾ സ്കോട്ട് ലൻഡിലും കാണാൻ സാധ്യത ഏറെയാണ്.

ലണ്ടനിലെ ബിബിസിയുടെ ആസ്ഥാനത്തിന് മുൻപിലായിരുന്നു പ്രതിഷേധം. പാലസ്തീൻ അനുകൂലികൾ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് മുകളിൽ ചുവന്ന പെയിന്റടിച്ച് നശിപ്പിക്കുകയായിരുന്നു. ഹമാസ് ആക്രമണത്തിന് ശേഷം ലണ്ടനിൽ യഹൂദവിരുദ്ധ സംഭവങ്ങളിൽ വൻ വർദ്ധനവുണ്ടായതായി വെള്ളിയാഴ്ച മെറ്റ് പോലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറൻസ് ടെയ്‌ലർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ജോജി തോമസ്

ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡിനായി റോയി പഞ്ഞിക്കാരനെ തെരഞ്ഞെടുത്തു. നൂറുകണക്കിന് കവിതകളുടെയും ഗാനങ്ങളുടെയും രചയിതാവായ റോയി വരികളിലെ കാവ്യഭംഗിയിലൂടെ ആസ്വാദക മനസ്സിൽ സ്ഥാനം പിടിച്ച പ്രവാസി മലയാളിയാണ്. റോയി പഞ്ഞികാരന്റെതായി “പക”, ഓർമ പുഴയോരം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ചോളം സംഗീത ആൽബങ്ങൾ വരികളെഴുതി നിർമ്മിച്ചുണ്ട് . ഇതിൽ ഹിന്ദോളം , മൗനം എന്നീ ആൽബങ്ങൾ പുറത്തിറക്കിയത് മനോരമ മ്യൂസിക് ആണ് . റോയി പഞ്ഞികാരന്റെ കവിതകളിലെ പല വരികളും ആസ്വാദക ഹൃദയങ്ങളെ ചിന്തകളുടെ ആഴത്തിലേക്ക് കൊണ്ടുപോകുന്നതാണ്. പഞ്ഞിയുടെ കുഞ്ഞികൾ എന്ന് പറയുന്ന ഒരു കവിതാ സമാഹാരം റോയി പഞ്ഞിക്കാരന്റേതായി ഉടനെ പ്രസിദ്ധീകരിക്കും.

രാജീവ് ഗാന്ധി നാഷണൽ എക്സെലൻസ് അവാർഡ് ജേതാവായ റോയി പഞ്ഞിക്കാരൻ നിയമ ബിരുദധാരിയാണ്. കോട്ടയം സ്വദേശിയായ റോയി യുകെയിൽ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത് . ഭാര്യ: ഷേർലി ,മക്കൾ : ഡോ. ആൻ , ഷെരോൺ.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇറാൻ സ്വദേശിയായ ചിത്രകാരിയോടൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെ വ്യഭിചാരം ആരോപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറാൻ സർക്കാർ ശിക്ഷ വിധിച്ചു. താരം ഇനി ഇറാൻ സന്ദർശിച്ചാൽ വ്യഭിചാരത്തിന് 99 ചാട്ടവാറടി ശിക്ഷ അനുഭവിക്കേണ്ടിവരും. സെപ്റ്റംബറിൽ അദ്ദേഹം അവിടെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രത്തിനെതിരെ രാജ്യത്തെ അഭിഭാഷകർ നൽകിയ പരാതിക്ക് പിന്നാലെയാണ് നീക്കമെന്ന് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു.

സെപ്റ്റംബറിൽ ഏഷ്യൻ ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പെർസെപോളിസിനെ നേരിടാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിനൊപ്പമാണ് റൊണാൾഡോ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ സന്ദർശിച്ചത്. ഇവിടെ വച്ചാണ് അദ്ദേഹം ഇറാനിയൻ ചിത്രകാരിയായ ഫാത്തിമ ഹമീമിയെ കണ്ടുമുട്ടിയത്. 85 ശതമാനവും തളർന്ന ഫാത്തിമയോടൊപ്പം അദ്ദേഹം ഫോട്ടോ എടുക്കുകയായിരുന്നു.

റൊണാൾഡോ ചിത്രകാരിയുടെ കവിളിൽ ചുംബിക്കുകയും തൻെറ ഒപ്പിട്ട ഷർട്ട് നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഇവർ ഫോട്ടോ എടുക്കുകയായിരുന്നു. ഇതാണ് ഇറാനിയൻ അഭിഭാഷകരെ ചൊടിപ്പിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇറാനിയൻ നീതിന്യായ വ്യവസ്ഥ അടുത്ത തവണ താരം ഇറാനിൽ എത്തുമ്പോൾ 99 ചാട്ടയടികൾ വിധിച്ചത്. ഇറാനിയൻ ടീമായ പെർസെപോളിസ്, ഖത്തർ ടീം അൽ-ദുഹൈൽ, തകിക്കിസ്ഥാന്റെ ഇസ്തിക്ലോൾ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് അൽ-നാസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്നത്. മത്സരത്തിൻെറ ഈ ഘട്ടത്തിൽ താരം ഇറാനിലേക്ക് മടങ്ങി വരില്ലെങ്കിലും വീണ്ടും ഇറാനിയൻ മണ്ണിൽ കാലുകുത്തേണ്ടിവരുമെന്ന സാധ്യത തള്ളിക്കളയാനാവില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹമാസിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ ബ്രൈടണിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്‌തു. യുകെ ഉൾപ്പെടെയുള്ള പല പാശ്ചാത്യരാജ്യ ഗവൺമെന്റുകളും ഹമാസിനെ തീവ്രവാദ സംഘടനയായി കണ്ട് നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് കൗണ്ടർ ടെററിസം പോലീസിംഗ് സൗത്ത് ഈസ്റ്റ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇരുപത്തി രണ്ടുകാരിയായ യുവതിയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌. വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്‌ത യുവതി ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തന്നെയാണ്.

പ്രതിഷേധത്തിൻെറ ഏതെങ്കിലും തരത്തിലുള്ള വിഡിയോകളും ഫോട്ടോകളും ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഹമാസിന് പിന്തുണ നൽകുന്നവർക്കെതിരെ ശക്തമായ രീതിയിൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ജീവൻ നഷ്ടമായിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രായേലിലേക്ക് പോയിരുന്നു. യുദ്ധത്തിൽ അതിജീവിച്ചവരെ കാണാനും യുകെയുടെ പിന്തുണ അറിയിക്കുവാനുമായിരുന്നു യാത്ര.

നിലവിൽ ബ്രിട്ടീഷുകാരായ നഥനൽ യങ്ങിന്റെയും ബെർണാഡ് കോവന്റെയും മരണം സ്ഥിരീകരിച്ചു. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 20 വയസ്സുകാരനായിരുന്ന നഥാനിയൽ യങ് ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇസ്രായേൽ ദേശീയ സെമിത്തേരിയായ മൗണ്ട് ഹെർസലിൽ നടന്ന നഥാനിയലിൻെറ ശവസംസ്‌കാര ശുശ്രൂഷകൾ ഇടയ്ക്ക് വച്ച് തടസ്സപ്പെട്ടിരുന്നു. ഇസ്രായേൽ ഹമാസ് യുദ്ധം ഇംഗ്ലണ്ടിലും കനത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം ഹമാസിൻെറ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ അനുരണനങ്ങൾ ലോകമെങ്ങും അലയടിക്കുകയാണ്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രയേൽ പാലസ്തീൻ പ്രശ്നത്തെ കുറിച്ച് ചൂട് പിടിച്ച ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധവും ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും നാശനഷ്ടങ്ങളും മാധ്യമങ്ങൾ ശക്തമായി തന്നെ ലോകജനതയ്ക്ക് മുന്നിലെത്തിക്കുന്നുണ്ട്. യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തെ സഹായിക്കാനായി ഒരു പ്രവാസി മലയാളി മുന്നോട്ട് വന്നു എന്നതാണ് മലയാളികളെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്ത.

കോട്ടയം സ്വദേശിയായ സിജു ജേക്കബ് ആണ് യുദ്ധത്തിൽ അണിചേരാനായി അപേക്ഷ അയച്ചത്. ഇതിൻറെ ഭാഗമായി ഇസ്രയേൽ സൈന്യത്തിൻറെ റിസർവ് വിഭാഗത്തിൽ ചേർത്തുകൊണ്ടുള്ള അറിയിപ്പ് സിജുവിന് ലഭിച്ചു കഴിഞ്ഞു. ന്യൂസിലാൻഡ് പൗരത്വമുള്ള സിജു ഓസ്ട്രേലിയയിൽ ആണ് നിലവിൽ ഉള്ളത്.

മനുഷ്യത്വമാണ് തൻറെ പ്രവർത്തിയുടെ അടിസ്ഥാനം എന്നാണ് സിജു ജേക്കബ് പറയുന്നത്. ലോകത്തിൽ നിന്ന് ഭീകരവാദവും ഭീകര പ്രവർത്തനങ്ങളും ഇല്ലാതാക്കുന്നതിൽ പങ്കാളിയാകുന്നതിനാണ് തന്റെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പാലസ്തീൻ ജനതയെ മറയാക്കി ഭീകരാക്രമണം നടത്തുന്ന ഹമാസിനെതിരെയാണ് തന്റെ പോരാട്ടം എന്ന് സിജു വ്യക്തമാക്കി. ലോകമെങ്ങുമുള്ള ഭീകരാക്രമണത്തിൽ കഷ്ടത അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. ലോകമെങ്ങുമുള്ള തീവ്രവാദവും ഭീകരാക്രമണവും വേരോടെ പിഴുതെറിയപ്പെടണം എന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇതുവരെ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ആണ് ജീവൻ നഷ്ടമായത് . നേരത്തെ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.

അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500 ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി. ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യോർക്ക്‌ഷെയറിലെ വെയ്ക്ക് ഫീൽഡിലുള്ള കാർഡിയോളജി ഡോക്ടറും കുടുംബവും ഇസ്രയേൽ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം പുറത്തുവന്നു. ഡോ. അഹമ്മദ് സാബ്രയും കുടുംബവുമാണ് യുദ്ധഭൂമിയിൽ അകപ്പെട്ടത്. ഇദ്ദേഹത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രണ്ടുദിവസമായി വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇതുവരെ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ആണ് ജീവൻ നഷ്ടമായത് . നേരത്തെ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.

അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി. ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.

Copyright © . All rights reserved