ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലും മാഞ്ചസ്റ്ററിലുമുൾപ്പെടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നു. യുകെ ഉൾപ്പെടെയുള്ള പല പാശ്ചാത്യരാജ്യ ഗവൺമെന്റുകളും ഹമാസിനെ തീവ്രവാദ സംഘടനയായി കണ്ട് നിരോധിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഈ നിരോധിത ഭീകര സംഘടനയ്ക്ക് പിന്തുണ നൽകുന്നവരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി പോലീസ് സേന രംഗത്തെത്തി. പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,300 ൽ അധികം പേരുടെ ജീവനാണ് അപഹരിച്ചത്. നിലവിൽ നൂറിൽ അധികം പേരെ സംഘടന ബന്ദികൾ ആക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.
ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ലണ്ടൻ നഗരത്തിൽ പാലസ്‌തീൻ അനുകൂലികളുടെ പ്രകടനം ഉണ്ടായിരിക്കുന്നത്.പാലസ്തീൻ പതാകകളും പിന്തുണാ പ്ലക്കാർഡുകളും മറ്റും ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. വൈകാതെ പ്രതിഷേധ റാലികൾ സ്കോട്ട് ലൻഡിലും കാണാൻ സാധ്യത ഏറെയാണ്.

ലണ്ടനിലെ ബിബിസിയുടെ ആസ്ഥാനത്തിന് മുൻപിലായിരുന്നു പ്രതിഷേധം. പാലസ്തീൻ അനുകൂലികൾ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് മുകളിൽ ചുവന്ന പെയിന്റടിച്ച് നശിപ്പിക്കുകയായിരുന്നു. ഹമാസ് ആക്രമണത്തിന് ശേഷം ലണ്ടനിൽ യഹൂദവിരുദ്ധ സംഭവങ്ങളിൽ വൻ വർദ്ധനവുണ്ടായതായി വെള്ളിയാഴ്ച മെറ്റ് പോലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറൻസ് ടെയ്‌ലർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ജോജി തോമസ്
ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡിനായി റോയി പഞ്ഞിക്കാരനെ തെരഞ്ഞെടുത്തു. നൂറുകണക്കിന് കവിതകളുടെയും ഗാനങ്ങളുടെയും രചയിതാവായ റോയി വരികളിലെ കാവ്യഭംഗിയിലൂടെ ആസ്വാദക മനസ്സിൽ സ്ഥാനം പിടിച്ച പ്രവാസി മലയാളിയാണ്. റോയി പഞ്ഞികാരന്റെതായി “പക”, ഓർമ പുഴയോരം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ചോളം സംഗീത ആൽബങ്ങൾ വരികളെഴുതി നിർമ്മിച്ചുണ്ട് . ഇതിൽ ഹിന്ദോളം , മൗനം എന്നീ ആൽബങ്ങൾ പുറത്തിറക്കിയത് മനോരമ മ്യൂസിക് ആണ് . റോയി പഞ്ഞികാരന്റെ കവിതകളിലെ പല വരികളും ആസ്വാദക ഹൃദയങ്ങളെ ചിന്തകളുടെ ആഴത്തിലേക്ക് കൊണ്ടുപോകുന്നതാണ്. പഞ്ഞിയുടെ കുഞ്ഞികൾ എന്ന് പറയുന്ന ഒരു കവിതാ സമാഹാരം റോയി പഞ്ഞിക്കാരന്റേതായി ഉടനെ പ്രസിദ്ധീകരിക്കും.

രാജീവ് ഗാന്ധി നാഷണൽ എക്സെലൻസ് അവാർഡ് ജേതാവായ റോയി പഞ്ഞിക്കാരൻ നിയമ ബിരുദധാരിയാണ്. കോട്ടയം സ്വദേശിയായ റോയി യുകെയിൽ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത് . ഭാര്യ: ഷേർലി ,മക്കൾ : ഡോ. ആൻ , ഷെരോൺ.
മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.
മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇറാൻ സ്വദേശിയായ ചിത്രകാരിയോടൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെ വ്യഭിചാരം ആരോപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറാൻ സർക്കാർ ശിക്ഷ വിധിച്ചു. താരം ഇനി ഇറാൻ സന്ദർശിച്ചാൽ വ്യഭിചാരത്തിന് 99 ചാട്ടവാറടി ശിക്ഷ അനുഭവിക്കേണ്ടിവരും. സെപ്റ്റംബറിൽ അദ്ദേഹം അവിടെ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രത്തിനെതിരെ രാജ്യത്തെ അഭിഭാഷകർ നൽകിയ പരാതിക്ക് പിന്നാലെയാണ് നീക്കമെന്ന് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നു.

സെപ്റ്റംബറിൽ ഏഷ്യൻ ടീമിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പെർസെപോളിസിനെ നേരിടാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിനൊപ്പമാണ് റൊണാൾഡോ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ സന്ദർശിച്ചത്. ഇവിടെ വച്ചാണ് അദ്ദേഹം ഇറാനിയൻ ചിത്രകാരിയായ ഫാത്തിമ ഹമീമിയെ കണ്ടുമുട്ടിയത്. 85 ശതമാനവും തളർന്ന ഫാത്തിമയോടൊപ്പം അദ്ദേഹം ഫോട്ടോ എടുക്കുകയായിരുന്നു.
റൊണാൾഡോ ചിത്രകാരിയുടെ കവിളിൽ ചുംബിക്കുകയും തൻെറ ഒപ്പിട്ട ഷർട്ട് നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഇവർ ഫോട്ടോ എടുക്കുകയായിരുന്നു. ഇതാണ് ഇറാനിയൻ അഭിഭാഷകരെ ചൊടിപ്പിച്ചത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇറാനിയൻ നീതിന്യായ വ്യവസ്ഥ അടുത്ത തവണ താരം ഇറാനിൽ എത്തുമ്പോൾ 99 ചാട്ടയടികൾ വിധിച്ചത്. ഇറാനിയൻ ടീമായ പെർസെപോളിസ്, ഖത്തർ ടീം അൽ-ദുഹൈൽ, തകിക്കിസ്ഥാന്റെ ഇസ്തിക്ലോൾ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് അൽ-നാസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്നത്. മത്സരത്തിൻെറ ഈ ഘട്ടത്തിൽ താരം ഇറാനിലേക്ക് മടങ്ങി വരില്ലെങ്കിലും വീണ്ടും ഇറാനിയൻ മണ്ണിൽ കാലുകുത്തേണ്ടിവരുമെന്ന സാധ്യത തള്ളിക്കളയാനാവില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹമാസിനെ പിന്തുണച്ച് കൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ ബ്രൈടണിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്‌തു. യുകെ ഉൾപ്പെടെയുള്ള പല പാശ്ചാത്യരാജ്യ ഗവൺമെന്റുകളും ഹമാസിനെ തീവ്രവാദ സംഘടനയായി കണ്ട് നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച നടന്ന പ്രതിഷേധത്തിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് കൗണ്ടർ ടെററിസം പോലീസിംഗ് സൗത്ത് ഈസ്റ്റ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇരുപത്തി രണ്ടുകാരിയായ യുവതിയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്‌ത യുവതി ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തന്നെയാണ്.

പ്രതിഷേധത്തിൻെറ ഏതെങ്കിലും തരത്തിലുള്ള വിഡിയോകളും ഫോട്ടോകളും ഉള്ളവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഹമാസിന് പിന്തുണ നൽകുന്നവർക്കെതിരെ ശക്തമായ രീതിയിൽ നടപടിയെടുക്കുമെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു. ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ജീവൻ നഷ്ടമായിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രായേലിലേക്ക് പോയിരുന്നു. യുദ്ധത്തിൽ അതിജീവിച്ചവരെ കാണാനും യുകെയുടെ പിന്തുണ അറിയിക്കുവാനുമായിരുന്നു യാത്ര.
നിലവിൽ ബ്രിട്ടീഷുകാരായ നഥനൽ യങ്ങിന്റെയും ബെർണാഡ് കോവന്റെയും മരണം സ്ഥിരീകരിച്ചു. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 20 വയസ്സുകാരനായിരുന്ന നഥാനിയൽ യങ് ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇസ്രായേൽ ദേശീയ സെമിത്തേരിയായ മൗണ്ട് ഹെർസലിൽ നടന്ന നഥാനിയലിൻെറ ശവസംസ്‌കാര ശുശ്രൂഷകൾ ഇടയ്ക്ക് വച്ച് തടസ്സപ്പെട്ടിരുന്നു. ഇസ്രായേൽ ഹമാസ് യുദ്ധം ഇംഗ്ലണ്ടിലും കനത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം ഹമാസിൻെറ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ അനുരണനങ്ങൾ ലോകമെങ്ങും അലയടിക്കുകയാണ്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രയേൽ പാലസ്തീൻ പ്രശ്നത്തെ കുറിച്ച് ചൂട് പിടിച്ച ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധവും ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും നാശനഷ്ടങ്ങളും മാധ്യമങ്ങൾ ശക്തമായി തന്നെ ലോകജനതയ്ക്ക് മുന്നിലെത്തിക്കുന്നുണ്ട്. യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തെ സഹായിക്കാനായി ഒരു പ്രവാസി മലയാളി മുന്നോട്ട് വന്നു എന്നതാണ് മലയാളികളെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്ത.
കോട്ടയം സ്വദേശിയായ സിജു ജേക്കബ് ആണ് യുദ്ധത്തിൽ അണിചേരാനായി അപേക്ഷ അയച്ചത്. ഇതിൻറെ ഭാഗമായി ഇസ്രയേൽ സൈന്യത്തിൻറെ റിസർവ് വിഭാഗത്തിൽ ചേർത്തുകൊണ്ടുള്ള അറിയിപ്പ് സിജുവിന് ലഭിച്ചു കഴിഞ്ഞു. ന്യൂസിലാൻഡ് പൗരത്വമുള്ള സിജു ഓസ്ട്രേലിയയിൽ ആണ് നിലവിൽ ഉള്ളത്.
മനുഷ്യത്വമാണ് തൻറെ പ്രവർത്തിയുടെ അടിസ്ഥാനം എന്നാണ് സിജു ജേക്കബ് പറയുന്നത്. ലോകത്തിൽ നിന്ന് ഭീകരവാദവും ഭീകര പ്രവർത്തനങ്ങളും ഇല്ലാതാക്കുന്നതിൽ പങ്കാളിയാകുന്നതിനാണ് തന്റെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പാലസ്തീൻ ജനതയെ മറയാക്കി ഭീകരാക്രമണം നടത്തുന്ന ഹമാസിനെതിരെയാണ് തന്റെ പോരാട്ടം എന്ന് സിജു വ്യക്തമാക്കി. ലോകമെങ്ങുമുള്ള ഭീകരാക്രമണത്തിൽ കഷ്ടത അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. ലോകമെങ്ങുമുള്ള തീവ്രവാദവും ഭീകരാക്രമണവും വേരോടെ പിഴുതെറിയപ്പെടണം എന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇതുവരെ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ആണ് ജീവൻ നഷ്ടമായത് . നേരത്തെ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.
അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500 ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി. ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യോർക്ക്‌ഷെയറിലെ വെയ്ക്ക് ഫീൽഡിലുള്ള കാർഡിയോളജി ഡോക്ടറും കുടുംബവും ഇസ്രയേൽ -ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം പുറത്തുവന്നു. ഡോ. അഹമ്മദ് സാബ്രയും കുടുംബവുമാണ് യുദ്ധഭൂമിയിൽ അകപ്പെട്ടത്. ഇദ്ദേഹത്തെ കുറിച്ചും കുടുംബത്തെക്കുറിച്ചും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രണ്ടുദിവസമായി വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇതുവരെ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ആണ് ജീവൻ നഷ്ടമായത് . നേരത്തെ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.
അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി. ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സുരക്ഷ ശക്തമാക്കാൻ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് റോയൽ നേവി കപ്പലുകൾ വിന്യസിക്കാൻ യുകെ. യുകെ രണ്ട് റോയൽ നേവി കപ്പലുകളും നിരീക്ഷണ വിമാനങ്ങളും അയയ്ക്കും. യുകെയുടെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നതിനായി ഋഷി സുനക് വ്യാഴാഴ്ച ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഹമാസിന്റെ ഭീകരാക്രമണത്തിനെതിരെ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന് സുനക് പറഞ്ഞു.

ഇസ്രായേലിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം വിമാനങ്ങൾ ക്രമീകരിക്കാൻ തുടങ്ങി. ബ്രിട്ടീഷുകാരെയും കൊണ്ടുള്ള ആദ്യ വിമാനം വ്യാഴാഴ്ച ടെൽ അവീവിൽ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഉപരോധം ഇസ്രായേൽ പിൻവലിച്ചില്ലെങ്കിൽ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശസംഘടനകൾ മുന്നറിയിപ്പ് നൽകി. ഗാസയിലേക്ക് മാനുഷിക ഇടനാഴി തുറക്കണമെന്നും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ, തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ഇസ്രായേലിൽ നിന്ന് ബ്രിട്ടൻ പിൻവലിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പങ്കാളികളായ രണ്ടായിരത്തോളം പേരിൽ നടത്തിയ സർവ്വേയിൽ, പകുതിയോളം പേർ മറ്റൊരു മുറിയിലാണ് ഉറങ്ങുന്നതെന്ന് പുതിയ റിപ്പോർട്ട് കണ്ടെത്തിയിരിക്കുകയാണ്. പങ്കാളികളുടെ കൂർക്കംവലി, രാത്രിയിൽ നിരന്തരമായ ഉണർന്നുള്ള ശല്യം ചെയ്യൽ മുതലായവ ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കിയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ ഇത്തരത്തിൽ വെവ്വേറെയുള്ള ഉറക്കം സ്ഥിരമായ രീതിയാണെന്ന് 15 ശതമാനം പേർ സമ്മതിച്ചപ്പോൾ, 9 ശതമാനം പേർ ആഴ്ചയിൽ രണ്ടുദിവസം എങ്കിലും ഈ രീതി പിന്തുടരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

പങ്കാളിയുടെ കൂർക്കം വലി ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് 71 ശതമാനം പേർ വെളിപ്പെടുത്തി. എന്നാൽ രാത്രിയിൽ നിരന്തരമായി ഉണർന്നുള്ള ശല്യം ചെയ്യൽ മൂലം ആണെന്ന് 30 ശതമാനം പേരും, മറ്റുതരത്തിലുള്ള ചെറിയ രീതിയിലുള്ള ശല്യപ്പെടുത്തൽ മൂലം ആണെന്ന് 35 ശതമാനം പേരും സർവ്വേയിൽ കാരണം വ്യക്തമാക്കി. 54 ശതമാനം പേരും പങ്കാളികളിലൊരാൾ ഉറങ്ങുന്ന സമയത്ത് നിന്ന് വ്യത്യസ്ത സമയത്താണ് ഉറങ്ങാൻ കിടക്കുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്.
ഗാലക്സി വാച്ച് 6 ന്റെ നിർമ്മാതാക്കളായ സാംസങ് കമ്പനി നിയോഗിച്ച പഠനത്തിലാണ് ഇത്തരത്തിൽ ആശ്ചര്യപ്പെടുത്തുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദമ്പതികളെ അവരുടെ ഉറക്ക ശീലങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി വിദഗ്ധനായ ഡോ. ജൂലി സ്മിത്തും ഇലക്ട്രോണിക്സ് ബ്രാൻഡുമായി ചേർന്നു ഈ സർവേയിൽ പ്രവർത്തിച്ചു. 76 ശതമാനം പേരും ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളൊന്നും പരീക്ഷിച്ചിട്ടില്ലെങ്കിലും 29 ശതമാനം പേർ ട്രാക്കിംഗ് അല്ലെങ്കിൽ സ്ലീപ്പ് കോച്ചിംഗ് ഉപകരണം പോലെയുള്ള എന്തെങ്കിലും പരീക്ഷിക്കാൻ തയ്യാറാണെന്ന് സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രായേൽ ഹമാസ് യുദ്ധം ഇംഗ്ലണ്ടിലും കനത്ത സുരക്ഷാ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം ഹമാസിനെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

തെരുവുകളിൽ ആക്രമണ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ട് രക്ഷിതാക്കളോട് ജൂത വംശജരായ കുട്ടികളെ വീട്ടിൽ നിന്ന് പുറത്തുവിടരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ബാർനെറ്റിലുള്ള മെനോറ ഹൈസ്‌കൂൾ, തോറ വോഡാസ് പ്രൈമറി സ്‌കൂൾ, അറ്ററസ് ബെയ്‌സ് യാക്കോവ് എന്നിവയാണ് ഇന്ന് കുട്ടികൾക്ക് സുരക്ഷാ ഭീഷണിയെ തുടർന്ന് അവധിയാണെന്ന് കാണിച്ച് രക്ഷിതാക്കൾക്ക് കത്തുകൾ അയച്ചത്.
ആസൂത്രിതമായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് തങ്ങൾ സ്കൂളിന് ഇന്ന് അവധി കൊടുക്കാൻ തീരുമാനിച്ചതെന്ന് 389 കുട്ടികൾ പഠിക്കുന്ന സ്റ്റേറ്റ് സെക്കൻഡറി സ്‌കൂളായ മെനോറ ഹൈസ്‌കൂൾ ഫോർ ഗേൾസിന്റെ പ്രധാനാധ്യപിക എസ്തർ പേൾമാൻ പറഞ്ഞു. എന്നാൽ ബ്രിട്ടനിലെ ജൂതന്മാർക്ക് സുരക്ഷാ ഉപദേശം നൽകുന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാം എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എല്ലാ ജൂത സ്കൂളുകൾക്കും സർക്കാർ ചെലവിൽ സെക്യൂരിറ്റി ഗവൺമെൻറ് നൽകുന്നുണ്ട്. ഇതിനു പുറമേ പുതിയ സുരക്ഷാ ഭീഷണിയുടെ വെളിച്ചത്തിൽ 3 മില്യൺ പൗണ്ട് കൂടി സുരക്ഷാ ചിലവുകൾക്കായി നൽകാനും സർക്കാർ തല തീരുമാനം ആയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഓഗസ്റ്റ് മാസത്തിൽ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയിൽ ചെറിയതോതിൽ വളർച്ച രേഖപ്പെടുത്തിയ സാഹചര്യത്തിൽ, പലിശ നിരക്കുകൾക്ക് മാറ്റമില്ലാതെ തന്നെ തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ജൂലൈ മാസത്തിൽ സാമ്പത്തിക രംഗത്ത് ഉണ്ടായ ക്രമാതീതമായ ഇടിവിനു ശേഷം, ഓഗസ്റ്റിൽ സമ്പദ് വ്യവസ്ഥ 0.2 ശതമാനം എന്ന നേരിയ വളർച്ച രേഖപ്പെടുത്തിയത് ആശ്വാസകരമായിരിക്കുകയാണ്. പണപ്പെരുപ്പം ചെറുതായി കുറഞ്ഞ സാഹചര്യത്തിൽ, സെപ്റ്റംബറിൽ പലിശ നിരക്കുകൾ 5.25 ശതമാനം എന്ന നിലയിൽ തന്നെ തുടരുകയായിരുന്നു. 14 തവണ വർദ്ധനവിന് ശേഷമാണ് ഇത്തരത്തിൽ സെപ്റ്റംബറിൽ പലിശ നിരക്കുകൾ ഒരേ രീതിയിൽ തന്നെ തുടർന്നത്.

ബ്രിട്ടൻ നിലവിൽ സാമ്പത്തിക മാന്ദ്യത്തിൽ അല്ലെങ്കിലും, ചെറിയതോതിൽ മാത്രമുള്ള വളർച്ച നിരക്ക് ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. അടുത്തവർഷം പ്രതീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ സാമ്പത്തിക രംഗം ഒരു പ്രധാന ചർച്ച വിഷയമായി മാറുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സെപ്റ്റംബറിൽ നടത്തിയ പ്രസ്താവനയിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി, ഉയർന്ന നിരക്കുകൾ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാൻ തുടങ്ങുന്നതിന്റെ വർദ്ധിച്ചുവരുന്ന സൂചനകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ രീതിയിലുള്ള ചെറിയതോതിൽ ഉള്ള വളർച്ച മാത്രമാണ് സാമ്പത്തിക രംഗത്ത് ഉണ്ടാകുന്നതെങ്കിൽ, ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് നിർണ്ണയ സമിതിയിലെ അംഗമായ ഡോ. സ്വാതി ധിംഗ്ര ബിബിസിയോട് പറഞ്ഞു.

വിദ്യാഭ്യാസ മേഖല പണിമുടക്കിൽ നിന്ന് കരകയറിയതും, കമ്പ്യൂട്ടർ പ്രോഗ്രാമർമാരിൽ നിന്നും എഞ്ചിനീയർമാരിൽ നിന്നുമുള്ള ഉത്തേജനവുമാണ് ഓഗസ്റ്റിലെ നാമമാത്രമായ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായത്. എന്നാൽ കല, വിനോദം തുടങ്ങിയ മേഖലകളിൽ മോശം പ്രവർത്തനമാണ് ഓഗസ്റ്റ് മാസത്തിൽ ഉണ്ടായത്. സ്‌പോർട്‌സും അമ്യൂസ്‌മെന്റ് പ്രവർത്തനങ്ങളും ഓഗസ്റ്റിൽ 10 ശതമാനത്തിലധികം കുറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തമായതായി ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നതായി ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു. എന്നാൽ കൺസെർവേറ്റീവ് ഭരണത്തിൻ കീഴിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകർന്നതായി ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് കുറ്റപ്പെടുത്തി.