ന്യൂസ് ഡെസ്ക് മലയാളം യുകെ
എഡിൻബറോ ഇന്ത്യൻ കോൺസൽ ജനറൽ ബിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് 2023 ന്റെയും യുസ്മ നാഷണൽ കലാമേളയുടെയും മുഖ്യാതിഥിയായി പങ്കെടുക്കും. 2006 -ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന അദ്ദേഹം ഇന്ത്യയും സ്കോട്ട് ലാൻഡും തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നയതന്ത്ര ലോകത്ത് അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും ഉത്തരവാദിത്വബോധത്തിന്റെ പ്രതീകമാണ് ബിജയ് സെൽവരാജ് .
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കരുങ്കൽ സ്വദേശിയായ സെൽവരാജ് ഏർക്കാടുള്ള മോണ്ട്‌ഫോർട്ട് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോയമ്പത്തൂരിലെ കുമാരഗുരു കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്ന് 1997-ൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1999-ൽ അളഗപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 1999-ൽ മധുര കോട്ട്‌സിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ചേർന്ന് 2002 വരെ അവിടെ ജോലി ചെയ്തു. 2010 മുതൽ കെയ്‌റോയിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറി (പ്രസ് ആൻഡ് പൊളിറ്റിക്കൽ) ആയി സേവനമനുഷ്ഠിച്ചു. പിന്നീട് 2013-ൽ ബംഗ്ലാദേശിലേക്ക് ഫസ്റ്റ് സെക്രട്ടറിയായി (വാണിജ്യ) മാറി, 2016 വരെ അവിടെ സേവനമനുഷ്ഠിച്ചു. തുടർന്ന്, 2016-18 വരെ ഡെപ്യൂട്ടി സെക്രട്ടറിയായും (പോളിസി പ്ലാനിംഗ് ആൻഡ് റിസർച്ച്) 2018 ഏപ്രിൽ മുതൽ തിരുവനന്തപുരത്ത് എമിഗ്രന്റ്സ് പ്രൊട്ടക്റ്ററായും പ്രവർത്തിച്ചു.
തമിഴിലും മലയാളത്തിലും ഹിന്ദിയിലും അറബിയിലും ഉള്ള ഭാഷ നൈപുണ്യം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നതിനും ഒട്ടേറെ നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്നതിനും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയും സ്കോട്ട് ലൻഡും തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടി ഉറപ്പിച്ചതാണ് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ ഏറ്റവും നിർണായകം. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യ , വാണിജ്യം എന്നീ മേഖലകളിൽ ഇന്ത്യയും സ്കോട്ട് ലാൻഡും തമ്മിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ഗവൺമെന്റുകൾ തമ്മിലുള്ള ബന്ധത്തിനപ്പുറം രണ്ട് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിൽ പരസ്പരം ഇടപഴകാനും ആശയങ്ങൾ കൈമാറാനും ഇന്ത്യയിലെയും സ്കോഡയിലെയും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിനായി .

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനമായി നൽകുന്നത് . ഇതിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മാസം 10 അണ്. കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇലക്ട്രിക് കാറുകളുടെ മൂല്യം കുറയുന്നതിനാൽ പ്രമുഖ കാർ ബ്രാൻഡ് ജനപ്രിയ ഇലക്ട്രിക് കാറിന് 7000 പൗണ്ട് കുറച്ചു. മസ് താങ് മാക്ക്-ഇ എസ്‌യുവിയുടെ വിലയാണ് ഗണ്യമായി കുറച്ചത്. എലോൺ മസ്‌കിന്റെ ജനപ്രിയ ബ്രാൻഡായ ടെസ്‌ലയും ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് എന്നിവയിൽ നിന്നുള്ള മറ്റ് ഹൈ-എൻഡ് മോഡലുകളും ഇതേ ഭീഷണിയിലാണ്. ഇവിയുടെ ശരാശരി വില 24.1 ശതമാനമായി കുറഞ്ഞു. 2023-ൽ ടെസ്‌ല ഇതിനകം തന്നെ യുകെയുടെ പുതിയ കാറുകളുടെ വില പലതവണ വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സെക്കൻഡ് ഹാൻഡ് മോഡലുകളുടെ മൂല്യത്തെയും ബാധിച്ചു.

മറ്റെല്ലാ തരത്തിലുമുള്ള കാർ നിരോധിക്കുന്നതിൽ നിന്ന് ഋഷി സുനക് പിന്നോട്ട് പോയതിനെതുടർന്നാണ് ഇലക്ട്രിക് വാഹന വില്പനയിൽ ഇടിവുണ്ടായത്. ഉപയോഗിച്ച ഇലക്ട്രിക് കാറുകളുടെ ശരാശരി വിലയിൽ 21.4 ശതമാനം ഇടിവുണ്ടായതായി ഓൺലൈൻ മോട്ടോർ മാർക്കറ്റ് പ്ലേസ് ആയ ഓട്ടോട്രേഡർ നടത്തിയ ഗവേഷണം വെളിപ്പെടുത്തി. എലോൺ മസ്‌കിന്റെ ഏറ്റവും വിലകുറഞ്ഞ ടെസ്‌ല മോഡലിനേക്കാൾ കുറവായി വരുന്ന എൻട്രി ലെവൽ സെലക്ട് പതിപ്പായ ഫോർഡ് മാക്-ഇ വില £43,830 മുതൽ തുടങ്ങുന്നു.
ഫ്രഞ്ച് കമ്പനിയായ റെനോ, കാറുകൾ പൂർണമായും ഇലക്ട്രിക്കൽ ആകാനുള്ള പദ്ധതികൾ ഉപേക്ഷിക്കാനും തീരുമാനിച്ചു. അതേസമയം ഇലക്ട്രിക് മോഡലുകളുടെ ആവശ്യം കുറഞ്ഞതോടെ ഒരു വൻകിട നിർമ്മാതാവ് ഇ.വി ഉൽപ്പാദനം വെട്ടിക്കുറച്ചു. ജർമ്മനിയിലെ സ്വിക്കോവിലുള്ള തങ്ങളുടെ ഫാക്ടറിയിലെ ഇ.വി ഉൽപ്പാദനം ഒക്ടോബർ 16 വരെ നിർത്തിവയ്ക്കുമെന്ന് ഫോക്സ്വാഗൻ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെ ഇടം നേടിയിരിക്കുകയാണ് 3 യുകെ യൂണിവേഴ്സിറ്റികൾ. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിലാണ് ബ്രിട്ടനിലെ മൂന്ന് സർവകലാശാലകൾ മുന്നിലെത്തിയിരിക്കുന്നത്. 108 രാജ്യങ്ങളിൽ നിന്നുള്ള 1900 ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ താരതമ്യം ചെയ്ത് 18 വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അധ്യാപനം, ഗവേഷണ അന്തരീക്ഷം, റിസർച്ച് ക്വാളിറ്റി, അന്തർദേശീയ വീക്ഷണം മുതലായ വ്യത്യസ്ത മാനദണ്ഡങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത് ഓക്സ്ഫോർഡ് സർവകലാശാലയാണ്. 100 ൽ 98.5 സ്‌കോറോടെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. തീർച്ചയായും എട്ടാം വർഷമാണ് ഓക്സ്ഫോർഡ് ഇത്തരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. യുകെയിൽ നിന്ന് അടുത്ത മികച്ച സർവകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ആണ്. എന്നിരുന്നാലും കേംബ്രിഡ്ജ് കഴിഞ്ഞവർഷത്തേക്കാൾ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി 97.5 സ്‌കോറോടുകൂടി അഞ്ചാംസ്ഥാനത്താണ് ഇപ്പോൾ.

95.1 സ്കോർ നേടുകയും, അന്താരാഷ്ട്ര വീക്ഷണത്തിന് പ്രത്യേകിച്ച് ഉയർന്നതായി (98.3) അടയാളപ്പെടുത്തുകയും ചെയ്ത ലണ്ടനിലെ ഇംപീരിയൽ കോളേജാണ് പട്ടികയിൽ പത്താം സ്ഥാനത്ത്. ഹാർവാർഡ്, സ്റ്റാൻഫോർഡ്, പ്രിൻസ്റ്റൺ, യേൽ സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള പ്രമുഖ അമേരിക്കൻ സ്ഥാപനങ്ങളാണ് ആദ്യ പത്തിൽ ബാക്കിയുള്ളത്. ലോകത്തിൽ നിലവിലുള്ളതിൽ ഏറ്റവും ആധികാരികമായ പട്ടികകളിൽ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ദാരുണാന്ത്യം. നേരത്തെ മരിച്ചവരുടെ എണ്ണം പത്തിൽ കൂടുതലായിരിക്കും എന്ന് വിദേശ കാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി ഇസ്രായേലിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. യുദ്ധത്തിൽ അതിജീവിച്ചവരെ കാണാനും യുകെയുടെ പിന്തുണ അറിയിക്കുവാനുമാണ് സന്ദർശനമെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.

നിലവിൽ ബ്രിട്ടീഷുകാരായ നഥനൽ യങ്ങിന്റെയും ബെർണാഡ് കോവന്റെയും മരണം സ്ഥിരീകരിച്ചു. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 20 വയസ്സുകാരനായിരുന്ന നഥാനിയൽ യങ് ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഇസ്രായേൽ ദേശീയ സെമിത്തേരിയായ മൗണ്ട് ഹെർസലിൽ നടന്ന നഥാനിയലിൻെറ ശവസംസ്‌കാര ശുശ്രൂകൾ ഇടയ്ക്ക് വച്ച് തടസ്സപ്പെട്ടിരുന്നു.
ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി.
ജോജി തോമസ്
മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ 2023 മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് സമ്മാനിക്കപ്പെടും. സ്കോട്ട്‌ലന്റിലെ ഗ്ലാസ്കോയിൽ വച്ച് ഒക്ടോബർ 28-ാം തീയതി ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ വച്ചാണ് സമ്മാനദാനം നിർവഹിക്കപ്പെടുക. മലയാളം യുകെ അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ പുരോഗതിയിലാണ്.
മലയാളം യുകെയുടെ കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ 2023 ആയി തെരഞ്ഞെടുക്കപ്പെട്ട സിജെ റോയി യുകെയിൽ എത്തുന്നതിനു മുമ്പ് മലയാള മാധ്യമ രംഗത്ത് നിറഞ്ഞുനിന്നിരുന്ന കാർട്ടൂണിസ്റ്റ് ആയിരുന്നു. മലയാളത്തിലെ എല്ലാ മുൻ നിര മാധ്യമങ്ങളിലും വരകളിലൂടെ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിജെ റോയിയുടെ കാർട്ടൂണുകൾ ഒഴിവാക്കാനാവാത്ത ഒരു വിഭവമായിരുന്നു.

ഒരു മുൻ സ്കൂൾ അധ്യാപകനായ റോയുടെ ജന്മദേശം കോട്ടയം ജില്ലയിലെ അതിരമ്പുഴ. ഇപ്പോൾ പാലായിൽ താമസം. യുകെയിൽ കേംബ്രിഡിജിനടുത്ത് പാപ്വർത്തിൽ. ഭാര്യ ജാൻസി റോയൽ പാപ്വർത്ത് ഹോസ്പിറ്റലിൽ സീനിയർ സ്റ്റാഫ് നേഴ്സ്. മൂന്ന് മക്കൾ -ആൻ മേരി, അഹാന മേരി, അമല മേരി. മൂത്ത മകൾ ആൻ മേരി സ്റ്റീവ്നേജ് ഹോസ്പിറ്റൽ സീനിയർ കാർഡിയക് ഫിസിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ അഹന മേരി എ ലെവൽ സ്റ്റുഡന്റ്, ഇളയ മകൾ അമല മേരി ആറാം ക്ലാസ്സിലും പഠിക്കുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയത്തുനിന്നുമിറങ്ങുന്ന ആഴ്ച്പ്പതിപ്പുകളിൽ മുൻനിരയിൽ നിന്നിരുന്ന സഖി വാരികയിലയിരുന്നു റോയിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. സ്കൂൾ പഠനകാലത്ത് അഞ്ചാം ക്ലാസു മുതൽ ചിത്രരചനയിൽ റോയി ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. ഈ കാലയളവിൽ ജില്ലാതല മത്സരത്തിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. തൻ്റെ കഴിവിനെ കൃത്യമായി മനസ്സിലാക്കിയ റോയി ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിച്ചു. ഡ്രോയിംഗ് ആൻ്റ് പെയിംൻ്റിഗിൽ ഡിപ്ലോമാ ബിരുദമെടുത്തു. തുടർന്ന് ഫ്രീലാൻസായി ജോലി ചെയ്യുവാൻ തീരുമാനിച്ചു. തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും നല്ല സ്ഥലം അക്ഷര നഗരിയായ കോട്ടയമാണെന്ന് റോയി തിരിച്ചറിഞ്ഞു. തുടർന്നങ്ങോട്ട് മംഗളം, മനോരമ തുടങ്ങിയ മാധ്യമങ്ങളിൽ പോക്കറ്റ് കാർട്ടൂണിന് സ്ഥിരം കോളം കിട്ടി തുടങ്ങി. സുനന്ദ, താരാട്ട്, ദീപനാളം എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം പംക്തിയും ചെയ്തു തുടങ്ങി. ക്രിസ്റ്റീൻ മാഗസിൻ്റെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ വരക്കാനുള്ള അവസരവും ഇക്കാലത്ത് ലഭിച്ചു.
പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായി ജോലി ചെയ്ത അഞ്ച് വർഷമാണ് റോയി എന്ന കാർട്ടൂണിസ്റ്റിൻ്റെ ജീവിതം അടിമുടി മറിച്ചത്. അക്കാലത്ത് റോയിയെ തേടിയെത്തിയ അവാർഡുകളുടെ എണ്ണം കൈയ്യിലൊതുങ്ങാത്തതാണ്. ഒരു കാർട്ടൂണിസ്റ്റിനപ്പുറം ചെറുകഥാ രചനയിലും നാടകരചനയിലും റോയി തൻ്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അധ്യാപക ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ചെറുകഥയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന അവാർഡിന് ഉടമയായി. പോസ്റ്റർ ഡിസൈനിംഗിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഏകാംഗ നാടക രചനയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഏത് മേഖലയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കുന്ന കേരള സെക്രട്ടറിയേറ്റ് എംബ്ലോയീസ് അസ്സോസിയേഷൻ്റെ സുരേന്ദ്രൻ സ്മാരക ചെറുകഥ അവാർഡിന് 2003 ൽ അർഹനായി.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.
ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.
ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.
ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .
മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277
യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടെൽ അവീവ് : ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.

ക്ഫാർ ആസ തിരിച്ചുപിടിക്കാൻ ഇസ്രായേലികൾക്ക് കടുത്ത പോരാട്ടം വേണ്ടി വന്നു. അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി.
ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികൾക്ക് നേരെയുള്ള യഹൂദ വിരുദ്ധ പ്രവർത്തികൾ നടക്കുമോ എന്ന ആശങ്കയെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് ജൂത സ്കൂളുകൾ. ലണ്ടനിലെയും മാഞ്ചസ്റ്ററിലെയും ചില സ്‌കൂളുകൾക്ക് ചുറ്റും പട്രോളിംഗ് വർദ്ധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷയിൽ തങ്ങൾക്ക് ആശങ്ക ഉണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. ജൂതന്മാരാണെന്ന് തിരിച്ചറിയാതിരിക്കാൻ ചില വിദ്യാർത്ഥികളോട് പൊതുസ്ഥലങ്ങളിൽ ബ്ലേസറുകൾ ധരിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതേസമയം യുകെയിൽ യഹൂദ സമൂഹത്തിൻെറ സുരക്ഷയെ വളരെ പ്രാധാന്യത്തോടെയാണ് സമീപിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.

ഇസ്രയേലിനെതിരെ ഹമാസിൻെറ തീവ്രവാദ ആക്രമണം ആരംഭിച്ച് മൂന്ന് ദിവസത്തിന് ആകുമ്പോൾ, ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് 1,000-ത്തിലധികം പേർക്ക് അവരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഗാസയിൽ നടന്ന തിരിച്ചടിയിൽ 830 പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളും മറ്റും നിലവിൽ സ്‌കൂൾ അധികൃതർ മാതാപിതാക്കളുമായി പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ഇരയായവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൗണിങ് സ്ട്രീറ്റിൽ ജനങ്ങൾ ഒത്തുകൂടിയിരുന്നു. ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ജീവൻ നഷ്‌ടമായി. ഈ ആഴ്ച അവസാനത്തോടെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഡൗണിംഗ് സ്ട്രീറ്റിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പങ്കെടുത്തവരിൽ ഭൂരിഭാഗവും കാണാതായതോ കൊല്ലപ്പെട്ടതോ ആയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അടുത്ത പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ വാഗ്ദാനങ്ങളുമായി ലേബർ പാർട്ടി മുന്നോട്ടുവന്നു. തന്റെ പാർട്ടി അധികാരത്തിൽ എത്തിയാൽ ബ്രിട്ടനെ പുനർ നിർമ്മിക്കുമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു. ഇതിൻറെ ഭാഗമായി പുതിയ നഗരങ്ങളും ഭവനങ്ങളും നിർമ്മിക്കും. പാർട്ടി അധികാരത്തിൽ എത്തിയാൽ ഇംഗ്ലണ്ടിന്റെ ആസൂത്രണ സംവിധാനം ഒന്നടക്കം ഉടച്ച് വാർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വീടുകൾ ഇല്ലാത്ത ദുർബല വിഭാഗത്തിൽ പെട്ടവർക്കായി 1.5 ദശലക്ഷം ഭവനങ്ങൾ നിർമ്മിക്കുമെന്നാണ് ലേബർ പാർട്ടി മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനം. ലേബർ പാർട്ടിയെ സർക്കാരിൻറെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പാർട്ടിയിൽ നിന്ന് അടുത്ത പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ രൂപീകരിക്കുന്ന പാർട്ടിയായി ജനങ്ങൾ കണ്ടു തുടങ്ങി എന്ന് അദ്ദേഹം അവകാശപ്പെട്ടു. തൻറെ പ്രസംഗത്തിലുടനീളം സാമ്പത്തിക വളർച്ചയും സുരക്ഷിതത്വവും ജനങ്ങൾക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു. ലിവർപൂളിൽ അദ്ദേഹം നടത്തിയ പ്രസംഗം അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി അനുഭാവികളെ സജ്ജരാക്കുന്നതിനുള്ള മുന്നൊരുക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കഴിഞ്ഞദിവസം എൻഎച്ച്എസ്സിന്റെ നവീകരണത്തെക്കുറിച്ച് തൻറെ പാർട്ടിയുടെ നിലപാടുകൾ സർ കെയർ സ്റ്റാമർ വ്യക്തമാക്കിയത് ബ്രിട്ടനിലെങ്ങും ചർച്ചയായിരുന്നു. അധികാരത്തിൽ വരികയാണെങ്കിൽ എൻഎച്ച്എസിൻ്റെ വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കെയർ സ്റ്റാമാർ പറഞ്ഞിരുന്നു. അതോടൊപ്പം പ്രതിവർഷം രണ്ട് ദശലക്ഷം ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റുകൾക്ക് ധനസഹായം നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എൻഎച്ച്എസ്സിന്റെ നവീകരണത്തിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് ലേബർ പാർട്ടി മെനയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ ഓരോ ആഴ്ചയും 40,000 ഔട്ട് ഓഫ് അപ്പോയിൻമെന്റുകൾ ഉറപ്പാക്കാൻ പ്രതിവർഷം 1.1 ബില്യൺ പൗണ്ട് ചെലവഴിക്കുമെന്നത് ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടത് ചൂടുപിടിച്ച ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ശനിയും ഞായറും രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർക്ക് അധിക വരുമാനം ലഭിക്കും. ലേബർ പാർട്ടിയുടെ പ്രഖ്യാപനത്തോടെ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അനുകൂല മനോഭാവം സ്വീകരിക്കുമോ എന്ന കാര്യം പുറത്തു വന്നിട്ടില്ല. ഡോക്ടർമാർ വാരാന്ത്യത്തിൽ സ്വകാര്യമേഖലയിൽ ജോലിചെയ്ത് ഇപ്പോൾതന്നെ കൂടുതൽ തുക സമ്പാദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻഎച്ച്എസിൽ ശനിയാഴ്ചയും ഞായറാഴ്ചയും ജോലി ചെയ്താൽ സ്വകാര്യമേഖലയെക്കാൾ കൂടുതൽ സാമ്പത്തിക ലാഭം കിട്ടുമെങ്കിൽ മാത്രമേ ഡോക്ടർമാർ എൻഎച്ച്സിലെ വാരാന്ത്യ ജോലികൾക്കായി മുന്നോട്ട് വരികയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ . ഇപ്പോൾ തന്നെ കൂടിയ ശമ്പളത്തിനായി ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും നിരന്തര സമരത്തിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓസ്‌ട്രേലിയ/ ബ്രിസ്ബയിൻ: ഓസ്‌ട്രേലിയൻ മലയാളികളെ ദുഃഖത്തിലാഴ്ത്തി ടിജി ജോർജ് (36) മരണമടഞ്ഞു. വിനു ചാക്കോ ആണ് ഭർത്താവ്. കഴിഞ്ഞ കുറേ മാസങ്ങളായി ക്യാൻസർ മൂലം ചികിത്സയിൽ ആയിരുന്ന ടിജി കഴിഞ്ഞ ദിവസം ഇപ്സ്വിച്ച് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.
പൊതുദർശനത്തെ കുറിച്ചും മൃതസംസ്കാര ശുശ്രൂഷകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ടിജി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കൊക്കെയിൻ പോലെയുള്ള നിയമവിരുദ്ധമായ മയക്കുമരുന്നുകൾ ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും, മരണമടയുകയും ചെയ്യുന്നത് സാധാരണ യുവാക്കളാണെന്ന ചിന്ത തിരുത്തി കുറിക്കപ്പെടുകയാണ്. ബ്രിട്ടനിൽ ഇപ്പോൾ 40 വയസ്സിന് മുകളിലുള്ളവരാണ് ഇത്തരത്തിൽ വിനോദത്തിനായി മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രധാന ഇരകളായി മാറുന്നതെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. 1960കളിലും 1970 കളിലും ജനിച്ച ആളുകൾ കഞ്ചാവ് മുതൽ ഹാലുസിനോജൻ വരെയുള്ള വിനോദ മയക്കുമരുന്നുകൾ റെക്കോർഡ് അളവിൽ ഉപയോഗിക്കുന്നതായി യുകെയിലെ പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഭീഷണിയായി നിലനിൽക്കുന്നത് കൊക്കെയിനാണ്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021ൽ ഇംഗ്ലണ്ടിലും വെയിൽസിലും മയക്കുമരുന്ന് ഉപയോഗത്തിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 40 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം റെക്കോർഡ് കടന്നതായി സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ മയക്കുമരുന്ന് മരണങ്ങൾ ഒരു ദശാബ്ദം മുൻപുണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ 7 ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. 40കളിലുള്ളവർ കൊക്കെയിൻ ഉപയോഗിക്കുമ്പോൾ മരണസാധ്യത ഇരുപതുകളിലുള്ളവരേക്കാൾ പതിന്മടങ്ങാണ്.

ഇത്തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പ്രാഥമികമായും ഹൃദയത്തിനാണ് കേടുപാടുകൾ സംഭവിക്കുന്നത്. എന്നാൽ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, മയക്കുമരുന്ന ഡിമെൻഷ്യ പോലെയുള്ള രോഗങ്ങളും ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്നാണ്. കൊക്കെയ്ൻ ഉപയോഗിച്ചതിന് ശേഷമുള്ള 24 മണിക്കൂറിനുള്ളിൽ ഏത് പ്രായത്തിലുമുള്ള ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഏഴ് മടങ്ങ് കൂടുതലാണ്. ഇത്തരത്തിൽ മധ്യവയസ്കർ കൂടുതലായി മയക്കുമരുന്ന് ഉപയോഗം നടത്തുമ്പോൾ അത് എൻഎച്ച്എസിന്റെ മേലും കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.