Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലെ റൺവേയിൽ രണ്ട് യാത്രാവിമാനങ്ങൾ തമ്മിൽ കൂട്ടുമുട്ടി. ആളപായം ഒന്നുമൊന്നും തന്നെയില്ല എന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 8 മണിയോടെ കൊറിയൻ എയർ 777 വിമാനം റൺവേയിൽ വെച്ച് ഐസ്‌ലാൻഡെയർ 767 വിമാനവുമായാണ് കൂട്ടിമുട്ടിയത്. എന്നാൽ പൂർണ്ണമായും ഇരു വിമാനങ്ങളും തമ്മിൽ അപകടകരമായ തരത്തിലുള്ള കൂട്ടിമുട്ടൽ നടന്നില്ല എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കിയിരിക്കുന്നത്. കൊറിയൻ വിമാനം രാത്രി ഏഴരയോടെ കൊറിയയിലെ സിയോളിലേക്ക് യാത്ര തിരിക്കാൻ ഇരിക്കുകയായിരുന്നു. പാർക്ക് ചെയ്തിരുന്ന ഐസ്‌ലാൻഡെയർ വിമാനത്തിലേക്ക് കൊറിയൻ വിമാനം കൂട്ടിമുട്ടുകയായിരുന്നു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഉടൻതന്നെ എമർജൻസി സർവീസുകൾ എത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ലണ്ടൻ ഫയർ ബ്രിഗേഡും ലണ്ടൻ ആംബുലൻസ് സർവീസും ഉടൻതന്നെ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ നൽകിയതായും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പ് മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് മത്സരത്തിന് ഒക്ടോബർ 8 ന് തിരശ്ശീലയുയരും. മലയാളം യുകെ ന്യൂസിൻ്റെ 2022 ലെ അവാർഡ് നൈറ്റിനോട് അനുബന്ധിച്ച് നടത്തുന്ന ബോളിവുഡ് ഡാൻസ് മത്സരത്തിന് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി ടീമുകൾ മാറ്റുരയ്ക്കും. ഒക്ടോബർ 8ന് യോർക്ക് ക്ഷയറിലെ കീത്തിലിയിലാണ് ബോളിവുഡ് ഡാൻസ് മത്സരം നടക്കുക. അത്യധികം ആവേശം നിറഞ്ഞ മത്സരത്തിന് വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് കാലം കഴിഞ്ഞതിന് ശേഷമുള്ള വലിയൊരാഘോഷത്തിനാണ് യോർക്ക്ക്ഷയർ സാക്ഷിയാവുക. 1001 പൗണ്ട് ഒന്നാം സമ്മാനവും 751, 501 പൗണ്ടുകൾ രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവർക്കായി ഒരുക്കിയിരിക്കുന്നു. സത്യസന്ധമായ വിധി നിർണ്ണയത്തിലൂടെ ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ വിജയികളെ മലയാളം യുകെ പ്രഖ്യാപിക്കും. ബോളിവുഡ് ഡാൻസ് മത്സരത്തിന് ശേഷം നടക്കുന്ന അവാർഡ് നൈറ്റിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും. മലയാളം യുകെയുടെ 2022 ലെ അവാർഡ് ജേതാക്കൾക്കുള്ള അവാർഡുകൾ തദവസരത്തിൽ നല്കും. അതീവ ശ്രദ്ധയോടെ മലയാളം യുകെ ടീമംഗങ്ങൾ പരിഗണിച്ച അവാർഡുകളാണ് നല്കപ്പെടുക.

ഒക്ടോബർ എട്ടാം തീയതി യോർക്ക്ക്ഷയറിലെ കീത്തിലിയിൽ നടക്കുന്ന അവാർഡ് നൈറ്റിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് മലയാളം യുകെ ന്യൂസ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ അവാർഡ് നൈറ്റിൽ വിസ്മയങ്ങൾ വിരിയിക്കാനുള്ള ഒരുക്കത്തിലാണ്. അവാർഡ് നൈറ്റ് മനോഹരമാക്കാനായിട്ട് ആധുനിക സാങ്കേതിക വിദ്യയോടെ സഹായത്തോടെയുള്ള മികച്ച സൗകര്യങ്ങളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്..

Venue:
Victoria Hall
Hardings Road
Keighley, WestYorkshire
BD213JN

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കവന്‍ട്രി: നോര്‍ത്ത് വെയ്ല്‍സിലെ ബാംഗോറില്‍ താമസിക്കുന്ന മലയാളി കുടുംബത്തിനെ ദുഃഖത്തിലാഴ്ത്തി പതിന്നാലുകാരിയുടെ മരണം. മരണമടഞ്ഞത് കോട്ടയം അതിരമ്പുഴ സ്വദേശികളായ ബിജുവിന്റെയും സിജിയുടെയും മകൾ അലീന. ഹൃദ്രോഗ സംബന്ധമായ ചികിത്സകൾ നടത്തിവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗ ചികിത്സയിൽ വൈദഗ്ദ്ധ്യം നേടിയ ന്യുകാസില്‍ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ. ഏതാനും ദിവസം ചികിത്സ സ്വീകരിച്ചതിന് പിന്നാലെ രോഗനില വഷളായി മരണം സംഭവിക്കുക ആയിരുന്നു. ഏറെക്കാലമായി ബാംഗോറില്‍ താമസിച്ച് വരികയായിരുന്നു. കുട്ടിയുടെ മരണവാർത്ത അറിഞ്ഞ് യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി മലയാളികളാണ് എത്തിയത്.

അലീനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഏഴ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയായ ട്രാൻസ് മാന്റെ ലിംഗഭേദം നിയമപരമായി പ്രതിരോധിച്ച സംഭവത്തിലാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. പോലീസിന്റെ ജോലി പ്രതികളെ അല്ലെങ്കിൽ കുറ്റവാളികളെ പിടികൂടുന്നതിലാകണമെന്ന് ഹോം സെക്രട്ടറി പറഞ്ഞു.

കേസിലെ പ്രതിയായി ശിക്ഷിക്കപ്പെട്ട സാലി ആൻ ഡിക്‌സൺ (58)ന്റെ ലിംഗസ്വത്വത്തെ കുറിച്ചുള്ള പോലീസിന്റെ വിശദീകരണത്തിലാണ് പ്രതിഷേധം ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വിഷയം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ജോൺ സ്റ്റീഫൻ ഡിക്‌സൺ, 1980-കളുടെ അവസാനത്തിലും 1990-കളിലും ലിംഗമാറ്റം നടത്തുന്നതിന് മുമ്പ് നടന്ന 30 കേസുകളിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡിക്‌സണിന്റെ ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് ഏഴ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് 18 വർഷത്തെ കസ്റ്റഡി തടവ് വിധിച്ചിരുന്നു.

അപകടകാരിയായ ഒരു കുറ്റവാളിയെ ജയിലിൽ അടയ്ക്കാൻ സസെക്സ് പോലീസ് നന്നായി പ്രവർത്തിച്ചുവെന്ന് ബ്രാവർമാൻ എംപി പറഞ്ഞു. എന്നാൽ രാഷ്ട്രീയം കളിക്കരുതെന്നും കുറ്റവാളികളെ പിടികൂടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നികുതി വെട്ടികുറയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ പരസ്യവിമർശനവുമായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. ഈ നീക്കം പിൻവലിക്കണമെന്നും ഇല്ലാത്ത പക്ഷം ജീവിത ചിലവുകൾ വർധിക്കുന്ന സാഹചര്യത്തിലേക്ക് എത്തുമെന്നും അധികൃതർ ചൂണ്ടികാട്ടുന്നു. അസാധാരണമായ ഈ നീക്കം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് അസ്വമത്വം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ഐഎംഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇപ്പോൾ തന്നെ വിപണികൾ പ്രതിസന്ധിയിലാണ്. പൗണ്ടിന്റെ മൂല്യം ചരിത്രത്തിൽ താഴേക്ക് പോയതും ഈ അടുത്താണ്. എന്നാൽ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുമെന്നാണ് വിദഗ്ദർ പറയുന്നത്. 50 വർഷത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ നികുതി പാക്കേജ് ചാൻസലർ ക്വാസി ക്വാർട്ടെങ് വെള്ളിയാഴ്ച പുറത്തിറക്കി. 45 ബില്യൺ പൗണ്ട് വെട്ടിക്കുറയ്ക്കുന്നത് സർക്കാർ കടമെടുത്താണ്. ഇതെല്ലാം രാജ്യത്തെ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എല്ലാവരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനായി സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രഷറി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളിൽ ചിലർക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് മോർട്ട്ഗേജ് ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ആഴ്ചയിൽ അഞ്ചു തവണയെങ്കിലും മുട്ട കഴിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ചു വണ്ണം കുറവാണെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇത്തരത്തിലുള്ളവർക്ക് ആരോഗ്യപ്രദമായ ശരീരവും മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുമെന്നും ഗവേഷകർ വ്യക്തമാക്കിയിരിക്കുകയാണ്. 355 ഓളം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ശരീരഘടനയാണ് സ്പാനിഷ് മെഡിക്കൽ ഗവേഷകർ ഇതിനായി പഠനത്തിനെടുത്തത്. പഠനത്തിനെടുത്ത എല്ലാവരും തന്നെ 18 മുതൽ 30 വയസ്സിനുള്ളിൽ ഉള്ളവർ ആയിരുന്നുവെന്ന് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഴ്ചയിൽ എത്ര മുട്ട കഴിക്കുന്നു എന്ന് തോതിലാണ് പഠനത്തിനെടുത്തയാളുകളെ തരംതിരിച്ചത്. ഇങ്ങനെ ആഴ്ചയിൽ ഒരു മുട്ടയോ അതിൽ കുറവോ കഴിക്കുന്നവർ, ഒന്നു മുതൽ നാലു തവണ വരെ കഴിക്കുന്നവർ, പരമാവധി അഞ്ചു തവണ വരെ കഴിക്കുന്നവർ എന്നിങ്ങനെ വിവിധ തരത്തിലായി തിരിച്ചാണ് പഠനങ്ങൾ നടത്തിയത്. മുട്ട ഏത് തരത്തിൽ കഴിക്കുന്നു എന്നത് പഠനത്തിൽ വിഷയമായില്ല എന്ന് ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

പഠനങ്ങൾ പ്രകാരം ആഴ്ചയിൽ അഞ്ചു തവണയെങ്കിലും മുട്ട കഴിക്കുന്നവർക്ക് താരതമ്യേന കുറവ് ബി എം ഐയും ഫാറ്റ് പെർസെന്റേജുമാണ് മറ്റുള്ള ഗ്രൂപ്പുകളെക്കാൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ, പ്രായവും ലിംഗഭേദവും അനുസരിച്ച് ഏറ്റവും കുറവ് മുട്ട കഴിക്കുന്നവർക്ക് അരയുടെ ചുറ്റളവ്-ഉയരം അനുപാതം അഞ്ചിൽ താഴെയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇത് പ്രതിദിന മുട്ട കഴിക്കുന്ന ഗ്രൂപ്പിലുള്ളവർക്ക് 0.45 ആയിരുന്നു.  ഈ അനുപാതം കുറഞ്ഞിരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ആണ് ഇത്തരം വ്യത്യാസങ്ങൾക്ക് കാരണമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെയിൽസിലെ രാജകുമാരനും രാജകുമാരിയും എന്ന പദവി ലഭിച്ചശേഷം ആദ്യമായി വില്യമും കേയ്റ്റും വെയിൽസ് സന്ദർശനം നടത്തിയിരിക്കുകയാണ്. സാധാരണ ജനങ്ങളോട് വളരെയധികം അടുത്തിടപഴകിയാണ് ഇരുവരും തങ്ങളുടെ സന്ദർശനം നടത്തിയത്. തങ്ങൾക്കുവേണ്ടി പിങ്ക് റോസപ്പൂക്കളുമായി സ്കൂൾ യൂണിഫോമിലെത്തിയ തിയോ ക്രോമ്പ്റ്റൻ എന്ന നാലു വയസ്സുകാരന്റെ കയ്യിൽ നിന്നും ഇരുവരും മുട്ടുകുത്തിയാണ് റോസാപ്പൂക്കൾ വാങ്ങിയത്. വിവാഹശേഷം മൂന്നുവർഷത്തോളം താമസിച്ച ആങ്‌ലെസിയിലും ഇരുവരും സന്ദർശനം നടത്തി. അവിടുത്തെ ഹോളി ഹെഡ് ലൈഫ് ബോട്ട് സ്റ്റേഷനിലെ ജീവനക്കാരുമായും വോളണ്ടിയർമാരുമായും വില്യമും കേയ്റ്റും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് വെയിൽസ് സന്ദർശനം. ആങ്‌ലെസിയിലെ ഹൗസ് ബോട്ട് സ്റ്റേഷന്റെ വാതിൽക്കൽ ഇരുവരെയും കാണുവാനായി നൂറുകണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്.

വെയിൽസിൽ കൂടുതൽ സമയം ചെലവഴിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, വെയിൽസിനോട് അനുബന്ധിച്ച് ചാരിറ്റി സംഘടനകളെക്കുറിച്ചും മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദമ്പതികൾ പറഞ്ഞു. സന്ദർശനത്തിനിടയിൽ ഇരുവരും തങ്ങളുടെ മക്കളെ വളർത്തുന്നത് വളരെയധികം മാതൃകാപരമാണെന്ന് പരാമർശിച്ച കടുത്ത ആരാധകരിൽ ഒരാളോട് വില്യം തമാശയായി തങ്ങൾ ഒരു ബേബി സിറ്ററിനെ അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു മറുപടി പറഞ്ഞത്. ഇത്തരത്തിൽ സാധാരണ ജനങ്ങളുമായി വളരെയധികം ഇഴുകിച്ചേർന്നായിരുന്നു ഇരുവരും തങ്ങളുടെ സന്ദർശനം നടത്തിയത്. ഇതിനുശേഷം ഇരുവരും സ്വാൻസിയ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് പൗണ്ടിന്റെ മൂല്യം ഇടിയുന്നതായി റിപ്പോർട്ടുകൾ പുറത്ത്. സർക്കാർ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്നാണ് ഇത് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനെ തുടർന്ന് ബാങ്കുകളും ബിൽഡിങ് സൊസൈറ്റികളും മോർട്ട്ഗേജ് ഇടപാടുകൾ ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. വിർജിൻ മണിയും സ്‌കിപ്റ്റൺ ബിൽഡിംഗ് സൊസൈറ്റിയും പുതിയ ഉപഭോക്താക്കൾക്കുള്ള മോർട്ട്ഗേജ് ഓഫറുകൾ നിർത്തി വെച്ചു. അതേസമയം ഇതുവരെ സമർപ്പിച്ച അപേക്ഷകൾ തുടർന്നും പ്രോസസ്സ് ചെയ്യുമെന്നും അധികൃതർ പറഞ്ഞു.

ഉൽപന്ന ഫീസ് ഉപയോഗിച്ച് മോർട്ട്ഗേജുകൾ നിർത്തുമെന്ന് ഹാലിഫാക്സ് പറഞ്ഞു. ഇത് മികച്ച തിരിച്ചടവ് നിരക്കിന് കാരണമാകുമെന്നും നിലവിലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിപണികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അധികൃതർ ചൂണ്ടികാട്ടി. പൗണ്ടിന്റെ മൂല്യം റെക്കോർഡ് താഴ്ചയിലേയ്ക്ക് താഴ്ന്നതിനെ തുടർന്ന് പണപ്പെരുപ്പം തടയാൻ പലിശ നിരക്ക് ഉയർത്താൻ മടിയില്ലെന്നും ബാങ്ക് അറിയിച്ചു. 50 വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപിച്ച വെള്ളിയാഴ്ചത്തെ മിനി ബഡ്ജറ്റിന് മുകളിൽ, നികുതികൾ കൂടുതൽ വെട്ടിക്കുറയ്ക്കുമെന്ന് ചാൻസലർ ക്വാസി ക്വാർട്ടെങ്ങിന്റെ തീരുമാനത്തെ തുടർന്നാണിത്.

ബ്രിട്ടീഷ് ഗവൺമെന്റ് കടമെടുക്കുന്നതിന്റെ പരിധിയും ഉയർന്നു. ചില നിക്ഷേപകർ ഗവൺമെന്റിന്റെ നികുതിയിളവ് ആളുകൾ കൂടുതൽ പൈസ ചെലവിടുന്നതിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നു. അതിനാൽ വിലക്കയറ്റം പരിമിതപ്പെടുത്താനുള്ള ശ്രമത്തിൽ, ബാങ്കിന് വേഗത്തിൽ പലിശ നിരക്ക് ഉയർത്താൻ കഴിയും. നവംബർ 3 ന് നടക്കുന്ന അടുത്ത മീറ്റിംഗിൽ പലിശ നിരക്കുകൾ മാറ്റണമോ എന്ന് പൂർണ്ണമായ വിലയിരുത്തൽ നടത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ സൗകര്യപ്രദമല്ലാത്ത യൂണിഫോം ധരിക്കാൻ നിർബന്ധിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി അധികൃതർ. ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്ന തൊഴിലുടമകൾക്കെതിരെ നിലപാട് കടുപ്പിച്ചു രംഗത്ത് വന്നിരിക്കുകയാണ് ഭരണകൂടം.

ആർത്തവവിരാമത്തിന്റെ ഭാഗമായി കാണപ്പെടുന്ന ലക്ഷണങ്ങളായ വയർ വേദന, വയർ വീർക്കുക, ഭാരമാറ്റം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾക്ക് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്ന ജോലിസ്ഥലങ്ങൾ ഉടൻ തന്നെ തുല്യതാ നിയമപ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് അഭിഭാഷകർ പറഞ്ഞു. 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ദോഷകരമായ ഒരു നയമാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ, അത് നയത്തെ മറ്റേണ്ടതുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ തൊഴിലിടങ്ങളിൽ ഉയർന്നു വരണമെന്നും അവർ പറയുന്നു. ആർത്തവവിരാമം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ എംപ്ലോയീമെന്റ് വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വാൾസൽ ഹെൽത്ത് കെയർ ട്രസ്റ്റ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ മിയാൻ മുനാവർ ഷാ നടത്തിയ ഭൂരിഭാഗം സർജറികളിലും രോഗികൾക്ക് തോൾഭാഗം അനക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ ചികിത്സ സ്വീകരിച്ച 600 ഓളം പേരെ ആശുപത്രി അധികൃതർ തിരിച്ചുവിളിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇയാൾ സർജറി നടത്തിയ നിരവധി പേർക്ക് പിന്നീട് കൈ ഉപയോഗശൂന്യമായി തന്നെ മാറിയതായാണ് രോഗികൾ പരാതിപ്പെട്ടിരിക്കുന്നത്. നിരവധി വർഷങ്ങളായി ഇയാൾ സർജറികൾ നടത്തുന്നതിനാൽ നൂറുകണക്കിന് ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അതിനാൽ തന്നെ ഇതിനായി ഒരു ഹെൽപ്പ് ലൈൻ ആശുപത്രിയിൽ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2010 മുതൽ 2018 വരെയുള്ള സമയങ്ങളിൽ ഇയാൾക്കെതിരെ ചികിത്സ പിഴവ് സംബന്ധിച്ച 21 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷം തന്നെ മേൽനോട്ടം ഇല്ലാതെ ഷോൾഡർ ജോയിന്റ് റീപ്ലേസ്മെന്റ് സർജറികൾ ചെയ്യാൻ പാടില്ലയെന്ന് ഷായ്ക്ക് മെഡിക്കൽ പ്രാക്ടീഷ്നേഴ്‌സ് ട്രിബ്യൂണൽ സർവീസ് ഓർഡർ നൽകിയിരുന്നു.

ഷായുടെ കീഴിൽ രണ്ട് ഓപ്പറേഷനുകൾക്ക് വിധേയയായ ഏഞ്ചല ഗ്ലോവർ എന്ന രോഗി അദ്ദേഹത്തിന്റെ നടപടിക്രമങ്ങളുടെ ഫലമായി സ്ഥിരമായ വേദനയിൽ ജീവിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൈ ഉയർത്താനോ വലതു കൈയിൽ പിടിക്കാനോ സാധിക്കാത്ത അവസ്ഥയിലാണെന്ന് താനെന്ന് അവർ പറഞ്ഞു. എയ്ഞ്ചലാ ഗ്ലോവർ ഇയാളുടെ കീഴിൽ രണ്ട് ഓപ്പറേഷനുകൾക്കാണ് വിധേയയായത്. അതിലൊന്ന് പിന്നീട് അനാവശ്യമായി കണക്കാക്കപ്പെട്ടു. ഈ സമയത്ത് ഷാ അനുചിതമായി ഒരു സ്ക്രൂ ഇട്ടതായും അവർ പറഞ്ഞു. ഇതുപോലെ നിരവധി രോഗികൾക്കാണ് ഷായുടെ ചികിത്സയുടെ ഭാഗമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. അതിനാൽ തന്നെ ആശുപത്രി അധികൃതർ അവരെയെല്ലാം തന്നെ തിരിച്ചു വിളിച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved