ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഫർണീച്ചർ വാങ്ങാൻ പോകുന്ന എതൊരാൾക്കും രണ്ടാമതൊന്ന് ആലോചിക്കാതെ മേടിക്കാൻ കഴിയുന്നവയാണ് ഐകെയുടെ ഉപകരണങ്ങൾ. അതിന്റെ സ്റ്റൈലിഷ് ഫ്ലാറ്റ്-പാക്ക് തന്നെയാണ് പ്രധാന ആകർഷണവും. എന്നാലിപ്പോൾ ഒരു വർഷം കൊണ്ട് 80 ശതമാനം വി്ല കുത്തനെ ഐകിയ വർദ്ധിപ്പിച്ചെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫർണീച്ചറുകളുടെ വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വിഷയത്തിൽ ആളുകൾ പ്രതികരിക്കുന്നത്.

ഫർണീച്ചറുകളുടെ വിലക്കയറ്റമാണ് ജീവിതച്ചെലവ് വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. കോവിഡ് മഹാമാരിയുടെയും ഉക്രെയ്നിലെ യുദ്ധത്തിന്റെയും ആഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും ഇറക്കുമതിയുടെയും നിരക്കുകൾ കുത്തനെ ഉയർന്നതിനാലാണ് വില വർദ്ധനവ് ഉണ്ടായതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. സ്വീഡിഷ് ഫർണിച്ചർ റീട്ടെയിലർചില സന്ദർഭങ്ങളിൽ വില 80% വരെ വർദ്ധിപ്പിച്ചു, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയിൽ കമ്പനിക്ക് പിടിച്ചു നിൽക്കാനായില്ലെന്നും അവർ കൂട്ടിചേർത്തു.
റീട്ടെയിൽ വീക്ക് നടത്തിയ പഠനമനുസരിച്ച്, സ്വീഡിഷ് സ്ഥാപനത്തിന്റെ ജോക്ക്‌മോക്ക് സെറ്റ് ഡൈനിംഗ് ടേബിളും കസേരകളും 99 പൗണ്ടിൽ നിന്ന് 179 പൗണ്ടായി വർദ്ധിച്ചു. 90 പൗണ്ട് വിലയുള്ള ഗ്ലോസ്റ്റാഡ് ടു-സീറ്റർ സോഫയ്ക്ക് ഇപ്പോൾ 150 പൗണ്ട് അതായത് ഏകദേശം 60 ശതമാനത്തിലധികം വർദ്ധനവ് സംഭവിച്ചെന്നും പഠനത്തിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗ്യാസ് സ്റ്റോക്ക് കുറഞ്ഞാൽ ബ്രിട്ടനിലുടനീളം കുടുംബങ്ങൾക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂന്ന് മണിക്കൂർ പവർ കട്ട് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഗ്രിഡ് മേധാവി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കമ്പനിക്ക് റോളിംഗ് പവർ കട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ പെറ്റിഗ്രൂ പറഞ്ഞതിന് പിന്നാലെയാണിത്.

ഇത്തരമൊരു പ്രതിസന്ധിയെ അതിജീവിക്കാൻ എല്ലാതരത്തിലും രാജ്യം ഒരുക്കണമാണെന്നും അധികൃതർ വ്യക്തമാക്കി. യൂറോപ്പിൽ നിന്ന് ആവശ്യമായ വാതക എത്തിക്കാൻ നടത്താൻ ആലോചിക്കുന്നുണ്ട്. ഇത് പരാജയപ്പെട്ടാൽ വലിയ പ്രതിസന്ധിയിലേക്ക് വീടുകൾ പോകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഫിനാൻഷ്യൽ ടൈംസിന്റെ എനർജി ട്രാൻസിഷൻ ഉച്ചകോടിയിൽ സംസാരിച്ച പെറ്റിഗ്രൂ, രാജ്യത്തിന്റെ വൈദ്യുതിയുടെ വലിയൊരു ഭാഗം ഉൽപ്പാദിപ്പിക്കുന്ന ബ്രിട്ടനിലെ ഗ്യാസ്-ഫയർ പവർ സ്റ്റേഷനുകൾ ഗണ്യമായ ഇന്ധന ക്ഷാമം നേരിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

വൈദ്യുതി ഇറക്കുമതിയിൽ ഉൾപ്പടെയുള്ള പോരായ്മ ഇതിൽ പ്രതിഫലിക്കുകയാണെന്നും വ്യക്തമായ ആസൂത്രണ പരിപാടി ഇല്ലാതെ ഇതിനെ നേരിടാൻ കഴിയില്ലെന്നുമാണ് ആളുകൾ പറയുന്നത്. ഗ്രിഡ് തകരുന്നില്ലെന്ന് ഉറപ്പാക്കാൻ വീടുകളും ബിസിനസ്സുകളും ആസൂത്രിതമായി മൂന്ന് മണിക്കൂർ മുടക്കം നേരിടേണ്ടിവരുമെന്ന് ഈ മാസം ആദ്യം പറഞ്ഞു. എന്നാൽ ബ്ലാക്ക്ഔട്ടുകൾ നടപ്പാക്കാനുള്ള നീക്കത്തിന് സർക്കാരിന്റെയും ചാൾസ് രാജാവിന്റെയും അനുമതി ആവശ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ചാൾസ് രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറുവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ആധുനിക ജീവിതത്തിന് കൊട്ടാരം പൂർണ സൗകര്യപ്രദമല്ല എന്നുള്ള കാരണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. 2003 മുതൽ കാമില രാജ്ഞിയോടൊപ്പം ക്ലാരൻസ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റുവാൻ ആഗ്രഹിക്കുന്നില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്.

തികച്ചും ഔദ്യോഗികമായ കൂടിക്കാഴ്ചകൾക്കും മറ്റും മാത്രമാണ് കൊട്ടാരം ഉപയോഗിക്കുവാൻ രാജാവ് ആഗ്രഹിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഏകദേശം 369 മില്യൻ പൗണ്ട് ചിലവാക്കിയുള്ള കൊട്ടാര പുനരുദ്ധീകരണ പദ്ധതികൾ പാതിവഴിയിൽ ആണ്. 2027 ഓടെ മാത്രമേ ഈ പദ്ധതികൾ പൂർത്തീകരിക്കൂ എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ക്ലാരൻസ് ഹൗസ് തന്റെ യഥാർത്ഥ ഭവനമായി നിലനിർത്തിക്കൊണ്ട് രാജാവ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് ഔദ്യോഗിക കാര്യങ്ങൾ നടത്തുമെന്നാണ് നിലവിലെ സൂചനകൾ. ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ രാജകൊട്ടാരങ്ങൾ തുറന്ന് സ്വകാര്യ ഇടങ്ങളിൽ നിന്ന് പൊതു ഇടങ്ങളാക്കി മാറ്റാൻ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ വർഷം ദി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ അത്തരത്തിലുള്ള നടപടികൾ രാജാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബക്കിംഗ്ഹാം കൊട്ടാരം, വിൻഡ്‌സർ കാസിൽ, ബാൽമോറൽ, സാൻഡ്രിംഗ്ഹാം, ക്ലാരൻസ് ഹൗസ് എന്നിവ റോയൽ ഹോമുകളായി തുടരുമെങ്കിലും പുതിയ പദ്ധതികൾക്ക് കീഴിൽ പൊതുജനങ്ങൾക്ക് കൂടുതൽ പ്രവേശനം ലഭിക്കും.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ഇറാൻ നിർമ്മിത കമികെയ്സ് ഡ്രോണുകൾ ഉപയോഗിച്ച് ഉക്രൈനിന്റെ തലസ്ഥാന നഗരമായ കൈവിനുമേൽ ശക്തമായ ആക്രമണം നടത്തിയിരിക്കുകയാണ് റഷ്യ. ആക്രമണത്തിൽ കൈവിലും, സമീപപ്രദേശങ്ങളായ സുമി നഗരത്തിലും, നിപ്രോയിലും നിരവധി കെട്ടിടങ്ങളും മറ്റും തകർന്നതായും , നൂറുകണക്കിന് ടൗണുകളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കുമുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഉക്രൈൻ ഗവൺമെന്റ് വ്യക്തമാക്കി. അതോടൊപ്പം തന്നെ ആക്രമണത്തിൽ കൈവ് നഗരത്തിൽ നാല് പേരും, സുമി നഗരത്തിൽ നാലുപേരും ഉൾപ്പെടെ മൊത്തം 8 പേർ മരണപ്പെട്ടതായാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇറാൻ നിർമ്മിത ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിൽ എന്ന റിപ്പോർട്ടുകൾ വന്നതോടെ, റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നത് അംഗീകരിക്കാത്ത ഇറാനെതിരെ ഒരാഴ്ച മുമ്പ്, ഉക്രേനിയൻ തലസ്ഥാനത്ത് തിരക്കേറിയ സമയത്താണ് റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായത്, രാജ്യവ്യാപകമായി 19 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഭാഗമായി ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരാഴ്ച മുമ്പ്, ഉക്രേനിയൻ തലസ്ഥാനത്ത് തിരക്കേറിയ സമയത്ത് റഷ്യൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യ ഇന്ന് നടത്തിയ ആക്രമണത്തിൽ ഏകദേശം 28 ഡ്രോണുകൾ തലസ്ഥാനത്തെ ലക്ഷ്യം വച്ചെത്തിയെങ്കിലും, അഞ്ച് എണ്ണം മാത്രമാണ് ലക്ഷ്യസ്ഥാനങ്ങളിൽ അടിച്ചതെന്ന് മേയർ വിറ്റലി ക്ലിറ്റ്ഷ്കോ പറഞ്ഞു.

റഷ്യക്ക് ആയുധങ്ങൾ നൽകുന്ന ഇറാനു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ യാതൊരുവിധ ആയുധങ്ങളും നൽകിയിട്ടില്ല എന്ന വാദമാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്.
റഷ്യയെ അധിനിവേശ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാലം ബോംബിട്ട് തകർത്തതിനുള്ള പ്രതികാരമായാണ് കഴിഞ്ഞ ആഴ്‌ച നടത്തിയ ആക്രമണങ്ങളെന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ കൂടുതൽ രൂക്ഷമാക്കുന്ന തരത്തിലാണ് ഇപ്പോൾ റഷ്യയുടെ പ്രതികരണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഡോക്ടറെ കാണാതെ നിയമവിരുദ്ധമായി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആന്റിബയോട്ടിക്കുകൾ നൽകിയതായി സമ്മതിച്ച് തെരെസ് കോഫി. വാർത്തകൾ പുറത്തുവന്ന സമയത്ത് നിഷേധിച്ചു രംഗത്ത് എത്തിയ തെരേസ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ജിപിമാരുടെ മേലുള്ള സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം സിവിൽ സർവീസുകാരുമായി നടത്തിയ ചർച്ചയിലാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

യുകെയിലെ മെഡിസിൻ റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരാൾക്ക് കുറിപ്പടി ഇല്ലാതെ മരുന്നുകൾ നൽകാൻ അനുമതിയില്ല. ഒരു ഡോക്ടറുടെ അനുമതിയില്ലാതെ മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകളെ അനുവദിക്കുന്നതിനുള്ള പദ്ധതികൾ തെരെസ് നിലവിൽ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്. അവളുടെ രോഗികൾക്കായുള്ള പദ്ധതി പ്രകാരം ഗർഭനിരോധനം ഉൾപ്പടെയുള്ളവയ്ക്ക് ഡോക്ടറുടെ അനുമതി ഇല്ലാതെ മരുന്നുകൾ നൽകാമെന്നും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

മരുന്നുകൾ കൗണ്ടറിൽ ലഭ്യമാകാത്ത സാഹചര്യം പലപ്പോഴും ഉണ്ടെന്നും, ഒരു ഫാർമസി ജീവനക്കാരന് ഇതിൽ വ്യക്തമായ അറിവുണ്ടെന്നുമാണ് തെരെസ് അനുകൂലികൾ പറയുന്നത്. എന്നാൽ വിഷയത്തിൽ രൂക്ഷ വിമർശനവുമായാണ് ഡോക്ടർമാർ എത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: രാജ്യത്ത് പലിശനിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ടെസ്കോ ചെയർമാൻ. ഭക്ഷണവും ഊർജവും ഉൾപ്പെടെ ആകമാന മേഖലയിലും ജനങ്ങൾക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ചെയർമാന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പലർക്കും ബുദ്ധിമുട്ട് ഉണ്ടാകുണ്ടെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഇത് ബാധിക്കുന്ന ആളുകളെ പരിപാലിക്കാൻ തങ്ങൾക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതൽ പലിശ നിരക്ക് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞതിന് പിന്നാലെയാണിത്. ഞായറാഴ്ച ബിബിസിയുടെ ലോറ കുവെൻസ്ബെർഗ് പ്രോഗ്രാമിൽ സംസാരിച്ച അലൻ, സമീപകാല വിപണിയിലെ തകർച്ചയും വർദ്ധിച്ചുവരുന്ന പലിശനിരക്കും യഥാർത്ഥ ആളുകളെ എങ്ങനെ ബാധിക്കുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു. പലിശ നിരക്കുകളിലെ ചലനം ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉയർന്ന മോർട്ട്ഗേജിലേക്ക് [തിരിച്ചടവ്] നയിക്കാൻ പോകുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

40 വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിൽ പണപ്പെരുപ്പം സംഭവിക്കുകയാണ്. ഇത് പ്രധാനമായും ഭക്ഷണത്തിന്റെയും ഫോസിൽ ഇന്ധനങ്ങളുടെയും വർദ്ധിച്ചുവരുന്ന വില കാരണമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എസെക്‌സിലെ ലോട്ടണിൽ വനപ്രദേശത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 11.55 ഓടെ ലോട്ടണിലെ ഓക്ക് വുഡ് ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എൻഫീൽഡിലെ എബണി ക്രിസന്റിൽ ഒരു പുരുഷനെയും സ്ത്രീയെയും വ്യാഴാഴ്ച രാത്രിയോടെ കാണാതായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല്പതുകാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീ പരിക്കുകൾ ഒന്നും കൂടാതെ തന്നെ രക്ഷപ്പെട്ടതായി പോലീസ് വ്യക്തമാക്കി.

ഈ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് പോലീസ് കെന്റിൽ നിന്നും അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണം അതിന്റെ പ്രഥമഘട്ടത്തിൽ ആണെന്നും, എന്തു കാരണത്താലാണ് പുരുഷനെയും സ്ത്രീയെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതെന്നുമാണ് പ്രധാന അന്വേഷണമെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ കേറ്റ് കീരൻ പറഞ്ഞു.

ഇവരെ കാണാതായത് സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെട്ട് കൈമാറേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും അതിനോടനുബന്ധിച്ച നടപടികളും ഉടൻതന്നെ പൂർത്തീകരിക്കുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മരിച്ച ഇരുവരുടെയും കുടുംബങ്ങൾക്ക് പോലീസ് എല്ലാവിധ പിന്തുണയും നൽകുന്നതായി അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- പ്രധാനമന്ത്രിയായി ചുമതലയേറ്റ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി പ്രതിസന്ധികൾ നേരിടുന്ന പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന ടോറി എംപിമാർക്ക് താക്കീത് നൽകിയിരിക്കുകയാണ് ചാൻസലർ ജെറെമി ഹണ്ട്. ലിസ് ട്രസ്സിന്റെ ടാക്സ് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള സാമ്പത്തിക നയങ്ങൾ വൻ തിരിച്ചടികൾ ഉണ്ടാക്കിയിരിക്കുന്നതിനാൽ അവരെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചില പാർട്ടി എംപിമാർ തന്നെ രഹസ്യമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാവിധ ചർച്ചകളും അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിക്ക് പൂർണ്ണമായ പിന്തുണ നൽകണമെന്നുമാണ് ഹണ്ട് എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചാൻസിലർ കൂടിക്കാഴ്ച നടത്തി. ടാക്സുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും, ഗവൺമെന്റിന്റെ ചിലവുകൾ കുറയ്ക്കുന്നത് സംബന്ധിച്ചുമുള്ള തീരുമാനങ്ങൾ ഒക്ടോബർ 31ഓടു കൂടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മിനി ബജറ്റിൽ പ്രഖ്യാപിച്ച നികുതി വെട്ടിക്കുറവിനെ വിമർശിച്ചത് പ്രധാനമന്ത്രി ലിസ് ട്രസ്സിന് കൂടുതൽ തിരിച്ചടിയായി. അതിസമ്പന്നരുടെ നികുതി വെട്ടിക്കുറയ്ക്കുക എന്ന ആശയത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും എന്നാൽ ബ്രിട്ടനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ പാർട്ടി ചട്ടങ്ങൾ പ്രകാരം ഒരു വർഷത്തേക്ക് നേതൃമാറ്റത്തിൽ നിന്നും ലിസ് ട്രസ് സുരക്ഷിതയാണെങ്കിലും, ചില ടോറി എംപിമാർ പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി കുറ്റപ്പെടുത്തലുകൾ വിവിധ ഇടങ്ങളിൽ നിന്നും പ്രധാനമന്ത്രിക്കും ഗവൺമെന്റിനും നേരെ ഉയരുന്നുണ്ട്. പാർട്ടിയിലുടനീളം പിന്തുണ വർദ്ധിപ്പിക്കുന്നതിന് മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഇനി ഉണ്ടാകുന്ന ഏത് തീരുമാനവും വളരെ ശക്തമായ രീതിയിൽ തന്നെ പ്രധാനമന്ത്രിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്.
ബിന്ദു തെക്കേത്തൊടി
ലണ്ടൻ: ആംബുലൻസിന് കടന്നുപോകാൻ വഴിമാറി കൊടുത്തതിന് 130 പൌണ്ട് പിഴയീടാക്കിയതിൽ പ്രതിഷേധം പങ്കുവെച്ച് ജെയിംസ് ഷെറിഡൻ-വിഗോർ . ആംബുലൻസിന് കടന്നുപോകാനായി ബസ് ലൈനിലേക്ക് കാർ കയറ്റി നിർത്തി എന്നതാണ് ജെയിംസിനെതിരെ പിഴ ചുമത്താനുണ്ടായ കുറ്റം.
വാൽതം സ്റ്റോവിലെ വിപ്പ്സ് ക്രോസ്റോഡിലൂടെ വാഹനമോടിക്കുമ്പോഴായിരുന്നു ജയിംസിന് ഈ ദുരനുഭവം ഉണ്ടായത്.ഇക്കഴിഞ്ഞ സപ്തംബർ പത്തൊമ്പതിനായിരുന്നു സംഭവം നടന്നത്. രോഗിയുമായി സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിന് പെട്ടെന്ന് കടന്നുപോകാനായി മുന്നിലുള്ള ബസ്പാതയിലേക്ക് ജയിംസ് കാർ കയറ്റി നിർത്തുകയായിരുന്നു.
എന്തു കാരണം കൊണ്ടായാലും ബസ് ലൈനിൽ കാർ കയറ്റിയതിന് 130 പൌണ്ട് പിഴ അടയ്ക്കണം എന്നായിരുന്നു കൗൺസിൽ തീരുമാനം. പിഴ ഈടാക്കിയ സംഭവം ജെയിംസ് തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
ഒരാളുടെ ജീവൻ രക്ഷിക്കാനായി വഴിമാറുക മാത്രമാണ് താൻ ചെയ്തതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനോ അല്ല താൻ ബസ് ലൈനിൽ കയറിയതെന്നും ജെയിംസ് ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടും തനിക്ക് കൌൺസിൽ പിഴ വിധിക്കുകയായിരുന്നു.
‘അടിയന്തര ഘട്ടങ്ങളിൽ ബസ് ലൈനുകൾക്ക് മുകളിലൂടെ ആംബുലൻസുകൾക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. ആംബുലൻസ് വരുന്നു എന്ന കാരണത്താൽ ബസ് ലൈനിലേക്ക് കാർ കയറ്റിയതു വഴി ആംബുലൻസിൻറെ തന്നെ വഴി തടയുകയാണ് ജെയിംസ് ചെയ്തതെന്നാണ് കൌൺസിലിൻറെ മറുപടി.
തൻറെ മുന്നിൽ ബസ് ലൈനിൽ ഒരു ബസ് നിർത്തിയിട്ടിട്ടുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ബസ് ലൈനിലൂടെ ആ സമയത്ത് സഞ്ചരിക്കാൻ ആംബുലൻസിന് കഴിയില്ലായിരുന്നുവെന്നും ജെയിംസ് മറുപടി നൽകി. താൻ വഴിമാറിയില്ലായിരുന്നുവെങ്കിൽ മുന്നിൽ ബസ് കിടക്കുന്നത് കാരണം ആംബുലൻസിന് സഞ്ചാരം തടസ്സപ്പെടുമായിരുന്നു. ബസ് ലൈനിൽ നിർത്തിയിട്ട ബസിന് മുകളിലൂടെ ആംബുലൻസ് പറക്കുമായിരുന്നോ എന്ന ചോദ്യവും ജെയിംസ് ഉന്നയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ സംഭവം പങ്കുവെച്ചതോടുകൂടി ആയിരക്കണക്കിന് ആളുകളാണ് ജെയിംസിന് പിന്തുണ നൽകികൊണ്ട് എത്തിയിരിക്കുന്നത്. പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും , അടിയന്തര ഘട്ടത്തിൽ രോഗികളെ സഹായിച്ചത്കൊണ്ട് കയ്യിലുള്ള പണം പിഴ നൽകി പണം നഷടപ്പെട്ടെന്നും പലരും അനുഭവം പങ്കുവെച്ച് രംഗത്തെത്തി. ബസ് ലൈനിലേക്ക് മറ്റ് വാഹനങ്ങൾ കയറുന്നത് നിയമവിരുദ്ധമായതിനാൽ ഏതു സാഹചര്യത്തിലും അത് ചെയ്യാൻ അനുവാദമില്ലെന്ന എതിരഭിപ്രായങ്ങളും ഫേസ്ബുക്കിൽ ഉയർന്നിട്ടുണ്ട്.
എന്തു തന്നെയായാലും രണ്ട് തവണ അപ്പീൽ നൽകിയിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിയാതെ മർക്കട മുഷ്ടി കാണിച്ചിരുന്ന കൗൺസിൽ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെ അല്പമൊന്ന് അയഞ്ഞു .ജെയിംസിൻറെ ഭാഗത്ത് ന്യായമുണ്ടെന്നാണ് കൌൺസിലിൻറെ ഇപ്പോഴത്തെ നിലപാട്. 130 പൌണ്ട് പിഴ ഈടാക്കിയതും കൗൺസിൽ റദ്ദു ചെയ്തു.
“ഞങ്ങൾ ഈ സംഭവം അന്വേഷിച്ചു, പിഴ ചുമത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി, അത് റദ്ദാക്കിയിരിക്കുന്നു. തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.”കൗൺസിൽ വക്താവ് പറഞ്ഞു. ഒരു കാരണവശാലും ബസ് ലൈനിലൂടെ വണ്ടി ഓടിക്കരുത് എന്നതിന് ഈ സംഭവം വലിയ പാഠമാണ് നൽകുന്നത് എന്നാണ് ഫേസ്ബുക്കിലൂടെ ഉയരുന്ന സന്ദേശം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ലൈംഗിക പീഡന കേസിൽ മുഖ്യ കുറ്റവാളിയായ ജെഫ്രി എപ്സ്റ്റിനെ സഹായിച്ച കുറ്റത്തിന് 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗിസ്ലയിൻ മാക്സ്വെൽ ആദ്യമായി തന്റെ സുഹൃത്തായ ആൻഡ്രൂ രാജകുമാരനെ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ജയിലിനുള്ളിൽ വച്ച് തന്നെ നടന്ന അഭിമുഖത്തിലാണ് ഈ പുതിയ തുറന്നു പറച്ചിലുകൾ ഇവർ നടത്തിയിരിക്കുന്നത്. ഈ വിവാദത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് തന്റെ സുഹൃത്തായ ആൻഡ്രൂ രാജകുമാരൻ അനുഭവിച്ച പ്രശ്നങ്ങളെ സംബന്ധിച്ച് തനിക്ക് ദുഃഖമുണ്ടെന്ന് അവർ പറഞ്ഞു. ജെഫ്രി എപ്‌സ്റ്റീനുമായുള്ള സുഹൃദ് ബന്ധം കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്രയും വില കൊടുക്കേണ്ടി വന്നതെന്ന് മാക്സ്വെൽ വ്യക്തമാക്കി. അമേരിക്കൻ ജയിൽ അധികാരികൾ ഇത്തരത്തിലുള്ള അഭിമുഖങ്ങൾക്ക് അംഗീകാരം നൽകുന്നത് അപൂർവമാണ് . ഇതോടൊപ്പം തന്നെ ആൻഡ്രൂ രാജകുമാരനും മാക്സ്വെലും 17 വയസ്സുള്ള വിർജെനിയ ഗിഫ്രെയോടൊപ്പമുള്ള വിവാദകരമായ ചിത്രം ഫേക്ക് ആണെന്നും, അതിൽ യാതൊരു സത്യവും ഇല്ലെന്നും മാക്സ്വെൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. മുൻപ് തന്നെ ആൻഡ്രൂ രാജകുമാരൻ ഈ ചിത്രത്തിൽ യാതൊരു സത്യമില്ലെന്നും അത് സൃഷ്ടിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയിരുന്നു.

2006-ൽ വിൻഡ്‌സർ കാസിലിലേക്ക് – മാക്‌സ്‌വെല്ലിനൊപ്പം അമേരിക്കൻ വ്യവസായിയായ എപ്‌സ്റ്റിനെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയതായി തനിക്ക് അറിയില്ലായിരുന്നുവെന്ന് ആൻഡ്രൂ രാജകുമാരൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഈ തുറന്നു പറച്ചിൽ എത്തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുക എന്നത് ഏവരും ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.