Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനകാര്യമന്ത്രി ചാൻസിലർ ഋഷി സുനാകിൻെറ നടപടികൾ ഫലം കണ്ടു . ലോകരാജ്യങ്ങളിൽ പലതിൻെറയും സമ്പദ് വ്യവസ്ഥ കോവിഡ് കാരണം താറുമാറായെങ്കിലും ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ കഴിഞ്ഞവർഷം വൻ കുതിച്ചു കയറ്റമാണ് നടത്തിയത്. 7.5 ശതമാനം വളർച്ചയാണ് ബ്രിട്ടൻെറ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞവർഷം നേടിയത് .1941 -ലെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഇതെന്നാണ് കണക്കുകൾ കാണിക്കുന്നത്.


2020 -ൽ കോവിഡ് മൂലം സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായ 9.4 ശതമാനം തകർച്ചയിൽ നിന്നാണ് ബ്രിട്ടൻ വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത് . ഡിസംബറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളെ ബാധിച്ചതിനാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 0.24 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ടുവർഷത്തെ മഹാമാരിയിലും തകരാതെ തിരിച്ചുവരവ് നടത്തിയ യുകെയുടെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ചാൻസിലർ ഋഷി സുനാക് അഭിമാനത്തോടെ പറഞ്ഞു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം 2021 -ലെ അവസാന മൂന്ന് മാസത്തെ വളർച്ച ഒരു ശതമാനം ആയിരുന്നു. G7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ യുകെയുടേതാണെന്ന് ഒ എൻ എസ് എക്കണോമിക്സ് സ്റ്റാറ്റസ്റ്റിക്സ്‌ ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ വാഹന ഉടമകൾ തങ്ങൾ ഓരോ വർഷവും ഉപയോഗിക്കുന്ന മൈലുകൾക്കനുസരിച്ച് ടാക്സ് നൽകേണ്ടി വരാൻ സാധ്യത. ട്രാൻസ്പോർട്ട് സെലക്ട് കമ്മിറ്റിയുടേതാണ് പുതിയ നിർദ്ദേശം. സർക്കാരിൻറെ ഒരു പ്രധാന വരുമാനമാണ് പെട്രോളും , ഡീസലുമുൾപ്പെടെയുള്ള ഇന്ധനത്തിൽ മേൽ നികത്തുന്ന നികുതി .

2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിച്ചതിനാലും , ഇലക്ട്രിക് കാറുകൾ ഇതിനോടകം നിരത്തുകൾ കീഴടക്കാൻ ആരംഭിച്ചതിനാലും ഇന്ധന നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാന നഷ്ടം ഒഴിവാക്കാനാണ് പുതിയ നിർദേശം.

2040 ഓടുകൂടി ഇന്ധന നികുതിയായി ഖജനാവിലേയ്ക്ക് ഒന്നുംതന്നെ ലഭിക്കാൻ സാധ്യതയില്ലന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്ധന നികുതി നിലയ്ക്കുന്നതോടെ സർക്കാരിന് വരുമാനത്തിൽ 35 ബില്യൺ പൗണ്ടിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ വെസ്റ്റ് മിഡ്‌ലാൻഡ് റീജിയനുകളിൽ ഭവനങ്ങളുടെ വില ഒരു വർഷത്തിനുള്ളിൽ 50 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് ഉണ്ടായിരിക്കുന്ന ഈ വർദ്ധനവ്, ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് വീടുകളുടെ ലഭ്യത കുറഞ്ഞതിനാലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾപ്രകാരം വെസ്റ്റ് മിഡ്‌ലാൻഡ് റീജിയനിലെ സ്ഥലങ്ങളായ ബിർമിങ്ഹാം, ബ്ലാക്ക് കൺട്രി, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വില വർധനവ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ ബിർമിങ്ഹാം സബ്അർബൻ സ്ഥലമായ എഡ് ഗ്ബാസ്റ്റണിലാണ് ഏറ്റവും കൂടുതൽ ഭവനങ്ങൾക്ക് വില കൂടിയിരിക്കുന്നത്. 2020 ജൂണിൽ ഇവിടുത്തെ ശരാശരി ഭവന നിരക്ക് 235,000 പൗണ്ട് ആയിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇത് 50 ശതമാനം വർദ്ധിച്ചു ഇപ്പോൾ 352,500 പൗണ്ട് എന്ന നിലയിലാണ് എത്തിനിൽക്കുന്നത്.


തൊട്ടടുത്ത സ്ഥലങ്ങളായ നോർത്ത് എഡ് ഗ്ബാസ്റ്റണിൽ 50 ശതമാനവും, മോസ്ലിയിൽ 33 ശതമാനവും, സട്ടൺ കോൾഡ് ഫീൽഡിൽ 32 ശതമാനവും, മാൽവേൺ ഹിൽസിൽ 47 ശതമാനവും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബ്ലാക്ക് കൺട്രിയിൽ വാൾസളിലെ സ്ട്രീറ്റിലിയിലാണ് ഏറ്റവും കൂടുതൽ ഭവന വിലവർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വീടിന്റെയും സ്ഥലത്തിന്റെയും മാറ്റങ്ങൾക്കനുസരിച്ച് വിലകളിൽ വ്യത്യാസങ്ങളുമുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചാൾസ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് ചാൾസ് രാജകുമാരൻ കോവിഡ് പോസിറ്റീവ് ആകുന്നത് . 2020 മാർച്ചിൽ അദ്ദേഹത്തിന് കോവിഡ് പിടിപെട്ടിരുന്നെങ്കിലും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതിനിടെ രാജകുമാരൻ രണ്ടു ദിവസം മുൻപ് വിൻഡ്‌സറിൽ എലിസബത്ത് രാജ്ഞിയെ കണ്ടിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ബ്രിട്ടീഷ് മ്യൂസിയത്തിലെ സ്വീകരണത്തിൻ്റെ സമയത്ത് രാജകുമാരൻ ചാൻസലർ ഋഷി സുനാക് മുതലായവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു . ചാൾസ് രാജകുമാരനുമായി സമ്പർക്ക പട്ടികയിലുള്ള എലിസബത്ത് രാജ്ഞി പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് ബുക്കിംഗ് കൊട്ടാരം സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ച ചാൾസ് രാജകുമാരന് കോവിഡ് സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളിയുടെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ടുമടക്കി എയർ ഇന്ത്യ. ടിക്കറ്റ് ബുക്ക് ചെയ്ത് മണിക്കൂറുകൾക്കകം ക്യാൻസൽ ചെയ്തെങ്കിലും പണം തിരിച്ചു നൽകാത്തതിനെതിരെ യുകെ മലയാളിയായ ഡെന്നീസ് മാത്യുവാണ് എയർഇന്ത്യയ്ക്ക് എതിരെ നിയമ യുദ്ധം നടത്തിയത്. ടിക്കറ്റ് ക്യാൻസൽ ചെയ്തപ്പോൾ മുഴുവൻ പണവും തിരിച്ചുനൽകുമെന്നുള്ള എയർഇന്ത്യയുടെ വാഗ്ദാനം നടപ്പിലാകാതെ വന്നതോടെയാണ് ഡെന്നീസിന് കോടതി കയറേണ്ടതായി വന്നത്.

നഷ്ടപരിഹാരമായി എയർ ഇന്ത്യയുടെ ബ്രെന്റ് വൂഡ് ഓഫീസ് ജപ്തി ചെയ്യാനാണ് ബ്രിട്ടനിലെ കൗണ്ടി കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതി ചിലവുകൾ സഹിതം നൽകുന്നതിനാണ് ജപ്തി നടപടികൾ എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ബിസിനസ് നടത്തുന്ന ഡെന്നീസിൻെറ സ്വദേശം കേരളത്തിൽ കണ്ണൂരാണ് . കണ്ണൂർ ജില്ലാ കോടതിയിൽ ഏഴ് വർഷത്തോളം അഭിഭാഷകനായി സേവനം അനുഷ്ഠിച്ചപ്പോഴും അനീതിക്കെതിരെ ശബ്ദം ഉയർത്താൻ ഡെന്നീസ് എന്നും മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ 13 വർഷമായി യുകെയിലുള്ള ഡെന്നീസ് സഹോദരങ്ങളോടൊപ്പംചെല്‍റ്റനാമില്‍ ഗ്രോസറി ഷോപ്പും നടത്തുന്നുണ്ട് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡൗണിംഗ് സ്ട്രീറ്റിലെയും വൈറ്റ്ഹാളിലെയും ലോക്ക്ഡൗൺ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 50-ലധികം ആളുകൾക്ക് ഇമെയിൽ അയക്കാൻ മെട്രോപൊളിറ്റൻ പോലീസ്. 2020 മെയ്ക്കും 2021 ഏപ്രിലിനും ഇടയിൽ നടന്ന പന്ത്രണ്ട് പാർട്ടികളിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന വ്യക്തികൾക്കാണ് ഇമെയിൽ അയക്കുക. പോലീസിന്റെ ചോദ്യങ്ങൾ അടങ്ങിയ മെയിലിന് ഇവർ ഉത്തരം നൽകണം. ഇമെയിൽ ലഭിച്ചവർ സത്യസന്ധമായി ഉത്തരം നൽകണമെന്ന് പോലീസ് പറഞ്ഞു. ഇമെയിൽ അയച്ചവരിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരിയും ഉണ്ടെന്നാണ് വിവരം.

ഏഴ് ദിവസത്തിനുള്ളിൽ ഇമെയിലിന് മറുപടി നൽകണമെന്ന് മെറ്റ് പോലീസ് അറിയിച്ചു. എട്ടു തീയതികളിലാണ് പന്ത്രണ്ടു പാർട്ടികൾ നടന്നത്. പ്രധാനമന്ത്രി പങ്കെടുത്ത പാർട്ടികളും ഇതിൽ ഉൾപ്പെടുന്നു. ഓപ്പറേഷൻ ഹിൽമാൻ എന്നറിയപ്പെടുന്ന പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥയായ സ്യൂ ഗ്രേയുടെ കണ്ടെത്തലുകളാണ് പോലീസ് അന്വേഷണത്തിന് വഴിയൊരുക്കിയത്. മാപ്പ് പറഞ്ഞെങ്കിലും പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷവും ടോറി വിമതരും മുറവിളി കൂട്ടുകയാണ്. 2020 ഡിസംബർ 15ന് നടന്ന ക്രിസ്മസ് ക്വിസിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഡെയിലി മിറർ പുറത്തുവിട്ടിരുന്നു. ഇത് അന്വേഷിക്കേണ്ടതില്ലെന്ന് മെറ്റ് പോലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഡൗണിങ് സ്ട്രീറ്റിൽ നടന്ന ക്രിസ്മസ് ക്വിസ് അന്വേഷിക്കേണ്ടതില്ലെന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- സ്തനാർബുദ രോഗികൾക്ക് ആശ്വാസ പ്രദമായ ഒരു വാർത്തയുമായാണ് ഡോക്ടർമാർ മുന്നോട്ടുവന്നിരിക്കുന്നത്. പെമ്ബ്രൊലിസുമബ് എന്ന മരുന്ന് സ്തനാർബുദം സ്ത്രീകളിൽ വീണ്ടും രൂപപ്പെടുന്നത് 37 ശതമാനത്തോളം തടയുമെന്നാണ് പുതിയതായി പുറത്തുവന്നിരിക്കുന്ന പഠനങ്ങൾ തെളിയിക്കുന്നത്. ഇത് എത്രയും വേഗം എൻ എച്ച് എസ് രോഗികൾക്ക് എത്തിക്കണമെന്ന് ബ്രസ്റ്റ് കാൻസർ ചാരിറ്റി സംഘടനകൾ എല്ലാം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കീമോതെറാപ്പിയോടൊപ്പം തന്നെ ഈ മരുന്ന് നൽകുന്നത് വളരെയധികം ഫലപ്രദമാണെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. കെയ്ട്രൂഡാ എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് നിലവിൽ ശ്വാസകോശ കാൻസർ, മെലനോമ, ബ്ലാഡർ ക്യാൻസർ മുതലായവക്കെല്ലാം തന്നെ എൻ എച്ച് എസ് നൽകുന്നുണ്ട്.

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി കാൻസർ സെല്ലുകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്ന തരത്തിലാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. ടി സെല്ലുകൾക്ക് മുകളിലുള്ള പി ഡി – 1 എന്ന പ്രോട്ടീനെ ഈ മരുന്ന് തടയുന്നു. ഈ പ്രവർത്തി ടി സെല്ലുകളെ ഉത്തേജിപ്പിക്കുകയും കാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ക്യൂൻമേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ ആണ് പുതിയ ട്രയലുകൾക്ക് നേതൃത്വം വഹിച്ചത്. ഏകദേശം 21 രാജ്യങ്ങളിലായി 1200 ഓളം പേരിലാണ് ഇത്തരത്തിൽ ട്രയലുകൾ നടത്തിയത്.


ട്രയൽ നടത്തിയ എല്ലാ രോഗികൾക്കും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ ഉള്ളവർ ആയിരുന്നു എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇതിൽ മൂന്നിൽ രണ്ട് വിഭാഗം പേർക്കാണ് സർജറിക്കു മുൻപും ശേഷവും കീമോതെറാപ്പിയോടൊപ്പം ഈ മരുന്ന് നൽകിയത്. മറ്റൊരു ശതമാനം പേരിൽ ഈ മരുന്ന് നൽകാതെയുമാണ് ട്രയലുകൾ നടത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധപ്പെടുത്തിയ പഠനറിപ്പോർട്ടിൽ ഈ മരുന്ന് നൽകിയ 84.5 ശതമാനം പേരിലും മൂന്നു വർഷത്തിനു ശേഷവും ഈ രോഗം തിരികെ എത്തിയിട്ടില്ല എന്നതാണ് പ്രതീക്ഷ നൽകുന്നത്. എന്നാൽ കീമോതെറാപ്പി മാത്രം നൽകിയവരിൽ ഈ കണക്ക് 76.8 ശതമാനം മാത്രമാണ്. അതിനാൽ തന്നെ എത്രയും വേഗം ഇത് രോഗികളിൽ എത്തിക്കണമെന്ന ആവശ്യമാണ് ആരോഗ്യവിദഗ്ധർ ഉന്നയിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ടുവർഷമായി മഹാമാരിയെ ചെറുക്കാൻ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പടിപടിയായി ബ്രിട്ടൻ പിൻവലിക്കുകയാണ്. ഏറ്റവും അവസാനമായി കോവിഡ് പോസിറ്റീവ് ആയവരുടെ ഒറ്റപ്പെടൽ നിർദ്ദേശവും ഈ മാസം അവസാനത്തോടെ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. ഇതോടെ എല്ലാ കോവിഡ് നിയമങ്ങളും പിൻവലിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടൻ മാറും.

നിലവിലെ നിയമമനുസരിച്ച് കോവിഡ് പോസിറ്റീവ് ആയവർ കുറഞ്ഞത് 5 ദിവസമെങ്കിലും ഒറ്റപ്പെടലിന് വിധേയമാകണം. നിയന്ത്രണങ്ങൾ മാർച്ച് 24 വരെ നിലനിൽക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒരു മാസം മുന്നേ അതായത് ഈ മാസം അവസാനത്തോടെ നിയന്ത്രണങ്ങൾ എടുത്തു മാറ്റാനാണ് രാഷ്ട്രീയ നേതൃത്വം മുന്നിട്ടിറങ്ങുന്നത്.


നാളെ മുതൽ യുകെയിലേക്ക് വരുന്ന യാത്രക്കാർക്കും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പൂർണ്ണമായ വാക്സിനേഷൻ എടുത്തവർ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ എടുക്കാത്തവർ കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരുമെങ്കിലും ഐസലേഷൻ ആവശ്യമായി വരില്ല. വിദേശത്തേക്ക് പോകുന്ന ബ്രിട്ടീഷുകാർ അതാത് രാജ്യങ്ങളുടെ നിയമങ്ങൾ പാലിക്കേണ്ടതായി വരും

പിറവം: ന്യൂസിലാൻഡിൽ മണരണമടഞ്ഞ ദിവ്യ മനോജിന് 31 (നാക്കോലിക്കരയിൽ)  ജന്മനാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ഭൗതീകദേഹം സ്വദേശമായ രാമമംഗലത്തു എത്തിച്ചിരുന്നു. ഇന്ത്യൻ സമയം നാല് മണിയോടെ സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഇടവക ദേവാലയ സെമിത്തേരിയിൽ സംസ്ക്കാരകർമ്മം പൂർത്തിയാക്കി.

ഫെബ്രുവരി മൂന്നിന് ന്യൂസിലാൻഡ് ഹാമിൽട്ടൺ മലയാളികൾക്കായി പൊതുദർശനം പ്രാർത്ഥനയും  നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച തന്നെ ഭർത്താവായ മനോജ്  രണ്ട് കുട്ടികളെയും ആയി നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. തുടന്ന് ഏഴാം തിയതിയാണ് ദിവ്യയുടെ ഭൗതീകദേഹം നാട്ടിലേക്കു അയച്ചത്. ദുബായ് വഴി ഇന്ന് (9/02/2022) രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബോഡി എത്തിയപ്പോൾ സഹോദരനായ ഡിലു സൈമൺ ബന്ധുക്കളോടൊപ്പം തന്റെ സഹോദരിയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോടെ ഏറ്റുവാങ്ങി.

സംസ്ക്കാരച്ചങ്ങുകൾക്കായി വലിയൊരു ജനം തന്നെ എത്തിച്ചേർന്നിരുന്നു. വലിയ പ്രതീക്ഷകളോടെ ഒന്നര വർഷം മുൻപ് പുറപ്പെട്ട നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ പലരും പൊട്ടിക്കരയുന്ന അതിലേറെ ഹൃദയം തകർക്കുന്ന എട്ടും പൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങൾ… മൂത്ത കുട്ടിയുടെ അന്ത്യ ചുംബനം… തന്റെ അമ്മക്കായി നൽകുമ്പോൾ ഇങ്ങനെ ഒരു സാഹചര്യം ആർക്കും കൊടുക്കരുതേ എന്ന് മനസ്സറിയാത്ത പ്രാർത്ഥിച്ചുപോകുന്ന നിമിഷങ്ങൾ… ആരെ ആശ്വസിപ്പിക്കും എന്നുപോലും അറിയാതെ കണ്ണ് നിറഞ്ഞു ഭർത്താവായ മനോജ്… കാണുന്നവരുടെ കരളലിയിക്കും..

ജനുവരി 30 നു ആണ് ന്യൂസിലാൻഡ് മലയാളികളെ ഞെട്ടിച്ചുകൊണ്ട്  ദിവ്യ മനോജിന്റെ മരണം നടക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചെത്തി കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയ ദിവ്യ ഭർത്താവിന്റെ കൈകളിലേക്ക് കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്.

വീഡിയോ കാണാം

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിമാനത്തിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തതായുള്ള പരാതിയെ തുടർന്ന് 40 വയസ്സുകാരനെ അറസ്റ്റ് ചെയ്തു . എയർപോർട്ടിൽ വച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ന്യൂജേഴ്സിയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള യാത്രാമധ്യേയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പ്രതിയും പീഡനത്തിനിരയായ യുവതിയും ബിസിനസ് ക്ലാസ്സ് യാത്രക്കാരായിരുന്നു. മറ്റുള്ളവർ ഉറങ്ങുന്ന സമയത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്. ബിസിനസ് ക്ലാസിൽ യുവതി പീഡനത്തിനിരയായ സംഭവം വിമാനയാത്രയിൽ സ്ത്രീ സുരക്ഷയെ സംബന്ധിച്ച് വൻ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. യുണൈറ്റഡ് വിമാനം ലാൻഡ് ചെയ്തതിനുശേഷം ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved