ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്‌റ്റോണ്‍ഹെഞ്ച് ഇന്നും ലോകത്തിന് മുന്നിലെ ചോദ്യ ചിഹ്നമാണ്. എന്നാൽ ഈ കൽവൃത്തത്തിന്റെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകർ. ഈ കൽവൃത്തം ഒരു കലണ്ടറായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർ കണ്ടെത്തി. 10 ദിവസത്തെ ആഴ്ചകളും അധിക മാസങ്ങളും ഉൾപ്പെടുന്ന ട്രോപിക്കൽ സോളാർ കലണ്ടർ, പുരാതന ഈജിപ്തിൽ അക്കാലത്ത് ഉപയോഗിച്ചിരുന്നതിന് സമാനമാണ്. മറ്റ് സംസ്കാരങ്ങളുമായി ബ്രിട്ടനുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണിതെന്ന് ഗവേഷകർ പറഞ്ഞു. ആന്റിക്വിറ്റി ജേർണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

“ബിസി 3,000-ത്തിന് ശേഷം കിഴക്കൻ മെഡിറ്ററേനിയനിൽ ഇത്തരമൊരു സോളാർ കലണ്ടർ വികസിപ്പിച്ചെടുത്തു. ഏകദേശം 2,700-ഓടെ ഈജിപ്തിൽ സിവിൽ കലണ്ടറായി അംഗീകരിക്കപ്പെട്ടു. 2,600 ബിസിയിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.” ബോൺമൗത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ തിമോത്തി ഡാർവിൽ പറഞ്ഞു. സാർസെൻ സർക്കിളിലെ 30 കല്ലുകളിൽ ഓരോന്നും ഒരു മാസത്തിലെ ഒരു ദിവസത്തെ പ്രതിനിധീകരിക്കുന്നു. അത് തന്നെ 10 ദിവസങ്ങൾ വീതം മൂന്ന് ആഴ്ചകളായി തിരിച്ചിരിക്കുന്നു.

സൂര്യന്റെ ചലനങ്ങള്‍ക്ക് അനുസൃതമായാണ് ഓരോ കല്ലിന്റെയും സ്ഥാനം. അതിനാല്‍ത്തന്നെ വാനനിരീക്ഷകരുടെ ഉള്‍പ്പെടെ പ്രധാന കേന്ദ്രമാണിവിടം. പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ഇതിന് ഏകദേശം ബിസി 2000-3000 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ്. ഈ സ്മാരകം ആരു നിര്‍മിച്ചു, എന്തിനു നിര്‍മിച്ചു എന്നത് ഇന്നും ദുരൂഹമായി തുടരുന്നു. ബ്രിട്ടീഷ് ജനതയുടെ സംസ്‌കാരത്തിന്റെ അഭിമാന അടയാളം കൂടിയാണിന്ന് സ്‌റ്റോണ്‍ഹെഞ്ച്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മോസ്കോ : ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുടിന്റെ നിർദേശം കനത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. റഷ്യയ് ക്കെതിരെ നാറ്റോ പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്ന് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പുടിൻ നിർദേശം നൽകിയെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയായ റഷ്യയുടെ ഈ തീരുമാനം ലോകരാജ്യങ്ങൾക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബുകൾ ഇപ്പോഴും ഒരു ദുസ്വപ്നമായി ലോകത്തെ വേട്ടയാടുന്നുണ്ട്.

ഒറ്റയടിക്ക് ഒരു പ്രദേശം മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ വിതയ്ക്കുന്ന ദുരിതം ദശാബ്ദങ്ങൾ കൊണ്ടുപോലും അവസാനിക്കുന്നതല്ല. റഷ്യയുടെ ആണവായുധ ശേഖരത്തിന്റെ കൃത്യമായ കണക്ക് അജ്ഞാതമാണ്. സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ 40,000ത്തിലേറ ആണവായുധങ്ങൾ ഉണ്ടായിരുന്നെന്നാണ് കണക്ക്. ആണവോർജ്ജം ലോകത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയർ പവർ റിയാക്ടറുകൾ റഷ്യയിലുണ്ട്. സോവിയറ്റ് യൂണിയന്റെ വിഭജനത്തിന് പിന്നാലെ യുക്രെയിനും ആണവായുധങ്ങൾ ലഭിച്ചെങ്കിലും അത് റഷ്യയ്ക്ക് തിരികെ നൽകിയിരുന്നു.
റഷ്യയുടെ സർമത്, പോസിഡൺ ടോർപിഡോ, ബെൽഗൊറോഡ് അന്തർവാഹിനി, അവൻഗാർഡ് ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ തുടങ്ങിയ ആണവായുധങ്ങൾ വാർത്തകളിൽ ഇടംനേടിയിരുന്നു. 1,500 ലേറെ ആണവ പോർമുനകൾ ശത്രുരാജ്യങ്ങളെ ഉന്നംവച്ച് റഷ്യ വിന്യസിച്ചിട്ടുണ്ടെന്നാണ് ദ ബുള്ളറ്റിൻ ഓഫ് അറ്റോമിക് സയന്റിസ്‌റ്റ്‌സിന്റെ വിലയിരുത്തൽ.

അതേസമയം, റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും. ചർച്ചയ്ക്കുമുമ്പായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി വെടിനിർത്തലിന് ആവശ്യപ്പെട്ടു. ബെലറൂസ്-പോളണ്ട് അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുക. തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടായിരുന്നില്ല. അതിനാൽ ഈ ചർച്ചയെ ലോകം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. സമാധാന ചർച്ചകൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യുക്രൈനിലെ നിരവധി നഗരങ്ങളിൽ റഷ്യൻ സേനയുടെ അക്രമം തുടരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലാസ്ഗോ : ഗ്ലാസ്‌ഗോ ഹീലിങ്ങ്ടൺ പെന്‍ലിയിൽ മലയാളിയുടെ വീട്ടിൽ വൻ മോഷണം. ചങ്ങനാശേരി സ്വദേശിയായ റോബേര്‍ട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. കവർച്ചയിൽ എഴുപത് പവൻ സ്വർണം നഷ്ടമായെന്നാണ് വിവരം. ആളുകളില്ലാത്ത സമയത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ പതിനഞ്ചു മിനിറ്റുകൊണ്ട് കവർച്ച പൂർത്തിയാക്കി. ടോയ് ലെറ്റില്‍ ഫ്ലഷ് ടാങ്കിലും സോഫയുടെ കുഷ്യന്‍ തുറന്നുമൊക്കെ മോഷ്ടാക്കൾ സ്വർണം തിരഞ്ഞു. തിരച്ചിലിൽ വീട് പൂർണമായും നശിച്ച നിലയിലാണ്.
മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ ധാരാളം സ്വർണവും പണവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഷ്ടാക്കൾ ഇവരെ നോട്ടമിടുന്നത്. മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണത്തെപ്പറ്റി മുൻപും മലയാളംയുകെ റിപ്പോർട്ട് ചെയ്തിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നടന്ന പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാന്‍ റോബര്‍ട്ടും കുടുംബവും പോയ സമയത്തായിരുന്നു മോഷണം. ആളുകൾ വീട് വീട്ടിറങ്ങാൻ മോഷ്ടാക്കൾ കാത്തിരിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഗേറ്റ് ചാടിക്കടന്നു പിൻ വശത്തെ അടുക്കള ജനൽ തകർത്താണ് അവർ വീടിനുള്ളിൽ കയറിയത്. കുട്ടികളുടെ പണശേഖരം വരെ മോഷ്ടാക്കൾ കൈക്കലാക്കി. വൈകുന്നേരം ആറു മണിക്ക് ശേഷമാണ് കവർച്ച നടന്നത്. സംഘം മൂന്നാഴ്ചയായി പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സ്വര്‍ണം കൂടാതെ ലാപ് ടോപ്, ഫോണ്‍, കംപ്യുട്ടര്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്താണ് സംഘം മടങ്ങിയത്.
ഒരാഴ്ച മുൻപായിരുന്നു നാടിനെ നടുക്കിയ മോഷണം. ഗ്ലാസ്ഗോ പ്രാദേശിക മാധ്യമങ്ങൾ ഈ സംഭവം വലിയ വാർത്തയാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും മുക്തരായ ജനങ്ങൾ വീട് വീട്ടിറങ്ങാൻ തുടങ്ങിയതോടെ മോഷണങ്ങളും വർധിച്ചു. പ്രത്യേകിച്ച് മലയാളികളുടെ വീടുകളിൽ മോഷണം കൂടുകയാണ്. സ്വർണവും പണവും കൈക്കലാക്കാൻ പുതിയ മാർഗങ്ങൾ തേടുന്ന മോഷ്ടാക്കളുടെ എണ്ണവും കുറവല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യു കെയിലെ ആദ്യ കൊമേർഷ്യൽ സ്പേസ് പോർട്ട് ഷെറ്റ്‌ലാൻഡിൽ നിർമ്മിക്കുന്നതിനുള്ള പ്ലാനിങ് അനുമതി ഷെറ്റ്‌ലാൻഡ് അയലൻഡ് കൗൺസിൽ നൽകിയിരിക്കുകയാണ്. അയലൻഡിലെ ലാംബ നെസ് പേനിൻസുലയിലാണ് 43 മില്യൺ പൗണ്ട് തുക ചെലവ് വരുന്ന ഈ സ്പേസ്പോർട്ട് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഈ പദ്ധതിക്കുള്ള പ്ലാനിങ് പെർമിഷൻ ഷെറ്റ്‌ലാൻഡ് അയലൻഡ് കൗൺസിൽ നൽകിയതോടെ അടുത്ത മാസം മുതൽ പണികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 3 റോക്കറ്റ് പാഡുകൾ ഉണ്ടാകുമെന്നാണ് നിലവിലെ പ്ലാനുകൾ വ്യക്തമാക്കുന്നത്. ഒരുവർഷം മുപ്പതോളം റോക്കറ്റുകൾ ലോഞ്ച് ചെയ്യാനാകുന്ന തരത്തിലാണ് കമ്പനി ഈ സ്പേസ് പോർട്ട് നിർമ്മിക്കുന്നത്. എന്നാൽ ഇതിനായി ആദ്യം തന്നെ യുകെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. ഇതിനായി കുറച്ചധികം സമയം കമ്പനിക്ക് കാത്തിരിക്കേണ്ടതായി വരും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ബ്രിട്ടനെ ആഗോളതലത്തിൽ ഒരു ശാസ്ത്ര ശക്തിയായി വളർത്തുന്നതിൽ ഈ സ്പേസ്പോർട്ട് നിർണായക പങ്കു വഹിക്കുമെന്ന് കമ്പനി സിഇഒ വ്യക്തമാക്കി. റോക്കറ്റ് ലോഞ്ച് പാഡുകളോടൊപ്പം തന്നെ, സാറ്റലൈറ്റ് ട്രാക്കിംഗ് സ്റ്റേഷൻ മുതലായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. നേരത്തെ ഹിസ്റ്റോറിക് എൻവിയോൺമെന്റ് സ്കോട്ട്‌ലൻഡ് തങ്ങളുടെ അതൃപ്തി ഈ പദ്ധതിയിലൂടെ പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് അനുകൂലിച്ചതോടെയാണ് പ്ലാനിങ് അനുമതി വേഗത്തിലായത്.

അമേരിക്കൻ എയറോസ്പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ യു കെ വിഭാഗവും ഈ പദ്ധതിയെ സന്തോഷത്തോടെ സ്വാഗതം ചെയ്തിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ ഒരു നീക്കമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തുടർച്ചയായ മരണത്തിൻറെ ഞെട്ടലിലാണ് യുകെ മലയാളികൾ. മാഞ്ചസ്റ്ററിന് സമീപം ലീയിൽ താമസിക്കുന്ന സനിൽ സൈമണാണ് കാൻസർ രോഗബാധിതനായി മരണത്തിന് കീഴടങ്ങിയത് .കേരളത്തിൽ കോട്ടയം കാരിത്താസ് ആണ് സ്വദേശം. സനിൽ രണ്ട് വർഷത്തോളമായി ക്യാൻസറിനുള്ള ചികിത്സയിലായിരുന്നു.
കേതനല്ലൂർ (ചാമക്കാല ) ചിറക്കര പറമ്പിൽ അനു ആണ് സനിലിൻ്റെ ഭാര്യ. സനിലിൻ്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാർ സൈമണും സിസിലിയും (കരിങ്കുന്നം വടക്കേക്കര കുടുംബം) ലീയിൽ തന്നെയാണ് താമസം. ഏക സഹോദരി സലോണി ജോസഫ് ബർമിംഗ്ഹാമിലാണ് താമസിക്കുന്നത്.
സനിൽ സൈമണിൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ മലയാളി കൂട്ടായ്മയിൽ നിന്ന് ഒരു മാലാഖ കൂടി വിടപറഞ്ഞു. പുത്തൻ കുളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്‌സ്മൗത്തിൽ വച്ച് നിര്യാതയായി. ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി ജോൺസൺ പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാരം പിന്നീട് . മകൾ: ചിന്നു അജോ കുത്തമറ്റത്തിൽ, മകൻ: കെവിൻ ജോൺസൺ, മരുമകൻ: അജോ കുത്തമറ്റത്തിൽ.
കേരളത്തിൽ കുമരകമാണ് സ്വദേശം. പരേതയായ ജെസി ജോൺസൺ സംക്രാന്തി പൂഴിക്കുന്നേൽ കുടുംബാംഗമാണ്. എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ ബാബു പൂഴിക്കുന്നേലിൻെറ സഹോദരിയാണ്. മറ്റു സഹോദരങ്ങൾ: അന്നമ്മ മാത്യു, ലൂക്കോസ് തോമസ്, ടെസി ജിമ്മി , ടോം സാജൻ .
മേരി ജോൺസൻെറ നിര്യാണത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ആരോടും പരിഭവമില്ലാതെ ഒന്നിനെക്കുറിച്ചും പരാതി പറയാതെ ഞങ്ങൾക്ക് സ്നേഹവും സന്തോഷവും പ്രസരിപ്പും മാത്രം സമ്മാനിച്ച് പ്രിയ സഹോദരി വിട പറഞ്ഞതായി പ്രൊഫ. ബാബു പൂഴിക്കുന്നേൽ ജെസി ജോൺസനെ അനുസ്മരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്നും ഓഹരി നിക്ഷേപം പിൻവലിച്ച് ബ്രിട്ടീഷ് പെട്രോളിയം. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ റോസ്നെഫ്റ്റിലെ 19.75% ഓഹരി നിക്ഷേപമാണ് ബിപി പിൻവലിച്ചത്. യുകെ സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഈ നീക്കം. ബിപി ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ലൂണി റോസ്നെഫ്റ്റ് ബോർഡിൽ നിന്ന് രാജിവെച്ചു. 2020 മുതൽ റോസ്‌നെഫ്റ്റ് ബോർഡിലെ അംഗമായിരുന്നു ലൂണി. റഷ്യൻ വാർത്താ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ബിപിയുടെ തീരുമാനത്തെ റോസ്നെഫ്റ്റ് കുറ്റപ്പെടുത്തി. മുപ്പത് വർഷത്തെ സഹകരണം അവസാനിച്ചുവെന്ന് അവർ പറഞ്ഞു.

റോസ്‌നെഫ്റ്റിന്റെ ചെയർമാൻ ഇഗോർ സെച്ചിൻ പ്രസിഡന്റ് പുടിന്റെ അടുത്ത സുഹൃത്താണ്. റഷ്യൻ സൈന്യത്തിന് ഇന്ധനം വിതരണം ചെയ്യുന്നതും റോസ്നെഫ്റ്റ് ആണ്. റഷ്യയ്‌ക്കെതിരായ ഉപരോധം തങ്ങളുടെ ബിസിനസിനെ ഗുരുതരമായി ബാധിക്കുമെന്ന് ബിപി കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. 2014ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതു മുതൽ റോസ്‌നെഫ്റ്റ് യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധത്തിന് കീഴിലാണ്.

ബിപിയുടെ പുതിയ തീരുമാനം പ്രകാരം, റോസ്‌നെഫ്റ്റുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കുകയും ലാഭവിഹിതം എടുക്കുന്നത് നിർത്തുകയും ചെയ്യും. ഒപ്പം ബോർഡിലെ രണ്ട് സീറ്റുകളിൽ നിന്നും പിന്മാറുകയാണെന്നും ബിപി വ്യക്തമാക്കി. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ ആഗോളതലത്തിൽ ഓഹരിവിപണിയിൽ വൻ തകർച്ചയാണ് ഉണ്ടായത്. 2014ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. നിക്ഷേപകർ ഓഹരികളിൽ നിന്ന് കൂട്ടത്തോടെ പിൻവലിയുന്നതും വലിയ തിരിച്ചടിയ്ക്ക് കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെള്ളിയാഴ്ച രാത്രി11.30 ഓടു കൂടിയാണ് 13 കാരിയായ കേസിയെ കവൻട്രിയിൽ നിന്ന് കാണാതായത്. കവൻട്രിയിലെ വില്ലൻഹാൾ ഏരിയയിലാണ് പെൺകുട്ടിയെ അവസാനമായി കണ്ടത് . 5 അടി 4 ഇഞ്ച് ഉയരമുള്ള കുട്ടി ജീൻസും ബോംബർ ജാക്കറ്റും ആണ് ധരിച്ചിരുന്നത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം കേസിയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവർ മുന്നോട്ടുവരണമെന്ന് പോലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ വഴിയും പോലീസ് സഹായാഭ്യർത്ഥന നടത്തിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ പോലീസ് വെബ്സൈറ്റിലെ ലൈവ് ചാറ്റ് വഴിയോ വിവരം കൈമാറണം. കേസിൻെറ റഫറൻസ് നമ്പർ – MPCV/2003/22 ആണ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ആൻഡ്രൂ രാജകുമാരൻ നടത്തിയ കോടതി ഒത്തുതീർപ്പ് ചോദ്യം ചെയ്യാൻ എംപിമാർക്ക് സാധിക്കില്ല. തന്റെ പേരിലുള്ള ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കാൻ 12 മില്യൺ പൗണ്ടാണ് വിർജീനിയ ഗിയുഫ്രെയ്ക്ക് ആൻഡ്രൂ നൽകിയത്. നഷ്ടപരിഹാരം നൽകാൻ സോവറിൻ ഗ്രാന്റ് (പൊതുജനങ്ങളിൽ നിന്ന് രാജകുടുംബത്തിന് നൽകിയ പണം) ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഒരു മന്ത്രി തയ്യാറാവണമെന്ന് ലേബർ എംപി ആൻഡി മക്ഡൊണാൾഡ് ആവശ്യപ്പെട്ടു. എന്നാൽ പുരാതന നിയമങ്ങൾ പ്രകാരം, രാജകുടുംബവുമായി ബന്ധപ്പെട്ട ഈ വിഷയം കോമൺസിൽ ചർച്ച ചെയ്യാൻ കഴിയില്ല.

രാജകുടുംബവുമായി ബന്ധപ്പെട്ട പ്രശ്നം ജനസഭയിൽ ഉന്നയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 2019ൽ, തന്റെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പിന്മാറിയപ്പോൾ സോവറിൻ ഗ്രാന്റിലൂടെ പിന്തുണ സ്വീകരിക്കുന്നത് ആൻഡ്രൂ അവസാനിപ്പിച്ചെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. അതേസമയം, ആൻഡ്രൂ രാജകുമാരന്റെ ഹോണററി ഫ്രീഡം ഓഫ് യോർക്ക് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാനായി പ്രമേയം സമർപ്പിക്കുമെന്ന് ലിബ് ഡെം കൗൺസിലർമാർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പിൻകാലുകളുള്ള ഒരു വലിയ മനുഷ്യന്റെയും ആടിൻെറയും ആകൃതിയിലുള്ള ജീവിയെ രാത്രി വൈകുന്നേരം മിഡ്‌ലാൻഡ്‌സ് റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായി ഒരു ഡ്രൈവർ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 20 ന് അതിരാവിലെ അപ്പർ ഷക്ക്ബർഗിലെ വാർവിക്ഷെയറിനും നോർത്താംപ്ടൺഷെയറിലെ സ്റ്റാവർട്ടണിനുമിടയിൽ A425-ൽ വച്ചാണ് ഈ വിചിത്ര കാഴ്ച നടന്നത്. ഇത് എന്തായിരിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഓൺലൈനിൽ സജീവമാണ്. രാത്രി വൈകി ഏകദേശം രണ്ടു മണിയോടെ റോഡിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ തന്റെ ഹെഡ് ലൈറ്റിന്റെ മുമ്പിലൂടെ വിചിത്ര ജീവി റോഡ് മുറിച്ചു കടക്കുന്നതായി കണ്ടു എന്ന് വാഹനം ഓടിച്ച ആൾ പറഞ്ഞു.

ഏകദേശം 6 അടിയോ അതിൽ കൂടുതലോ ഉള്ള ഒരു മനുഷ്യന്റെ പൊക്കം അതിന് ഉണ്ടായിരുന്നു. വൃത്താകൃതിയിൽ ദ്രാവക രൂപത്തിൽ ചലിക്കുന്നതായി തോന്നുന്ന ശക്തമായ കാലുകളും ഇടുപ്പുകളും അതിനുണ്ടായിരുന്നു. രണ്ട് കാലിൽ നിൽക്കുന്നതു കൊണ്ട് അത് മാനായിരുന്നില്ല. മിഡ്‌ലാൻഡിൽ പരമ്പരാഗത വയലുകളും വനപ്രദേശവും ആണ് കൂടുതൽ ഉള്ളത്. ഈ സ്ഥലത്ത് വീടുകളോ കെട്ടിടങ്ങളോ ഇല്ല. സംഭവ സ്ഥലത്തിനു ഏറ്റവും അടുത്ത് കെട്ടിടങ്ങളും വീടുകളും ഉള്ളത് ഒരു മൈലോളം അകലെയാണ്. പ്രദേശവാസികൾ ആയ ഒന്നിലധികം പേർ വിചിത്ര ജീവിയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട് .