ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ ശരത്കാലത്തിൽ കേസുകൾ ഉയർന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ബോറിസ് ജോൺസൺ വിമുഖത കാണിച്ചതായി ഡൊമിനിക് കമ്മിംഗ് സ്. 80 വയസ്സിനു മുകളിൽ ഉള്ളവർ മാത്രമാണ് മരണപ്പെടുന്നതെന്ന വാദം ഉന്നയിച്ചാണ് പ്രധാനമന്ത്രി ലോക്ക്ഡൗൺ തീരുമാനം തള്ളിയതെന്ന് കമ്മിംഗ്സ് വെളിപ്പെടുത്തി. എൻഎച്ച്‌എസിന്റെ സാധനങ്ങൾ ഞാൻ മേലിൽ വാങ്ങില്ലെന്ന് പ്രധാനമന്ത്രി സന്ദേശം അയച്ചതായും അദ്ദേഹം പറഞ്ഞു. ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ജോൺസന്റെ മുൻ മുഖ്യ ഉപദേഷ്ടാവ് കമ്മിംഗ് സ് തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ടിവി അഭിമുഖം നൽകുന്നത് ഇതാദ്യമാണ്. എന്നാൽ പകർച്ചവ്യാധികളിലുടനീളം ജീവിതവും ഉപജീവനവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി പ്രധാനമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. മൂന്ന് ദേശീയ ലോക്ക്ഡൗണുകളിലൂടെ എൻഎച്ച്‌എസിനെ അമിത സമ്മർദ്ദത്തിൽ നിന്ന് സർക്കാർ തടഞ്ഞിരുന്നുവെന്ന് വക്താവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പകർച്ചവ്യാധിയുടെ ആരംഭത്തിൽ തന്നെ, രാജ്ഞിയുമായി ആഴ്ചതോറും മുഖാമുഖം കൂടിക്കാഴ്ചകൾ നടത്താൻ ജോൺസൺ ആഗ്രഹിച്ചിരുന്നുവെന്ന് കമ്മിംഗ്സ് പറഞ്ഞു. എന്നാൽ രാജ്ഞിയുടെ പ്രായം പരിഗണിച്ച് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് കോവിഡ് കേസുകൾ കുറഞ്ഞുവെങ്കിലും ശരത്കാലം ആരംഭിച്ചതോടെ വീണ്ടും അതിവേഗം ഉയരാൻ തുടങ്ങി. താനും യുകെ ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും സെപ്റ്റംബർ പകുതി മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ശക്തമായി വാദിച്ചെന്ന് കമ്മിംഗ്സ് ബിബിസിയോട് പറഞ്ഞു. എന്നാൽ ജോൺസൻ ആ തീരുമാനം പൂർണമായും നിരസിച്ചു. നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കരുതെന്ന് പ്രധാനമന്ത്രിക്ക് തീരുമാനം ഉണ്ടായിരുന്നു.
ഒക്ടോബർ 13 ന്, കോവിഡ് മരണങ്ങൾ ഒരു ദിവസം 100 ൽ കൂടുതൽ ഉയർന്നതോടെ, ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ രണ്ടോ മൂന്നോ ആഴ്ച സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് തള്ളിക്കളഞ്ഞു. കോവിഡ് പിടിപെട്ട് മരിക്കുന്നവരുടെ ശരാശരി പ്രായം പുരുഷന്മാർക്ക് 81 നും 82 നും ഇടയിലും സ്ത്രീകൾക്ക് 85 ഉം ആയിരുന്നെന്ന് പ്രധാനമന്ത്രി ഒക്ടോബർ 15ന് കമ്മിംഗ്സിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. “60 വയസ്സിന് താഴെയുള്ളവർ അങ്ങനെ ആശുപത്രിയിൽ പോകില്ല. എല്ലാവരും അതിജീവിക്കുന്നു. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഈ രാജ്യത്ത് പരമാവധി 3 മില്യൺ ഉണ്ട്.” സന്ദേശത്തിൽ ഇപ്രകാരം പറയുന്നു. ഒക്ടോബർ 31 ന് പ്രധാനമന്ത്രി ഇംഗ്ലണ്ടിനായി നാല് ആഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എൻഎച്ച്എസിനെ സംരക്ഷിക്കാൻ ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു അന്വേഷണം ഉണ്ടെങ്കിൽ തന്റെ പല അവകാശവാദങ്ങളും സ്ഥിരീകരിക്കപ്പെടുമെന്ന് കമ്മിംഗ്സ് പറഞ്ഞു. ഡൊമിനിക് കമ്മിംഗ്സുമായുള്ള അഭിമുഖം യുകെയിൽ ബിബിസി ടുവിൽ ബ്രിട്ടീഷ് സമയം ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് സംപ്രേക്ഷണം ചെയ്യും. ഇത് ബിബിസി ഐ പ്ലെയർ , ബിബിസി സൗണ്ട്സ് എന്നിവയിൽ ലഭ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഠിന ചൂടിനെ തുടർന്ന് യു കെയിൽ ബീച്ചുകളെയും, നദികളെയും, തടാകങ്ങളെയും ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. എന്നാൽ ഇത് നിരവധി അപകടങ്ങളിലേക്കും നയിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മാത്രമായി ഏകദേശം എട്ടു പേരാണ് വിവിധ സ്ഥലങ്ങളിലായി മുങ്ങിമരിച്ചത്. ഇതിൽ 16 വയസ്സുള്ള മുഹമ്മദ് അബ്ദുൽ ഹമീദ് , 19 വയസ്സുള്ള നഗപീ മേരെങ്ക എന്നീ കുട്ടികളും ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ മാഞ്ചെസ്റ്റർ, ഓക്സ്ഫോർഡ്ഷെയർ, യോർക്ക് ഷെയർ, കമ്ബ്രിയ എന്നിവിടങ്ങളിലും ആളുകൾ മരണപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. വെള്ളത്തിൽ ഇറങ്ങുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് റോയൽ ലൈഫ് സേവിങ് സൊസൈറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ യു കെയിലെ ഭൂരിഭാഗം ജലാശയങ്ങളിലും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ദിവസങ്ങളായിരുന്നു ഇത്. വെള്ളത്തിലിറങ്ങി കാണാതായ നിരവധിപേരെ കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. മറ്റൊരാളുടെ മൃതദേഹം ഷെഫീൽഡിലെ ക്രൂക്സ് വാലി പാർക്കിൽ നിന്നും ഞായറാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തകർ കണ്ടെത്തി. ഇത്തരത്തിൽ നിരവധി പേരാണ് കഴിഞ്ഞ ആഴ്ച മാത്രമായി അപകടത്തിൽപ്പെട്ടത്. ഇതോടൊപ്പം തന്നെ തെംസ് നദിയിൽ നിന്നും ഒരു പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതായി പോലീസ് അധികൃതർ വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം എല്ലാ വിഭാഗങ്ങളും നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുപുറമേ കോവിഡ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ബ്രിട്ടൺ . രോഗവ്യാപനം കുതിച്ചുയർന്നാൽ ഇപ്പോൾ തന്നെ കടുത്ത വിമർശനങ്ങളെ നേരിടുന്ന ബോറിസ് ഭരണകൂടത്തിന് നിൽക്കകള്ളിയില്ലാതെയാകും. നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചെങ്കിലും രോഗവ്യാപനം ഉയരുന്നതനുസരിച്ച് രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും സമ്പർക്ക പട്ടികയിൽ വരുകയും സ്വയം ഒറ്റപ്പെടലിനു വിധേയരാകേണ്ടി വന്നേക്കാമെന്ന ആശങ്ക ശക്തമാണ്. എന്നാൽ ഇത് മുന്നിൽ കണ്ട് പുതിയ നീക്കത്തിലൂടെ എൻഎച്ച് എസ് സ്റ്റാഫ് , ഭക്ഷണം, ജലവിതരണം , ഇലക്ട്രിക്കൽ, ടാക്സി ഡ്രൈവർ മുതലായ നിർണായക സേവനങ്ങളിൽ ജോലി ചെയ്യുന്നവരെ സമ്പർക്ക പട്ടികയിൽ വന്നാലും സ്വയം ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി.
കോവിഡ് പോസിറ്റീവ് ആയ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദുമായി സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് ക്വാറന്റീനിൽ ആയ പ്രധാനമന്ത്രി ഓൺലൈനിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ തീരുമാനങ്ങൾ അറിയിച്ചത്. എൻ എച്ച് എസ് ആപ്പ് , ടെസ്റ്റ് ആൻഡ് ട്രെയ്സ് എന്നിവയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് രാജ്യത്ത് ഏകദേശം 1.7 ദശലക്ഷം ആളുകൾ ഒറ്റപ്പെടലിന് വിധേയരായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക് ഡൗൺ പിൻവലിച്ച സാഹചര്യത്തിൽ യുകെയിൽ പ്രതിദിനം രണ്ട് ലക്ഷം കോവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. കൂടുതൽ ആളുകൾ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും പരക്കെയുണ്ട്. തിങ്കളാഴ്ച 39 ,950 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 19 പേർ കോവിഡ് മൂലം മരണമടയുകയും ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ കോവിഡ് കുതിച്ചുയരും എന്ന ആശങ്ക കനക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കം ചെയ്തെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇനി പരിപാടികളിൽ പങ്കെടുക്കുന്നവരിലും കാണികളുടെ എണ്ണത്തിലും പരുധികളുണ്ടാവില്ല. നൈറ്റ് ക്ലബ്ബുകളും പബ്ബുകളും റസ്റ്റോറന്റുകളും കോവിഡിന് മുമ്പുള്ളതു പോലെ പ്രവർത്തനം പുനരാരംഭിച്ചു. ഫെയ്സ് മാസ്ക്കുകൾ ചിലയിടങ്ങളിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിയമം മൂലം കർശനമാക്കിയിട്ടില്ല.
ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് തുടർന്ന് കടുത്ത വിമർശനം ആണ് ഭരണകൂടം ഏറ്റുവാങ്ങുന്നത്. ബ്രിട്ടനിൽ പ്രധാനമന്ത്രിയും ചാൻസലറും ആരോഗ്യ സെക്രട്ടറിയും ക്വാറന്റീനിൽ ആണ്. ബോറിസ് ജോൺസൺ സ്വാതന്ത്രദിനം എന്ന് വിശേഷിപ്പിച്ച് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ ദുരന്ത ദിനം എന്നാണ് വിമർശകർ മുദ്ര കുത്തിയത്. നിയന്ത്രണങ്ങൾ പിൻവലിച്ചതുകൊണ്ട് യുകെയിൽ പ്രതിദിനം രണ്ടു ലക്ഷം കേസുകൾ വരെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പുറത്ത് വരുന്ന രാജ്യത്തെ പിടിച്ചു നിർത്താൻ ‘5 പോയിന്റ് പ്ലാൻ’ അവതരിപ്പിച്ച് ബോറിസ് ജോൺസൻ. നിയമപരമായ മിക്ക നിയന്ത്രണങ്ങളും ഇംഗ്ലണ്ടിൽ നിന്ന് നീക്കം ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. നാലാഴ്ചത്തെ നിയന്ത്രണങ്ങളിൽ നിന്ന് രാജ്യം മുക്തമാകുന്നതോടെ പ്രാധാനപ്പെട്ട പല പരിപാടികളും പുനരാരംഭിക്കും. നൈറ്റ്ക്ലബ്ബുകൾ വീണ്ടും തുറന്നു, സാമൂഹിക അകലം ഇല്ലാതാക്കി, മുഖം മൂടുന്നത് നിർബന്ധമല്ലാതെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാറ്റി. ഭാവിയിലെ ലോക്ക്ഡൗണുകൾ അകറ്റി നിർത്താൻ സഹായകമാകുമെന്ന് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്ന അഞ്ച് പോയിന്റ് പ്ലാൻ വിശദീകരിച്ചു.
• എല്ലാ മുതിർന്നവർക്കും വാക്‌സിൻ ഡോസ് ഇടവേള 12 ൽ നിന്ന് 8 ആഴ്ചയായി കുറച്ചുകൊണ്ട് പ്രതിരോധം ശക്തിപ്പെടുത്തുക.
• കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ജാഗ്രതയും വ്യക്തിപരമായ ഉത്തരവാദിത്തവും കൈവിടാതിരിക്കുക
• ടെസ്റ്റ്, ട്രെയ്സ്, ഇൻസുലേറ്റ് സിസ്റ്റം എന്നിവ നിലനിൽക്കും, എല്ലാ പോസിറ്റീവ് കേസുകളും ഐസൊലേഷനിൽ കഴിയണം. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ കഴിയണം. ഈ നിയമം ഓഗസ്റ്റ് 19 വരെ നിലനിൽക്കും. അതിന് ശേഷം രണ്ട് ഡോസ് സ്വീകരിച്ച മുതിർന്നവരെയും 18 വയസിനു താഴെയുള്ളവരെയും ഐസൊലേഷൻ നടപടിയിൽ നിന്ന് ഒഴിവാക്കും.
• അതിർത്തി നിയന്ത്രണങ്ങൾ തുടരും. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റീനിൽ കഴിയേണ്ടി വരും.
• വിവരങ്ങൾ നിരന്തരം വിലയിരുത്തുകയും ഉയർന്ന അപകടസാധ്യതയുള്ള സമയങ്ങളിൽ ആവശ്യമെങ്കിൽ ആകസ്മിക നടപടികൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ സാധ്യമെങ്കിൽ നിയന്ത്രണങ്ങൾ ഒഴിവാക്കും.
ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങൾ നീക്കാനുള്ള പദ്ധതി നിരവധി മാസങ്ങളായി നിലവിലുണ്ടെങ്കിലും, പകർച്ചവ്യാധിയുടെ അപകടകരമായ ഘട്ടത്തിലാണ് ഇത് യാഥാർഥ്യമാവുന്നത്. ഇന്നലെ യുകെയിൽ 48,161 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഒരാഴ്ചയ്ക്കുള്ളിൽ 50% വർധന. ലക്ഷകണക്കിന് ആളുകൾ ലോങ്ങ് കോവിഡ് ബാധിതരാവുന്നുണ്ട്. ഇംഗ്ലണ്ടിനെപ്പോലുള്ള ഉയർന്ന പ്രതിരോധ കുത്തിവെയ്പ്പ് ഉള്ള ജനസംഖ്യയിൽ കേസുകൾ വർധിക്കാൻ അനുവദിക്കുന്നത് അപകടകരവും വാക്സിൻ പ്രതിരോധത്തെ മറികടക്കുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ശാസ്ത്രഞ്ജർ മുന്നറിയിപ്പ് നൽകി. ഈ പ്രശ്‌ന പശ്ചാത്തലത്തിലാണ് ജോൺസൺ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് യുകെയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുമ്പോൾ ഞായറാഴ്ച രേഖപ്പെടുത്തിയ രോഗബാധയിൽ നേരിയ കുറവുണ്ട്. ഇന്നലത്തെ പ്രതിദിന രോഗവ്യാപനം 48161 ആണ്. കോവിഡ് മൂലം 25 പേർ മരണമടയുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും തുടർച്ചയായ രണ്ടു ദിവസങ്ങളിലും രോഗവ്യാപനം 50,000 -ത്തിന് മുകളിലായിരുന്നു .
ഇന്നുമുതൽ യുകെയിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെടുമ്പോൾ രോഗവ്യാപനം കൂടുന്നതിനുള്ള സാധ്യതയിലേയ്ക്ക് ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും വിരൽചൂണ്ടുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനോട് അനുബന്ധമായി ഗവൺമെന്റും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയാണ് നിലനിന്നിരുന്നത്. ഫ്രീഡം ഡേയുമായി ഗവൺമെൻറ് മുന്നോട്ടുപോയാൽ 5 ആഴ്ചയ്ക്കുള്ളിൽ നിയന്ത്രണങ്ങൾ തിരിച്ചുകൊണ്ടു വരേണ്ടി വരുമെന്നുള്ള ശക്തമായ മുന്നറിയിപ്പ് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി നടത്തിയിരുന്നു.
ദേശീയതലത്തിൽ ലോക് ഡൗൺ അനുവദിക്കുമ്പോഴും രോഗവ്യാപനം തടയാൻ പ്രാദേശിക ഭരണ നേതൃത്വത്തിൽ പലസ്ഥലങ്ങളിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലണ്ടനിലെ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ജൂലൈ 19 -ന് ശേഷവും മാസ്ക് നിർബന്ധം ആയിരിക്കുമെന്ന് മേയർ സാദിഖ് ഖാൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച ആരോഗ്യ സെക്രട്ടറിക്ക് കോവിഡ് ബാധിച്ചത് വൻ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചാലും ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ തുടർ ജാഗ്രത കൈവെടിയരുതെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിനാകെ മാതൃകയായ എൻഎച്ച്എസിന് ബ്രിട്ടീഷ് സമൂഹത്തിലുള്ള സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ 12 മണിക്കൂറിലേറെ പിപിഇ കിറ്റ് ധരിച്ച് ജോലിചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫിനോടുള്ള ആദരസൂചകമായി മലയാളികളായ ഷിബു മാത്യുവും ജോജി തോമസും ബ്രിട്ടീഷ് ചരിത്രത്തിൻറെ ഭാഗമായ ലിവർപൂൾ ലീഡ്സ് കനാൽ തീരത്തു കൂടി സ്കിപ്ടൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈൽ ആഗസ്റ്റ് 14 -ന് നടക്കുമ്പോൾ ലഭിച്ച പ്രതികരണം അഭൂതപൂർവ്വം ആയിരുന്നു. ചാരിറ്റി വാക്കിൻറെ ന്യൂസ് പുറത്തുവന്ന് 12 മണിക്കൂർ തികയും മുമ്പ് ശേഖരിക്കാൻ സാധിച്ചത് 1000 -ത്തിലേറെ പൗണ്ടാണ്. ഇതിനുപുറമേ നേഴിസിംഗ് മേഖലയിലുള്ള നിരവധിപേരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ എൻഎച്ച്എസിന് വേണ്ടിയുള്ള സ്പോൺസേർഡ് വാക്കിന് കൂടുതൽ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.
എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.
യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.
കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.
ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂസ് ഡെസ്ക് മലയാളം യുകെ
ദിനംപ്രതിയുള്ള ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തി ക്വാറന്റീനിൽ നിന്ന് ഒഴിവാകാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻെറയും ചാൻസലർ റിഷി സുനക്കിൻെറയും നീക്കം അവസാനനിമിഷം പിൻവലിച്ചു. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇരുവരും സമ്പർക്ക പട്ടികയിൽ വന്നിരുന്നു. വിഐപി ലെയ്നിലൂടെ ഒറ്റപ്പെടലിന് വിധേയരാകാതിരിക്കാനുള്ള ഇരുവരുടെയും നീക്കമാണ് കടുത്ത വിമർശനങ്ങൾക്ക് കാരണമായത്. ഒറ്റപ്പെടലിന് വിധേയമാകാതിരിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിനെതിരെ രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്ളവരിൽനിന്ന് രൂക്ഷ പ്രതികരണങ്ങളാണ് വിളിച്ച് വരുത്തിയത്.
ഫ്രീഡം ഡേയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കെയാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവ് ആയത്. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ് പ്പെടുത്ത ആരോഗ്യ സെക്രട്ടറി കോവിഡ് പോസിറ്റീവ് ആയതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരും എന്ന നേരത്തെയുള്ള വിമർശനങ്ങൾക്ക് വൻ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ക്യാബിനറ്റിൻെറ പകുതിപേരും ഒറ്റപ്പെടലിനെ വിധേയമാകേണ്ടതായി വരും എന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. വളരുന്ന തലമുറയുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള പുരോഗതിയെ കോവിഡ് എത്രമാത്രം ബാധിച്ചു എന്നതിന് ഇപ്പഴും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ലോകമെങ്ങുമുള്ള വിദ്യാർഥികളുടെ നൂറുകണക്കിന് അധ്യയന ദിനങ്ങളാണ് കോവിഡ് മൂലം നഷ്ടമായിരിക്കുന്നത്. അതുകൊണ്ടുതന്നെ 2022 -ലെ ജിസിഎസ്ഇ, എ -ലെവൽ പരീക്ഷകൾ കൂടുതൽ ലളിതമായി നടത്താനുള്ള ആലോചനയിലാണ് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പ്.
പരീക്ഷയിൽ ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള ടോപ്പിക്കുകൾ മുൻകൂട്ടി നൽകുക, ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർഥികൾക്ക് നൽകുക എന്നിവയാണ് നിലവിലുള്ള പദ്ധതി . ഇതുമൂലം വിദ്യാർഥികൾക്ക് പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ ആയാസരഹിതമായി അഭിമുഖീകരിക്കാൻ സാധിക്കും . ഒക്ടോബറിലെ സ്കൂൾ ഹോളിഡേയ്ക്ക് മുമ്പായി അന്തിമ തീരുമാനത്തിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്തായാലും പദ്ധതി നടപ്പായാൽ മഹാമാരിയിലും സമർത്ഥമായി പഠിച്ച കുട്ടികൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ.
ബ്രിട്ടണിലേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ച എൻഎച്ച്എസിന് പൂർണ്ണ പിന്തുണയുമായി യുകെ മലയാളികൾ. യോർക്ക്ഷെയറിൽ നിന്നുള്ള മലയാളികളായ ജോജി തോമസും ഷിബു മാത്യുവും ലീഡ്സ് ലിവർപൂൾ കനാൽ തീരത്തുകൂടി സ്കിപ്ടൺ മുതൽ ലീഡ്സ് വരെയുള്ള മുപ്പത് മൈൽ ദൂരം നടന്ന് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് പണം സ്വരൂപിക്കുകയാണ്. ഓഗസ്റ്റ് പതിനാല് ശനിയാഴ്ചയാണ് പ്രസ്തുത സ്പോൺസേർഡ് വാക്ക് നടക്കുന്നത്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ.
എൻഎച്ച്എസ് നേതൃത്വം ഈ സ്പോൺസേർഡ് വാക്കിന് വലിയ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി നഴ്സ്മാർക്ക് എൻഎച്ച്എസിനോടുള്ള അത്മാർത്ഥത വളരെ ഗൗരവത്തോടു കൂടിയാണ് എൻഎച്ച്എസ് നേതൃത്വം കാണുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഓരോ മലയാളിക്കും അഭിമാനിക്കാനാവുന്നതാണ് ഈ സ്പോൺസേർഡ് വാക്ക്. സമൂഹത്തിൻ്റെ നാനാതുറയിലുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും കനാൽ വാക്കിന് വലിയ പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ പ്രാദേശികരായ പാശ്ചാത്യ സമൂഹവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
കോവിഡ് മഹാമാരി ലോക ജനതയിൽ ഭീതി വിതച്ച് മുന്നേറുമ്പോൾ കോവിഡിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒരു ആശുപത്രി വാസത്തിലേയ്ക്കോ, ചികിത്സാ സഹായം തേടേണ്ട സാഹചര്യത്തിലേയ്ക്കോ എത്തിയാൽ കൈയ്യിൽ സമ്പാദ്യം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചോ ചിന്തിച്ചവരാണ് ലോക ജനസംഖ്യയിൽ ഭൂരിഭാഗവും. എന്നാൽ ബ്രട്ടണിലെ ജനതയ്ക്ക് ഇത്തരത്തിൽ ഒരിക്കൽപ്പോലും ചിന്തിക്കേണ്ടി വരില്ല. കോവിഡല്ല, എന്ത് മഹാമാരി വന്നാലും താങ്ങായി ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷിത സൗജന്യ ചികിത്സാ സൗകര്യങ്ങളുമായി എൻഎച്ച്എസ് ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കാനായി ഏയർ ആംബുലൻസോ മറ്റ് ഏത് മാർഗ്ഗങ്ങളോ ഉപയോഗിക്കേണ്ടി വന്നാലും മലയാളികൾ ഉൾപ്പെടുന്ന ബ്രട്ടീഷ് ജനതയ്ക്കായി എൻഎച്ച്എസ് അത് ചെയ്തിരിക്കും. ജീവൻ നിലനിർത്താനായി 18 കോടി വിലവരുന്ന മരുന്നിനായി വിശാലമനസ്ക്കരായ ആൾക്കാരുടെ കനിവിനായി കാത്തിരിക്കുന്ന ഒരു കുരുന്നിൻ്റെ ചിത്രം മലയാളികൾ മറന്നിട്ടില്ല. പക്ഷേ ബ്രിട്ടണിൽ എൻഎച്ച്എസ് ഉള്ളടത്തോളം ഒരു കുഞ്ഞിനും ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പ് ആവശ്യമില്ല.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിൻ്റെ ഭീകരതയിൽ നിന്ന് കരകയറുന്നതിന് മുമ്പ് 1948 ജൂലൈ 5നാണ്എൻഎച്ച്എസിന് തുടക്കമിട്ടത്. ഇതിൻ്റെ ആരംഭത്തിൽ ആരും പ്രതീക്ഷില്ല ഇത് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഒരു ആരോഗ്യ സംവിധാനം ആകുമെന്ന്. എന്നാൽ ഇന്ന് ബ്രിട്ടീഷുകാർ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്ന കാര്യങ്ങളിലൊന്നാണ് എൻഎച്ച്എസ്. ലോകമഹായുദ്ധവിജയങ്ങളൊക്കെ അതിന് ശേഷമേ വരികയുള്ളൂ.
യുകെയിൽ താമസിക്കുന്ന ഓരോ മലയാളിയും എൻഎച്ച്എസിൻ്റെ ഏറ്റവും വലിയ പ്രയോക്താക്കളാണ്. തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ നമ്മളേക്കാൾ കൂടുതൽ കരുതൽ എൻഎച്ച്എസ് എടുക്കുന്നു എന്നതാണ് പ്രഥമ കാരണം. അതിലുപരിയായി നമ്മളിൽ ഭൂരിഭാഗം പേരുടെയും അന്നമാണ് എൻഎച്ച്എസ്. ബ്രിട്ടൺ എന്ന വികസിത രാജ്യത്തേയ്ക്ക് കുടിയേറാൻ മലയാളിയെ സഹായിച്ചത് എൻഎച്ച്എസ് ആണ്.
കൊറോണ മഹാമാരി ഭീതി വിതച്ച പോയ വർഷം 12 മണിക്കൂറിലധികം പി. പി. ഇ കിറ്റുമായി ജോലി ചെയ്ത നമ്മുടെ കുടംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജീവനക്കാരേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?? അവർക്ക് കൂടി വേണ്ടിയാണ് ഈ സ്പോൺസേർഡ് കനാൽ വാക്ക്. നിങ്ങൾ നല്കുന്ന പെന്നികൾ, പൗണ്ടുകൾ ഉപയോഗിച്ച് കുറഞ്ഞത് ഒരു വാട്ടർ കൂളറൊ, കോഫീമെഷീനോ അവർക്ക് നൽകാൻ സാധിച്ചാൽ അതൊരു വലിയൊരു ആശ്വാസമാണ്. രോഗികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും എൻഎച്ച്എസ് ചാരിറ്റിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ട്.
ഓഗസ്റ്റ് പതിനാലിന് നടക്കുന്ന സ്പോൺസേർഡ് കനാൽ വാക്കിന് ബ്രിട്ടണിലുള്ള എല്ലാ മലയാളികളുടെയും നിസ്വാർത്ഥമായ സഹകരണം പ്രതീക്ഷിക്കുകയാണ്. നിങ്ങൾ നൽകുന്ന ഓരോ പെൻസും നമുക്ക് അന്നം തരുന്ന എൻഎച്ച്എസിനോടുള്ള നന്ദിയർപ്പിക്കാനുള്ള നല്ല അവസരമായി കാണണമെന്ന് ജോജിയും ഷിബുവും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
നിങ്ങൾ സംഭാവനയായി നൽകുന്ന സ്പോൺസർഷിപ്പ് താഴെ കാണുന്ന ലിങ്കിലൂടെ ട്രാൻസ്ഫർ ചെയ്താൽ അത് എൻഎച്ച്എസിൻ്റെ ചാരിറ്റി ഫണ്ടിലേയ്ക്ക് നേരിട്ടെത്തുന്നതാണ്. ഇതിൻ്റെ വിജയത്തിനായി നല്ലവരായ എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക