ന്യൂസ് ഡെസ്ക് മലയാളം യുകെ
രോഗവ്യാപനം കൂടുമ്പോഴും ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് ബ്രിട്ടൻ . എന്നാൽ ബോറിസ് ജോൺസൻെറ സ്വാതന്ത്ര്യദിനം തികച്ചും അശാസ്ത്രീയവും രാജ്യത്തെ ആപത്തിലേയ്ക്ക് നയിക്കുന്നതുമാണെന്നുമുള്ള ആക്ഷേപം ശക്തമാണ് . ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തെ അപലപിച്ച് 1200 -ൽ അധികം ഡോക്ടർമാരും ശാസ്ത്രജ്ഞരുമാണ് സംയുക്ത പ്രസ്താവന നടത്തിയിരിക്കുന്നത്. തീരുമാനം അശാസ്ത്രീയവും അനീതിപരവും എന്നാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത് .
രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങൾക്കും പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കുകയോ, ആർജ്ജിത പ്രതിരോധശേഷി കിട്ടുകയോ ചെയ്യുന്ന സമയം വരെ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വൈകിപ്പിക്കണമെന്ന ആവശ്യമാണ് പൊതുവേ ആരോഗ്യവിദഗ്ധരും ശാസ്ത്രജ്ഞന്മാരും ഉന്നയിക്കുന്നത് . സർക്കാരിൻറെ മുൻ ശാസ്ത്ര ഉപദേഷ്ടാവും ഇൻഡിപെൻഡന്റ് സേജിന്റെ ചെയർമാനുമായ സർ ഡേവിഡ് കിംഗ് കത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയും സർക്കാരിൻറെ നയം തെറ്റാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസും സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കാത്തതിൽ വിഷമമുണ്ടെന്ന് ദി ലാൻസെറ്റ് എഡിറ്റർ ഇൻ ചീഫ് ഡോ. റിച്ചാർഡ് ഹോർട്ടൺ പറഞ്ഞു.
യുകെയിൽ ദിനംപ്രതി രോഗവ്യാപനം കുതിച്ചുയരുകയാണ് .ഇന്നലെ രാജ്യത്ത് 42 ,302 പേർക്കാണ് രോഗം ബാധിച്ചത്. 49 പേർ കോവിഡ് മൂലം മരണമടയുകയും ചെയ്തു. ജനുവരി 15 -ന് ശേഷമുള്ള ഏറ്റവും കൂടിയ അണുബാധ നിരക്കിൽ പകച്ചുനിൽക്കുകയാണ് ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും. ഇതോടെ തുടർച്ചയായ എട്ടാം ദിവസമാണ് മൊത്തം രോഗബാധിതരുടെ എണ്ണം 30,000 -ത്തിൽ കൂടുതൽ ആകുന്ന
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഡെലിവറൂ സ്റ്റാഫിനോടുള്ള റെസ്റ്റോറന്റ് ജീവനക്കാരുടെ പെരുമാറ്റം മോശമാണെന്ന് തുറന്ന് പറഞ്ഞ് ഡെലിവറൂ മുതലാളി. ജീവനക്കാർ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്നറിയാൻ ഒരു രഹസ്യ ദൗത്യവുമായി ഇറങ്ങിയതാണ് സഹസ്ഥാപകനായ വിൽ ഷൂ. ഡെലിവറൂ ആപ്ലിക്കേഷൻ പരീക്ഷിക്കുന്നതിനും റെസ്റ്റോറന്റുകൾ പ്രവർത്തനക്ഷമമാണോയെന്ന് അറിയുന്നതിനുമായി ഇടയ്ക്കിടെ പേരറിയാത്ത ഉപയോക്താക്കൾക്ക് ഷൂ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ നോട്ടിംഗ് ഹില്ലിലെ ഭക്ഷണശാലകളിലൊന്നിലെ ജീവനക്കാർ പരുഷമായി പെരുമാറിയതായി അദ്ദേഹം വെളിപ്പെടുത്തി. ഡെലിവറൂ വിതരണക്കാരന്റെ വേഷത്തിലാണ് ഷൂ എത്തിയത്. വിതരണം ചെയ്യാൻ അവർ നൽകിയ ഭക്ഷണം തണുത്തതാണെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് റെസ്റ്റോറന്റ് ജീവനക്കാരിൽ നിന്നുള്ള മോശമായ പെരുമാറ്റം.
ഒരു സിഇഒ പോഡ്‌കാസ്റ്റിന്റെ ഡയറിയിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു: “ഞാൻ ഇന്നലെ രാത്രി നോട്ടിംഗ് ഹില്ലിൽ അഞ്ച് ഡെലിവറികൾ ചെയ്തു. ആരും എന്നെ തിരിച്ചറിഞ്ഞില്ല. എനിക്ക് ഡെലിവറി ചെയ്യാൻ തന്ന ഭക്ഷണം തണുത്തതാണെന്ന് അറിയിച്ചപ്പോൾ അവർ ഇതാണ് പറഞ്ഞത് – “കൂടുതൽ ഒന്നും ആലോചിക്കാതെ ഡെലിവറി ചെയ്യൂ.” തന്റെ വ്യക്തിത്വം സ്റ്റാഫിന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അവരുടെ പെരുമാറ്റം താൻ ശ്രദ്ധിച്ചുവെന്നും അവരുടെ മേലധികാരികളെ ഉറപ്പായും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിൽ ജങ്ക് ഫുഡുകൾ നിർമ്മിക്കുന്നതിന് അധികമായി ഉപയോഗിക്കുന്ന പഞ്ചസാരയ്ക്കും, ഉപ്പിനും മേൽ കൂടുതൽ ടാക്സുകൾ ഏർപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്. ഇത്തരത്തിൽ ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ബ്രിട്ടണിൽ ഉള്ള കുടുംബങ്ങൾക്ക് ഒരു വർഷം 3.4 ബില്യൺ പൗണ്ടിന്റെ അധിക ചിലവ് ഉണ്ടാക്കും. ഇത്തരത്തിൽ അധികമായി സർക്കാരിന് ലഭിക്കുന്ന പണം ഉപയോഗിച്ച്, എൻ എച്ച് എസിലൂടെ പഴം, പച്ചക്കറികൾ എന്നിവ കഴിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കും. അനാരോഗ്യപരമായ ഭക്ഷണരീതികൾ ഒഴിവാക്കുക എന്നതാണ് പുതിയ ഭക്ഷ്യ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭക്ഷ്യ ഉപദേഷ്ടാവായിരിക്കുന്ന ഹെൻറി ഡിംബിൾബൈ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത്തരത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ അനാരോഗ്യകരമായ ഭക്ഷണ രീതികൾ മൂലം 45 വയസ്സ് കഴിയുമ്പോൾ തന്നെ രോഗികൾ ആകുന്നവർ നിരവധിപേരാണ്. ഇത്തരത്തിൽ പഞ്ചസാരയുടെയും, ഉപ്പിന്റെയും മേലുള്ള ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതിന് കാരണമാകും. ഈ തീരുമാനത്തെ നിരവധി ആരോഗ്യ പ്രവർത്തകരാണ് സ്വാഗതം ചെയ്തിരിക്കുന്നത്.എന്നാൽ ഈ തീരുമാനം ബിസിനസുകാർക്ക് തിരിച്ചടിയാകും എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ടാക്സുകൾ വർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളോട് ഈടാക്കുമെന്നും ബിസിനസ് രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മദ്യപാനവുമായി ബന്ധപ്പെട്ട് കാൻസർ രോഗികളുടെ എണ്ണം ആഗോളതലത്തിൽ കുതിച്ചുയരുന്നതായി റിപ്പോർട്ട് പുറത്തുവന്നു. ലാൻസെറ്റ് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവർഷം ലോകമൊട്ടാകെ 740,000 പേർക്കാണ് മദ്യപാനത്തെ തുടർന്ന് ക്യാൻസർ രോഗം പിടിപെട്ടത്. മദ്യപാനം മൂലം സ്തനം , കരൾ, വൻകുടൽ തുടങ്ങിയ ശരീരഭാഗങ്ങളിൽ ക്യാൻസർ ഉണ്ടായതിൻ്റെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പഠനം ചൂണ്ടികാണിക്കുന്നത്.
മദ്യപാനവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുജന അവബോധം വളർത്താൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ അളവിലുള്ള മദ്യപാനം പോലും ഒരാളെ ക്യാൻസറിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. യുകെയിൽ നടത്തിയ സർവേ അനുസരിച്ച് മദ്യപാനവും ക്യാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 10-ൽ ഒരാൾക്ക് മാത്രമേ അറിവുള്ളൂ. മദ്യ ബോട്ടിലുകളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് ഉൾപ്പെടുത്തുക, ഉയർന്ന നികുതി ഏർപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ മദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കാനുള്ള നിർദ്ദേശമാണ് പഠനം മുന്നോട്ടു വയ്ക്കുന്നത്.
പുരുഷന്മാരിൽ 568,700 മദ്യപാനത്തോട് ബന്ധപ്പെട്ട ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ സ്ത്രീകളിൽ അത് 172, 600 ആണ്. മദ്യവുമായി ബന്ധപ്പെട്ട ക്യാൻസറുകൾ തടയുന്നതിന് ഇനിയും ധാരാളം മുന്നോട്ട് പോകാനുമുണ്ടന്ന് ഗവേഷണം തെളിയിച്ചതായി ക്യാൻസർ റിസർച്ച് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് മിഷേൽ മിച്ചൽ പറഞ്ഞു, “മദ്യപാനം ഏഴ് തരം ക്യാൻസറിന് കാരണമാകുമെന്നതിന് ശക്തമായ തെളിവുകളുണ്ട്. ഒരാളുടെ മദ്യപാന ശീലങ്ങൾ വെട്ടിക്കുറയ്ക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും. സ്കോട്ട്‌ലൻഡിലും വെയിൽസിലും വടക്കൻ അയർലൻഡിലും നിലവിലുള്ള മദ്യത്തിനായുള്ള മിനിമം യൂണിറ്റ് പ്രൈസിങ് ഇംഗ്ലണ്ടിലും ഏർപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ക്യാൻസർ കേസുകളുടെ അനുപാതം വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലും ഏറ്റവും താഴ്ന്നതാണെങ്കിൽ കിഴക്കൻ ഏഷ്യയിലും മധ്യ, കിഴക്കൻ യൂറോപ്പിലും ഏറ്റവും ഉയർന്നതാണ്. അതായത് കണ്ടെത്തലുകൾ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കിഴക്കൻ ഏഷ്യ, മധ്യ, കിഴക്കൻ യൂറോപ്പ് പ്രദേശങ്ങളിൽ മദ്യവുമായി ബന്ധപ്പെട്ട ക്യാൻസർ കേസുകളുടെ അനുപാതം 6 ശതമാനമാണ്. യുകെയിൽ 4 ശതമാനവും വടക്കൻ ആഫ്രിക്കയും പശ്ചിമേഷ്യയും ഒരു ശതമാനത്തിൽ താഴെയുമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്ത് നിയന്ത്രണങ്ങൾ ജൂലൈ -19ന് പിൻവലിക്കുമെന്ന് പറയുമ്പോഴും പ്രാദേശിക തലത്തിൽ എങ്ങനെയാണ് നടപ്പാക്കപ്പെടുക എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉള്ളതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 19 -ന് ശേഷം ലണ്ടനിൽ പൊതു ഗതാഗതത്തിന് മാസ്കുകൾ നിർബന്ധിതമായിരിക്കുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു. ടാക്സി ഡ്രൈവർമാരും തലസ്ഥാനത്തെ യാത്രക്കാരും മാസ്ക് ധരിക്കുന്നത് തുടരേണ്ടതായിവരും. സ്കോട്ട്‌ലൻഡിലും വെയിൽസിലും മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതായി വരുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലെ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ യാത്രക്കാരെ മാസ്ക് ധരിക്കാൻ നിർബന്ധിക്കില്ലെന്ന് സൂചിപ്പിച്ചു.
നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെക്കുറിച്ച് ഗവൺമെന്റും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലേബർ പാർട്ടി മേയറായുള്ള സാദിഖ് ഖാന്റെ നീക്കം. നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നീക്കമായി ഗവൺമെൻറ് മുന്നോട്ട് പോകുമ്പോഴും വർദ്ധിച്ചുവരുന്ന രോഗ വ്യാപനത്തിൽ കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. യുകെയിൽ പല സ്ഥലങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തെ ശരാശരി രോഗവ്യാപനത്തേക്കാൾ ഇരട്ടിയിലധികമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന കണക്കുകൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഈ സാഹചര്യത്തിൽ വളരെ നേരത്തെ ആണെന്നും ലോകാരോഗ്യസംഘടന യുകെയ്ക്ക് മുന്നറിയിപ്പ് നൽകി. നോർത്ത് ഈസ്റ്റും യോർക്ക് ഷെയറുമാണ് പുതിയ ഹോട്ട്സ്പോട്ട് പട്ടികയിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
സിറിയ : വടക്കുകിഴക്കൻ സിറിയയിലെ ക്യാമ്പുകളിലും ജയിലുകളിലും ബ്രിട്ടീഷിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ കുട്ടികൾ ആജീവനാന്ത തടവ് അനുഭവിക്കുന്നുവെന്ന് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന മാതാപിതാക്കളിൽ നിന്ന് കുട്ടിയെ വേർപ്പെടുത്തി ക്യാമ്പുകളിൽ നിന്നും ജയിലുകളിലേക്ക് മാറ്റി പാർപ്പിച്ചതായി ബിബിസി അന്വേഷണത്തിൽ കണ്ടെത്തി. സിറിയയിൽ നിന്ന് വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ ബ്രിട്ടനിൽ തിരിച്ചെത്തിയിട്ടുള്ളൂ. അവരിൽ ഭൂരിഭാഗവും അനാഥരാണ്. തങ്ങൾക്ക് നേരിടാൻ കഴിയില്ലെന്നും ഐ.എസ് തീവ്രവാദ സെല്ലുകൾ എട്ട് വയസ്സിന് താഴെയുള്ള കുട്ടികളെ റിക്രൂട്ട് ചെയ്തു പ്രവർത്തിക്കുന്നെന്ന് കുർദിഷ് അധികൃതർ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഴ്ചയ്ക്ക് ശേഷം ആയിരക്കണക്കിന് കുട്ടികളാണ് ഡീറ്റെൻഷൻ ക്യാമ്പുകളിൽ പെട്ടു പോയത്. അൽ റോജ് ക്യാമ്പിൽ ബ്രിട്ടീഷ് കുട്ടികൾ അടക്കമുള്ള വിദേശ കുട്ടികൾ കഴിയുന്നുണ്ട്.
അമ്മ നാട്ടിൽ ഉണ്ടെങ്കിൽ മാത്രമേ പല രാജ്യങ്ങളും കുട്ടികളെ സ്വദേശത്തേക്ക് മടക്കികൊണ്ടുവരാൻ തയ്യാറെടുക്കുകയുള്ളൂ. ഐ എസ് യുവാവിനെ വിവാഹം ചെയ്ത ബ്രിട്ടീഷ് യുവതിയുടെ വാക്കുകളിൽ നിന്നു തന്നെ അവരുടെ അവസ്ഥ മനസിലാക്കാം. പോരാട്ടത്തിൽ ഭർത്താവ് കൊല്ലപ്പെട്ട യുവതിയ്ക്ക് കുട്ടികളുണ്ട്.. ” എനിക്ക് തിരിച്ചു നാട്ടിൽ പോകണമെന്നും കുടുംബത്തോടൊപ്പം ചേരണമെന്നും ആഗ്രഹമുണ്ട്. കുട്ടികളാണ് എന്റെ എല്ലാം. അവരെ തനിച്ച് നാട്ടിലേക്ക് വിടാൻ എനിക്ക് സാധിക്കില്ല. അവരുടെ സുരക്ഷയെ കരുതിയാണെങ്കിലും വേർപിരിയാൻ കഴിയില്ല. ” അവർ പറഞ്ഞു.
അനാഥർക്ക് വേണ്ടിയുള്ള പുനരധിവാസ കേന്ദ്രത്തിൽ 12നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ കഴിയുന്നുണ്ട്. ഇവിടുത്തെ അവസ്ഥ മെച്ചമാണെങ്കിലും സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമായി തുടരുകയാണ്. ലണ്ടനിലും പാകിസ്ഥാനിലും ബാല്യം ചിലവഴിച്ച 13കാരനായ അഹമ്മദ് ഇവിടെ കഴിയുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല. സിറിയയിൽ നിന്നും രക്ഷപെട്ടാൽ ആദ്യം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അഹമ്മദിന്റെ മറുപടി ഇതായിരുന്നു.”ഞാൻ എന്റെ ശേഷിക്കുന്ന കുടുംബത്തോടൊപ്പം ചേരും. ഇവിടെ നടന്നതൊക്കെ അവരോട് പറയും.” കേന്ദ്രത്തിൽ കുട്ടികളെ 18 വയസ് വരെ പാർപ്പിക്കും. രാജ്യം തിരികെ ആവശ്യപ്പെട്ടില്ലെങ്കിൽ അവരെ ജയിലിലേക്ക് മാറ്റും. ഇതുപോലുള്ള നിരവധി ക്യാമ്പുകൾ സിറിയയിലുണ്ട്. തിരികെ സ്വന്തം ദേശത്തേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി പാർക്കുന്ന നിരവധി സ്ത്രീകളും കുട്ടികളും അവിടെ കഴിയുന്നു, ഒരു സ്വപ്നവുമായി.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ലണ്ടനിലെ എക് സൽ സെന്റർ നൈറ്റിൻഗയിൽ ഹോസ്പിറ്റലിൽ വച്ച് 2020 ഏപ്രിൽ മാസത്തിൽ നടന്ന 2 കോവിഡ് മരണങ്ങൾ വെന്റിലേറ്ററിൽ തെറ്റായ ഫിൽറ്റർ ഉണ്ടായിരുന്നത് മൂലമെന്ന് റിപ്പോർട്ട്. കിഷോർകുമാർ പട്ടേൽ, കോഫി അനിങ് എന്നിവരുടെ മരണത്തെ കുറിച്ചാണ് സംശയങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും ശക്തമായ അന്വേഷണമാണ് നടക്കുന്നത്. കോവിഡിന്റെ ആദ്യ തരംഗ സമയത്ത് പ്രത്യേകമായി തയ്യാറാക്കിയ ആശുപത്രിയാണ് ഇത്. ക്രിട്ടിക്കൽ അവസ്ഥയിലുള്ള രോഗികൾക്ക് ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് അന്നുതന്നെ പരാതികൾ ഉയർന്നിരുന്നു.
ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ് ഇപ്പോൾ ഈ മരണങ്ങളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിവിധ നിറത്തിലുള്ള, വിവിധതരത്തിലുള്ള ഫിൽട്ടറുകൾ തമ്മിൽ പലപ്പോഴും മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഐസിയുവിൽ ഉള്ള വളരെ കുറച്ച് സ്റ്റാഫിനെ മാത്രമേ ഇതുസംബന്ധിച്ച് വളരെ വ്യക്തമായ ധാരണയുള്ളൂ. എല്ലാ ആശുപത്രികളിലും ഇതേ അവസ്ഥ തന്നെയാണ് എന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഒക്ടോബറിൽ ഈ കേസിന്റെ ട്രയൽസ് നടക്കാനിരിക്കെയാണ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ പല സ്ഥലങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തെ ശരാശരി രോഗവ്യാപനത്തേക്കാൾ ഇരട്ടിയിലധികമാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന കണക്കുകൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഈ സാഹചര്യത്തിൽ വളരെ നേരത്തെ ആണെന്നും ലോകാരോഗ്യസംഘടന യുകെയ്ക്ക് മുന്നറിയിപ്പ് നൽകി. നോർത്ത് ഈസ്റ്റും യോർക്ക് ഷെയറുമാണ് പുതിയ ഹോട്ട്സ്പോട്ട് പട്ടികയിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്.
ഇതിനിടെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെ നിരുത്തരവാദപരമെന്നാണ് സീനിയർ ഡോക്ടേഴ്സ് വിശേഷിപ്പിച്ചത് . പ്രതിദിനം 1000 മുതൽ 2000 പേർ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയാണ് ഉള്ളത് . അതോടൊപ്പം ആൾക്കൂട്ട ആഘോഷമായി യൂറോ 2020 നടത്തിയതിനെതിരെ കടുത്ത വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഇറ്റലിക്കെതിരായ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 ടെക്നിക്കൽ ലീഡ് മരിയ വാൻ കെർഖോവിന്റെ ട്വീറ്റ് ഇതിന് തെളിവാണ് . “എന്റെ കണ്ണുകൾക്ക് മുന്നിൽ സംഭവിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ടോ?” എന്ന അവരുടെ ട്വീറ്റിന് വൻ പ്രചാരം ആണ് ലഭിച്ചത്. ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള ഫൈനൽ ഉൾപ്പെടെ ജൂലൈയിലെ മൂന്ന് മത്സരങ്ങളിൽ വെംബ്ലിയിലെ 90,000 ശേഷിയുള്ള സ്റ്റേഡിയത്തിന്റെ 75% കാണികളെ പ്രവേശിപ്പിക്കാൻ യുഫയുമായി യുകെ കരാർ ഒപ്പിട്ടിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പെട്ടെന്നുണ്ടായ കനത്ത മഴയിൽ ലണ്ടനിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം. റോഡുകളിൽ വെള്ളം ഉയർന്നതോടെ കാറുകൾ മുങ്ങി. റോഡുകളിലും വീടുകളിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയതിനാൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. യുകെയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. നോർത്ത് ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീൻ, ഹൈഗേറ്റ് എന്നിവയുൾപ്പെടെ സൗത്ത് വെസ്റ്റ് ലണ്ടന്റെ ഭാഗങ്ങളായ ബാർനെസ്, റെയ്ൻസ് പാർക്ക്, റിച്ച്മണ്ട് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ലണ്ടനിൽ നിന്ന് മാത്രം ആയിരത്തിലധികം കോളുകൾ ലഭിച്ചതായി ലണ്ടൻ അഗ്നിശമന സേന ട്വീറ്റ് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്ന് റെയ്‌ൻസ് പാർക്ക് സ്റ്റേഷന് ചുറ്റുമുള്ള പ്രദേശം ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് പോലീസ് നിർദ്ദേശം നൽകി.
കോൾവില്ലെ ടെറസ്, ഹോളണ്ട് റോഡ്, ലാഡ്ബ്രോക്ക് ഗ്രോവ് എന്നിവയുൾപ്പെടെയുള്ള ഹമ്മർസ്മിത്തിന്റെ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും എംപിഎസ് വെസ്റ്റ്മിൻസ്റ്റർ ട്വീറ്റ് ചെയ്തു. ട്രാക്കുകളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ലണ്ടൻ യൂസ്റ്റണിലും പുറത്തും ഉള്ള ട്രെയിനുകൾ റദ്ദാക്കി. നോട്ടിംഗ് ഹില്ലിലെ പോർട്ടോബെല്ലോ റോഡിൽ 90 മിനിറ്റിൽ 3 ഇഞ്ച് മഴയാണ് ലഭിച്ചത്. റോഡിൽ രണ്ടടിയോളം ഉയർന്ന വെള്ളത്തിൽ കാറുകൾ ഉപേക്ഷിച്ചാണ് ജനങ്ങൾ രക്ഷപെട്ടത്.
അയൽവാസികളെ ശ്രദ്ധിക്കാനും സ്വന്തം പ്രദേശത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി ശ്രദ്ധിക്കാനും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഇന്ന് വൈകുന്നേരം യാത്ര ചെയ്യുന്നവർ അവരുടെ ട്രെയിൻ ഓപ്പറേറ്ററുമായോ ദേശീയ റെയിൽ അന്വേഷണ വെബ്‌സൈറ്റിലോ പരിശോധിക്കാൻ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനായി നിശ്ചയിക്കപ്പെട്ടിരുന്ന ജൂലൈ -19ന് മുൻനിശ്ചയപ്രകാരം ഇളവുകളുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യ സെക്രട്ടറി എംപിമാരോട് സ്ഥിരീകരിച്ചു. എന്നാൽ ഫെയ്സ് മാസ്‌കും വാക്സിൻ പാസ്പോർട്ടും പ്രോത്സാഹിപ്പിക്കുന്ന നയം ആയിരിക്കും തുടർന്നും ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് നിർണായകമായ ചുവടു വെയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. നാലാമത്തെയും അവസാനത്തെയും ഘട്ടമായ ജൂലൈ -19ന് സാമൂഹിക അകലം സംബന്ധിച്ചും സാമൂഹിക സമ്പർക്കത്തിനുമുള്ള നിയമങ്ങൾ പിൻവലിക്കപ്പെടും. മഹാമാരിയെ തുടർന്ന് അടച്ചിടപ്പെട്ട നൈറ്റ് ക്ലബ്ബ് ഉൾപ്പെടെയുള്ള എല്ലാ ബിസിനസുകളും വീണ്ടും അനുവദിക്കുകയും ചെയ്യും .
ഇതിനിടെ വർദ്ധിച്ചുവരുന്ന രോഗവ്യാപനത്തിൽ കടുത്ത ആശങ്കയാണ് ശാസ്ത്രജ്ഞർക്കും ആരോഗ്യവിദഗ്ധർക്കും ഉള്ളത് . ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 34471 ആയിരുന്നു. 6 പേർ മരണമടയുകയും ചെയ്തു. തുടർച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30000 -ത്തിന് മുകളിൽ രേഖപ്പെടുത്തുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീയതിയിൽ അല്ല വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളപ്പെടുകയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രോഗവ്യാപനം കൂടിയിട്ടും നിയന്ത്രണങ്ങൾ ഇളവുവരുത്താനുള്ള തീരുമാനവുമായി ഗവൺമെൻറ് മുന്നോട്ടുപോകുന്നത് പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയിൽ നിന്നുള്ള പിന്നോക്കം പോകലാണെന്ന അഭിപ്രായമാണ് ശാസ്ത്രലോകത്തിനുള്ളത്.