ന്യൂസ് ഡെസ്ക് മലയാളം യുകെ
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റികളുടെ കണക്കനുസരിച്ച് 101 സീറ്റുകളിലായിരുന്നു വിജയമുറപ്പിച്ചത് എന്ന് പറയുകയുണ്ടായി. പക്ഷേ തൃപ്പൂണിത്തറയിലെയും കുണ്ടറയിലെ പരാജയം കാരണം വിജയം 99 തിൽ ഒതുങ്ങി എന്നത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. പാലായിൽ ജോസ് കെ മാണിയുടെയും കൽപ്പറ്റയിൽ എം.വി. ശ്രേയാംസ്കുമാറിൻെറയും പരാജയം ജില്ലാ കമ്മിറ്റികൾ മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന വാദഗതിക്ക് ശക്തിയേകുന്നതാണ് അദ്ദേഹത്തിൻറെ വാക്കുകൾ . മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും എം. സ്വരാജിന്റെയും പരാജയങ്ങൾ മാത്രമേ അപ്രതീക്ഷിതമായി സിപിഎം കാണുന്നുള്ളൂ എന്നത് വിലപേശൽ സാധ്യത കുറയ്‌ക്കാൻ രണ്ട് ഘടകകക്ഷി നേതാക്കളുടെ പരാജയം ആസൂത്രിതമായിരുന്നു എന്ന രീതിയിലുള്ള വാദഗതികളാണ് രാഷ്ട്രീയനിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നത്. ജോസ് കെ മാണിയുടെയും എം.വി. ശ്രേയാംസ്കുമാറിൻെറയും പരാജയത്തിലൂടെ ഓരോ മന്ത്രിസ്ഥാനത്തേയ്ക്കുള്ള അവകാശവാദമാണ് ഇല്ലാതായത്.

പാലായിലെ കേരള കോൺഗ്രസ് സിപിഎം തർക്കം ജോസ് കെ മാണിയുടെ പരാജയത്തിലേക്ക് വഴിവെച്ചു എന്നത് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രത്യേകിച്ച് പാലാ മുൻസിപ്പാലിറ്റിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന തമ്മിലടി മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യമാണ് നേടിയിരുന്നത്. അടുത്തയിടവരെ എതിർചേരിയിൽ ആയിരുന്ന അഴിമതിക്കാരനെന്ന് മുദ്രകുത്തി ആക്ഷേപിച്ച നേതാവിന് വോട്ടുചെയ്യാനുള്ള ശരാശരി ഇടതുപക്ഷക്കാരൻെറ വൈമുഖ്യവും ജോസ് കെ മാണിയുടെ പരാജയത്തിന് ആക്കം കൂട്ടിയതായാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എൻഎച്ച്എസിൽ ദന്തചികിത്സയ്ക്കായി രോഗികൾ 2024 വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. പല ദന്തരോഗികളും സ്വകാര്യ പരിചരണത്തിലേക്ക് തിരിയുകയോ പല്ലുകൾ സ്വയം പുറത്തെടുക്കുകയോ ഡിഐവൈ ഫില്ലിംഗ് നടത്തുകയോ ചെയ്യുന്നുണ്ടെന്ന് വാച്ച്ഡോഗ് സ് വ്യക്തമാക്കി. ആയിരക്കണക്കിന് രോഗികളാണ് ശസ്ത്രക്രിയകൾക്കായി വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ സ്വകാര്യമായി പണമടയ്ക്കാൻ കഴിയുന്നവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ഒരു അപ്പോയ്ന്റ്മെന്റ് നേടാൻ കഴിയുമെന്നും ഹെൽത്ത് വാച്ച് ഇംഗ്ലണ്ടിന്റെ ഗവേഷണത്തിൽ കണ്ടെത്തി. അപ്പോയിന്റ്മെന്റ് ലഭിക്കാൻ ആറുമാസത്തോളം കഷ്ടപ്പെട്ടതിന് ശേഷം ദന്തഡോക്ടർമാർ എൻഎച്ച്എസ് രോഗികളോട് വിവേചനം കാണിക്കുന്നുവെന്ന് ഗ്വെൻ ലീമിംഗിന് എന്ന രോഗി ആരോപിച്ചു. ഡെന്റൽ കെയർ സിസ്റ്റത്തിലെ തകർച്ച എത്രയും വേഗം പരിഹരിക്കണമെന്ന് ആളുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

രണ്ട് വർഷമായി പല്ലുകളിൽ അണുബാധയുണ്ടായിരുന്നുവെന്നും സഹായം തേടിയപ്പോൾ എൻഎച്ച്എസ് പ്രാക്ടീസ് ഇപ്പോൾ സ്വകാര്യ രോഗികൾക്ക് മാത്രമേ ചികിത്സ നൽകൂ എന്നും പറഞ്ഞതായി വിരമിച്ച അഡ് മിനിസ്ട്രേറ്റർ വെളിപ്പെടുത്തി. അസഹനീയമായ വേദന കാരണം മൂന്ന് രോഗികളിൽ ഒരാൾക്ക് സ്വകാര്യ പരിചരണത്തിനായി പണം നൽകേണ്ടിവരുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ദന്തചികിത്സാ ബില്ലുകൾ അടയ്ക്കുന്നതിനായി കടമെടുക്കേണ്ടി വരുന്നുവെന്ന് മറ്റ് ചില രോഗികൾ വെളിപ്പെടുത്തി. സ്വകാര്യമായി ചികിത്സ നടത്താൻ കഴിയാത്തവർക്ക് മൂന്ന് വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയന്തിര പരിചരണത്തിന് പോലും ആറ് ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നു.

കാലതാമസം ‘ദന്ത പ്രശ്നങ്ങൾ വഷളാകാനും പല്ലുകൾ നഷ്ടപ്പെടാനും’ ഇടയാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. എൻഎച്ച്‌എസ് നടത്തുന്ന ദന്ത ശസ്ത്രക്രിയകളുടെ എണ്ണം 2014/15 ൽ 9,661 ൽ നിന്ന് 2019/20 ൽ 8,408 ആയി കുറഞ്ഞു. കോവിഡ് ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയ ഒരു സംവിധാനം കൂടുതൽ തകർച്ചയിലേക്കാണ് നീങ്ങുന്നത്. അടിയന്തിര പരിചരണം തേടി എൻഎച്ച്‌എസ് 111 ലേക്ക് വിളിച്ച ചിലരോട് ‘ഉപ്പ് വെള്ളം ഉപയോഗിക്കൂ’ എന്നും സഹായം ലഭിക്കുന്നതുവരെ ഡെന്റൽ പരിശീലനങ്ങൾ തുടരാനും ആവശ്യപ്പെട്ടതായി ആളുകൾ വെളിപ്പെടുത്തി. 2021 ജനുവരി മുതൽ മാർച്ച് വരെ ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് എൻഎച്ച്എസ് ദന്തചികിത്സ ലഭിക്കുന്നത് വലിയ പ്രശ്നമായിരുന്നു. എന്നാൽ അതിപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി സൈമണ്ടും അടുത്ത വർഷം ജൂലൈയിൽ വിവാഹിതരാകും. ഇരുവരും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സേവ്-ദി-ഡേറ്റ് കാർഡുകൾ അയച്ചുതുടങ്ങിയിട്ടുണ്ട്. 2019 ൽ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും കൊറോണ വൈറസ് കാരണം വിവാഹം വൈകുകയായിരുന്നു. 2022 ജൂലൈ 30 ന് നടക്കുന്ന ചടങ്ങിൽ വച്ച് ബോറിസ് ജോൺസൻ (56), കാരി സൈമണ്ട്സ് (33) നെ വിവാഹം ചെയ്ത് ഭാര്യയായി സ്വീകരിക്കും. ജോൺസന്റെ ബക്കിംഗ്ഹാംഷെയർ കൺട്രിയിലെ മാളികയായ ചെക്കേഴ്‌സ് വിവാഹത്തിന് ആതിഥേയത്വം വഹിക്കുന്നമെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സൈമണ്ട്സ് പ്രവർത്തിക്കുന്ന കെന്റിലെ പോർട്ട് ലിംപ്‌നെ സഫാരി പാർക്ക് ആണ് സാധ്യമായ മറ്റൊരു വിവാഹ വേദി.

2019 ജൂലൈയിൽ താമസം മാറി ഡൗണിംഗ് സ്ട്രീറ്റിൽ താമസിക്കുന്ന ആദ്യത്തെ അവിവാഹിത ദമ്പതികളാണ് ജോൺസണും സൈമണ്ടും. ദമ്പതികൾ വിവാഹിതരാകുന്നതുവരെ സൈമണ്ടിന് ഒരു പൂർണ്ണ ‘പ്രഥമ വനിത’യാകാൻ കഴിയില്ലെന്ന് മുൻകാലങ്ങളിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയവും സൈമണ്ട്സ് ഗർഭിണിയാണെന്ന വാർത്തയും കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു. 2018ലെ ഒരു ധനസമാഹരണ വേളയിൽ വച്ചാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- യുകെ ബോർഡറുകൾ പൂർണ്ണമായിഡിജിറ്റലൈസ് ചെയ്യുവാനുള്ള തീരുമാനം ഗവൺമെന്റ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആയിരിക്കും ഈ തീരുമാനം ജനങ്ങളിലെത്തിക്കുക. ബ്രിട്ടന്റെ കുടിയേറ്റ നിയമങ്ങളിൽ വൻ അഴിച്ചുപണിയാണ് ഈ നിയമത്തോടെ ഉണ്ടാവുക എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. ബ്രിട്ടനിലേയ്ക്കും, രാജ്യത്ത് നിന്ന് പുറത്തേക്കും എത്ര ആളുകൾ യാത്ര ചെയ്യുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭിക്കുവാനാണ് ഈ നീക്കം. ഇതുവരെയും യുകെ ഗവൺമെന്റിന് ഇത്തരത്തിൽ ഒരു സംവിധാനം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന ആളുകളുടെ കൃത്യമായ എണ്ണം ഗവൺമെന്റിന് ലഭിച്ചിരുന്നില്ല.

2025 ഓടെ മാത്രമായിരിക്കും ഈ നിയമം പൂർണ ഗതിയിൽ രാജ്യത്ത് നടപ്പിലാക്കാൻ സാധിക്കുക. ഇതിലൂടെ കുറ്റവാളികളും മറ്റും രാജ്യത്തേക്ക് കടന്നുവരുന്നത് ഒഴിവാക്കുവാൻ സാധിക്കും. ഈ നിയമം നടപ്പിലാക്കുന്നതോടെ, വിസയും ഇമിഗ്രേഷൻ സ്റ്റാറ്റസും ഇല്ലാതെ രാജ്യത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന് അപ്ലൈ ചെയ്യേണ്ടത് നിർബന്ധമാക്കപ്പെടുകയാണ്. രാജ്യത്തിന്റെ സുരക്ഷാ വർധിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആളുകൾ രാജ്യത്തേക്ക് കടക്കാതിരിക്കാൻ തടയിടുവാൻ ഈ ഡിജിറ്റൽ കൊണ്ട് സംവിധാനം ഉപകാരപ്പെടും. രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസവും സുരക്ഷിതബോധവും വർദ്ധിപ്പിക്കുന്നതിനും ഈ സംവിധാനം സഹായകമാകുമെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ഇതോടൊപ്പം തന്നെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഏകദേശം 140 വിദേശ ക്രിമിനലുകളെയാണ് രാജ്യത്തുനിന്ന് ഒഴിവാക്കിയത് എന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്ത് സുരക്ഷയും സമാധാനവും നടപ്പിലാക്കാനാണ് ഗവൺമെന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും അവർ വ്യക്തമാക്കി.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കാലം തെറ്റി വന്ന മഴ കേരളത്തിൽ നാശം വിതയ്ക്കുമ്പോൾ ജീവിതത്തിൻറെ താളം നഷ്ടപ്പെട്ട ഒരു കൂട്ടരാണ് കുട്ടനാടൻ കർഷകർ. കുട്ടനാടൻ കര ഭൂമിയിൽ നേന്ത്രവാഴയും പച്ചക്കറി കൃഷിയും ചെയ്യുന്ന കർഷകർക്ക് ഇരുട്ടടിയായി മെയ് മാസത്തിലെ മഴയും വെള്ളപ്പൊക്കവും. വെള്ളം കയറി ഒട്ടുമിക്ക വിളകളും നശിച്ച കൃഷിയിടങ്ങളാണ് മുട്ടാർ ,വെളിയനാട് , രാമങ്കരി ഗ്രാമപഞ്ചായത്തുകളിൽ കാണാൻ സാധിക്കുന്നത്. ഒരു മാസം കഴിഞ്ഞാൽ വിളവെടുക്കാൻ പാകത്തിലുള്ള നേന്ത്രവാഴ കൃഷിക്കാരെയാണ് മഴ ഏറ്റവും കൂടുതൽ ചതിച്ചത്. കുട്ടനാടൻ പ്രദേശങ്ങളിൽ നേന്ത്രവാഴ കൃഷി വ്യാപകമായുള്ള മുട്ടാർ ഗ്രാമപഞ്ചായത്തിൽ തന്നെ പതിനായിരത്തോളം വാഴകളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചതെന്നാണ് കർഷകനും മുൻ പഞ്ചായത്ത് മെമ്പറും കൃഷിവിജ്ഞാനകേന്ദ്രത്തിൻ്റെ സമ്മിശ്ര കൃഷിയ്ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുള്ള ജോജൻ ജോർജ്ജ് മുട്ടാർ മലയാളം യുകെയോട് പറഞ്ഞത്.

ജോജൻ ജോർജ്ജ് മുട്ടാർ തൻെറ നേന്ത്രവാഴ കൃഷിയിടത്തിൽ
വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും അത് ഫലപ്രദമായി കൃഷിക്കാരിലേയ്ക്ക് എത്തുന്നില്ല എന്ന പരാതിയാണ് കർഷകർക്ക് ഉള്ളത്. നിലവിൽ ഇൻഷുറൻസ് പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിൽ അടച്ച് ചെല്ലാൻ കൃഷി ഓഫീസിലേക്ക് അയച്ചുകൊടുക്കുന്നതായ നടപടി ക്രമങ്ങൾ മൂലം പല കർഷകരും വിള ഇൻഷുറൻസിനോട് വിമുഖത കാട്ടുന്നതായാണ് അറിയാൻ സാധിക്കുന്നത്. കൃഷിഭവനിൽ നേരിട്ട് പ്രീമിയം തുക സ്വീകരിച്ച് അവിടെത്തന്നെ തീർപ്പാക്കുന്ന രീതിയിൽ നടപ്പിലാക്കിയാൽ കൂടുതൽ കർഷകർ തങ്ങളുടെ വിളകളെ ഇൻഷ്വർ ചെയ്യാൻ മുന്നോട്ടു വരുമെന്നാണ് കർഷകരുടെ അഭിപ്രായം. അതുപോലെ തന്നെ കഴിഞ്ഞ രണ്ടു വർഷങ്ങളിലും പലർക്കും ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാത്തതും കർഷകർ ഇൻഷുറൻസിനോട് വിമുഖത കാണിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക് ഡൗൺ അനുബന്ധ നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ വിളകൾ ഇൻഷുർ ചെയ്ത കർഷകരുടെ എണ്ണം ഈ വർഷം പൊതുവേ കുറവാണ്. മഴക്കെടുതിയിൽ വലയുന്ന കൃഷിക്കാർക്ക് തങ്ങളുടെ നഷ്ടങ്ങൾക്ക് ആനുപാതികമായി കൃഷിഭവനുകൾ വഴിയായി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഷിബു മാത്യൂ.
നിത്യജീവനുവേണ്ടി നീ എന്താണ് സമ്പാദിക്കുന്നത്?? ഏത് ആത്മാവാണ് നിന്നില്‍ വസിക്കുന്നത്? മിശിഹായുടെ ആത്മാവില്ലാത്തവന്‍ മിശിഹായ്ക്കുള്ളതല്ല. നീ ഈശോയുടെ ശരീരത്തിന്റെ ഭാഗമായി ജീവിക്കണം. പന്തക്കുസ്താ തിരുനാള്‍ ശുശ്രൂഷയിലെ ദിവ്യബലി മദ്ധ്യേ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്.
പന്തക്കുസ്താ തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലാണ് ധ്യാനം നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെയാണ് അവസാനിച്ചിരുന്നത്. മെയ് പതിമൂന്ന് മുതല്‍ ആരംഭിച്ച ധ്യാനത്തിന് വചന സന്ദേശം നല്‍കിയത്
റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്,റവ സി. ആന്‍മരിയ SH എന്നിവരാണ്.
ഒരുക്ക ദിവസമായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ശനിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച്ച രാവിലെ 6 മണി വരെ നടന്നു. ഒമ്പതാം ദിവസമായ ശനിയാഴ്ച്ച വൈകിട്ട് 7.30ന് പ്രശസ്ത യുവജന ധ്യാനഗുരു
ഫാ. ബിനോജ് മുളവരിക്കല്‍ വചന സന്ദേശം നല്‍കി.
സമാപന ദിവസമായ ഇന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് വിശ്വാസി സമൂഹത്തിന് സന്ദേശം നല്‍കി. തുടര്‍ന്ന് അഭിഷേകാരാധന നടന്നു. സമാപനാശീര്‍വാദത്തോടെ പന്തക്കുസ്താ തിരുനാളിന്റെ ശുശ്രൂഷകള്‍ അവസാനിച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വടക്ക് പടിഞ്ഞാറൻ ചൈനയിൽ ദീർഘദൂര ഓട്ടത്തിൽ പങ്കെടുത്ത 21 പേർ പ്രതികൂല കാലാവസ്ഥ മൂലം മരണമടഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാൻസു പ്രവിശ്യയയിലെ വിനോദസഞ്ചാരകേന്ദ്രമായ യെല്ലോ റിവർ സ്റ്റോൺ ഫോറസ്റ്റിലെ 100 കിലോമീറ്റർ അൾട്രാ മാരത്തണിലാണ് കാറ്റും മഴയും ഒട്ടേറെ കായികതാരങ്ങളുടെ ജീവനെടുത്തത്. 172 ഓട്ടക്കാരിൽ ചിലരെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ദുരന്തത്തെക്കുറിച്ച് പുറംലോകത്ത് വിവരം ലഭിച്ചത് . രക്ഷപ്പെട്ട 151 ഓട്ടക്കാരും സുരക്ഷിതരാണെന്നും എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച മാരത്തണിൽ ചില മത്സരാർത്ഥികൾ വെറും ഷോർട്ട്സും ടി-ഷർട്ടും ധരിച്ചാണ് പങ്കെടുത്തത്. മത്സരം ആരംഭിച്ച് മൂന്ന് മണിക്കൂറിനുശേഷം കാറ്റും കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടായതാണ് താപനില കുറയാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. മോശം കാലാവസ്ഥ മൂലം പല ഓട്ടക്കാർക്കും വഴിതെറ്റിയതായും സംശയിക്കുന്നു. ഡ്രോണുകളുടെയും റഡാറുകളുടെയും സഹായത്തോടെ 1200 ലധികം പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത് . മോശം കാലാവസ്ഥയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ചൈനയിലെ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 11 മണിക്കൂർ നീണ്ട ഡ്യൂട്ടി ഷിഫ്റ്റിന് ശേഷം പുറത്തിറങ്ങിയ എൻ എച്ച് എസ് നേഴ്സ് നേരിട്ടത് അധിക്ഷേപിക്കുന്ന തരത്തിലുള്ള അനുഭവം. ഈസ്റ്റ് യോർക്ക്ഷെയറിലെ കാസ്റ്റിൽ ഹിൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇവർ തന്റെ അനുഭവം മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വന്തം വാഹനം പാർക്ക് ചെയ്യാൻ ഹോസ്പിറ്റലിനുള്ളിൽ സ്ഥലമില്ലാതെ, റെസിഡൻഷ്യൽ ഏരിയയിൽ പാർക്ക് ചെയ്ത് ഇരുപതു മിനിറ്റോളം നടന്നാണ് ആശുപത്രിയിലേക്ക് എത്തിയതെന്ന് അവർ പറഞ്ഞു. നാൽപതു മിനിറ്റോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് പാർക്ക് ചെയ്യാൻ അത്തരമൊരു സ്ഥലം കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. എന്നാൽ 11 മണിക്കൂർ നീണ്ട ഷിഫ്റ്റിന് ശേഷം തിരികെ എത്തിയപ്പോൾ അവർ കണ്ടത്, കാറിനു മുകളിൽ ഇത് ആശുപത്രി പാർക്കിംഗ് അല്ല എന്ന് എഴുതിയ ഒരു കുറിപ്പാണ്. വളരെയധികം വേദനാജനകമായ ഒരു അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് അവർ പറഞ്ഞു. ഹോസ്പിറ്റലിനുള്ളിൽ സ്റ്റാഫുകൾക്ക് പാർക്കിംഗ് ഇല്ലാഞ്ഞതിനാലാണ് റെസിഡൻഷ്യൽ ഏരിയയിൽ പാർക്ക് ചെയ്യേണ്ടതായി വന്നത്. എന്നാൽ ഇത്തരത്തിൽ ഒരു അനുഭവം തന്നെ ഞെട്ടിച്ചതായി അവർ പറഞ്ഞു.

ഇതിന് പരിഹാരമായി ആവശ്യമായ പാർക്കിംഗ് സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റൽ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് നേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇവർ തന്റെ വാഹനം പാർക്ക് ചെയ്തത്. നീണ്ട മണിക്കൂറുകളുള്ള ജോലിക്ക് ശേഷം തിരികെ എത്തിയപ്പോൾ നേരിട്ട ഈ അനുഭവം തികച്ചും വേദനിപ്പിക്കുന്നതാണ്. എന്നാൽ എൻ എച്ച് എസ് ചാർജുകൾ നൽകാതിരിക്കാനായി മനഃപൂർവം സ്റ്റാഫുകൾ മറ്റ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക ആണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. സ്റ്റാഫുകൾക്ക് സൗജന്യമായി തങ്ങളുടെ വാഹനം പാർക്ക് ചെയ്യുവാൻ പറ്റുന്ന തരത്തിലുള്ള പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് ഹൾ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽസ് ട്രസ്റ്റ് അറിയിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ആശുപത്രി അധികൃതർ തയ്യാറാവണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
‘അച്ഛന് താൻ എങ്ങനെ വളർന്നുവെന്ന് അറിയില്ല എന്നതുൾപ്പടെയുള്ള അഭിപ്രായങ്ങളാണ്, രാജ്ഞിയെ വേദനിപ്പിക്കുന്നത്. ഇത്തരത്തിൽ അങ്ങേയറ്റം വ്യക്തിപരമായ വിമർശനങ്ങൾ മനോവിഷമത്തിന് കാരണമായിട്ടുണ്ടെന്ന് എന്ന് അവർ സമ്മതിക്കുന്നു. മാർച്ചിൽ ഭാര്യ മെഗാനൊപ്പം ഓഫ്രക്ക് നൽകിയ ഇന്റർവ്യൂവിനെത്തുടർന്ന് രാജകുടുംബം തളർന്നിരിക്കുകയാണ്. ഹാരി പിതാവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുത്തശ്ശിക്ക് അങ്ങേയറ്റം വേദനാജനകമാണെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച പ്രഭുവും പ്രഭ്വിയും തങ്ങളുടെ പദവികൾ ഉപേക്ഷിക്കണമെന്ന ആവശ്യമുയർന്നിരുന്നു.

മാനസികാരോഗ്യത്തെ കുറിച്ചുള്ള ടിവി പരിപാടിയായ ദി മി യൂ കനോട് സീ ( നിങ്ങൾ കണ്ടിട്ടില്ലാത്ത ഞാൻ ) ൽ നൽകിയ അഭിമുഖം ഹാരിക്കെതിരായ ദേഷ്യം കൂടാൻ കാരണമായിട്ടുണ്ട്. ബാല്യത്തിൽ തന്നെയും വില്യം രാജകുമാരനെയും പരിഗണിക്കാത്ത പിതാവ്, തങ്ങളോട് സ്നേഹശൂന്യമായി പെരുമാറിയിട്ടുണ്ടെന്ന ഹാരിയുടെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. മെഗാനെ തിരസ്കരിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്ന സമയത്ത് സഹായം കണ്ടെത്താൻ താൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ഹാരി പറഞ്ഞു.

പ്രശ്നം ഈ വിധത്തിൽ മുന്നോട്ടുപോവുകയാണെങ്കിലും ചാൾസ് രാജകുമാരൻ തന്റെ ഇളയ മകനുമൊത്ത് സ്നേഹത്തോടെ തന്നെ മുന്നോട്ടു പോകുമെന്നാണ് കരുതുന്നത്.
” ഹാരി എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, ചാൾസ് മകനെ ഉപേക്ഷിക്കും എന്നു തോന്നുന്നില്ലെന്ന് അടുത്ത സുഹൃത്ത് അഭിപ്രായപ്പെട്ടു. ചാൾസ് നേരിട്ട് ഇടപെടില്ലായിരിക്കാം എങ്കിലും ഓഫ്രയ്ക്ക് നൽകിയ രണ്ട് അഭിമുഖങ്ങളിലും ഹാരി നടത്തിയ വെളിപ്പെടുത്തലുകൾ മുത്തശ്ശിയെ വ്യക്തിപരമായി ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. ചാൾസ് ജെന്റിൽമാൻ ആണ്, നല്ലൊരു പിതാവും, കാര്യങ്ങളൊക്കെ കേട്ടിട്ട് അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാവാം, പക്ഷേ ഇരുവരും തമ്മിലുള്ള ‘യോജിപ്പ് ‘ ഉടൻ ഉണ്ടാവുമെന്നും സുഹൃത്തു കൂട്ടിച്ചേർത്തു.
25 വയസ്സു മാത്രം പ്രായമുള്ള മലയാളി യുവാവിൻറെ ആകസ്മിക നിര്യാണത്തിന്റെ ഞെട്ടലിലാണ് യുകെയിലെ പ്രവാസി മലയാളി സമൂഹം. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വിനീത് വിജയ് കുമാറാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഫാർമസിസ്റ്റ് ആയ വിനീത് ഒരു ഫാർമസി റിക്രൂട്ട്മെൻറ് സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി വീട്ടിലിരുന്ന് ജോലി ആരംഭിച്ച വിനീതിനെ 11മണിയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പിന്നീടാണ് മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന വിവരം. വിനീതിന്റെ മാതാപിതാക്കളായ വിജയകുമാറും ബീനയും വർക്കല സ്വദേശികളാണ്. 1993 മുതൽ വിനീതിന്റെ മാതാപിതാക്കൾ യുകെയിൽ സ്ഥിര താമസക്കാരാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപയാണ് വിനീതിന്റെ സഹോദരി.
വിനീത് വിജയ് കുമാറിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.