Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : വിവാഹപ്രായം 18 ആക്കി ഉയർത്താനുള്ള നിയമനിർമ്മാണം മുന്നോട്ട് വെച്ച് മുൻ ചാൻസലർ സാജിദ് ജാവിദ്. ഇംഗ്ലണ്ടിലും വെയിൽസിലുമാണ് വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 ആയി ഉയർത്തണമെന്ന നിർദേശം ജാവിദ് മുന്നോട്ട് വെച്ചത്. കൗമാരക്കാരെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്ന മതപരവും സാംസ്കാരികവുമായ സമ്മർദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി അടുത്തയാഴ്ച ബിൽ അവതരിപ്പിക്കുമെന്ന് ജാവിദ് വ്യക്തമാക്കി. നടപടിക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 16 വയസുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ വിവാഹം കഴിക്കാം. എന്നാൽ ഇത് കൗമാരക്കാർ ദുരുപയോഗം ചെയ്യപ്പെടുന്നതിന് കാരണമാകുന്നുവെന്ന് ജാവിദ് പറഞ്ഞു.

“വികസ്വര രാജ്യങ്ങളിലെ ബാലവിവാഹം അവസാനിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ അശ്രാന്തമായി പ്രവർത്തിക്കുന്നു. എന്നിട്ടും നമ്മുടെ സ്വന്തം നിയമങ്ങൾ ബാലവിവാഹത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ്. വാസ്തവത്തിൽ, ബംഗ്ലാദേശിൽ വിവാഹപ്രായം പതിനെട്ടിൽ നിന്ന് പതിനാറാക്കി കുറച്ചപ്പോൾ, മന്ത്രിമാർ അവരുടെ നീക്കത്തെ ന്യായീകരിക്കാനായി നമ്മുടെ നിയമങ്ങളെ ചൂണ്ടിക്കാണിക്കുകയുണ്ടായി.” അദ്ദേഹം വെളിപ്പെടുത്തി. ഈ പഴുതുകൾ അടയ്‌ക്കുന്നതിനായി നിയമനിർമ്മാണം നടത്തണമെന്നും അതിലൂടെ കുട്ടികളെ സംരക്ഷിക്കണമെന്നും ജാവിദ് കൂട്ടിച്ചേർത്തു.

തെരേസ മേയുടെ ഗവൺമെന്റിൽ ആഭ്യന്തര സെക്രട്ടറിയായിരിക്കെ സ്വന്തം സമുദായത്തിൽ ഈ വിവാഹ രീതി കണ്ടപ്പോൾ നിയമം മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി ജാവിദ് വെളിപ്പെടുത്തി. “ഞാൻ വളർന്നുവന്ന സമൂഹത്തിൽ ഇത് കണ്ടിട്ടുണ്ട്. ചെറുപ്പക്കാരായ പെൺകുട്ടികളെ നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുകയാണ്.” നിർബന്ധിത വിവാഹത്തെ “നിന്ദ്യവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി” എന്നാണ് അദ്ദേഹം വിശേഷിച്ചത്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ചൂറോസ്

ചേരുവകൾ

ചൂറോസ് സ്റ്റിക്ക് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

1 കപ്പ് മൈദ മാവ്

1 ടീസ്പൂൺ ബേക്കിംഗ് പൗഡർ

ഒരു നുള്ള് ഉപ്പ്

1ടീസ്പൂൺ വെജിറ്റബിൾ ഓയിൽ

1 കപ്പ് തിളയ്ക്കുന്ന വെള്ളം

2 കപ്പ് വെജിറ്റബിൾ ഓയിൽ ( വറക്കുന്നതിന് )

സിന്നമൺ ഷുഗർ കോട്ടിംഗ്

1/4 കപ്പ് കാസ്റ്റർ / സൂപ്പർഫൈൻ പഞ്ചസാര

2 ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത്

ചോക്ലേറ്റ് സോസ്

1/2 കപ്പ് ഡാർക്ക് ചോക്ലേറ്റ് അല്ലെങ്കിൽ സെമി സ്വീറ്റ് ചോക്ലേറ്റ്

1/2 കപ്പ് ക്രീം (ഹെവി ക്രീം)

പാചകം ചെയ്യുന്ന രീതി

ഒരു പാത്രത്തിൽ പഞ്ചസാരയും കറുവപ്പട്ട പൊടിച്ചതും യോജിപ്പിച്ചു മാറ്റി വെക്കുക.മറ്റൊരു പാത്രത്തിൽ മാവും ബേക്കിംഗ് പൗഡറും ഉപ്പും മിക്സ് ചെയ്യുക. അതിനുശേഷം എണ്ണയും വെള്ളവും ചേർത്ത് നന്നായി യോജിക്കുന്നതുവരെ ഇളക്കുക – [ thick, gummy batter, like a wet sticky dough, not thin and watery.]ഈ മിക്സ് പൈപ്പിംഗ് ബാഗിലേക്ക് [ 8mm / 1/3″ star tip nozzle ഉള്ള ] മാറ്റുക.ഒരു പാനിൽ എണ്ണ ചൂടാക്കുക; അതിലേക്കു 15cm / 6 ” നീളത്തിൽ ബാറ്റർ പൈപ്പ് ചെയ്തു കത്രിക ഉപയോഗിച്ച് കട്ട് ചെയ്യുക (ഒരു ബാച്ചിൽ 3 മുതൽ 4 വരെ ചെയ്യുക)2-3 മിനിറ്റ് ഫ്രൈ ചെയ്യുക .ഒരു ഗോൾഡൻ ഫ്രൈ കളർ ആകുന്നതുവരെ . ഒരു പ്ലേറ്റിൽ പേപ്പർ ടവൽ വച്ച് അതിലേക്കു കോരി ഇടുക; തുടർന്ന് സിന്നമൺ ഷുഗർ മിക് സലിൽ ഉരുട്ടുക.

ചോക്ലേറ്റ് സോസ് ഉണ്ടാക്കുന്ന വിധം

ഡാർക്ക് ചോക്ലേറ്റ് അല്ലെങ്കിൽ സെമി സ്വീറ്റ് ചോക്ലേറ്റും ഹെവി ക്രീമും 30 സെക്കൻഡ് മൈക്രോവേവ് ചെയ്യുക ; ഇടയ്ക്ക് ഇളക്കികൊടുക്കുക. അതിനുശേഷം 5 മിനിറ്റ് തണുക്കാനായി മാറ്റിവയ്ക്കുക.

ചോക്ലേറ്റ് സോസ് മുക്കി ചൂട് ചൂറോസ് (CHURROS )ആസ്വദിക്കുക !

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചു നൽകുന്ന പരമോന്നത ദേശീയ ബഹുമതിയ്ക്ക് ഇത്തവണ അർഹരായവരുടെ പൂർണ പട്ടിക പ്രസിദ്ധീകരിച്ചു. ആയിരത്തിലധികം ചലച്ചിത്ര താരങ്ങൾ, കായിക താരങ്ങൾ, കോവിഡ് പോരാളികൾ തുടങ്ങിയവരെ ഈ വർഷത്തെ രാജ്ഞിയുടെ ജന്മദിനാഘോഷത്തിൽ ആദരിക്കുന്നു. അവാർഡ് ലഭിക്കുന്ന 1,129 പേരിൽ 50% സ്ത്രീകളാണ്, 15% വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. 72കാരിയായ പ്രശസ്ത ഗായിക ലുലുവിന് സിബിഇ പുരസ്‌കാരം ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപ്പിച്ച വ്യക്തി കൂടിയാണ് ലുലു. ഗായകരായ അലിസൺ മൊയറ്റ് ( 59), ഏംഗൽ‌ബെർട്ട് ഹമ്പർഡിങ്ക് (85) എന്നിവർക്ക് സംഗീതത്തിനുള്ള സേവനങ്ങൾക്കായി എംബിഇ ലഭിക്കും. ഗെയിം ഓഫ് ത്രോൺസ് നടൻ ജോനാഥൻ പ്രൈസ് ( 74) ആണ് പുരസ്‌കാരം ലഭിക്കുന്നവരിൽ മുൻപന്തിയിൽ ഉള്ള ഒരാൾ. വംശീയ വിരുദ്ധ, വിവേചന വിരുദ്ധ പ്രചാരണങ്ങൾക്ക് മുൻ‌തൂക്കം നൽകിയതിനുശേഷം പിച്ചിലും പുറത്തും വംശീയതയ്‌ക്കെതിരെ ശക്തമായി സംസാരിച്ച ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ താരവും മാഞ്ചസ്റ്റർ സിറ്റി ഫോർ‌വേഡും ആയ റഹീം സ്റ്റെർലിംഗിന് എം‌ബി‌ഇ പുരസ്‌കാരം ലഭിക്കും.

യുകെയിലെ കോവിഡ് വാക്സിൻ പ്രോഗ്രാമിലെ പ്രധാന വ്യക്തികളും പകർച്ചവ്യാധിയുടെ സമയത്ത് സഹായിച്ച കമ്മ്യൂണിറ്റി വോളന്റിയർമാരും രാജ്ഞിയുടെ ജന്മദിന ബഹുമതി പട്ടികയിൽ മുന്നിൽ നിൽക്കുന്നു. വാക്‌സിൻ രൂപകൽപ്പനയിലും വിതരണത്തിലും നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് കേറ്റ് ബിൻ‌ഹാമിനെയും പ്രൊഫ. സാറാ ഗിൽ‌ബെർട്ടിനെയും ഡെയിം ആയി തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നൽകിയിട്ടുള്ള ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് പ്രൊഫസർ ഗിൽബെർട്ട്. ഫാന്റസി നാടകമായ ഹിസ് ഡാർക്ക് മെറ്റീരിയൽസിൽ മിസ്സിസ് കോൾട്ടറായി അഭിനയിക്കുന്ന നടി റൂത്ത് വിൽസണ് നാടകത്തിനുള്ള സേവനങ്ങൾക്കായി എം‌ബി‌ഇ പുരസ്‌കാരം ലഭിക്കും. വാക്സിൻ ടാസ്ക്ഫോഴ്സ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ നിർമാണ വിദഗ്ധനായ ഇയാൻ മക്കബ്ബിൻ, ആസ്ട്രാസെനെക്കയിലെ ഗ്ലോബൽ സപ്പ്ളൈ ഡയറക്ടർ മാർക്ക് പ്രോക് ടർ എന്നിവരെ സിബിഇ നൽകി ആദരിക്കും.

പ്രാദേശിക പാചകക്കാരിൽ നിന്ന് എൻഎച്ച്എസ് ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്ക് ഭക്ഷണം എത്തിച്ചു നൽകിയ ഫുഡ് 4 ഹീറോസിന്റെ സ്ഥാപകരായ ജോൺ ബ്രൗൺഹിൽ, സഹോദരി അമാൻഡ ഗസ്റ്റ് എന്നിവർക്ക് ബ്രിട്ടീഷ് എമ്പയർ മെഡൽ ലഭിക്കും. പ്രീമിയർ ലീഗ് ക്യാപ്റ്റൻമാരുമായി ചേർന്ന് കൊറോണ വൈറസ് ഫണ്ട് സംഘടിപ്പിച്ച് എൻഎച്ച്എസിനായി ദശലക്ഷക്കണക്കിന് പണം സ്വരൂപിച്ച ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണെ എംബിഇ അവാർഡ് നൽകി ആദരിക്കും. ക്രിസ്റ്റൽ പാലസ് മാനേജർ റോയ് ഹോഡ്സൺ, ലീഗ് റിനോസ് റഗ്ബി ഡയറക്ടർ കെവിൻ സിൻ‌ഫീൽഡ്, ബ്രിട്ടീഷ് മുൻ ബാസ്കറ്റ്ബോൾ താരം ലുവോൾ ഡെംഗ് തുടങ്ങിയ കായിക താരങ്ങൾക്കും അവാർഡ് ലഭിക്കും. , ലേബർ എംപി ടോണി ലോയ്ഡ് (നൈറ്റ് ), പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ലേബർ ചെയർ മെഗ് ഹില്ലിയർ (ഡെയിം), മുൻ ലേബർ എംപി മേരി ക്രെയ്ഗ് (സിബിഇ) എന്നിവർ പുരസ്‌കാര പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഇറ്റലി :- 10 മാസം കോമയിൽ ആയിരുന്ന ഇറ്റാലിയൻ യുവതി ജീവിതത്തിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മുപ്പത്തിയേഴുകാരിയായ ക്രിസ്റ്റീന റോസിയാണ് ഈ അൽഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിലാണ് ഇവർക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഈ സമയം ഇവർ ഏഴുമാസം ഗർഭിണിയുമായിരുന്നു. സിസേറിയനിലൂടെ ഇവരുടെ കുഞ്ഞിനെ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും, ക്രിസ്റ്റീന കോമയിലേക്ക് പോകുകയായിരുന്നു. തലച്ചോറിനും സാരമായ തകരാറുകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കുന്നു.


ഇപ്പോൾ 10 മാസത്തിനു ശേഷം അവർ ജീവിതത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് എന്ന് ഭർത്താവ് വ്യക്തമാക്കി. തനിക്കും തങ്ങളുടെ കുടുംബത്തിനും വളരെയധികം സന്തോഷകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം ഏപ്രിലിൽ കൂടുതൽ വിദഗ് ധ ചികിത്സയ്ക്കായി ഇവരെ ഓസ്ട്രിയയിലെ ഒരു ക്ലിനിക്കിലേക്ക് മാറ്റിയിരുന്നു. നിരവധി പേരുടെ സഹായത്തോടെയാണ് ക്രിസ്റ്റീനയുടെ ഇതുവരെയുള്ള ചികിത്സയുടെ ചിലവുകൾ നടന്നിരിക്കുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സാധ്യത മങ്ങുന്നു. ഡെൽറ്റാ വേരിയന്റ് എന്നറിയപ്പെടുന്ന ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദം രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോക് ഡൗൺ ഇളവുകൾ പിൻവലിക്കുന്നത് അനിശ്ചിതത്വത്തിലായത്. ജൂൺ 21 നാണ് രാജ്യത്ത് ലോക് ഡൗൺ ഇളവുകൾ പൂർണമായി പിൻവലിക്കുന്നതിന് പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും ഈ വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് ഡൗണിങ് സ്ട്രീറ്റിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കരുതിയപ്പോഴാണ് ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻ്റെ വ്യാപനം ഭീഷണിയായി ഉയർന്നുവന്നത്. കഴിഞ്ഞ ആഴ്ച മാത്രം ഡെൽറ്റാ വേരിയൻറ് 30,000 പേരെയാണ് ബാധിച്ചത്. ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി.

ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്. വാക്സിൻ എടുക്കുക എന്നതാണ് നമ്മുടെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമെന്ന് യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ഡോക്ടർ ജെനി ഹാരിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കരുതിയപ്പോഴാണ് ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻ്റെ വ്യാപനം ഭീഷണിയായി ഉയർന്നുവന്നത്. ഇന്ത്യൻ വേരിയൻ്റ് മാരകമായി ബാധിച്ചത് പ്രതിരോധകുത്തിവെയ്പ്പുകൾ ഒന്നും സ്വീകരിക്കാത്തവരെയണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ആഴ്ച മാത്രം ഡെൽറ്റാ വേരിയൻറ് എന്നറിയപ്പെടുന്ന ഇന്ത്യൻ വകഭേദം 30,000 പേരെയാണ് ബാധിച്ചത്. ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി.

ഇതിനിടെ ഒരു ഡോസ് വാക്സിൻ എടുത്തവരെക്കാൾ കൂടുതൽ സംരക്ഷണം ലഭിക്കുന്നത് രണ്ട് ഡോസ് പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചവർക്കാണെന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്. വാക്സിൻ എടുക്കുക എന്നതാണ് നമ്മുടെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമെന്ന് യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ഡോക്ടർ ജെനി ഹാരിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. അപ്പോഴേക്കും മങ്കിപോക്സ് ബ്രിട്ടനിൽ എത്തിക്കഴിഞ്ഞു. യുകെയിൽ രണ്ട് മങ്കിപോക്സ് കേസുകൾ കണ്ടെത്തിയതായി മാറ്റ് ഹാൻ‌കോക്ക് വെളിപ്പെടുത്തിയതോടെ ജനങ്ങൾ കൂടുതൽ ആശങ്കയിലായി. വിദേശത്തു നിന്നെത്തിയ നോർത്ത് വെയിൽസ് സ്വദേശികളായ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് രോഗികളും നോർത്ത് വെയിൽസിലെ ഒരേ വീട്ടിൽ നിന്നുള്ളവരാണെങ്കിലും അവരുടെ പ്രായത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഒരാൾ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നിരീക്ഷണവും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗും നടക്കുന്നുണ്ടെന്നും പൊതുജനങ്ങളിൽ പടരാനുള്ള അപകടസാധ്യത വളരെ കുറവാണെന്നും പിഎച്ച്ഡബ്ല്യു കൂട്ടിച്ചേർത്തു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

“മങ്കിപോക്സ് കേസുകൾ യുകെയിൽ അപൂർവമായ ഒരു സംഭവമാണ്. പൊതുജനങ്ങൾക്കുള്ള അപകടസാധ്യത വളരെ കുറവാണ്.” പിഎച്ച്ഡബ്ല്യു ആരോഗ്യ സംരക്ഷണത്തിലെ കൺസൾട്ടന്റ് റിച്ചാർഡ് ഫിർത്ത് പറഞ്ഞു. വസൂരിയുമായി ഇത് വളരെ അടുത്ത ബന്ധമുള്ളതാണെങ്കിലും അത്രയ്ക്ക് മാരകമല്ല. കുരങ്ങടക്കമുള്ള വന്യമൃഗങ്ങളില്‍ നിന്നാണ് മങ്കിപോക്‌സ് ആദ്യമായി മനുഷ്യനിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. രോഗം പകര്‍ന്നയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ പകരുന്നത്.

മങ്കിപോക്സ് പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന, തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങള്‍. അനന്തരം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്ത് ആരംഭിക്കുന്ന തിണര്‍പ്പുകള്‍ ഉടൻ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും വ്യാപിക്കും.

രോഗലക്ഷണങ്ങൾ സാധാരണയായി രണ്ടോ നാലോ ആഴ്ച നീണ്ടുനിൽക്കും. മങ്കിപോക്സിനായി പ്രത്യേക ചികിത്സാരീതികളൊന്നും ഇല്ലെങ്കിലും വസൂരിയിൽ നിന്ന് രക്ഷനേടാനുള്ള വാക്സിൻ ഈ വൈറസ് തടയുന്നതിൽ 85 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിടുണ്ട്. 1970 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് ആദ്യമായി മനുഷ്യനിൽ മങ്കിപോക്സ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. 2003 ൽ യുഎസിലും യുകെയിൽ 2018 സെപ്റ്റംബറിലും മങ്കിപോക്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2025 മുതൽ അതായത് ഏതാണ്ട് 3 വർഷത്തിനുശേഷം നമ്മുടെ വീടുകളിലേ ഗ്യാസ് ബോയിലറുകൾ തകരാറിലായാൽ പകരം ഗ്യാസ് ബോയിലർ വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഇതിനോടകം യുകെയിൽ താമസിക്കുന്ന മലയാളികൾ മനസ്സിലാക്കിയിരിക്കുന്ന വസ്തുതയാണ്. ലോകത്തിലെ കാർബൺ എമ്മിഷൻ്റെ അളവ് കുറയ്ക്കുകയും, അതുവഴി ആഗോള താപനില കുറയ്ക്കുന്നതിനുമായിട്ടാണ് ബ്രിട്ടീഷ് സർക്കാർ പ്രസ്തുത തീരുമാനം എടുത്തിരിക്കുന്നത്.

അമേരിക്കയിലെയും ബ്രിട്ടനിലെയും മൊത്തം കാർബൺ എമ്മിഷന്റെ 20 ശതമാനത്തിന് കാരണമായിരിക്കുന്നത് ഗ്യാസ് ബോയിലറുകളാണ്. എന്നാൽ ഗ്യാസ് ബോയിലറുകൾ ഒഴിവാക്കുമ്പോൾ തണുപ്പകറ്റാനുള്ള പുതിയ സംവിധാനമെന്തെന്ന് ഇതിനോടകം വ്യക്തമായ ധാരണയിൽ എത്തിയിട്ടില്ല. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുക എന്നതാണ് ഒരു ഉപാധി. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ വീടിനുള്ളിൽ ചിലവേറിയ ചൂടുവാതകം പമ്പ് ചെയ്യുന്ന ഹീറ്റ് പമ്പുകളുടെ നെറ്റ്‌വർക്ക് സ്ഥാപിക്കുക എന്നതാണ്. കാർബൺഡയോക്സൈഡിനു പകരം ഹൈഡ്രജൻ പുറന്തള്ളുന്ന ഗ്യാസ് ബോയിലറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നതും ഗവൺമെൻറിൻറെ പരിഗണനയിൽ ഉണ്ട്. പരിസ്ഥിതി സൗഹൃദത്തിൻറെ കാര്യത്തിൽ കാർബൺഡയോക്സൈഡിനേക്കാൾ വളരെ മികച്ചതാണ് ഹൈഡ്രജൻ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മരിച്ച കോവിഡ് രോഗിയുടെ ബാങ്ക് കാർഡ് ഉപയോഗിച്ച് ഹോസ്പിറ്റൽ വെൻഡിങ് മെഷീനിൽ നിന്നും ലഘുഭക്ഷണം വാങ്ങിയ എൻ എച്ച് എസ്‌ സ്റ്റാഫിന് ശിക്ഷ വിധിച്ച് കോടതി . 23 വയസ്സുകാരിയായ ആയിഷ ബഷരതിനാണ് 10 മാസത്തെ ജയിൽശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. ബുധനാഴ്ച ബെർമിങ്ഹാം കോടതിയാണ് ശിക്ഷ വിധിച്ചത്. ജനുവരി 24ന് മരിച്ച എൺപത്തിയൊന്നു വയസ്സുകാരിയുടെ ബാങ്ക് കാർഡ്, അവർ മരിച്ച് മിനിറ്റുകൾക്കകം തന്നെ എൻ എച്ച് എസ്‌ സ്റ്റാഫ്‌ ദുരുപയോഗം ചെയ്യുകയായിരുന്നു. 1.56 ന് മരിച്ച കോവിഡ് രോഗിയുടെ കാർഡ് 17 മിനിറ്റുകൾക്ക് ശേഷം ചിപ് സും, സ്വീറ്റ്സും, ഡ്രിങ്ക്സും വാങ്ങുവാനായി ആയിഷ ഉപയോഗിക്കുകയായിരുന്നു. അന്നേദിവസം വൈകുന്നേരം തന്നെ ആ കാർഡ് ഉപയോഗിച്ച് മറ്റൊരു പർച്ചേസും ഇവർ നടത്തി.

ദിവസങ്ങൾക്കുശേഷം ഇവർ കാർഡ് വീണ്ടും ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും കാർഡ് ക്യാൻസൽ ആയിരുന്നു. കാർഡ് ആയിഷയുടെ കയ്യിൽ ആയിരിക്കുമ്പോൾ തന്നെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് കാർഡ് തറയിൽ നിന്നാണ് ലഭിച്ചതെന്നും, തന്റെ കാർഡുമായി ഇത് പൈസ അടച്ചപ്പോൾ മാറിപ്പോയതാണ് എന്നും ഇവർ പോലീസിന് വിശദീകരണം നൽകി. എന്നാൽ ഇരു കാർഡുകൾ വ്യത്യസ്ത നിറങ്ങൾ ആയിരുന്നുവെന്നു പോലീസ് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇവർ ഹോസ്പിറ്റൽ നിയമങ്ങളുടെ ലംഘനം നടത്തിയതായും അധികൃതർ പറഞ്ഞു. ഇവരെ ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി ബർമിംഗ്ഹാം ഹോസ്പിറ്റൽ വക്താവ് അറിയിച്ചു. 10 മാസത്തെ ജയിൽ ശിക്ഷയാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. എന്നാൽ 18 മാസത്തേക്ക് ഇത് താൽക്കാലികമായി കോടതി നീട്ടി വെച്ചിരിക്കുകയാണ്.

വിശ്വാസ വഞ്ചനയാണ് പ്രതിയുടെ ഭാഗത്തുനിന്നും രോഗിയുടെ ബന്ധുക്കളോട് ഉണ്ടായിരിക്കുന്നതെന്ന് വെസ്റ്റ് മിഡ് ലാൻഡ് സ് പോലീസ് ഡിറ്റക്ടീവ് കോൺസ്റ്റബിൾ ആൻട്രു സ് നൗഡൺ പറഞ്ഞു. അന്വേഷണത്തോട് സഹകരിച്ച രോഗിയുടെ ബന്ധുക്കളോട് അദ്ദേഹം നന്ദി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ പുതിയൊരു രക്തസ്രാവ അവസ്ഥ കൂടി കണ്ടെത്തി. വാക്സിൻ സ്വീകരിച്ചവരിൽ ലക്ഷത്തിൽ ഒരാൾക്കെങ്കിലും ഇഡിയൊപാത്തിക് ത്രോംബോസൈറ്റോപെനിക് പർപുര (ഐടിപി) ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. വാക്സിൻ സ്വീകരിച്ച ചിലരിൽ ശരീരത്തിന് ചുറ്റും ചെറിയ മുറിവുകളും പർപ്പിൾ-ഡോട്ടുള്ള ചുണങ്ങുകളും കാണാൻ സാധിച്ചു. എഡിൻ‌ബർഗ് സർവകലാശാലയിലെ വിദഗ്ധർ ഇതുവരെ എത്രപേരിൽ ഇത്തരത്തിലുള്ള ചുണങ്ങു കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് ഏതെങ്കിലും ഗുരുതരമായ പ്രശ്നത്തിന്റെ സൂചനയായിരിക്കാം എന്ന് അവർ അഭിപ്രായപ്പെട്ടു. ഇതുവരെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാരിൽ ഏകദേശം 350 പേരിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു.

5.4 ദശലക്ഷം ആളുകളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത് . വാക്സിൻ സ്വീകരിച്ചവർക്ക് ഐടിപി, രക്തം കട്ടപിടിക്കൽ, രക്തസ്രാവം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നോ എന്ന് അധികൃതർ ഇപ്പോൾ അന്വേഷിച്ചു വരികയാണ്. അസ്ട്രാസെനെക വാക്സിൻ സ്വീകരിച്ച് ഏകദേശം നാല് ആഴ്ച്ച വരെ ഐടിപി ബാധിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

RECENT POSTS
Copyright © . All rights reserved