Main News

ഹുസൈൻ മുസ്‌ലിയാർ

വിശ്വഗുരു മുഹമ്മദ് റസൂലുള്ളാഹി (സ) ഒരു പ്രത്യക ജനതയിലേയ്ക്കോ പ്രത്യക കാലത്തേയ്ക്കോ നിയോഗിക്കപ്പെട്ട പ്രവാചകനല്ല,എല്ലാ കാലത്തേക്കും അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യരിലേക്കും നിയോഗിക്കപെട്ടവരാണ്. മനുഷ്യജീവിതത്തിൻ്റെ അഖില മേഖലയ്ക്കും അനുധാവനം ചെയ്യാൻ പറ്റുന്ന ജീവിതമാണ് തിരുദൂതരുടേത്. എറ്റവും നല്ല ഭരണാധികാരി, നല്ലയോദ്ധാവ്, മാതൃക കുടുബനാഥൻ വാത്സല്യനിധിയായ പിതാവ്, അനുചരൻമാർ അവരുടെ ആത്മാവിനെക്കാൾ സ്നേഹിക്കാൻ കാരണമാകുന്ന നിലക്ക് അനുയായികളെ സ്നേഹിച്ചവർ, കാരുണ്യത്തിൻ്റെ അക്ഷയ ഖനി ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യകതകളുടെ ഉടമയാണ് പ്രവാചകർ (സ).

കാരുണ്യം വറ്റിപ്പോയ ഈ ആധുനിക ലോകത്ത് സ്വാർത്ഥ താല്പ്പര്യങ്ങൾക്ക് വേണ്ടി യുദ്ധത്തിൻ്റെ പേര് പറഞ്ഞ് അനേകായിരം പിഞ്ച് മക്കളെ അനാഥരാക്കുമ്പോൾ അനാഥ കുട്ടിയുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ ലാളിക്കരുത്, അത് അവർക്ക് വേദനയുണ്ടാക്കും എന്ന് പഠിപ്പിച്ച നേതാവ്. കള്ളത്തരത്തെയും പൊള്ളത്തരത്തെയും ശക്തിയുക്തം എതിർത്തവർ.

മോഷ്ടിച്ചത് എൻ്റെ മക്കൾ ഫാതിമയാണങ്കിലും കൈ ഞാൻ മുറിക്കും എന്ന് പറയുന്നതിലുടെ നീതിമാനായ ഭരണാധികാരിയെ കാണാൻ കഴിയും. സർവ്വ ഗുണങ്ങളും സമ്മേളിച്ചത് കൊണ്ട് തിരുമേനിയേ പറയാത്ത ഒരു മതാചാര്യരും ചരിത്രകാരൻമാരും കടന്ന് പോയിട്ടില്ല. ശ്രീ നാരായണ ഗുരുവിൻ്റെ പത്ത് ശ്ലോകങ്ങളിൽ ഏഴാമത് ശ്ലോകം തിരുദൂതരെ കുറിച്ചാണ് “പുരുഷാകൃതി പൂണ്ട ദൈവമോ
നര ദിവ്യാ കൃതി പൂണ്ട ധർമ്മമോ
പരമേശ്വര പവിത്രപുത്രനോ
കാരുണ്യവാൻ നബി മണി മുത്ത് രത്നമോ ”
മഹാകവികൾ പാടി “ചിരപ്രവിദ്ധമാം തമസ്സകറ്റുവാൻ ധരയിലേക്ക് ഈശ്വരൻ നിയോഗിച്ച സൂര്യൻ” ഭവിഷ്യ പുരാണത്തിൽ പ്രാവാചകനെ കുറിച്ച് മുന്നറിയിപ്പ് തരുന്നത് കാണുക ” ധർമ്മം നശിച്ച് അധർമ്മം വിളയാടുന്ന കാലം മുഹമ്മദ് എന്ന് പേരുള്ള ഒരു വിദേശി തൻ്റെ അനുചരൻമാരുമായി പ്രത്യക്ഷപെടും” ഇങ്ങനെ തുല്യത ഇല്ലാത്ത വ്യക്തിതത്തിൻ്റെ ഉടമയാണ് മുഹമ്മദു റസൂലുള്ളഹി (സ) ആ തിരുമേനിയുടെ 1495 മത് ജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ വേളയിൽ സമാധാനത്തിൻ്റെ തിരുദൂതരുടെ ശരിയായ കാല്പാടുകൾ ലോകം അനുധാവനം ചെയ്തിരുന്നുവെങ്കിൽ ഈ നാട് അശാന്തിയുടെ വിളനിലം ആകുമായിരുന്നില്ല. ഒരു നല്ല ഇന്നിനും നാളേക്കുമായി നമുക്ക് പ്രത്യാശ വെടിയാതിരിക്കാം എല്ലാവർക്കും നബിദിനാശംസകൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസിന്റെ ആദ്യ ഘട്ട വ്യാപനത്തെക്കാൾ മാരകമായ രണ്ടാം ഘട്ടത്തിലേക്കാണ് രാജ്യം കടക്കുന്നതെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ. മരണനിരക്ക് കുറവുള്ളതും എന്നാൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമായ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന് തയ്യാറാകണമെന്ന് അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കൊറോണയെ തടഞ്ഞുനിർത്താൻ രാജ്യവ്യാപകമായ ലോക്ക്ഡൗൺ നടപ്പിലാക്കുക എന്നതാണ് ഉചിതമായ മാർഗമെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസ് ഉൾപ്പെടെയുള്ള സേജ് ശാസ്ത്രജ്ഞർ അറിയിച്ചു. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക എല്ലാ പ്രദേശങ്ങളും ക്രിസ്മസോടെ ടയർ 3 നിയന്ത്രണങ്ങൾക്ക് കീഴിലാകുമെന്നാണ് സേജ് പ്രവചനം. മരണനിരക്ക് പ്രതിദിനം 500ൽ എത്തുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ അവസാനത്തോടെ 25,000 പേർ രോഗബാധിതരായി ആശുപത്രിയിൽ ആകും.

ക്രിസ്മസിന് മുമ്പ് തന്നെ രണ്ടാം ദേശീയ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കുമേൽ സമ്മർദം ചെലുത്തുകയാണ് ശാസ്ത്രഞ്ജർ. ഇന്നലെ 357 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 60, 000 കടന്നുവെന്ന് ഒഎൻഎസ് കണക്കുകൾ വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുകൾ നൽകിയിട്ടും, ദേശീയതലത്തിൽ കർശനമായ നിയന്ത്രണങ്ങളും ഹോട്ട്‌സ്‌പോട്ടുകളിലെ ത്രിതല ലോക്ക്ഡൗൺ സംവിധാനവും കാരണം ബ്രിട്ടന്റെ രോഗവ്യാപനം മന്ദഗതിയിലായതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. വരും ആഴ്ചകളിൽ മരണങ്ങൾ കുറയാൻ തുടങ്ങുമെന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.

ഒക്ടോബർ 16 ന് അവസാനിച്ച ആഴ്ചയിൽ 761 ബ്രിട്ടീഷുകാർ കോവിഡിന് ഇരയായിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ഉൾപ്പെട്ട 59,927 മരണങ്ങൾ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസികൾ അടുത്തിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനുശേഷം 1,189 പേർ കൂടി വൈറസ് ബാധിച്ച് മരണമടഞ്ഞു. മൊത്തം എണ്ണം 61,116 ആയി ഉയർന്നു. ഓരോ ദിവസവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുമെന്നും ആശുപത്രി പ്രവേശനങ്ങൾ വർധിക്കുമെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ഡോയ്ൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച ആളുകളിൽ പ്രതിരോധ ശേഷി കുറയുന്നതായി പഠനം വെളിപ്പെടുത്തുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ ശരീരത്തിലെ ആന്റിബോഡികൾ പെട്ടെന്ന് ദുർബലമായതായി ലണ്ടനിലെ ഇംപീരിയൽ കോളജ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ആന്റിബോഡികൾ നമ്മുടെ രോഗപ്രതിരോധത്തിന്റെ പ്രധാന ഭാഗമാണ്. ശരീരത്തിലെ കോശങ്ങൾക്കുള്ളിൽ നിന്ന് അവ വൈറസിനെ തടയുകയും ചെയ്യുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ ആന്റിബോഡികൾ പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്നവരുടെ എണ്ണം 26% കുറഞ്ഞുവെന്ന് ഗവേഷകർ വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ പ്രതിരോധശേഷി കുറയുന്നുവെന്നും ഒന്നിലധികം തവണ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. REACT-2 പഠനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ 3.65 ലക്ഷം ആളുകൾക്കിടയിലാണ് പരീക്ഷണം നടത്തിയത്.

ജൂൺ അവസാനവും ജൂലൈ ആദ്യവാരവും നടന്ന ആദ്യ ഘട്ട പരിശോധനയിൽ, ആയിരത്തിൽ 60 പേർക്ക് ആന്റിബോഡി ടെസ്റ്റ്‌ പോസിറ്റീവ് ആയിരുന്നു. എന്നാൽ സെപ്റ്റംബറിൽ നടന്ന ഏറ്റവും പുതിയ ടെസ്റ്റിൽ ആയിരത്തിൽ 44 പേർക്ക് മാത്രമാണ് പോസിറ്റീവ് ആയത്. ആന്റിബോഡികളുള്ളവരുടെ എണ്ണം വേനൽക്കാലത്തിനും ശരത്കാലത്തിനും ഇടയിൽ നാലിലൊന്നായി കുറഞ്ഞുവെന്ന് ഇത് സൂചിപ്പിക്കുന്നു. തണുപ്പുകാലങ്ങളിൽ സാധാരണയായി ജലദോഷപ്പനികൾക്ക് കാരണമാവുന്ന കൊറോണ വൈറസുകൾ 6 മുതൽ 12 മാസങ്ങൾക്കകം വീണ്ടും ബാധിക്കാറുണ്ട്. ലോകത്തിൻെറ ഉറക്കം കെടുത്തുന്ന കോവിഡ് – 19 വൈറസിനോടും സമാന രീതിയിലാണ് ശരീരം പ്രതികരിക്കുന്നത് എന്ന് സംശയിക്കുന്നതായി ഗവേഷണ സംഘത്തിലെ പ്രഫ. വെൻഡി ബാർക്ലേ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച രാജ്യത്തെ കോവിഡ് -19 മരണങ്ങളുടെ എണ്ണം 60 ശതമാനം ഉയർന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ 60,000-ത്തിലധികം കോവിഡ് മരണങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇന്നലെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കൊറോണ വൈറസ് സ്ഥിരീകരിച്ച ഓരോ മൂന്ന് പേരിൽ രണ്ട് പേർക്കും കോവിഡിന്റെ പ്രധാന ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തി. ഒരു വാക്സിന്റെ ആവശ്യകത ഇപ്പോൾ കൂടി വരികയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

നോർത്ത് ഫ്രാൻസിലെ തീരത്തോട് അടുത്ത സ്ഥലത്ത് ബോട്ടുമുങ്ങി നാല് അഭയാർത്ഥികൾ കൂടി മരിച്ചു. ഡൺകിർക്കിൽ ബോട്ട് കണ്ടെത്തിയ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അഞ്ചും എട്ടും വയസ്സുള്ള രണ്ട് കുട്ടികളും ഒരു പുരുഷനും ഒരു സ്ത്രീയുമാണ് ബോട്ടിലുണ്ടായിരുന്നത്. “ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്കൊപ്പമാണ് തന്റെ ചിന്തകൾ എന്ന് യുകെ പ്രൈംമിനിസ്റ്റർ ബോറിസ് ജോൺസൺ പ്രതികരിച്ചു. ” ഫ്രാൻസിന് അന്വേഷണത്തിനാവശ്യമായ സകല സഹായ സന്നദ്ധതയും തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും,നിരാലംബരായ വ്യക്തികളെ ഇത്തരത്തിൽ അപകടകരമായ യാത്രയ്ക്ക് പറഞ്ഞ് വിടുന്ന ഹൃദയമില്ലാത്ത ക്രിമിനലുകളെ എത്രയും പെട്ടെന്ന് കണ്ടെത്തി ശിക്ഷിക്കണമെന്നും” ജോൺസൺ കൂട്ടിച്ചേർത്തു.

രാവിലെ 9. 30 ന് ഫ്രഞ്ച് തീരത്തുനിന്ന് രണ്ട് കിലോമീറ്റർ മാറി സഞ്ചരിക്കുകയായിരുന്ന സെയിൽ ബോട്ടാണ് ആദ്യം വെസ്സൽ മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഫ്രഞ്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നാല് ഫ്രഞ്ച് വെസ്സലുകൾ ഒരു ബെൽജിയൻ ഹെലികോപ്റ്റർ, ഒരു ഫ്രഞ്ച് മീൻപിടുത്ത ബോട്ട് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഇംഗ്ലീഷ് ചാനലിലെ കാലാവസ്ഥ വളരെ മോശമാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡൺകിർക്കിലെ പബ്ലിക് പ്രോസിക്യൂട്ടർ യാനം മുങ്ങാനുണ്ടായ കാരണം കണ്ടെത്താൻ ഉത്തരവിട്ടിട്ടുണ്ട്.

ചാനലിലൂടെ ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ തടയാൻ ഫ്രാൻസ് യാതൊന്നും ചെയ്യുന്നില്ലെന്ന് യുകെ മുൻപ് തന്നെ ആരോപിച്ചിരുന്നു. ഫ്രഞ്ച് മണ്ണിലേക്ക് അവരെ സ്വീകരിച്ചാൽ അവർ ഇത്തരത്തിലൊരു അപകടംപിടിച്ച സാഹസികതയ്ക്ക് മുതിരില്ലെന്നും മുൻപുതന്നെ അഭിപ്രായം ഉയർന്നിരുന്നു. ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ചാനൽ അഭയാർത്ഥികൾക്ക് സഞ്ചരിക്കാൻ ആവാത്ത വിധത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

ഡൺകിർക്കിലെയും കലൈസിലെയും മനുഷ്യക്കടത്തുകാർ തങ്ങളുടെ ഇടപാടുകാരോട് ഇത് അറിയിക്കുകയും ചെയ്തതാണ്. ലേബർ എംപിയും ഹോം അഫയേഴ്സ് ചെയർമാനുമായ കൂപ്പർ ” മറ്റുള്ളവരുടെ ഗതികേടിനെ ദുരുപയോഗം ചെയ്യുന്ന ക്രിമിനലുകളെ നിശിതമായി വിമർശിച്ചു.

” കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന ചാനലിനെ പറ്റി ഫ്രാൻസിലും യുകെയിലും അധികാരത്തിലിരിക്കുന്നവർ കണ്ണു തുറക്കണം എന്ന് ചാരിറ്റി കെയർ ഫോർ കലൈസ് പറഞ്ഞു. ഇത്തരത്തിലുള്ള ജനങ്ങൾക്ക് അഭയാർഥികളായി തങ്ങാനുള്ള അനുമതി യുകെ കൊടുക്കണമെന്നും, പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഇരുരാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും അവർ ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ

യു കെ :- എലിസബത്ത് രാജ്ഞിക്ക് പങ്കെടുക്കാൻ പറ്റാത്ത മീറ്റിങ്ങുകളിലും മറ്റും രാജ്ഞിക്ക് പകരക്കാരിയായി എത്തുന്നത് എല്ല സ്ലാക്ക് ആണെന്നത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തൽ. എല്ലാ സ്ലാക്ക് തന്നെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 30 വർഷം നീണ്ടുനിന്ന രഹസ്യത്തിൻെറ ആണ് ഇപ്പോൾ ചുരുളഴിഞ്ഞിക്കുന്നത്. തനിക്ക് രാജ്ഞിയുടെ മുഖഭാവവും മറ്റും ഇല്ലെങ്കിലും,ഏകദേശം ഒരേ ഉയരവും, ശരീരപ്രകൃതിയും തന്നെയാണെന്ന് എല്ല മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ തന്നെ നിരവധി തവണയാണ് രാജ്ഞിക്ക് അസൗകര്യം ഉള്ള ഇടങ്ങളിൽ താൻ രാജ്ഞിക്ക് പകരമായി എത്തിയത്. രാജ്ഞി പങ്കെടുക്കേണ്ടുന്ന പരിപാടികൾക്കുള്ള റിഹേഴ്സലിനും മറ്റും സ്ഥിരമായി എല്ലയാണ് പോകാറുള്ളത്.

രാഞ്ജിക്കു വേണ്ടിയുള്ള രാജകീയ വാഹനത്തിലും താൻ യാത്ര ചെയ്തിട്ടുണ്ടെന്ന് എല്ല മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ രാജ്ഞിയുടെ ഇരിപ്പിടത്തിൽ ഇരിക്കുവാൻ ഒരിക്കലും എല്ലയ്ക്ക് അനുവാദം കിട്ടിയിരുന്നില്ല.

ഇത്തരത്തിൽ പ്രശസ്തരായ മിക്കവർക്കും തങ്ങൾക്ക് പകരമായി നിൽക്കുന്ന ആളുകളുണ്ട്. മിക്ക മീറ്റിങ്ങുകളും ഓർഗനൈസ് ചെയ്യുന്നതിൽ എല്ല സ്ലാക്കിന് വളരെ വലിയ പങ്കാണുള്ളത്. വളരെ നാളുകൾ രഹസ്യമായി വെച്ചതാണ് ഇപ്പോൾ എല്ലയുടെ വെളിപ്പെടുത്തലിലൂടെ പുറംലോകമറിയുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : തങ്ങളുടെ സേവനങ്ങളിലേക്ക് മാത്രം ലോക്ക് ചെയ്തിരിക്കുന്ന ഫോണുകൾ വിൽക്കാൻ മൊബൈൽ നെറ്റ്‌വർക്കുകൾക്ക് ഇനി കഴിയില്ല. നിർദ്ദിഷ്ട നെറ്റ്‌വർക്കുകളിൽ ലോക്ക് ചെയ്തിട്ടുള്ള ഉപകരണങ്ങൾ വിൽക്കുന്നതിൽ നിന്ന് മൊബൈൽ ഫോൺ കമ്പനികളെ വിലക്കുമെന്ന് യുകെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ അറിയിച്ചു. നിലവിലുള്ള ഹാൻഡ്‌സെറ്റ് നിലനിർത്തിക്കൊണ്ട് ഉപഭോക്താക്കളെ ഒരു നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ അനുവദിക്കുന്ന ഫോണുകൾ വിതരണം ചെയ്യണമെന്ന് ബിടി / ഇഇ, ടെസ്‌കോ മൊബൈൽ, വോഡഫോൺ എന്നിവരോട് ഓഫ്‌കോം നിർദേശിച്ചു. നിയമങ്ങൾ 2021 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. O2, സ്കൈ, ത്രീ, വിർജിൻ എന്നിവ അൺലോക്ക് ചെയ്ത ഹാൻഡ്‌സെറ്റുകൾ ഇപ്പോൾ വിൽക്കുന്നുണ്ട്.

ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ അവ നടപ്പിലാക്കാൻ തങ്ങൾ തയ്യാറാണെന്ന് വോഡാഫോൺ പ്രതികരിച്ചു. ഓഫ്‌കോമിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ തങ്ങൾ പ്രവർത്തിക്കുമെന്ന് ഇഇ അറിയിച്ചിട്ടുണ്ട്. ഏതൊരു നെറ്റ്‌വർക്കിലും പ്രവർത്തിക്കുന്നതിനായി സ്മാർട്ട്‌ഫോൺ അൺലോക്കുചെയ്യാൻ സാധാരണ £ 10 ചിലവാകും. എന്നിരുന്നാലും, ഓഫ്‌കോം നടത്തിയ പഠനമനുസരിച്ച്, അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവരിൽ പകുതിയോളം പേരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി കണ്ടെത്തി. നെറ്റ്‌വർക്ക് സ്വിച്ചുചെയ്യാൻ ശ്രമിക്കുമ്പോൾ അവർക്ക് സേവന നഷ്ടം സംഭവിക്കുമെന്നും റെഗുലേറ്റർ കൂട്ടിച്ചേർത്തു.

പുതിയ നിയമങ്ങൾ വ്യാപകമായി പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവ ലംഘിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ഈടാക്കുമെന്നും ഓഫ്‌കോം പറഞ്ഞു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ, ഉപയോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന ഫോണും പാക്കേജും ഏത് നെറ്റ്‌വർക്കിലും വാങ്ങാൻ കഴിയും. പിന്നീട് മറ്റൊരു നെറ്റ്‌വർക്കിലേക്ക് മാറാൻ അവർ തീരുമാനിക്കുകയാണെങ്കിൽ, അവർക്ക് അത് എളുപ്പത്തിൽ ചെയ്യാനും കഴിയും. ഹാൻഡ്‌സെറ്റുകൾ അൺലോക്കുചെയ്യുന്നത് പലപ്പോഴും സങ്കീർണ്ണമായ പ്രക്രിയയാണെന്ന് ഓഫ്‌കോം കൂട്ടിച്ചേർത്തു. ഉപകരണങ്ങൾ ലോക്കുചെയ്യുന്നത് മോഷണവും വഞ്ചനയും തടയാൻ സഹായിക്കുമെന്ന് നെറ്റ്‌വർക്കുകൾ മുമ്പ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ചില കമ്പനികൾ ഇതിനകം തന്നെ ഈ പ്രക്രിയ അവസാനിപ്പിച്ചിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

നോട്ടിംഗ്ഹാം : നോട്ടിംഗ്ഹാമും ചുറ്റുമുള്ള കൗണ്ടിയുടെ ചില ഭാഗങ്ങളും ടയർ 3 നിയന്ത്രണങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. റഷ്‌ക്ലിഫ്, ജെഡ്‌ലിംഗ്, ബ്രോക്‌സ്റ്റോവ് എന്നിവയ്‌ക്കൊപ്പം നഗരത്തിൽ താമസിക്കുന്ന ആളുകളും കടുത്ത നിയന്ത്രണത്തിന് കീഴിലാവും. വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. 28 ദിവസത്തേക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന അണുബാധ നിരക്ക് നഗരത്തിൽ സ്ഥിരമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നീക്കം. ഇതോടെ ഇംഗ്ലണ്ടിലെ 79 ലക്ഷം ജനങ്ങൾ വെരി ഹൈ അലേർട്ട് ലെവലിലാണ് കഴിയുന്നത്. ലോക്ക്ഡൗണിന്റെ വിശദാംശങ്ങൾ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെങ്കിലും അണുബാധ നിരക്ക് നിരന്തരം കുറയ്ക്കുന്നതിന് നടപടികൾ അംഗീകരിച്ചിട്ടുണ്ടെന്നും എൻ‌എച്ച്എസ്, സാമൂഹിക പരിപാലന സേവനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക കൗൺസിലുകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രദേശത്തെ പൊതുജനങ്ങൾക്കും ബിസിനസിനും ഒരു പിന്തുണ പാക്കേജ് ലഭിക്കും.

അതേസമയം അവധിക്കാലത്ത് ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്കായി സൗജന്യ സ്കൂൾ ഭക്ഷണം നൽകാനുള്ള നിർദേശത്തെ ബോറിസ് ജോൺസൺ ന്യായീകരിച്ചു. ഇതുവരെയുള്ള സർക്കാരിന്റെ പിന്തുണയിൽ താൻ വളരെയധികം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചർച്ചാവിഷയം. ഒരു കുട്ടിയും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ എല്ലാവിധ സഹായവും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം പുനർവിചിന്തനം ചെയ്യാൻ സ്വന്തം എംപിമാർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡിന്റെ പ്രചാരണത്തിനുശേഷം യുകെ സർക്കാർ ഈസ്റ്റർ അവധിക്കാലത്ത് യോഗ്യരായ കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം നൽകിയിരുന്നു.

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവ ഇതിനകം തന്നെ ഫുഡ് വൗച്ചർ സ്കീമുകൾ അവതരിപ്പിച്ചു. ഭക്ഷണവും അവശ്യവസ്തുക്കളും വാങ്ങാൻ പാടുപെടുന്ന ആളുകളെ സഹായിക്കുന്നതിനായി ജൂണിൽ ആദ്യം പ്രഖ്യാപിച്ച 63 മില്യൺ പൗണ്ട് കൗൺസിലുകൾക്കായി നൽകിയതായും സർക്കാർ അറിയിച്ചു. അവധി ദിവസങ്ങളിൽ സൗജന്യ സ്കൂൾ ഭക്ഷണം നൽകാനുള്ള പദ്ധതിയെ എതിർത്തതിനെ തുടർന്ന് തനിക്ക് ഭീഷണികൾ നേരിട്ടതായും ഓഫീസ് നശിപ്പിച്ചതായും വോൾവർഹാംപ്ടൺ സൗത്ത് വെസ്റ്റിലെ ടോറി എംപി സ്റ്റുവർട്ട് ആൻഡേഴ്സൺ വെളിപ്പെടുത്തി.

സ്വന്തം ലേഖകൻ

റാഡിക്കൽ ഇസ്ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നടത്തിയ മോശം പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത സാധനങ്ങൾ ബഹിഷ്കരിക്കാൻ തുർക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിബ് എർഡോഗൻ ആവശ്യപ്പെട്ടു. ഫ്രാൻസിൽ മുസ്ലിംങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ ലോകനേതാക്കൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്ര മുസ്ലിം ചിന്താധാരകൾക്കും തീവ്രവാദത്തിനെതിരെ സെക്യുലറിസം കൊണ്ട് പ്രതിരോധിക്കണം എന്ന് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടിരുന്നു. അധ്യാപകനായിരുന്ന സാമുവൽ പാറ്റി തന്റെ വിദ്യാർത്ഥികളെ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ കാണിച്ചതിനെ തുടർന്ന് തീവ്ര ഇസ്ലാമിക ചിന്താധാരകളുടെ വക്താവ് എന്ന് അവകാശപ്പെടുന്ന 18 വയസ്സുകാരൻ അബ്ദുല്ല ആൻസോരോവ് അദ്ദേഹത്തിന്റെ തല വെട്ടി മാറ്റിയിരുന്നു. മുസ്ലീങ്ങൾക്കിടയിൽ പ്രവാചകന്റെ ചിത്രം വരയ്ക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും അങ്ങേയറ്റം മോശമായ കാര്യം ആയാണ് കണക്കാക്കപ്പെടുന്നത്. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിൽ ഒന്നാണത്.

അതേസമയം ആശയ സ്വാതന്ത്ര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് അധ്യാപകൻ ആ ചിത്രങ്ങൾ ഉപയോഗിച്ചത് എന്നിരിക്കെ അദ്ധ്യാപകന്റെ മരണം കൂടുതൽ ചർച്ചകൾക്കും ചോദ്യങ്ങൾക്കും വഴിവെക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലേയുള്ള കടന്നുകയറ്റത്തെ യാതൊരുവിധത്തിലും സമ്മതിക്കാൻ ആവില്ലെന്നും, സമൂഹത്തിൻെറ ഐക്യത്തിന് സെക്യുലറിസം ഉയർത്തിപ്പിടിക്കണമെന്നും ഫ്രാൻസ് പറയുന്നു.

അതേസമയം ലോകമഹായുദ്ധത്തിനു മുമ്പ് ജൂതന്മാർക്കെതിരെ നടത്തിയത് പോലെയുള്ള ആക്രമണങ്ങളും വേർതിരിവുമാണ് മുസ്ലിങ്ങൾ നേരിടുന്നതെന്നും ആരോപിച്ച എർഡോഗൻ ഫ്രഞ്ച് പ്രസിഡന്റിനോട് തന്റെ വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ യൂറോപ്യൻ നേതാക്കളോടും ആഹ്വാനം ചെയ്തു. ഇസ്ലാമിനെതിരെ ഇത്ര മോശമായി സംസാരിച്ച മക്രോൺ എത്രയും പെട്ടെന്ന് ഒരു മെന്റൽ ചെക്കപ്പ് നടത്തണം എന്നും അദ്ദേഹം ആരോപിച്ചു.

റാഡിക്കൽ ഇസ്ലാമിനെതിരെ സെക്കുലറിസം ആയുധമാക്കി പ്രവർത്തിക്കണമെന്ന മക്രോണിന്റെ ആശയത്തെ പിന്താങ്ങുന്നവരാണ് യൂറോപ്യൻ നേതാക്കൾ എല്ലാവരും. യൂറോപ്യൻ യൂണിയന്റെ പല രാജ്യങ്ങളുടെയും തലവന്മാർ തുർക്കിഷ് പ്രസിഡണ്ടിന്റെ വ്യക്തിഗത ആരോപണത്തെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. അധികംപേരും ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്ഥാൻ പ്രസിഡണ്ട് ഇമ്രാൻഖാൻ ഇസ്ലാമിനെതിരെ ആഞ്ഞടിച്ച മക്രോൺ മോശം പ്രവൃത്തിയാണ് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

യു എസ് :- ചന്ദ്രനിലെ ജലസാന്നിധ്യത്തെ ഉറപ്പിക്കുന്ന ശക്തമായ തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ് യുഎസ് സ്പേസ് ഏജൻസിയായ നാസ. നാസയുടെ പദ്ധതിയായ സോഫിയയിലൂടെയാണ് ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന പ്രതലങ്ങളിൽ വെള്ളത്തിന്റെ അംശം ഉണ്ടെന്ന പുതിയ കണ്ടെത്തൽ. ആദ്യമായാണ് ഇത്തരത്തിൽ ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യത്തെ സംബന്ധിച്ച ശക്തമായ തെളിവുകൾ പുറത്തു വിടുന്നത്. ചന്ദ്രനിൽ ഒരു ലൂണാർ ബെയ്സ് നിർമിക്കുന്നത് സംബന്ധിച്ച് നാസയുടെ തീരുമാനങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ കണ്ടെത്തൽ. നേച്ചർ ആസ്ട്രോണമി എന്ന ജേർണലിൽ രണ്ട് പേപ്പറുകൾ ആയാണ് നാസ ഈ വിവരം പുറത്തുവിട്ടത്.


മുൻപ് സൂര്യപ്രകാശമേൽക്കുന്ന പ്രതലങ്ങളിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. 2024 ഓടു കൂടി ചന്ദ്രനിലേക്ക് ആദ്യവനിതയെ അയക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും ഉണ്ടാകും എന്ന് നാസ അറിയിച്ചു. എയർ ബോൺ ഇൻഫ്രാറെഡ് ടെലസ്കോപ്പായ സോഫിയയിലൂടെയാണ് നാസ ഈ ശക്തമായ കണ്ടുപിടുത്തം നടത്തിയത്.


ഇതോടെ ചന്ദ്രനെ സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് ഈ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മനുഷ്യന്റെ എക്കാലത്തെയും ശാസ്ത്ര അന്വേഷണങ്ങളിൽ ചന്ദ്രനെ സംബന്ധിച്ച അന്വേഷണങ്ങൾ ആയിരുന്നു മുൻപന്തിയിൽ നിന്നിരുന്നത്. അത്തരം അന്വേഷണങ്ങൾക്ക് ഒരു വലിയ വഴിത്തിരിവാണ് ചന്ദ്രനിൽ ജലസാന്നിധ്യം ഉണ്ടെന്ന കണ്ടെത്തൽ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : 12 മിനിറ്റിനുള്ളിൽ ഫലം നൽകുന്ന കോവിഡ് ടെസ്റ്റുമായി ബൂട്സ്. 12 മിനിറ്റിനുള്ളിൽ ഫലം നൽകാൻ കഴിയുന്ന ഒരു കോവിഡ് ടെസ്റ്റ് ഹൈ സ്ട്രീറ്റ് ഫാർമസി ബൂട്ടിൽ ലഭ്യമാക്കും. രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകൾക്ക് യുകെയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ഈ ടെസ്റ്റ്‌ ലഭ്യമാണ്. നേസൽ സ്വാബ് ടെസ്റ്റിന് 120 പൗണ്ട് ആണ് ഈടാക്കുന്നത്. ഉപയോക്താക്കൾക്ക് ഇതിലൂടെ രോഗഭീതി ഒഴിവാക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. രോഗലക്ഷണങ്ങളുണ്ടെന്ന് കരുതുന്നവർ വീട്ടിൽ തന്നെ തുടരുകയും സാധാരണ രീതിയിൽ ഒരു കോവിഡ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതിന് എൻഎച്ച്എസുമായി ബന്ധപ്പെടുകയും വേണം. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ലൂമിറാഡിഎക്സ് ആണ്. സ്കോട്ട്ലൻഡിലെ എൻ‌എച്ച്എസിന്റെ വിതരണക്കാരാവാനുള്ള കരാറിലും അവർ ഒപ്പിട്ടിട്ടുണ്ട്. കേസുകൾ കൃത്യമായി തിരിച്ചറിയുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 100 % വിശ്വസനീയമല്ല.

നവംബറിൽ 50 ബൂട്ട് സ്റ്റോറുകളിൽ ലുമിറാ ടെസ്റ്റ്‌ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പോർട്ടബിൾ മെഷീൻ വഴി നടത്തുന്ന പരിശോധനയുടെ ഫലങ്ങൾ അധികം വൈകാതെ തന്നെ അറിയാൻ കഴിയുമെന്നതാണ് പ്രത്യേകത. ഫലം പോസിറ്റീവ് ആകുന്നവർ മറ്റുള്ളവരിലേക്ക് വൈറസ് പടരാതിരിക്കാൻ സ്വയം ഒറ്റപ്പെടണം. 90 മിനിറ്റിനുള്ളിൽ‌ ഫലങ്ങൾ‌ നൽ‌കുന്ന മറ്റ് ദ്രുത പരിശോധനകളും എൻ‌എച്ച്‌എസ് പരീക്ഷിക്കുന്നുണ്ട്.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്കും പരിശോധന നടത്താം എന്നതിലൂടെ ജനങ്ങൾക്ക് കൂടുതൽ മനസമാധാനം ലഭിക്കുമെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പോൾ ഹണ്ടർ പറഞ്ഞു. ഫലപ്രദമായ ഒരു വാക്‌സിനായി ലോകം കാത്തിരിക്കുമ്പോൾ വൈറസിന്റെ രണ്ടാമത്തെ തരംഗത്തെ നേരിടാൻ തക്കതായ വേഗതയേറിയതും സമഗ്രവുമായ പരിശോധന പ്രധാനമാണ്. എന്നാൽ കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിൽ നിലവിലുള്ള ഔദ്യോഗിക സംവിധാനം വഴി വെറും 15.1 ശതമാനം ആളുകൾക്ക് മാത്രമാണ് 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ ലഭിക്കുന്നത്. എൻ‌എച്ച്‌എസ് ടെസ്റ്റ്, ട്രേസ് സിസ്റ്റം ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസ് അറിയിച്ചു. എല്ലാ പരിശോധനകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് ജൂണിൽ പ്രധാനമന്ത്രി പറഞ്ഞിട്ടും ഇതുവരെ നടപ്പിലായിട്ടില്ല.

Copyright © . All rights reserved