ന്യൂസ് ഡെസ്ക് , മലയാളം യുകെ
പട്രീഷ്യ എന്ന അമേരിക്കക്കാരിയുടെ കാലിലെ മുറിവിന്റെ ചിത്രം ലോകമെമ്പാടും സോഷ്യൽ മീഡിയയിൽ വൈറലായി. കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്തായി പഴുപ്പും ചലവും പൊട്ടിയൊഴുകുന്ന രീതിയിലുള്ള ചിത്രമാണ് ലോകമെമ്പാടുമുള്ള കോവിഡ് വാക്സിൻ വോളണ്ടിയർമാർക്കും പൊതുജനത്തിനും ആശങ്കപരത്തി കൊണ്ട് വൈറലായത്. ടെക്സാസിൽ താമസിക്കുന്ന 30കാരിയായ പട്രീഷ്യ തന്റെ ഭർത്താവിനും കൈ കുഞ്ഞിനുമൊപ്പം ഒരു തണുത്ത വൈകുന്നേരം നടക്കാനിറങ്ങി തിരിച്ചെത്തിയപ്പോഴാണ് കാലിന്റെ വെള്ളയിൽ അസഹനീയമായ വേദന അനുഭവപ്പെട്ടത്. ഷൂസ് ഉരഞ്ഞു മുറിഞ്ഞതായിരിക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ വേദന കൂടുകയും കാൽവെള്ള പൊള്ളലേറ്റ പോലെ പൊങ്ങി വരികയും ചെയ്തു, ഉടൻതന്നെ അവിടെ ഒരു മുറിവായി പൊട്ടി ചലം ഒഴുകാൻ തുടങ്ങി. തന്റെ കുഞ്ഞിന്റെ നാപ്പിയാണ് മുറിവിന്റെ വലിപ്പം കാരണം പട്രീഷ്യ ഉപയോഗിച്ചത്. ഡോക്ടറെ സന്ദർശിച്ചപ്പോൾ ഏതോ മരുന്നിന്റെ സൈഡ് എഫക്ട് ആവാനാണ് സാധ്യത എന്ന് കണ്ടെത്തി.

കാലിൽ മുറിവ് പ്രത്യക്ഷപ്പെടുന്നതിന് അഞ്ചു ദിവസം മുൻപാണ് പട്രീഷ്യ രണ്ടാമത്തെ ഡോസ് കോവിഡ് 19 പ്രതിരോധ വാക്സിൻ എടുത്തത്. മുറിവിന്റെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായി വന്നതിനാൽ, ബന്ധുവിനോട് സംസാരിച്ചു ‘ഗോ ഫണ്ട് മി’ എന്ന ചാരിറ്റി പേജിൽ മുറിവിന്റെ ചിത്രം അപ്‌ലോഡ് ചെയ്തു. അമേരിക്കയിലെ ഭാരിച്ച ചികിത്സാ ചെലവും, കാലിലെ മുറിവു മൂലം ജോലിക്ക് പോകാൻ കഴിയാത്തതും കാരണമാണ് താൻ അങ്ങനെ ചെയ്തതെന്ന് പട്രീഷ്യ പിന്നീട് പറഞ്ഞു. “കോവിഡ് 19 വാക്സിൻ വോളണ്ടിയർ ആയ പട്രീഷ്യയുടെ ശരീരത്തിലുണ്ടായ മാരകമായ സൈഡ് എഫക്റ്റ്” എന്ന രീതിയിലാണ് ചിത്രങ്ങൾ വൈറലായത്. വാക്സിനുകളെ പറ്റിയും,കോവിഡ് 19 മഹാമാരിയെ പറ്റിയും, അമേരിക്കൻ ഇലക്ഷനെ പറ്റിയും വ്യാപകമായി വ്യാജ വാർത്തകൾ പടച്ചുവിടുന്ന ചില ഫെയ്സ്ബുക്ക് പേജുകളും, യുഎസിലെയും യുകെയിലേയും വാക്സിന് എതിരെ നിരന്തരമായി തർക്കിക്കുന്ന ചില ഏജൻസികളും സംഭവം ഏറ്റെടുത്തതിനെ തുടർന്ന് അധികൃതർക്ക് സംഭവം തലവേദനയായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പട്രീഷ്യക്ക് നൽകിയത് യഥാർത്ഥ വാക്സിൻ അല്ലെന്നും, ചെറിയ ഡോസിലുള്ള സലൈൻ വാട്ടർ ആയിരുന്നുവെന്നും റിസർച്ച് അധികൃതർ വെളിപ്പെടുത്തി. പൊതുവേ വാക്സിൻ നൽകുന്ന വ്യക്തികളോട് വിവരങ്ങൾ വെളിപ്പെടുത്താറില്ല. എന്നാൽ പട്രീഷ്യയുടെ ആരോഗ്യനില ഇത്രയധികം വിവാദങ്ങൾക്ക് വഴിവെച്ചതിനാൽ നൽകിയത് വാക്സിൻ അല്ല എന്ന് അധികൃതർ വെളിപ്പെടുത്തുകയായിരുന്നു. സലൈൻ വാട്ടർ ശരീരത്തിൽ ഇത്തരത്തിലുള്ള മുറിവുകൾ ഉണ്ടാക്കാറില്ല എന്ന് ഡെർമറ്റോളജിസ്റ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പട്രീഷ്യയുടെ രോഗകാരണം എന്താണെന്ന് ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. അതേസമയം വാക്സിന്റെ പ്രതിപ്രവർത്തനം മൂലമല്ല പട്രീഷ്യക്കുണ്ടായ രോഗം എന്നത് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്കും വോളണ്ടിയർമാർക്കും നൽകിയ ആശ്വാസം ചെറുതല്ല.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
വാക്സിനേഷൻ ആരംഭിച്ച അന്നു തന്നെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനെക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് -19 എതിരെയുള്ള വാക്സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണ് എന്ന വാർത്ത വന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമായി. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് വാക്‌സിൻ പൂർണ്ണവിജയം കണ്ട വാർത്ത ഗവേഷകർ പ്രസിദ്ധീകരിച്ചത്. നേരത്തെ നടത്തിയ പഠനത്തിൽ ഭൂരിഭാഗവും 55 വയസ്സിൽ താഴെയുള്ളവരിൽ ആയിരുന്നു. എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം പ്രായമായവരിലും ഓക്സ്ഫോർഡ് വാക്സിൻ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്തങ്ങോളമിങ്ങോളമുള്ള ശാസ്ത്രജ്ഞരുടെ വിലയിരുത്തലുകൾക്ക് ശേഷമാണ് 20000 കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പരീക്ഷണങ്ങളുടെ ഫലം പുറത്തു വിട്ടിരിക്കുന്നത്.

എന്നാൽ ഓക്സ്ഫോർഡ് വാക്‌സിൻെറ കാര്യത്തിൽ എത്ര ഡോസ് നൽകണം മുതലായ കാര്യങ്ങളെക്കുറിച്ച് ഇപ്പോഴും ചില അവ്യക്തതകൾ ഉണ്ട് എന്നാണ് വിദഗ്ധാഭിപ്രായം. രണ്ടാഴ്ചമുമ്പ് ഓക്സ്ഫോർഡ് വാക്‌സിൻെറ ഫലപ്രാപ്തി 70%, 62%, 90% എന്നീ രീതിയിലാണെന്നുള്ള വാർത്തകളാണ് പുറത്തുവന്നിരുന്നത്. തെറ്റായ ഡോസ് നൽകിയവരിൽ 90 ശതമാനം വിജയം കണ്ടതായുള്ള റിപ്പോർട്ടുകളും ഓക്സ്ഫോർഡ് വാക്‌സിനെക്കുറിച്ച് വന്നിരുന്നു.

ഉടനെ അംഗീകാരം ലഭിക്കുകയാണെങ്കിൽ ഓക്സ്ഫോർഡ് വാക്സിൻ മഹാമാരിയെ നേരിടുന്നതിൽ സുപ്രധാന പങ്കു വഹിക്കും എന്നാണ് കരുതപ്പെടുന്നത്. 100 ദശലക്ഷം ഓക്സ്ഫോർഡ് വാക്‌സിനാണ് യുകെ മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുന്നത്. ഓക്സ്ഫോർഡ് വാക്‌സിൻെറ വിജയം ഇന്ത്യയ്ക്കും ശുഭ സൂചനകളാണ് നൽകുന്നത്. മറ്റുപല വാക്സിനുകളെ അപേക്ഷിച്ച് ഓക്സ്ഫോർഡ് വാക്സിന് വില കുറവാണ്. അതുമാത്രമല്ല മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട ഫൈസർ വാക്സിനെ അപേക്ഷിച്ച് ഓക്സ്ഫോർഡ് വാക്‌സിൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും താരതമ്യേന എളുപ്പവുമാണ്.
ഇന്നലെ ലോകത്തിൽ ആദ്യമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്പ്പിന് യുകെയിൽ തുടക്കം കുറിച്ചു. 91 കാരിയായ മാർഗരറ്റ് കീനൻ ഫൈസറിൻെറ കോവിഡ് -19 വാക്സിൻ കുത്തിവെയ്പ്പ് എടുത്ത ലോകത്തിലെ ആദ്യ വ്യക്തിയായി. അതോടൊപ്പം കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി യുകെ മാറിയത് ബ്രിട്ടൻെറ ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമായി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച വ്യക്തിയാണ് 90 കാരിയായ മാർഗരറ്റ് കീനൻ. എന്നാൽ ഈ ചരിത്രനിമിഷത്തിന് സാക്ഷിയായി വികാരാധീനനായത് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആണ്. ഐടിവിയുടെ ഗുഡ് മോർണിംഗ് ബ്രിട്ടനിൽ പിയേഴ്‌സ് മോർഗനുമായി സംസാരിച്ചപ്പോൾ ആരോഗ്യ സെക്രട്ടറി കണ്ണീർ തുടച്ചതായി കാണപ്പെട്ടു. എന്നാൽ ഇത് വ്യാജമാണെന്നും പ്രതിസന്ധിയിലുടനീളം ഹാൻകോക്കിന്റെ പ്രവർത്തനം ഫലം കണ്ടില്ലെന്നും സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. പകർച്ചവ്യാധിയിൽ നിന്ന് രക്ഷനേടാനുള്ള വഴിയാണിതെന്ന് ഹാൻകോക്ക് പറഞ്ഞു. എന്നാൽ മുതലകണ്ണീരൊഴുക്കിയതായി സാമൂഹ്യ മാധ്യമങ്ങളിൽ പരക്കെ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് ബോഡി ലാംഗ്വേജ് വിദഗ്ദ്ധൻ ജൂഡി ജെയിംസിനോട് അഭിമുഖത്തെക്കുറിച്ച് വിശകലനം നടത്താൻ മെട്രോ യുകെ ആവശ്യപ്പെട്ടു.

എന്നാൽ കരയുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും ഹാൻകോക്ക് കാണിക്കുന്നില്ലെന്ന് ജെയിംസ് അറിയിച്ചു. ‘ആളുകൾ ആത്മാർത്ഥമായി കരയുമ്പോൾ മുഖം കാഴ്ചയിൽ നിന്ന് മറയ്ക്കാനായി അവർ താഴേക്ക് നോക്കും.” ജെയിംസ് കൂട്ടിച്ചേർത്തു. ഒരു ബ്രിട്ടീഷുകാരനായതിൽ അഭിമാനമുണ്ടെന്ന് ഹാൻകോക്ക് പറഞ്ഞു. എന്നാൽ വൈറസ് ഭീഷണിയായി തുടരുന്നതിനാൽ ‘ഒരുമിച്ച് നിൽക്കാനും നിയമങ്ങൾ പാലിക്കാനും’ ജനങ്ങളോട് അഭ്യർത്ഥിച്ചു. ആരോഗ്യ സെക്രട്ടറിയുടെ കണ്ണുനീരിനെ ‘ആത്മാർത്ഥതയില്ലാത്തത്’ എന്ന് വിളിക്കാൻ പലരും സാമൂഹ്യ മാധ്യമം പ്രധാന ഇടമാക്കിയെടുത്തു.

എൻഎച്ച്‌എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രോഗ്രാമുകളിലൊന്നായി ഇത് ചെയ്യാൻ ഞങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, ഈ രോഗത്തിന് ഇരയാകുന്ന എല്ലാവരിലേയ്ക്കും എത്തിക്കാൻ കഴിയുമെന്ന് ഹാൻകോക്ക് അറിയിച്ചു. അതേസമയം ആദ്യ വാക്സിൻ നൽകുന്നത് കണ്ട് താൻ വികാരാധീനനായെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പവിസ് പറഞ്ഞു. ഇത് ഒരു യഥാർത്ഥ ചരിത്ര ദിനമാണെന്നും ഈ മഹാമാരിയിലെ ഒരു വഴിത്തിരിവാണെന്നും പ്രൊഫസർ പവിസ് കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
യു കെ :- കൊറോണ ബാധ ആരംഭിച്ചതിനു ശേഷം ആദ്യമായി എലിസബത്ത് രാജ്ഞി തന്റെ കുടുംബാംഗങ്ങളോടൊത്ത് ഒത്തുചേർന്നു. കേംബ്രിഡ്ജിലെ ഡ്യൂക്ക് ആയിരിക്കുന്ന വില്യം രാജകുമാരനെയും, ഭാര്യയെയും എലിസബത്ത് രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ സ്വീകരിച്ചു. ക്രിസ്മസിൻെറ ഭാഗമായി ഇരുവരും നടത്തിയ മൂന്ന് ദിവസത്തെ രാജകീയ ട്രെയിൻ യാത്രയ്ക്ക് ശേഷം ആണ് ഇരുവരെയും കാസ്റ്റിലിൽ രാജ്ഞി സ്വീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങളും, സാമൂഹ്യ അകലവും കൃത്യമായി പാലിക്കപ്പെട്ടു. ക്രിസ്മസ് ആഘോഷത്തിൽ ചാൾസ് രാജകുമാരനും ഭാര്യയും പങ്കെടുത്തു. ഇവരോടൊപ്പം തന്നെ ഏൾ ഓഫ് വെസ്സെക്സ് ആയിരിക്കുന്ന എഡ്വേർഡ് രാജകുമാരനും, ആൻ രാജകുമാരിയും ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. സാധാരണയായി കുടുംബാംഗങ്ങളോടൊത്ത് നോർഫോക്കിലെ സാന്ദ്രിഗം എസ്റ്റേറ്റിലാരുന്നു ആയിരുന്നു രാജ്ഞി ക്രിസ്മസ് ആഘോഷിക്കുക. എന്നാൽ കൊറോണ ബാധമൂലം ഇത്തവണ പതിവിന് വിപരീതമായി എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിൻഡ്സർ കാസ്റ്റിലിൽ ആയിരിക്കും ക്രിസ്മസ് ആഘോഷിക്കുക എന്ന് നേരത്തെ തീരുമാനം ആയിരുന്നു.

ഇത്തവണ രാജ്ഞി കുടുംബാംഗങ്ങളോടൊത്തുള്ള ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരുന്നു. സാധാരണ ജനങ്ങളെ പോലെ തന്നെ അടുത്തവർഷം എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ആണ് രാജ്ഞിയും കുടുംബവും എന്ന് ഔദ്യോഗിക വക്താവ് രേഖപ്പെടുത്തി. വില്യം രാജകുമാരനും ഭാര്യയും നടത്തിയ ട്രെയിൻ യാത്രയെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിനന്ദിച്ചു. ഇത്തരം ഒരു കാലഘട്ടത്തിൽ ഇത് ജനങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾ എവിടെയായിരിക്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്ന് വില്യം രാജകുമാരനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു.

വില്യം രാജകുമാരനും ഭാര്യയും തങ്ങൾ നടത്തിയ യാത്രയ്ക്കിടെ കോവിഡ് നിർമ്മാർജനത്തിനായി പോരാടുന്നവരെ കണ്ട് തങ്ങളുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. കൃത്യമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവും കൊട്ടാരത്തിലെ ഓരോ ചടങ്ങുകളും നടക്കുക എന്ന് അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് ഇതാ ആരംഭിച്ചുകഴിഞ്ഞു. ലോകത്തിലാദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന രാജ്യമായി യുകെ മാറി. അതുപോലെതന്നെ വാക്സിൻ സ്വീകരിക്കുന്ന ആദ്യ വ്യക്തിയായി 90 കാരിയായ മാർഗരറ്റ് കീനൻ ചരിത്രത്തിലിടം നേടി. ബ്രിട്ടീഷ് സമയം 06:31നാണ് കീനൻ വാക്സിൻ സ്വീകരിച്ചത്. ഈ ചരിത്രനിമിഷത്തിന് വേദിയായത് കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും. അതേസമയം രാജ്യത്ത് ആദ്യം കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള 87 കാരനായ ഹരി ശുക്ലയാണ് ഫൈസർ-ബയോൺടെക്ക് വാക്സിൻ സ്വീകരിച്ച ആദ്യ ഇന്ത്യൻ വംശജനായത്. ന്യൂകാസിലിലുള്ള ആശുപത്രിയിൽ വെച്ചാണ് ഹരി ശുക്ല വാക്സിൻ സ്വീകരിച്ചത്.

80 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.’ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ്’ എന്നാണ് ഇതിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. “കോവിഡിനെതിരായ വാക്സിൻ സ്വീകരിച്ച ആദ്യ വ്യക്തിയെന്ന നിലയിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.” കോ ഫെർമനാഗിലെ എനിസ്കില്ലെൻ സ്വദേശിയായ കീനൻ പറഞ്ഞു. അടുത്താഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കുന്ന കീനന് ഈ കോവിഡ് വാക്സിൻ ഒരു ജന്മദിന സമ്മാനം കൂടിയാണ്.

കോവെൻട്രിയിൽ വാക്സിനേഷൻ നൽകിയ രണ്ടാമത്തെ വ്യക്തി വാർവിക്ഷയറിലെ 81 കാരനായ വില്യം ഷേക്സ്പിയറാണ്. വാക്സിൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത് തൻെറ കടമയായി കരുതുന്നുവെന്നാണ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ഹരി ശുക്ല പറഞ്ഞത്. ഈ മഹാമാരി അതിൻെറ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഏറെ സന്തോഷം നൽകുകയാണ്. വാക്സിൻ സ്വീകരിച്ച് അതിൽ എന്റേതായ പങ്ക് നിർവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഇതെന്റെ കടമയായി കരുതുന്നു. ” അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, പ്രധാനമന്ത്രി എൻഎച്ച്എസിനും വാക്സിൻ വികസിപ്പിക്കാൻ വളരെയധികം പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞർക്കും സന്നദ്ധപ്രവർത്തകർക്കും മറ്റുള്ളവരെ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ പാലിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രെക്സിറ്റ് വ്യാപാര കരാർ നേടിയെടുക്കുന്നതിനായി മുന്നിട്ടിറങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നെ സന്ദർശിക്കാൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ആഴ്ച ബ്രസൽസിലേക്ക് പോകും. ഇരുനേതാക്കളും തമ്മിലുള്ള 90 മിനിറ്റ് ഫോൺ സംഭാഷണത്തെ തുടർന്നാണ് ഈയൊരു തീരുമാനം ജോൺസൻ കൈകൊണ്ടത്. മത്സ്യബന്ധനം, ബിസിനസ്സ് നിയമങ്ങൾ തുടങ്ങിയവയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും തമ്മിലുള്ള ഫോൺ കോളിന് ശേഷം കരാർ സാധ്യമാകില്ലെന്ന് യുകെയിലെ സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഒരു വ്യാപാര കരാർ ഉറപ്പാക്കുന്നതിനുള്ള അവസാന നീക്കമാണ് ഈ കൂടിക്കാഴ്ച. കരാർ കൂടാതെ പുറത്തുപോയാൽ അത് ഇരുവിഭാഗത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കും.

“ചർച്ചകൾ വെള്ളിയാഴ്ച ഉണ്ടായിരുന്ന അതേ നിലയിലാണ്. ഞങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.” സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു കരാർ നേടിയെടുക്കുന്നതിന്റെ സമയപരിധി അവസാനിക്കുന്നതിനാൽ യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മൈക്കൽ ബാർനിയറും യുകെ കൗണ്ടർപാർട്ട് ലോർഡ് ഫ്രോസ്റ്റും കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. വ്യാഴാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളുടെ പട്ടിക തയ്യാറാക്കും. ലേബർ പാർട്ടി ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ചർച്ചകളിൽ കൂടുതൽ ഏർപ്പെട്ടിരിക്കേണ്ടതായിരുന്നുവെന്ന് ഷാഡോ കാബിനറ്റ് ഓഫീസ് മന്ത്രി റേച്ചൽ റീവ്സ് പറഞ്ഞു.

ഡിസംബർ 31 നകം ഒരു കരാറിലെത്താൻ സാധിക്കുന്നില്ലെങ്കിൽ, യുകെയ്ക്കും യൂറോപ്യൻ യൂണിയനും പരസ്പരം ചരക്കുകളിൽ ഇറക്കുമതി നിരക്കുകൾ ഏർപ്പെടുത്താം. വ്യാപാര കരാറില്ലാതെ യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനും സിംഗിൾ മാർക്കറ്റും ഉപേക്ഷിക്കുന്നത് അടുത്ത വർഷം ദേശീയ വരുമാനത്തിൽ 2% കുറവുണ്ടാക്കുമെന്ന് യുകെ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി അറിയിച്ചു. മുഖാമുഖമുള്ള കൂടിക്കാഴ്ചയിൽ ഒരു കരാർ നേടിയെടുത്ത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ബോറിസ് ജോൺസൻ ഒരുങ്ങുമെന്ന പ്രതീക്ഷ പൊതുജനങ്ങൾക്കുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിൽ വൻ മയക്കുമരുന്ന് കടത്ത് കണ്ടെത്തി. നൂറു മില്യൺ പൗണ്ടിൻെറ കൊക്കയിനാണ് പിടിച്ചെടുത്തത്. രണ്ടുമാസത്തിനുള്ളിൽ ലണ്ടൻ ഗ്രേറ്റ് വെയിൽ നിന്ന് കണ്ടെത്തിയ രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയിൽ കണ്ടെത്തിയത് ഒരു ടൺ കൊക്കെയിനാണ്. ബനാന പൾപ്പിനുള്ളിലൊളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കൊളംബിയയിൽ നിന്ന് ബെൽജിയത്തിലേയ്ക്ക് അയച്ച കണ്ടെയ്നറിൽ നിന്നാണ് ബോർഡർ ഫോഴ്സ് മയക്കുമരുന്ന് കണ്ടെടുത്തത്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വളം വെച്ചു കൊടുക്കുന്നതും ജീവിതങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്ന് അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. മയക്കുമരുന്ന് വേട്ടയിലൂടെ യുകെയിലെയും വിദേശത്തെയും കുറ്റവാളികൾക്ക് ശക്തമായ സന്ദേശം നൽകാൻ സാധിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു. യുകെയിലേയ്ക്ക് മയക്കു മരുന്ന് വരുന്നത് തടയാൻ സാധ്യമായ എല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

അടുത്തയിടെ കണ്ടെത്തിയ മയക്കുമരുന്ന് കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാൽ നാഷണൽ ക്രൈം ഏജൻസി രണ്ടു കേസുകളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവരുടെ അന്തിമലക്ഷ്യം യുകെ അല്ലെങ്കിലും കുറച്ചെങ്കിലും രാജ്യത്ത് വിറ്റഴിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലോകത്തു തന്നെ ആദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറുകയാണ്. മുൻഗണനാ ക്രമമനുസരിച്ച് വാക്‌സിൻ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ കോവിഡ് വാക്സിൻ സ്വീകർത്താക്കൾക്ക് രാജ്യത്ത് പുതിയ ഐഡി കാർഡ് നിലവിൽ വരുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതുപോലെ തന്നെ സൂപ്പർമാർക്കറ്റ്, പബ്ബുകൾ തുടങ്ങിയ പൊതുഇടങ്ങളിലെ പ്രവേശനത്തിന് വാക്സിൻ സ്വീകരിച്ചു എന്നുള്ള ഐഡി കാർഡ് നിർബന്ധമാക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

നാളെ ഫൈസർ വാക്സിൻ വിതരണം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് കാർഡുകൾ നൽകാൻ തുടങ്ങും. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിൻെറ കാർഡ് ഉപയോഗിച്ച് യുകെയിലെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവെർലി പറഞ്ഞു. ആത്യന്തികമായി ഈ കാർഡുകൾ ആളുകളുടെ ജീവിതത്തെയും സമ്പദ് വ്യവസ്ഥയും സാധാരണനിലയിലേക്ക് കൊണ്ടുവരാനായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പ്രതിരോധ കുത്തിവെയ്പ്പിന് ശേഷം ലഭിക്കുന്ന കാർഡുകൾ വ്യാജമായി നിർമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്താൻ വാക്സിനേഷൻ കാർഡുകൾ ഉപയോഗിക്കപ്പെടില്ലെന്ന് ഗവൺമെൻറ് ഉറപ്പാക്കേണ്ടതുണ്ട് എന്ന് ടോറി മുൻ മന്ത്രി ഡേവിഡ് ജോൺസൺ ആവശ്യപ്പെട്ടു. വാക്സിനേഷനെ അനുകൂലിക്കുമ്പോഴും റസ്റ്റോറന്റോ തിയേറ്ററോ പോലുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് കാർഡ് നിർബന്ധമാക്കുന്നതിനെ പലരും വിമർശനബുദ്ധിയോടെയാണ് സമീപിക്കുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ ഷെഫീൽഡിൽ താമസിക്കുന്ന ജെറി ജോസ്, ജീവിതത്തിൽ നേരിട്ട വലിയ വെല്ലുവിളിയെ വിശ്വാസത്തിന്റെ കരുത്ത് കൊണ്ട് മാത്രം അതിജീവിച്ചതെങ്ങനെയെന്ന് തുറന്നു പറയുകയാണ്. നേഴ്സായിരുന്ന ഭാര്യ യുകെയിലേക്ക് പ്രവാസ ജീവിതത്തിന് ഒരുങ്ങി, ഏജൻസിയുമായി ബന്ധപ്പെട്ട് പണം നൽകി യാത്രയ്ക്കൊരുങ്ങി ഇരുന്ന നേരത്താണ് സന്തോഷമുള്ള ഒരു വാർത്ത തേടിയെത്തിയത്, ഗർഭിണിയാണ്.
പരിചയമില്ലാത്ത ജീവിത സാഹചര്യങ്ങൾ ഉള്ള യുകെയിൽ പോകുമ്പോൾ ശാരീരിക അസ്വസ്ഥതകളും, കുട്ടിയെ നേരാംവണ്ണം നോക്കാനുള്ള സാഹചര്യങ്ങളും വളരെ കുറവ്, അല്ലെങ്കിൽ യുകെയിലെ ജീവിത ശൈലികളിൽ ഉള്ള അജ്ഞത എന്നിവ ഞങ്ങക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ വന്നു. എങ്കിലും ഉദരഫലം ദൈവീക വരമാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു. അങ്ങനെ യുകെയിലെ ജോലി ഇപ്പോൾ വേണ്ട എന്ന തീരുമാനത്തിൽ എത്തി. ഈ തീരുമാനത്തെ ചില കൂട്ടുകാർ എതിർത്തിരുന്നു. ജോലിയാണ് വലുത് എന്നും, ഇനിയൊരു അവസരം ഉണ്ടായില്ലെങ്കിലോ എന്നും നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. എന്നാൽ കുഞ്ഞാണ് വലുത് എന്ന തീരുമാനത്തിൽ, ഏജൻസിക്കു കൊടുത്ത പണം പോലും ഉപേക്ഷിച്ച് ഞങ്ങൾ ഇരുവരും ഉറച്ച മനസ്സോടെ യുകെ യാത്ര കുഞ്ഞിന് വേണ്ടി ഉപേക്ഷിച്ചു.
എന്നാൽ രണ്ടരമാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് ഭാര്യക്ക് ചിക്കൻപോക്സ് ബാധിക്കുന്നത്. ശരീരം മുഴുവൻ പൊട്ടിയൊഴുകുന്ന വ്രണങ്ങളുമായി സഹനത്തിന്റെ അങ്ങേയറ്റത്തെ വഴികളിലൂടെ സഞ്ചരിച്ചു ജെറിയും ഭാര്യയും. പിന്നീട് ഗർഭാവസ്ഥയിലെ സ്കാനിംഗ് എല്ലാം നടത്തിയത് ബാംഗ്ലൂരിൽ ഉള്ള ഒരു ആശുപത്രിയിൽ ആയിരുന്നു. സ്‌കാൻ റിപ്പോർട്ട് ജെറിയുടെയും ഭാര്യയുടെയും വിഷമം വർദ്ധിപ്പിക്കുന്നതായിരുന്നു. കുട്ടിക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, അതിനാൽ അബോർഷൻ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത ജീവിതത്തിലെ നിമിഷങ്ങൾ. യുകെ യാത്രപോലും വേണ്ടെന്ന് വച്ച ഞങ്ങൾക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.
ആ സമയത്ത് ബാംഗ്ലൂരിൽ ഉള്ള സി എസ് റ്റി ധ്യാന മന്ദിരത്തിലെ ജോർജ് പൂതക്കുഴി അച്ചന്റെ സഹായിയും, ഡ്രൈവറുമായി ജോലിചെയ്തിരുന്ന, പള്ളിയിലെ ശുശ്രൂഷകളിൽ സഹായങ്ങൾ ചെയ്തു പോന്നിരുന്ന ജെറി, അച്ചന്റെ അടുക്കലേക്ക് ഓടിയെത്തി. നിങ്ങൾ പ്രാർത്ഥിക്കുക ദൈവം ഒരു തീരുമാനം എടുക്കട്ടെ എന്ന് അച്ചൻ ആശ്വസിപ്പിച്ചു. അതിനു ശേഷം ഇരുവരും എന്നും കുർബാനയിൽ പങ്കെടുക്കാനും പോകുമായിരുന്നു. നിത്യവും ഏറെ നേരം ദൈവസന്നിധിയിൽ പ്രാർത്ഥനയോടെ ചെലവഴിച്ചു. പിന്നീട് ആത്‌മീയ ഗുരുവായ ഫാദർ ആന്റോ തെക്കൂടൻ (സി എം ഐ ) ഫോണിൽ വിളിച്ചു സാഹചര്യം പറഞ്ഞു. അപ്പോൾ പൂനയിൽ ആയിരുന്ന അച്ചനോട് ഞങ്ങളെ ഒരു തീരുമാനം എടുക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു?
അച്ചൻ പ്രാർത്ഥനക്ക് ശേഷം, പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സുരക്ഷിതമായ ഒരു കുഞ്ഞിനെ ആണ് കാണുന്നത് എന്നും, നിങ്ങളുടെ കുഞ്ഞിനെ ഈശോ തന്നതാണെന്നും, മനസ്സുനിറഞ്ഞ് ഇരു കൈകളും നീട്ടി സ്വീകരിക്കണമെന്നും അച്ചൻ ജെറിയോടും ഭാര്യയോടും ആയി പറഞ്ഞു. അതോടെ എന്ത് കുറവുകൾ ഉണ്ടായാലും കുഞ്ഞിനെ വളർത്താൻ ജെറിയും ഭാര്യയും സന്തോഷത്തോടെ പ്രതിജ്ഞയെടുത്തു. തുടർ ചികിത്സകളും പ്രസവവും മൂവാറ്റുപുഴയിലെ നിർമ്മല ആശുപത്രിയിൽ ആയിരുന്നു. പ്രസവശേഷം കാണാൻ വന്ന ബന്ധു കുഞ്ഞിനെ കയ്യിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് ജെറി ജോസ് ഓർമ്മിക്കുന്നു. കുഞ്ഞിന് ഒരു വിധത്തിലുള്ള അപാകതകളും ഉണ്ടായിരുന്നില്ല.
കുഞ്ഞിന് ഒരു വയസ്സായ ശേഷം ഒരു രൂപപോലും ചെലവില്ലാതെ ഇരുവർക്കും വർക്ക് പെർമിറ്റുമായി യു കെയിലെത്താൻ കഴിഞ്ഞു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് ചിലവില്ലാതെ വീണ്ടും യുകെയിൽ എത്തുവാനുള്ള അവസരം ഉണ്ടായത്.
വൈകല്യങ്ങളും ബുദ്ധിയും ഉണ്ടാവുകയില്ല എന്ന് ഡോക്ടർ പറഞ്ഞ കുട്ടി രണ്ടാം ക്ലാസ്സ് മുതൽ എന്നും പഠനത്തിൽ മുൻപന്തിയിൽ ആയിരുന്നു. എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അവൻ ഇപ്പോൾ യുകെയിലെ ലണ്ടനിൽ ഉള്ള ജോൺ ഫിഷർ സ്കൂളിൽ പത്താം ക്ലാസിന് ശേഷം ജിസിഎസ്ഇയ്ക്ക് പഠിക്കുന്നു.
മിടുക്കനായ അവൻ പഠിക്കുന്ന സ്കൂളിലേക്ക് എടുക്കുന്ന ടീച്ചറിനെ പോലും ഇന്റർവ്യൂ ചെയ്യുന്ന അത്രയും ബുദ്ധിയുള്ള കുട്ടിയായാണ് ഇപ്പോൾ വളരുന്നത്. സ്‌കൂൾ ഒരു ടീച്ചറിനെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ അവർ എടുത്ത ഒരു തീരുമാനം വളരെ വ്യത്യസ്തമായിരുന്നു. ഈ സ്‌കൂളിൽ പഠിക്കുന്ന മിടുക്കരായ മൂന്ന് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു അതിൽ ഒരാൾ ജോഷ്വാ ജെറി ആയിരുന്നു, മൂന്ന് ക്ലാസ്സുകളിൽ ആയി ഇരുത്തി. ജോലി തേടി വന്ന മൂന്ന് പേർ ഓരോ മണിക്കൂർ ഇവരുടെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികൾ റിപ്പോർട്ട് എഴുതി സ്‌കൂൾ അധികൃതർക്ക് കൊടുക്കുന്നു.
ഇംഗ്ലീഷുകാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ളവർ പഠിക്കുന്ന ജോൺ ഫിഷർ, ലണ്ടനിലെ അറിയപ്പെടുന്ന സ്‌കൂളിലെ ടീച്ചറിനെ നിയമിക്കാൻ മലയാളിയായ ജോഷ്വാ ജെറിയുടെ ചോദ്യത്തിന് ഉത്തരം നൽകുന്നവർക്കായിരുന്നു. എൻ്റെ കുട്ടിയുടെ മഹത്വം പറയാനല്ല മറിച്ചു ദൈവ പരിപാലന നമ്മളെ തേടി വരും എന്ന് പറയുവാൻ ആണ് ഇത് പറയുന്നത്… ജെറി തുടർന്നു. കുറവുകൾ മാത്രമേ ഉണ്ടാവൂ എന്ന് ഡോക്ടർ പറഞ്ഞ കുഞ്ഞ് ടീച്ചറിനെ ഇന്റർവ്യൂ ചെയ്യുന്ന ബുദ്ധികേന്ദ്രമായ സാഹചര്യം.
ഓരോ പരിമിതികളുടെ പേരിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവം തരുന്ന സമ്മാനങ്ങളായ കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കുന്നവരോട്, അദ്ദേഹം പറയുന്നു ” പരീക്ഷണ ഘട്ടങ്ങളിൽ തളരാതിരിക്കുക, യേശുവിൽ ഭരമേൽപിക്കുക. അവൻ വഴി കാണിച്ചു തരും”
വീഡിയോ കാണാം…
[ot-video][/ot-video]