Main News

ബര്‍മിംഗ്ഹാം: രോഗികളില്‍ മാറ്റിവെച്ച കരളുകളില്‍ സ്വന്തം ഇനിഷ്യലുകള്‍ പതിപ്പിച്ചെന്ന ആരോപണത്തില്‍ കുറ്റസമ്മതം നടത്തി ഡോക്ടര്‍. രണ്ട് രോഗികളില്‍ നടത്തിയ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകളിലാണ് പ്രശസ്തനായ കരള്‍, പ്ലീഹ, പാന്‍ക്രിയാസ് സര്‍ജനായ ഡോ.സൈമണ്‍ ബ്രാംഹാള്‍ തന്റെ ‘കയ്യൊപ്പ്’ പതിപ്പിച്ചത്. 2013 ഫെബ്രുവരി 9നും ഓഗസ്റ്റ് 21നും നടന്ന സംഭവങ്ങളില്‍ കുറ്റം ചെയ്തതായി ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തില്‍ ഡോക്ടര്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ശരീരത്തിന് ദോഷം വരുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചു എന്നു തുടങ്ങിയുള്ള കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ബ്രാംഹാള്‍ നിഷേധിച്ചു.

കരള്‍ ശസ്ത്രക്രിയകള്‍ക്കിടെ രക്തസ്രാവം നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന ആര്‍ഗോണ്‍ ലേസര്‍ ഉപയോഗിച്ചാണ് സ്വന്തം ഇനിഷ്യലുകളായ എസ്ബി എന്ന് കരളുകളില്‍ ആലേഖനം ചെയ്തത്. ഈ പാടുകള്‍ കരളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും സ്വയം ഇല്ലാതാകുന്നതുമാണെന്ന് വിശദീകരിക്കപ്പെടുന്നു. മാറ്റിവെച്ച കരളില്‍ ഈ പാടുകള്‍ ഒരു സഹപ്രവര്‍ത്തകന്‍ കണ്ടെത്തിയതോടെ 2013ല്‍ ഡോക്ടര്‍ ബ്രാംഹാളിനെ ബര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പിന്നീട് ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ ജോലി രാജിവെച്ചു. രോഗികളുടെ കരളില്‍ തന്റെ പേര് എഴുതിയത് വലിയ തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് ഡോക്ടര്‍ പറയുകയും ചെയ്തു. കേസില്‍ കോടതി ജനുവരി 12ന് വിധി പറയും.

ലണ്ടന്‍: നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളും കഴിക്കുന്ന മരുന്നുകളേക്കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കേണ്ടതുണ്ടോ? സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കുന്നത് എന്തിന് എന്നാണ് സംശയമെങ്കില്‍ അത് തെറ്റാണെന്ന് മനസിലാക്കിക്കൊള്ളൂ. ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിക്ക് ഈ വിവരങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ഇതിനായി ഒരു അസുഖങ്ങളുടെയും ആരോഗ്യാവസ്ഥകളേക്കുറിച്ചുള്ള വിശദീകരണവും അടങ്ങുന്ന ഒരു പട്ടികയും ഡിവിഎല്‍എ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമേഹം മുതല്‍ വിഷാദരോഗം വരെയും രക്തസമ്മര്‍ദ്ദം മുതല്‍ പക്ഷാഘാതം വരെയുള്ള രോഗങ്ങളുമാണ് പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഈ വിവരങ്ങള്‍ ഡിവിഎല്‍എക്ക് നല്‍കിയില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴയും ഇന്‍ഷുറന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും നേരിടും. കൂടുതല്‍ നിയമ നടപടികള്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്നും ഡിവിഎല്‍എ അറിയിക്കുന്നു. കാഴ്ചത്തകരാറുകളും അപസ്മാരം പോലെയുള്ള അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യാതെ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കാകും നീങ്ങുക. വാഹനമോടിക്കുന്നതിനെ ബാധിക്കുന്ന വിധത്തിലാണ് നിങ്ങളുടെ ആരോഗ്യപ്രശ്‌നമെന്ന് ഡോക്ടര്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് ഉറപ്പായും റദ്ദാക്കപ്പെടും.

ശസ്ത്രക്രിയ പോലെയുള്ള ചികിത്സകള്‍ക്ക് ശേഷം മൂന്ന് മാസത്തേക്കെങ്കിവും വാഹനമോടിക്കരുതെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. ഇത് ലംഘിക്കുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ ഡിവിഎല്‍എക്ക് കൈമാറണമെന്നാണ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ജിപിമാര്‍ക്ക് രോഗികള്‍ കൈമാറുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന ധാര്‍മിക പ്രശ്‌നം ഇവിടെ വിലങ്ങുതടിയായി വരുന്നുണ്ട്. ഡ്രൈവിംഗിന് കഴിയാത്ത വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ വാഹനമോടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അറിയിക്കാന്‍ മറ്റുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

ഡ്രൈവര്‍മാരെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം കാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ലൈസന്‍സ് പുതുക്കുമ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമാണ് കാഴ്ച പരിശോധിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബാധ്യതയുള്ളത്. എന്നാല്‍ വാഹനമോടിച്ചവരുടെ കാഴ്ചത്തകരാറ് മൂലം 2016ല്‍ ഉണ്ടായ അപകടങ്ങളില്‍ 7 പേര്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങളും ഡ്രൈവിംഗിന് സാധിക്കാത്ത വിധത്തില്‍ നിങ്ങളെയാക്കുന്നുണ്ടെന്നും വിശദീകരിക്കപ്പെടുന്നു.

ഡിവിഎല്‍എ നല്‍കുന്ന പട്ടിക കാണാം

Absence seizures
Acoustic neuroma
Addison’s disease
Agoraphobia
AIDS
Alcohol problems
Alzheimer’s disease
Amyotrophic Lateral Sclerosis
Amputations
Angina
Angioma
Angioplasty
Ankylosing spondylitis
Anorexia nervosa
Anxiety
Aortic aneurysm
Arachnoid cyst
Arnold-Chiari malformation
Arrhythmia
Atrial defibrillator
Arteriovenous malformation
Arthritis
Asperger syndrome
Ataxia
Attention deficit/hyperactivity disorder (ADHD)
Autistic spectrum disorders (ASD)
Balloon angioplasty (leg)
Bipolar disorder
Blackouts
Blepharospasm
Blood clots
Blood pressure
Brachial plexus injury
Brain abscess, cyst or encephalitis
Brain aneurysm
Brain angioma
Brain haemorrhage
Brain injury (traumatic)
Brain tumours
Branch retinal vein occlusion
Broken limbs and driving
Burr hole surgery
Caesarean section
Cancer
Cataracts
Catheter ablation
Cardiac problems
Carotid artery stenosis
Cataplexy
Cerebral palsy
Chronic aortic dissection
Cognitive problems
Congenital heart disease
Convulsions
Coronary artery bypass or disease
Coronary angioplasty
Cystic fibrosis
Deafness
Defibrillator
Déjà vu
Dementia
Depression
Diabetes
Diabetic retinopathy
Dilated cardiomyopathy
Diplopia (double vision)
Dizziness
Drug misuse
Eating disorders
Empyema (brain)
Epilepsy
Essential tremor
Fainting
Fits
Fractured skull
Friedreich’s ataxia
Giddiness (recurring)
Glaucoma
Global amnesia
Grand mal seizures
Guillain-Barré syndrome
Head injury
Heart attack
Heart arrhythmia
Heart failure
Heart murmurs
Heart palpitations
Heart valve disease or replacement valve
Hemianopia
High blood pressure
HIV
Hodgkin’s lymphoma
Huntington’s disease
Hydrocephalus
Hypertension
Hypertrophic cardiomyopathy
Hypoglycaemia
Hypoxic brain damage
Hysterectomy
Implantable cardioverter defibrillator (ICD)
Intracerebral haemorrhage
Ischaemic heart disease
Kidney dialysis
Kidney problems
Korsakoff’s syndrome
Labyrinthitis
Learning difficulties
Left bundle branch block
Leukaemia
Lewy body dementia
Limb disability
Low blood sugar
Lumboperitoneal shunt
Lung cancer
Lymphoma
Macular degeneration
Malignant brain tumours
Malignant melanoma
Manic depressive psychosis
Marfan syndrome
Medulloblastoma
Memory problems (severe)
Meningioma
Mini-stroke
Monocular vision
Motor neurone disease
Multiple sclerosis
Myasthenia gravis
Myocardial infarction
Myoclonsu
Narcolepsy
Night blindness
Nystagmsu
Obsessive compulsive disorder
Obstructive sleep apnoea
Optic atrophy
Optic neuritsi
Pacemakers
Palpitations
Paranoia
Paranoid schizophrenia
Paraplegia
Parkinson’s disease
Peripheral arterial disease
Peripheral neuropathy
Personality disorder
Petit mal seizures
Pituitary tumour
Post traumatic stress disorder (PTSD)
Psychosis
Psychotic depression
Renal dialysis
Retinal treatment
Retinopathy
Schizo-affective disorder
Schizophrenia
Scotoma
Seizures
Sight in one eye only
Sleep apnoea
Sleepiness (excessive daytime)
Spinal problems and injuries and driving
Stroke
Subarachnoid haemorrhage
Surgery
Syncope
Tachycardia
Temporal lobe epilepsy
Tonic clonic fits
Tourette’s syndrome
Transient global amnesia
Transient ischaemic attack (TIA)
Tunnel vision
Usher syndrome
Valve disease or replacement valve
Ventricular defibrillator
Vertigo
Vision in one eye only
Visual acuity (reduced)
Visual field defects
VP shunst
Wolff-Parkinson-White syndro

ലണ്ടന്‍: ക്രിസ്തുമസിനു മുമ്പ് പെട്രോള്‍ വില വര്‍ദ്ധിക്കുമെന്ന് ആര്‍എസിയുടെ മുന്നറിയിപ്പ്. ലിറ്ററിന് 3 പെന്‍സ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഹോള്‍സെയില്‍ ഇന്ധനവില ആറ് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതോടെയാണ് ഈ മുന്നറിയിപ്പ്. ഇതോടെ 55 ലിറ്റര്‍ ശേഷിയുള്ള ഫാമിലി കാര്‍ ഫുള്‍ടാങ്ക് നിറക്കണമെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ 1.65 പൗണ്ട് കൂടുതല്‍ മുടക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രെന്റ് ക്രൂഡ് വില 1.5 ശതമാനം വര്‍ദ്ധിച്ച് 65.72 ആയി. 2015ലാണ് ഇതിനു മുമ്പ് ഇത്രയും വില രേഖപ്പെടുത്തിയിട്ടുള്ളത്. ഫോര്‍ട്ടീസ് പൈപ്പ്‌ലൈനില്‍ വിള്ളലുണ്ടായത് മൂലം വിതരണം നിലച്ചതാണ് അന്ന് ഇന്ധനവില കൂടിയത്. നോര്‍ത്ത് സീയില്‍ നിന്ന് ഇന്ധനവും വാതകവും കൊണ്ടുവന്നിരുന്ന ഈ പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണികള്‍ക്കായി മൂന്നാഴ്ചയാണ് അടച്ചിടേണ്ടി വന്നത്. ഇത്രയും കാലം അടച്ചിടേണ്ടി വന്നതു മൂലം പെട്രോളിനും ഡീസലിനും വിലക്കയറ്റമുണ്ടായി.

എന്നാല്‍ ഇപ്പോള്‍ ക്രിസ്തുമസ് കാലത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത് ആശ്വാസകരമല്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. ഉത്സവ കാലം ചെലവേറിയതാക്കി മാറ്റാനേ ഇത് ഉപകരിക്കൂ എന്ന് ആര്‍എസി വക്താവ് പറഞ്ഞു. യുകെയിലെ പ്രകൃതിവാതകത്തിന്റെ വിലയിലും കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രിയയിലെ നാച്വറല്‍ ഗ്യാസ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയാണ് ഇതിന് കാരണം. വിന്ററില്‍ വീടുകളിലെ ഹീറ്റിംഗും ഇതോടെ ചെലവേറിയതാകുമെന്നാണ് കരുതുന്നത്.

ഷെഫീൽഡ്: യൂബർ ടാക്സികൾക്ക് ഷെഫീൽഡിൽ നിരോധനമേർപ്പെടുത്തി. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണമുന്നയിച്ചാണ് യൂബർ ടാക്സികൾക്ക് നിരോധനമേർപ്പെടുത്താൻ യോർക്ക് സിറ്റി കൗൺസിൽ നിർബന്ധിതമായത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് യൂബർ ടാക്സികളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനമായത്. പന്ത്രണ്ട് മാസം നീളുന്ന ലൈസൻസ് കാലാവധി ഡിസംബർ 24 ന് അവസാനിക്കും. ടാക്സി സർവീസുകളെക്കുറിച്ച് നിരവധി പരാതികളാണ് കൗൺസിലിന് ലഭിച്ചത്.

കഴിഞ്ഞയാഴ്ച്ച ഷെഫീൽഡ് സിറ്റി കൗൺസിലും ഇതേ കാരണങ്ങൾ നിരത്തി യൂബറിന് നിരോധനമേർപ്പെടുത്തിയിരുന്നു. ലണ്ടനിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ യൂബറിന്റെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് മേയർ സാദിഖ് ഖാൻ അധ്യക്ഷനായുള്ള ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ തീരുമാനമെടുത്തിരുന്നു. യൂബർ ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്ന് പരസ്യമായി പറഞ്ഞിട്ടും ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ തീരുമാനത്തിൽ അയവ് വരുത്തിയിരുന്നില്ല.

ലണ്ടനിലും യോർക്കിലുമൊക്കെ നിരവധി മലയാളികളാണ് യൂബറിൽ ടാക്സി ഡ്രൈവർമാരായി ജോലി ചെയ്യുന്നത്. യോർക്കിൽ യൂബർ ബ്രിട്ടാനിയ യോർക്ക് സിറ്റി കൗൺസിലിന്റെ തീരുമാനത്തിനെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ്. യോർക്കിലെ പരമ്പരാഗത ടാക്സി ഡ്രൈവർമാരും യൂണിയൻ നേതാക്കളും തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്.

മലയാളം യുകെ സ്പെഷ്യല്‍ ന്യൂസ്

ആഡംബര കാര്‍ വാങ്ങി വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിനെ വന്‍ തുക നികുതിയിനത്തില്‍ കബളിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രമുഖ സിനിമാതാരവും ബിജെപി രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വെള്ളിയാഴ്ച താരത്തിന്റെ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. നികുതി വെട്ടിക്കുന്നതിനായി വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെയുള്ള കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അറസ്റ്റ് ഒഴിവാക്കാനാണ് താരത്തിന്റെ ശ്രമം. സുരേഷ് ഗോപിക്കെതിരെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് ലഭ്യമായ വിവരം.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ വ്യാജ വിലാസത്തിലാണ് സുരേഷ് ഗോപി തന്റെ ഔഡികാര്‍ രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട്ടിലെ ശ്രീ വൈകുണ്ഠത്തുള്ള സ്വന്തം ഫാം ഹൗസിലേയ്ക്ക് യാത്ര ചെയ്യാനുള്ള സൗകര്യാര്‍ത്ഥമാണ് പുതുച്ചേരിയിലെ വീട് വാടകയ്ക്ക് എടുത്തതെന്ന് കഴിഞ്ഞ ദിവസം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം സുരേഷ് ഗോപി കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ പുതുച്ചേരിയിലെ വാടക വീട്ടില്‍ നിന്ന് തമിഴ്നാട്ടിലെ ഫാം ഹൗസിലേയ്ക്ക് 500 കിലോമീറ്ററോളം ദൂരമുണ്ട്. ഇതുകൂടാതെ തെളിവായി സമര്‍പ്പിച്ച വാടകച്ചീട്ടിലും പലതരത്തിലുള്ള പൊരുത്തക്കേടുകളുമുണ്ട്.

വെള്ളിത്തിരയില്‍ സൂപ്പര്‍ ഡയലോഗുകള്‍ കൊണ്ടും പോലീസ് വേഷം കൊണ്ടു ആരാധകരെയും പ്രേക്ഷകരെയും കോരിത്തരിപ്പിച്ച താരം യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസിനെയും ജയിലുമൊക്കെ അഭിമുഖീകരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ കാണിക്കുന്ന പരിഭ്രാന്തി കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സുരേഷ് ഗോപിയെ കൂടാതെ നിരവധി പ്രമുഖര്‍ ആഡംബര്‍ കാറുകള്‍ വാങ്ങി നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാണ് അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2000 ആഡംബര കാറുകള്‍ സംസ്ഥാനത്തെ നിരത്തുകളില്‍ സജീവമാണെന്നാണ് ലഭ്യമായ വിവരം.

ലണ്ടന്‍: ഭാവിയിലെ കാറുകള്‍ റോഡിലെ കുഴികളും മറ്റും തിരിച്ചറിഞ്ഞ് അവയേക്കുറിച്ച് തങ്ങള്‍ക്ക് വിവരം നല്‍കുന്ന വിധത്തിലുള്ളതായിരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് ഹൈവേയ്‌സ് ഇംഗ്ലണ്ട്. ഈ വിധത്തില്‍ കണക്ടഡ് ആയിട്ടുള്ള വാഹനങ്ങള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി ചെയ്യാന്‍ സഹായിക്കുമെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഹൈവേയ്‌സ് ഇംഗ്ലണ്ട് വ്യക്തമാക്കി.

റോഡുകളുടെ അവസ്ഥയേക്കുറിച്ച് മനസിലാക്കുന്നതിനായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ പദ്ധതിയുണ്ടെന്നും ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ സള്ളിവന്‍ പറഞ്ഞു. ഇതിലൂടെ റോഡുകളുടെ നിലവാരം മനസിലാക്കാന്‍ അതിവേഗം സാധിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്. ബ്രിട്ടനിലെ റോഡുകള്‍ ശരിയായ വിധത്തില്‍ പരിപാലിക്കുന്നതില്‍ സാങ്കേതികവിദ്യക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

2020ല്‍ ആരംഭിക്കാനിരിക്കുന്ന സര്‍ക്കാരിന്റെ അടുത്ത റോഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിയില്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കും. 15 ബില്യന്‍ പൗണ്ടിന്റെ റെക്കോര്‍ഡ് നിക്ഷേപമാണ് റോഡുകള്‍ സുരക്ഷിതമാക്കാനായി ചെലവഴിക്കപ്പെടുന്നത്. ഈ റിപ്പോര്‍ട്ട് ജനങ്ങള്‍ വായിക്കണമെന്നും അതേക്കുറിച്ചുള്ള നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്‍സള്‍ട്ടേഷന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന കണ്‍സള്‍ട്ടേഷന്‍ ഫെബ്രുവരി 7 വരെ തുടരും.

ലണ്ടന്‍: ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച പെണ്‍കുഞ്ഞ് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്. ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയാണ് വാനെലോപ് ഹോപ് വില്‍കിന്‍സ് എന്ന കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചത്. എക്ടോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ വൈകല്യമായിരുന്നു കുഞ്ഞിന് ഉണ്ടായിരുന്നത്. ശരീരത്തിനു പുറത്ത് ഹൃദയം കാണപ്പെടുന്ന ഈ അവസ്ഥയില്‍ ജനിക്കുന്ന കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നത് യുകെയില്‍ ആദ്യമായാണെന്നാണ് കരുതുന്നത്.

കുട്ടികളുടെ ഹൃദയരോഗങ്ങള്‍ക്കായുള്ള സ്‌പെഷ്യലിസ്റ്റ് ആശുപത്രിയാണ് ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റല്‍. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാകില്ലെന്നാണ് കരുതിയതെന്നായിരുന്നു ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെ മാത്രമായതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും യുടെ അമ്മയായ നവോമി ഫിന്‍ഡ്‌ലെ അതിന് സമ്മതിച്ചില്ല. 20 വര്‍ഷം മുമ്പ് ഒരു ഗര്‍ഭസ്ഥ ശിശുവിന് ഇതേ അവസ്ഥയുണ്ടെന്ന് കണ്ടെത്തിയത് തനിക്കറിയാമായിരുന്നെന്നും അവര്‍ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നെന്നും കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഫ്രാന്‍സസ് ബു ലോക്ക് പറഞ്ഞു.

ഇത്തരം സംഭവങ്ങളേക്കുറിച്ച് ഗൂഗിളിലും പുസ്തകങ്ങളിലും തിരഞ്ഞിട്ടും കാര്യമായി ഒന്നും ലഭിച്ചില്ല. ഓരോ കേസുകളും വ്യത്യസ്തമാണെന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എന്തായാലും മൂന്ന് സര്‍ജറികളിലൂടെ കുഞ്ഞിന്റെ ഹൃദയം തിരികെ നെഞ്ചിനുള്ളില്‍ ഘടിപ്പിച്ചു. ഹൃദയത്തിനായി പ്രത്യേക അറ ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കേണ്ടി വന്നു. എക്ടോപ്പിയ കോര്‍ഡിസ് ചികിത്സിച്ച് ഭേദമാക്കിയ യുകെയിലെ ആദ്യ സംഭവമാണ് ഇതെന്നാണ് കരുതുന്നത്. ക്രിസ്തുമസ് തലേന്നായിരുന്നു പ്രസവത്തിയതി പറഞ്ഞിരുന്നതെങ്കിലും ഈ പ്രത്യേക അവസ്ഥയുള്ളതിനാല്‍ നവംബര്‍ 22ന് സിസേറിയനിലൂടെ പുറത്തെടുക്കുകയും ഒരു മണിക്കൂറിനുള്ളില്‍ ജീവന്‍ രക്ഷാ ശസ്ത്രക്രിയ ആരംഭിക്കുകയുമായിരുന്നു.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ സാല്‍ഫോഡിലെ ഒരു വീട്ടിലാണ് കുടുംബത്തെ അപ്പാടെ ചുട്ടെരിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. വീട്ടിലെ ചിമ്മിനിയിലൂടെ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ചാണ് വീടിന് തീവച്ചത്. അമ്മയും അഞ്ചു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാരായ ഡെമി പീയേഴ്‌സണ്‍ (14), ബ്രാണ്ടന്‍(8), ഇവരുടെ സഹോദരിയായ ലേസി(7) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് മിഷേല്‍ പീയേഴ്‌സണും(35) ഇളയകുട്ടി ലിയയും(3) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇവരുടെ മൂത്ത കുട്ടി കെയ്ല്‍ പീയേഴ്‌സണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച്ച രാവിലെ അഞ്ചു മണിയോടെയാണ് വീടിന് തീപിടിച്ചത്. നേരത്തേ തന്നെ ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരാള്‍ വീടിന് മുന്‍പില്‍ വന്ന് അസഭ്യങ്ങള്‍ പറയുകയും കതകില്‍ ഇടിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വെളുപ്പിന് രണ്ടുമണിയോടെ പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പോലീസ് പോയി മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം നടക്കുന്നത്. കുടുംബത്തിന് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി, പ്രത്യേക ഇലക്ട്രോണിക് സംവിധാനം വീടിന്റെ ലെറ്റര്‍ ബോക്‌സില്‍ പോലീസ് ഘടിപ്പിച്ചിരുന്നു. ആരെങ്കിലും വീടിന് മുന്‍പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പെട്ടന്ന് പൊലീസിന് ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള ഉപകരണമാണ് ഘടിപ്പിച്ചത്.

എന്നാല്‍ വീടിന് പുറകില്‍ ഘടിപ്പിച്ചിരുന്ന സ്‌കഫോള്‍ഡിങ് വഴി വീടിന്റെ മുകളിലെ ചിമ്മിനി വഴിയാണ് പ്രതികള്‍ പെട്ടന്ന് തീപിടിക്കുന്ന ദ്രാവകമൊഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് മിഷേലിന്റെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: മോശം കാലാവസ്ഥ ബ്രിട്ടനിലും യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലു ഗതാഗത സംവിധാനങ്ങളെ ബാധിക്കുന്നു. യുകെയിലെ റെയില്‍ ഗതാഗത മേഖലയില്‍ യാത്രാ പ്രതിസന്ധി രൂക്ഷമാണ്. ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നത് മൂലം യാത്രക്കാര്‍ ദുരിതത്തിലായി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനായ വാട്ടര്‍ലൂവില്‍ ഇന്നലെ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ട്രാക്കില്‍ ആരോ തീയിട്ടതിനെത്തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായതോടെ സ്‌റ്റേഷന്‍ ഭാഗികമായി അടച്ചിട്ടിരുന്നു.

മൂന്ന് പ്രധാന ലൈനുകളിലാണ് തകരാറുണ്ടായത്. ഇതേത്തുടര്‍ന്ന് 21 പ്ലാറ്റ്‌ഫോമുകളുള്ള സ്‌റ്റേഷന്റെ 9 പ്ലാറ്റ്‌ഫോമുകള്‍ അടച്ചിട്ടു. വൈകുന്നേരം ഏറ്റവും തിരക്കുള്ള സമയത്ത് പ്ലാറ്റ്‌ഫോമുകള്‍ അടച്ചിട്ടതോടെ മറ്റു പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചു. തകരാറ് മൂലം മിക്ക ട്രെയിനുകളും ക്ലാപ്പ്ഹാം ജംഗ്ഷ്‌നില്‍ നിന്നാണ് യാത്ര തുടങ്ങിയതും അവസാനിപ്പിച്ചതും. കെന്റിലും സസെക്‌സിലും കനത്ത മഞ്ഞുവീഴ്ചയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഹേവാര്‍ഡ്‌സ്ഹീത്തിനും ല്യുവ്‌സിനുമിടയില്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആഷ്‌ഫോര്‍ഡിനും റൈക്കുമിടയിലും ബസുകള്‍ ഏര്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.

വെല്‍ഷ് അതിര്‍ത്തിയില്‍ അബര്‍ഗാവനിക്കും ഹെറെഫോര്‍ഡിനുമിടയില്‍ റെയില്‍പ്പാത പകല്‍ മുഴുവന്‍ അടഞ്ഞുകിടന്നു. ഗ്ലാസ്‌ഗോ, പ്രെസ്റ്റണ്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്കുള്ള റൂട്ട് എന്നിവിടങ്ങളിലെ വിര്‍ജിന്‍ സര്‍വീസുകള്‍ വൈകി. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും രാവിലെ റണ്‍വേകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ യുകെയിലെ നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന കാര്യം നേരത്തേ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ബ്രെക്‌സിറ്റിന്റെ ആദ്യ ദിനത്തില്‍ത്തന്നെ ലണ്ടന്‍ നഗരത്തിന് നഷ്ടമാകാനിടയുള്ളത് ധനകാര്യ മേഖലയിലെ 10,500 ജോലികളാണെന്ന് പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ ഇവൈ പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയുടെ പിന്‍മാറ്റം കൂടുതല്‍ ഗുണകരമാകുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളായ ഡബ്ലിന്‍, ഫ്രാങ്ക്ഫര്‍ട്ട് മുതലായ നഗരങ്ങളായിരിക്കും.

യൂറോപ്യന്‍ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം മാറ്റാന്‍ പദ്ധതിയിടുന്ന കമ്പനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. 222 കമ്പനികളില്‍ നടത്തിയ പഠനത്തില്‍ ബാങ്കുകളും ബ്രോക്കര്‍മാരും അസറ്റ് മാനേജ്‌മെന്റ് കമ്പനികളുമുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ 75 ശതമാനവും ഡബ്ലിന്‍, ആംസറ്റര്‍ഡാം, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കാനും ജീവനക്കാരെ ഈ നഗരങ്ങളിലേക്ക് മാറ്റാനും പദ്ധതിയിടുന്നതായാണ് വ്യക്തമായത്.

എന്നാല്‍ ലണ്ടന്‍ നഗരത്തിന് നഷ്ടമാകുന്ന തൊഴിലവസരങ്ങളില്‍ നേരത്തേ നടത്തിയ പ്രവചനത്തില്‍ നിന്ന് 2000 എണ്ണത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസത്തിന് വക നല്‍കുന്നത്. സപ്പോര്‍ട്ട് ജോലികളേക്കാള്‍ ഇടപാടുകാരുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന മുന്‍നിര ജോലികള്‍ നഷ്ടമാകുമെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ സാം വുഡ്‌സിന്റെ പ്രവചനത്തോട് അടുത്ത് വരുന്നതാണ് ഇവൈ പഠനഫലം. ബ്രെക്‌സിറ്റോടെ 10,000 തൊഴിലവസരങ്ങള്‍ ലണ്ടന് നഷ്ടമാകുമെന്നായിരുന്നു വുഡ്‌സ് പറഞ്ഞിരുന്നത്.

RECENT POSTS
Copyright © . All rights reserved