Movies

സ്വന്തം ലേഖകന്‍

ലണ്ടന്‍ : പോലീസ്സും മാധ്യമങ്ങളും കുടുങ്ങുമോ ? ദിലീപിനൊപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍ ?.  പോലീസ്സിനും പിണറായിക്കും പണി കിട്ടുമോ?. നാലഞ്ച് മാസം അന്വേഷിച്ച കേസ്സിലെ വ്യക്തമായ തെളിവുകള്‍ എവിടെ?. ദിലീപിനെ കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയോ?. എന്തുകൊണ്ടാണ് കേസ്സിലെ പ്രധാനിയായ മാഡത്തെ ഇതുവരെ പിടിക്കാത്തത്?. ആ മാഡം ദിലീപിന്റെ ശത്രുനിരയിലെ കുടുംബാംഗമോ?. എന്തുകൊണ്ടാണ് ദിലീപ് ഇപ്പോഴും സന്തോഷവാനായി കാണപ്പെടുന്നത്?. ദിലീപ് പുറത്ത് വന്നാല്‍ ഏഷ്യാനെറ്റിലെ വിനുവിനും, മാത്രുഭൂമിയിലെ വേണുവിനും, റിപ്പോര്‍ട്ടറിലെ നികേഷിനും, കേരളത്തിലെ ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ക്കും പണി കിട്ടുമോ?. സത്യത്തില്‍ ഇന്നത്തെ കോടതിയില്‍ നിന്നുള്ള വിവരങ്ങള്‍ കാണുംമ്പോള്‍ ഓരോ മലയാളിയുടെയും മനസ്സില്‍ തോന്നുന്ന ചില ചോദ്യങ്ങളാണ് ഞങ്ങള്‍ ഇവിടെ ഉന്നയിക്കുന്നത്.

പോലീസിനും പിണറായിക്കും പണി കിട്ടുമോ?. 

നാലഞ്ച് മാസം അന്വേഷണം നടത്തി ഗൂഡാലോചനയിലെ ദിലീപിന്റെ പങ്കിനുള്ള  എല്ലാ തെളിവുകളും കണ്ടുപിടിച്ചിട്ടാണ് ഞങ്ങള്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ പോലീസ് ആണ് ഇപ്പോള്‍ കുടുങ്ങാന്‍ പോകുന്നത്. കരുണാകരനെ കുടുക്കാന്‍ കേരള പോലീസും രാഷ്ട്രീയക്കാരും കൂടി ഉണ്ടാക്കിയ ചാരക്കേസ്സും, അതെ കരുണാകരന്റ കാലത്ത് ഉണ്ടായ ഈച്ചരവാര്യരുടെ മകന്‍ രാജനെ ഉരുട്ടി കൊന്ന കേസ്സും, ജിഷ കൊലകേസ്സും, ജിഷ്ണു പ്രണോയിയുടെ കേസ്സും, നിസ്സാമിന്റെ കേസ്സും പോലെയാണ് ഈ കേസ്സിനെ പോലീസ് കാണുന്നതെങ്കില്‍ തീര്‍ച്ചയായും പോലീസ് കുടുങ്ങും എന്ന് ഉറപ്പാണ്. കാരണം ദീലീപ് എന്ന വ്യക്തി സാധാരണ മലയാളിയുടെ മനസ്സിലെ ജനപ്രിയനും അനേകരുടെ അന്നദാതാവും ആണ്. അവര്‍ തങ്ങളുടെ ജനപ്രിയ നായകന് ഏറ്റ മുറിവ് എത്ര കണ്ട് മറക്കും എന്ന് കണ്ട് അറിയണം.

എന്തുകൊണ്ടാണ് കേസ്സിലെ പ്രധാനിയായ  മാഡത്തെ പിടിക്കാത്തത്?. ആ മാഡം ദിലീപിന്റെ ശത്രുനിരയിലെ കുടുംബാംഗമോ?.

ഈ കേസ്സിന്റെ ഗൂഡാലോചനയിലെ പ്രധാന പ്രതിയായ മാഡത്തിനെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതാണ് ചില സംശയങ്ങളിലേയ്ക്ക് പൊതുസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ കേസ്സിലെ ഏറ്റവും പ്രധാനമായ മൊഴി പീഡനത്തിന് ഇരയായ നടിയുടെതാണ്. പള്‍സര്‍ സുനി അക്രമങ്ങള്‍ക്ക് ശേഷം ” എല്ലാം വിജയകരമായി നടന്നു ” എന്ന് ഈ മാഡത്തിനെ വിളിച്ച് പറയുന്നതായി കേട്ടു എന്ന് പീഡനത്തിന് ഇരയായ നടി മൊഴി തന്നിട്ടും എന്തുകൊണ്ടാണ് ഗൂഡാലോചനയിലെ പ്രധാന പ്രതിയായ ആ മാഡത്തിനെ ഇതുവരെ   അറസ്റ്റ് ചെയ്യാത്തത്?. പള്‍സര്‍ സുനിയുടെ ഫോണില്‍ നിന്ന് പോയിരിക്കുന്ന ആ ഫോണ്‍ കോളിന്റെ നമ്പര്‍ കണ്ട് പിടിക്കാന്‍ കേരള പോലീസിന് പത്ത് മിനിറ്റില്‍ അധികം ആവശ്യമുണ്ടോ?. ഇവിടെയാണ് ഈ കേസ്സില്‍ ദിലീപിന്റെ ശത്രുനിരയിലെ ആരെയൊക്കൊയോ സംരക്ഷിച്ചുകൊണ്ട്  ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന് പൊതുസമൂഹം ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്.

നാലഞ്ച് മാസം അന്വേഷിച്ച കേസ്സിലെ വ്യക്തമായ തെളിവുകള്‍ എവിടെ ?

ഗൂഡാലോചനയിലെ എല്ലാ തെളിവുകളും കിട്ടിയിട്ടാണ ദിലീപിനെ പ്രതിയാക്കിയത് എന്ന് പറഞ്ഞ പോലീസ് ദിലീപ് എന്ന സിനിമ നടന്‍ താമസിച്ച ഹോട്ടലുകളും, ക്ലബ്ബുകളും, പള്‍സര്‍ സുനി എന്ന കൊടും കുറ്റവാളി ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ വന്ന മിസ്സ്‌ കോളും, ഒരു ആരാധകന്‍ എടുത്ത സെല്‍ഫിയില്‍ ദൂരെ നില്‍ക്കുന്ന വ്യക്തമാകാത്ത വെള്ള ഉടുപ്പ് ഇട്ട ഒരു വ്യക്തി പള്‍സര്‍ സുനിയാണ് എന്നും, ഇവര്‍ തമ്മില്‍ ഒരേ മൊബൈല്‍ ടവറിന്റെ കീഴില്‍ വന്നെന്നും ഒക്കെ കാട്ടിയാണ് ഗൂഡാലോചനയില്‍ തെളിവായി ചൂണ്ടി കാട്ടുന്നത്. സത്യത്തില്‍ ഇതൊന്നും അല്പം സാമാന്യ ബുദ്ധിയോടെ ചിന്തിക്കുന്ന ഒരു സാധാരണ മലയാളിക്ക് പോലും ദിലീപിനെ ഈ കേസ്സില്‍ അറസ്റ്റ് ചെയ്യാനുള്ള തെളിവായി കാണാന്‍ കഴിയുന്നില്ല . അതുമാത്രമല്ല നിങ്ങള്‍ എന്നെ നുണപരോശോധനയ്ക്ക് വിധേയനാക്കികൊള്ളൂ എന്ന് പറഞ്ഞാണ് ദിലീപ് ഈ കേസ്സില്‍ മുന്നോട്ട് വന്നതെന്നും ഓര്‍ക്കണം.

എന്തുകൊണ്ടാണ് ദിലീപ് എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നത്?

കേസ്സിന്റെ തുടക്കം മുതല്‍ ഇന്ന് കോടതിയില്‍ എത്തിയത് വരെ ദിലീപിന്റെ മുഖത്ത് പ്രകടമാകുന്ന ചിരിയും, ആത്മവിശ്യാസവും, എന്നെ നുണപരിശോധനയക്ക് വിധേയനാക്കൂ എന്ന് പറയുന്നതും, ദിലീപിന്റെ അനുജന്‍ നിങ്ങളുടെ ഒക്കെ പണി തീര്‍ന്നിട്ട് ഞങ്ങള്‍ പണി തുടങ്ങാം എന്ന് മാധ്യമങ്ങളോട് പറഞ്ഞതും, പത്തും നാല്‍പ്പതും വര്‍ഷം ദിലീപിനെ അറിയാവുന്ന പലരും ദിലീപിനൊപ്പം അടിയുറച്ച് നില്‍ക്കുന്നതും, എന്നാല്‍ പല പ്രമുഖ സുഹ്രത്തുക്കളും തന്നെ കൈവിട്ടിട്ടും ഒക്കെ താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ധൈര്യത്തിലാണോ ദിലീപ് സന്തോഷവാനായി കാണപ്പെടുന്നത് ?. അങ്ങനെയെങ്കില്‍ പലര്‍ക്കും ദിലീപ് പണി കൊടുക്കും എന്ന് ഉറപ്പാണ്‌.

ദിലീപ് പുറത്ത് വന്നാല്‍ ഏഷ്യാനെറ്റിലെ വിനുവിനും, മാത്രുഭൂമിയിലെ വേണുവിനും, റിപ്പോര്‍ട്ടറിലെ നികേഷിനും, നാട്ടിലെ ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ക്കും പണി കിട്ടുമോ?

സോഷ്യല്‍ മീഡിയയുടെ ശക്തമായ സ്വാധീനം ഉള്ളതുകൊണ്ട് രാഷ്ട്രീയക്കാര്‍ക്കും, പോലീസിനും, മാധ്യമങ്ങള്‍ക്കും പഴയതുപോലെ രക്ഷപെടാന്‍ കഴിയുന്നില്ല എന്നത് വാസ്തവമാണ്. രാഷ്ട്രീയ – പോലീസ് – മാധ്യമ ബന്ധത്തെ പൊതുസമൂഹം വിശ്വാസത്തില്‍ എടുക്കില്ല എന്ന് ഉറപ്പാണ്. കാരണം ഈ മൂന്ന് കൂട്ടരും ചേര്‍ന്ന് പല നിരപരാധികളെയും കൊല്ലുകയും, പല പ്രതികളെയും രക്ഷിച്ചെടുക്കുകയും ചെയ്യുന്നതിന് അനേകം തെളിവുകള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഉണ്ട് താനും. അതുകൊണ്ട് തന്നെ പൊതുസമൂഹം ദിലീപിനൊപ്പം നില്‍ക്കും എന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ആരോപണ വിധേയനായ വ്യക്തി എന്നതിന് പകരം ദിലീപിനെ പ്രതി എന്ന് ചിത്രീകരിക്കുന്നതിന് എതിരായി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ദിലീപിനോപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍? 

അതോടൊപ്പം പീഡിപ്പിക്കപ്പെട്ട നടി ദിലീപേട്ടനുമായി യാതൊരുവിധ സാമ്പത്തിക ഇടാപാടുകളും നടത്തിയിട്ടില്ലെന്നും , അദ്ദേഹം നിരപരാധിയാണെങ്കില്‍ ശിക്ഷിക്കരുത് എന്നും പറഞ്ഞ് ഇന്നലെ പുറത്തിറക്കിയ പത്രകുറിപ്പ് ജനമനസ്സില്‍ ദിലീപ് വീണ്ടും അവരുടെടെ ജനപ്രിയ നായകനായി മാറി കഴിഞ്ഞു. അതിനുള്ള വ്യക്തമായ തെളിവാണ് പതിവ് കൂവലിനും പരിഹാസത്തിനും പകരമായി തങ്ങളുടെ ജനപ്രിയ നടനെ സന്തോഷത്തോടെ അവര്‍ ഇന്ന് കോടതിയില്‍ വരവേറ്റത്. ഇതിനെ ദിലീപ് കാശ്ശു കൊടുത്ത് അദ്ദേഹത്തിന്റെ ഫാന്‍സ്സിനെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് എന്ന് പറഞ്ഞു തെറ്റി ധരിപ്പിക്കാന്‍ ദിലീപ് വിരുദ്ധരായ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പൊതുസമൂഹം വിലയ്ക്ക് എടുക്കുന്നതായി തോന്നുന്നില്ല. കാരണം ദിലീപ് ഇത്രയും മോശമായ ഒരു ഹീനകൃത്യം ചെയ്തിട്ടുണ്ടോ എന്ന സംശയം നടിക്കൊപ്പം നല്ലൊരു ശതമാനം മലയാളികളിലും ഉണ്ട് എന്നതാണ് സത്യം.

എന്ത് തന്നെയാണെങ്കിലും ദിലീപ് നാളെ ജാമ്യത്തില്‍ ഇറങ്ങുകയും, ഈ കേസ്സിന്റെ പിന്നില്‍ ദിലീപ് ഇല്ല എന്നത് സത്യമാവുകയും ആണെങ്കില്‍ പിണറായി മുതല്‍ പോലീസ്- മാധ്യമ- സിനിമ മേഖലകളിലെ പലരും വിയര്‍ക്കും എന്ന് ഉറപ്പാണ്‌.

 

പൃഥ്വിരാജിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘അത് മന്ദാരപ്പൂവല്ല’. എംടി വാസുദേവന്‍ നായരുടെ കഥയെ ആധാരമാക്കിയുള്ളതായിരുന്നു ചിത്രം. സിനിമ ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം മുടങ്ങുകയായിരുന്നു.

താരസംഘടനയായ അമ്മ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത്. അതുവരെ സിനിമയുമായി സഹകരിച്ച താരങ്ങളും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമയോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ചിത്രം ഉപേക്ഷിക്കപ്പെട്ടെന്ന് പ്രിയനന്ദനന്‍ പറയുന്നു. നെയ്ത്തുകാരന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷം പ്രിയനന്ദനന്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘അത് മന്ദാരപ്പൂവല്ല’. പിന്നീട് പൃഥ്വിരാജിനുള്ള വിലക്ക് അമ്മ നീക്കിയെങ്കിലും സിനിമ നടന്നില്ലെന്നും പ്രിയനന്ദന്‍ പറയുന്നു.ഫെയ്സ്ബുക്കിലാണ് പ്രിയനന്ദന്‍ ഇക്കാര്യം പറയുന്നത്. പ്രിയനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

”നടിക്കെതിരെയുള്ള ആക്രമണവും കച്ചവട സിനിമാക്കാരുടെ തമ്മില്‍ തല്ലും ഓര്‍മിപ്പിക്കുന്ന ചിലത് എഴുതണം എന്ന് തോന്നുന്നു.നെയ്ത്തുകാരന്‍ കഴിഞ്ഞ് രണ്ടാമത്തെ സിനിമ ആലോചിച്ചത്, എം ടിയുടെ ഒരു കഥയും അതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. അത് മന്ദാരപ്പൂവല്ല. പൃഥ്വിരാജ് നായകനും, കാവ്യാ മാധവന്‍ നായികയും. ചിത്രീകരണം തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം മുടങ്ങി പോയതാണ് ആ സിനിമ. മലയാള സിനിമയിലെ ഒരു പാട് നല്ല നടീനടന്മാരുടെയും സാന്നിദ്ധ്യവും ആ സിനിമയ്ക്ക് അത്യാവശ്യമായിരുന്നു.

കാരണം പരമ്പരാഗത സിനിമാ രീതികളില്‍ നിന്നും വ്യത്യസ്ഥമായി, ഫിക്ഷന്റേയും ഡോക്യുമെന്ററിയുടേയും സാധ്യതകള്‍ ഒരുമിച്ച് ചേര്‍ത്തായിരുന്നു അത് മന്ദാരപ്പൂവല്ല രൂപകല്പന ചെയ്തത്. ഈ രീതി ജനങ്ങളിലേക്കെത്തണമെങ്കില്‍ ജനമനസ്സില്‍ സ്ഥാനമുള്ള നല്ല അഭിനേതാക്കള്‍ ആവശ്യമായിരുന്നു. ഇക്കാലത്താണ് പൃഥ്വിരാജിന് എതിരെ നടീനടന്‍മാരുടെ സംഘടന വിലക്കേര്‍പ്പെടുത്തുന്നത്.അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റിരുന്ന പ്രഗത്ഭരായ നടിനടന്മാരും അതുവരെ സിനിമയുമായി സഹകരിച്ചിരുന്ന സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും എന്തുകൊണ്ടാണ് പൊടുന്നനെ ഈ സിനിമയുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ഒന്നൊഴിയാതെ എത്തിയത് എന്ന് പെട്ടന്ന് മനസ്സിലാക്കാനായില്ല. അഭിനയം ജീവനോപാധിയായി സ്വീകരിച്ച നടീനടന്മാര്‍ താരമൂല്യത്തിന്റെ കച്ചവട യുക്തികള്‍ക്ക് വഴങ്ങുന്നത് അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാനായിരിക്കണം. പൃഥ്വിരാജിനൊപ്പം വ്യവസായ സിനിമയിലേ നടീനടന്മാര്‍ അഭിനയിച്ചാല്‍ പിന്നീടവര്‍ മലയാള സിനിമയില്‍ ഉണ്ടാകില്ല എന്ന അലിഖിത തിട്ടൂരത്തെ ഭയപ്പെട്ട് തന്നെയായിരിക്കും. എന്നാല്‍ സാമുഹ്യ പരിഷ്‌കരണത്തിന് മുന്നിട്ടിറങ്ങിയ ബുദ്ധിജീവികളും, ബുദ്ധിജീവികളായ നടീനടന്മാരും എന്തുകൊണ്ടായിരിക്കാം പിന്മാറിയത് എന്ന് സമയമെടുത്ത് മനസ്സിലാക്കുന്നതോടൊപ്പം മനസ്സിലാക്കിയ മറ്റൊന്ന്, ഇത് കലയേയും കച്ചവടത്തേയും വേര്‍തിരിക്കുന്ന കരിങ്കല്‍മതിലാണ് എന്നു തന്നെയാണ്. മൂലധന യുക്തികളും അല്പം കൂടി സുരക്ഷിതത്വം വേണം എന്ന മദ്ധ്യവര്‍ഗ ബോധവും ഈ കരിങ്കല്‍ മതിലിലെ ഓരോ കല്ലുകളാണെന്ന സമകാലിക ചരിത്രത്തിന് നടി ആക്രമിക്കപ്പെട്ടതിനേക്കാളും നടന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനേക്കാളും ഒരുപാട് പഴക്കമുണ്ട്. അന്നും സിനിമാ വ്യവസായത്തെ നയിച്ചത് ഇവരൊക്കെത്തന്നെ”

അത് മന്ദാരപ്പൂവല്ല എന്ന സിനിമയില്‍ നായികയാകാനിരുന്ന കാവ്യാ മാധവനെ കേന്ദ്രകഥാപാത്രമാക്കി ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രം പ്രിയനന്ദനന്‍ പിന്നീട് സംവിധാനം ചെയ്തിരുന്നു. മൈഥിലി, കലേഷ് കണ്ണാട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പാതിരാകാലം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പ്രിയനന്ദനന്‍.

ഫേസ്ബുക്കിലെ ഒരു പ്രമുഖ ഗ്രൂപ്പിൽ ഒരു യുവാവ് പോസ്റ്റ് ചെയ്ത ലേഖനം തരംഗം സൃഷ്ടിക്കുന്നു ! ദിലീപ് വിഷയത്തിൽ തിരിഞ്ഞു നോട്ടം എന്ന വണ്ണമാണ്  ഈ ലേഖനത്തെ വില ഇരുത്താവുന്നത്. പോസ്റ്റിന്റെ  പൂർണ രൂപം ചുവടെ കൊടുക്കുന്നു 

അങ്ങനെ മലയാളി ആഗ്രഹിച്ചത് സംഭവിച്ചു. ദിലീപ് അറസ്റ്റില്‍ ! ഒരു മനുഷ്യന്റെ കൂടി പതനം കാണാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കും ഇന്ന് നല്ല ഉറക്കം കിട്ടട്ടേ… ശുഭരാത്രി…ഒരുത്തന്‍ കൂടി നശിച്ചല്ലോ….! എന്തൊരു മനസുഖം….!

ഇതിനിടക്ക് മറ്റു ചില കാര്യങ്ങള്‍ ഓര്‍ത്തു പോകുന്നു, ഇന്നാട്ടിലെ നിരവധി പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കാന്‍ ദിലീപ് തുടക്കമിട്ടത്… സിനിമാ രംഗത്ത് അവശത അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്… അങ്ങനെ എന്തെല്ലാം….! അതൊക്കെ സൗകര്യ പൂര്‍വ്വം നമുക്ക് മറക്കാം. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം നേടിയ അയാളുടെ ഇച്ഛാശക്തിയേയും പുച്ഛിച്ച് തള്ളാം. കാരണം അയാള്‍ ഇന്നൊരു പ്രതിയാണ്.

പക്ഷേ, മറ്റൊരു കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്താതെ വയ്യ, ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ അയാളുടെ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു. അതിന് ആരാണ് മലയാളീ നിനക്ക് അധികാരം തന്നത് ? ഇതാണ് ചൊരുക്ക് ! ഒന്നുമില്ലായ്മയില്‍ നിന്ന് വല്ലതുമൊക്കെ ഉണ്ടാക്കിയവനോടുള്ള നല്ല ഒന്നാന്തരം കൃമികടി. ഒരവസരം കിട്ടിയപ്പോള്‍ അതങ്ങ് തീര്‍ത്തു.

[ot-video][/ot-video]

 

ദിലീപ് കുറ്റവാളി ആണെങ്കില്‍ ഈ രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക് നല്‍കണം. കാരണം, ചിന്തിക്കാന്‍ പറ്റാത്ത ഹീനകൃത്യം തന്നെയാണ് ചെയ്തത്. പക്ഷേ, കുറ്റവാളി ആണെന്ന് മുദ്ര കുത്തേണ്ടതും ശിക്ഷ വിധിക്കേണ്ടതും കോടതിയാണ്. അല്ലാതെ നമ്മളല്ല. പാപമില്ലാത്തവര്‍‍ കല്ലോ മെറ്റിലോ കരിങ്കല്ലോ എറിയട്ടേ..

ദിലീപാണ് അത് ചെയ്തതെങ്കില്‍ അവിടെ മറ്റൊരു വശം കൂടിയുണ്ട്. അത്രയും ക്രൂരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച കാരണങ്ങളും മനസിലാക്കണം. അയാള്‍ ക്രിമിനലായതിന് പിന്നിലുള്ള ചേതോവികാരം മനസിലാക്കണം. വഴിയില്‍ കൂടി നടന്നു പോകുന്ന ഏതോ ഒരാളെ വെറുതെ ചെന്ന് ഉപദ്രവിക്കണ്ട കാര്യം അയാള്‍ക്കില്ല ! അയാള്‍ ഒരു മാനസിക രോഗി അല്ലാത്തതിനാല്‍ അങ്ങനെ ചെയ്യില്ലെന്ന് കരുതാം. അപ്പോള്‍ ആ തെറ്റിലേക്ക് അയാളെ നയിച്ച വ്യക്തികളും സമൂഹവും ഇവിടെ പ്രതികളാണ്.

മലയാള സിനിമയില്‍ മീര ജാസ്മിന്‍, നവ്യാ നായര്‍, പത്മപ്രിയ, മമ്ത മോഹന്‍ദാസ്, നമിത പ്രമോദ് തുടങ്ങി എത്രയോ നായിക നടിമാരുണ്ടായിരുന്നല്ലോ…! ഇവരോടാരോടും ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ഈ നടിയോട് മാത്രം ദിലീപിന് ഉള്ളത് ? ഇവിടെ ദിലീപ് ആരോപിക്കുന്നത് ഈ നടി തന്റെ കുടുംബജീവിതം തകര്‍ത്തെന്നാണ്. സത്യമില്ലേ അതില്‍…? പരദൂഷണം എന്നത് മലയാളിക്ക് ജന്മസഹജം ആയതുകൊണ്ട് അത് പറയാതെ നമുക്ക് ജീവിക്കാന്‍ വയ്യ !

ഞാൻ ആയിരുന്നു ദിലീപിന്റെ സ്ഥാനെത്തെങ്കിലും ഇവൾക്കിട്ട് ഒരു പണി കൊടുക്കാൻ നോക്കിയേനെ.. അല്ലെങ്കിൽ പിന്നെ സ്വന്തം കുടുംബം കലക്കിയവളെ വെറുതെ വിടണോ???

ഇത് വായിക്കുമ്പോള്‍ ചില സദാചാര വാദികള്‍ സട കുടഞ്ഞ് ഇണീക്കും എന്നറിയാം…കാവ്യ മാധവനുമായുള്ള അവിഹിത ബന്ധമല്ലേ ഈ നടി പറഞ്ഞു കൊടുത്തതെന്ന് വേണമെങ്കില്‍ പറയാം. ഹിതമോ അവിഹിതമോ ആകട്ടേ, അത് അയാളുടെ സ്വകാര്യത അല്ലേ…? നീ എന്തിനാണ് മലയാളീ അതില്‍ തലയിടുന്നത്? എന്തായാലും പറഞ്ഞ് പറഞ്ഞ് രണ്ടു പേരെയും കൂടി നമ്മള്‍ രണ്ട് വഴിക്കാക്കി. എന്നിട്ടും എത്തിനോട്ടം തീര്‍ന്നില്ല. കാവ്യയെ കല്യാണം കഴിച്ചതോടെ വീണ്ടും സദാചാര പ്രസംഗം, ”ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ ” എന്ന മട്ടില്‍.! അതും കഴിഞ്ഞു. പിന്നെ അറിയേണ്ടത് രണ്ടാനമ്മയും മകളും തമ്മില്‍ വല്ല പ്രശ്നവും ഉണ്ടോ എന്നാണ്. അതിന് നമ്മള്‍ അമേരിക്കയില്‍ വരെ എത്തിനോക്കി. അവര്‍ കെട്ടിപ്പിടച്ച് ഉമ്മ കൊടുക്കുന്നതാണെങ്കില്‍ നമുക്ക് സഹിക്കൂല്ല. അടി ഇടണം, നിര്‍ബന്ധമാണ്….!

കഷ്ടം തന്നെ മലയാളീസ്…..Bloody malayalis Respect bangalis

ഈ പോസ്റ്റിനു അനുകൂലമായും , പോസ്റ്റ് ചെയ്ത യുവാവിനെ തെറി വിളിച്ചും കമന്റുകൾ പൊടി പൊടിക്കുകയാണ്

Read more.. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല; അറസ്റ്റിലായ വ്യക്തിയുമായ ഭൂമി ഇടപാടുമില്ലെന്ന് ആക്രമണത്തിന് ഇരയായ നടി

വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിച്ച് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി ലക്ഷ്മി. കഴിഞ്ഞ ഒന്നര വർഷമായി ഭർത്താവ് വിപിൻ സുധാകറുമായി പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും ഇപ്പോൾ ഒദ്യോഗികമായി വിവാഹമോചിതരായെന്നും സുരഭി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് പിരിയുവാൻ തീരുമാനിച്ചത്. തുല്യ സമ്മതത്തോടെ തന്നെയാണ് ഞങ്ങൾ ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാണ്. അത് ഞാൻ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എന്റെയടുത്തു നിന്നു തന്നെ നിങ്ങൾ ഇക്കാര്യം അറിയണമെന്നുള്ളതിനാലാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതെന്നും സുരഭി പറയുന്നു.

സുരഭിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ,
എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാൻ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.
ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ post ഇടുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി ഞാനും ഭർത്താവ് വിപിൻ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങൾ വിവാഹമോചിതരായി.
പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങൾ പിരിയുവാൻ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ ഞാനതിവിടെ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങൾ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ Post. നിങ്ങളുടെയെല്ലാം സ്നേഹം തുടർന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

യുവനടിക്കുനേരെ അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തിനു വഴിവച്ചത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദുബായ് സ്‌റ്റേജ് ഷോയില്‍ നടന്ന സംഭവങ്ങള്‍. ഒരുകാലത്ത് ദിലീപിന്റെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു നടി. നിരവധി സിനിമകളില്‍ ദിലീപിന്റെ നായിക.  എന്നാല്‍ ദിലീപിന്റെ അന്നത്തെ ഭാര്യ മഞ്ജു വാര്യരോട് അടുപ്പം സ്ഥാപിച്ച നടി ദിലീപുമായി പതിയെ അകന്നു.

2013ല്‍ ദിലീപിനൊപ്പം കാവ്യ, ഊര്‍മിള ഉണ്ണി, നാദിര്‍ഷ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഗള്‍ഫില്‍ സ്‌റ്റേജ് ഷോയ്ക്ക് പോയി. ദിലീപിന്റെയും നടിയുടെയും ജീവിതം മാറ്റിമറിച്ച യാത്രയായിരുന്നു അത്. ഒരുദിവസം ഹോട്ടല്‍ റൂമില്‍ ദിലീപും കാവ്യയും അടുത്തിടപഴകുന്നത് നടിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അക്കാര്യം നാട്ടിലുള്ള മഞ്ജുവിനെ അറിയിച്ചു. ഇതോടെ ദിലീപിന്റെ കുടുംബജീവിതത്തില്‍ വിള്ളല്‍വീണു. അന്നൊന്നും ആരാണ് തന്നെ ഒറ്റിയതെന്ന കാര്യം ദിലീപ് അറിഞ്ഞിരുന്നില്ല. കാവ്യയുമായുള്ള ബന്ധം നടി മഞ്ജുവിനോട് പറഞ്ഞെന്ന കാര്യം പിന്നീട് ദിലീപ് അറിഞ്ഞു. ഇതോടെ ദിലീപിന്റെ ശത്രുത ഇരട്ടിച്ചു.

പിന്നീട് നടിയുടെ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയാണ് ദിലീപ് പ്രതികാരം ചെയ്തത്. വൈശാഖിന്റെ കസിന്‍സ് എന്ന ചിത്രത്തില്‍ നടി കരാറൊപ്പിട്ടിരുന്നു. അവസാന നിമിഷം നടിയെ പുറത്താക്കി. അന്വേഷിച്ചപ്പോള്‍ ദിലീപാണ് പിന്നില്‍ പ്രവൃത്തിച്ചത് എന്നറിഞ്ഞത്രെ. തുടര്‍ന്ന് അമ്മയില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടരെ തുടരെ അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. വല്ലപ്പോഴും മലയാളത്തില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുഖ്യധാര ചിത്രങ്ങളായിരുന്നില്ല.

ശ്യാമപ്രസാദിന്റെ ഇവിടെ മാത്രമാണ് ആ കാലയളവില്‍ നടിക്ക് ലഭിച്ച ചിത്രം. 2010 ല്‍ റിലീസ് ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലാണ് ദിലീപും നടിയും ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2011 ല്‍ റിലീസ് ചെയ്ത അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രം വരെ നടിക്ക് മലയാളത്തില്‍ നല്ല അവസരങ്ങളുണ്ടായിരുന്നു. പിന്നീട് അവസരങ്ങള്‍ നഷ്ടപ്പെട്ട നടി കന്നടയിലും തെലുങ്കിലും ശ്രമിച്ചുകൊണ്ടിരുന്നു. അതിന് ശേഷം മലയാളത്തില്‍ നല്ല ചിത്രങ്ങളൊന്നും ലഭിച്ചില്ല. ദിലീപുമായുള്ള ശത്രുതയാണ് കാരണം എന്ന് അന്ന് മുതല്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനിടെ മലയാളത്തിലെ തന്റെ അവസരങ്ങള്‍ മുടക്കുന്നത് ഒരു സൂപ്പര്‍താരമാണെന്ന് നടി ചില അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അമ്മ ജനറല്‍ സെക്രട്ടറി മ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ നടന്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവതാരങ്ങള്‍. ദിലീപിനെ സംഘടനയല്‍ നിന്ന് പുറത്താക്കണമെന്ന് ആസിഫലി. ദിലീപിനെതിരെ നടപടിയെടുത്തെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്നാണ് വിവരം. അങ്ങിനെയെങ്കില്‍ താര സംഘടനയായ അമ്മ പിളരും.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചില കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കും. ഈ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്ന് നടന്‍ പൃത്ഥ്വിരാജും വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണം നടന്‍ ദേവനും ആഴശ്യപ്പെട്ടു. തരസംഘടനയിലെ ഏക വനിത എക്‌സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടിക്ക് നീതി ലഭിക്കാനായി അവസാന നിമിഷം വരെ പോരാടുമെന്ന് രമ്യ പറഞ്ഞു.
ദിലീപിനെതിരെ യുവാതരങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. അമ്മ എക്‌സിക്യൂട്ടീവില്‍ ഭൂരിപക്ഷവും നടപടി ആവശ്യപ്പെട്ടു. പ്രതിഷേഝം ശക്തമായതോടെ ദിലീപിനെ അമ്മ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. അമ്മയുടെ നിലവിലെ പ്രവര്‍ത്തനങ്ങളില്‍ യുവതാരങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിനെതിരെ നടപടിയെടുത്ത് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനും അമ്മയിലെ പിളര്‍പ്പ് ഒഴിവാക്കാനുമാണ് മുതിര്‍ന്ന താരങ്ങളുടെ ശ്രമം.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റഫീക് സീലാട്ട്. പഞ്ചപാണ്ഡവർ, പടനായകൻ, ഗുഡ് ബോയ്സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ആണ്. ദിലീപ് അഭിനയിച്ച പടനായകൻ എന്ന സിനിമയിലുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് റഫീക് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം–

പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്റ്റംബർ 3 വരെ ഞാൻ ഗോപാലകൃഷ്ണൻ എന്നാണ് വിളിച്ചിരുന്നത്.പ്രകൃതിയെയും മനുഷ്യനേയും ഒരു പോലെ സ്നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അർഹനല്ലെന്ന് ആ രാത്രിയിലെ നിന്നില്‍ ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോധ്യപ്പെടുത്തി.

ഓർമ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലിൽ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില്‍ അർമാതിച്ചിരുന്നപ്പോള്‍ മണിക്കൂറുകളോളം നിന്റെ മുന്നില്‍ എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹൃദയം കൊണ്ട് ബ്രാഹ്മണനായ ഈ ഭിക്ഷുവിനെ.? അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില്‍ ഞാൻ കുറിച്ചിട്ടിരുന്നു.

‘നിന്റെ അദ്ധ്യായം കഴിഞ്ഞൂ, നീ എന്ന എഴുത്തുകാരൻ ഇവിടെ മരിച്ചു. ശേഷ ക്രിയകള്‍ ചെയ്യുവാൻ കൽപ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാൻ.എന്റെ ഊഴമാണ് ഇനി’. മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലർച്ചയാണ് ഞാൻ അപ്പോള്‍ കേട്ടത്. അശ്വതമാ ഹത കുഞ്ചരഹാ.നീണ്ട 20വർഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാൻ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാൻ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.

ദുര്യോധന വംശിതനായ ഞാൻ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല .പക്ഷേ ശകുനിയായ നിനക്കതറിയാം. ഇന്ന് എന്റെ ഊഴമാണ്. ജനം അതറിയട്ടെ. സല്ലാപം ഷൂട്ടിങ് കഴിഞ്ഞ് നില്ക്കുന്ന കാലം.നീ അന്ന് മലയാള സിനിമയില് ആരുമല്ല.എന്റെ പടനായകൻ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാൻ പ്ളാൻ ചെയ്യുന്നു. നിർമ്മാതാക്കൾക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവർ തീർത്തു പറഞ്ഞു.

അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരൻ നിർമ്മാതാവിനെ നിർബന്ധിച്ചു സമ്മതിപ്പിച്ചു. ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില്‍ നമ്മള്‍ ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിന്റെ ടെറസ്സില്‍ ഞാൻ പുകവലിക്കുവാനായി വന്നപ്പോള്‍ ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവൻ തല കീഴായി നിൽക്കുന്ന നിന്റെ കാലിൽ പിടിച്ചിരിക്കുന്നു. അവന്റെ കൈയ്യൊന്നു തെറ്റിയാല്‍ നീ ഇന്ന് ഈ ഭൂമിയില്‍ ഓർമ്മകള് മാത്രമായേനെ. ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.

അന്ന് ഞാൻ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല ,നിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഞാൻ നിന്നെ ശകാരിച്ചത്. നിർഭാഗ്യവശാല്‍ മറ്റ് പലരും അത് കണ്ടിരുന്നു.ഈ വാർത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വർദ്ധിച്ചു. ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീർത്ത് ഒരു മാദ്ധ്യമ പ്രവർത്തക സഹായിയെ തിരുത്തല്‍ വാദിയായി പത്മനാഭന്റെ മണ്ണില്‍ പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷൻ ഏല്പ്പ്പിച്ചു.അവൻ അച്ചടി ഭാഷയില് എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില്‍ നിന്നും വീണു ഭൗതീക ശരീരമായി അവൻ മാറി.

സഹ സംവിധായകൻ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില്‍ അലയുന്നു.വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള്‍ ഈ വാർത്ത കേട്ടപ്പോള് ഞാൻ സന്തോഷിച്ചില്ല .കാരണം ഞാൻ നിന്നെപ്പോലെ ്ഒരു ചെറ്റയെല്ലെടാ…സുഹൃത്തുക്കളെ,ഇവൻ എനിക്കും മറ്റ് പല സഹ പ്രഹർത്തകർക്കും നൽകിയ സ്വർണ്ണ പാര നിങ്ങള്‍ കേൾക്കാൻ തയ്യാറാണെങ്കില്‍ പങ്ക് വെക്കാൻ ഞാനും തയ്യാറാണ്…റഫീക് സീലാട്ട്,,,,

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റഫീക് സീലാട്ട്. പഞ്ചപാണ്ഡവര്‍, പടനായകന്‍, ഗുഡ് ബോയ്‌സ് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ആണ്. ദിലീപ് അഭിനയിച്ച പടനായകന്‍ എന്ന സിനിമയിലുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് റഫീക് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

റഫീക് സീലാട്ടിന്റെ കുറിപ്പ്

പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്റ്റംബര്‍ 3 വരെ ഞാന്‍ ഗോപാലകൃഷ്ണന്‍ എന്നാണ് വിളിച്ചിരുന്നത്.പ്രകൃതിയെയും മനുഷ്യനേയും ഒരു പോലെ സ്‌നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അര്‍ഹനല്ലെന്ന് ആ രാത്രിയിലെ നിന്നില്‍ ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോധ്യപ്പെടുത്തി.

ഓര്‍മ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലില്‍ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില്‍ അര്‍മാതിച്ചിരുന്നപ്പോള്‍ മണിക്കൂറുകളോളം നിന്റെ മുന്നില്‍ എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹൃദയം കൊണ്ട് ബ്രാഹ്മണനായ ഈ ഭിക്ഷുവിനെ.? അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില്‍ ഞാന്‍ കുറിച്ചിട്ടിരുന്നു.

‘നിന്റെ അദ്ധ്യായം കഴിഞ്ഞൂ, നീ എന്ന എഴുത്തുകാരന്‍ ഇവിടെ മരിച്ചു. ശേഷ ക്രിയകള്‍ ചെയ്യുവാന്‍ കല്‍പ്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാന്‍.എന്റെ ഊഴമാണ് ഇനി’. മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലര്‍ച്ചയാണ് ഞാന്‍ അപ്പോള്‍ കേട്ടത്. അശ്വതമാ ഹത കുഞ്ചരഹാ.നീണ്ട 20വര്‍ഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാന്‍ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാന്‍ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ.

ദുര്യോധന വംശിതനായ ഞാന്‍ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല .പക്ഷേ ശകുനിയായ നിനക്കതറിയാം. ഇന്ന് എന്റെ ഊഴമാണ്. ജനം അതറിയട്ടെ. സല്ലാപം ഷൂട്ടിങ് കഴിഞ്ഞ് നില്ക്കുന്ന കാലം.നീ അന്ന് മലയാള സിനിമയില് ആരുമല്ല.എന്റെ പടനായകന്‍ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാന്‍ പ്‌ളാന്‍ ചെയ്യുന്നു. നിര്‍മ്മാതാക്കള്‍ക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവര്‍ തീര്‍ത്തു പറഞ്ഞു.

അവരുടെ കൈയ്യും കാലും പിടിച്ച് നിന്നിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരന്‍ നിര്‍മ്മാതാവിനെ നിര്‍ബന്ധിച്ചു സമ്മതിപ്പിച്ചു. ഷൂട്ടിംഗ് തുടങ്ങി മൂന്നാം നാള് രാത്രിയില്‍ നമ്മള്‍ ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓര്‍ക്കിഡ് ഹോട്ടലിന്റെ ടെറസ്സില്‍ ഞാന്‍ പുകവലിക്കുവാനായി വന്നപ്പോള്‍ ആ കാഴ്ചകണ്ട് ഞാന്‍ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവന്‍ തല കീഴായി നില്‍ക്കുന്ന നിന്റെ കാലില്‍ പിടിച്ചിരിക്കുന്നു. അവന്റെ കൈയ്യൊന്നു തെറ്റിയാല്‍ നീ ഇന്ന് ഈ ഭൂമിയില്‍ ഓര്‍മ്മകള് മാത്രമായേനെ. ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം.

അന്ന് ഞാന്‍ അവിടെ സദാചാര പോലീസ് കളിക്കുകയായിരുന്നില്ല ,നിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഞാന്‍ നിന്നെ ശകാരിച്ചത്. നിര്‍ഭാഗ്യവശാല്‍ മറ്റ് പലരും അത് കണ്ടിരുന്നു.ഈ വാര്‍ത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വര്‍ദ്ധിച്ചു. ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയകുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീര്‍ത്ത് ഒരു മാദ്ധ്യമ പ്രവര്‍ത്തക സഹായിയെ തിരുത്തല്‍ വാദിയായി പത്മനാഭന്റെ മണ്ണില്‍ പിറന്ന ഒരു സഹ സംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വൊട്ടേഷന്‍ ഏല്പ്പ്പിച്ചു.അവന്‍ അച്ചടി ഭാഷയില് എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനില്‍ നിന്നും വീണു ഭൗതീക ശരീരമായി അവന്‍ മാറി.

സഹ സംവിധായകന്‍ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണില്‍ അലയുന്നു.വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്.ഇപ്പോള്‍ ഈ വാര്‍ത്ത കേട്ടപ്പോള് ഞാന്‍ സന്തോഷിച്ചില്ല .കാരണം ഞാന്‍ നിന്നെപ്പോലെ ്ഒരു ചെറ്റയെല്ലെടാ…സുഹൃത്തുക്കളെ,ഇവന്‍ എനിക്കും മറ്റ് പല സഹ പ്രവര്‍ത്തകര്‍ക്കും നല്‍കിയ സ്വര്‍ണ്ണ പാര നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ പങ്ക് വെക്കാന്‍ ഞാനും തയ്യാറാണ്…റഫീക് സീലാട്ട്,,,,

കൊച്ചി: ”സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ…. കേരള പോലീസിനൊരു ബിഗ് സല്യൂട്ട്….” നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത കേരള പോലീസിനെ അഭിനന്ദിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ രമ്യ നമ്പീശന്‍ തന്റെ ഫേസബുക്ക് പേജില്‍ കുറിച്ചു. അതെ സമയം ഈ സംഭവുമായി അമ്മയുടെ യോഗത്തിൽ ഒരു പ്രമേയം നടനെതിരെ കൊണ്ടുവരുമോ എന്ന ഏഷ്യാനെറ്റിലെ വിനുവിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രമ്യക്ക് സാധിച്ചില്ല. ആൺപട നയിക്കുന്ന, പണം കൊണ്ട് അമ്മയെ വിലക്ക് വാങ്ങിയ നാടൻമാർക്കെതിരെ പ്രതികരിക്കാൻ ഉള്ള ഭയം തന്നെ എന്ന് സമാധാനിക്കാം. എന്നാൽ ഇത്രയും പറയാൻ ചങ്കുറപ്പ് കാണിച്ചത് രമ്യ മാത്രം.

ഫിബ്രുവരി 17ന് കാറില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീടിന് മുന്നിലാണ് പള്‍സര്‍ സുനിയും സംഘവും ഇറക്കിവിട്ടത്. അവിടെ വച്ച് പോലീസിന് മൊഴി നല്‍കിയ നടി പിന്നീട് സ്വന്തം വീട്ടിന് പകരം അഭയം പ്രാപിച്ചത് ആത്മമിത്രമായ രമ്യയുടെ വീട്ടിലായിരുന്നു. സംഭവം വന്‍വിവാദവും ചര്‍ച്ചയുമായപ്പോഴും അവര്‍ രമ്യയുടെ വീട്ടില്‍ തുടര്‍ന്നു. നടി ആക്രമിക്കപ്പെട്ട ശേഷം വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് വുമണ്‍ കളക്ടീവ് ഫോറം എന്ന സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ അണിയറയില്‍ സജീവമായി പ്രവര്‍ത്തിച്ചത് അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ രമ്യയായിരുന്നു. അമ്മയുടെ അംഗമായ രമ്യയാണ് ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.

[ot-video][/ot-video]

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേരളം ചര്‍ച്ചചെയ്യുമ്പോള്‍ ബൈജു കൊട്ടാരക്കരയുടെ സംവിധാനത്തില്‍ ഇതേ വിഷയം സിനിമയാകുന്നു.  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിന് പിന്നിലെ ഗൂഢാലോചനയും കേസ് അന്വേഷണവുമൊക്കെയാണ് സിനിമയുടെ പ്രമേയം.

‘പ്രമുഖ നടന്‍’ എന്ന പേരില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ പ്രമുഖ നടനായി പുതുമുഖ താരമാവും  എത്തുക എന്നാണു റിപ്പോര്‍ട്ടുകള്‍. നിലവില്‍ മലയാള  താരങ്ങള്‍ ഒന്നും ഇതിനു തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതുമുഖ നടനെ കണ്ടെത്തേണ്ടി വന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രേക്ഷകര്‍ ഏറെ സ്നേഹിക്കുന്ന നിലവില്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു താരമാണത്രെ  ആക്രമിക്കപ്പെട്ട നടിയുടെ വേഷത്തില്‍ എത്തുക. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ നടനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് തിരക്കഥ എന്നാണ് വിവരം. താരസംഘടനയായ അമ്മയുടെ സഹകരണം അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഒട്ടേറെ നിര്‍മ്മാതാക്കള്‍ സിനിമയ്ക്കായി പണം മുടക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ സിനിമ യിലൂടെ തന്നെ  ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved